വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 35 പേ. 158-161
  • മാനസാന്തരപ്പെടാൻ ധൈര്യം കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാനസാന്തരപ്പെടാൻ ധൈര്യം കാണിച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാലമായി ചിന്തിക്കാൻ
  • കൂടുതൽ അറിയാൻ
  • അവൻ യഹോവയോട്‌ കരുണയ്‌ക്കായി യാചിച്ചു
    2011 വീക്ഷാഗോപുരം
  • ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി
    2012 വീക്ഷാഗോപുരം
  • എന്താണു ശരിക്കുള്ള മാനസാന്തരം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ഇസ്രായേൽ രാജാക്കന്മാരിൽനിന്ന്‌ പഠിക്കാനാകുന്ന പാഠങ്ങൾ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 35 പേ. 158-161

35 മനശ്ശെ

മാനസാന്തരപ്പെടാൻ ധൈര്യം കാണിച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

മനശ്ശെയുടെ ജനനം യഹോവയുടെ ഒരു അത്ഭുതമായിരുന്നു. കാരണം തന്റെ അപ്പനായ ഹിസ്‌കിയയുടെ ജീവൻ ഒരു അത്ഭുതത്തിലൂടെ യഹോവ നീട്ടിക്കൊടുത്തതുകൊണ്ടാണു മനശ്ശെ ജനിച്ചത്‌. എന്നാൽ മനശ്ശെക്ക്‌ 12 വയസ്സുള്ളപ്പോൾ ഹിസ്‌കിയ മരിച്ചു. തുടർന്ന്‌ മനശ്ശെ അടുത്ത രാജാവായി. സങ്കടകരമായ കാര്യം, അദ്ദേഹം തന്റെ അപ്പന്റെ നല്ല മാതൃകയ്‌ക്കു ചേർച്ചയിൽ ജീവിച്ചില്ല എന്നതാണ്‌.

മനശ്ശെ വളരെ മോശമായ കാര്യങ്ങൾ ചെയ്‌തു. വർഷങ്ങളോളം അദ്ദേഹം വിശ്വാസത്യാഗം, വിഗ്രഹാരാധന, ഭൂതവിദ്യ എന്നിവപോലുള്ള ഗുരുതരമായ തെറ്റുകൾ ചെയ്‌തു. സ്വന്തം മക്കളെപ്പോലും അദ്ദേഹം വ്യാജദൈവങ്ങൾക്കു ബലിയർപ്പിച്ചു. കൂടാതെ, തെറ്റായ കാര്യങ്ങൾ ചെയ്യാൻ ജനത്തെയും പ്രേരിപ്പിച്ചു. മനശ്ശെയുടെ ഭരണകാലത്ത്‌ ദേശം മുഴുവൻ അക്രമംകൊണ്ട്‌ നിറഞ്ഞു. ദൈവത്തിന്റെ സ്വന്തം നഗരമായ യരുശലേമിന്റെ മേൽ വലിയ രക്തപാതകമാണ്‌ അദ്ദേഹം വരുത്തിവെച്ചത്‌. ഇനി, അദ്ദേഹത്തെ തിരുത്താൻ യഹോവ പ്രവാചകന്മാരെ അയച്ചപ്പോഴും അവരെയൊന്നും മനശ്ശെ ശ്രദ്ധിച്ചില്ല. ഇത്രയും മോശമായ കാര്യങ്ങൾ ചെയ്‌ത മനശ്ശെയെ ധൈര്യത്തിന്റെ ഒരു നല്ല മാതൃക എന്ന്‌ എങ്ങനെ വിളിക്കാൻ പറ്റും? നമുക്കു നോക്കാം.

മനശ്ശെയുടെ ജീവിതം പെട്ടെന്നൊരു ദിവസം മാറിമറിഞ്ഞു. യഹോവയുടെ പ്രവാചകന്മാർ കൊടുത്ത മുന്നറിയിപ്പുകൾ രാജാവ്‌ കേൾക്കാതിരുന്നതുകൊണ്ട്‌ യഹൂദയെ ആക്രമിക്കാൻ യഹോവ അസീറിയൻ പടയെ അനുവദിച്ചു. നമ്മൾ ഇങ്ങനെ വായിക്കുന്നു: “മനശ്ശെയെ കൊളുത്തുകളിട്ട്‌ പിടിച്ച്‌ ചെമ്പുകൊണ്ടുള്ള രണ്ടു കാൽവിലങ്ങിട്ട്‌ ബാബിലോണിലേക്കു കൊണ്ടുപോയി.” അഹങ്കാരിയായ രാജാവിനുണ്ടായ വലിയൊരു അപമാനം! കൊളുത്തുകളുടെയും കാൽവിലങ്ങുകളുടെയും കടുത്ത വേദനയോടെ രാജാവിനു ദൂരെയുള്ള ബാബിലോണിലേക്കു പോകേണ്ടിവന്നു.

മനശ്ശെ അങ്ങേയറ്റം ദുഷ്ടനായിരുന്നു. പക്ഷേ മാറ്റം വരുത്താനുള്ള അവസരം യഹോവ അദ്ദേഹത്തിനു നൽകി

ബാബിലോണിൽ തടവറയിലായിരുന്നപ്പോൾ മുമ്പ്‌ ചെയ്‌തുകൂട്ടിയ തെറ്റുകളെക്കുറിച്ച്‌ ചിന്തിക്കാൻ അദ്ദേഹത്തിനു സമയം കിട്ടിയിട്ടുണ്ടാകും. നിസ്സഹായതയും ഏകാന്തതയും അദ്ദേഹത്തെ വരിഞ്ഞുമുറുക്കിയിരിക്കണം. ഒരു ശക്തിയുമില്ലാത്ത വ്യാജദൈവങ്ങൾക്കാണല്ലോ സ്വന്തം ആൺമക്കളെ ബലി അർപ്പിച്ചത്‌ എന്നോർത്ത്‌ അദ്ദേഹം ദുഃഖിച്ചിരിക്കണം. വലിയൊരു മാറ്റത്തിനാണ്‌ ഇതെല്ലാം തുടക്കം കുറിച്ചത്‌. മനശ്ശെ ആദ്യംതന്നെ യഹോവയോടു പ്രാർഥിച്ചു. ഇപ്പോൾ അഹങ്കാരത്തിന്റെ ഒരു കണികപോലും അദ്ദേഹത്തിലില്ല. താഴ്‌മയോടെ യഹോവയിലേക്ക്‌ അദ്ദേഹം തിരിഞ്ഞു. മനശ്ശെ തന്റെ “പൂർവികരുടെ ദൈവത്തിന്റെ മുന്നിൽ തന്നെത്തന്നെ അങ്ങേയറ്റം താഴ്‌ത്തി.” നീറുന്ന ആ ഹൃദയം യഹോവ കാണാതെപോയോ? ഇല്ല. മനശ്ശെയുടെ ഈ താഴ്‌മ യഹോവ ശ്രദ്ധിച്ചു. മനശ്ശെയിലേക്ക്‌ യഹോവ കൂടുതൽ അടുത്തു. (സങ്കീ. 138:6) “തന്റെ ദൈവമായ യഹോവയോടു” മനശ്ശെ കരുണയ്‌ക്കായി യാചിച്ചു. ശരിക്കും പറഞ്ഞാൽ ‘പല തവണ പ്രാർഥിച്ചു.’

മനശ്ശെയുടെ പ്രാർഥനകൾ കേട്ടപ്പോൾ യഹോവയ്‌ക്ക്‌ എന്താണു തോന്നിയത്‌? വിവരണം പറയുന്നു: “കരുണയ്‌ക്കുവേണ്ടിയുള്ള മനശ്ശെയുടെ അപേക്ഷയും യാചനയും കേട്ട്‌ ദൈവത്തിന്റെ മനസ്സ്‌ അലിഞ്ഞു.” അതുകൊണ്ട്‌ യഹോവ കരുണയോടെ വലിയൊരു അനുഗ്രഹം മനശ്ശെക്കു കൊടുത്തു. “ദൈവം മനശ്ശെയെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്ന്‌ വീണ്ടും രാജാവാക്കി.” താൻ ശരിക്കും മാറിയെന്നു പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ള അവസരം അദ്ദേഹത്തിന്‌ ഇപ്പോഴുണ്ട്‌.

യരുശലേമിലേക്കു തിരികെവന്ന മനശ്ശെയെ വിശ്വാസത്തിന്റെ ഒരു വലിയ പരിശോധന കാത്തിരിപ്പുണ്ടായിരുന്നു. ആ ദേശം മുഴുവൻ വർഷങ്ങളായി വഷളത്തം ചെയ്യുന്ന ആളുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. മനശ്ശെതന്നെയായിരുന്നു അതിനെല്ലാം കാരണക്കാരൻ. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഈ മാറ്റം ജനം എങ്ങനെ സ്വീകരിക്കുമായിരുന്നു? അത്‌ അവരെ ദേഷ്യപ്പെടുത്തുമോ? മനശ്ശെക്ക്‌ അങ്ങനെയൊരു പേടി ഉണ്ടായിരുന്നെങ്കിൽത്തന്നെ അതിനെ മറികടന്ന്‌ ധൈര്യത്തോടെ അദ്ദേഹം ശരിയായതു ചെയ്‌തു. ശത്രുക്കളുടെ ആക്രമണത്തിൽനിന്ന്‌ നഗരത്തെ സംരക്ഷിക്കാനായി അദ്ദേഹം യരുശലേമിന്റെ മതിലുകൾ ബലപ്പെടുത്തി. നഗരത്തിലും യഹോവയുടെ ആലയത്തിലും ഉണ്ടായിരുന്ന വ്യാജദൈവങ്ങളുടെ വിഗ്രഹങ്ങളെല്ലാം നശിപ്പിച്ചു. യഹോവയുടെ യാഗപീഠത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിട്ട്‌ അവിടെ ബലികൾ അർപ്പിക്കുകയും ചെയ്‌തു. ഒരുപക്ഷേ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം, ജനത്തോടു സംസാരിക്കുന്നതായിരുന്നു. കാരണം വർഷങ്ങളായി താൻ അവരോടു ചെയ്യാൻ ആവശ്യപ്പെട്ടത്‌ ഇപ്പോൾ അദ്ദേഹത്തിനു മാറ്റിപ്പറയണം. വിവരണം ഇങ്ങനെ പറയുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവയെ സേവിക്കാൻ” മനശ്ശെ ജനത്തെ പ്രോത്സാഹിപ്പിച്ചു. ഇതെല്ലാം കാണിക്കുന്നതു തെറ്റുകൾ ചെയ്‌തുകൂട്ടിയ മനശ്ശെ ശരിക്കും തിരിഞ്ഞുവന്നു എന്നാണ്‌. അത്‌ യഹോവയെ മഹത്ത്വപ്പെടുത്തി. അങ്ങനെ താൻ “നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും” ആണെന്ന്‌ യഹോവ ഒരിക്കൽക്കൂടി കാണിച്ചു.—സങ്കീ. 86:5.

നല്ല തിരക്കുള്ള ചന്തസ്ഥലത്തുവെച്ച്‌ മനശ്ശെ യരുശലേമിലെ ആളുകളോടു സംസാരിക്കുന്നു. കടകളിൽ നിറയെ വിഗ്രഹങ്ങൾ വെച്ചിട്ടുണ്ട്‌. പടയാളികൾ പൂജാസ്‌തൂപങ്ങൾ വലിച്ച്‌ താഴെയിടുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്യുന്നു.

താൻ ചെയ്‌തുകൂട്ടിയ തെറ്റിന്റെ എല്ലാ പരിണതഫലങ്ങളും ഇല്ലാതാക്കാൻ മനശ്ശെക്കു കഴിഞ്ഞില്ല. യഹോവ മനശ്ശെയോടു ക്ഷമിച്ചെങ്കിലും ജനം അക്രമവും കൊലപാതകവും ചെയ്യുന്നതിൽ തുടർന്നതുകൊണ്ട്‌ യഹോവയ്‌ക്ക്‌ അവരെ ശിക്ഷിക്കാതെ വിടാൻ പറ്റില്ലായിരുന്നു. മനശ്ശെയുടെ സ്വന്തം മകനായ ആമോൻപോലും അപ്പന്റെ മാനസാന്തരത്തിൽനിന്ന്‌ പാഠം പഠിച്ചില്ല. എന്നാൽ അതേസമയം മനശ്ശെയുടെ കൊച്ചുമകനായ യോശിയയെ സ്വാധീനിക്കാൻ സാധ്യതയനുസരിച്ച്‌ മനശ്ശെക്കു കഴിഞ്ഞു. തന്റെ മുത്തച്ഛൻ തന്നെത്തന്നെ താഴ്‌ത്താനും മാനസാന്തരപ്പെടാനും കാണിച്ച ധൈര്യത്തെക്കുറിച്ച്‌ യോശിയ ചിന്തിച്ചിരിക്കണം. വർഷങ്ങളോളം മോശമായ കാര്യങ്ങൾ ചെയ്‌ത മനശ്ശെ ശരിക്കും മാറ്റം വരുത്തി. തന്റെ പിതാവായ യഹോവ തന്നോടു ക്ഷമിച്ചെന്ന ഉറപ്പോടെ അദ്ദേഹം തുടർന്നും ജീവിച്ചു.

ബൈബിൾവിവരണം വായിക്കുക:

  • 2 രാജാക്കന്മാർ 21:1-26

  • 2 ദിനവൃത്താന്തം 33:1-25

ചർച്ച ചെയ്യാൻ:

മനശ്ശെ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. അമോര്യരായിരുന്നു കനാൻ ദേശത്ത്‌ മുമ്പ്‌ താമസിച്ചിരുന്നത്‌. മനശ്ശെ “തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ അമോര്യരെക്കാളും അധികം ദുഷ്ടത ചെയ്‌തു” എന്നു പറയുമ്പോൾ മനശ്ശെയെക്കുറിച്ച്‌ അതിൽനിന്ന്‌ എന്തു മനസ്സിലാക്കാം? (2 രാജാ. 21:11; w00 10/15 പേ. 16 ഖ. 5-6; gl പേ. 10 ഖ. 5, അടിക്കുറിപ്പ്‌)

  2. 2. മനശ്ശെ ജീവിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ അസീറിയക്കാർ ശക്തരായിരുന്നെന്നും സൂചിപ്പിക്കുന്ന എന്തു തെളിവാണു പുരാവസ്‌തു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്‌? (it “മനശ്ശെ” നമ്പർ 4 ഖ. 2-wcgr) A

    © The Trustees of the British Museum. Licensed under CC BY-NC-SA 4.0. Source

    ചിത്രം A: ഏസെർ-ഹദ്ദോൻ പ്രിസത്തിൽ “യഹൂദാരാജാവായ മനശ്ശെ” എന്ന്‌ എഴുതിയിരിക്കുന്നു

  3. 3. അസീറിയക്കാർ ബന്ദികളെ കൊളുത്തുകളിട്ട്‌ പിടിച്ചുകൊണ്ടുപോകുമായിരുന്നു എന്നതിന്‌ എന്തു സൂചനയാണുള്ളത്‌? (2 ദിന. 33:11; it “കൊളുത്ത്‌” ഖ. 4-wcgr) B

    ഒരു പുരാതനചിത്രത്തിൽ ഒരു അസീറിയൻ രാജാവ്‌ മൂന്നു ബന്ദികളുടെ ചുണ്ടിൽ കൊളുത്തുകളിട്ട്‌ പിടിച്ചിരിക്കുന്നതു കാണാം. അവരിൽ ഒരാളുടെ കണ്ണ്‌ കുന്തംകൊണ്ട്‌ കുത്തിപ്പൊട്ടിക്കുന്നുമുണ്ട്‌.

    ചിത്രം B: ഏകദേശം ബി.സി. എട്ടാം നൂറ്റാണ്ടിൽ അസീറിയക്കാർ കൊത്തിയുണ്ടാക്കിയ ഒരു രംഗത്തിന്റെ വരച്ചുണ്ടാക്കിയ ചിത്രം

  4. 4. യഹോവ എങ്ങനെയാണ്‌ യരുശലേമിന്റെ മേൽ “അളവുനൂലൂം” “തൂക്കുകട്ടയും” പിടിച്ചത്‌? (2 രാജാ. 21:13; it “തൂക്കുകട്ട” ഖ. 2-wcgr)

നമുക്കുള്ള പാഠങ്ങൾ

  • ഈ വിവരണത്തിൽനിന്ന്‌ മാനസാന്തരത്തെക്കുറിച്ച്‌ നമുക്ക്‌ എന്തെല്ലാം പഠിക്കാം?

  • മാനസാന്തരപ്പെടുമ്പോൾ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുമെങ്കിലും പാപത്തിന്റെ പരിണതഫലങ്ങൾ അപ്പോഴും നമ്മൾ അനുഭവിക്കേണ്ടിവന്നേക്കാമെന്നു മനശ്ശെയുടെ ഉദാഹരണം എങ്ങനെ കാണിക്കുന്നു? (യിരെ. 15:3-5) C

    ചിത്രങ്ങൾ: 1. ഒരു ചെറുപ്പക്കാരൻ രാത്രിയിൽ കാർ ഓടിക്കുന്നതിനിടയിൽ കൂട്ടുകാരുടെകൂടെ ബിയർ കുടിക്കുന്നു. 2. വർഷങ്ങൾക്കു ശേഷം അദ്ദേഹം വീൽച്ചെയറിൽ ഇരുന്നുകൊണ്ട്‌ മീറ്റിങ്ങിൽ അഭിപ്രായം പറയുന്നു. ഇടതുകൈയിൽ നിറയെ പച്ചകുത്തിയിട്ടുണ്ട്‌.

    ചിത്രം C

  • ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു മനശ്ശെയുടെ ധൈര്യം അനുകരിക്കാം?

വിശാലമായി ചിന്തിക്കാൻ

  • ഈ വിവരണം യഹോവയെക്കുറിച്ച്‌ എന്നെ എന്താണു പഠിപ്പിക്കുന്നത്‌?

  • ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

  • പുനരുത്ഥാനപ്പെട്ടുവരുന്ന മനശ്ശെയോട്‌ എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്‌?

കൂടുതൽ അറിയാൻ

മനശ്ശെയുടെ മാതൃക യഹോവയിലേക്കു മടങ്ങിവരാൻ ഒരു സഹോദരനെ സഹായിച്ചത്‌ എങ്ങനെയെന്നു കാണുക.

ജയിൽ എനിക്ക്‌ സ്വാതന്ത്ര്യം നൽകി (5:10)

മുമ്പ്‌ ചെയ്‌ത തെറ്റുകൾ കാരണം നിങ്ങൾക്ക്‌ ഒരു വിലയുമില്ലെന്നു തോന്നുന്നെങ്കിൽ മനശ്ശെയുടെ വിവരണം നിങ്ങൾക്കു പ്രോത്സാഹനമായിരിക്കുന്നത്‌ എങ്ങനെ?

“അവൻ യഹോവയോട്‌ കരുണയ്‌ക്കായി യാചിച്ചു” (w11 7/1 പേ. 24)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക