വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഫെബ്രുവരി പേ. 8-13
  • സ്‌നാനത്തിന്റെ അർഥവും പ്രാധാന്യവും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നാനത്തിന്റെ അർഥവും പ്രാധാന്യവും
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നിങ്ങളുടെ സ്‌നാനത്തിന്റെ അർഥം
  • ക്രിസ്‌തീയസ്‌നാനത്തിൽ ഉൾപ്പെടുന്നത്‌
  • “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ”
  • സ്‌നാനം—ഒരു നല്ല ഭാവിക്കുവേണ്ടിയുള്ള തുടക്കം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • നിങ്ങളുടെ സ്‌നാപനത്തിന്റെ അർത്ഥം
    ഏകസത്യദൈവത്തിൻറെ ആരാധനയിൽ ഏകീകൃതർ
  • സ്‌നാനം—ക്രിസ്‌ത്യാനികൾക്ക്‌ അനിവാര്യം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • എന്താണു സ്‌നാനം?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഫെബ്രുവരി പേ. 8-13

2026 ഏപ്രിൽ 13-19

ഗീതം 52 ക്രിസ്‌തീയസമർപ്പണം

സ്‌നാനത്തിന്റെ അർഥവും പ്രാധാന്യവും

‘ആളുകളെ ശിഷ്യരാക്കുകയും അവരെ സ്‌നാനപ്പെടുത്തുകയും വേണം.’—മത്താ. 28:19, 20.

ഉദ്ദേശ്യം

സ്‌നാനത്തിന്റെ അർഥവും പ്രാധാന്യവും അതിൽ ഉൾപ്പെടുന്ന കാര്യങ്ങളും.

1. സ്‌നാനം ഒരു അടിസ്ഥാന ബൈബിൾപഠിപ്പിക്കലാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

പുതിയവർ സ്‌നാനമേൽക്കുന്നതു കാണുമ്പോൾ നമ്മുടെ ഹൃദയം സന്തോഷംകൊണ്ട്‌ നിറയാറില്ലേ? ഇതേ സന്തോഷമാണ്‌ എ.ഡി 33-ൽവെച്ച്‌ നടന്ന ക്രിസ്‌തീയസഭയുടെ ആദ്യയോഗത്തിലും ഉണ്ടായത്‌. അന്ന്‌ അനേകം പേർ സ്‌നാനമേറ്റു. സ്‌നാനത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു പ്രസംഗവും പത്രോസ്‌ അപ്പോസ്‌തലൻ അന്ന്‌ നടത്തി. (പ്രവൃ. 2:38, 40, 41) ‘ക്രിസ്‌തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളിൽ’ ‘സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശവും’ ഉൾപ്പെടുന്നുണ്ടെന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ എഴുതി. (എബ്രാ. 6:1, 2) സ്‌നാനം എന്നത്‌ ഒരു ക്രിസ്‌ത്യാനിയുടെ ആദ്യപാഠങ്ങളിൽ വരുന്ന ഒരു കാര്യമായി തോന്നിയാലും നമ്മൾ അതെക്കുറിച്ച്‌ നന്നായി പഠിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌?

2. സ്‌നാനത്തെക്കുറിച്ച്‌ നമ്മൾ നന്നായി മനസ്സിലാക്കേണ്ടത്‌ എന്തുകൊണ്ട്‌?

2 ഒരു വീട്‌ എളുപ്പം തകർന്ന്‌ പോകാതിരിക്കണമെങ്കിൽ അതിന്റെ അടിസ്ഥാനം ശക്തമായിരിക്കണം. അതുപോലെ ഒരു വ്യക്തിയുടെ വിശ്വാസം തകർന്ന്‌ പോകാതിരിക്കണമെങ്കിൽ അദ്ദേഹം അടിസ്ഥാന ബൈബിൾസത്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ടാകണം. അതിൽ ഉൾപ്പെടുന്ന ഒന്നാണ്‌ സ്‌നാനം. നമ്മൾ സ്‌നാനത്തിലേക്കു പുരോഗമിക്കുന്ന ഒരാളാണെങ്കിലും സ്‌നാനമേറ്റിട്ട്‌ കുറെ വർഷമായ ഒരാളാണെങ്കിലും സ്‌നാനത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഈ ലേഖനത്തിൽ പിൻവരുന്ന ചോദ്യങ്ങൾ നമ്മൾ നോക്കും: സ്‌നാനത്തിന്റെ അർഥം എന്താണ്‌? ക്രിസ്‌തീയസ്‌നാനത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

നിങ്ങളുടെ സ്‌നാനത്തിന്റെ അർഥം

3. നിങ്ങൾ സ്‌നാനപ്പെടുമ്പോൾ എന്ത്‌ തെളിയിക്കുകയാണ്‌?

3 സ്‌നാനമേൽക്കുമ്പോൾ നിങ്ങൾ (1) യഹോവയെയും യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള സത്യം അംഗീകരിച്ചെന്നും (2) പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിച്ചെന്നും (3) യഹോവയെ സേവിക്കാൻ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും (4) യേശുവിലൂടെയാണ്‌ ദൈവം രക്ഷ നൽകുന്നതെന്ന്‌ അംഗീകരിക്കുന്നുണ്ടെന്നും (5) ദൈവത്തിന്റെ സംഘടനയോടൊപ്പംനിന്ന്‌ ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന്‌ പ്രാർഥനയിൽ പറഞ്ഞിട്ടുണ്ടെന്നും പരസ്യമായി തെളിയിക്കുകയാണ്‌. നിങ്ങൾ ഈ രീതിയിൽ യഹോവയ്‌ക്ക്‌ വാക്കു കൊടുത്തുകൊണ്ട്‌ സമർപ്പിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുന്നതോടെ നിത്യജീവന്റെ പാതയിലൂടെയുള്ള യാത്ര ആരംഭിക്കുകയാണ്‌.

4. ഒരാൾ വെള്ളത്തിൽ പൂർണമായി മുങ്ങിയിട്ട്‌ പൊങ്ങിവരുന്നത്‌ എന്തിനെയാണ്‌ അർഥമാക്കുന്നത്‌? (ചിത്രവും കാണുക.)

4 നിങ്ങൾ സ്‌നാനമേൽക്കുന്ന സമയത്ത്‌ വെള്ളത്തിൽ പൂർണമായി മുങ്ങിപ്പൊങ്ങുന്നു.a അതിനെ, മരിച്ച്‌ അടക്കിയിട്ട്‌ പിന്നീട്‌ ഉയിർപ്പിക്കപ്പെടുന്നതിനോടു ചിലപ്പോഴൊക്കെ താരതമ്യപ്പെടുത്തിയിട്ടുണ്ട്‌. (കൊലോസ്യർ 2:12 താരതമ്യം ചെയ്യുക.) നിങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്‌ എന്നാണ്‌ സ്‌നാനപ്പെടുമ്പോൾ തെളിയിക്കുന്നത്‌. എങ്ങനെ? നിങ്ങൾ വെള്ളത്തിൽ മുങ്ങുമ്പോൾ പഴയ ജീവിതരീതി ഉപേക്ഷിച്ചെന്നും തുടർന്ന്‌ വെള്ളത്തിൽനിന്ന്‌ പൊങ്ങിവരുമ്പോൾ ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഒരു പുതിയ ജീവിതരീതി തുടങ്ങുന്നെന്നും കാണിക്കുകയാണ്‌.

ചിത്രങ്ങൾ: പല മോശം ശീലങ്ങളും മറികടന്ന്‌ ഒരു വ്യക്തി സ്‌നാനമേൽക്കുന്നു. 1. അദ്ദേഹം ആവേശത്തോടെ ടിവിയിൽ ബോക്‌സിങ്‌ മത്സരം കാണുന്നു. 2. അദ്ദേഹം പുകവലിക്കുന്നു. 3. അദ്ദേഹം അമിതമായി മദ്യപിക്കുന്നു. 4. പിന്നീട്‌ അദ്ദേഹം ഒരു നീന്തൽക്കുളത്തിൽ സ്‌നാനമേൽക്കുന്നു.

സ്‌നാനപ്പെടുമ്പോൾ നിങ്ങൾ പഴയ ജീവിതരീതി ഉപേക്ഷിക്കുകയും ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ഒരു പുതിയ ജീവിതരീതി തുടങ്ങുകയും ആണ്‌ (4-ാം ഖണ്ഡിക കാണുക)


5. സ്‌നാനത്തിലേക്ക്‌ എത്താനായി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ പെട്ടകം പണിയാനായി നോഹ ചെയ്‌ത ശ്രമങ്ങളോടു താരതമ്യപ്പെടുത്താവുന്നത്‌ എന്തുകൊണ്ട്‌? (1 പത്രോസ്‌ 3:18-21)

5 1 പത്രോസ്‌ 3:18-21 വായിക്കുക. സ്‌നാനം എന്ന പടിയിലേക്കു പുരോഗമിക്കാനായി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ, പെട്ടകം പണിയാനായി നോഹ ചെയ്‌ത ശ്രമങ്ങളോട്‌ താരതമ്യം ചെയ്യാനാകും. ഒരു പെട്ടകം പണിയുന്നതിനെക്കുറിച്ച്‌ ചിന്തിച്ചപ്പോൾ അത്‌ വലിയൊരു ജോലിയായി നോഹയ്‌ക്കു തോന്നിക്കാണും. നിങ്ങൾ യഹോവയെക്കുറിച്ച്‌ പഠിച്ച്‌ തുടങ്ങിയതേ ഉള്ളുവെങ്കിൽ സ്‌നാനത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നിങ്ങൾക്കും അങ്ങനെതന്നെയായിരിക്കും തോന്നുന്നത്‌. ശരിക്കും ഇത്രയധികം ശ്രമം നമ്മൾ ചെയ്യേണ്ടതുണ്ടോ? ഉണ്ട്‌. പ്രളയത്തിന്റെ സമയത്ത്‌ ജീവൻ രക്ഷിക്കണമെങ്കിൽ നോഹ അതു ചെയ്യണമായിരുന്നു. ദൈവമാണ്‌ പെട്ടകം ഡിസൈൻ ചെയ്‌തത്‌. ദൈവം പറഞ്ഞ നിർദേശങ്ങൾ നോഹ അക്ഷരംപ്രതി അനുസരിക്കണമായിരുന്നു. നോഹ അങ്ങനെ അനുസരിക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്‌തതുകൊണ്ട്‌ ദൈവത്തിന്റെ സഹായത്താൽ നോഹയ്‌ക്കു പെട്ടകം പണിയാൻ കഴിഞ്ഞു. നോഹയെപ്പോലെ “ദൈവം കല്പിച്ചതെല്ലാം” വിജയകരമായി ചെയ്യാൻ നിങ്ങൾക്കും കഴിയും.—ഉൽപ. 6:22.

6. സ്‌നാനം നിങ്ങളെ രക്ഷിക്കുന്നത്‌ ഏത്‌ അർഥത്തിലാണ്‌?

6 ‘സ്‌നാനം നിങ്ങളെ രക്ഷിക്കുന്നു’ എന്ന്‌ 21-ാം വാക്യത്തിൽ പത്രോസ്‌ അപ്പോസ്‌തലൻ പറയുന്നുണ്ട്‌. വെള്ളത്തിൽ മുങ്ങുന്ന ആ പ്രവൃത്തികൊണ്ട്‌ മാത്രം നമുക്കു രക്ഷ കിട്ടില്ലെന്നു നമുക്ക്‌ അറിയാം. ഏതെങ്കിലും വിധത്തിൽ അതു നമ്മുടെ പാപങ്ങൾ കഴുകിക്കളയുന്നുമില്ല. യേശുവിന്റെ രക്തത്തിനു മാത്രമേ പാപങ്ങളിൽനിന്ന്‌ നമ്മളെ ശുദ്ധീകരിക്കാനാകുകയുള്ളൂ. (1 യോഹ. 1:7) എങ്കിലും സ്‌നാനം വളരെ പ്രധാനപ്പെട്ട ഒരു കാര്യംതന്നെയാണ്‌. കാരണം യഹോവ അങ്ങനെ ചെയ്യാൻ ആവശ്യപ്പെടുന്നു. മാത്രമല്ല സ്‌നാനപ്പെടുമ്പോൾ നിങ്ങൾ ‘ഒരു ശുദ്ധമനസ്സാക്ഷിക്കുവേണ്ടി ദൈവത്തോട്‌ അപേക്ഷിക്കുകയുമാണ്‌.’ അപ്പോൾ യഹോവ സന്തോഷത്തോടെ, യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുതരും. ഈ അർഥത്തിൽ സ്‌നാനം ‘നിങ്ങളെ രക്ഷിക്കുന്നു’ അഥവാ രക്ഷയിലേക്കു നയിക്കുന്നു.

ക്രിസ്‌തീയസ്‌നാനത്തിൽ ഉൾപ്പെടുന്നത്‌

7. സ്‌നാനം എങ്ങനെയാണ്‌ നടത്തേണ്ടത്‌?

7 സ്‌നാനപ്പെടുന്ന സമയത്ത്‌ ഒരാൾ വെള്ളത്തിൽ പൂർണമായി മുങ്ങണം എന്നതല്ലാതെ ആ സമയത്ത്‌ ചെയ്യേണ്ട വേറെ കാര്യങ്ങളെക്കുറിച്ച്‌ ബൈബിൾ അധികമൊന്നും പറയുന്നില്ല. എങ്കിലും സ്‌നാനത്തിന്റെ സമയത്ത്‌ എന്താണ്‌ ഉചിതമെന്ന്‌ മനസ്സിലാക്കാൻ തിരുവെഴുത്തുകൾ നമ്മളെ സഹായിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, ബൈബിൾതത്ത്വങ്ങൾ നോക്കിയാൽ സ്‌നാനാർഥികളുടെ വസ്‌ത്രധാരണം എങ്ങനെയായിരിക്കണമെന്നും കണ്ടുനിൽക്കുന്നവർ എങ്ങനെ പെരുമാറണമെന്നും മനസ്സിലാക്കാനാകും. (1 കൊരി. 14:40; 1 തിമൊ. 2:9) ഇന്ന്‌ ഒരാളെ സ്‌നാനപ്പെടുത്തുന്നത്‌ മിക്കപ്പോഴും ഒരു മൂപ്പനായിരിക്കും. എന്നാൽ ആ പദവി ലഭിക്കുന്ന സഹോദരനു നമ്മൾ പ്രത്യേക പ്രാധാന്യമൊന്നും കൊടുക്കില്ല. (1 കൊരി. 1:14, 15) അതുപോലെ സ്‌നാനപ്പെടുന്ന സമയത്ത്‌ കാഴ്‌ചക്കാരായി ചുറ്റും ഒരുപാട്‌ ആളുകൾ ഉണ്ടോ ഇല്ലയോ എന്നുള്ളതിനും പ്രാധാന്യമില്ല.—പ്രവൃ. 8:36.

8. സ്‌നാനാർഥികളോട്‌ സ്‌നാനദിവസം ചില ചോദ്യങ്ങൾ ചോദിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതൊക്കെയാണ്‌ ആ ചോദ്യങ്ങൾ? (പ്രവൃത്തികൾ 2:38-42) (ചിത്രവും കാണുക.)

8 നമ്മുടെ വിശ്വാസം “പരസ്യമായി പ്രഖ്യാപിക്കുമ്പോഴാണു രക്ഷ കിട്ടുന്നത്‌” എന്നു ബൈബിൾ പറയുന്നു. (റോമ. 10:9, 10) പല അവസരങ്ങളിലും നമ്മൾ നമ്മുടെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുമെങ്കിലും രക്ഷയിലേക്കു നയിക്കുന്ന സ്‌നാനത്തിന്റെ ദിവസം അങ്ങനെ ചെയ്യുന്നത്‌ വളരെ പ്രധാനമാണ്‌. അതുകൊണ്ടാണ്‌ ആ ദിവസം സ്‌നാനാർഥികളോട്‌ രണ്ടു ചോദ്യങ്ങൾ ചോദിക്കുന്നത്‌. ആദ്യത്തേത്‌: “നിങ്ങൾ സ്വന്തം പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കുകയും യഹോവയ്‌ക്കു നിങ്ങളെത്തന്നെ സമർപ്പിക്കുകയും യേശുക്രിസ്‌തുവിലൂടെ യഹോവ തുറന്നുതന്ന രക്ഷാമാർഗം അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ടോ?” ഈ ചോദ്യം സ്‌നാനത്തിനായി ഒരു വ്യക്തി അതുവരെ ചെയ്‌തിരിക്കുന്ന കാര്യങ്ങൾക്കാണ്‌ ഊന്നൽ നൽകുന്നത്‌. പെന്തിക്കോസ്‌ത്‌ ദിവസം കൂടിവന്നവരോട്‌ പത്രോസും സമാനമായ ചില കാര്യങ്ങൾ പറഞ്ഞതായി കാണാം. രണ്ടാമത്തേത്‌: “നിങ്ങളുടെ സ്‌നാനം, നിങ്ങളെ യഹോവയുടെ സംഘടനയുടെ ഭാഗമാക്കിത്തീർക്കുമെന്നും നിങ്ങൾ ഇനിമുതൽ യഹോവയുടെ സാക്ഷികളിൽ ഒരാളായി അറിയപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ?” ഈ ചോദ്യം യഹോവയുടെ സംഘടന നൽകുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ടും സഹോദരങ്ങളോടൊപ്പം ദൈവത്തെ ആരാധിച്ചുകൊണ്ടും സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആ വ്യക്തിയെ ഓർമിപ്പിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാരും തങ്ങളുടെ സ്‌നാനത്തിനു ശേഷം അതാണ്‌ ചെയ്‌തത്‌. (പ്രവൃത്തികൾ 2:38-42 വായിക്കുക.) ഈ രണ്ടു ചോദ്യങ്ങൾക്കും ഹൃദയത്തിൽനിന്ന്‌ ഉവ്വ്‌ എന്ന്‌ ഉത്തരം പറയാൻ കഴിയുന്നവരാണ്‌ സ്‌നാനത്തിനു യോഗ്യരാകുന്നത്‌.

ഒരു സമ്മേളനത്തിൽ, വ്യത്യസ്‌ത പ്രായക്കാരായ എല്ലാ സ്‌നാനാർഥികളും മുൻനിരയിൽനിന്നുകൊണ്ട്‌ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്നു.

സ്‌നാനത്തിൽ, രക്ഷയിലേക്കു നയിക്കുന്ന ‘പരസ്യപ്രഖ്യാപനം’ ഉൾപ്പെടുന്നു (8-ാം ഖണ്ഡിക കാണുക)d


9. ദൈവത്തിന്റെ അംഗീകാരം നേടാൻ എല്ലാവരും എന്തെല്ലാം പടികൾ സ്വീകരിക്കണം?

9 സത്യം പഠിക്കുന്നതിനു മുമ്പുപോലും നിങ്ങൾ ഒരുപക്ഷേ ഗുരുതരമായ പാപമൊന്നും ചെയ്യാതെ നല്ലൊരു ജീവിതമായിരിക്കും നയിച്ചത്‌. അല്ലെങ്കിൽ നിങ്ങൾ ഒരു സാക്ഷിക്കുടുംബത്തിൽ ജനിച്ചതുകൊണ്ട്‌ യഹോവയെ സ്‌നേഹിക്കാൻ ചെറുപ്പംമുതലേ മാതാപിതാക്കൾ നിങ്ങളെ സഹായിച്ചിട്ടുണ്ടാകാം. ഇതിൽ ഏതെങ്കിലുമാണ്‌ നിങ്ങളുടെ സാഹചര്യമെങ്കിൽ നിങ്ങൾ അപ്പോഴും ദൈവത്തിന്റെ അംഗീകാരം നേടാനായി പശ്ചാത്തപിക്കുകയും സ്‌നാനപ്പെടുകയും ചെയ്യേണ്ടതുണ്ടോ? ഉണ്ട്‌. കാരണം ഒരാളുടെ പശ്ചാത്തലം എന്തുതന്നെയാണെങ്കിലും കൈമാറിക്കിട്ടിയ പാപാവസ്ഥ എല്ലാ മനുഷ്യരിലുമുണ്ട്‌. നമ്മളെല്ലാം ദൈവത്തിൽനിന്ന്‌ അകന്നുപോയവരാണ്‌. (സങ്കീ. 51:5) യഹോവയെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കുമ്പോൾ നമ്മൾ ആ കാര്യം തിരിച്ചറിയും. മുൻകാല ജീവിതത്തെക്കുറിച്ച്‌ പശ്ചാത്തപിക്കുകയും നമ്മുടെ ഇഷ്ടത്തെക്കാൾ യഹോവയുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്‌ ജീവിക്കാൻ നമ്മൾ തീരുമാനിക്കുകയും ചെയ്യും. ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ നമ്മൾ സ്‌നാനമേൽക്കാൻ യോഗ്യരായിത്തീരും.—പ്രവൃ. 3:19.

10. മറ്റൊരു മതത്തിന്റെ ഭാഗമായി നിങ്ങൾ സ്‌നാനമേറ്റിട്ടുണ്ടെങ്കിലും ഇപ്പോൾ എന്ത്‌ ചെയ്യേണ്ടതുണ്ട്‌?

10 മറ്റൊരു മതത്തിന്റെ ഭാഗമായി നിങ്ങൾ സ്‌നാനമേറ്റതാണെങ്കിലും ഒരു യഹോവയുടെ സാക്ഷിയായി ഇപ്പോൾ വീണ്ടും സ്‌നാനമേൽക്കേണ്ടതുണ്ട്‌. കാരണം യഹോവയെക്കുറിച്ചും യേശുവിനെക്കുറിച്ചും ഉള്ള സത്യം പൂർണമായി നിങ്ങൾ അന്ന്‌ മനസ്സിലാക്കിയിരുന്നില്ല. ഇനി, പ്രാർഥനയിൽ നിങ്ങൾ സ്വയം ദൈവത്തിനു സമർപ്പിച്ചിട്ടുണ്ടെങ്കിൽത്തന്നെ ദൈവത്തിന്റെ ഇഷ്ടം ശരിയായി മനസ്സിലാക്കിയിട്ട്‌ ആയിരുന്നിരിക്കില്ല നിങ്ങൾ ആ വാക്ക്‌ കൊടുത്തത്‌. എഫെസൊസിലെ ചില പുരുഷന്മാർ യേശുവിനെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാതെയാണ്‌ മുമ്പ്‌ സ്‌നാനമേറ്റതെന്ന്‌ പൗലോസ്‌ ചൂണ്ടിക്കാണിച്ചപ്പോൾ, തങ്ങൾ വീണ്ടും സ്‌നാനമേൽക്കേണ്ടതാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.b (പ്രവൃ. 19:1-5) ഇതുപോലെ ഇന്നും ദൈവേഷ്ടത്തെക്കുറിച്ചുള്ള ശരിയായ അറിവ്‌ നേടി സ്‌നാനമേൽക്കുമ്പോൾ മാത്രമാണ്‌ യഹോവ അത്‌ അംഗീകരിക്കുന്നത്‌.

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ”

11. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാനമേൽക്കുക എന്നതിന്റെ അർഥം എന്താണ്‌? (മത്തായി 28:18-20)

11 പുതിയ ശിഷ്യരെ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാനപ്പെടുത്തണമെന്ന്‌ യേശു കല്പിച്ചു. (മത്തായി 28:18-20 വായിക്കുക.) എന്താണ്‌ അതിന്റെ അർഥം? ബൈബിളിൽ “നാമം” എന്ന വാക്കിന്‌ ഒരാളുടെ സത്‌പേരിനെ അർഥമാക്കാനാകും. അതിന്‌ ഒരാളുടെ സ്ഥാനത്തെയും അധികാരത്തെയും സൂചിപ്പിക്കാനും കഴിയും. അതുകൊണ്ട്‌ ഒരാളുടെ അല്ലെങ്കിൽ എന്തിന്റെയെങ്കിലും “നാമത്തിൽ” നമ്മൾ ഒരു കാര്യം ചെയ്യുന്നു എന്നതിന്റെ അർഥം ആ പേരിനു പിന്നിലെ അധികാരത്തെ നമ്മൾ അംഗീകരിക്കുന്നു എന്നാണ്‌. (മത്തായി 10:41 താരതമ്യം ചെയ്യുക; “പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ” എന്ന പഠനക്കുറിപ്പ്‌ കാണുക.) അങ്ങനെയെങ്കിൽ പിതാവിന്റെയും പുത്രന്റെയും സ്ഥാനവും അധികാരവും അംഗീകരിക്കാനും, പരിശുദ്ധാത്മാവിന്റെ പങ്ക്‌ തിരിച്ചറിയാനും നമുക്ക്‌ എങ്ങനെ കഴിയുമെന്നു നോക്കാം.

12. നമ്മൾ പിതാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നത്‌ എങ്ങനെയാണ്‌? (വെളിപാട്‌ 4:11) (ചിത്രവും കാണുക.)

12 പിതാവിന്റെ നാമത്തിൽ. നമുക്കു ജീവൻ നൽകിയ സ്വർഗീയപിതാവായി നമ്മൾ യഹോവയെ അംഗീകരിക്കുന്നു. ദൈവം എല്ലാം സൃഷ്ടിച്ചവനും സർവശക്തനും ആണ്‌. (വെളിപാട്‌ 4:11 വായിക്കുക.) ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടെന്ന്‌ നമുക്കറിയാം. നമ്മൾ പ്രാർഥിക്കുകയും ദൈവത്തെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുകയും ചെയ്യുമ്പോൾ ഒരു മടിയും കൂടാതെ, എന്നാൽ ആദരവോടെ ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നു. (സങ്കീ. 65:2) എന്നാൽ പിതാവിന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നതിൽ ഇതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്‌. പെന്തിക്കോസ്‌ത്‌ ദിവസം പത്രോസിന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്നവർക്ക്‌ യഹോവയെ അപ്പോൾത്തന്നെ അറിയാമായിരുന്നു. പക്ഷേ യേശുക്രിസ്‌തുവിലൂടെ നിത്യരക്ഷ നൽകുന്ന സ്‌നേഹവാനായ പിതാവായി അവർ യഹോവയെ അംഗീകരിക്കേണ്ടതുണ്ടായിരുന്നു.—റോമ. 5:8.

മുമ്പത്തെ ചിത്രത്തിൽ കണ്ട പുതുതായി സ്‌നാനമേറ്റ സഹോദരിമാരിൽ ഒരാൾ തന്റെ വീട്ടിൽ ഇരുന്ന്‌ പ്രാർഥിക്കുന്നു.

സ്‌നാനത്തിനു ശേഷവും പിതാവിന്റെ സ്ഥാനവും അധികാരവും തുടർന്നും അംഗീകരിക്കുക (12-ാം ഖണ്ഡിക കാണുക)


13. നമ്മൾ പുത്രന്റെ നാമത്തിൽ സ്‌നാനമേൽക്കുന്നത്‌ എങ്ങനെയാണ്‌? (ചിത്രവും കാണുക.)

13 പുത്രന്റെ നാമത്തിൽ. യേശു ദൈവത്തിന്റെ ഏകജാതനായ മകനാണെന്ന്‌ നമ്മൾ അംഗീകരിക്കുന്നു. യഹോവയുമായി നല്ലൊരു ബന്ധത്തിലേക്ക്‌ വരാനുള്ള ഏക “വഴി” യേശുവാണ്‌. (യോഹ. 14:6) നമുക്കു ജീവൻ കിട്ടാനായി യേശു സ്വന്തം ജീവൻ ബലി അർപ്പിച്ചുകൊണ്ട്‌ നമ്മുടെ വിമോചകനുമായിത്തീർന്നു. ആ അറിവ്‌ സ്‌നാനപ്പെടുന്ന ദിവസം മാത്രമല്ല ജീവിതത്തിലെ എല്ലാ ദിവസവും യേശുവിനെ അനുകരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു. (1 യോഹ. 2:6) അതുകൊണ്ട്‌ എന്തൊക്കെ തടസ്സങ്ങൾ നേരിട്ടാലും നമ്മൾ യേശുവിനെപ്പോലെ തീക്ഷ്‌ണതയോടെ പ്രസംഗപ്രവർത്തനം ചെയ്യും. (ലൂക്കോ. 4:43) വിശ്വസ്‌തമായി ദൈവത്തെ സേവിക്കുന്നതിന്‌, ഉപദ്രവം സഹിക്കാൻപോലും നമ്മൾ തയ്യാറാണ്‌. (2 തിമൊ. 3:12) ഇനി, യേശുവിനെ “സഭയുടെ തലയായി” നമ്മൾ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ നേതൃത്വമെടുക്കാനും തന്റെ അനുഗാമികളെ പരിപാലിക്കാനും ആയി യേശു നിയമിച്ചിരിക്കുന്നവർക്കു നമ്മൾ സന്തോഷത്തോടെ കീഴ്‌പെടുന്നു.—എഫെ. 4:8, 11, 12; 5:23.

മുമ്പത്തെ ചിത്രത്തിൽ കണ്ട പുതുതായി സ്‌നാനമേറ്റ സഹോദരന്മാരിൽ ഒരാൾ വീടുതോറുമുള്ള ശുശ്രൂഷയിൽ കണ്ടുമുട്ടിയ ഒരാളെ ഒരു തിരുവെഴുത്ത്‌ കാണിച്ചുകൊടുക്കുന്നു.

സ്‌നാനത്തിനു ശേഷവും പുത്രന്റെ സ്ഥാനവും അധികാരവും തുടർന്നും അംഗീകരിക്കുക (13-ാം ഖണ്ഡിക കാണുക)


14. (എ) നമ്മൾ പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്‌നാനപ്പെടുന്നത്‌ എങ്ങനെയാണ്‌? (ചിത്രവും കാണുക.) (ബി) അഭിഷിക്തർക്കുള്ള മറ്റു ചില സ്‌നാനങ്ങൾ ഏതൊക്കെയാണ്‌? (“അഭിഷിക്തർക്കുള്ള മറ്റു ചില സ്‌നാനങ്ങൾ” എന്ന ചതുരം കാണുക.)

14 പരിശുദ്ധാത്മാവിന്റെ നാമത്തിൽ. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സത്യം നമ്മൾ അംഗീകരിക്കുന്നു. അതൊരു വ്യക്തിയല്ല, ത്രിത്വത്തിന്റെ ഭാഗവും അല്ല; പകരം ദൈവത്തിന്റെ ചലനാത്മകശക്തിയാണ്‌. പ്രവാചകന്മാരെയും ബൈബിളെഴുത്തുകാരെയും വഴിനയിച്ചത്‌ പരിശുദ്ധാത്മാവാണെന്ന്‌ നമ്മൾ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ പതിവായി ബൈബിൾ വായിക്കുകയും അതിൽ പറയുന്ന കാര്യങ്ങൾക്കനുസരിച്ച്‌ ജീവിക്കുകയും ചെയ്യുന്നു. (2 പത്രോ. 1:20, 21) അതുപോലെ ഗുരുതരമായ തെറ്റുകൾ ചെയ്യുന്നതും നമ്മൾ ഒഴിവാക്കും. കാരണം അത്തരം പ്രവൃത്തികൾ ചെയ്യുന്നെങ്കിൽ പരിശുദ്ധാത്മാവിന്റെ സഹായം നമുക്കു കിട്ടില്ല എന്നു മാത്രമല്ല അതിന്റെ ഒഴുക്ക്‌ സഭയിലും ഉണ്ടായിരിക്കില്ല.—എഫെ. 4:30.

മുമ്പത്തെ ചിത്രത്തിൽ കണ്ട പുതുതായി സ്‌നാനമേറ്റ സഹോദരിമാരിൽ ഒരാൾ തന്റെ വീട്ടിൽ ഇരുന്ന്‌ ബൈബിൾ വായിക്കുന്നു.

സ്‌നാനത്തിനു ശേഷവും പരിശുദ്ധാത്മാവിന്റെ പങ്ക്‌ തുടർന്നും അംഗീകരിക്കുക (14-ാം ഖണ്ഡിക കാണുക)


അഭിഷിക്തർക്കുള്ള മറ്റു ചില സ്‌നാനങ്ങൾ

വെള്ളത്തിൽ സ്‌നാനപ്പെടുന്നതിനു പുറമേ അഭിഷിക്തക്രിസ്‌ത്യാനികൾ മറ്റു ചില സ്‌നാനങ്ങളും ഏൽക്കുന്നുണ്ട്‌.

  • അവർ പരിശുദ്ധാത്മാവിനാൽ സ്‌നാനമേൽക്കുന്നു. സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം സേവിക്കാൻ അവർ തിരഞ്ഞെടുക്കപ്പെടുമ്പോഴാണ്‌ അതു സംഭവിക്കുന്നത്‌. (മത്താ. 3:11)

  • അവർ ‘ക്രിസ്‌തുവിനോടു ചേരുന്ന’ സ്‌നാനമേൽക്കുന്നു. അതിന്റെ അർഥം, അവരെ ക്രിസ്‌തുവിന്റെ ശരീരം എന്നു വിളിക്കാൻ പറ്റുന്ന രീതിയിൽ അവർ ക്രിസ്‌തുവിനോടൊപ്പം ഒരൊറ്റ കൂട്ടമായിത്തീരുന്നു എന്നാണ്‌. (ഗലാ. 3:27, 28; 1 കൊരി. 12:27)

  • അവർ ക്രിസ്‌തുവിന്റെ മരണത്തിലേക്കും സ്‌നാനമേൽക്കുന്നു. അതിന്റെ അർഥം, അവർ മരിച്ച്‌ സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെടുന്നതുവരെ യേശുവിന്റെ മാതൃക വിശ്വസ്‌തമായി അനുകരിക്കുന്നു എന്നാണ്‌. (റോമ. 6:3-5)

15. എന്തായിരിക്കണം നിങ്ങളുടെ തീരുമാനം?

15 നിങ്ങൾ ഇപ്പോൾത്തന്നെ സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിയാണോ? എങ്കിൽ ‘സ്‌നാനങ്ങളെക്കുറിച്ചുള്ള ഉപദേശത്തിന്റെ’c എല്ലാ വശങ്ങളും മനസ്സിലാക്കാനും സമർപ്പണത്തിലൂടെയും സ്‌നാനത്തിലൂടെയും യഹോവയ്‌ക്കു കൊടുത്ത വാക്കിനു ചേർച്ചയിൽ ജീവിക്കാനും ഉറച്ച തീരുമാനമെടുക്കുക. എന്നാൽ നിങ്ങൾ ഇതുവരെ സ്‌നാനപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളെ തടയുന്ന എന്തെങ്കിലും ഉണ്ടോ? സ്‌നാനത്തിലേക്കു പുരോഗമിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും എന്ന്‌ അടുത്ത ലേഖനം ചർച്ച ചെയ്യും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • ക്രിസ്‌തീയസ്‌നാനം എന്താണ്‌ അർഥമാക്കുന്നത്‌?

  • സ്‌നാനാർഥികളോട്‌ ചില ചോദ്യങ്ങൾ ചോദിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതെല്ലാമാണ്‌ ആ ചോദ്യങ്ങൾ?

  • “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാനമേൽക്കുക എന്നതിന്റെ അർഥം എന്താണ്‌?

ഗീതം 161 അങ്ങയുടെ ഇഷ്ടമാണ്‌ എന്റെ സന്തോഷം

a സ്‌നാനം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന “ബാപ്‌റ്റിഡ്‌സ്‌മ” എന്ന ഗ്രീക്കുപദത്തിന്റെ അർഥം “നിമഞ്ജനം ചെയ്യുക,” “മുങ്ങുക” എന്നൊക്കെയാണ്‌. അതുകൊണ്ട്‌ ചില മതങ്ങൾ പഠിപ്പിക്കുന്നതുപോലെ വെള്ളം തളിക്കുന്നതല്ല, വെള്ളത്തിൽ പൂർണമായി മുങ്ങുന്നതാണ്‌ സ്‌നാനത്തിൽ ഉൾപ്പെടുന്നത്‌.

b എഫെസൊസിലുണ്ടായിരുന്ന പുരുഷന്മാർ “യോഹന്നാന്റെ സ്‌നാനം” ആണ്‌ സ്വീകരിച്ചിരുന്നത്‌. (പ്രവൃ. 19:3) മോശയുടെ നിയമത്തിന്‌ എതിരായി ചെയ്‌ത പാപങ്ങളെക്കുറിച്ച്‌ പശ്ചാത്തപിക്കാൻ യോഹന്നാൻ സ്‌നാപകൻ ജൂതന്മാരെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ പശ്ചാത്തപിച്ചവരെ യോഹന്നാൻ സ്‌നാനപ്പെടുത്തി. (മർക്കോ. 1:4, 5) എന്നാൽ മോശയുടെ നിയമം നീങ്ങിപ്പോയതോടെ യോഹന്നാന്റെ സ്‌നാനം യഹോവ അംഗീകരിക്കാതെയായി. പിന്നീടങ്ങോട്ട്‌ രക്ഷയിലേക്കു നയിക്കുന്ന ‘ഒരേയൊരു സ്‌നാനത്തിനേ’ ദൈവത്തിന്റെ അംഗീകാരമുള്ളൂ.—എഫെ. 4:5.

c “ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്ന പരമ്പരയിലെ “എന്താണു സ്‌നാനം?” എന്ന ലേഖനം jw.org-ലും JW ലൈബ്രറിയിലും കാണുക.

d ചിത്രത്തിന്റെ വിവരണം: ഒരു സമ്മേളനത്തിൽ സ്‌നാനാർഥികൾ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ പരസ്യമായി പ്രഖ്യാപിക്കാൻ എഴുന്നേറ്റ്‌ നിൽക്കുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക