വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 29 പേ. 134-137
  • “എന്റെ ദൈവം യഹോവയാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എന്റെ ദൈവം യഹോവയാണ്‌”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാലമായി ചിന്തിക്കാൻ
  • കൂടുതൽ അറിയാൻ
  • അവൻ തന്റെ ദൈവത്തിൽനിന്ന്‌ ആശ്വാസം കൈക്കൊണ്ടു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ തന്റെ ദൈവത്തിൽ ആശ്വാസം കണ്ടെത്തി
    2012 വീക്ഷാഗോപുരം
  • അവൻ കാത്തിരുന്നു, പ്രാർഥനയോടെ, ജാഗ്രതയോടെ
    അവരുടെ വിശ്വാസം അനുകരിക്കുക
  • ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?
    മക്കളെ പഠിപ്പിക്കുക
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 29 പേ. 134-137

29 ഏലിയ

“എന്റെ ദൈവം യഹോവയാണ്‌”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

നല്ല തെളിഞ്ഞ നീലാകാശത്ത്‌ അപ്രതീക്ഷിതമായി ഒരു ഇടിമിന്നൽ ഉണ്ടാകുന്നതുപോലെയാണു ബൈബിൾരേഖകളിൽ ഏലിയ പ്രത്യക്ഷപ്പെടുന്നത്‌. ഒരു രാജാവിനോടു ദൈവത്തിൽനിന്നുള്ള ശക്തമായ സന്ദേശം അറിയിക്കുന്നതാണു രംഗം. പത്തു-ഗോത്ര ഇസ്രായേൽ രാജ്യത്തെ ഭരിച്ച ആദ്യത്തെ ആറു രാജാക്കന്മാരും ദുഷ്ടന്മാരായിരുന്നു. എന്നാൽ അവരെക്കാളെല്ലാം മോശമായിരുന്നു ഏഴാമത്തെ രാജാവായ ആഹാബ്‌. അദ്ദേഹം കല്യാണം കഴിച്ചത്‌ ഇസബേൽ എന്നു പേരുള്ള ദുഷ്ടയായ ഒരു വിദേശരാജകുമാരിയെയാണ്‌. ആഹാബ്‌ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നെങ്കിൽ ഭാര്യ ഇസബേൽ ഒരു പടികൂടെ കടന്ന്‌ ദേശത്ത്‌ വ്യാജദൈവമായ ബാലിന്റെ ആരാധന വ്യാപിപ്പിക്കാൻ ശ്രമിച്ചു. അതിൽ കുട്ടികളെ ബലി അർപ്പിക്കുന്നതും ഉൾപ്പെട്ടിരുന്നിരിക്കാം. അതുകൊണ്ട്‌ യഹോവ ഒരു ദിവസം ഏലിയയെ ആഹാബിന്റെ അടുത്തേക്ക്‌ അയച്ചു. അയാൾ ചെയ്യുന്നതു ശരിയല്ലെന്നും അതിന്റെ പേരിൽ താൻ ദേശത്തെ ശിക്ഷിക്കാൻ പോകുകയാണെന്നും പറയാനായിരുന്നു അത്‌.

ഈ സന്ദേശം അറിയിക്കാൻ ഏലിയ ഗിലെയാദിൽനിന്ന്‌ ശമര്യവരെ ദീർഘദൂരം നടക്കണമായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ ആ പ്രദേശത്തുകൂടിയുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. അവസാനം ശമര്യയിൽ എത്തിയ ഏലിയ പരുപരുത്ത രോമക്കുപ്പായവും മൃഗത്തോൽകൊണ്ടുള്ള വീതിയുള്ള അരപ്പട്ടയും ധരിച്ച്‌ ആഹാബിന്റെ പ്രൗഢഗംഭീരമായ കൂറ്റൻ കൊട്ടാരത്തിലേക്കു കയറിച്ചെന്നു. ആഡംബരപൂർണമായി നിർമിച്ചിരുന്നതുകൊണ്ടാകാം അതിനെക്കുറിച്ച്‌ ‘ദന്തഭവനം’ എന്നുപോലും പറഞ്ഞിരിക്കുന്നത്‌. (1 രാജാ. 22:39) ഏലിയ അവിടെ രാജാവിന്റെ മുന്നിൽ നിന്നുകൊണ്ട്‌ അദ്ദേഹത്തിന്റെ ദൈവമായ ബാലിന്‌ ഒരു ശക്തിയുമില്ല എന്നു പറയുന്ന ആ രംഗം ഒന്നു ഭാവനയിൽ കാണുക. ഇതു പറയുമ്പോൾ രാജാവിന്റെകൂടെ ഇസബേൽ ഉണ്ടായിരുന്നെങ്കിലോ? എന്തായിരിക്കുമായിരുന്നു ആഹാബിന്റെയും രാജ്ഞിയുടെയും പ്രതികരണം? മഴയുടെ ദേവനായി അവർ കരുതിയിരുന്ന ബാൽ അവരെ സഹായിക്കില്ല എന്നാണു ധൈര്യശാലിയായ ആ പ്രവാചകൻ ഒരർഥത്തിൽ അവരോടു പറഞ്ഞത്‌. യഹോവ ദേശത്ത്‌ ഒരു വരൾച്ച വരുത്താൻപോകുകയായിരുന്നു. വീണ്ടും മഴ പെയ്യുമെന്ന്‌ യഹോവയുടെ ദാസനായ ഏലിയ അറിയിക്കുന്നതുവരെ വർഷങ്ങളോളം ആ വരൾച്ച തുടരുമായിരുന്നു.

ഏലിയ പ്രൗഢഗംഭീരമായ കൊട്ടാരത്തിൽ ചെന്ന്‌ ആഹാബ്‌ രാജാവിനോടു സംസാരിക്കുന്നു. ആഹാബ്‌ ഏലിയ പറയുന്നതെല്ലാം കേട്ടുകൊണ്ട്‌ ഇരിക്കുമ്പോൾ ഇസബേൽ എഴുന്നേറ്റ്‌ നിന്ന്‌ അദ്ദേഹത്തെ എതിർക്കുന്നു. ഏലിയയുടെ വാക്കുകൾ കേട്ട്‌ മറ്റുള്ളവർ സംശയത്തോടെ അദ്ദേഹത്തെ നോക്കുന്നു.

ആ ന്യായവിധിസന്ദേശം അറിയിക്കാനുള്ള ധൈര്യം ഏലിയയ്‌ക്ക്‌ എങ്ങനെയാണു കിട്ടിയത്‌? അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌. “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണെ” എന്നു പറഞ്ഞുകൊണ്ടാണ്‌ ഏലിയ തന്റെ സന്ദേശം തുടങ്ങിയത്‌. “ഞാൻ സേവിക്കുന്ന” എന്ന എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥം “ഞാൻ ആരുടെ മുന്നിൽ നിൽക്കുന്നോ” എന്നാണ്‌. ഏലിയ ശക്തനായ ഒരു മനുഷ്യരാജാവിന്റെ മുന്നിൽ നിൽക്കുകയായിരുന്നു എന്നുള്ളതു ശരിയാണ്‌. എന്നാൽ അതിനെക്കാൾ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം പ്രവാചകന്‌ അറിയാമായിരുന്നു. അതായത്‌ താൻ ആരാധിക്കുന്നതു ദൈവമായ യഹോവയെയാണെന്നും ആ ദൈവത്തിന്റെ മുമ്പാകെയാണു താൻ നിൽക്കുന്നതെന്നും ഉള്ള കാര്യം. ആഹാബും ഇസബേലും ആർക്കും പേടി തോന്നുന്ന വിധത്തിൽ ശക്തരായി കാണപ്പെട്ടിരിക്കാം. എന്നാൽ യഹോവയുടെ മുന്നിൽ അവർ ഒന്നുമല്ലായിരുന്നു. ആ ചിന്തയായിരിക്കാം ഏലിയയ്‌ക്കു ധൈര്യം പകർന്നത്‌.

ഏലിയ ദുഷ്ടരായ രാജാവിനോടും രാജ്ഞിയോടും ദൈവത്തെ ധിക്കരിച്ച ഒരു ജനതയോടും ധൈര്യത്തോടെ സംസാരിച്ചു. പേടി തോന്നിയപ്പോൾ യഹോവയിൽ ആശ്രയിച്ചു

യഹോവയുടെ സേവനത്തിൽ ഏലിയ തുടർന്നും ധൈര്യം കാണിച്ചു. ഉദാഹരണത്തിന്‌, വരൾച്ചയുടെയും ക്ഷാമത്തിന്റെയും സമയത്ത്‌ ഒറ്റയ്‌ക്ക്‌ ഒരു താഴ്‌വരയിൽ പോയി താമസിക്കാൻ യഹോവ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അതിനു തയ്യാറായി. അരുവിയിൽനിന്ന്‌ കുടിക്കാനുള്ള വെള്ളം കിട്ടുമെന്നും മലങ്കാക്കകൾ ഭക്ഷണം എത്തിച്ചുകൊടുക്കുമെന്നും യഹോവ പറഞ്ഞപ്പോൾ അദ്ദേഹം അതു വിശ്വസിച്ചു. ദൈവത്തിൽ വിശ്വാസമുണ്ടായിരുന്ന ദരിദ്രയായ ഒരു വിധവയെ സഹായിക്കാൻ യഹോവ അയച്ചപ്പോഴും ഏലിയ നല്ല ധൈര്യം കാണിച്ചു. കാരണം ആ വിധവ താമസിച്ചിരുന്നത്‌ ഇസബേലിന്റെ അപ്പൻ ഭരിച്ചിരുന്ന സീദോനിൽ ആയിരുന്നു. ഇനി, കർമേൽ പർവതത്തിൽവെച്ച്‌ 450 ബാൽപ്രവാചകന്മാരെ എതിർത്തുനിന്നുകൊണ്ട്‌ യഹോവ മാത്രമാണു സത്യദൈവമെന്നു തെളിയിച്ചപ്പോഴും അദ്ദേഹം ധൈര്യം കാണിച്ചു. ഏലിയ എന്ന പേരിന്റെ അർഥം “എന്റെ ദൈവം യഹോവയാണ്‌” എന്നാണ്‌. തന്റെ ജീവിതകാലത്തെല്ലാം ഏലിയ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നെന്നു തെളിയിച്ചു.

എന്നാൽ ഏലിയ “നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു.” (യാക്കോ. 5:17) ഇടയ്‌ക്കൊക്കെ അദ്ദേഹത്തിനും പേടി തോന്നിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, കർമേൽ പർവതത്തിലെ അത്ഭുതങ്ങളൊക്കെ കണ്ടിട്ടും ആഹാബിന്‌ ഒരു മാറ്റവും വന്നില്ല. ഇസബേലാണെങ്കിൽ ഏലിയ പ്രവാചകനെ കൊന്നുകളയുമെന്നു ശപഥം ചെയ്‌തിരിക്കുകയുമായിരുന്നു. അതോടെ ആകെ പേടിച്ചുപോയ ഏലിയ ജീവനുംകൊണ്ട്‌ ഓടി. തന്നെക്കൊണ്ട്‌ ഒരു പ്രയോജനവുമില്ലെന്ന്‌, തന്റെ അവസ്ഥ മരിച്ചുപോയ തന്റെ പൂർവികരുടേതിനെക്കാൾ ഒട്ടും മെച്ചമല്ലെന്ന്‌, അദ്ദേഹം ചിന്തിച്ചു. നിരാശയും സങ്കടവും തോന്നിയ ഏലിയ യഹോവയോട്‌, തനിക്ക്‌ ഇനി മരിച്ചാൽ മതിയെന്നുപോലും പറഞ്ഞു. ഏലിയ പറഞ്ഞതെല്ലാം യഹോവ ക്ഷമയോടെ കേട്ടു. പിന്നീട്‌ രണ്ടു തവണകൂടി ഏലിയ ദൈവത്തോട്‌, താൻ ഒറ്റയ്‌ക്കാണെന്നും തനിക്കു പേടിയാണെന്നും പ്രവാചകനായുള്ള തന്റെ പ്രവർത്തനംകൊണ്ട്‌ ഒരു പ്രയോജനവുമുണ്ടായില്ലെന്നും പറഞ്ഞു. എന്നാൽ ഏലിയ ഒറ്റയ്‌ക്കല്ലെന്നും തന്റെ കണ്ണിൽ ഏലിയയ്‌ക്കു വലിയ വിലയുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവർത്തനംകൊണ്ട്‌ പ്രയോജനമുണ്ടെന്നും യഹോവ ഉറപ്പുകൊടുത്തു. കൂടാതെ ഏലിയയ്‌ക്ക്‌ ഒരു സഹായിയെ നൽകാമെന്നും പറഞ്ഞു, ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന വിധത്തിൽ പരിശീലിപ്പിക്കാനാകുന്ന നല്ലൊരു കൂട്ടാളിയെ.

യഹോവ അതു പറഞ്ഞ്‌ അധികം വൈകാതെതന്നെ ഏലിയ ആ മനുഷ്യനെ കണ്ടെത്തി. എലീശയായിരുന്നു അത്‌. ബുദ്ധിമുട്ടു നിറഞ്ഞ ആ സമയത്ത്‌ അവർ ഒരുമിച്ച്‌ യഹോവയെ സേവിച്ചു. ദൈവത്തിൽനിന്നുള്ള സന്ദേശം ആളുകളെ അറിയിച്ചു. എലീശ പ്രായമായ തന്റെ കൂട്ടുകാരനെ സഹായിക്കുകയും അദ്ദേഹത്തിൽനിന്ന്‌ പലതും പഠിക്കുകയും ചെയ്‌തു. ഏലിയയാണെങ്കിൽ യഹോവയുടെ സഹായത്താൽ ധൈര്യം വീണ്ടെടുക്കുകയും അവസാനത്തോളം ധൈര്യത്തോടെ പ്രവർത്തിക്കുകയും ചെയ്‌തു.

ബൈബിൾവിവരണം വായിക്കുക:

  • 1 രാജാക്കന്മാർ 16:29-33; 17:1-10എ; 18:1–19:21

  • 2 രാജാക്കന്മാർ 3:11

ചർച്ച ചെയ്യാൻ:

ഏലിയ എങ്ങനെയെല്ലാമാണു ധൈര്യം കാണിച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. എന്തുകൊണ്ടാണ്‌ ഏലിയയ്‌ക്കു ഭക്ഷണം നൽകാൻ മലങ്കാക്കകളെത്തന്നെ ഉപയോഗിച്ചത്‌? (it “മലങ്കാക്ക” ഖ. 5-wcgr) A

    ഒരു മലങ്കാക്ക.

    Lior Kislev

    ചിത്രം A

  2. 2. ഏലിയ ഏതെല്ലാം അത്ഭുതങ്ങൾ കാണിച്ചു? (it “ഏലിയ” നമ്പർ 1 ഖ. 11-wcgr)

  3. 3. കർമേൽ പർവതത്തിൽവെച്ച്‌ ഒരു വലിയ കിടങ്ങു നിറയെ വെള്ളം നിറയ്‌ക്കാൻ ഏലിയ ആവശ്യപ്പെട്ടു. വരൾച്ചയുടെ ആ സമയത്ത്‌ എവിടെനിന്നായിരിക്കാം അവർക്കു വെള്ളം കിട്ടിയത്‌? (ba 17 ഖ. 2) B

    Todd Bolen/BiblePlaces.com

    ചിത്രം B: കർമേൽ പർവതവും മെഡിറ്ററേനിയൻ കടലും

  4. 4. ഏലിയയുടെ പ്രവാചകവസ്‌ത്രം എന്തിനെയാണു സൂചിപ്പിച്ചത്‌, അദ്ദേഹം അത്‌ എലീശയുടെ മേൽ ഇട്ടത്‌ എന്തുകൊണ്ട്‌? (w14 2/1 പേ. 12 ഖ. 3-wcgr)

നമുക്കുള്ള പാഠങ്ങൾ

  • യഹോവ എങ്ങനെയാണ്‌ ഏലിയയോട്‌ ഇടപെട്ടത്‌? അതുപോലെ നിരുത്സാഹിതരായ സഹോദരങ്ങൾക്കു മനസ്സുതുറന്ന്‌ സംസാരിക്കുന്നത്‌ എളുപ്പമാക്കാൻ നമുക്ക്‌ എന്തു ചെയ്യാം? (1 രാജാ. 19:1-18) C

    ചിത്രങ്ങൾ: സങ്കടത്തിലും നിരാശയിലും ആയിരിക്കുന്ന ഒരു സഹോദരനെ പ്രായമുള്ള ഒരു സഹോദരൻ പ്രോത്സാഹിപ്പിക്കുന്നു. അടുത്ത രണ്ടു ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ചിത്രങ്ങൾ: 1. സങ്കടത്തിലും നിരാശയിലും ആയിരിക്കുന്ന സഹോദരനെ പ്രായമുള്ള സഹോദരൻ ഫോൺ വിളിക്കുന്നു. 2. കട്ടിലിൽ ഇരുന്നുകൊണ്ട്‌ ആ സഹോദരൻ മറുപടി പറയുന്നു. അന്നുതന്നെ കുറച്ച്‌ കഴിഞ്ഞ്‌ ആ സഹോദരന്മാർ ഹോട്ടലിൽ ഇരുന്ന്‌ പ്രഭാതഭക്ഷണം കഴിക്കുന്നു. നിരാശയിലായിരിക്കുന്ന സഹോദരൻ പറയുന്നതെല്ലാം പ്രായമുള്ള സഹോദരൻ അനുകമ്പയോടെ കേട്ടിരിക്കുന്നു.

    ചിത്രം C

  • തന്റെ ജോലികൾ ഏറ്റെടുക്കാൻ ഏലിയ സന്തോഷത്തോടെ എലീശയെ പരിശീലിപ്പിച്ചു. മറ്റുള്ളവരെ പരിശീലിപ്പിക്കുകയും നമ്മുടെ ചില ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്യുമ്പോൾ ഏലിയയുടെ മനോഭാവം നമുക്ക്‌ എങ്ങനെ അനുകരിക്കാം?

  • ഏലിയയുടെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക്‌ അനുകരിക്കാം?

വിശാലമായി ചിന്തിക്കാൻ

  • ഈ വിവരണം യഹോവയെക്കുറിച്ച്‌ എന്നെ എന്താണു പഠിപ്പിക്കുന്നത്‌?

  • ഈ വിവരണം ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

  • പുനരുത്ഥാനപ്പെട്ടുവരുന്ന ഏലിയയോട്‌ എന്തു ചോദിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്‌?

കൂടുതൽ അറിയാൻ

തന്റെ നിയമനം നിറവേറ്റാൻ ഏലിയയെ യഹോവ എങ്ങനെയാണു ശക്തിപ്പെടുത്തിയതെന്ന്‌ ഈ വീഡിയോയിൽ കാണുക.

ക്ഷമയോടെ കാത്തിരിക്കുന്നതിന്റെ മാതൃക—പ്രവാചകന്മാർ—ഏലിയ (1:19)

കർമേൽ പർവതത്തിൽവെച്ച്‌ ഏലിയ കാണിച്ച ധൈര്യത്തിൽനിന്ന്‌ ചെറുപ്പക്കാർക്ക്‌ എന്തു പഠിക്കാം?

“നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കാൻ ഒരുങ്ങിയിരിക്കുക!” (വെബ്‌സൈറ്റിലെ “ബൈബിൾപഠനം രസകരമാക്കാം.”-wcgr)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക