വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 3/8 പേ. 10-12
  • വിമാനം എത്ര സുരക്ഷിതമാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിമാനം എത്ര സുരക്ഷിതമാണ്‌?
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കോക്ക്‌പിറ്റിലെ സുരക്ഷിതത്വം
  • നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?
  • പറക്കാൻ പേടിയാണോ?
  • അനുഭവസമ്പന്നനായ ഒരു വൈമാനികന്റെ യാത്രാനിർദേശങ്ങൾ
    ഉണരുക!—2003
  • വിമാനയാത്ര സുരക്ഷിതമാക്കാൻ
    ഉണരുക!—2000
  • വിമാനം രംഗപ്രവേശം ചെയ്‌തത്‌ എങ്ങനെ?
    ഉണരുക!—1999
  • അവയുടെ സുഗമമായ പറക്കലിന്‌ ആവശ്യമായിരിക്കുന്നത്‌ എന്ത്‌?
    ഉണരുക!—1999
കൂടുതൽ കാണുക
ഉണരുക!—1999
g99 3/8 പേ. 10-12

വിമാനം എത്ര സുരക്ഷിതമാണ്‌?

ലോകവ്യാപകമായി ഓരോ വർഷവും റോഡപകടങ്ങളിൽ ഏതാണ്ട്‌ അഞ്ചു ലക്ഷം ആളുകൾ കൊല്ലപ്പെടുന്നുണ്ട്‌. എന്നാൽ 1996-ൽ വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ടത്‌ 1,945 പേരാണ്‌. 1997-ലാകട്ടെ മൊത്തം 1,226 പേരും. ബോയിങ്‌ വിമാന നിർമാതാക്കൾ സൂക്ഷിക്കുന്ന കണക്കുകൾ അനുസരിച്ച്‌ “വാണിജ്യ ജെറ്റ്‌ വിമാനങ്ങളുടെ കാര്യത്തിൽ, ഓരോ പത്തു ലക്ഷം യാത്രയിലും അപകടം സംഭവിക്കുന്നതു രണ്ടിൽ താഴെ തവണ മാത്രമാണ്‌.”

എങ്കിലും ഓരോ വിമാന അപകടവും വലിയ വാർത്തകളായി പ്രത്യക്ഷപ്പെടുമ്പോൾ റോഡപകടങ്ങൾ മൂലം സംഭവിക്കുന്ന മരണങ്ങൾ സാധാരണ സംഭവങ്ങളായി കണക്കാക്കപ്പെടുകയാണു പതിവ്‌. ഐക്യനാടുകളിൽ വിമാന യാത്രയെക്കാൾ അൽപ്പംകൂടെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നതു ബസ്‌ യാത്ര മാത്രമാണ്‌.

കാറിനെ അപേക്ഷിച്ച്‌ സാധാരണഗതിയിൽ വിമാനം കൂടുതൽ സുരക്ഷിതമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നിരത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നു വ്യത്യസ്‌തമായി വിമാനങ്ങൾ ‘മുട്ടിയുരുമ്മിയല്ല’ പറക്കുന്നത്‌ എന്നതാണു പ്രകടമായ ഒരു കാരണം. മിക്ക വിമാന ജോലിക്കാരും ഉന്നത പരിശീലനം സിദ്ധിച്ചവരും ഉത്തരവാദിത്വങ്ങളോടു വളരെ വിദഗ്‌ധ സമീപനം കൈക്കൊള്ളുന്നവരും ആണ്‌ എന്നതാണു മറ്റൊരു കാരണം. ഒരു ബോയിങ്‌ 747-ന്റെ വൈമാനികന്‌ മിക്കപ്പോഴും 50-നും 60-നും ഇടയ്‌ക്കു പ്രായവും വിമാനം പറപ്പിക്കുന്നതിൽ ഏതാണ്ട്‌ 30 വർഷത്തെ പരിചയവും കാണും. വിമാനത്തിലെ എല്ലാം ജോലിക്കാരെയും സംബന്ധിച്ചിടത്തോളം പ്രമുഖ ഘടകം സുരക്ഷിതത്വമാണ്‌. അവരുടെ ജീവനും കൂടെ ഉൾപ്പെട്ടിരിക്കുന്ന കാര്യമാണല്ലോ.

കോക്ക്‌പിറ്റിലെ സുരക്ഷിതത്വം

ഒരു യാത്രാവിമാനത്തിന്റെ കോക്ക്‌പിറ്റിനകത്തു നോക്കിയാൽ എല്ലാ പ്രധാന ഉപകരണങ്ങളും നിയന്ത്രണ സംവിധാനങ്ങളും രണ്ടെണ്ണം വീതം ഉള്ളതായി നിങ്ങൾ കാണും. ഇടതു വശത്തുള്ളവ പ്രധാന വൈമാനികനും വലതു വശത്തുള്ളവ സഹവൈമാനികനും.a ദി എയർ ട്രാവലേഴ്‌സ്‌ ഹാൻഡ്‌ബുക്ക്‌ പറയുന്നതനുസരിച്ച്‌ “വൈമാനികരിൽ ഒരാൾക്കു ബോധക്ഷയമോ മറ്റോ ഉണ്ടായാൽത്തന്നെ മറ്റേയാൾക്കു വിമാനം തികച്ചും സുരക്ഷിതമായി പറപ്പിക്കാൻ കഴിയും. വിമാനം പറപ്പിക്കുന്നതിനിടയ്‌ക്ക്‌ ഓരോ വൈമാനികനും മറ്റേയാളുടെ ഉപകരണങ്ങൾ നിരീക്ഷിക്കാനും രണ്ടു പാനലുകളിലും ഒരേ സൂചനകൾ തന്നെയാണോ നൽകുന്നത്‌ എന്ന്‌ ഉറപ്പുവരുത്താനും സാധിക്കും.”

കോക്ക്‌പിറ്റിൽ മറ്റൊരു സുരക്ഷാ നടപടി കൂടെ കൈക്കൊള്ളാറുണ്ട്‌. ഒരു മുൻകരുതലെന്ന നിലയ്‌ക്ക്‌ പ്രധാന വൈമാനികനും സഹവൈമാനികനും വ്യത്യസ്‌ത ആഹാരം ആയിരിക്കും കഴിക്കുന്നത്‌. എന്തുകൊണ്ടാണ്‌ അത്‌? ഏതെങ്കിലും കാരണവശാൽ ഒരാൾക്കു ഭക്ഷ്യവിഷബാധയേറ്റാൽ മറ്റേയാൾ അതിൽനിന്ന്‌ ഒഴിവായിരിക്കും.

ഫ്‌ളാപ്പുകൾ, ലാൻഡിങ്‌ ഗിയർ, ബ്രേക്കുകൾ എന്നിങ്ങനെയുള്ള ചലിപ്പിക്കാവുന്ന ഭാഗങ്ങളുടെ നിയന്ത്രണം ഉറപ്പുവരുത്താൻ “വിമാനങ്ങൾക്കു സാധാരണഗതിയിൽ രണ്ടോ അതിലധികമോ ഹൈഡ്രോളിക്‌ സംവിധാനങ്ങൾ ഉണ്ടായിരിക്കും, ഒരെണ്ണത്തിനു തകരാറു സംഭവിച്ചാൽത്തന്നെ മറ്റേതു പ്രവർത്തിച്ചുകൊള്ളും.” മിക്ക ആധുനിക വിമാനങ്ങളിലും സുരക്ഷാ സംവിധാനം എന്ന നിലയ്‌ക്ക്‌ ഉപകരണങ്ങൾ രണ്ടെണ്ണം വീതമോ മൂന്നെണ്ണം വീതമോ ഉണ്ടായിരിക്കും.

നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

എല്ലാ യാത്രക്കാർക്കും അനായാസം കൈക്കൊള്ളാൻ കഴിയുന്ന ചില മുൻകരുതലുകൾ ഇതാ: അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പിൻപറ്റേണ്ട നിർദേശങ്ങൾ അടങ്ങിയ കാർഡ്‌ വായിച്ചു നോക്കുക, ഓരോ യാത്രയ്‌ക്കു മുമ്പും ഫ്‌ളൈറ്റ്‌ അറ്റൻഡർമാർ സുരക്ഷാ നടപടികൾ വിശദീകരിക്കുമ്പോൾ അവ ശ്രദ്ധിച്ചു കേൾക്കുക. സീറ്റിൽ ഇരിക്കുമ്പോൾ ഏറ്റവും അടുത്തുള്ള വാതിൽ എവിടെയാണ്‌ എന്നു നോക്കുക. അടിയന്തിര സാഹചര്യങ്ങളിൽ ഫ്‌ളൈറ്റ്‌ അറ്റൻഡർമാരുടെ നിർദേശങ്ങൾ പിൻപറ്റുക. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻവേണ്ട ഉന്നത പരിശീലനം ലഭിച്ചവരാണ്‌ അവർ. പുറത്തു കടക്കാനുള്ള നിർദേശങ്ങൾ ലഭിക്കുമ്പോൾ കൈവശമുള്ള വസ്‌തുക്കളെ കുറിച്ചു ചിന്തിക്കാതെ പെട്ടെന്നുതന്നെ പുറത്തുകടക്കേണ്ടതു മർമപ്രധാനമാണ്‌. സമ്പത്തിനെക്കാൾ വലുതാണ്‌ ജീവൻ.

സാധാരണഗതിയിൽ, ആധുനിക വിമാനങ്ങളുടെ കാര്യത്തിൽ അന്തരീക്ഷസ്ഥിതി യാത്രയെ തടസ്സപ്പെടുത്തുന്നില്ല. കാരണം അതു യാത്രയെ ബാധിക്കാത്തവിധം ഉയരത്തിൽ പറക്കാനോ ഗതി മാറി പറക്കാനോ അവയ്‌ക്കു കഴിയും. അതുകൊണ്ട്‌ ദീർഘ ദൂര യാത്രകൾ വളരെ സുഗമമാണ്‌, യാത്രാച്ചൊരുക്ക്‌ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്‌. ഉഗ്രമായ ഗതിവ്യതിയാനത്തിനു സാധ്യതയുണ്ടെന്നു മനസ്സിലാകുമ്പോൾ മുൻകരുതൽ എന്നവണ്ണം സീറ്റ്‌ ബെൽറ്റുകൾ ധരിക്കാൻ വൈമാനികൻ സാധാരണഗതിയിൽ യാത്രക്കാർക്കു നിർദേശം നൽകാറുണ്ട്‌.

വിമാനയാത്രകൾ കൂടുതൽ സുരക്ഷിതമാക്കാൻ കഴിയുമോ? കഴിയും. എന്നാൽ മിക്ക യാത്രക്കാരും ആവശ്യമായ മാറ്റം അംഗീകരിക്കുമെന്നു തോന്നുന്നില്ല. എന്താണ്‌ അത്‌? യാത്രക്കാരെ മുമ്പിലേക്കു തിരിച്ചിരുത്തുന്നതിനു പകരം പുറകിലേക്കു തിരിച്ചിരുത്തുക! അതുകൊണ്ട്‌ എന്തു ഗുണമാണ്‌ ഉള്ളത്‌? വിമാനത്തിന്റെ ഗതിവേഗം പെട്ടെന്നു കുറയുമ്പോൾ വീഴാതിരിക്കാൻ പിന്നിലെ ചാര്‌ യാത്രക്കാരെ സഹായിക്കും. വയറിനു കുറുകെ ഒരു സീറ്റ്‌ ബെൽറ്റ്‌ മാത്രം ധരിക്കുന്നതിനെക്കാൾ സുരക്ഷിതമായിരിക്കും അത്‌. കാറിന്റെ സീറ്റ്‌ ബെൽറ്റിന്റെ അത്രയുംപോലും സുരക്ഷിതമല്ല വിമാനത്തിന്റേത്‌. കാറിന്റെ സീറ്റ്‌ ബെൽറ്റ്‌ വയറിനു കുറുകെ മാത്രമല്ല നെഞ്ചിനു കുറുകെയും കൂടെയാണു ധരിക്കുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും പിന്നിലേക്കു തിരിഞ്ഞിരിക്കുന്നതിനെക്കാൾ മുന്നിലേക്കു തിരിഞ്ഞിരിക്കാനാണ്‌ ആളുകൾക്ക്‌ ഇഷ്ടം!

പറക്കാൻ പേടിയാണോ?

അമേരിക്കയിലെ മുതിർന്ന വ്യക്തികളിൽ ആറിൽ ഒരാൾക്കു വീതം വിമാനത്തിൽ യാത്ര ചെയ്യാൻ പേടിയാണെന്നു കണക്കാക്കപ്പെടുന്നു. ചിലരെ സംബന്ധിച്ചിടത്തോളം അതു വെറും പേടിയല്ല—ഒരുതരം ഫോബിയ ആണ്‌, വിഭ്രാന്തിയിലേക്കു നയിച്ചേക്കാവുന്ന അമിത ഭയം. ഇത്‌ എങ്ങനെ തരണം ചെയ്യാം?

യാത്രയ്‌ക്കു മുമ്പ്‌ അതേ കുറിച്ചുള്ള കാര്യങ്ങൾ നല്ലവണ്ണം അറിഞ്ഞിരിക്കുന്നത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ വളരെയധികം സഹായിക്കും. ഓരോ വർഷവും ലോകവ്യാപകമായി ഏതാണ്ട്‌ 10,000 വിമാനത്താവളങ്ങളിൽനിന്ന്‌ 15,000-ത്തോളം വിമാനങ്ങൾ മിക്കപ്പോഴും അപകടമോ അവിചാരിത സംഭവങ്ങളോ കൂടാതെ 120 കോടിയിൽ അധികം ആളുകളെ വഹിച്ചുകൊണ്ടു പോകുന്നു. “ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടൻ [ഇൻഷ്വറൻസ്‌ കമ്പനി] പറയുന്ന പ്രകാരം കാറിൽ യാത്ര ചെയ്യുന്നതിനെക്കാൾ 25 മടങ്ങ്‌ സുരക്ഷിതമാണ്‌ വിമാനത്തിൽ യാത്ര ചെയ്യുന്നത്‌.”

വിമാനത്തിൽ യാത്ര ചെയ്യാൻ പേടിയുണ്ടെങ്കിൽ വിമാനയാത്രയെയും വിമാനങ്ങളെയും വൈമാനിക പരിശീലനത്തെയും കുറിച്ചുള്ള പുസ്‌തകങ്ങൾ വായിക്കുക. വൈമാനികൻ ആകുന്നതിനു മുമ്പ്‌ ഒരു വ്യക്തി അവശ്യം നേടിയിരിക്കേണ്ട ഉന്നതപരിശീലനത്തെ കുറിച്ചു വായിച്ചു മനസ്സിലാക്കുക. വൈമാനികർ എത്ര മണിക്കൂർ ഉറങ്ങിയിരിക്കണം എന്നും ജോലിക്കു മുമ്പു മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട്‌ എന്തൊക്കെ വിലക്കുകളാണ്‌ അവർക്ക്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌ എന്നും വായിക്കുക. അവർ ഇടയ്‌ക്കിടെ മയക്കുമരുന്നു പരിശോധനയ്‌ക്കും വിധേയരാകുന്നു. കൂടാതെ, ഓരോ ആറു മാസം കൂടുമ്പോഴും വൈമാനികർ ഒരു പ്രത്യേക പരീക്ഷ പാസാകേണ്ടതുണ്ട്‌. ഈ പരീക്ഷയിൽ, വ്യോമയാത്രകളിൽ സംജാതമായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച്‌ അത്തരം സാഹചര്യങ്ങളോടു വൈമാനികർ എങ്ങനെ പ്രതികരിക്കുന്നു എന്നു വിലയിരുത്തുന്നു. അടിയന്തിര സാഹചര്യങ്ങളുടെ ഈ കൃത്രിമ ആവിഷ്‌കരണം അത്രയധികം യഥാർഥമായി അനുഭവപ്പെടുന്നതുകൊണ്ട്‌ ഈ പരിശോധനയ്‌ക്കു ശേഷം ചില വൈമാനികർ “വിയർത്തു കുളിച്ച്‌ വിറച്ചുകൊണ്ട്‌” ആണ്‌ പുറത്തുവരുന്നത്‌. പരീക്ഷയിൽ പരാജയപ്പെടുന്ന പക്ഷം വാണിജ്യ വിമാനങ്ങൾ പറപ്പിക്കാനുള്ള വൈമാനികന്റെ ലൈസൻസ്‌ റദ്ദാക്കിയേക്കാം.

ഈ നിലവാരങ്ങൾ, മോട്ടോർ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടേതിനെക്കാൾ വളരെ ഉന്നതമാണ്‌. അതുകൊണ്ട്‌ നിങ്ങൾ വിമാനങ്ങളെയും വൈമാനികരെയും കുറിച്ച്‌ എത്രയധികം പഠിക്കുന്നുവോ നിങ്ങളുടെ വിശ്വാസം അത്രയധികം വർധിക്കും.

ഒരു വിമാനത്താവളം സന്ദർശിക്കുന്നതും സഹായകമായിരിക്കും. യാത്രക്കാർ പിൻപറ്റേണ്ട നടപടികൾ ശ്രദ്ധിക്കുക, ആളുകളുടെ പ്രതികരണം നിരീക്ഷിക്കുക. ഒരു ബസിൽനിന്ന്‌ ഇറങ്ങിവരുന്ന ലാഘവത്തോടെയാണ്‌ മിക്ക ആളുകളും വിമാനത്തിൽനിന്ന്‌ ഇറങ്ങുന്നത്‌ എന്നു നിങ്ങൾ ശ്രദ്ധിക്കും. അവരെ സംബന്ധിച്ചിടത്തോളം വിമാനയാത്ര ഒരു സാധാരണ കാര്യമാണ്‌. വിമാനങ്ങൾ പറന്നുയരുന്നതും വന്നിറങ്ങുന്നതും കാണുക. സുരക്ഷിതമായ പറക്കൽ സാധ്യമാക്കുന്ന വായുഗതികത്തിന്റെ ശാസ്‌ത്ര തത്ത്വങ്ങളെ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുക.

ആദ്യമായിട്ടാണു വിമാനത്തിൽ യാത്ര ചെയ്യുന്നതെങ്കിൽ അക്കാര്യം ഫ്‌ളൈറ്റ്‌ അറ്റൻഡറോടു പറയുക, ഒപ്പം നിങ്ങൾക്ക്‌ അൽപ്പം പേടിയുണ്ടെന്നതും. പിരിമുറുക്കമില്ലാതെ ശാന്തരായിരിക്കാനും യാത്രയിലെ സുരക്ഷാനടപടികളിൽ വിശ്വാസമർപ്പിക്കാനും നിങ്ങളെ സഹായിക്കാൻ ഈ വിദഗ്‌ധർക്കു കഴിയും. പിരിമുറുക്കമില്ലാതെ ശാന്തരായിരിക്കുക. എഴുന്നേറ്റു നടക്കുന്നതുകൊണ്ടു കുഴപ്പമില്ലെന്നു വൈമാനികൻ അറിയിക്കുന്ന സാഹചര്യങ്ങളിൽ ക്യാബിനിലൂടെയൊക്കെ ഒന്നു ചുറ്റിയടിക്കുക. വിമാനയാത്രയിലുള്ള ഭയം കീഴടക്കുന്ന പാതയിലായിരിക്കാം നിങ്ങൾ!

[അടിക്കുറിപ്പുകൾ]

a വിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സമയത്ത്‌ അവയുടെ കോക്ക്‌പിറ്റിനകം കാണാൻ മിക്കപ്പോഴും വൈമാനികർ അനുവദിക്കും. നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ അദ്ദേഹം ഉത്തരം നൽകുകയും ചെയ്യും.

[11-ാം പേജിലെ ആകർഷകവാക്യം]

“ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടൻ [ഇൻഷ്വറൻസ്‌ കമ്പനി] പറയുന്ന പ്രകാരം കാറിൽ യാത്ര ചെയ്യുന്നതിനെക്കാൾ 25 മടങ്ങ്‌ സുരക്ഷിതമാണ്‌ വിമാനത്തിൽ യാത്ര ചെയ്യുന്നത്‌”

[12-ാം പേജിലെ ചിത്രം]

പിരിമുറുക്കമില്ലാതെ ശാന്തരായിരിക്കുന്നത്‌ വിമാനയാത്ര ഉല്ലാസകരമാക്കും

[10-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Photograph courtesy of Boeing Aircraft Company

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക