വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 4/8 പേ. 19-22
  • ഒടുവിൽ ഞാൻ സത്യം കണ്ടെത്തി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒടുവിൽ ഞാൻ സത്യം കണ്ടെത്തി
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മതപരമായ സമഗ്ര പരിശീലനം
  • പ്രക്ഷോഭങ്ങളുടെ നടുവിൽ
  • ഒരു യുദ്ധ ലോകം
  • സത്യം കണ്ടെത്തുന്നു
  • ഒരു അമൂല്യ പദവി
  • അനുപമമായ അനുഗ്രഹങ്ങൾ
  • പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി
    ഉണരുക!—2002
  • പൂർവ യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ
    ഉണരുക!—1991
  • യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു
    വീക്ഷാഗോപുരം—1998
  • പൂർവയൂറോപ്പിലെ സമാധാന സന്ദേശവാഹകർ
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1997
g97 4/8 പേ. 19-22

ഒടുവിൽ ഞാൻ സത്യം കണ്ടെത്തി

1939 ആഗസ്റ്റ്‌ അവസാനം ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള എന്റെ ഭവനത്തിലേക്കു മടങ്ങവെ ഞാൻ മോസ്‌കോയിൽ തങ്ങി. ഏതാനും ദിവസങ്ങൾക്കുമുമ്പ്‌ ആഗസ്റ്റ്‌ 23-ന്‌ ജർമൻ-സോവിയറ്റ്‌ അനാക്രമണ ഉടമ്പടി ഒപ്പുവെച്ചതേയുണ്ടായിരുന്നുള്ളൂ. നാസി സ്വസ്‌തിക ചിഹ്നമുള്ള കൊടികൾ ക്രെംലിൻ മതിലിനെ അലങ്കരിച്ചിരുന്നു. ഞാൻ റഷ്യയിൽ പോയതെന്തിന്‌, വീട്ടിൽ എന്നെയും പ്രതീക്ഷിച്ച്‌ എന്താണുണ്ടായിരുന്നത്‌?

ആയിരത്തിത്തൊള്ളായിരത്തിപ്പതിനെട്ട്‌ ജനുവരി 15-ന്‌ ഞാൻ ജനിച്ച ഹംഗറിയിലെ വെസ്‌പ്രേം എന്ന കൊച്ചു പട്ടണത്തിലേക്കു ഞാൻ ആദ്യം നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്‌. നാലു മക്കളിൽ മൂത്തവനായിരുന്നു ഞാൻ. ഞങ്ങൾ ക്രമമായി പള്ളിയിൽ പോകണമെന്നു മാതാപിതാക്കൾ നിഷ്‌കർഷിച്ചിരുന്നു. അഞ്ചു വയസ്സായപ്പോഴേക്കും ഞാൻ ഒരു റോമൻ കത്തോലിക്കാ മഠത്തിൽ കുർബാന നടത്തുന്നതിനു സഹായിയായിത്തീർന്നിരുന്നു. വീട്ടിൽ, പേപ്പറുകൊണ്ടു ഞാൻ തന്നെത്താനുണ്ടാക്കിയ ഒരു പുരോഹിത വസ്‌ത്രവുമണിഞ്ഞ്‌ എന്റെ കൂടെപ്പിറപ്പുകൾക്കായി കുർബാന നടത്തുന്നതായി ഞാൻ അഭിനയിക്കാറുണ്ടായിരുന്നു.

എനിക്ക്‌ എട്ടു വയസ്സായപ്പോൾ, ഡാഡി കുടുംബത്തെ ഉപേക്ഷിച്ചുപോയി. പിന്നെ, അമ്മ അവരുടെ അമ്മയുടെ സഹായത്തോടെ ഞങ്ങളെ പോറ്റി. പിറ്റേ വർഷം, കാൻസർ നിമിത്തം അമ്മ മരിച്ചു. പിന്നീടുള്ള വർഷങ്ങളിൽ, ഞങ്ങൾ കുട്ടികളെ തമ്മിൽ വേർപിരിച്ച്‌, പല അനാഥമന്ദിരങ്ങളിലേക്കും സംരക്ഷക സദനങ്ങളിലേക്കും അയച്ചു. ഞാൻ ജീവിച്ച അവസാനത്തെ അനാഥമന്ദിരം ബുഡാപെസ്റ്റിനടുത്തായിട്ടായിരുന്നു. ഫ്രാർ മാരീസ്റ്റ്‌ (മറിയയുടെ സഹോദരന്മാർ) എന്നു പേരുള്ള ഒരു ഫ്രഞ്ച്‌ കത്തോലിക്കാ അധ്യാപക സംഘടനയായിരുന്നു അതു നടത്തിവന്നത്‌. എനിക്കു ദൈവത്തോട്‌ ആത്മാർഥമായ സ്‌നേഹമുണ്ടായിരുന്നു. അതുകൊണ്ട്‌ 13 വയസ്സായപ്പോൾ, അവരുടെ മത സംഘടനയിൽ നിന്നും വിദ്യാഭ്യാസത്തിനുള്ള ഒരു ക്ഷണം ലഭിച്ചപ്പോൾ ഞാനതു സ്വീകരിച്ചു.

മതപരമായ സമഗ്ര പരിശീലനം

പിറ്റേ വർഷം എന്നെ ഗ്രീസിലേക്ക്‌ അയച്ചു. അവിടെ ഞാൻ ഫ്രഞ്ചിൽ നടത്തപ്പെട്ട ഒരു ഫ്രാർ മാരീസ്റ്റ്‌ സ്‌കൂളിൽ സംബന്ധിച്ചു. അധ്യാപകനാകാൻ ഞാൻ പരിശീലനം നേടിയത്‌ അവിടെവെച്ചാണ്‌. നാലു വർഷത്തിനുശേഷം 1936-ൽ, പ്രാഥമിക വിദ്യാലയത്തിൽ പഠിപ്പിക്കാനുള്ള യോഗ്യത നൽകുന്ന സർട്ടിഫിക്കറ്റോടെ ഞാൻ ബിരുദം നേടി. ബിരുദം നേടിയതിനു ശേഷം, ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നിവയെക്കുറിച്ചു മൂന്നു ഭാഗങ്ങളുള്ള ഒരു പ്രതിജ്ഞ ചൊല്ലിക്കൊണ്ട്‌ ഞാൻ ആ മത സംഘടനയിൽ ഒരു ബ്രദറായി ചേർന്നു. ഞങ്ങൾ ബ്രദർമാർ മതപരമായ വസ്‌ത്രം ധരിക്കുകയും വേദപാഠം പഠിപ്പിക്കുകയുമൊക്കെ ചെയ്‌തിരുന്നെങ്കിലും, ഒരിക്കലും ബൈബിൾ പഠിച്ചിരുന്നില്ല.

ആ വേനൽക്കാലത്ത്‌ ഞാൻ ചൈനയിലെ ഒരു സ്‌കൂളിൽ അധ്യാപകനാകാൻ അപേക്ഷ സമർപ്പിച്ചു, അതു സ്വീകരിക്കപ്പെട്ടു. 1936 ഒക്ടോബർ 31-ന്‌ ഒരു യാത്രക്കപ്പലിൽ ഞാൻ ഫ്രാൻസിലെ മാർസീല്ലെസ്സിൽ നിന്നു യാത്രതിരിച്ചു. 1936 ഡിസംബർ 3-ന്‌ ഞാൻ ഷാങ്‌ഗായിയിലെത്തിച്ചേർന്നു. അവിടെ നിന്ന്‌ ഒരു ട്രെയിനിൽ തലസ്ഥാനനഗരിയായ വടക്കൻ ചൈനയിലെ ബെയ്‌ജിങ്ങിലേക്കു ഞാൻ യാത്ര തുടർന്നു.

ബെയ്‌ജിങ്ങിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഒരു മലമ്പ്രദേശത്ത്‌ ഫ്രാർ മാരീസ്റ്റ്‌ മത സംഘടനയ്‌ക്ക്‌ ഒരു വലിയ സ്‌കൂളും ഡോർമിറ്ററികളും ഫാം കെട്ടിടങ്ങളുമുണ്ടായിരുന്നു. ആ സ്ഥലം ചക്രവർത്തിയുടെ വേനൽക്കാല വസതിയുടെ അടുത്തായിട്ടായിരുന്നു. അവിടെ വെച്ചുപിടിപ്പിച്ച മനോഹരമായ പൂന്തോട്ടങ്ങളും ഫലവൃക്ഷങ്ങളുമുണ്ടായിരുന്നു. അവിടെവെച്ചു ഞാൻ ചൈനീസ്‌ ഭാഷയും ഇംഗ്ലീഷും പഠിക്കാനുള്ള കഠിന ശ്രമത്തിലേർപ്പെട്ടു. പക്ഷേ, ബൈബിൾ മാത്രം ഞങ്ങൾ ഒരിക്കലും പഠിച്ചില്ല.

പ്രക്ഷോഭങ്ങളുടെ നടുവിൽ

1930-കളുടെ തുടക്കത്തിൽ ജപ്പാൻ ചൈനയുടെ ഒരു ഭാഗമായ മഞ്ചൂറിയ പിടിച്ചെടുത്തു. 1937 ജൂലൈയിൽ ബെയ്‌ജിങ്ങിനടുത്തുവെച്ച്‌ ജപ്പാന്റെയും ചൈനയുടെയും സേനകൾ തമ്മിൽ ഏറ്റുമുട്ടി. വിജയികളായ ജപ്പാൻകാർ, അവർ തിരഞ്ഞെടുത്ത ചൈനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട്‌ ഒരു പുതിയ ഗവൺമെൻറ്‌ രൂപീകരിച്ചു. ഈ പുതിയ ഗവൺമെൻറുമായുള്ള ചൈനീസ്‌ ഗറില്ലകളുടെ പോരാട്ടത്തിലേക്ക്‌ ഇതു നയിച്ചു.

ബെയ്‌ജിങ്ങിനു വെളിയിൽ ഞങ്ങളുടെ സന്ന്യാസിമഠമിരുന്ന സ്ഥലം ഫ്രഞ്ച്‌ ഭരണപ്രദേശത്തിന്റെ ഭാഗമായി അറിയപ്പെട്ടിരുന്നതിനാൽ, അവിടം നേരിട്ടുള്ള പോരാട്ടങ്ങളിൽനിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്നു. എങ്കിലും, ലക്ഷ്യം തെറ്റി വരുന്ന പീരങ്കിയുണ്ടകളാലും വെടിയുണ്ടകളാലും, ഞങ്ങളുടെ സന്ന്യാസിമഠത്തിൽ അഭയം പ്രാപിച്ചിരുന്ന 5,000-ത്തിൽപ്പരം ചൈനക്കാരിൽ ചിലർക്കു പരിക്കേറ്റു. ഈ സമയത്ത്‌, ഗ്രാമപ്രദേശങ്ങളിൽ ചൈനീസ്‌ ഗറില്ലകൾ ഭരണം നടത്തി.

1937 സെപ്‌റ്റംബറിൽ, ഏകദേശം 300 സായുധ ചൈനീസ്‌ ഗറില്ലകൾ ആയുധങ്ങളും പണവും ഭക്ഷണവും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങളുടെ കെട്ടിടങ്ങളെ ആക്രമിച്ചു. ബന്ദികളായി പിടിക്കപ്പെട്ട പത്തു യൂറോപ്യന്മാരിൽ ഞാനുമുൾപ്പെട്ടു. ആറു ദിവസം തടവുകാരായി വെച്ചുകൊണ്ടിരുന്നശേഷം, സ്വതന്ത്രരാക്കപ്പെട്ട ആദ്യത്തെ തടവുകാരിൽ ഞാനുമുൾപ്പെടും. മലിനമായ ഭക്ഷണം കഴിച്ചതിനാൽ എനിക്ക്‌ അസുഖം പിടിപെട്ടിരുന്നു. അതുകൊണ്ട്‌ ഒരു മാസത്തോളം ഞാൻ ആശുപത്രിയിൽ ചെലവഴിച്ചു.

ആശുപത്രിയിൽ നിന്നു വിട്ട ശേഷം, എന്നെ ബെയ്‌ജിങ്ങിലെ കുറെക്കൂടി സുരക്ഷിതത്വമുള്ള മത സംഘടനയുടെ മറ്റൊരു സ്‌കൂളിലേക്കു മാറ്റി. 1938 ജനുവരിയിൽ അധ്യാപനത്തിനായി എന്നെ ഷാങ്‌ഗായിയിലെ മറ്റൊരു സ്‌കൂളിലേക്ക്‌ അയച്ചുവെങ്കിലും, ബെയ്‌ജിങ്ങിൽ പഠിപ്പിക്കുന്നതിനായി സെപ്‌റ്റംബറിൽ ഞാൻ മടങ്ങിവന്നു. എന്നിരുന്നാലും, ആ അധ്യയന വർഷത്തിനു ശേഷം, ഞാൻ എന്റെ മതപരമായ പ്രതിജ്ഞകൾ പുതുക്കിയില്ല. ഏഴു വർഷത്തോളം ഞാൻ ഒരു മതപരമായ ജീവിതവും വിദ്യാഭ്യാസവും നയിച്ചെങ്കിലും, സത്യത്തിനുവേണ്ടിയുള്ള എന്റെ അന്വേഷണത്തെ തൃപ്‌തിപ്പെടുത്താൻ എനിക്കു സാധിച്ചില്ല. അതുകൊണ്ട്‌ ഞാൻ ആ മത സംഘടന ഉപേക്ഷിച്ച്‌ ബുഡാപെസ്റ്റിലെ എന്റെ ഭവനത്തിലേക്കു മടങ്ങി.

ആ സമയത്ത്‌, രണ്ടാം ലോകമഹായുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഫ്രഞ്ചുകാരായ മേലധികാരികൾ എന്നോട്‌ സോവിയറ്റ്‌ യൂണിയന്റെ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ട്രാൻസ്‌-സൈബീരിയൻ റെയിൽ മാർഗം പോകാൻ ആവശ്യപ്പെട്ടു. ഈ യാത്രയിലാണ്‌ 1939 ആഗസ്റ്റ്‌ 27-ൽ ഞാൻ മോസ്‌കോയിലെത്തിച്ചേരുകയും നാസി കൊടികൾ ക്രെംലിൻ മതിലിനെ അലങ്കരിക്കുന്നതു കാണുകയും ചെയ്‌തത്‌.

ഒരു യുദ്ധ ലോകം

1939 ആഗസ്റ്റ്‌ 31-ന്‌ ഞാൻ ബുഡാപെസ്റ്റിൽ എത്തിച്ചേർന്നു. അടുത്ത ദിവസം, രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കംകുറിച്ചുകൊണ്ട്‌ ജർമനി പോളണ്ടിനെ ആക്രമിച്ചു. പിന്നീട്‌, ജർമനി സോവിയറ്റ്‌ യൂണിയനുമായുണ്ടാക്കിയ അനാക്രമണ ഉടമ്പടി ലംഘിക്കുകയും 1941 ജൂൺ 22-ന്‌ ഹിറ്റ്‌ലറുടെ സൈന്യം സോവിയറ്റ്‌ യൂണിയനെ ആക്രമിക്കുകയും ചെയ്‌തു. അവർ മോസ്‌കോയിലേക്കുള്ള എല്ലാ വഴികളിലൂടെയും നുഴഞ്ഞുകയറ്റം നടത്തിയെങ്കിലും നഗരം പിടിച്ചടക്കുന്നതിൽ പരാജയപ്പെട്ടു.

ഹംഗറിയുടെ ഗവർണർ ജർമനിയുമായി ഒരു സമാധാനക്കരാറിലേർപ്പെടുകയും ജർമൻ പടയ്‌ക്ക്‌ ഹംഗറിയിലൂടെ കടന്നുപോകുന്നതിന്‌ അനുവാദം കൊടുക്കുകയും ചെയ്‌തു. 1942-ൽ ഞാൻ വിവാഹിതനാകുകയും 1943-ൽ എന്നെ ഹംഗേറിയൻ സൈന്യത്തിൽ എടുക്കുകയും ചെയ്‌തു. ഹിറ്റ്‌ലർക്ക്‌, തന്റെ യുദ്ധ ശ്രമങ്ങൾക്കുള്ള ഹംഗറിയുടെ പിന്തുണയിൽ പോരായ്‌മ തോന്നിയതുനിമിത്തം 1944 മാർച്ചിൽ ജർമനി ഹംഗറിയെ ആക്രമിച്ചു. ആ വർഷമായിരുന്നു ഞങ്ങളുടെ മകൻ ജനിച്ചത്‌. ബുഡാപെസ്റ്റ്‌ നേരിടുന്ന കനത്ത ആക്രമണം ഒഴിവാക്കുന്നതിനായി എന്റെ ഭാര്യയും മകനും ഉൾപ്രദേശത്തു താമസിക്കുന്ന അവളുടെ മാതാപിതാക്കളുടെ കൂടെ പാർക്കാൻ പോയി.

യുദ്ധത്തിന്റെ ഗതി മാറിയപ്പോൾ 1944 ഡിസംബർ 24-ന്‌ എത്തിയ സോവിയറ്റ്‌ പട ബുഡാപെസ്റ്റിലൂടെ മുന്നേറി. എന്നെ റഷ്യക്കാർ പിടികൂടിയതു നിമിത്തം ഞാൻ ഒരു യുദ്ധത്തടവുകാരനായിത്തീർന്നു. ഞങ്ങൾ, ആയിരക്കണക്കിനു തടവുകാരെ ഹംഗറിയിലെ ബോയോവരെയുള്ള നൂറ്റിയറുപതു കിലോമീറ്റർ നിർബന്ധിതമായി നടത്തിച്ചു. അവിടെ ഞങ്ങളെ കന്നുകാലികളെ കൊണ്ടുപോകുന്ന വാഗണുകളിൽ കുത്തിനിറച്ച്‌ ടിമിസോരായിലേക്കു കൊണ്ടുപോകുകയും ഒരു വലിയ ക്യാമ്പിലടയ്‌ക്കുകയും ചെയ്‌തു. 45,000 തടവുകാരിൽ ചുരുങ്ങിയത്‌ 20,000 പേരെങ്കിലും 1945-ന്റെ തുടക്കത്തിൽ ടൈഫോയ്‌ഡ്‌ പകർച്ചവ്യാധി നിമിത്തം മരിച്ചു.

ആഗസ്റ്റിൽ, ക്യാമ്പിലെ അതിജീവിച്ച 25,000 തടവുകാരെ കരിങ്കടലിനടുത്തേക്കു കൊണ്ടുപോയി. അവിടെവെച്ച്‌, ഏകദേശം 20,000 പേരെ സോവിയറ്റ്‌ യൂണിയനിലേക്കു നാടുകടത്തി. എന്നിരുന്നാലും, ഞാനുൾപ്പെടെ രോഗം പിടിപെട്ടിരുന്ന ബാക്കിയുള്ള 5,000-ത്തോളം പേരെ ഹംഗറിയിലേക്കു സ്വതന്ത്രരായി മടക്കിയയച്ചു. അങ്ങനെ, ബന്ധനാവസ്ഥയുടെ എട്ടു ഭീകര മാസങ്ങൾ അവസാനിച്ചു. ഏതാനും ആഴ്‌ചകൾക്കു ശേഷം, ഭാര്യയും കുഞ്ഞുമായി ഞാൻ വീണ്ടും പുനഃസമാഗമിക്കുകയും ഞങ്ങൾ ജീവിക്കാനായി ബുഡാപെസ്റ്റിലേക്കു മടങ്ങുകയും ചെയ്‌തു.

അനേകം ആളുകൾക്ക്‌ യുദ്ധം കഴിഞ്ഞും ദുരിതം തുടർന്നു. ഭക്ഷണം ദുർലഭവും പണപ്പെരുപ്പം നിമിത്തമുള്ള വിലക്കയറ്റം ആകുലീകരിക്കുന്നതുമായിരുന്നു. 1938-ൽ ഒരു ഹംഗേറിയൻ പെങ്കോ കൊണ്ടു വാങ്ങാമായിരുന്ന സാധനത്തിന്‌ 1946 ആയപ്പോഴേക്കും ഒരു സഹസ്രലക്ഷം കോടി സഹസ്രലക്ഷം കോടിയിലധികം (100,00,00,000,00,00,000,00,00,000,00,00,000) പെങ്കോ കൊടുക്കണമായിരുന്നു! കാലക്രമേണ, എനിക്ക്‌ റെയിൽവേയിൽ ഒരു ജോലി കിട്ടിയപ്പോൾ ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടു.

സത്യം കണ്ടെത്തുന്നു

1955-ൽ, ഞങ്ങളുടെ ബുഡാപെസ്റ്റ്‌ അപ്പാർട്ട്‌മെൻറ്‌ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു യഹോവയുടെ സാക്ഷി എന്റെ ഭാര്യ അന്നായോട്‌ ബൈബിളിനെക്കുറിച്ചു സംസാരിച്ചുതുടങ്ങി. നരകം ഒരു ദണ്ഡനസ്ഥലമാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല എന്ന്‌ അന്നാ എന്നോടു പറഞ്ഞത്‌ എന്നിൽ താത്‌പര്യമുണർത്തി. (സഭാപ്രസംഗി 9:5, 10; പ്രവൃത്തികൾ 2:31) ഒരു കത്തോലിക്കനെന്ന നിലയിൽ, ഞാൻ ഒരിക്കലും, പള്ളി സ്‌കൂളുകളിൽ പ്രത്യേക പരിശീലനം നേടിയപ്പോൾപ്പോലും, ബൈബിൾ പഠിച്ചിട്ടില്ലായിരുന്നു. നരകാഗ്നി പോലുള്ള തിരുവെഴുത്തധിഷ്‌ഠിതമല്ലാത്ത കത്തോലിക്കാ പഠിപ്പിക്കലുകൾ ഞാൻ വെറുതേ അംഗീകരിക്കുകയായിരുന്നു പതിവ്‌. ഇപ്പോൾ ഞാൻ ബൈബിൾ സത്യങ്ങളെ സ്‌നേഹിക്കാൻ തുടങ്ങി, പ്രത്യേകിച്ച്‌ ദൈവരാജ്യത്തെയും ഭൂമിയെ ഒരു പറുദീസയാക്കുക എന്ന ദൈവോദ്ദേശ്യം അതെങ്ങനെ നിവർത്തിക്കും എന്നതിനെയും കുറിച്ചുള്ളവ. (മത്തായി 6:9, 10; ലൂക്കൊസ്‌ 23:42, 43; വെളിപ്പാടു 21:3, 4) എനിക്കു മുമ്പൊരിക്കലും തോന്നിയിട്ടില്ലാത്ത ഒരുതരം വിസ്‌മയാവഹമായ സന്തുഷ്ടി അനുഭവപ്പെട്ടു.

ആ സമയത്ത്‌, ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ സധൈര്യം പഠിപ്പിച്ചതു നിമിത്തം ഹംഗറിയിലെ യഹോവയുടെ സാക്ഷികൾ വേട്ടയാടപ്പെടുകയും തുറുങ്കിലടയ്‌ക്കപ്പെടുകയും ചെയ്‌തിരുന്നു. ഞാൻ സാക്ഷികളുടെ ഹംഗേറിയൻ ഭാഷയിലുള്ള എല്ലാ സാഹിത്യങ്ങളും വായിക്കുകയും, ഹംഗേറിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്താത്ത അവരുടെ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ സാഹിത്യങ്ങൾ സമ്പാദിക്കുകയും ചെയ്‌തു. ആ ഭാഷകൾ പഠിച്ചതിന്‌ ഞാൻ എത്രമാത്രം നന്ദിയുള്ളവനായിരുന്നെന്നോ!

1956 ഒക്ടോബറിൽ ഹംഗറിക്കാർ റഷ്യക്കാരുടെ അടിച്ചേൽപ്പിക്കപ്പെട്ട കമ്മ്യുണിസ്റ്റു ഭരണത്തിനെതിരെ വിപ്ലവം നടത്തി. ബുഡാപെസ്റ്റിൽ പോരാട്ടം കഠിനമായിരുന്നു. യഹോവയുടെ സാക്ഷികളുൾപ്പെടെയുള്ള ജയിലിലായിരുന്ന അനേകർ വിടുവിക്കപ്പെട്ടു. ഈ സമയത്ത്‌ എന്റെ ഭാര്യയും ഞാനും യഹോവയാം ദൈവത്തിനുള്ള ഞങ്ങളുടെ സമർപ്പണം സ്‌നാപനത്താൽ ലക്ഷ്യപ്പെടുത്തി. ഒരാഴ്‌ചയ്‌ക്കു ശേഷം റഷ്യൻ സൈന്യം വിപ്ലവം അടിച്ചമർത്തി. സ്വതന്ത്രരാക്കപ്പെട്ട സാക്ഷികളെ വീണ്ടും ജയിലിലടച്ചു.

ഒരു അമൂല്യ പദവി

സുവിശേഷ വേലയിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിലുണ്ടായിരുന്ന മിക്ക സാക്ഷികളും തടവിലായിരുന്നതിനാൽ, ഒരു സഹസാക്ഷി എന്നെ സമീപിച്ച്‌, നമ്മുടെ ബൈബിൾ സാഹിത്യങ്ങളിൽ ചിലവ പരിഭാഷപ്പെടുത്താമോ എന്നു ചോദിച്ചു. ആദ്യമൊക്കെ സ്വിറ്റ്‌സർലൻഡിൽ നിന്നു ഫ്രഞ്ചിൽ ടൈപ്പു ചെയ്‌ത വീക്ഷാഗോപുര ലേഖനങ്ങൾ ഉൾക്കൊള്ളുന്ന എഴുത്തുകൾ വ്യക്തിപരമായി എനിക്ക്‌ അയച്ചിരുന്നു. ഞാൻ ഇവ ഹംഗേറിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും, പരിഭാഷപ്പെടുത്തിയ ലേഖനങ്ങളുടെ പകർപ്പുകൾ സഭകളിൽ ലഭ്യമാക്കുകയും ചെയ്‌തിരുന്നു.

ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം ലഭിച്ച 12 വർഷത്തെ ജയിൽ വാസത്തിനുശേഷം 1959-ൽ ഹംഗേറിയൻ ബ്രാഞ്ച്‌ ദാസനായ യാനൊഷ്‌ കൊൻറാഡ്‌ വിമോചിതനായപ്പോൾ ഞാൻ ഒരു പരിഭാഷകനായി നിയമിക്കപ്പെട്ടു. അപ്പോൾ എനിക്കു പരിഭാഷപ്പെടുത്താനുള്ള വിവരങ്ങൾ ഇംഗ്ലീഷിൽ ലഭിച്ചു തുടങ്ങി. പേരറിയാത്ത ഒരു സ്‌ത്രീയായിരിക്കും സാധാരണമായി അതെത്തിച്ചു തരുന്നത്‌. അങ്ങനെ, എപ്പോഴെങ്കിലും എന്നെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്‌താൽക്കൂടി, എനിക്ക്‌ അവളുടെ പേരു വെളിപ്പെടുത്തുക അസാധ്യമായിരുന്നു.

ഞാൻ വീക്ഷാഗോപുരം പരിഭാഷപ്പെടുത്തിക്കഴിഞ്ഞാൽ കൊൻറാഡ്‌ സഹോദരൻ കൃത്യതയുണ്ടോ എന്നു പരിശോധിക്കുമായിരുന്നു. പിന്നീട്‌, സഹോദരിമാർ 12 പകർപ്പുവരെ കിട്ടത്തക്കവിധം കാർബൺപേപ്പറുപയോഗിച്ച്‌ വളരെ കട്ടികുറഞ്ഞ കടലാസിൽ അവ ടൈപ്പു ചെയ്യുമായിരുന്നു. അങ്ങനെ, വീക്ഷാഗോപുര അധ്യയനത്തിൽ പങ്കുപറ്റുന്ന എല്ലാവർക്കും ചില സമയങ്ങളിൽ സ്വന്തം പകർപ്പുകളുണ്ടാകുമായിരുന്നു. പിന്നീട്‌, അവർ തങ്ങളുടെ പകർപ്പുകൾ മറ്റൊരു അധ്യയനക്കൂട്ടത്തിനു കൈമാറുമായിരുന്നു. എന്നിരുന്നാലും, ഓരോ അധ്യയനക്കൂട്ടത്തിനും ഓരോ പകർപ്പു വീതം ഉണ്ടാക്കാനേ മിക്കപ്പോഴും ഞങ്ങൾക്കു സാധിച്ചിരുന്നുള്ളൂ. അതിന്റെ അർഥം, ബൈബിൾ ചർച്ചയിൽ നിന്നു മുഴു പ്രയോജനവും നേടണമെന്നുണ്ടെങ്കിൽ ഹാജരായിരിക്കുന്ന എല്ലാവരും അടുത്ത ശ്രദ്ധ നൽകുകയും നോട്ടുകളെടുക്കുകയും ചെയ്യേണ്ടിയിരുന്നുവെന്നാണ്‌.

ഞാൻ പരിഭാഷയാരംഭിച്ച 1956 മുതൽ 1978 വരെ, ഹംഗേറിയൻ ഭാഷയിൽ വീക്ഷാഗോപുരം ടൈപ്പുചെയ്‌ത രൂപത്തിൽ മാത്രമായിരുന്നു വിതരണം ചെയ്യപ്പെട്ടിരുന്നത്‌. 1978 മുതൽ 1990 വരെ കല്ലച്ച്‌ ഉപയോഗിച്ച്‌ തയ്യാറാക്കിയ വീക്ഷാഗോപുരത്തിന്റെ പ്രതികൾ ലഭ്യമാക്കപ്പെട്ടു. 1990 മുതൽ വീക്ഷാഗോപുരം, ഉണരുക! മാസികകൾ മുഴുവർണ ചിത്രങ്ങളോടെ അച്ചടിച്ചുവരാൻ തുടങ്ങിയത്‌ എന്തൊരനുഗ്രഹമാണ്‌!

കമ്മ്യുണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ എല്ലാവർക്കും ഒരു ലൗകിക തൊഴിലുണ്ടായിരിക്കണമെന്നു നിർബന്ധമായിരുന്നു. അതുകൊണ്ട്‌ 1978-ൽ തൊഴിലിൽ നിന്നു വിരമിക്കുന്നതുവരെയുള്ള 22 വർഷക്കാലം ഞാൻ പരിഭാഷ നടത്തിക്കൊണ്ടിരുന്നത്‌ ജോലി സമയമല്ലാത്ത മണിക്കൂറുകളിലാണ്‌. അതു മിക്കപ്പോഴും വെളുപ്പിനെയോ രാത്രി വൈകിയിട്ടോ ആയിരുന്നു. തൊഴിലിൽ നിന്നു വിരമിച്ചശേഷം, ഞാൻ ഒരു മുഴുസമയ പരിഭാഷകനായി സേവിച്ചു. ആ സമയത്ത്‌, ഓരോ പരിഭാഷകനും സ്വഭവനത്തിൽ വെച്ചുതന്നെയായിരുന്നു ജോലി ചെയ്‌തത്‌. നിരോധനം നിമിത്തം അന്യോന്യം ബന്ധപ്പെടാനും ബുദ്ധിമുട്ടായിരുന്നു. 1964-ൽ പരിഭാഷകരുടെയെല്ലാം ഭവനങ്ങളിൽ പൊലീസ്‌ ഒരേസമയത്തു തിരച്ചിൽ നടത്തുകയും ഞങ്ങളുടെ പരിഭാഷപ്പെടുത്താനുള്ള വിവരങ്ങൾ കണ്ടുകെട്ടുകയും ചെയ്‌തു. അതിനു ശേഷം നിരവധി വർഷങ്ങളിലായി ഞങ്ങൾ മിക്കപ്പോഴും പൊലീസുകാരുടെ ഔദ്യോഗിക പരിശോധനകൾക്കു വിധേയരായി.

അനുപമമായ അനുഗ്രഹങ്ങൾ

1969-ൽ പാസ്‌പോർട്ടിനുവേണ്ടിയുള്ള എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടതുനിമിത്തം യാനൊഷ്‌ കൊൻറാഡ്‌ സഹോദരനും എനിക്കും “ഭൂമിയിൽ സമാധാന” സാർവദേശീയ സമ്മേളനത്തിൽ പങ്കുപറ്റുന്നതിനായി ഹംഗറിയിൽനിന്നു പാരീസിലേക്കു യാത്രതിരിക്കാൻ സാധിച്ചു. മറ്റു ദേശങ്ങളിൽ നിന്നുള്ള സഹസാക്ഷികളെ കണ്ടുമുട്ടാനും സ്വിറ്റ്‌സർലൻഡിലെ ബേർണിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസിൽ ഏതാനും ദിവസം ചെലവഴിക്കാനും സാധിച്ചത്‌ എന്തൊരനുഗ്രഹമായിരുന്നു! 1970-കളിൽ ഹംഗറിയിലെ അനേകം സാക്ഷികൾക്കു കൺവെൻഷനുകളിൽ പങ്കുപറ്റുന്നതിനായി ഓസ്‌ട്രിയയിലും സ്വിറ്റ്‌സർലൻഡിലും പോകുന്നതിനു സാധിച്ചു.

ഗവൺമെൻറ്‌ നിയന്ത്രണങ്ങൾ നിലനിന്ന അനേകം വർഷങ്ങൾക്കുശേഷം, 1986-ൽ ബുഡാപെസ്റ്റിലെ കാമറാർഡൂ യൂത്ത്‌ പാർക്കിൽവെച്ച്‌ ഗവൺമെൻറ്‌ അനുമതിയോടെയുള്ള ആദ്യത്തെ കൺവെൻഷൻ നടത്താൻ ഞങ്ങൾക്കു സാധിച്ചു. ഹാജരായ 4,000-ത്തിലേറെ പേർ, തങ്ങളുടെ സഹോദരീസഹോദരന്മാരെ അഭിവാദനം ചെയ്യുകയും പാർക്കിന്റെ കവാടത്തിന്റെ മുകളിലെ അലങ്കരിച്ച, യോഗത്തിനു ക്ഷണിച്ചുകൊണ്ടുള്ള സ്വാഗതവചനങ്ങൾ വായിക്കുകയും ചെയ്‌തപ്പോൾ ആനന്ദാശ്രു പൊഴിച്ചു.

ഒടുവിൽ, 1989 ജൂൺ 27-ന്‌ ഗവൺമെൻറ്‌ യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം നൽകി. നമ്മുടെ സഹോദരീസഹോദരന്മാരെ പുളകംകൊള്ളിച്ചുകൊണ്ട്‌ വാർത്ത ഹംഗേറിയൻ ടെലിവിഷനിലും റേഡിയോയിലും സംപ്രേക്ഷണം ചെയ്‌തു. 40 വർഷം മുമ്പു നിലവിൽവന്ന നിരോധനത്തിനുശേഷം, യാതൊരു നിയമപരമായ നിയന്ത്രണങ്ങളും കൂടാതെയുള്ള ഞങ്ങളുടെ ആദ്യത്തെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകൾ ഞങ്ങൾ ആ വർഷം നടത്തി. 10,000-ത്തിലേറെ ആളുകൾ ബുഡാപെസ്റ്റിലെ ആ കൂടിവരവിൽ സംബന്ധിച്ചു. രാജ്യത്തു നടന്ന മറ്റു നാലു കൺവെൻഷനുകളിൽ അതിനെക്കാൾ ആയിരക്കണക്കിനു പേർ അധികം സംബന്ധിച്ചു. എന്റെ ഏറ്റവും ഇളയ സഹോദരനായ ലാസ്‌ലോയും അവന്റെ ഭാര്യയും ബുഡാപെസ്റ്റിൽവെച്ചു സ്‌നാപനമേൽക്കുന്നതു കണ്ടതിൽ ഞാൻ എന്തുമാത്രം ആനന്ദിച്ചു!

പിന്നീട്‌, 1991 ജൂലൈയിൽ സങ്കൽപ്പിക്കാവുന്നതിലുമധികമായ ഒരു അനുഗ്രഹം ഞങ്ങൾ ആസ്വദിച്ചു—ബുഡാപെസ്റ്റിലെ വലിയ നേപ്‌ഷ്‌റ്റേഡിയോൺ സ്റ്റേഡിയത്തിൽ നടന്ന ഒരു കൺവെൻഷനിൽ 40,000-ത്തിലേറെ പേർ സംബന്ധിച്ചു. ബ്രുക്ലിനിലെ ആസ്ഥാനത്തു നിന്നുള്ള പ്രതിനിധിസംഘത്തിലെ അംഗങ്ങളുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള പദവി അവിടെവെച്ച്‌ എനിക്കു ലഭിച്ചു.

ഇന്ന്‌ അന്നായും ഞാനും ഞങ്ങളുടെ പ്രിയപ്പെട്ട 40-ലേറെ സഹോദരീസഹോദരന്മാരും യഹോവയുടെ സാക്ഷികളുടെ ബുഡാപെസ്റ്റ്‌ നഗരപ്രാന്തത്തിലുള്ള മനോഹരമായ ബ്രാഞ്ചോഫീസിൽ ജോലി ചെയ്യുന്നു. ഇവിടെ ഞാൻ ചെറുപ്പക്കാരുടെ നല്ല ഒരു സംഘത്തോടൊത്ത്‌ ഞങ്ങളുടെ ഭാഷാന്തര വിഭാഗത്തിൽ ജോലിചെയ്യുന്നു. അന്നാ അവിടത്തെ മറ്റു ഗാർഹിക ജോലികളിൽ പങ്കുപറ്റുന്നു.

ഞങ്ങളുടെ മകനുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കാൻ ഞങ്ങൾ വളരെയേറെ ശ്രമിച്ചിട്ടും വളർന്നുവന്നപ്പോൾ അവൻ അതു സ്വീകരിച്ചില്ല. എങ്കിലും, ഇപ്പോൾ അവനു സത്യത്തോട്‌ ഒരു അനുകൂല മനോഭാവമാണുള്ളത്‌. കാലാന്തരത്തിൽ അവനും യഹോവയെ സേവിക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

നമ്മുടെ സ്‌നേഹവാനാം ദൈവമായ യഹോവയെക്കുറിച്ചുള്ള സത്യം കണ്ടെത്തുന്നതിനും ഇപ്പോൾ 40-ലേറെ വർഷമായി അവനെ സേവിക്കുന്നതിനും സാധിച്ചതിൽ എന്റെ ഭാര്യയും ഞാനും വാസ്‌തവമായും കൃതജ്ഞതയുള്ളവരാണ്‌.—എൻഡ്രെ സാന്യേ പറഞ്ഞപ്രകാരം.

[21-ാം പേജിലെ ചിത്രം]

എന്റെ ഭാര്യയുമൊത്ത്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക