വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 27 പേ. 270-279
  • “ദൈവത്തിന്റെ നന്മ എത്ര വലുത്‌!”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവത്തിന്റെ നന്മ എത്ര വലുത്‌!”
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദിവ്യസ്‌നേഹത്തിന്റെ ഒരു പ്രമുഖവശം
  • യഹോവയുടെ സമൃദ്ധമായ നന്മയുടെ തെളിവ്‌
  • നിത്യപ്രയോജനങ്ങൾ സഹിതമുള്ള നന്മ
  • യഹോവയുടെ നന്മയുടെ കൂടുതലായ വശങ്ങൾ
  • ‘യഹോവയുടെ നന്മയാൽ മുഖം ശോഭിക്കട്ടെ’
  • ദൈവത്തിന്റെ നൻമയുടെ അത്ഭുതകരമായ വ്യാപ്‌തി
    വീക്ഷാഗോപുരം—1991
  • യഹോവ—⁠നന്മയുടെ അതിശ്രേഷ്‌ഠ മാതൃക
    2002 വീക്ഷാഗോപുരം
  • നന്മ എങ്ങനെ വളർത്തിയെടുക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • നന്മ പ്രകടമാക്കുന്നതിൽ തുടരുക
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 27 പേ. 270-279
മുന്തിരിവള്ളിയിൽ പാകമായ മുന്തിരിക്കുലകൾ.

അധ്യായം 27

“ദൈവത്തിന്റെ നന്മ എത്ര വലുത്‌!”

1, 2. ദൈവത്തിന്റെ നന്മ എത്ര ദൂരവ്യാപകമാണ്‌, ഈ ഗുണത്തിന്‌ ബൈബിൾ എന്തു പ്രാധാന്യം നൽകുന്നു?

സൂര്യാസ്‌തമയത്തിന്റെ സുന്ദരദൃശ്യം ആസ്വദിച്ചുകൊണ്ട്‌ കുറെ സുഹൃത്തുക്കൾ ഒരുമിച്ച്‌ പുറത്തിരുന്ന്‌ ആഹാരം കഴിക്കുകയാണ്‌. അവർ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്‌. അങ്ങകലെ, കറുത്തിരുണ്ട ആകാശത്തുനിന്ന്‌ മഴയുടെ ആദ്യതുള്ളികൾ ദാഹിച്ചുനിൽക്കുന്ന കൃഷിയിടത്ത്‌ വീഴുമ്പോൾ ഒരു കർഷകൻ അതു നോക്കി സംതൃപ്‌തിയോടെ പുഞ്ചിരി തൂകുന്നു. മറ്റൊരിടത്ത്‌, ഒരു ഭാര്യയും ഭർത്താവും തങ്ങളുടെ കുഞ്ഞ്‌ പിച്ചവെച്ചുനടക്കുന്നതു കണ്ട്‌ സന്തോഷിക്കുന്നു.

2 അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ഈ ആളുകൾ ഒരേ സംഗതിയിൽനിന്ന്‌—ദൈവമായ യഹോവയുടെ നന്മയിൽനിന്ന്‌—പ്രയോജനം അനുഭവിക്കുകയാണ്‌. “ദൈവം നല്ലവനാണ്‌” എന്ന്‌ മതഭക്തരായ ആളുകൾ ആവർത്തിച്ചുപറയാറുണ്ട്‌. എന്നാൽ ബൈബിൾ ദൈവത്തിന്റെ ഈ ഗുണത്തിന്‌ അതിലുമൊക്കെ ഏറെ പ്രാധാന്യം നൽകുന്നു. അതു പറയുന്നു: “ദൈവത്തിന്റെ നന്മ എത്ര വലുത്‌!” (സെഖര്യ 9:17) പക്ഷേ ആ വാക്കുകളുടെ അർഥം എന്താണെന്ന്‌ ഇക്കാലത്ത്‌ അധികമാർക്കും അറിയില്ല. ദൈവമായ യഹോവയുടെ നന്മയിൽ യഥാർഥത്തിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌, ദൈവത്തിന്റെ ഈ ഗുണം നമുക്ക്‌ ഓരോരുത്തർക്കും എന്ത്‌ അർഥമാക്കുന്നു?

ദിവ്യസ്‌നേഹത്തിന്റെ ഒരു പ്രമുഖവശം

3, 4. നന്മ എന്താണ്‌, യഹോവയുടെ നന്മയെ ഉചിതമായും ദിവ്യസ്‌നേഹത്തിന്റെ ഒരു പ്രകടനമെന്നു വർണിക്കാവുന്നത്‌ എന്തുകൊണ്ട്‌?

3 അനേകം ആധുനിക ഭാഷകളിലും “നന്മ” എന്നത്‌ പൊതുവായ അർഥത്തിൽ ഉപയോഗിക്കുന്ന ഒരു പദമാണ്‌. എന്നാൽ ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം, നന്മ സദ്‌ഗുണത്തെയും ധാർമിക വൈശിഷ്ട്യത്തെയും പരാമർശിക്കുന്നു. അപ്പോൾ, ഒരു അർഥത്തിൽ, യഹോവ നന്മയുടെ നിറകുടമാണ്‌ എന്നു നമുക്കു പറയാവുന്നതാണ്‌. ശക്തി, നീതി, ജ്ഞാനം എന്നിവ ഉൾപ്പെടെയുള്ള യഹോവയുടെ സകല ഗുണങ്ങളും എല്ലാ അർഥത്തിലും പൂർണമാണ്‌. എന്നിരുന്നാലും, നന്മയെ യഹോവയുടെ സ്‌നേഹത്തിന്റെ ഒരു പ്രകടനം എന്ന്‌ ഉചിതമായി വർണിക്കാവുന്നതാണ്‌. എന്തുകൊണ്ട്‌?

4 ക്രിയാത്മകമായ, മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന ഒരു ഗുണമാണ്‌ നന്മ. മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്‌ നീതിയെക്കാൾപോലും ആകർഷകമായ ഒരു ഗുണമാണ്‌ എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ സൂചിപ്പിച്ചു. (റോമർ 5:7) നീതിമാനായ ഒരു വ്യക്തി നിയമത്തിന്റെ വ്യവസ്ഥകളോടു വിശ്വസ്‌തമായി പറ്റിനിൽക്കുമെന്നു പ്രതീക്ഷിക്കാവുന്നതാണ്‌, എന്നാൽ നല്ലവനായ ഒരു വ്യക്തി അതിനെക്കാളധികം ചെയ്യുന്നു. മറ്റുള്ളവർക്കു ഗുണംചെയ്യാനുള്ള വഴികൾ തേടിക്കൊണ്ട്‌ അയാൾ മുൻകൈ എടുക്കുന്നു. വ്യക്തമായും, യഹോവയുടെ അതിരറ്റ സ്‌നേഹത്തിൽനിന്ന്‌ ഉത്ഭൂതമാകുന്നത്‌ അത്തരം നന്മയാണ്‌.

5-7. “നല്ലവനായ ഗുരുവേ” എന്നു വിളിക്കപ്പെടാൻ യേശു വിസമ്മതിച്ചത്‌ എന്തുകൊണ്ട്‌, ഏതു ഘനമേറിയ സത്യത്തിന്‌ യേശു അടിവരയിട്ടു?

5 യഹോവ തന്റെ നന്മയിൽ അതുല്യനുമാണ്‌. യേശു മരിക്കുന്നതിന്‌ കുറെ നാൾ മുമ്പ്‌, ഒരു മനുഷ്യൻ “നല്ലവനായ ഗുരുവേ” എന്നു വിളിച്ചുകൊണ്ട്‌ ഒരു ചോദ്യം ചോദിക്കാൻ യേശുവിനെ സമീപിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളിക്കുന്നത്‌? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കോസ്‌ 10:17, 18) ആ മറുപടി നിങ്ങളെ അമ്പരപ്പിച്ചേക്കാം. യേശു ആ മനുഷ്യനെ എന്തിനാണു തിരുത്തിയത്‌? യഥാർഥത്തിൽ യേശു ഒരു ‘നല്ല ഗുരു’ അല്ലായിരുന്നോ?

6 ആ മനുഷ്യൻ ‘നല്ല ഗുരു’ എന്ന സംബോധന മുഖസ്‌തുതിയോടെ ഒരു സ്ഥാനപ്പേരായി ഉപയോഗിക്കുകയായിരുന്നു എന്നു വ്യക്തമാണ്‌. പക്ഷേ യേശു എളിമയോടെ, അങ്ങേയറ്റം നല്ലവനായ തന്റെ സ്വർഗീയ പിതാവിലേക്ക്‌ ആ മഹത്ത്വം തിരിച്ചുവിട്ടു. (സുഭാഷിതങ്ങൾ 11:2) അതോടൊപ്പം യേശു ഘനമേറിയ ഒരു സത്യത്തിന്‌ അടിവരയിടുക കൂടെയായിരുന്നു. നന്മയുടെ മാനദണ്ഡം നിശ്ചയിക്കുന്നത്‌ യഹോവയാണ്‌. നന്മ എന്തെന്നും തിന്മ എന്തെന്നും തീരുമാനിക്കാനുള്ള പരമമായ അവകാശം യഹോവയ്‌ക്കു മാത്രമാണുള്ളത്‌. ആദാമും ഹവ്വയും ധിക്കാരത്തോടെ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നുകൊണ്ട്‌ ആ അവകാശം സ്വായത്തമാക്കാൻ ശ്രമിച്ചു. അവരിൽനിന്ന്‌ വ്യത്യസ്‌തമായി യേശു താഴ്‌മയോടെ, മാനദണ്ഡങ്ങൾ വെക്കാനുള്ള അവകാശം തന്റെ പിതാവിനു വിട്ടുകൊടുക്കുന്നു.

7 തന്നെയുമല്ല, സകല നന്മയുടെയും ഉറവ്‌ യഹോവ ആണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” നൽകുന്നവനാണ്‌ യഹോവ. (യാക്കോബ്‌ 1:17) യഹോവയുടെ നന്മ യഹോവയുടെ ഉദാരമനസ്‌കതയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നു നമുക്കു പരിശോധിക്കാം.

യഹോവയുടെ സമൃദ്ധമായ നന്മയുടെ തെളിവ്‌

8. യഹോവ സകല മനുഷ്യവർഗത്തോടും നന്മ പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

8 ജീവിച്ചിരുന്നിട്ടുള്ള ഏതൊരാൾക്കും യഹോവയുടെ നന്മയിൽനിന്ന്‌ പ്രയോജനം കിട്ടിയിട്ടുണ്ട്‌. സങ്കീർത്തനം 145:9 പറയുന്നു: “യഹോവ എല്ലാവർക്കും നല്ലവൻ.” സമസ്‌തവ്യാപകമായ യഹോവയുടെ നന്മയുടെ ചില ദൃഷ്ടാന്തങ്ങൾ ഏവയാണ്‌? ബൈബിൾ പറയുന്നു: “ദൈവം തന്നെക്കുറിച്ച്‌ തെളിവുകൾ നൽകാതിരുന്നിട്ടില്ല. ആകാശത്തുനിന്ന്‌ മഴയും ഫലസമൃദ്ധമായ കാലങ്ങളും നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന്‌ നിങ്ങളോടു നന്മ കാണിച്ചു.” (പ്രവൃത്തികൾ 14:17) സ്വാദിഷ്‌ഠമായ ഭക്ഷണം കഴിക്കുന്നത്‌ നിങ്ങളെ വളരെ സന്തോഷിപ്പിക്കാറില്ലേ? ശുദ്ധജലം ലഭ്യമാക്കുന്ന, ഒരിക്കലും നിലയ്‌ക്കാത്ത ജലപരിവൃത്തിയും സമൃദ്ധമായ ഭക്ഷ്യവസ്‌തുക്കളുടെ ഉത്‌പാദനത്തിനു സഹായിക്കുന്ന “ഫലപുഷ്ടിയുള്ള കാലങ്ങളും” സഹിതം ഈ ഭൂമിയെ രൂപകല്പന ചെയ്‌തുകൊണ്ട്‌ യഹോവ നന്മ പ്രകടമാക്കിയില്ലായിരുന്നെങ്കിൽ നമുക്ക്‌ ആഹാരം ലഭിക്കുമായിരുന്നില്ല. തന്നെ സ്‌നേഹിക്കുന്നവർക്കു മാത്രമല്ല പിന്നെയോ എല്ലാവർക്കും യഹോവ അത്തരം നന്മ ലഭ്യമാക്കിയിരിക്കുന്നു. യേശു പറഞ്ഞു: “ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കുകയും ചെയ്യുന്നവനാണല്ലോ ദൈവം.”—മത്തായി 5:45.

9. ആപ്പിൾ യഹോവയുടെ നന്മയെ ചിത്രീകരിക്കുന്നത്‌ എങ്ങനെ?

9 സൂര്യന്റെയും മഴയുടെയും ഫലപുഷ്ടിയുള്ള കാലങ്ങളുടെയും രൂപത്തിൽ മനുഷ്യവർഗത്തോടു യഹോവ ഉദാരമായി പ്രകടമാക്കിയിരിക്കുന്ന നന്മയെ അനേകരും നിസ്സാരമായി കരുതുന്നു. ദൃഷ്ടാന്തത്തിന്‌, ആപ്പിളിന്റെ കാര്യമെടുക്കുക. മിതോഷ്‌ണ മേഖലകളിൽ സാധാരണമായി കാണപ്പെടുന്ന ഒരു ഫലമാണ്‌ ആപ്പിൾ. നിറയെ ശുദ്ധമായ നീരും സുപ്രധാന പോഷകങ്ങളും അടങ്ങിയ അത്‌ മനോഹരവും സ്വാദിഷ്‌ഠവുമാണ്‌. ചെമപ്പ്‌, സ്വർണനിറം, മഞ്ഞ, പച്ച തുടങ്ങിയ വർണങ്ങളിലായി ഏതാണ്ട്‌ 7,500 വ്യത്യസ്‌ത ഇനം ആപ്പിളുകൾ ലോകവ്യാപകമായി ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ഒരു ചെറിയിലും അൽപ്പം മാത്രം വലിപ്പമുള്ളവ മുതൽ ഏതാണ്ട്‌ ഒരു ചെറിയ തേങ്ങയുടെ വലിപ്പമുള്ളവ വരെ ഉണ്ട്‌. ഒരു ചെറിയ ആപ്പിൾകുരുവിനെ വളരെ നിസ്സാരമായ ഒരു വസ്‌തുവായിട്ടായിരിക്കും നിങ്ങൾ വീക്ഷിക്കുന്നത്‌. എന്നാൽ അതിൽനിന്നാണ്‌ അതിമനോഹരമായ ഒരു വൃക്ഷം വളർന്നുവരുന്നത്‌. (ഉത്തമഗീതം 2:3) ഓരോ വസന്തത്തിലും ആപ്പിൾമരം മനോഹരമായ പുഷ്‌പങ്ങളാൽ അണിഞ്ഞൊരുങ്ങുന്നു; ഓരോ ശരത്‌കാലത്തും അതു ഫലം ഉത്‌പാദിപ്പിക്കുന്നു. ഓരോ വർഷവും ഒരു ശരാശരി ആപ്പിൾ മരം 19 കിലോ കൊള്ളുന്ന 20 പെട്ടി നിറയ്‌ക്കാൻ വേണ്ടത്ര ഫലം ഉത്‌പാദിപ്പിക്കുന്നു—അതും ഏതാണ്ട്‌ 75 വർഷത്തേക്ക്‌.

യഹോവ ‘ആകാശത്തുനിന്ന്‌ മഴയും ഫലസമൃദ്ധമായ കാലങ്ങളും നിങ്ങൾക്കു നൽകി’

ആപ്പിൾ മരങ്ങൾ വിളഞ്ഞുകിടക്കുന്ന ഒരു തോട്ടം. ഉൾചിത്രത്തിൽ, ഒരാൾ തന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ ആപ്പിളിന്റെ ചെറിയ ഒരു കുരു പിടിച്ചിരിക്കുന്നു.

ഈ ചെറിയ കുരുവിൽനിന്ന്‌ ആളുകളെ ദശാബ്ദങ്ങളോളം പോഷിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒരു വൃക്ഷം വളരുന്നു

10, 11. നമ്മുടെ ഇന്ദ്രിയങ്ങളിൽ യഹോവയുടെ നന്മ പ്രതിഫലിച്ചിരിക്കുന്നത്‌ എങ്ങനെ?

10 തന്റെ അനന്തമായ നന്മയിൽ യഹോവ, ‘അതിശയകരമായി ഉണ്ടാക്കിയിരിക്കുന്ന’ ഒരു ശരീരം നമുക്കു നൽകിയിരിക്കുന്നു. തന്റെ പ്രവൃത്തികളെ ഗ്രഹിക്കാനും അവയിൽ ആഹ്ലാദിക്കാനും നമ്മെ സഹായിക്കത്തക്കവിധം രൂപകല്പന ചെയ്‌ത ഇന്ദ്രിയങ്ങൾ യഹോവ നമുക്കു തന്നിട്ടുണ്ട്‌. (സങ്കീർത്തനം 139:14) ഈ അധ്യായത്തിന്റെ ആരംഭത്തിൽ വർണിച്ചിരിക്കുന്ന ആ രംഗങ്ങളെക്കുറിച്ച്‌ വീണ്ടും ചിന്തിക്കുക. അങ്ങനെയുള്ള നിമിഷങ്ങളിൽ ഏതു കാഴ്‌ചകൾ ആണു നിങ്ങൾക്കു സന്തോഷം കൈവരുത്തുന്നത്‌? ഒരു കുട്ടിയുടെ, സന്തോഷത്താൽ ചുവന്നുതുടുത്ത കവിൾത്തടങ്ങൾ? വയലേലകളിൽ പെയ്‌തുവീഴുന്ന മഴമുത്തുകൾ? ചെമപ്പും വയലറ്റും നിറങ്ങൾ ചാലിച്ചെടുത്ത്‌ അസ്‌തമയസൂര്യൻ രചിക്കുന്ന സുന്ദരദൃശ്യം? ലക്ഷക്കണക്കിന്‌, ഒരുപക്ഷേ ദശലക്ഷക്കണക്കിന്‌, വ്യത്യസ്‌ത നിറങ്ങൾ തിരിച്ചറിയാൻ പര്യാപ്‌തമായ വിധത്തിലാണ്‌ മനുഷ്യനേത്രം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്‌! നമ്മുടെ ശ്രവണേന്ദ്രിയം പ്രിയങ്കരമായ ഒരു ശബ്ദത്തിന്റെ സ്വരവ്യതിയാനങ്ങളും വൃക്ഷാഗ്രങ്ങളെ തഴുകുന്ന കാറ്റിന്റെ മർമരങ്ങളും പിച്ചവെക്കുന്ന ശിശുവിന്റെ നിഷ്‌കളങ്കമായ പൊട്ടിച്ചിരിയും പിടിച്ചെടുക്കുന്നു. ഇത്തരം ദൃശ്യങ്ങളും ശബ്ദങ്ങളും നമുക്ക്‌ ആസ്വദിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്‌? ബൈബിൾ പറയുന്നു: “കേൾക്കുന്ന കാതും കാണുന്ന കണ്ണും— ഇവ രണ്ടും യഹോവ ഉണ്ടാക്കി.” (സുഭാഷിതങ്ങൾ 20:12) എന്നാൽ അവ രണ്ട്‌ ഇന്ദ്രിയങ്ങൾ മാത്രമാണ്‌.

11 ഘ്രാണേന്ദ്രിയം യഹോവയുടെ നന്മയുടെ മറ്റൊരു തെളിവാണ്‌. മനുഷ്യന്റെ മൂക്കിന്‌ ഒട്ടനേകം വ്യത്യസ്‌ത ഗന്ധങ്ങൾ തിരിച്ചറിയാൻ കഴിയും. ചില കണക്കുകൾ പറയുന്നത്‌ ആയിരക്കണക്കിനു ഗന്ധങ്ങൾ തിരിച്ചറിയാമെന്നാണ്‌. മറ്റു ചില കണക്കുകൾ അനുസരിച്ച്‌ അത്‌ ഒരു ലക്ഷം കോടിയോളമാകാം! ഏതാനും ചിലതിനെക്കുറിച്ച്‌ ചിന്തിക്കുക: ഇഷ്ടപ്പെട്ട ഭക്ഷണം, പൂക്കൾ, പഴുത്തുവീണ ഇലകൾ, കനലിൽനിന്നുയരുന്ന നേരിയ പുക എന്നിവയുടെ ഗന്ധങ്ങൾ. നിങ്ങളുടെ സ്‌പർശനബോധം, മന്ദമാരുതന്റെ തലോടലും ഒരു പ്രിയസുഹൃത്തിന്റെ സാന്ത്വനദായകമായ ആശ്ലേഷവും ഒരു പഴത്തിന്റെ സംതൃപ്‌തിദായകമായ മിനുസവും അനുഭവിച്ചറിയാൻ നിങ്ങളെ പ്രാപ്‌തരാക്കുന്നു. ആ പഴമൊന്നു കടിക്കുമ്പോൾ രുചി അറിയാനുള്ള നിങ്ങളുടെ പ്രാപ്‌തി രംഗപ്രവേശം ചെയ്യുന്നു. പഴത്തിന്റെ സങ്കീർണമായ രാസഘടന സൃഷ്ടിക്കുന്ന നേരിയ രുചിഭേദങ്ങളെ പോലും നിങ്ങളുടെ രസമുകുളങ്ങൾ തിരിച്ചറിയുന്നു. അതെ, യഹോവയെ സംബന്ധിച്ച്‌ “അങ്ങയുടെ നന്മ എത്ര വലിയത്‌! അങ്ങയെ ഭയപ്പെടുന്നവർക്കായി അങ്ങ്‌ അതു സംഭരിച്ചുവെച്ചിരിക്കുന്നല്ലോ” എന്ന്‌ ഉദ്‌ഘോഷിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌. (സങ്കീർത്തനം 31:19) എന്നാൽ തന്റെ ഭക്തന്മാർക്കുവേണ്ടി യഹോവ നന്മ ‘സംഭരിച്ചുവെച്ചിരിക്കുന്നത്‌’ എങ്ങനെയാണ്‌?

നിത്യപ്രയോജനങ്ങൾ സഹിതമുള്ള നന്മ

12. യഹോവയിൽനിന്നുള്ള ഏതു കരുതലുകളാണ്‌ ഏറ്റവും പ്രധാനം, എന്തുകൊണ്ട്‌?

12 യേശു ഇങ്ങനെ പറഞ്ഞു: “‘മനുഷ്യൻ അപ്പംകൊണ്ട്‌ മാത്രമല്ല, യഹോവയുടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്‌’ എന്ന്‌ എഴുതിയിരിക്കുന്നു.” (മത്തായി 4:4) തീർച്ചയായും യഹോവയുടെ ആത്മീയ ദാനങ്ങൾ ഭൗതിക ദാനങ്ങളെക്കാൾ പ്രയോജനപ്രദമാണ്‌. കാരണം, അവ നമ്മെ നിത്യജീവനിലേക്കു നയിക്കുന്നു. ഈ പുസ്‌തകത്തിന്റെ 8-ാം അധ്യായത്തിൽ, വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മീയ പറുദീസ അസ്‌തിത്വത്തിൽ കൊണ്ടുവരാൻ ഈ അവസാന നാളുകളിൽ യഹോവ തന്റെ പുനഃസ്ഥാപനശക്തി ഉപയോഗിച്ചിരിക്കുന്നതായി നാം കണ്ടു. ആ പറുദീസയുടെ ഒരു മുഖ്യസവിശേഷത സമൃദ്ധമായ ആത്മീയ ആഹാരമാണ്‌.

13, 14. (എ) യഹസ്‌കേൽ പ്രവാചകൻ ദർശനത്തിൽ എന്തു കണ്ടു, അത്‌ ഇന്ന്‌ നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു? (ബി) തന്റെ വിശ്വസ്‌ത ദാസന്മാർക്കുവേണ്ടി യഹോവ ജീവദായകമായ ഏത്‌ ആത്മീയ കരുതലുകൾ പ്രദാനം ചെയ്യുന്നു?

13 ബൈബിളിലെ വലിയ പുനഃസ്ഥാപന പ്രവചനങ്ങളിലൊന്നിൽ, പുനഃസ്ഥാപിക്കപ്പെടുകയും മഹത്ത്വീകരിക്കപ്പെടുകയും ചെയ്‌ത ഒരു ആലയത്തിന്റെ ദർശനം യഹസ്‌കേലിനു കൊടുക്കപ്പെട്ടു. ആ ആലയത്തിൽനിന്ന്‌ ഒരു നീരൊഴുക്ക്‌ പുറപ്പെട്ടു. ഒഴുകിക്കൊണ്ടിരിക്കെ അതിന്റെ വീതിയും ആഴവും കൂടിക്കൂടി വന്നു, ഒടുവിൽ അത്‌ ഒരു ജലപ്രവാഹമായി മാറിയിരുന്നു. ഒഴുകിച്ചെന്ന ഇടങ്ങളിലെല്ലാം ആ നദി അനുഗ്രഹങ്ങൾ കൈവരുത്തി. അതിന്റെ തീരങ്ങളിൽ തഴച്ചുവളർന്നുനിന്നിരുന്ന വൃക്ഷങ്ങൾ ആഹാരവും രോഗശാന്തിയും പ്രദാനംചെയ്‌തു. ഉപ്പുവെള്ളം നിറഞ്ഞ ജീവജാലങ്ങളില്ലാത്ത ചാവുകടലിനുപോലും ആ നദി ജീവനും ഉത്‌പാദനക്ഷമതയും കൈവരുത്തി. (യഹസ്‌കേൽ 47:1-12) എന്നാൽ അതിന്റെയെല്ലാം അർഥമെന്തായിരുന്നു?

14 യഹസ്‌കേൽ കണ്ട ആലയത്തിന്റെ ദർശനം, യഹോവ നിർമലാരാധന പുനഃസ്ഥാപിക്കുമെന്ന്‌ അർഥമാക്കി. അതു വീണ്ടും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിലാകും. ദർശനത്തിലെ നദിപോലെ തന്റെ ജനത്തിലേക്കു പ്രവഹിക്കുന്ന, ജീവനുവേണ്ടിയുള്ള ദൈവത്തിന്റെ സമൃദ്ധമായ കരുതലുകൾ പൂർവാധികം വർധിച്ചുകൊണ്ടിരിക്കും. 1919-ൽ നിർമലാരാധന പുനഃസ്ഥാപിക്കപ്പെട്ടതു മുതൽ യഹോവ തന്റെ ജനത്തെ ജീവദായകമായ കരുതലുകളാൽ അനുഗ്രഹിച്ചിരിക്കുന്നു. എങ്ങനെ? ബൈബിളുകൾ, ബൈബിൾ പ്രസിദ്ധീകരണങ്ങൾ, യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവയെല്ലാം ദശലക്ഷങ്ങൾക്ക്‌ മർമപ്രധാനമായ സത്യങ്ങൾ എത്തിച്ചുകൊടുക്കാൻ സഹായിച്ചിരിക്കുന്നു. ഇങ്ങനെയുള്ള മുഖാന്തരങ്ങളാൽ യഹോവ ജീവനുവേണ്ടിയുള്ള തന്റെ കരുതലുകളിൽ ഏറ്റവും പ്രധാനമായ ഒന്നിനെക്കുറിച്ച്‌—യഹോവയെ യഥാർഥത്തിൽ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന സകലർക്കും യഹോവയുടെ മുമ്പാകെ ശുദ്ധമായ നിലയും നിത്യജീവന്റെ പ്രത്യാശയും കൈവരുത്തുന്ന ക്രിസ്‌തുവിന്റെ മോചനവിലയെക്കുറിച്ച്‌—ആളുകളെ പഠിപ്പിച്ചിരിക്കുന്നു.a അതുകൊണ്ട്‌ ഈ അവസാനനാളുകളിൽ ഉടനീളം, ലോകം ആത്മീയക്ഷാമം അനുഭവിക്കവേ, യഹോവയുടെ ജനം ഒരു ആത്മീയ വിരുന്ന്‌ ആസ്വദിച്ചുകൊണ്ടിരിക്കുന്നു.—യശയ്യ 65:13.

15. ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ യഹോവയുടെ നന്മ വിശ്വസ്‌ത മനുഷ്യവർഗത്തിലേക്ക്‌ ഏത്‌ അർഥത്തിൽ ഒഴുകും?

15 എന്നാൽ യഹസ്‌കേൽ ദർശനത്തിൽ കണ്ട നദിയുടെ ഒഴുക്ക്‌ ഈ പഴയ വ്യവസ്ഥിതി അവസാനിക്കുന്നതോടെ നിലയ്‌ക്കുന്നില്ല. മറിച്ച്‌, ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചക്കാലത്ത്‌ അതു പൂർവാധികം സമൃദ്ധമായി ഒഴുകും. അന്ന്‌, മിശിഹൈക രാജ്യം മുഖേന യഹോവ, യേശുവിന്റെ ബലിയുടെ മൂല്യം പൂർണമായും ഉപയുക്തമാക്കിക്കൊണ്ട്‌ വിശ്വസ്‌ത മനുഷ്യവർഗത്തെ ക്രമേണ പൂർണതയിലേക്ക്‌ ഉയർത്തും. അന്നു നാം യഹോവയുടെ നന്മയെപ്രതി എത്ര ആഹ്ലാദിക്കും!

യഹോവയുടെ നന്മയുടെ കൂടുതലായ വശങ്ങൾ

16. യഹോവയുടെ നന്മയിൽ മറ്റു ഗുണങ്ങൾ ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ ബൈബിൾ എങ്ങനെ പ്രകടമാക്കുന്നു?

16 യഹോവയുടെ നന്മയിൽ ഉദാരതയെക്കാളധികം ഉൾപ്പെട്ടിരിക്കുന്നു. ദൈവം മോശയോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ നന്മ മുഴുവനും നിന്റെ മുന്നിലൂടെ കടന്നുപോകാൻ ഞാൻ ഇടയാക്കും. യഹോവ എന്ന പേര്‌ നിന്റെ മുന്നിൽ ഞാൻ പ്രഖ്യാപിക്കും.” പിന്നീട്‌ വിവരണം ഇങ്ങനെ പറയുന്നു: “യഹോവ, യഹോവ, കരുണയും കൃപയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്‌നേഹവും സത്യവും നിറഞ്ഞവൻ.” (പുറപ്പാട്‌ 33:19; 34:6, അടിക്കുറിപ്പ്‌) അതുകൊണ്ട്‌ യഹോവയുടെ നന്മയിൽ ഒട്ടനവധി വിശിഷ്ട ഗുണങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയിൽ കേവലം രണ്ടെണ്ണം നമുക്കു പരിചിന്തിക്കാം.

17. എന്താണു കൃപ, നിസ്സാരരായ അപൂർണ മനുഷ്യരോടു യഹോവ അതു പ്രകടമാക്കിയിരിക്കുന്നത്‌ എങ്ങനെ?

17 ‘കൃപയുള്ള ദൈവം.’ കൃപ അനുകമ്പയുമായി ബന്ധപ്പെട്ടിരിക്കുന്നു. തന്റെ സൃഷ്ടികളോട്‌ യഹോവ ഇടപെടുന്ന രീതിയെക്കുറിച്ച്‌ ഈ ഗുണം നമ്മോടു വളരെയധികം പറയുന്നു. അധികാരികളുടെ കാര്യത്തിൽ മിക്കപ്പോഴും സത്യമായിരിക്കുന്നതുപോലെ പരുഷനോ നിസ്സംഗനോ നിഷ്‌ഠുരനോ ആയിരിക്കുന്നതിനു പകരം, യഹോവ സൗമ്യനും ദയാലുവുമാണ്‌. ദൃഷ്ടാന്തത്തിന്‌, യഹോവ അബ്രാഹാമിനോട്‌ ഇങ്ങനെ പറഞ്ഞു: “ദയവായി നീ നിൽക്കുന്നിടത്തുനിന്ന്‌ വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.” (ഉൽപത്തി 13:14) പല ഭാഷാന്തരങ്ങളും “ദയവായി” എന്ന പദം വിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ മൂല എബ്രായപാഠത്തിൽ, പ്രസ്‌താവനയെ ആജ്ഞയിൽനിന്ന്‌ വിനയപൂർവമായ അഭ്യർഥനയാക്കി മാറ്റുന്ന ഒരു പ്രത്യയം പദഘടനയിൽ ഉൾപ്പെടുന്നുവെന്ന്‌ ബൈബിൾ പണ്ഡിതന്മാർ പറയുന്നു. സമാനമായ മറ്റ്‌ ഉദാഹരണങ്ങളും ഉണ്ട്‌. (ഉൽപത്തി 31:12; യഹസ്‌കേൽ 8:5) ചിന്തിക്കുക, അഖിലാണ്ഡ പരമാധികാരി നിസ്സാരരായ മനുഷ്യരോട്‌ “ദയവായി” എന്നു പറയുന്നു. പാരുഷ്യവും നിർദയത്വവും ധാർഷ്ട്യവുമൊക്കെ വളരെ സാധാരണമായിരിക്കുന്ന ഒരു ലോകത്തിൽ നമ്മുടെ ദൈവമായ യഹോവയുടെ കൃപയെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നത്‌ നവോന്മേഷപ്രദമല്ലേ?

18. യഹോവ ‘സത്യം നിറഞ്ഞവൻ’ ആണെന്നു പറയുന്നത്‌ ഏത്‌ അർഥത്തിൽ, ആ വാക്കുകൾ ആശ്വാസകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

18 ‘സത്യം നിറഞ്ഞവൻ.’ സത്യസന്ധതയില്ലായ്‌മ ഇന്നത്തെ ലോകത്തിന്റെ മുഖമുദ്ര ആയിത്തീർന്നിരിക്കുന്നു. എന്നാൽ “നുണ പറയാൻ ദൈവം മനുഷ്യനല്ല” എന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (സംഖ്യ 23:19) വാസ്‌തവത്തിൽ, തീത്തോസ്‌ 1:2 യഹോവയെക്കുറിച്ച്‌ “നുണ പറയാൻ കഴിയാത്ത ദൈവം” എന്ന്‌ പറയുന്നു. യഹോവയുടെ നന്മ, വ്യാജം പറയുക യഹോവയെ സംബന്ധിച്ചിടത്തോളം അസാധ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട്‌, യഹോവയുടെ വാഗ്‌ദാനങ്ങൾ തികച്ചും ആശ്രയയോഗ്യമാണ്‌; യഹോവയുടെ വാക്കുകൾ എല്ലായ്‌പോഴും നിവൃത്തിയേറുകതന്നെ ചെയ്യും. യഹോവ ‘സത്യത്തിന്റെ ദൈവം’ എന്നുപോലും വിളിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 31:5) യഹോവ വ്യാജങ്ങൾ പറയുന്നതിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുന്നുവെന്നു മാത്രമല്ല, സത്യം സമൃദ്ധമായി വിതരണം ചെയ്യുകയും ചെയ്യുന്നു. യഹോവ രഹസ്യത്തിൽ കാര്യങ്ങൾ ചെയ്യുന്നവനോ വിവരങ്ങൾ മറച്ചുവെക്കുന്നവനോ നിഗൂഢസ്വഭാവക്കാരനോ അല്ല; മറിച്ച്‌, തന്റെ അതിരറ്റ ജ്ഞാനശേഖരത്തിൽനിന്ന്‌ യഹോവ തന്റെ വിശ്വസ്‌ത ദാസന്മാരെ ഉദാരമായി പ്രബുദ്ധരാക്കുന്നു.b അവർ ‘സത്യത്തിൽ നടക്കേണ്ടതിന്‌’ താൻ നൽകുന്ന സത്യങ്ങളനുസരിച്ച്‌ എങ്ങനെ ജീവിക്കാമെന്നുപോലും യഹോവ അവരെ പഠിപ്പിക്കുന്നു. (3 യോഹന്നാൻ 3) പൊതുവേ യഹോവയുടെ നന്മ നമ്മെ വ്യക്തിപരമായി എങ്ങനെ സ്വാധീനിക്കണം?

‘യഹോവയുടെ നന്മയാൽ മുഖം ശോഭിക്കട്ടെ’

19, 20. (എ) സാത്താൻ യഹോവയുടെ നന്മയിലുള്ള ഹവ്വയുടെ വിശ്വാസത്തിന്‌ തുരങ്കംവെക്കാൻ ശ്രമിച്ചതെങ്ങനെ, അത്‌ എന്തു ഫലം ഉളവാക്കി? (ബി) യഹോവയുടെ നന്മയ്‌ക്ക്‌ ഉചിതമായി നമ്മുടെമേൽ എന്തു ഫലമുണ്ടായിരിക്കണം, എന്തുകൊണ്ട്‌?

19 ഏദെൻതോട്ടത്തിൽവെച്ച്‌, സാത്താൻ ഹവ്വയെ പ്രലോഭിപ്പിച്ചപ്പോൾ, യഹോവയുടെ നന്മയിലുള്ള ഹവ്വയുടെ വിശ്വാസത്തിനു തന്ത്രപൂർവം തുരങ്കംവെച്ചുകൊണ്ടാണ്‌ സാത്താൻ തുടക്കമിട്ടത്‌. “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും തൃപ്‌തിയാകുവോളം നിനക്കു തിന്നാം” എന്ന്‌ യഹോവ ആദാമിനോടു പറഞ്ഞിരുന്നു. ആ തോട്ടത്തിൽ ആയിരക്കണക്കിനു വൃക്ഷങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിൽ ഒരു വൃക്ഷത്തിൽനിന്നുള്ള ഫലം ഭക്ഷിക്കരുതെന്നു മാത്രമേ യഹോവ കല്പിച്ചുള്ളൂ. എന്നിട്ടും, സാത്താൻ ഹവ്വയോട്‌ ചോദിച്ച ആദ്യചോദ്യം ഇതായിരുന്നു: “തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിങ്ങൾ തിന്നരുതെന്നു ദൈവം ശരിക്കും പറഞ്ഞിട്ടുണ്ടോ?” (ഉൽപത്തി 2:9, 16; 3:1) യഹോവ ഏതോ നന്മ പിടിച്ചുവെച്ചിരിക്കുകയാണെന്ന്‌ ഹവ്വയെക്കൊണ്ട്‌ ചിന്തിപ്പിക്കാൻ യഹോവയുടെ വാക്കുകളെ സാത്താൻ വളച്ചൊടിച്ചു. സങ്കടകരമെന്നു പറയട്ടെ, അവന്റെ തന്ത്രം വിജയിച്ചു. ആവശ്യമുള്ളതെല്ലാം തനിക്കു പ്രദാനം ചെയ്‌ത ദൈവത്തിന്റെ നന്മയെ ഹവ്വ സംശയിച്ചുതുടങ്ങി. ഹവ്വയുടെ സന്തതിപരമ്പരയിൽപ്പെട്ട അനേകം സ്‌ത്രീപുരുഷന്മാരും അതുതന്നെ ചെയ്‌തിരിക്കുന്നു.

20 അത്തരം സംശയങ്ങൾ കൈവരുത്തിയ ദുഃഖത്തിന്റെയും ദുരിതത്തിന്റെയും ആഴം നമുക്കറിയാം. അതുകൊണ്ട്‌ യിരെമ്യ 31:12-ലെ വാക്കുകൾ നമുക്കു ശ്രദ്ധിക്കാം. “യഹോവയുടെ നന്മയാൽ അവരുടെ മുഖം ശോഭിക്കും” എന്ന്‌ ആ വാക്യം പറയുന്നു. യഹോവയുടെ നന്മ തീർച്ചയായും നാം സന്തോഷത്താൽ ശോഭിക്കാൻ ഇടയാക്കണം. ഇത്ര നന്മ നിറഞ്ഞ നമ്മുടെ ദൈവത്തിന്റെ ആന്തരങ്ങളെ നാം ഒരിക്കലും സംശയിക്കേണ്ടതില്ല. നമുക്കു പൂർണമായി ദൈവത്തെ ആശ്രയിക്കാവുന്നതാണ്‌. കാരണം, തന്നെ സ്‌നേഹിക്കുന്നവർക്കു നന്മ വരാനല്ലാതെ മറ്റൊന്നും ദൈവം ആഗ്രഹിക്കുന്നില്ല.

21, 22. (എ) യഹോവയുടെ നന്മയോട്‌ ഏതു വിധത്തിൽ പ്രതികരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു? (ബി) അടുത്ത അധ്യായത്തിൽ നാം ഏതു ഗുണം ചർച്ച ചെയ്യും, അതു നന്മയിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

21 കൂടാതെ, ദൈവത്തിന്റെ നന്മയെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കാൻ ഒരു അവസരം ലഭിക്കുമ്പോൾ നാം സന്തോഷിക്കുന്നു. യഹോവയുടെ ജനത്തെക്കുറിച്ച്‌ സങ്കീർത്തനം 145:7 പറയുന്നു: “അങ്ങയുടെ സമൃദ്ധമായ നന്മ ഓർക്കുമ്പോൾ അവർ മതിമറന്ന്‌ സന്തോഷിക്കും.” നാം ജീവിക്കുന്ന ഓരോ ദിവസവും യഹോവയുടെ നന്മയിൽനിന്ന്‌ ഏതെങ്കിലും വിധത്തിൽ നമുക്കു പ്രയോജനം ലഭിക്കുന്നു. സാധ്യമാകുന്നിടത്തോളം, പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ട്‌ യഹോവ നമുക്കായി ചെയ്‌തിരിക്കുന്ന നന്മകൾക്കായി അവനു നന്ദികൊടുക്കുന്നത്‌ ഒരു പതിവാക്കരുതോ? ആ ഗുണത്തെക്കുറിച്ച്‌ ചിന്തിക്കുന്നതും അതിനെപ്രതി ദിനംതോറും യഹോവയ്‌ക്കു നന്ദികൊടുക്കുന്നതും അതിനെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുന്നതും നമ്മുടെ നല്ലവനായ ദൈവത്തെ അനുകരിക്കാൻ നമ്മെ സഹായിക്കും. യഹോവ ചെയ്യുന്നതുപോലെ നന്മ ചെയ്യാൻ നാം മാർഗങ്ങൾ തേടുമ്പോൾ, നാം യഹോവയോട്‌ പൂർവാധികം അടുത്ത്‌ ചെല്ലും. വൃദ്ധനായിരുന്ന യോഹന്നാൻ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “പ്രിയപ്പെട്ട ഗായൊസേ, തിന്മയായതിനെ അനുകരിക്കാതെ നന്മയായതിനെ അനുകരിക്കുക. നന്മ ചെയ്യുന്നവർ ദൈവത്തിൽനിന്നുള്ളവർ.”—3 യോഹന്നാൻ 11.

22 യഹോവയുടെ നന്മ മറ്റു ഗുണങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്‌, ദൈവം ‘അചഞ്ചലസ്‌നേഹം നിറഞ്ഞവൻ ആണ്‌.’ (പുറപ്പാട്‌ 34:6) നന്മയെപ്പോലെ യഹോവ അത്ര പൊതുവായി പ്രകടമാക്കുന്ന ഒന്നല്ല ഈ ഗുണം; കാരണം, വിശേഷാൽ തന്റെ വിശ്വസ്‌ത ദാസന്മാരോടുള്ള ബന്ധത്തിലാണ്‌ യഹോവ അതു പ്രകടമാക്കുന്നത്‌. യഹോവ അതു ചെയ്യുന്ന വിധത്തെക്കുറിച്ച്‌ നാം അടുത്ത അധ്യായത്തിൽ പഠിക്കുന്നതായിരിക്കും.

a യഹോവയുടെ നന്മയുടെ ഏറ്റവും വലിയ തെളിവാണ്‌ മോചനവില. ദശലക്ഷക്കണക്കിനു വരുന്ന ആത്മവ്യക്തികളിൽനിന്ന്‌, നമുക്കുവേണ്ടി മരിക്കാൻ യഹോവ തിരഞ്ഞെടുത്തത്‌ തന്റെ പ്രിയപ്പെട്ട ഏകജാത പുത്രനെയാണ്‌.

b ബൈബിൾ സമുചിതമായി സത്യത്തെ വെളിച്ചത്തോടു ബന്ധപ്പെടുത്തുന്നു. “അങ്ങയുടെ വെളിച്ചവും സത്യവും അയച്ചുതരേണമേ” എന്നു സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 43:3) തന്നിൽനിന്ന്‌ പഠിക്കാൻ അല്ലെങ്കിൽ പ്രബോധനം നേടാൻ ആഗ്രഹിക്കുന്നവരുടെമേൽ യഹോവ സമൃദ്ധമായ ആത്മീയ വെളിച്ചം ചൊരിയുന്നു.—2 കൊരിന്ത്യർ 4:6; 1 യോഹന്നാൻ 1:5.

ധ്യാനിക്കുന്നതിനുള്ള ചോദ്യങ്ങൾ

  • 1 രാജാക്കന്മാർ 8:54-61, 66 ശലോമോൻ യഹോവയുടെ നന്മയോടു വിലമതിപ്പു പ്രകടമാക്കിയത്‌ എങ്ങനെ, അത്‌ ഇസ്രായേല്യരിൽ എന്തു ഫലം ഉളവാക്കി?

  • സങ്കീർത്തനം 119:66, 68 നമ്മുടെ പ്രാർഥനകൾ യഹോവയുടെ നന്മയെ അനുകരിക്കാനുള്ള ആഗ്രഹത്തെ പ്രതിഫലിപ്പിക്കേണ്ടത്‌ എങ്ങനെ?

  • ലൂക്കോസ്‌ 6:32-38 യഹോവയുടെ ഉദാരമനോഭാവത്തെ അനുകരിക്കാൻ നമ്മെ എന്തു പ്രചോദിപ്പിച്ചേക്കാം?

  • റോമർ 12:2, 9, 17-21 നമ്മുടെ അനുദിന ജീവിതത്തിൽ നമുക്ക്‌ എങ്ങനെ നന്മ പ്രകടമാക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക