വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 36 പേ. 162-165
  • യഹോവയിലേക്കു മടങ്ങിവരാൻ ജനത്തെ സഹായിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയിലേക്കു മടങ്ങിവരാൻ ജനത്തെ സഹായിച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാലമായി ചിന്തിക്കാൻ
  • കൂടുതൽ അറിയാൻ
  • യോശീയാവിന്‌ നല്ല കൂട്ടുകാരുണ്ടായിരുന്നു
    മക്കളെ പഠിപ്പിക്കുക
  • താഴ്‌മയുള്ള യോശീയാവിന്‌ യഹോവയുടെ പ്രീതി ഉണ്ടായിരുന്നു
    2000 വീക്ഷാഗോപുരം
  • ദൈവനിയമം പ്രിയപ്പെട്ട യോശിയ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • യോശീയാവ്‌ ശരിയായതു ചെയ്യാൻ തീരുമാനിച്ചു
    2009 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 36 പേ. 162-165

36 യോശിയ

യഹോവയിലേക്കു മടങ്ങിവരാൻ ജനത്തെ സഹായിച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

യോശിയയ്‌ക്കു വെറും ആറു വയസ്സുള്ളപ്പോൾ അവന്റെ മുത്തച്ഛനായ മനശ്ശെ രാജാവ്‌ മരിച്ചു. അദ്ദേഹം വളരെ മോശമായ കാര്യങ്ങൾ ചെയ്‌തിരുന്നെന്നും പിന്നീട്‌ മാറ്റം വരുത്തി വിശ്വസ്‌തമായി യഹോവയെ സേവിക്കാൻ തുടങ്ങിയതാണെന്നും അവന്‌ ഒരുപക്ഷേ അറിയാമായിരുന്നു. അദ്ദേഹം വരുത്തിയ മാറ്റത്തെക്കുറിച്ച്‌ യോശിയ എല്ലാക്കാലത്തും ഓർത്തിട്ടുണ്ടാകും. മനശ്ശെ മരിച്ചപ്പോൾ യോശിയയുടെ അപ്പനായ ആമോൻ അടുത്ത രാജാവായി. ദുഷ്ടനായ അയാൾ വ്യാജദൈവങ്ങളെയും വിഗ്രഹങ്ങളെയും ആരാധിക്കാനും ക്രൂരമായ കാര്യങ്ങൾ ചെയ്യാനും ജനത്തെ പ്രോത്സാഹിപ്പിച്ചു. വെറും രണ്ടു വർഷമേ അയാൾക്കു ഭരിക്കാനായുള്ളൂ. അപ്പോഴേക്കും അയാൾ കൊല്ലപ്പെട്ടു. അങ്ങനെ എട്ടാം വയസ്സിൽ യോശിയ അടുത്ത രാജാവായി.

സാധ്യതയനുസരിച്ച്‌ യോശിയയുടെ ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിച്ച ചിലരായിരുന്നു പ്രവാചകന്മാരായ സെഫന്യ, യിരെമ്യ, പ്രവാചികയായ ഹുൽദ, മഹാപുരോഹിതനായ ഹിൽക്കിയ എന്നിവർ. യോശിയയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌, അദ്ദേഹം ചെറുപ്രായത്തിൽ, ഏതാണ്ട്‌ 16 വയസ്സുള്ളപ്പോൾത്തന്നെ “പൂർവികനായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു” എന്നാണ്‌. യോശിയയ്‌ക്ക്‌ ഏകദേശം 20 വയസ്സുള്ളപ്പോൾ, യഹൂദയിൽനിന്ന്‌ വ്യാജാരാധനയും ദുഷ്ടതയും തുടച്ചുനീക്കുന്നതിനു നല്ല ധൈര്യവും ചുറുചുറുക്കും ഉള്ള ഈ യുവരാജാവിനെ യഹോവ ഉപയോഗിച്ചു.

യോശിയ പിന്നീടു പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളിലേക്കുപോലും ശുദ്ധാരാധന വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി. അപ്പോഴേക്കും ഇസ്രായേല്യരിൽ മിക്കവരെയും അസീറിയക്കാർ ബന്ദികളായി കൊണ്ടുപോയിട്ട്‌ കാലം കുറെ കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ ഇസ്രായേലിൽ ഇപ്പോൾ കൂടുതലും ഉണ്ടായിരുന്നതു വിദേശികളാണ്‌. എന്നിട്ടും അവിടെ ഉണ്ടായിരുന്ന വിഗ്രഹങ്ങളും യാഗപീഠങ്ങളും യോശിയ നശിപ്പിച്ചുകളഞ്ഞു.

ചെറുപ്പമായിരുന്നെങ്കിലും യോശിയ രാജാവ്‌ ധൈര്യത്തോടെ വിഗ്രഹാരാധനയ്‌ക്ക്‌ എതിരെ പോരാടുകയും ജനത്തെ സത്യാരാധനയിലേക്കു തിരികെ കൊണ്ടുവരുകയും ചെയ്‌തു

ഏതാണ്ട്‌ അഞ്ചു വർഷം കഴിഞ്ഞപ്പോൾ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ യോശിയ കല്പന പുറപ്പെടുവിച്ചു. പണിക്കിടയിൽ മഹാപുരോഹിതനായ ഹിൽക്കിയയ്‌ക്ക്‌ ഒട്ടും പ്രതീക്ഷിക്കാതെ ഒരു ചുരുൾ കിട്ടി. യഹോവ മോശയ്‌ക്കു കൊടുത്ത നിയമപുസ്‌തകമായിരുന്നു അത്‌. നൂറുകണക്കിനു വർഷങ്ങൾ പഴക്കമുള്ള ആ ചുരുൾ സാധ്യതയനുസരിച്ച്‌ മോശ സ്വന്തം കൈകൊണ്ട്‌ എഴുതിയതായിരുന്നു! അതു യോശിയയുടെ അടുത്ത്‌ കൊണ്ടുവന്ന്‌ വായിച്ചുകേൾപ്പിച്ചു. കേട്ട കാര്യങ്ങൾ അദ്ദേഹത്തിന്റെ ഹൃദയം തകർത്തുകളഞ്ഞു. ദൈവത്തിന്റെ നിയമത്തിൽനിന്ന്‌ ജനം എത്രമാത്രം അകന്നുപോയെന്ന്‌ യോശിയയ്‌ക്ക്‌ ഇപ്പോൾ കൂടുതൽ വ്യക്തമായി. യഹോവയ്‌ക്കു ജനത്തോട്‌ അങ്ങേയറ്റം ദേഷ്യമായിരിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. വായിച്ചുകേട്ട കാര്യങ്ങൾക്കു ചേർച്ചയിൽ മാറ്റം വരുത്താൻ യോശിയ ധൈര്യം കാണിക്കുമായിരുന്നോ?

യഹോവയുടെ നിയമം അടങ്ങിയ ചുരുൾ ഒരാൾ വായിച്ചുകേൾപ്പിക്കുമ്പോൾ യോശിയ രാജാവ്‌ തന്റെ ഉള്ളങ്കി വലിച്ചുകീറുന്നു. അതു കണ്ട്‌ ചിലർ വിഷമത്തോടെ അദ്ദേഹത്തെ നോക്കുന്നു.

യഹോവയുടെ ചിന്ത എന്താണെന്ന്‌ അറിയാൻ യോശിയ ഉടൻതന്നെ അഞ്ചു പേരെ ഹുൽദ പ്രവാചികയുടെ അടുത്തേക്ക്‌ അയച്ചു. യഹൂദാജനം വർഷങ്ങളായി യഹോവയെ ധിക്കരിച്ചിരുന്നതുകൊണ്ട്‌ യഹോവ കോപത്തിലാണെന്നു പ്രവാചിക അവരോടു പറഞ്ഞു. അതുകൊണ്ട്‌ യരുശലേമിനും യഹൂദയ്‌ക്കും നാശം വരാൻ പോകുകയാണെന്നും അറിയിച്ചു. എന്നാൽ യോശിയയുടെ നല്ല ഹൃദയവും ശുദ്ധാരാധന പുനഃസ്ഥാപിക്കാൻ അദ്ദേഹം ധൈര്യത്തോടെ ചെയ്‌ത കാര്യങ്ങളും യഹോവ കണ്ടിട്ടുണ്ടെന്നും, അതുകൊണ്ട്‌ ആ നാശം യോശിയയുടെ കാലത്ത്‌ വരില്ലെന്നും ഹുൽദ പ്രവാചിക പറഞ്ഞു.

എന്നിട്ടും തന്റെ ജനത്തെ യഹോവയിലേക്കു തിരികെ കൊണ്ടുവരുന്നതിനു യോശിയ പരമാവധി ശ്രമിച്ചു. ദൈവനിയമത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും അനുസരിക്കാമെന്ന്‌ അദ്ദേഹവും ജനവും യഹോവയ്‌ക്കു വാക്കുകൊടുത്തു. അതിനു ശേഷം ദേശത്തുള്ള വിഗ്രഹങ്ങളെയെല്ലാം നശിപ്പിച്ചുകൊണ്ട്‌ വിഗ്രഹാരാധന ഇല്ലാതാക്കാൻ അദ്ദേഹം വളരെ വ്യാപകമായ ഒരു പ്രവർത്തനം സംഘടിപ്പിച്ചു. കൂടാതെ ശുദ്ധാരാധനയെ പ്രോത്സാഹിപ്പിക്കാൻ വലിയൊരു പെസഹാചരണത്തിനുള്ള ക്രമീകരണവും ചെയ്‌തു. യോശിയയും പ്രഭുക്കന്മാരും യഹോവയ്‌ക്കു ബലി അർപ്പിക്കാൻ ആയിരക്കണക്കിനു മൃഗങ്ങളെ കൊണ്ടുവന്നു. ഗായകർ യഹോവയ്‌ക്കു സ്‌തുതിഗീതങ്ങളും പാടി. ദൈവജനം നടത്തിയിട്ടുള്ളതിലേക്കും വലിയ പെസഹാചരണങ്ങളിൽ ഒന്നായിരുന്നു അത്‌.

വ്യാജാരാധനയ്‌ക്കെതിരെ പ്രവർത്തിച്ചുകൊണ്ട്‌ യോശിയ തുടർന്നും അസാമാന്യമായ ധൈര്യവും ശക്തമായ വിശ്വാസവും കാണിച്ചു. ഒരിക്കൽ വ്യാജദൈവങ്ങൾക്കു ബലി അർപ്പിച്ചിരുന്ന യാഗപീഠത്തിൽ അദ്ദേഹം മനുഷ്യാസ്ഥികൾ ദഹിപ്പിക്കുകയും അത്‌ ഇടിച്ചുകളയുകയും ചെയ്‌തു. അങ്ങനെ അദ്ദേഹത്തെക്കുറിച്ച്‌ 300 വർഷം മുമ്പു നടത്തിയ ഒരു പ്രവചനം നിറവേറി! (1 രാജാ. 13:2) ശലോമോൻ രാജാവ്‌ ഒരു വിശ്വാസത്യാഗിയായിത്തീർന്ന കാലംമുതൽ യഹൂദയിൽ വ്യാജാരാധനയ്‌ക്കായി ഉപയോഗിച്ചിരുന്ന യാഗപീഠങ്ങളും വിഗ്രഹങ്ങളും പോലും യോശിയ തകർത്തുകളഞ്ഞു. ഇങ്ങനെയൊക്കെയായിരുന്നെങ്കിലും യോശിയയും ഒരിക്കൽ തെറ്റായ ഒരു തീരുമാനമെടുത്തു. ഈജിപ്‌തിലെ ഫറവോനായ നെഖോയുടെ വലിയ സൈന്യത്തിന്‌ എതിരെ യുദ്ധത്തിനു പോയതായിരുന്നു അത്‌. യഹോവ നെഖോയിലൂടെ ആ യുദ്ധത്തിന്‌ അണിചേരരുതെന്നു യോശിയയോടു പറഞ്ഞതാണ്‌. എന്നാൽ നെഖോ ശരിക്കും യഹോവയ്‌ക്കുവേണ്ടിയാണോ സംസാരിക്കുന്നതെന്നു പ്രവാചകന്മാരോടു ചോദിച്ച്‌ ഉറപ്പുവരുത്താൻ ഒരുപക്ഷേ യോശിയ തയ്യാറായില്ല. ആ വലിയ സൈന്യത്തിനു നേരെ പോരാടുന്നതു ധീരമായ ഒരു നിലപാടായി യോശിയയ്‌ക്കു തോന്നിയെങ്കിൽ അദ്ദേഹത്തിനു തെറ്റി. അതു ശരിക്കും മണ്ടത്തരമായിരുന്നു. കാരണം വെറും 39-ാമത്തെ വയസ്സിൽ അദ്ദേഹത്തിനു ജീവൻ നഷ്ടമായി.

യോശിയ ചെയ്‌ത നല്ല കാര്യങ്ങളെല്ലാം യഹോവ മറന്നുകളഞ്ഞോ? ഒരിക്കലുമില്ല! അദ്ദേഹം മരിച്ചപ്പോൾ യിരെമ്യ പ്രവാചകൻ അദ്ദേഹത്തിനുവേണ്ടി ഒരു വിലാപഗീതം എഴുതി. വർഷങ്ങളോളം ദൈവജനം ആ പാട്ടു പാടിയിരിക്കണം. യോശിയ ഭാവിയിൽ ഉയിർത്തെഴുന്നേറ്റ്‌ വരുമ്പോൾ തന്റെ ഭരണകാലത്തെയും ആ വിലാപഗീതത്തെയും കുറിച്ച്‌ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വായിച്ചറിയുമായിരിക്കും. യഹോവ യോശിയയെ സ്‌നേഹിച്ചെന്നും അദ്ദേഹത്തിന്റെ വിശ്വാസവും ധൈര്യവും ഒരിക്കലും മറന്നുകളഞ്ഞിട്ടില്ലെന്നും ഉറപ്പാണ്‌.

ബൈബിൾവിവരണം വായിക്കുക:

  • 2 രാജാക്കന്മാർ 22:1–23:30

  • 2 ദിനവൃത്താന്തം 33:21–35:27

ചർച്ച ചെയ്യാൻ:

യോശിയ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. യോശിയയുടെ സെക്രട്ടറിയും പകർപ്പെഴുത്തുകാരനും ആയ ശാഫാനെക്കുറിച്ച്‌ ബൈബിൾ എന്തു പറയുന്നു? (w02 12/15 പേ. 19 ഖ. 2-6)

  2. 2. നിയമപുസ്‌തകത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ടപ്പോൾ യോശിയ വസ്‌ത്രം കീറിയത്‌ എന്തിനാണ്‌? (w14 4/15 പേ. 32)

  3. 3. ഫറവോൻ നെഖോ ശരിക്കും ജീവിച്ചിരുന്ന ആളാണോ എന്നതിനെക്കുറിച്ച്‌ ചരിത്രകാരന്മാർ എന്തു പറയുന്നു? (2 ദിന. 35:22; it “നെഖോ” ഖ. 2-wcgr) A

പുരാതന മെഗിദ്ദോ നഗരത്തിന്റെ അവശിഷ്ടങ്ങൾ.

StockStudio/Alamy Stock Photo

ചിത്രം A: മെഗിദ്ദോ, ഫറവോൻ നെഖോയ്‌ക്കെതിരെ യോശിയ പോരാടിയ സ്ഥലം

ചിത്രം A: മെഗിദ്ദോ, ഫറവോൻ നെഖോയ്‌ക്കെതിരെ യോശിയ പോരാടിയ സ്ഥലം

StockStudio/Alamy Stock Photo

  1. 4. യോശിയ “സമാധാനത്തോടെ . . . കല്ലറയിലേക്കു പോകും” എന്നു ഹുൽദ പ്രവചിച്ചു. എന്നാൽ, അദ്ദേഹം ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടതുകൊണ്ട്‌ ആ പ്രവചനം ശരിയായോ? (2 രാജാ. 22:20; w00 9/15 പേ. 30 ഖ. 2-3)

നമുക്കുള്ള പാഠങ്ങൾ

  • യോശിയയുടെ അപ്പൻ ഒരു വിശ്വാസത്യാഗിയായിരുന്നു. സത്യത്തെ എതിർക്കുന്ന മാതാപിതാക്കളുള്ള കുട്ടികൾക്കു യോശിയയുടെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാം?

  • തിരുവെഴുത്തുകൾ മനസ്സിലാക്കാൻ യോശിയ നല്ല ശ്രമം ചെയ്‌തു. (2 ദിന. 34:21) നമുക്ക്‌ എങ്ങനെ അദ്ദേഹത്തിന്റെ മാതൃക അനുകരിക്കാം? B

    ബൈബിളിൽനിന്ന്‌ പഠിക്കുമ്പോൾ ഒരു സഹോദരൻ കുറിപ്പുകൾ എടുക്കുന്നു. അദ്ദേഹം കമ്പ്യൂട്ടറിലുള്ള JW ലൈബ്രറി ആപ്ലിക്കേഷനും ബൈബിളിന്റെ അച്ചടിച്ച കോപ്പിയും ഉപയോഗിച്ചാണു പഠിക്കുന്നത്‌.

    ചിത്രം B

  • യോശിയയുടെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക്‌ അനുകരിക്കാം?

വിശാലമായി ചിന്തിക്കാൻ

  • ഈ വിവരണം യഹോവയെക്കുറിച്ച്‌ എന്നെ എന്താണു പഠിപ്പിക്കുന്നത്‌?

  • ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

  • പുനരുത്ഥാനപ്പെട്ടുവരുന്ന യോശിയയോട്‌ എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്‌?

കൂടുതൽ അറിയാൻ

യഹൂദയിൽ രാജാക്കന്മാരായി ഭരിച്ച യോശിയയും മറ്റു രണ്ടു ചെറുപ്പക്കാരും എടുത്ത തീരുമാനങ്ങളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

“ചെറുപ്പക്കാരേ, നിങ്ങൾ എങ്ങനെയുള്ള ജീവിതമാണ്‌ ആഗ്രഹിക്കുന്നത്‌?” (w23.09 പേ. 8-13)

യോശിയ ദേശത്തുനിന്ന്‌ വിഗ്രഹാരാധന തുടച്ചുനീക്കിയതു സ്വന്തം ശക്തിയാലാണോ? അതിനുള്ള ഉത്തരം ഈ വീഡിയോയിൽ കാണുക.

യോശിയയുടെ കഥ: യഹോവയെ സ്‌നേഹിക്കുക; മോശമായതു വെറുക്കുക—ഭാഗം 2—ശകലം (3:43)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക