വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 10/15 പേ. 24-27
  • തഹീതിയിൽ പറുദീസാ സുവാർത്ത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തഹീതിയിൽ പറുദീസാ സുവാർത്ത
  • വീക്ഷാഗോപുരം—1997
  • ഉപതലക്കെട്ടുകള്‍
  • ഒരു ചെറിയ തുടക്കം
  • വേല പുരോഗമിച്ചു
  • തഹീതി ഒരു ബ്രാഞ്ചാകുന്നു
  • ഇപ്പോഴും വളരെയേറെ ചെയ്യാനുണ്ട്‌
വീക്ഷാഗോപുരം—1997
w97 10/15 പേ. 24-27

തഹീതിയിൽ പറുദീസാ സുവാർത്ത

തഹീതി! ആ പേരിന്‌ അസാധാരണമായൊരു വശ്യതയുള്ളതായി തോന്നുന്നു. പോൾ ഗോഗൻ, റോബർട്ട്‌ ലൂയിസ്‌ സ്റ്റീവെൻസൻ, ഹെർമൻ മെൽവിൽ തുടങ്ങിയ കലാകാരന്മാരാലും എഴുത്തുകാരാലും അതു പ്രസിദ്ധിയാർജിച്ചു. ദക്ഷിണ സമുദ്ര ദ്വീപുകളിലെ ഉഷ്‌ണമേഖലാ സൗന്ദര്യത്തെയും പ്രശാന്തതയെയുംകുറിച്ചുള്ള അവരുടെ ചിത്രങ്ങളും രചനകളും അനേകരുടെ താത്‌പര്യം പിടിച്ചുപറ്റി.

ദക്ഷിണ പസഫിക്കിലുള്ള ഫ്രഞ്ച്‌ പോളിനേഷ്യയിലെ 120-ൽപരം ദ്വീപുകളിൽ ഏറ്റവും വലുതാണ്‌ തഹീതി. മിക്കയാളുകളുടെയും മനസ്സിൽ ഈ ദക്ഷിണ സമുദ്ര ദ്വീപ്‌ പറുദീസയുടെ മിക്കവാറുമൊരു പര്യായമാണെങ്കിലും, പെട്ടെന്നുതന്നെ വരാൻ പോകുന്ന മറ്റൊരു പറുദീസയെക്കുറിച്ച്‌ തഹീതിയിലുള്ള ആളുകൾ ഇനിയും കേൾക്കേണ്ടതുണ്ട്‌. (ലൂക്കൊസ്‌ 23:43) തഹീതിയിൽ മാത്രമല്ല മറിച്ച്‌ മുഴു ഭൂമിയിലും ദൈവരാജ്യം പെട്ടെന്നുതന്നെ യഥാർഥ പറുദീസാവസ്ഥകൾ കൊണ്ടുവരുമെന്നുള്ള സുവാർത്ത 2,20,000 ആളുകളോടു പറയുന്നതിൽ തഹീതിയിലെ മൊത്തം 1,918 പേർവരുന്ന യഹോവയുടെ സാക്ഷികൾ ഇന്നു തിരക്കുള്ളവരാണ്‌.—മത്തായി 24:14; വെളിപ്പാടു 21:3-5.

അനേകവർഷം തഹീതിയിലെ പ്രസംഗവേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്നത്‌ ഏതാണ്ട്‌ 3,500 കിലോമീറ്റർ അകലെയുള്ള, വാച്ച്‌ ടവർ സൊസൈറ്റിയുടെ ഫിജി ബ്രാഞ്ച്‌ ഓഫീസായിരുന്നു. ആ ദൂരക്കൂടുതൽ കാര്യങ്ങൾ ആയാസകരമാക്കി, പുരോഗതി സാവധാനത്തിലായിരുന്നു. അതുകൊണ്ട്‌, 1975 ഏപ്രിൽ 1-ന്‌ തഹീതിയിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിച്ചു. ആ പ്രദേശത്തെ സത്യക്രിസ്‌ത്യാനികളുടെ പ്രവർത്തനത്തിൽ അതൊരു വഴിത്തിരിവായിരുന്നു. അതിലേക്കു നയിച്ചതെന്തായിരുന്നു, തഹീതിയിൽ പ്രസംഗവേല ആരംഭിച്ചതെങ്ങനെ?

ഒരു ചെറിയ തുടക്കം

തഹീതിയിൽ ആദ്യമായി രാജ്യസുവാർത്ത കേട്ടുതുടങ്ങിയത്‌ 1930-കളിലാണ്‌. ബൈബിളിനോട്‌ കാര്യമായ ആദരവുണ്ടായിരുന്ന ദ്വീപുവാസികളിൽ അനേകർ വലിയ താത്‌പര്യത്തോടെ പ്രതികരിച്ചു. എന്നിരുന്നാലും, ഗവൺമെൻറ്‌ നിരോധനവും മറ്റു നിയന്ത്രണങ്ങളും നിമിത്തം, 1950-കളുടെ അവസാനംവരെ ആ ദ്വീപിൽ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത്‌, ഐക്യനാടുകളിൽ താമസിച്ചിരുന്ന തഹീതി സ്വദേശിയായ ആന്യെസ്‌ ഷിൻക്‌ ഭർത്താവിനോടും മകനോടും ഒപ്പം തഹീതിയിലേക്കു മടങ്ങാൻ തീരുമാനിച്ചു. അതെല്ലാം എങ്ങനെ സംഭവിച്ചെന്ന്‌ അവർ വിവരിക്കുന്നു.

“തഹീതിയിൽ രാജ്യപ്രസാധകരുടെ വലിയ ആവശ്യമുണ്ടെന്ന്‌ ലോസാഞ്ചലസിൽവെച്ച്‌ 1957-ൽ നടന്ന ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ നോർ സഹോദരൻ [വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറ്‌] വ്യക്തമാക്കി. അപ്പോൾ ഞാൻ സ്‌നാപനമേറ്റിട്ട്‌ ഒരു വർഷമായിരുന്നു. ‘അങ്ങനെയെങ്കിൽ നമുക്ക്‌ തഹീതിയിലേക്കു പോകാം!’ ഞാൻ ഉദ്‌ഘോഷിച്ചു. ഞാൻ അങ്ങനെ പറഞ്ഞത്‌ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായിരുന്ന നീൽസ്‌, കാറനോസ്‌ കുടുംബങ്ങൾ കേട്ടു. ഞങ്ങളോടൊപ്പം വരാൻ ആഗ്രഹിക്കുന്നതായി അവർ ഞങ്ങളോടു പറഞ്ഞു. എന്നാൽ ഞങ്ങളുടെ കൈവശം അധികം പണമൊന്നും ഉണ്ടായിരുന്നില്ല. ദീർഘകാലമായി എന്റെ ഭർത്താവു രോഗിയായിരുന്നു, എന്റെ മകനാണെങ്കിൽ തീരെ ചെറുപ്പവും. അതുകൊണ്ട്‌ വീടു വിട്ടുപോകുന്നത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസമായിരുന്നു. അയൽ സഭകളിലുള്ള സുഹൃത്തുക്കൾ ഞങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച്‌ കേട്ടിട്ട്‌ പണവും ഗൃഹോപകരണങ്ങളും അയച്ചുതന്നു. കിടക്കവിരിപ്പുകൾ തന്നെ 36 എണ്ണമുണ്ടായിരുന്നു! അങ്ങനെ, അവയുമായി 1958 മേയിൽ ഞങ്ങൾ തഹീതിയിലേക്കു കപ്പൽ കയറി.

“തഹീതിയിൽ എത്തിച്ചേർന്നപ്പോൾ ഞാനൊരു അപരിചിതയാണെന്ന്‌ എനിക്കു തോന്നി. കാരണം ഞാൻ ആ ദ്വീപിൽനിന്നു പോയിട്ട്‌ 20 വർഷമായിരുന്നു. ഞങ്ങൾ പ്രസംഗവേല തുടങ്ങി, എന്നാൽ ഞങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനം നിരോധനത്തിലായിരുന്നതുകൊണ്ട്‌ ഞങ്ങൾ ജാഗ്രതയുള്ളവർ ആയിരിക്കേണ്ടിയിരുന്നു. മാസികകൾ ഒളിച്ചുവെക്കണമായിരുന്നു, ബൈബിൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. നേരത്തേതന്നെ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യകൾ ഉണ്ടായിരുന്നവരോടു മാത്രമേ ഞങ്ങൾ ആദ്യമൊക്കെ സാക്ഷീകരിച്ചുള്ളൂ.

1958-ൽ ന്യൂയോർക്ക്‌ സിറ്റിയിൽ നടന്ന സാർവദേശീയ സമ്മേളനം കഴിഞ്ഞ്‌ ക്ലൈഡ്‌ നീലും ഡേവിഡ്‌ കാറാനോയും കുടുംബസമേതം ഞങ്ങളോടു ചേർന്നു. ഞങ്ങൾ ഒരുമിച്ചു പ്രസംഗവേലയിൽ ഏർപ്പെടുകയും സഹോദരന്മാരുടെ ഭവനങ്ങളിൽ നടത്തിയിരുന്ന പ്രസംഗങ്ങൾ കേൾക്കാൻ ആളുകളെ ക്ഷണിക്കുകയും ചെയ്‌തു. ക്രമേണ കാര്യങ്ങൾ ക്രമീകൃതമായി. 15 പേരുള്ള ഒരു ബൈബിളധ്യയന കൂട്ടം ഞങ്ങൾ ആരംഭിച്ചു. തങ്ങളുടെ ടൂറിസ്റ്റ്‌ വിസായുടെ കാലാവധി തീർന്നതിനാൽ മൂന്നുമാസത്തിനുശേഷം നീൽ, കാറാനോ കുടുംബങ്ങൾക്കു പോകേണ്ടിവന്നു. അതുകൊണ്ട്‌, തങ്ങൾ മടങ്ങിപ്പോകുന്നതിനു മുമ്പ്‌ യോഗ്യരായ എല്ലാ താത്‌പര്യക്കാരെയും സ്‌നാപനപ്പെടുത്താൻ ആ സഹോദരന്മാർ തീരുമാനിച്ചു. ആദ്യത്തെ സ്‌നാപന പ്രസംഗത്തിന്റെ പരിഭാഷകയാകാനുള്ള പദവി എനിക്കു ലഭിച്ചു. ഈ അവസരത്തിൽ എട്ട്‌ തദ്ദേശീയ ദ്വീപുവാസികൾ യഹോവയ്‌ക്കുള്ള തങ്ങളുടെ സമർപ്പണം സ്‌നാപനത്താൽ പ്രതീകപ്പെടുത്തി. അതിനുശേഷം, നീൽ, കാറാനോ കുടുംബങ്ങൾ ഐക്യനാടുകളിലേക്കു മടങ്ങിപ്പോയി.

“പ്രസംഗപ്രവർത്തനം തുടർന്നു. ഞങ്ങൾ ചെറിയ കൂട്ടങ്ങളായി സംഘടിച്ച്‌ സായാഹ്നങ്ങളിൽ ആളുകളെ സന്ദർശിച്ചു. മിക്കപ്പോഴും താത്‌പര്യക്കാരുമായുള്ള ചർച്ചകൾ അർധരാത്രിവരെ തുടർന്നു. ചിലയവസരങ്ങളിൽ പ്രൊട്ടസ്‌ററൻറ്‌ ശുശ്രൂഷകർ പോലും ചർച്ചകളിൽ പങ്കുകൊണ്ടു. 1959-ഓടെ ആദ്യത്തെ സഭ രൂപീകൃതമായി. ഞങ്ങളെ അത്യന്തം ആനന്ദഭരിതരാക്കിക്കൊണ്ട്‌ 1960-ൽ ഗവൺമെൻറ്‌ യഹോവയുടെ സാക്ഷികളുടെ സംഘടനയെ ഔദ്യോഗികമായി അംഗീകരിച്ചു. സന്തോഷവും ആത്മീയ ഐശ്വര്യവും നിറഞ്ഞവയായിരുന്നു ആ ആദിമ വർഷങ്ങൾ. ആവശ്യം അധികമായിരുന്നിടത്തേക്കു മാറാനുള്ള ഞങ്ങളുടെ തീരുമാനത്തെ യഹോവ യഥാർഥത്തിൽ അനുഗ്രഹിച്ചു.” ഷിൻക്‌ സഹോദരിക്ക്‌ ഇപ്പോൾ 87 വയസ്സുണ്ട്‌. ഇപ്പോഴും സഹോദരി തന്റെ സഭയിൽ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നു.

വേല പുരോഗമിച്ചു

1969-ൽ ഫ്രാൻസിൽനിന്നുള്ള രണ്ട്‌ സാക്ഷികൾ, ഷാക്‌ ഇനോഡിയും പോലെറ്റ്‌ ഇനോഡിയും, തഹീതിയിൽ പ്രത്യേക പയനിയർമാരായി നിയമിക്കപ്പെട്ടു. ഷാക്‌ ഓർമിക്കുന്നു: “ഞങ്ങൾ തഹീതിയിൽ എത്തിച്ചേർന്നപ്പോൾ അവിടെ 124 പ്രസാധകരേ ഉണ്ടായിരുന്നുള്ളൂ, ഉപദ്വീപിലെ പാപ്പിയറ്റിയിൽ ഒരു സഭയും വായിറാവോയിൽ രണ്ടു പ്രത്യേകപയനിയർമാരും മാത്രം.” ഉപദ്വീപ്‌ ഒരു ഭൂസന്ധിയിലൂടെ തഹീതിയുമായി യോജിച്ചുകിടക്കുന്നു. “ഭൂമിയിൽ സമാധാന” സാർവദേശീയ സമ്മേളനം ഉടൻ നടക്കാൻ പോകുകയായിരുന്നു. “ഒരു കൺവെൻഷൻ സംഘടിപ്പിക്കുന്നതിലെ എന്റെ ആദ്യ അനുഭവമായിരുന്നു അത്‌,” ഷാക്‌ തുടരുന്നു. “സന്ദർശകർക്കുവേണ്ടി ഇംഗ്ലീഷ്‌ പരിപാടി ആസൂത്രണം ചെയ്യുക, രാജ്യഗീതങ്ങൾക്കായി ഒരു വാദ്യവൃന്ദം രൂപീകരിക്കുക, രണ്ടു നാടകങ്ങൾ പരിശീലിക്കുക തുടങ്ങിയവയെല്ലാം ഞങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. ഈ വേലയെല്ലാം നിർവഹിച്ചത്‌ വെറും 126 പ്രസാധകരാണ്‌. അതിൽ ഏറ്റവും വലിയ ഭാഗം നിർവഹിച്ചത്‌ യഹോവയാണെന്ന്‌ എനിക്കുറപ്പാണ്‌.” 488 എന്ന ഹാജർ ദ്വീപുവാസികളെ സംബന്ധിച്ചിടത്തോളം പുളകപ്രദമായിരുന്നു. അവരിൽ അനേകരും മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹസാക്ഷികളെ കണ്ടുമുട്ടുന്നത്‌ ആദ്യമായിട്ടായിരുന്നു.

പെട്ടെന്നുതന്നെ, ഷാക്‌ ഇനോഡി സഞ്ചാര മേൽവിചാരകനായി നിയമിക്കപ്പെട്ടു. അദ്ദേഹം വ്യത്യസ്‌ത ദ്വീപുകൾ സന്ദർശിച്ചപ്പോൾ വളരെയേറെ താത്‌പര്യക്കാരെ കണ്ടെത്തി, എന്നാൽ അവരുടെ താത്‌പര്യത്തെ വളർത്തിയെടുക്കാൻ ഏതാനും രാജ്യപ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. “ആവശ്യം അധികമുള്ളിടത്തു സേവിക്കാനായി ഈ ദ്വീപുകളിലേക്കു താമസം മാറാൻ ഞാൻ നിരവധി കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ചത്‌ അതുകൊണ്ടായിരുന്നു,” ഷാക്‌ വിശദീകരിക്കുന്നു. “അങ്ങനെ ക്രമേണ ആ ദ്വീപസമൂഹത്തിൽ സുവാർത്ത വ്യാപിച്ചു.” ഇനോഡി സഹോദരൻ 1969 മുതൽ 1974 വരെ സഞ്ചാരമേൽവിചാരകനായി സേവിച്ചു, ഇന്നദ്ദേഹം തഹീതിയിലെ ഒരു സഭയിൽ മൂപ്പനാണ്‌.

ഇനോഡി സഹോദരന്റെ പ്രോത്സാഹനത്തോടു പ്രതികരിച്ച ഒരുവനായിരുന്നു ഓഗസ്റ്റ്‌ റ്റെമനാഹെ. 1958-ൽ സ്‌നാപനമേറ്റ എട്ടുപേരിൽ ഒരാളായിരുന്നു അദ്ദേഹം. എന്തു സംഭവിച്ചെന്ന്‌ അദ്ദേഹം വിവരിക്കുന്നു. “സൊസൈറ്റിദ്വീപസമൂഹത്തിലെ ലീവാർഡ്‌ ദ്വീപുകളിലൊന്നായ വാഹിനിയിലേക്കു താമസം മാറുന്ന കാര്യം പരിചിന്തിക്കാൻ സർക്കിട്ട്‌ മേൽവിചാരകനായ ഷാക്‌ ഇനോഡി 1972-ൽ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എനിക്കു മടിയായിരുന്നു. കാരണം, സഭയിൽ എനിക്കു ബൈബിൾ വായനാ പ്രസംഗം മാത്രമേ ലഭിച്ചിരുന്നുള്ളൂ, അത്തരമൊരു ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെടാൻ ഞാൻ യോഗ്യനാണെന്ന്‌ എനിക്കു തോന്നിയില്ല. എന്നിരുന്നാലും, ‘ഉത്‌കണ്‌ഠപ്പെടേണ്ട, താങ്കൾക്കതു ചെയ്യാൻ കഴിയും!’ എന്ന്‌ ഇനോഡി സഹോദരൻ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. കുറച്ചുനാൾ കഴിഞ്ഞ്‌ ഞങ്ങൾ പോകാൻതന്നെ തീരുമാനിച്ചു. അങ്ങനെ, 1973-ൽ ഞങ്ങൾ എല്ലാം വിറ്റ്‌ ഞങ്ങളുടെ മൂന്ന്‌ കൊച്ചുകുട്ടികളോടൊപ്പം വാഹിനിയിലേക്കു താമസം മാറി.

“ഞങ്ങൾ എത്തിച്ചേർന്നപ്പോൾ, വീക്ഷാഗോപുര അധ്യയനം, ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ തുടങ്ങി എല്ലാക്കാര്യങ്ങളും ഞാൻ തുടങ്ങേണ്ടതുണ്ടെന്ന്‌ എനിക്കു മനസ്സിലായി. അത്‌ എളുപ്പമായിരുന്നില്ല. എന്നാൽ യഹോവയുടെ സംരക്ഷണവും സഹായവും ഞങ്ങൾക്ക്‌ അനുഭവവേദ്യമായി. താമസിക്കാനായി ഒരു സ്ഥലം കണ്ടെത്താൻ അവൻ പലതവണ ഞങ്ങളെ സഹായിച്ചു. പിന്നീട്‌, ഒരു കൂട്ടം എതിരാളികൾ സാക്ഷികളെ ദ്വീപിൽനിന്ന്‌ ഓടിക്കാൻ ശ്രമിച്ചപ്പോൾ ഒരു പ്രാദേശിക രാഷ്‌ട്രീയക്കാരൻ ഞങ്ങളുടെ സംരക്ഷണത്തിനായി നിലകൊണ്ടു. തീർച്ചയായും, ആ സമയത്തെല്ലാം യഹോവ ഞങ്ങളെ കാത്തുസംരക്ഷിക്കുകതന്നെ ചെയ്‌തു.” ഇപ്പോൾ വാഹിനിയിൽ രണ്ട്‌ സഭകളുണ്ട്‌—23 പ്രസാധകരുള്ള ഒരു ഫ്രഞ്ച്‌ സഭയും 55 പ്രസാധകരുള്ള ഒരു തഹീതിയൻ സഭയും.

ഉപദ്വീപിൽ ഒരു പ്രത്യേക പയനിയറായി പ്രവർത്തിക്കാൻ 1969-ൽ എലെൻ മാപ്പൂവിനെ നിയമിച്ചു. “ഉപദ്വീപിൽ വളരെയേറെ താത്‌പര്യക്കാരുണ്ടായിരുന്നു, ചുരുങ്ങിയ കാലംകൊണ്ട്‌ ഞാൻ നിരവധി ബൈബിളധ്യയനങ്ങൾ ആരംഭിച്ചു,” എലെൻ പറയുന്നു. വായിറാവോയിൽ പെട്ടെന്നുതന്നെ ഒരു സഭ രൂപീകരിക്കപ്പെട്ടു. എന്നാൽ അവിടെ മൂപ്പന്മാരുടെ ആവശ്യമുണ്ടായിരുന്നു. 35 കിലോമീറ്റർ അകലെയുള്ള പാപാറായിൽ താമസിച്ചിരുന്ന കോൾസൻ ഡിന്നിന്‌ കാലക്രമത്തിൽ ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞു. “വായിറാവോയിൽ സേവിക്കുന്നതിന്‌ ഞങ്ങളുടെ ഭാഗത്ത്‌ നല്ല സംഘാടനം ആവശ്യമായിരുന്നു,” ഡിൻ സഹോദരൻ വിവരിക്കുന്നു. “വായിറാവോയിൽനിന്ന്‌ 70 കിലോമീറ്റർ അകലെയായി ദ്വീപിന്റെ മറുവശത്തുള്ള ഫാ എന്ന സ്ഥലത്തായിരുന്നു ഞാൻ ജോലിചെയ്‌തിരുന്നത്‌. ജോലികഴിഞ്ഞ്‌ വേഗം വീട്ടിലെത്തി കുടുംബത്തെയുംകൂട്ടി ഞാൻ വായിറാവോയ്‌ക്കു പോകണമായിരുന്നു. പിന്നീട്‌ എന്റെ ജോലിനിമിത്തം ഞങ്ങൾക്കു ഫായിലേക്കു താമസം മാറ്റേണ്ടിവന്നു. അപ്പോഴും വായിറാവോ സഭയെ പിന്താങ്ങാൻ ഞങ്ങൾ പ്രാപ്‌തരായിരിക്കുമായിരുന്നോ? അവിടെയുള്ള സഹോദരന്മാരെ സഹായിക്കാൻ ഞങ്ങൾ വാസ്‌തവമായും ആഗ്രഹിച്ചു. അതുകൊണ്ട്‌ അവിടെ തുടർന്നും പോകാൻ ഞങ്ങൾ തീരുമാനിച്ചു. കാറുകൾ ഇല്ലാത്തവരെ വീടുകളിൽ എത്തിക്കാൻ ഞങ്ങൾ പല ട്രിപ്പുകൾ നടത്തേണ്ടതുണ്ടായിരുന്നതിനാൽ യോഗങ്ങളുള്ള രാത്രികളിൽ ഞങ്ങൾ സാധാരണഗതിയിൽ അർധരാത്രിക്കുമുമ്പ്‌ വീട്ടിലെത്താറില്ലായിരുന്നു. അഞ്ചു വർഷം ഞങ്ങൾ ഇപ്രകാരം പ്രവർത്തിച്ചു. ദ്വീപിന്റെ ഈ ഭാഗത്ത്‌ ഇപ്പോൾ നാലു സഭകളുള്ളത്‌ കാണുന്നതു വലിയൊരു സന്തോഷമാണ്‌, ആ നാളുകളെക്കുറിച്ചു ഞങ്ങൾക്കു മധുര സ്‌മരണകളുണ്ട്‌.”

തഹീതി ഒരു ബ്രാഞ്ചാകുന്നു

1974-ഓടെ തഹീതിയിലെ രാജ്യപ്രസാധകരുടെ എണ്ണം 199 ആയി. അടുത്ത വർഷം സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായ എൻ. എച്ച്‌. നോറും വൈസ്‌ പ്രസിഡൻറായ എഫ്‌. ഡബ്ലിയു. ഫ്രാൻസും ഫ്രഞ്ച്‌ പോളിനേഷ്യ സന്ദർശിച്ചു. ഫ്രഞ്ച്‌ പോളിനേഷ്യയിലെ പ്രസംഗപ്രവർത്തനത്തെ 3,500 കിലോമീറ്റർ അകലെയുള്ള ഫിജിയിൽനിന്നല്ല മറിച്ച്‌ തഹീതിയിൽനിന്ന്‌ നയിക്കുന്നത്‌ കൂടുതൽ പ്രായോഗികമായിരിക്കുമെന്ന്‌ അവർ കണ്ടു. അങ്ങനെ, 1975 ഏപ്രിൽ 1-ന്‌ തഹീതി ബ്രാഞ്ച്‌ സ്ഥാപിതമായി. സർക്കിട്ട്‌ മേൽവിചാരകനായ അലൻ ഷമേ ബ്രാഞ്ച്‌ മേൽവിചാരകനായി നിയമിക്കപ്പെട്ടു.

ഏതാനും വർഷങ്ങൾ മുമ്പ്‌, യഹോവയിൽനിന്നുള്ള അതിശയകരമായ അനുഗ്രഹങ്ങൾ എണ്ണിപ്പറയാൻ ഷമേ സഹോദരനു കഴിഞ്ഞു. “പശ്ചിമ യൂറോപ്പിന്റെ അത്രയും വലുപ്പംവരുന്ന ഞങ്ങളുടെ പ്രദേശത്തെ എല്ലാ ദ്വീപുകളിലും ദ്വീപസമൂഹങ്ങളിലും സുവാർത്ത എത്തിക്കാൻ 1975 മുതൽ ഒരു വലിയ ശ്രമം ആരംഭിച്ചു. ഫലങ്ങൾ സന്തോഷപ്രദമായിരുന്നിട്ടുണ്ട്‌. 1983-ഓടെ പ്രസാധകരുടെ എണ്ണം 538 ആയി വർധിച്ചു. ബ്രാഞ്ച്‌ ഓഫീസിനും ബെഥേൽ ഭവനത്തിനും വേണ്ടി ആ വർഷം പയിയയിൽ ഒരു കെട്ടിടം പണിതു. ഇപ്പോൾ, സൊസൈറ്റിദ്വീപുകളിലെ 30 സഭകളിലും ഒസ്‌ട്രൽ ദ്വീപുകളിലെ ഒരു സഭയിലും ഒരു ഒറ്റപ്പെട്ട കൂട്ടത്തിലും മാർക്കെസെസിലെ ഒരു സഭയിലും രണ്ട്‌ ഒറ്റപ്പെട്ട കൂട്ടങ്ങളിലും ടുവോട്ടൂ-ഗാമ്പിർ ദ്വീപുകളിലെ അനേകം ഒറ്റപ്പെട്ട കൂട്ടങ്ങളിലുമായി ഏകദേശം 1,900 പ്രസാധകർ ചിതറി പാർക്കുന്നു. യോഗങ്ങൾക്കു വരുന്ന, എന്നും വർധിച്ചുകൊണ്ടിരിക്കുന്ന പുതിയവർക്കുവേണ്ടി കരുതുന്നതിന്‌ അനേകം പുതിയ രാജ്യഹാളുകൾ പണിതുകൊണ്ടിരിക്കുന്നു—മാർക്കെസെസിൽ മൂന്നും തഹീതിയിൽ ഏഴും. തഹീതിയൻ വയൽ നട്ടുവളർത്താനുള്ള ഞങ്ങളുടെ ശ്രമങ്ങളെ കഴിഞ്ഞ 20 വർഷമായി യഹോവ സത്യമായും അനുഗ്രഹിച്ചിരിക്കുന്നു.”

ഇപ്പോഴും വളരെയേറെ ചെയ്യാനുണ്ട്‌

ഫ്രഞ്ച്‌ പോളിനേഷ്യയിൽ വർധനവിന്റെ അത്യുത്തമ സാധ്യതകളാണുള്ളത്‌. 1997 മാർച്ച്‌ 23-ന്‌ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനായി യഹോവയുടെ സാക്ഷികളോടൊപ്പം ഏതാണ്ട്‌ 5,376 പേർ കൂടിവന്നു. ഈ താത്‌പര്യക്കാരുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി പ്രാദേശിക ഭാഷകളിൽ നമ്മുടെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. തഹീതിയൻ ഭാഷയ്‌ക്കു പുറമേ, ടുവോട്ടൂ ദ്വീപസമൂഹങ്ങളിലും ഉത്തര-ദക്ഷിണ മാർക്കെസാനിലും സംസാരിക്കുന്ന പൗമോട്ടൂ ഭാഷയിലും സാഹിത്യം തയ്യാറാക്കിയിരിക്കുന്നു.

ദക്ഷിണ സമുദ്രത്തിലെ വിദൂര ദ്വീപുകളിലുള്ളവർ ഉൾപ്പെടെ “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്ന” യഹോവയുടെ സ്‌നേഹവും ക്ഷമയും കൂടുതൽ പൂർണമായി തിരിച്ചറിയാൻ സ്ഥിരമായ വർധനവും നല്ല അനുഭവങ്ങളും തഹീതിയിലെ രാജ്യപ്രസാധകരെ സഹായിച്ചിരിക്കുന്നു. (1 തിമൊഥെയൊസ്‌ 2:4) “ദ്വീപുകൾതന്നെ എന്നിൽ പ്രത്യാശിക്കും, എന്റെ ഭുജത്തിനായി അവർ കാത്തിരിക്കും” എന്ന യഹോവയുടെ വാഗ്‌ദാനത്തിൽ തഹീതിയിലെയും ഫ്രഞ്ച്‌ പോളിനേഷ്യയിലെ മറ്റു ദ്വീപുകളിലെയും യഹോവയുടെ സാക്ഷികൾക്കു പൂർണ വിശ്വാസമുണ്ട്‌.—യെശയ്യാവു 51:5, NW.

[26-ാം പേജിലെ ഭൂപടം]

തഹീതി ബ്രാഞ്ച്‌ ഫ്രഞ്ച്‌ പോളിനേഷ്യയുടെ ആവശ്യങ്ങൾക്കായി കരുതുന്നു

ഓസ്‌ട്രേലിയ

[25-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ വലത്തേക്ക്‌: അലൻ ഷമേ, മേരി ആൻ ഷമേ, ആന്യെസ്‌ ഷിൻക്‌, പോലെറ്റ്‌ ഇനോഡി, ഷാക്‌ ഇനോഡി

[27-ാം പേജിലെ ചിത്രം]

തഹീതി ബ്രാഞ്ച്‌ ഓഫീസ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക