തോക്കുകൾ ഒരു മരണവഴി
“തങ്ങൾ ആരുടെയെങ്കിലും നേരെ തോക്കുചൂണ്ടി കീഴടക്കാൻ പോകുകയാണെന്നുള്ള മിഥ്യാധാരണ അവർക്കുണ്ട്” എന്ന് ഒരു പ്രമുഖ പോലീസ്ഉദ്യോഗസ്ഥൻ പറയുകയുണ്ടായി. “അത് അങ്ങനെ പ്രാവർത്തികമാകാത്തപ്പോൾ, അനേകം പോലീസ് ഉദ്യോഗസ്ഥൻമാരും ഒരു സെക്കണ്ടിന്റെ അംശം താമസിക്കുന്നതുപോലെ, അവർ താമസിക്കുന്നു. അതിന് അവർ തങ്ങളുടെ ജീവൻ വിലയൊടുക്കുന്നു.” ഒരു പ്രസിദ്ധ യു.എസ്. പൊതു സുരക്ഷാകമ്മീഷണറുടെ ഈ നിരീക്ഷണവും ഉണ്ട്: “ഒരു കൈത്തോക്കുണ്ടായിരിക്കുന്നതിന്റെ അർത്ഥം മറെറാരു മനുഷ്യജീവിയെ കൊന്നതിന്റെ അനന്തരഫലവുമായി ജീവിക്കാൻ ഒരുങ്ങിയിരിക്കുകയെന്നാണെന്നുള്ള വസ്തുതയെ അനേകർ നേരിടുന്നില്ല. നിങ്ങൾ യഥാർത്ഥത്തിൽ വെടിവെക്കുന്നതിനു മുമ്പ് ഒരു കുററപ്പുള്ളി നിറയൊഴിക്കുകയാണെങ്കിൽ ഒരു ആയുധം കൈവശമുണ്ടായിരിക്കുന്നത് ഒന്നില്ലാതിരിക്കുന്നതിനെക്കാൾ അപകടകരമാണ്.”
ഒടുവിൽ, ഈ വസ്തുതയുണ്ട്: “സംവിധാനംചെയ്തുണ്ടാക്കിയ ഈ ആയുധങ്ങളെല്ലാം ഏറെക്കുറെ കുഴപ്പത്തിലേക്കു നയിക്കുമെന്ന് അല്പം ഭാവന നമ്മോടു പറയേണ്ടതാണ്” എന്ന് ഒരു വിദഗ്ദ്ധവെടിക്കാരിതന്നെയായ ഒരു പോലീസ് കുടുംബാംഗം എഴുതി. അവൾ ഒരു വനിതാറിപ്പോർട്ടർ ആയിരുന്നു. “‘ഭംഗിയുള്ള’ തോക്കുകൾ വാങ്ങുന്ന സ്ത്രീകൾ തെറിച്ചുപോകുന്ന തലച്ചോറിന്റെ അഴകിനെ അഭിമുഖീകരിക്കുന്നുണ്ടോ? ഫലം മനോഹരമായിരിക്കുകയില്ല. വെടിയേററ മുഖത്തോടുകൂടിയ ഒരു പുരുഷനെ എന്നെങ്കിലും കണ്ടിട്ടുണ്ടോ?” “നിങ്ങൾക്ക് ഹൃദയത്തിന് ഉന്നംപിടിക്കാൻ പാടില്ലേ?” എന്ന് അവൾ ചോദിക്കുന്നു.
ഒരു ആക്രമണകാരി പെട്ടെന്ന് നിങ്ങളെ പിന്തുടരുകയാണെങ്കിൽ, ഒളിച്ചുവെച്ചിരിക്കുന്ന നിങ്ങളുടെ തോക്ക് എത്ര പെട്ടെന്ന് നിങ്ങൾക്ക് പുറത്തെടുക്കാൻ കഴിയും? അവളുടെ സ്വന്തം അനുഭവം പരിചിന്തിക്കുക: “ഒരു കശാപ്പുകത്തി പിടിച്ചിരുന്ന ഒരു ഭ്രാന്തൻ ആസക്തൻ എന്നെ പിടിച്ചുപറിച്ചപ്പോൾ എന്റെ ആക്രമണകാരിയെ കേൾക്കുകയോ കാണുകയോ ചെയ്യുന്നതിനു മുമ്പ് ഉരുക്കുകത്തി എന്റെ തൊണ്ടയ്ക്കൽ ആയിരുന്നു. ഞാൻ ഒരു തോക്കിനുവേണ്ടി പോയിരുന്നെങ്കിൽ ആർ ആദ്യം ഓടിയെത്തി ഫോട്ടോഫിനിഷ് വിജയം നേടുമായിരുന്നു?” അനന്തരം അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വ്യക്തിപരമായ സുരക്ഷിതത്വത്തിനുവേണ്ടി ഒരു തോക്കു സൂക്ഷിക്കുന്നതിനെക്കുറിച്ച് ഞാൻ സ്വപ്നംകാണുകപോലുമില്ല. ഇത് ധാർമ്മികതയുടെ ഒരു പ്രശ്നമല്ല; പിന്നെയോ പ്രായോഗികതയുടെ ഒരു പ്രശ്നമാണ്.”
ഇനി ചില ആകുലീകരിക്കുന്ന വസ്തുതകൾ പരിചിന്തിക്കുക. “വീട്ടുകാരും കൊള്ളക്കാരും തമ്മിൽ താരതമ്യേന അപൂർവമായി നടക്കുന്ന വെടിവെയ്പുകളിൽ തോക്കു കൈകാര്യംചെയ്യുന്നതിൽ കൂടുതൽ വിദഗ്ദ്ധരെന്നു അനായാസം തെളിയുന്നത് കൊള്ളക്കാരനായിരിക്കാം, ശവമുറിയിൽ കിടക്കുന്നത് വീട്ടുകാരനുമായിരിക്കാം” എന്ന് 1989 ഫെബ്രുവരി 6ലെ റൈറം മാസിക റിപ്പോർട്ടുചെയ്തു. ഒരു കുററകൃത്യത്തെ തടയുന്നതിൽ ഒരു തോക്ക് എത്ര ഫലപ്രദമായിരുന്നാലും മററു വിനാശകമായ വസ്തുതകളാൽ അത് നഷ്ടപ്പെടുകയാണ്. ഉദാഹരണമായി ആത്മഹത്യകളുടെ കാര്യം പരിചിന്തിക്കുക. ഐക്യനാടുകളിൽത്തന്നെ 12 മാസത്തെ ഒരു കാലഘട്ടത്തിൽ 18,000ൽപരമാളുകൾ വെടിവെച്ച് ആത്മഹത്യചെയ്തു.
ഒരു പേഴ്സിലൊ ഒരു ഡ്രോയറിലൊ ഒരു തോക്കു ലഭ്യമല്ലായിരുന്നെങ്കിൽ ഇവയിലെത്രയെണ്ണം നിമിഷനേരംകൊണ്ടു നടന്നതായിരിക്കുമായിരുന്നില്ല? എന്നിരുന്നാലും, തീർച്ചയായും, സത്വരലഭ്യത യുക്തിസഹമായി ചിന്തിക്കുന്നതിനും ഒരുപക്ഷേ തങ്ങളുടെ ജീവനെ രക്ഷിക്കുന്നതിനും വേണ്ടത്ര സമയം ലഭിക്കുന്നതിൽനിന്ന് ചില ഇരകളെ തടഞ്ഞു. തോക്കുകളാലുള്ള യു.എസ്. ആത്മഹത്യയുടെ എണ്ണം ലോകത്തിലെ ശേഷിച്ചവയോടു കൂട്ടുക, മൊത്തസംഖ്യ തീർച്ചയായും ഞെട്ടിക്കുന്നതായിരിക്കുമെന്നുള്ളതിന് സംശയമില്ല.
മെയ്, 1989ലെ ആദ്യവാരത്തിൽമാത്രം ഐക്യനാടുകളിൽത്തന്നെ 464 പേർ വെടിവെച്ചുകൊല്ലപ്പെട്ടുവെന്ന് 1989 ജൂലൈ 17ലെ റൈറംമാസിക റിപ്പോർട്ടുചെയ്തു. “ഈ വർഷത്തിൽ വേറെ 30,000ത്തിലധികംപേർ അവരുടെ ഭാഗധേയത്തിൽ പങ്കുചേരും” എന്ന് റൈറം പറയുകയുണ്ടായി. “ഓരോ രണ്ടു വർഷത്തിലും ഇന്നോളം എയ്ഡ്സ് മൂലം മരിച്ചവരെക്കാൾ കൂടുതൽ അമേരിക്കക്കാർ വെടിയുണ്ടകളാൽ മുറിവേററു മരിക്കുന്നു. സമാനമായി, രണ്ട് വർഷംകൊണ്ട് മുഴു വിയററ്നാം യുദ്ധത്തിലേതിലും കൂടുതൽ അമേരിക്കക്കാരെ തോക്കുകൾ കൊന്നു”വെന്ന് ആ മാസിക റിപ്പോർട്ടുചെയ്തു.
തോക്കുകളുള്ള മാതാപിതാക്കൻമാർ സ്വന്തമോ മററുള്ളവരുടെയോ ജീവനെ ഹനിക്കാൻ അവയെ ഉപയോഗിക്കുന്ന തങ്ങളുടെ മക്കളുടെ ഉത്തരവാദിത്തം വഹിക്കണം. “യുവജനങ്ങളുടെ ആത്മഹത്യയിൽ 1988ൽ ഉണ്ടായ ഉയർച്ചയെ, ഭാഗികമായി തങ്ങളുടെ ഭവനങ്ങളെ സംരക്ഷിക്കാൻ വീട്ടുടമകൾ ആയുധങ്ങൾ കൂനകൂട്ടിവെക്കുമ്പോൾ അനായാസമായ തോക്കുകളുടെ ലഭ്യതയോട് ബന്ധിപ്പിക്കാവുന്നതാണെന്ന് പോലീസ് പറയുകയുണ്ടായി. . . . നിങ്ങൾക്ക് വീട്ടിൽ ഒരു ആയുധമുണ്ടെങ്കിൽ, എന്നെങ്കിലും ഒരു കുട്ടി അതെടുക്കാൻ സാദ്ധ്യതയുണ്ട്.” 1988ൽ 3,000ത്തിൽപരം കുട്ടികൾ മററു കുട്ടികളെ വെടിവെച്ചുകൊന്നുവെന്ന് 1989 ജൂണിലെ ഒരു യു.എസ്. റെറലിവിഷൻവാർത്ത റിപ്പോർട്ടുചെയ്തു.
മാതാപിതാക്കളേ, നിങ്ങളുടെ തോക്കുകൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? ഒരു പിതാവിനറിയാമായിരുന്നു, എന്നാൽ അയാളുടെ പത്തുവയസ്സുകാരൻ മകനുമറിയാമായിരുന്നു. “അവൻ തന്റെ പിതാവിന്റെ ഉഗ്രശക്തിയുള്ള നായാട്ടുതോക്ക് നിറക്കുകയും തന്നെക്കാൾ മെച്ചമായി വീഡിയോ ഗയിംസ് കളിക്കാൻ അറിയാമെന്ന് വീമ്പിളക്കിയ ഒരു പെൺകുട്ടിയെ വെടിവെച്ചുകൊല്ലുകയുംചെയ്തു”വെന്ന് 1989 ഓഗസ്ററ് 26ലെ ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്തു. നിങ്ങളുടെ കുട്ടിയെ സ്കൂളിലയക്കുമ്പോൾ അവന്റെ അല്ലെങ്കിൽ അവളുടെ ഭക്ഷണപ്പെട്ടിയിൽ സാൻഡ്വിച്ചുകൾക്കും മധുരപലഹാരങ്ങൾക്കും പുറമേ എന്തുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതു നിങ്ങളുടെ തോക്കായിരിക്കാമെന്ന് നിങ്ങൾ വിശ്വസിക്കുമോ? നൂറുകണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ സാൻഡ്വിച്ചുകളും പാലും പലഹാരങ്ങളും ഭക്ഷിച്ചപ്പോൾ ഒരു തിരക്കുള്ള ഭക്ഷണശാലയിൽ തങ്ങളുടെ മകനിൽനിന്ന് .25 കാലിബറിന്റെ (തോക്കിൻകുഴലിന്റെ വായ്വട്ടം) ഒരു നിറതോക്ക് എടുത്തുമാററിയെന്ന് സ്കൂളധികൃതർ അറിയിച്ചപ്പോൾ ആ അഞ്ചുവയസ്സുകാരൻ കിൻറർഗാർട്ടൻ വിദ്യാർഥിയുടെ മാതാപിതാക്കൾ എന്ത് വിചാരിക്കാനാണ്?
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തൊൻപതിന്റെ ഒടുവിൽ ഒന്നാം ഗ്രേഡിൽ പഠിക്കുന്ന ഒരു ആറുവയസ്സുകാരൻ ഒരു നിറതോക്കു കാണിച്ചുകൊണ്ടിരുന്നപ്പോൾ പിടികൂടപ്പെട്ടു. അതേ മാസത്തിൽ സ്കൂളിൽ ഒരു നിറതോക്ക് കൊണ്ടുനടന്നതിന് ഒരു 12 വയസ്സുകാരൻ അറസ്ററ്ചെയ്യപ്പെട്ടു. ഇതെല്ലാം ഒരേ സ്കൂൾ ഡിസ്ത്രിക്ററിലായിരുന്നു. ഫ്ളോറിഡായിൽ ഒരു കുട്ടിയുടെ കൈയിലെ നിറതോക്കിനാലുള്ള വിപത്തിനെ ഒഴിഞ്ഞുപോകാൻതക്ക ഭാഗ്യം മറെറാരു കുട്ടിക്കില്ലായിരുന്നു. ഒരു 11വയസ്സുകാരി തന്റെ സുഹൃത്തുക്കളെ കാണിക്കാൻ സ്കൂളിൽ കൊണ്ടുവന്ന തോക്ക് യാദൃച്ഛികമായി നിറയൊഴിച്ചപ്പോൾ അവളുടെ പിന്നിൽ വെടിയേററു.
“നമ്മുടെ കൊച്ച് ആറുവയസ്സുകാർ വീട്ടിൽപോകുന്നു, അവരുടെ വീട്ടിൽ ഒരു തോക്കുണ്ടെന്ന് മിക്കവാറുമെല്ലാവർക്കുമറിയാം” എന്ന് ഒരു സ്കൂൾപ്രിൻസിപ്പൽ പറയുകയുണ്ടായി. “അവരിലനേകർക്ക് ഒരു തോക്കിന്റെ ഫലമറിയാം” എന്ന് ഒരു മൂന്നാംക്ലാസ് അദ്ധ്യാപകൻ പറയുകയുണ്ടായി. “ഒരുപക്ഷേ ഒരു പിതാവോ ഒരു അങ്കിളോ ഒരു സഹോദരനോ ഒരു തോക്കുനിമിത്തം മേലാൽ അവരുടെ വീട്ടിലില്ലായിരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. ചില സ്കൂളുകൾ വളരെ കൊച്ചുകുട്ടികൾ കൊണ്ടുവരുന്ന തോക്കുകൾ കണ്ടുപിടിക്കുന്നതിന് മെററൽ ഡിററക്റററുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യംപോലും കണ്ടിരിക്കുന്നു, പ്രായക്കൂടുതലുള്ള വിദ്യാർത്ഥികളുടെ കാര്യം പറയുകയുംവേണ്ട! മാതാപിതാക്കൻമാർ, വിശേഷിച്ച്, തങ്ങളുടെ കുട്ടികൾക്കു കണ്ടുപിടിക്കാവുന്നിടത്ത് വീട്ടിൽ തോക്കുകൾ വെക്കുന്നത് ഉചിതമെന്നു കാണുന്നവർ, തങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തം വഹിക്കേണ്ടതല്ലേ?
തങ്ങളുടെ തോക്കുകൾ കുട്ടികൾക്കോ മററുള്ളവർക്കോ കണ്ടുപിടിക്കാൻകഴിയാത്തിടത്ത് ഒളിച്ചുവെച്ചിരിക്കുകയാണെന്ന് മാതാപിതാക്കൾ ആശ്വസിച്ചേക്കാം. എന്നിരുന്നാലും, സങ്കടകരമെന്ന് പറയട്ടെ, മരിച്ച കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്ക് തെററുപററിയെന്ന് തെളിയിച്ചിട്ടുണ്ട്. കൂടാതെ വ്യക്തമായ ഈ സംഗതി പരിചിന്തിക്കുക. “ശരി, നിങ്ങൾക്ക് രണ്ടു വിധത്തിലും പ്രവർത്തിക്കുക സാദ്ധ്യമല്ല. നിങ്ങളുടെ വീട്ടിലെ നിർദ്ദോഷികളും നിങ്ങളുടെ മക്കളും അല്ലെങ്കിൽ നിങ്ങളുടെ സന്ദർശകരോ മററാരെങ്കിലുമോ തോക്കിനാൽ ഉപദ്രവിക്കപ്പെടാത്തവണ്ണം നിങ്ങൾ യഥാർത്ഥമായി അതിനെ കാത്തുസൂക്ഷിക്കുന്നുവെങ്കിൽ, നിങ്ങൾ ഒന്നാമതുതന്നെ അതു വാങ്ങിയ അടിയന്തിരസാഹചര്യത്തിൽ ആ തോക്കു എടുക്കാൻ നിങ്ങൾക്കു സാദ്ധ്യമാകുകയില്ല” എന്ന് പോലീസ് ചീഫ് പറയുകയുണ്ടായി.
ഒരു വീട്ടുതോക്ക് എന്നെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ, “ഒരു നുഴഞ്ഞുകയററക്കാരനെ അപേക്ഷിച്ച് ഒരു കുടുംബാംഗത്തിന്റെയോ സുഹൃത്തിന്റെയോ നേരെ നിറയൊഴിക്കാൻ ആറിരട്ടി സാദ്ധ്യതയാണുള്ളത്” എന്ന് പോലീസ് കണക്കുകൂട്ടുന്നു. റൈറം മാസികയിലെ റിപ്പോർട്ടാണിത്. “താൻ ഒരു കവർച്ചക്കാരന്റെ ശബ്ദം കേൾക്കുന്നുവെന്ന് ഒരു ഭാര്യ അല്ലെങ്കിൽ മാതാവ് വിചാരിക്കുകയും വീട്ടിലേക്കു താമസിച്ചുവരുന്ന ഒരു ഭർത്താവിനെയോ മകനെയോ വെടിവെക്കുകയും ചെയ്യുന്നു” എന്ന് ഒരു പൊതു സുരക്ഷാകമ്മീഷണർ പറയുകയുണ്ടായി. ‘അപ്പോൾ ആളുകൾ തങ്ങളുടെ ഭവനങ്ങളെ എങ്ങനെ സംരക്ഷിക്കണം?’ എന്ന് അദ്ദേഹത്തോടു ചോദിക്കപ്പെട്ടു. “ഒരുപക്ഷേ നിങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഏററം നല്ല മാർഗ്ഗം നിങ്ങളുടെ ജീവനുപകരം നിങ്ങളുടെ വസ്തുവകകൾ അപകടപ്പെടുത്തുന്നതാണ്. മിക്ക കൊള്ളക്കാരും കവർച്ചക്കാരും അവിടെ എത്തുന്നത് കൊല്ലാനല്ല, പിന്നെയോ മോഷ്ടിക്കാനാണ്. ഭവനങ്ങളിലെ മിക്ക തോക്കുമരണങ്ങളും വീട്ടുകാരന്റെ തോക്കുമൂലമാണ് നടക്കുന്നത്. എങ്ങനെയായാലും, പട്ടണവാസികൾ കുററകൃത്യവിരുദ്ധ ‘ജാഗ്രതാ’ സംഘങ്ങൾ രൂപവൽക്കരിച്ചുകൊണ്ട് സംരക്ഷണം വർദ്ധിപ്പിക്കാൻ ശ്രമിക്കണം.” ഒടുവിൽ, ഒരു പേഴ്സിലെ അല്ലെങ്കിൽ പണസഞ്ചിയിലെ ഉള്ളടക്കത്തെ അഥവാ വീട്ടിലെ ചുരുക്കംചില മൂല്യവത്തായ വസ്തുക്കളെ സംരക്ഷിക്കാൻ മറെറാരു മമനുഷ്യന്റെ ജീവനെ ഹനിക്കാൻ തങ്ങൾ സന്നദ്ധരാണോയെന്ന് തോക്കുടമകൾ തങ്ങളോടുതന്നെ ചോദിക്കേണ്ടതാണ്.
നിങ്ങൾ ജ്ഞാനിയാണെങ്കിൽ, നിങ്ങളുടെ വസ്തുക്കൾക്കുവേണ്ടി നിങ്ങളുടെ ജീവനെ ഭീഷണിപ്പെടുത്തുന്ന ഒരാളെ നിങ്ങൾ ചെറുത്തുനിൽക്കുകയില്ല. നിങ്ങളുടെ ജീവൻ അതിനെക്കാൾ കവിഞ്ഞതാണ്. (g90 5⁄22)