വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 5/8 പേ. 3-5
  • തോക്കുകൾ ഒരു ജീവിതരീതി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തോക്കുകൾ ഒരു ജീവിതരീതി
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • തോക്കുകമ്പം
  • തോക്കുകൾ ഒരു മരണവഴി
    ഉണരുക!—1991
  • തോക്കുകൾ പുരുഷൻമാർക്കുമാത്രമല്ല
    ഉണരുക!—1991
  • “നാശത്തിലേക്കുള്ള താക്കോൽ”
    ഉണരുക!—1990
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1995
കൂടുതൽ കാണുക
ഉണരുക!—1991
g91 5/8 പേ. 3-5

തോക്കുകൾ ഒരു ജീവിതരീതി

ജീവൻ തുടിക്കുന്ന ചുവന്ന വാടകഭവനങ്ങളുടെ നീണ്ട നിരകൾ സാധാരണ നിലയിലേക്കു മടങ്ങിയിരിക്കുന്നു. ഓട്ടോമാററിക്ക്‌ തോക്കുകളുടെയും സെമി ഓട്ടോമാററിക്ക്‌ തോക്കുകളുടെയും സുനിശ്ചിതമായ ശബ്ദം മേലാൽ പ്രശാന്തതയെ ഭഞ്‌ജിക്കുന്നില്ല. ആയുധങ്ങളുടെ ഓരോ ചീററലോടുംകൂടെയുള്ള അഗ്നിനാളങ്ങൾ മേലാൽ രാത്രിയിൽ ഭീകരങ്ങളായ നിഴൽ വീഴ്‌ത്തുന്നില്ല, മേലാൽ മങ്ങിയ വെളിച്ചമുള്ള തെരുവുകളെ പ്രകാശമാനമാക്കാൻ അവ സഹായിക്കുന്നില്ല. പണ്ടത്തെയും ഇപ്പോഴത്തെയും തോക്കുയുദ്ധങ്ങളിൽ വെടിയുണ്ടകൾ തുളച്ചുകയറിയ പഴയ ഇഷ്ടികചുവരുകളിൽ ആഴത്തിലുള്ള ദ്വാരങ്ങൾ കാണാവുന്നതാണ്‌.

പോലീസിനും മെഡിക്കൽ പരിശോധകർക്കും തെരുവുകളെക്കുറിച്ച്‌ നന്നായറിയാം. ഒരു ചെറിയ പോലീസ്‌സേനയെ ആയുധീകരിക്കാൻ മതിയായ വെടിക്കോപ്പുകൾ സഹിതമുള്ള ആയുധശേഖരം പിടിച്ചെടുക്കപ്പെട്ടിരിക്കുന്നു—കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും യാദൃച്ഛികമായ വെടിവെയ്‌പുകളുടെയും കവർച്ചകളുടെയും അനന്തരദുഷ്‌ഫലങ്ങൾതന്നെ. വെടിയുണ്ടകളുടെ വർഷത്തിൽ അകപ്പെടാതിരിക്കാൻ തപാൽജോലിക്കാരും ചപ്പുചവർ നീക്കംചെയ്യുന്നവരും ജനസമുദായത്തെ സേവിക്കാൻ വിസമ്മതിക്കുന്നു. കുട്ടികളെ വീടിനുള്ളിൽത്തന്നെ സൂക്ഷിക്കുന്നു. എന്നാൽ പിന്നെയും മനഃപൂർവമായോ ഉന്നംതെററിയോ പായിക്കപ്പെടുന്ന വെടിയുണ്ടകൾ ജനാലകളെയും ചുവരുകളെയും തുളച്ച്‌ മുറികളിൽ തട്ടിത്തെറിക്കുമ്പോൾ ചിലർ മരിച്ചുവീഴുന്നു.

നിങ്ങൾ ഒരു വലിയ നഗരത്തിലാണ്‌ വസിക്കുന്നതെങ്കിൽ ഇവിടെ വർണ്ണിച്ച രംഗം നിങ്ങൾക്ക്‌ പരിചിതമായിരിക്കാനാണ്‌ സാദ്ധ്യത, ഒരു ദൃക്‌സാക്ഷിയായിട്ടല്ലെങ്കിൽ ററിവിയിൽ സന്ധ്യാവാർത്തകൾ വീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ. അനേകം നഗരങ്ങളിൽ വെടിവെയ്‌പുകൾ വളരെ സാധാരണമാകയാൽ അവ മിക്കപ്പോഴും പ്രാദേശികപ്രസ്സിൽ റിപ്പോർട്ടുചെയ്യപ്പെടുന്നില്ല. കൂടെക്കൂടെ, മററു നഗരങ്ങളിലെയോ ലോകത്തിന്റെ മററു ഭാഗങ്ങളിലെയോ ദൈനംദിന വാർത്തകളായിത്തീരുന്ന മററനേകം കൂട്ടക്കൊലകളാൽ ഇവയുടെ പ്രാധാന്യം മങ്ങിപ്പോകുകയാണ്‌.

ദൃഷ്ടാന്തത്തിന്‌, ഒരു തോക്കുധാരി തുരുതുരാ വെടിവെക്കുന്ന ഒരു ആക്രമണതോക്കിൽനിന്ന്‌ പ്രൈമറി സ്‌കൂൾകുട്ടികളുടെ കൂട്ടത്തിലേക്ക്‌ നൂറു റൗണ്ട്‌ വെടിവെച്ചപ്പോൾ ആ കാലിഫോർണിയാ കൂട്ടക്കൊലയുടെ രംഗം ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ വാർത്ത സൃഷ്ടിച്ചു. അയാൾ ഒരു കൈത്തോക്കുകൊണ്ട്‌ സ്വന്തജീവൻ നശിപ്പിക്കുന്നതിനു മുമ്പ്‌ 5 വിദ്യാർഥികളെ കൊല്ലുകയും വേറെ 29 പേർക്ക്‌ മുറിവേല്‌പിക്കുകയും ചെയ്‌തു. ഒരു എ.കെ-47 അസോൾട്ട്‌ റൈഫിൾകൊണ്ട്‌ ഇംഗ്ലണ്ടിൽ ഒരു ഭ്രാന്തൻ 16 പേരെ സംഹരിച്ചതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്ത യൂറോപ്പിലും ഐക്യനാടുകളിലും വായിക്കപ്പെട്ടു. കാനഡായിൽ സ്‌ത്രീകളോടു വെറുപ്പുണ്ടായിരുന്ന ഒരു മനുഷ്യൻ മോണ്ട്രിയൽ യൂണിവേഴ്‌സിററിയി ലേക്കു പോയി 14 സ്‌ത്രീകളെ വെടിവെക്കുകയും കൊല്ലുകയും ചെയ്‌തു. എന്നിരുന്നാലും, മരണസംഖ്യ വമ്പിച്ചതല്ലെങ്കിൽ യാദൃച്ഛികമോ ഉദ്ദേശ്യപൂർവകമോ ആയി തോക്കുകൾ കൊണ്ടു നടത്തുന്ന കൊലകൾ അവ നടക്കുന്ന നഗരത്തിനു പുറത്ത്‌ അപൂർവമായേ റിപ്പോർട്ടുചെയ്യപ്പെടുന്നുള്ളു.

തോക്കുകമ്പം

തദ്ദേശീയവും സംസ്ഥാനപരവും ദേശീയവും സാർവദേശീയവുമായ നിയമപാലക ഏജൻസികളും നേതാക്കൻമാരും ഇപ്പോൾത്തന്നെ കുററപ്പുള്ളികളുടെയും മാനസികവൈകല്യമുള്ളവരുടെയും കൈകളിലെ കൈത്തോക്കുകളും ഓട്ടോമാററിക്കും സെമി ഓട്ടോമാററിക്കുമായ വലിപ്പമേറിയ ആയുധങ്ങളും വരുത്തിയതായി വിചാരിക്കപ്പെടുന്ന മരണസംഖ്യയിലെ വർദ്ധനവിന്റെ പ്രവണതയിൽ സംഭ്രാന്തരാകുകയാണ്‌. 6,50,000 മുതൽ 20,00,000 വരെ സെമി ഓട്ടോമാററിക്കും ഓട്ടോമാററിക്കും ആയുധങ്ങൾ “[ഐക്യനാടുകളിൽ] ദേശവ്യാപകമായുള്ള കുററപ്പുള്ളികളുടെ—ഒരു വെടിവെയ്‌പിൽ മിക്കവാറും എല്ലായ്‌പ്പോഴും വിജയംനേടുന്ന ദുഷ്‌പ്രവൃത്തിക്കാരുടെ—ഒരു സൈന്യത്തിന്റെ കൈകളിലുണ്ടായിരിക്കാമെന്ന്‌ പോലീസ്‌ ചീഫുകളുടെ ഒരു ഇൻറർനാഷനൽ അസോസ്സിയേഷൻ കണക്കുകൂട്ടുന്നു”വെന്ന്‌ യു. എസ്‌ ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ റിപ്പോർട്ടുചെയ്‌തു.

ഐക്യനാടുകളിൽത്തന്നെ മിക്കവാറും ഒന്നിടവിട്ട വീടുകളിൽ തോക്കുകളുണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. അമേരിക്കക്കാരുടെ ഉടമയിലുള്ള തോക്കുകളുടെ മുഴുസംഖ്യയും നിശ്ചയിക്കുക സാദ്ധ്യമല്ലെങ്കിലും അടുത്ത കാലത്തെ കണക്കുകൾ തെളിയിക്കുന്നത്‌ 7 കോടി അമേരിക്കക്കാരുടെ കൈവശം ഏതാണ്ട്‌ 14 കോടി റൈഫിളുകളും 6 കോടി കൈത്തോക്കുകളുമുണ്ടെന്നാണ്‌. “ജനതയുടെ സ്വകാര്യ ആയുധശേഖരം രാജ്യത്തെ മിക്കവാറും ഓരോ പുരുഷനും സ്‌ത്രീക്കും കുട്ടിക്കും കൊടുക്കാൻ തക്കവിധം വലുതാണ്‌” എന്ന്‌ യു.എസ്‌. ന്യൂസ്‌ ആൻഡ്‌ വേൾഡ്‌ റിപ്പോർട്ട്‌ എഴുതി. ഇത്‌ ഞെട്ടിക്കുന്നതെന്ന്‌ നിങ്ങൾ കണ്ടെത്തുന്നുവോ?

യൂറോപ്പിലും പൗരസഞ്ചയം ഒരു പട്ടാളക്യാമ്പുപോലെയായിത്തീർന്നിട്ടുണ്ട്‌. കൂടുതൽ കൂടുതൽ അനഭിലഷണീയ ഘടകങ്ങൾ പൂർണ്ണമായി ആയുധീകരിക്കുമ്പോൾ ഇംഗ്ലണ്ട്‌ അതിന്റെ ആയുധപ്രശ്‌നത്തെ ഫലപ്രദമായി നേരിടാൻ ശ്രമിക്കുകയാണ്‌. പശ്ചിമജർമ്മനിയിൽ തോക്കുകളുടെ നിയമവിരുദ്ധ പൂഴ്‌ത്തിവെയ്‌പ്പ്‌, പ്രചരിച്ചിട്ടുള്ള സകല ആയുധങ്ങളുടെയും 80 ശതമാനത്തിലധികമാണെന്ന്‌ കണക്കാക്കപ്പെടുന്നു. ഇവയിൽ ഒട്ടനവധിയും, റിപ്പോർട്ടനുസരിച്ച്‌, “ജർമ്മൻ പോലീസിന്റെയും അതിർത്തിപ്പോലീസിന്റെയും ജർമ്മൻ സൈന്യത്തിന്റെയും നേറേറാ സ്‌റേറാറുകളുടെയും ആയുധശാലകളിൽനിന്ന്‌” മോഷ്ടിക്കപ്പെട്ടതാണ്‌. ലോകത്തിൽ ഏററവും കൂടുതൽ സ്വകാര്യതോക്കുകൾ കൈവശമുള്ളത്‌ സ്വിററ്‌സർലണ്ടിലാണെന്ന്‌ റിപ്പോർട്ടുചെയ്യപ്പെടുന്നു. “നിയമമനുസരിക്കുന്ന ഏതു സ്വിസ്‌ പൗരനും തോക്കുകൾ കൈവശം വെക്കാം, സൈന്യപ്രായമുള്ള ഏതു പുരുഷനും സ്‌റേറാക്ക്‌ററൺ [കാലിഫോർണിയാ] കൂട്ടക്കൊലയിലുപയോഗിക്കപ്പെട്ടതിനെക്കാൾ ശക്തമായ ഒരു അസോൾട്ട്‌ റൈഫിൾ വീട്ടിൽ സൂക്ഷിക്കേണ്ടതാണ്‌” എന്ന്‌ 1989 ഫെബ്രുവരി 4ലെ ദി ന്യൂയോർക്ക്‌ റൈറംസ്‌ റിപ്പോർട്ടുചെയ്‌തു.

അതിന്‌ ഏതാനും ദിവസം മുമ്പ്‌, ദി ന്യൂയോർക്ക്‌ റൈറംസ്‌ റിപ്പോർട്ടുചെയ്‌തതനുസരിച്ച്‌ “തോക്കുകൾ പുരുഷൻമാരുടെ അരയിൽ പണസഞ്ചിപോലെ സാധാരണമാണ്‌. ഷോട്ട്‌ഗൺസ്‌കൊണ്ട്‌ ഇടനാഴികൾ കാവൽചെയ്യുന്ന ഗാർഡുകളോടുകൂടിയ സൂപ്പർമാർക്കററുകൾ മുൻവാതിലുകൾക്കു സമീപം പൂട്ടുള്ള പെട്ടികളിൽ തങ്ങളുടെ ആയുധങ്ങൾ ഇറക്കിവെക്കാൻ ഷോപ്പിംഗ്‌ നടത്തുന്നവരോട്‌ ആവശ്യപ്പെടുന്നു.” 1989 ഫെബ്രുവരിയിലെ ഏഷ്യാവീക്ക്‌ മാസിക പറയുന്നതനുസരിച്ച്‌, “ലൈസൻസില്ലാത്ത കുറഞ്ഞപക്ഷം 1,89,000 തോക്കുകൾ രാജ്യത്ത്‌ വ്യാപിച്ചിട്ടു”ണ്ടെന്ന്‌ ഫിലിപ്പീൻഗവൺമെൻറ്‌ സമ്മതിക്കുന്നു. അതും ലൈസൻസുള്ള 4,39,000ഉം കൂടെയാകുമ്പോൾ അതിന്റെ അർത്ഥം സ്വകാര്യവ്യക്തികളുടെ കൈകളിലെ ആയുധങ്ങളുടെ എണ്ണം സായുധസൈന്യത്തിനുള്ളവയെക്കാൾ വളരെക്കൂടുതലാണെന്നാണ്‌, സൈന്യത്തിൽ ഏതാണ്ട്‌ 1,65,000 പേരാണുള്ളത്‌. ഇൻറർനാഷനൽ എയർപോർട്ടിലും മനിലാ ജലമുഖത്തും നിയമവിരുദ്ധ ആയുധങ്ങൾ വാരംതോറും തടഞ്ഞ്‌ പിടിച്ചെടുക്കപ്പെടുന്നുണ്ട്‌.”

ക്രിമിനൽ നിയമസംഹിത തോക്കുകൾ കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിയന്ത്രിക്കുന്ന സമാധാനപൂർണ്ണമായ കാനഡായിൽ തോക്കുകളോടു ബന്ധപ്പെട്ട കുററങ്ങളിൽ ഒരു സ്ഥിരമായ വർദ്ധനവു കാണുന്നുണ്ട്‌. 1986ന്റെ ഒടുവിൽ രജിസ്‌ററർചെയ്യപ്പെട്ട ഏതാണ്ട്‌ 8,60,000 നിയന്ത്രിത തോക്കുകൾ കാനഡായിലുണ്ടായിരുന്നു. അതിൽ 1978നുമുമ്പ്‌ സമ്പാദിച്ച ഓട്ടോമാററിക്ക്‌ ആയുധങ്ങളുടെ സ്വകാര്യശേഖരം ഉൾപ്പെട്ടിരുന്നില്ല. ഒരു പ്രശസ്‌ത കനേഡിയൻ പോലീസ്‌ ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു: “കാനഡായിലെ ജനങ്ങൾക്ക്‌ ഒരു കൈത്തോക്കോ ഒരു റൈഫിളോ ഒരു ഷോട്ട്‌ഗണ്ണോ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം തോന്നുന്നതെന്തുകൊണ്ടെന്ന്‌ അറിയാനാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌.”

അടുത്ത കാലത്ത്‌ യു.എസ്‌. ഗവൺമെൻറ്‌ സെമി ഓട്ടോമാററിക്ക്‌ ആയുധങ്ങളുടെ ഇറക്കുമതിയുടെമേൽ ഒരു താത്‌ക്കാലിക നിരോധനം ഏർപ്പെടുത്തിയപ്പോൾ ഫലങ്ങൾ അപ്രതീക്ഷിതമായിരുന്നു. രാജ്യത്തെങ്ങും തോക്കുകടകളിൽ അപ്പോൾത്തന്നെയുണ്ടായിരുന്നവ വാങ്ങാൻ ഭ്രാന്തുപിടിച്ച ക്രേതാക്കൾ ദീർഘ മണിക്കൂറുകളിൽ ലൈനിൽനിന്നു. “അത്‌ ഓക്ലഹോമായിൽ വസ്‌തു വാങ്ങാനുള്ള തിരക്കുപോലെയാണ്‌” എന്ന്‌ സ്‌റേറാക്കിലുള്ള അവസാനത്തവയിൽ ഒന്നു വാങ്ങാൻ ലൈനിൽനിന്ന ഒരാൾ പറഞ്ഞു. നിരോധനത്തിനുമുമ്പ്‌ അവ ഏതാണ്ട്‌ 100 ഡോളറിന്‌ വാങ്ങാൻ കഴിയുമായിരുന്നു. ഇന്ന്‌ അവക്ക്‌ ഓരോന്നിനും 1000 ഡോളർ വിലയുണ്ട്‌. “ഈ തോക്കുകൾ ദിവസവും 30 വീതം വരുകയും പോകുകയും ചെയ്യുന്നു”വെന്ന്‌ ഒരു സന്തുഷ്ടകടക്കാരൻ പറയുകയുണ്ടായി. “അവർ അവയെല്ലാം വാങ്ങുകയാണ്‌. അവർക്ക്‌ എത്തിപ്പിടിക്കാൻ കഴിയുന്നതെല്ലാംതന്നെ അവർ വാങ്ങുന്നു”വെന്ന്‌ അയാൾ പറഞ്ഞു. “അവർ വാങ്ങിയത്‌ ഓരോരുത്തരുടെയും വീട്ടിൽ ഓരോന്നു വെക്കുകയാണ്‌” എന്ന്‌ മറെറാരു തോക്കുകടയുടമ പറയുകയുണ്ടായി.

ഐക്യനാടുകളിലെ ഫ്‌ളോറിഡാസംസ്ഥാനത്തെ ഒരു നിയമം തങ്ങളുടെ അരയിൽ ബൽററിൽ മുറുക്കി അല്ലെങ്കിൽ ശരീരത്തിൽ ഒളിച്ചുവെച്ച്‌ തോക്കുമായി പരസ്യമായി നടന്നുപോകാൻ തോക്കുടമകളെ അനുവദിച്ചിരിക്കുന്നു. ഇത്‌ കാടൻ പാശ്ചാത്യയുഗത്തെ അനുസ്‌മരിപ്പിക്കുന്ന തെരുക്കോണുകളിലെ വെടിവെയ്‌പ്പുകളിൽ കലാശിക്കുമെന്ന്‌ ചിലർ ഭയപ്പെടുന്നു. ഒരു ഫ്‌ളോറിഡാ സംസ്ഥാനപ്രതിനിധി ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പുറത്തേക്കു വിടുന്ന സന്ദേശമിതാണ്‌, ‘ഞങ്ങൾക്കു മേലാൽ നിങ്ങളെ സംരക്ഷിക്കാൻ കഴിയുകയില്ല, അതുകൊണ്ട്‌ പോയി ഒരു തോക്കുവാങ്ങി നിങ്ങളാലാവത്‌ ചെയ്യുക.’” തോക്കുവില്‌പനയെ അടിസ്ഥാനപ്പെടുത്തി പറഞ്ഞാൽ ആയിരങ്ങൾ അതുതന്നെയാണ്‌ ചെയ്യുന്നത്‌.

തോക്കുകളോടുള്ള ഈ പെട്ടെന്നുള്ള ആവേശം എന്തുകൊണ്ട്‌?—ചിലതിന്‌ കോൺക്രീററ്‌ ചുവരുകളിലൂടെ വെടിയുണ്ടകൾ പായിക്കാൻ കഴിയത്തക്കവണ്ണം അവ അത്ര ശക്തമാണ്‌. ചിലത്‌ യുദ്ധക്കളത്തിലെ പോരാട്ടത്തിന്റെ ഏക ഉദ്ദേശ്യത്തിൽ സംവിധാനംചെയ്‌തവയാകയാൽ മിനിററിൽ 900 റൗണ്ട്‌ വെടിവെക്കാൻ കഴിയുന്നവയാണ്‌. ചില അധികാരികൾ തോക്കുകളെ പുരുഷൻമാർക്ക്‌ ആകർഷകമാക്കുന്ന ഒരു “ലൈംഗിക കമ്പം” ഉണ്ടെന്ന്‌ പറയുന്നു. “ഏററവും വലിയതും വിരൂപവും ഏററവും ശക്തവുമായ ആയുധങ്ങൾ വഹിക്കുന്നതിൽ ഒരു പുരുഷാഭിമാനമുണ്ട്‌” എന്ന്‌ ഒരു ഗവൺമെൻറ്‌ ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. “വിശേഷിച്ച്‌ പുരുഷൻമാരുടെ കാര്യത്തിൽ തോക്കുകൾ അവരുടെ യൗവനത്തിലേക്കുള്ള ഏതാണ്ട്‌ നിഗൂഢമായ ഒരു മടങ്ങിപ്പോക്കിനെ അനുസ്‌മരിപ്പിക്കുന്നു”വെന്ന്‌ ഒരു റിപ്പോർട്ടർ എഴുതുകയുണ്ടായി. ചില ബാങ്കിംഗ്‌ സ്ഥാപനങ്ങൾ നിക്ഷേപ സർട്ടിഫിക്കററുകൾക്ക്‌ പലിശകൊടുക്കുന്നതിനു പകരം കൈത്തോക്കുകൾ കൊടുത്തുകൊണ്ട്‌ ഈ തോക്ക്‌കമ്പത്തെ പിന്തുടർന്നിരിക്കുന്നു. ഈ പ്രോൽസാഹനം നിക്ഷേപകരിൽ അങ്ങേയററം സമ്മതിയുളവാക്കിയിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോകവ്യാപകമായി തോക്കുവില്‌പന പെരുകുകയാണ്‌. അത്‌ എവിടെ അവസാനിക്കും? സമുദായത്തിലെ ഓരോ പുരുഷാംഗത്തിനും ഒരു തോക്കെങ്കിലും അല്ലെങ്കിൽ ഒന്നിലധികം ഉണ്ടായിരിക്കുമ്പോഴോ? അല്ലെങ്കിൽ തോക്കുകൾ പുരുഷൻമാർക്കു മാത്രമാണോ? അടുത്ത ലേഖനത്തിൽ ചില രസാവഹമായ വസ്‌തുതകൾ പരിചിന്തിക്കുക. (g90 5⁄22)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക