യഹോവയുടെ നാമം എത്ര മഹത്താണ്!
“ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും നിന്റെ നാമം എത്ര മഹത്വമേറിയതാകുന്നു!”—സങ്കീർത്തനം 8:1, 9.
1. ദേശം കനാന്യരെ ‘ഛർദ്ദിച്ചുകളയാൻ’ യഹോവ ഇടയാക്കിയതെന്തുകൊണ്ട്?
ഒടുവിൽ ക്രി.മു. 1473-ൽ യിസ്രായേൽ ജനം വാഗ്ദത്തദേശത്ത് കാലുകുത്തി. എന്നാൽ ദിവ്യാധിപത്യയുദ്ധത്തിന്റെ ഏതാനും വർഷങ്ങൾ മുമ്പിൽ സ്ഥിതിചെയ്തിരുന്നു, കാരണം അവർ ദേശത്തുള്ള ദുഷിച്ച നിവാസികളെ പിഴുതുകളയേണ്ടതുണ്ടായിരുന്നു. ആ കനാന്യർ വാസ്തവത്തിൽ അത്ര വഷളരായിരുന്നോ? തീർച്ചയായും അങ്ങനെയായിരുന്നു! അവരുടെ വിഗ്രഹാരാധനയും ദുർമ്മാർഗ്ഗജീവിതവും യഹോവയുടെ ദുഷ്ടിയിൽ നിന്ദ്യവും ദൈവജനങ്ങൾക്ക് ഒരു അപകടവും ആയിരുന്നു. അതുകൊണ്ട്, ദൈവം തന്റെ വിശുദ്ധജനതയായ യിസ്രായേലിനെ തന്റെ വധാധികൃതനായി ഉപയോഗിക്കുമെന്ന് അവൻ മോശെയേക്കൊണ്ട് പ്രഖ്യാപനം ചെയ്യിച്ചു. അങ്ങനെ, ദേശം ആ അശുദ്ധ ജനതകളെ ‘ഛർദ്ദിച്ചു കളയാൻ’ യഹോവ ഇടയാക്കുമായിരുന്നു.—ലേവ്യർ 18:1-30; ആവർത്തനം 12:29-32.
2. ലോകത്തിലെ മതവ്യവസ്ഥിതി എന്തു ഫലങ്ങളാണ് ഉൽപാദിപ്പിച്ചിരിക്കുന്നത്?
2 ഇന്നും ഈ ലോകം നാശം അർഹിക്കത്തക്കവണ്ണം അത്രയധികം വഷളാണോ എന്ന് നാം ചോദിച്ചേക്കാം. കൊള്ളാം, ലോകത്തിലെ മതവ്യവസ്ഥിതികളെക്കുറിച്ചെന്ത്? സങ്കടകരമെന്നു പറയട്ടെ, ഇവ സ്രഷ്ടാവായ യഹോവയാം ദൈവത്തെ ആദരിക്കുന്നതിൽ പരാജയപ്പെടുന്നു. ക്രൈസ്തവലോകത്തിലെ ആളുകൾ “ജീവജലത്തിന്റെ ഉറവായ” അവനെ ഉപേക്ഷിച്ചിരിക്കുന്നു, “തങ്ങൾക്കുവേണ്ടി കൽത്തൊട്ടികൾ, വെള്ളം ഉൾക്കൊള്ളാൻ കഴിയാത്ത തകർന്ന കൽത്തൊട്ടികൾ ചെത്തിയുണ്ടാക്കിക്കുന്നതിനുതന്നെ.” (യിരെമ്യാവ് 2:13) അവരുടെ വിഭാഗീയ വിശ്വാസങ്ങളിൽ സത്യത്തിന്റെ “ജലം” അശേഷം ഇല്ല. ലോകത്തിലെ യുദ്ധങ്ങളെയും രാഷ്ട്രീയത്തെയും പിന്താങ്ങിക്കൊണ്ടും അതിലെ ലൈംഗിക ആചാരങ്ങളെ അനുകൂലിച്ചുകൊണ്ടും അവർ ലോകത്തിന്റെ ഭാഗമാണെന്ന് തങ്ങളെത്തന്നെ പ്രകടമാക്കിയിരിക്കുന്നു. യേശു പറഞ്ഞതുപോലെ അവർ “അവരുടെ ഫലങ്ങളാൽ” തിരിച്ചറിയപ്പെടേണ്ടതുണ്ട്.—മത്തായി 7:16, 17; ഗലാത്യർ 6:7, 8 താരതമ്യപ്പെടുത്തുക.
3. ലോകം ദൈവനിയമം ലംഘിക്കുന്നതിന്റെ ഫലം എന്തായിരുന്നു?
3 ലോകത്തിലെ ധാർമ്മിക ശീലങ്ങൾ സംബന്ധിച്ചെന്ത്? ഇക്കഴിഞ്ഞ വർഷങ്ങളിൽ ഗർഭഛിദ്രങ്ങളുടെയും കൗമാര പ്രായത്തിലുള്ള ഗർഭധാരണങ്ങളുടെയും തകർന്ന കുടുംബങ്ങളുടെയും സംഗതിയിൽ ആഗോള വർദ്ധനവ് ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും ക്രിസ്തീയമെന്ന് അറിയപ്പെടുന്ന ദേശങ്ങളിൽ തന്നെ. ചില രാജ്യങ്ങളിൽ വിവാഹങ്ങളിൽ 50 ശതമാനം വരെ. വിവാഹമോചനത്തിൽ കലാശിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെ “ലൈംഗിക വിപ്ലവം” ഉണ്ടായിരുന്നിട്ടുണ്ട്. ഇവയിൽ ഒന്ന്, 1986 ജൂൺ 13-ലെ ന്യൂയോർക്ക് ടൈംസിന്റെ ഒന്നാം പേജിൽ “എയ്ഡ്സ് മരണനിരക്കിൽ 91 ആകുമ്പോഴേക്കും പത്തു മടങ്ങ് വർദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു” എന്ന ശീർഷകത്തിൻ കീഴിൽ പരാമർശിക്കപ്പെട്ടു. ഐക്യനാടുകളിൽ മാത്രം എയ്ഡ്സ് രോഗികളുടെ സംഖ്യ 1991 ആകുമ്പോഴേക്കും 1,00,000-ലധികം ആയിരുന്നേക്കാമെന്ന് ആ ലേഖനം സൂചിപ്പിച്ചു, 1600 കോടി ഡോളർ വാർഷിക ചികിത്സാചെലവു വരുത്തിക്കൊണ്ടുതന്നെ. ഈ മാരകമായ രോഗം പകരുന്നത് മുഖ്യമായും സ്വവർഗ്ഗരതിയിലൂടെയും മയക്കുമരുന്നു ദുരുപയോഗത്തിലൂടെയും രക്തപ്പകർച്ചകളിലൂടെയും ആണ്—അവയെല്ലാം ദൈവനിയമത്തിന്റെ ലംഘനമാണുതാനും.—1 കൊരിന്ത്യർ 6:9, 10; ഗലാത്യർ 5:19-21; പ്രവൃത്തികൾ 15:19, 20.
4. (എ) നമ്മുടെ യുദ്ധം യോശുവയുടെ നാളിലെ യിസ്രായേല്യരുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുന്നതെങ്ങനെ? (ബി) നാം ലോകമനുഷ്യരോട് ഏതളവുവരെ സഹവസിക്കണം, എന്തുകൊണ്ട്?
4 യോശുവായുടെ നാളിൽ അക്ഷരീയ യുദ്ധത്തിലൂടെ വാഗ്ദത്ത ദേശത്തെ ശുദ്ധീകരിക്കുന്നതിന് യഹോവ തന്റെ വിശുദ്ധജനതയെ അയച്ചു. ഇന്ന് നമ്മുടെ യുദ്ധം ആത്മീയമാണ്. (2 കൊരിന്ത്യർ 10:3, 4) ദൈവവചനം അവഗണിക്കുന്നവരെ നീക്കം ചെയ്യുന്നതിന് സാക്ഷികളായ നാം അക്രമനടപടി സ്വീകരിക്കുന്നില്ല. യഹോവ അവരെ അവന്റെ തക്കസമയത്ത് അവന്റേതായ രീതിയിൽ നീക്കിക്കളയും. (ആവർത്തനം 32: 41, 43) രാജ്യത്തിന്റെ സുവാർത്ത അറിയിച്ചുകൊണ്ട് നമുക്ക് ആത്മാർത്ഥ സ്നേഹം പ്രകടമാക്കാൻ കഴിയുമെങ്കിലും നാം നമ്മുടെ അടുത്ത സഹവാസത്തിലേക്ക് തത്വദീക്ഷയില്ലാത്ത ആളുകളെ സ്വീകരിക്കുന്നില്ല. (1 കൊരിന്ത്യർ 15:33) നമുക്ക് അവരോടൊത്ത് ദൈവവചനം പഠിക്കുന്നതിനും ‘അവരുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് അനുതപിച്ച് തിരിഞ്ഞുവരാൻ’ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയും.—പ്രവൃത്തികൾ 3:19; മത്തായി 21:31, 32; ലൂക്കോസ് 5:27-32.
രാഹാബും അവളുടെ കുടുംബവും
5, 6. (എ) ഒററുകാർ യെരിഹൊയിലേക്കും രാഹാബിന്റെ വീട്ടിലേക്കും പോയതെന്തുകൊണ്ട്? (ബി) ഇന്ന്, സഹായത്തിനായുള്ള നിലവിളിക്ക് യഹോവ പലപ്പോഴും ഉത്തരം നൽകിയിരിക്കുന്നതെങ്ങനെ? (സി) താൻ “ഒരു സമാധാന പ്രിയ” എന്ന് രാഹാബ് സ്വയം പ്രകടമാക്കിയതെങ്ങനെ?
5 യിസ്രായേൽ യോർദ്ദാൻ നദി കുറുകെ കടക്കുന്നതിനുമുമ്പുപോലും യഹോവ യെരീഹൊ നഗരത്തിലേക്ക് ശ്രദ്ധതിരിച്ചിരുന്നു. മുഴു യിസ്രായേലിനെയും പ്രതിനിധീകരിക്കുന്ന രണ്ട് ഒററുകാരെ അയച്ചുകൊണ്ട് യോശുവ അവരോടു പറഞ്ഞു: “പോയി ദേശവും യെരീഹൊയും നോക്കി വരുക.” യെരീഹൊ ഒററുനോക്കേണ്ടതെന്തിന്? പട്ടണം ചെറുതും യിസ്രായേല്യ സൈന്യത്തിന് കിടപിടിക്കുന്നതും ആയിരുന്നില്ല. അതു കനാനിലേക്കുള്ള പ്രവേശനത്തിന്റെ കവാടമായിരുന്നു. കാര്യങ്ങൾ നീങ്ങിയതനുസരിച്ച്, ഒററുകാരുടെ സാന്നിദ്ധ്യം ചില അവസരങ്ങൾ ഉണ്ടാക്കി. യെരീഹൊയിലുള്ളവർക്ക് തങ്ങൾ യഹോവയുടെ പക്ഷത്തുള്ളവരോ, അല്ലാത്തവരോ എന്ന് തിരിച്ചറിയിക്കുന്നതിന് കുറെ അവസരം നൽകുമായിരുന്നു. “അതുകൊണ്ട് [ഒററുകാർ] പോയി രാഹാബ് എന്നു പേരുള്ള ഒരു വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ പാർത്തു.” (യോശുവ 2:1-7) ദിവ്യ മാർഗ്ഗദർശനമാണ് ആ ഒററുകാരെ രാഹാബിന്റെ വീട്ടിലേക്ക് നയിച്ചതെന്നുള്ളതിന് സംശയമില്ല, ഇന്ന് ദൂതമാർഗ്ഗദർശനം പലപ്പോഴും യഹോവയുടെ സാക്ഷികളെ ആത്മീയ സഹായത്തിനായി പ്രാർത്ഥിക്കുന്ന ആളുകളുടെ അടുത്തേക്ക് നയിക്കുന്നതുപോലെതന്നെ! “യഹോവയുടെ കണ്ണുകൾ നീതിമാൻമാരുടെ നേർക്കാണ്, അവന്റെ കാതുകൾ സഹായത്തിനായുള്ള അവരുടെ നിലവിളിയുടെ നേർക്കും.”—സങ്കീർത്തനം 34:15; 2 ദിനവൃത്താന്തം 16:9 കൂടെ കാണുക.
6 അവർ ഒരു വേശ്യയുടെ ഭവനത്തിൽ പ്രവേശിച്ചത് എന്തിനായിരുന്നു? ദുർമ്മാർഗ്ഗ ഉദ്ദേശ്യങ്ങൾക്കായിട്ടല്ല, പിന്നെയോ, സാദ്ധ്യതയനുസരിച്ച് കനാന്യ നിരീക്ഷകരെ വഴിതെററിക്കാനായിരുന്നു. തനിക്ക് അവരിൽ യാതൊരു ദുർമ്മാർഗ്ഗ താല്പര്യവും ഇല്ലെന്ന് ഒററുകാരോടുള്ള രാഹാബിന്റെ വാക്കുകൾ സൂചിപ്പിച്ചു. അവർ യഹോവയുടെ ദാസൻമാരാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് യഹോവയുടെ ഒരു ആരാധകയായിത്തീരാനുള്ള തന്റെ തീവ്രമായ ആഗ്രഹം അവരോടു പറയാൻ അവൾക്കു കഴിഞ്ഞു. അവരെ തന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചുകൊണ്ട് അവൾ തന്റെ ജീവൻ അപകടത്തിലാക്കുകപോലും ചെയ്തു. അവൾ കർത്താവിന്റെ “സഹോദരൻമാരോട്” ദയ കാണിച്ച, യേശുവിന്റെ ഉപമയിലെ “ചെമ്മരിയാടുക”ളേപ്പോലെ ആയിരുന്നു. (മത്തായി 25:31-46) വിവേകപൂർവ്വം പ്രവർത്തിക്കുമ്പോൾതന്നെ, ഇന്ന് യഹോവയുടെ സാക്ഷികൾ താല്പര്യക്കാരായ അത്തരം ‘സമാധാന പ്രിയരെ’ സന്ദർശിക്കാനും ബൈബിളദ്ധ്യയനം എടുക്കാനും മടിക്കുന്നില്ല.—ലൂക്കോസ് 10:5-7.
7. (എ) രാഹാബ് യഹോവയിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയതെങ്ങനെ? (ബി) പുതിയവർ ഇന്ന് ഏതു മനോഭാവം പ്രകടമാക്കണം, അവർ എങ്ങനെ പ്രവർത്തിക്കണം?
7 രാഹാബ് യഹോവയുടെ അത്ഭുത പ്രവൃത്തികൾ അറിഞ്ഞിരുന്നു. ഒളിപ്പിക്കപ്പെട്ട ഒററുകാരുടെ അടുത്ത് അവൾക്ക് വിശ്വാസം പ്രകടമാക്കാൻ കഴിഞ്ഞു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “യഹോവ നിശ്ചയമായും ഈ ദേശം നിങ്ങൾക്കു നൽകുമെന്ന് ഞാൻ അറിയുന്നു, നിങ്ങളേക്കുറിച്ചുള്ള ഭീതി ഞങ്ങളെ ബാധിച്ചിരിക്കുന്നു, ഈ ദേശനിവാസികളെല്ലാം നിങ്ങൾ നിമിത്തം ഉത്സാഹം നശിച്ചവർ ആയിത്തീർന്നുമിരിക്കുന്നു.” യഹോവയുടെ അത്ഭുത പ്രവൃത്തികൾ സംബന്ധിച്ച് അവൾ കേട്ടിരുന്ന റിപ്പോർട്ടിനേക്കുറിച്ച് പറഞ്ഞതിനുശേഷം രാഹാബ് തുടർന്നു: “നിങ്ങളുടെ ദൈവമായ യഹോവയാണ് മീതെ സ്വർഗ്ഗങ്ങളിലെയും താഴെ ഭൂമിയിലെയും ദൈവം. ഞാൻ നിങ്ങളോട് സ്നേഹദയ കാണിച്ചിരിക്കുന്നതുകൊണ്ട് നിങ്ങളും തീർച്ചയായും എന്റെ പിതൃഭവനത്തോട് സ്നേഹദയ കാണിക്കുമെന്ന് ഇപ്പോൾ ദയവായി യഹോവയുടെ നാമത്തിൽ എന്നോടു പ്രതിജ്ഞചെയ്ക, നിങ്ങൾ എനിക്ക് വിശ്വാസയോഗ്യമായ ഒരു അടയാളം നൽകുകയും വേണം.” (യോശുവ 2:9-13) രാഹാബിനേപ്പോലെ ഇന്ന് ദൈവത്തിന്റെ സത്യം പഠിക്കുന്ന പുതിയവർ “യഹോവയുടെ ദിവസ”ത്തിൽ നിർവ്വഹിക്കാനിരിക്കുന്ന ന്യായവിധി നിമിത്തം മേലാൽ ഭയപ്പെടേണ്ട ആവശ്യമില്ല. (സെഫന്യാവ് 1:14-18) പകരം, അവർ ലൗകിക വഴികളിൽനിന്ന് പിൻമാറുകയും രക്ഷനേടുന്നതിന് യഹോവയുടെ സാക്ഷികളുടെ സഹായം തേടുകയും ചെയ്യുന്നു.—സങ്കീർത്തനം 3:6-8; സദൃശവാക്യങ്ങൾ 18:10.
8. (എ) രാഹാബ് തന്റെ ജനാലയിൽ ഒരു “ചുവപ്പ് നൂൽകൊണ്ടുള്ള ചരട്” പ്രദർശിപ്പിക്കുന്നതിനാൽ ചിത്രീകരിക്കപ്പെടുന്നതെന്ത്? (ബി) രാഹാബ് നീതിയുള്ളവളെന്ന് പ്രഖ്യാപിക്കപ്പെട്ടതെന്തുകൊണ്ട്, എന്തു ഫലത്തോടെ?
8 ഒററുകാർ രാഹാബിനു നൽകിയ അടയാളം “കടുംചുവപ്പു നൂൽകൊണ്ടുള്ള ഒരു ചരട്” ആയിരുന്നു, അവൾ അതു ഓററുകാർ രക്ഷപെട്ട ജനാലയിൽ കെട്ടിയിടണമായിരുന്നു. (യോശുവ 2:17-21) രാഹാബ് ഈ അടയാളം പ്രദർശിപ്പിച്ചതുകൊണ്ട് യെരീഹൊ നശിപ്പിക്കപ്പെട്ടപ്പോൾ അവളുടെ ഭവനം ഒഴിവാക്കപ്പെട്ടു. അതുപോലെതന്നെ ഇന്ന് രാഹാബിനെപ്പോലെ വിശ്വാസം പ്രകടമാക്കുന്നവർ ആണ്, യഹോവയുടെ സമർപ്പിതരും സ്നാനമേററവരുമായ ആരാധകരെന്നനിലയിൽ വിമോചനത്തിനായി തിരിച്ചറിയിക്കപ്പെടേണ്ടതുണ്ട്. “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ കഴുകി വെളുപ്പിച്ച” “ഒരു മഹാപുരുഷാരം” ആയി വെളിപ്പാട് 7:9, 10, 14 അവരെ വർണ്ണിക്കുന്നു. യേശുവിന്റെ യാഗരക്തത്തിൽ അവർ വിശ്വാസം പ്രകടമാക്കുകയും ക്രിസ്തീയ പ്രവൃത്തികൾ കൊണ്ട് ഇതിനെ പിന്താങ്ങുകയും ചെയ്യുന്നു. (റോമർ 10:9, 10) നാം യാക്കോബ് 2:24, 25-ൽ ഇപ്രകാരം വായിക്കുന്നു: “ഒരു മനുഷ്യൻ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാൽ നീതീകരിക്കപ്പെടേണ്ടതുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതുപൊലെതന്നെ രാഹാബ് എന്ന വേശ്യയും ദൂതൻമാരെ ആതിഥ്യപൂർവ്വം സ്വീകരിച്ച് മറെറാരു വഴിയായി പറഞ്ഞയച്ചശേഷം പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?”
9. (എ) രാഹാബിന്റെ “പ്രവൃത്തികളിൽ” എന്തുൾപ്പെട്ടിരുന്നു? (ബി) ഭയരഹിത സാക്ഷീകരണത്തിൽ നിന്ന് എന്തുഫലമുണ്ടായിട്ടുണ്ട്?
9 രാഹാബിന്റെ “പ്രവൃത്തികളിൽ” രണ്ട് ഒററുകാരെ സംരക്ഷിക്കുന്നതും രക്ഷക്കുവേണ്ടി മററുള്ളവരെ തന്റെ ഭവനത്തിൽ കൂട്ടിവരുത്തുന്നതും ഉൾപ്പെട്ടിരുന്നു. അതുപോലെതന്നെ ഈ ആധുനിക കാലത്ത്, അഭിഷിക്തരായ “വിശ്വസ്തനും വിവേകിയുമായ അടിമ” ആഗോളമായ രാജ്യപ്രസംഗപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയും “തക്കസമയത്ത്” ആത്മീയ “ആഹാരം” പ്രദാനം ചെയ്യുകയും ചെയ്യുമളവിൽ അവർക്ക് വിശ്വസ്ത പിന്തുണ നൽകുന്നതിൽ “മഹാപുരുഷാരം” തിരക്കുള്ളവരായിരിക്കുന്നു. (മത്തായി 24:45-47) രാഹാബ് തന്റെ പിതൃഭവനത്തിലുള്ളവരോട് സാക്ഷീകരിക്കുന്നതിൽ ഭയമില്ലാത്തവളായിരുന്നു—അവളെ ഒററിക്കൊടുത്തേക്കാമായിരുന്നുവെന്നതുകൊണ്ട് അപകടം നിറഞ്ഞ ഒരു പ്രവർത്തനംതന്നെ. (മത്തായി 10:32-36 താരതമ്യപ്പെടുത്തുക.) അതുപോലെതന്നെ ഇന്ന് എതിർപ്പുള്ള അനേകം ദേശങ്ങളിലും യഹോവയുടെ സാക്ഷികൾ സാക്ഷ്യം നൽകുന്നതിൽ ഭയമില്ലാത്തവരായിരിക്കേണ്ടതുണ്ട്. ഇത് മഹത്തായ ഒരു കൂട്ടിച്ചേർപ്പിൽ കലാശിച്ചിരിക്കുന്നു, പലപ്പോഴും യഹോവയുടെ സത്യാരാധനക്കുവേണ്ടി നിലകൊള്ളുന്നതിന് കുടുംബങ്ങൾ മുഴുവനായി മഹാബാബിലോനിൽനിന്ന് പുറത്തുവന്നിരിക്കുന്നു.—സങ്കീർത്തനം 73:28; 107:21, 22.
യെരീഹൊ—അന്നും ഇന്നും
10. യെരീഹൊയ്ക്ക് ഏതു പ്രത്യേക ശ്രദ്ധ നൽകപ്പെടേണ്ടിയിരുന്നു?
10 നമുക്ക് ഈ നാടകീയ സംഭവങ്ങളെ ഒരു വ്യത്യസ്ത കോണിലൂടെ നോക്കാം. “യിസ്രായേൽ മക്കൾ നിമിത്തം യെരീഹൊ അടച്ച് ഉറപ്പിച്ചിരുന്നു, ആരും പുറത്തുപോയില്ല, അകത്തേക്ക് പ്രവേശിച്ചുമില്ല.” യഹോവയുടെ വധാതികൃത വാളിന് ഇരയായിത്തീരാനുള്ള ആദ്യത്തെ കനാന്യനഗരം ഇതായിരുന്നു. അക്കാരണത്താൽ ദൈവത്തിന് അർപ്പിക്കപ്പെട്ട ആദ്യഫലങ്ങളേപ്പോലെ അതിന് പ്രത്യേക ശ്രദ്ധലഭിക്കേണ്ടിയിരുന്നു. യോശുവ ഇപ്രകാരം വിശദീകരിച്ചു: “നഗരം നാശത്തിന് അർപ്പിക്കപ്പെട്ട ഒന്നായിത്തീരണം; അതും അതിലുള്ള സകലതും യഹോവക്കുള്ളതാകുന്നു.”—യോശുവ 6:1, 17; പുറപ്പാട് 22:29; ലേവ്യർ 27:26 ഇവതാരതമ്യപ്പെടുത്തുക.
11. (എ) നാം ഇന്ന് ഏത് ശ്രദ്ധേയമായ സമാന്തരത്വം കുറിക്കൊള്ളുന്നു? (ബി) മഹാബാബിലോന്റെ “ഭീതിയുടെ” ഒരു ദൃഷ്ടാന്തം നൽകുക.
11 രക്തപങ്കിലമായ ഈ 20-ാം നൂററാണ്ടിൽ അധർമ്മത്തിന്റെ മൂർദ്ധന്യദശയിൽ എത്തിയിരിക്കുന്ന വ്യാജമതലോക സാമ്രാജ്യമാകുന്ന മഹാബാബിലോന് ഇത് എത്ര നന്നായി യോജിക്കുന്നു! യഹോവയുടെ സാക്ഷികൾ പ്രവേശിക്കാതിരിക്കുന്നതിന് അതിന്റെ വാതിലുകൾ അടക്കാൻ അത് ശ്രമിച്ചിരിക്കുന്നു. രാഹാബിന്റെ വാക്കുകളിൽ ദൈവജനങ്ങളേക്കുറിച്ചുള്ള, 1985 നവംബർ 12-ലെ ഇററാലിയൻ വർത്തമാനപ്പത്രമായ ലാ റിപ്പബ്ലിക്കാ “യഹോവയുടെ സാക്ഷികൾക്കെതിരെ സഭയിൽനിന്നുള്ള അപകട നിലവിളി” എന്ന ശീർഷകം വഹിച്ചു. യഹോവയുടെ സാക്ഷികളുടെ “ഭീഷണി” നിർവ്വീര്യമാക്കുന്നതിന് ഒരു റോമൻ കത്തോലിക്കാ കർദ്ദിനാൾ ബൊളോഗ്നായിൽ വിളിച്ചുകൂട്ടിയ ഒരു യോഗത്തെ സംബന്ധിച്ച് ആ ലേഖനം റിപ്പോർട്ടുചെയ്തു. പ്രോത്സാഹനവും പിന്തുണയും നൽകി പാപ്പാ ഒരു സന്ദേശം അയച്ചു. “അവർ ലോകത്തെവിടെയും പടർന്നുപന്തലിക്കുകയാണ്” എന്ന് നിലവിളി ഉയർന്നു. ഈ “അപകടത്തെ” നേരിടുന്നതിന് “ഇപ്പോൾ സഭ പടയൊരുക്കം നടത്തു”മെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എന്നാൽ അത് വിജയിക്കുമോ?—യിരെമ്യാവ് 1:17-19.
12. (എ) “ദൈവ”ത്തെ സംബന്ധിച്ച മഹാബാബിലോന്റെ ആശയം സത്യത്തിന് വിരുദ്ധമായിരിക്കുന്നതെങ്ങനെ? (ബി) എന്തുകൊണ്ട്, യഹോവതന്റെ സാക്ഷികൾക്കു വേണ്ടി പോരാടും?
12 മഹാബാബിലോനിൽ ക്രൈസ്തവലോകത്തിന്റെ നിഗുഢ ത്രിത്വം മുതൽ പൗരസ്ത്യമതങ്ങളിലെ ദശലക്ഷക്കണക്കിന് ദേവൻമാർവരെ കുഴച്ചുകളയുന്ന നിരവധി ദൈവങ്ങളുണ്ട്. യോശുവയെ നിയോഗിക്കുന്നതിനുമുമ്പ് മോശെ ഇപ്രകാരം പ്രസ്താവിച്ചിരുന്നു: “യിസ്രായേലെ കേൾക്ക: നമ്മുടെ ദൈവമായ യഹോവ ഏക യഹോവയാകുന്നു.” “ദൈവവും പിതാവുമായ” ഈ “ഏകനെ” സ്തുതിക്കുന്നതിൽ ഇന്ന് യഹോവയുടെ സാക്ഷികൾ തനിച്ചു നിലകൊള്ളുന്നു. (ആവർത്തനം 6:4; എഫേസ്യർ 4:6) യോശുവയുടെയും യിസ്രായേലിൽ വിശ്വസ്തരായ മററ് നായകൻമാരുടെയും നാളുകളിൽ യഹോവ ചെയ്തതുപോലെ അവൻ നമുക്കുവേണ്ടി പോരാടും.—2 ദിനവൃത്താന്തം 20:15, 17; 32: 7, 8; യെശയ്യാവ് 54:17.
ന്യായവിധിയുടെ നടത്തിപ്പ്
13. (എ) യെരീഹൊയെ ആക്രമിക്കുന്നതിനുമുമ്പ് ഏതു സംഭവങ്ങൾ ഉണ്ടായി? (ബി) നാം ഇന്ന് ഏത് സമാന്തരങ്ങൾ കാണുന്നു?
13 യെരീഹൊ ആക്രമിക്കുന്നതിനുവേണ്ടി യോശുവ തികഞ്ഞ തയ്യാറെടുപ്പുനടത്തി. മരുഭൂമിയിൽ വെച്ച് വളർന്ന പുരുഷൻമാരെ പരിച്ഛേദന കഴിച്ചു. അവർ യഹോവക്ക് നൽകുന്ന മുഴുഹൃദയത്തോടെയുള്ള ഭക്തിയെ തടസ്സപ്പെടുത്തിയേക്കാവുന്ന സകലതും നീക്കം ചെയ്യുന്നതിനെ ഇത് പ്രതീകപ്പെടുത്തി. (ആവർത്തനം 10:16; 30:5, 6) പെസഹാ അനുഷഠാനം പുനരാരംഭിച്ചു. അത്ഭുതകരമായി നൽകിക്കൊണ്ടിരുന്ന മന്ന നിന്നുപോയപ്പോൾ ജനം ദേശത്തെ വിളവുകൊണ്ട് പോഷിപ്പിക്കപ്പെടാൻ തുടങ്ങി. കൂടാതെ, “യഹോവയുടെ സൈന്യത്തിന്റെ പ്രഭു, മനുഷ്യനാകുന്നതിനുമുമ്പുള്ള ലോഗോസ് തന്നെ, യോശുവക്ക് പ്രത്യക്ഷപ്പെട്ട് അവനെ സ്ഥിരീകരിച്ചു. ആ ഒരുവന്റെ സാന്നിദ്ധ്യത്തെ യോശുവാ വിനയപൂർവ്വം അംഗീകരിച്ചു. ഇപ്പോഴത്തെ വേലക്കു വേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുമളവിൽ ആധുനിക കാലത്തെ യഹോവയുടെ സാക്ഷികളുടെ അനുഭവത്തിൽ ഈ കാര്യങ്ങളിലെല്ലാം നമുക്കു സമാന്തരത്വം കണ്ടെത്താൻ കഴിയും. കർത്താവായ യേശുക്രിസ്തുവിന്റെ നായകത്വത്തിൻകീഴിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” പുരോഗമനപരമായി മുന്നേറിയിരിക്കുന്നതുകൊണ്ട് നമ്മുടെ ആത്മീയ ഭക്ഷണം വൈവിദ്ധ്യമാർന്നതും പോഷകങ്ങളിൽ സമ്പന്നവും ആയിത്തീർന്നിരിക്കുന്നു.—യോശുവ 5:1-5.
14. യെരീഹൊയെ ആക്രമിക്കുന്നതിന് യഹോവ ഏത് വിചിത്രമായ യുദ്ധതന്ത്രങ്ങൾ നിർദ്ദേശിച്ചു?
14 ഇപ്പോൾ യുദ്ധരംഗത്തേക്കു നോക്കുക. യഹോവ വിചിത്രമായ യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ടു! ഓരോ ദിവസവും ഒരു പ്രാവശ്യം വീതം യിസ്രായേലിലെ പുരോഹിതൻമാർ യഹോവയുടെ സാന്നിദ്ധ്യത്തെ പ്രതിനിധീകരിക്കുന്ന പെട്ടകവും വഹിച്ചുകൊണ്ട് യെരീഹൊക്കു ചുററും മാർച്ച് ചെയ്യുന്നു. എഴു പുരോഹിതൻമാർ ആട്ടിൻ കൊമ്പുകൊണ്ടുള്ള കാഹളം ഊതിക്കൊണ്ട് അവർക്ക് മുമ്പായി നടക്കുന്നു, യിസ്രായേലിലെ യോദ്ധാക്കൾ അവരുടെ മുമ്പിലും പിമ്പിലും മാർച്ച് ചെയ്യുന്നു. എന്നാൽ ഏഴാം ദിവസം അവർ ‘നേരത്തെ അരുണോദയത്തിങ്കൽ’ എഴുന്നേററ് നഗരത്തിനു ചുററും ഏഴുപ്രാവശ്യം മാർച്ച് ചെയ്യുന്നു. ആ യെരീഹൊ നിവാസികൾ എത്രമാത്രം നടുങ്ങിയിരിക്കണം!—യോശുവാ 6:2-15.
15. ഇന്ന് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൽ എന്തു സമാന്തരം കാണുന്നു?
15 ഇന്ന് യഹോവയുടെ സാക്ഷികൾ ഭൂവ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്നതിൽ നാം ഇതിന് ശ്രദ്ധേയമായ ഒരു സമാന്തരത്വം കാണുന്നു. ഈയിടെ നമ്മുടെ രാജ്യപ്രവർത്തനത്തിന് എടുത്തുപറയത്തക്ക ഒരു വികസനം ഉണ്ടായി. പയണിയർ നിര 1985 വരെയുള്ള അഞ്ചു വർഷങ്ങളിൽ 134 ശതമാനം വർദ്ധിച്ചു. പയണിയർമാരുടെ സൈന്യവും മററ് രാജ്യപ്രസാധകരും പലപ്പോഴും അക്ഷരാർത്ഥത്തിൽ “നേരത്തെ” എഴുന്നേൽക്കുകയും യഹോവയുടെ ന്യായത്തീർപ്പുകൾ ഘോഷിക്കുന്നതിൽ ഉത്സാഹപൂർവ്വം പങ്കെടുക്കുകയും ചെയ്യുന്നു. ക്രൈസ്തവ—ലോകമതങ്ങളിലെ നായകൻമാർക്ക് ഈ സാക്ഷികൾ “എണ്ണമററതും ശക്തിയുള്ളതുമായ ഒരു ജന”മായി തോന്നുന്നു. സത്യത്തിന്റെ ഘോഷണം ആത്മാർത്ഥതയുള്ള അനേകർ തങ്ങളെ ഉപേക്ഷിച്ച് യഹോവക്കുവേണ്ടി തങ്ങളുടെ നില സ്വീകരിക്കാൻ ഇടയാക്കിയിരിക്കുന്നതെങ്ങനെയെന്ന് നിരീക്ഷിക്കുമളവിൽ പുരോഹിതൻമാർ “കഠിന വേദന”യിൽ ആണ്.—യോവേൽ 2:1-3, 6.
16. (എ) ഏത് അത്ഭുതങ്ങൾ യെരീഹൊയുടെ വീഴ്ചയെ അടയാളപ്പെടുത്തി? (ബി) രാഹാബിന്റെ വിശ്വാസത്തിന് പ്രതിഫലം നൽകപ്പെട്ടതെങ്ങനെ?
16 ഒടുവിൽ യോശുവ ജനങ്ങളോട് ഇപ്രകാരം കൽപ്പിക്കുന്നു: “ആർപ്പിടുക, എന്തെന്നാൽ യഹോവ നഗരം നിങ്ങൾക്കു നൽകിയിരിക്കുന്നു.” ഒരു വലിയ പോർവിളി മുഴങ്ങുന്നു. ഭൂമി കുലുങ്ങുകയും യെരീഹൊ മതിൽ നിലം പരിശാവുകയും ചെയ്യുന്നു—അത്ഭുതങ്ങളുടെ അത്ഭുതംതന്നെ. നഗരത്തിൽ ജീവനുള്ള സകലത്തിനെയും നശിപ്പിക്കാൻ യിസ്രായേല്യർ അനുസരണപൂർവ്വം പാഞ്ഞു കയറുന്നു. അവർ അത് തീവെച്ച് ചുട്ടുകളയുന്നു. എന്നാൽ നോക്കൂ! പുറം മതിലിന്റെ ഒരു ചെറിയ ഭാഗം അപ്പോഴും നിൽക്കുന്നു, അതിന്റെ ജനാലയിൽ ഒരു ചുവപ്പുചരടുണ്ട്. രാഹാബിനെയും അവളുടെ പിതാവിന്റെ കുടുംബത്തെയും ഹാനി ഭവിക്കാതെ പുറത്തുകൊണ്ടുവരുന്നു. തക്കസമയത്ത് രാഹാബിന്റെ വിശ്വാസത്തിന് കൂടുതലായ പ്രതിഫലം നൽകപ്പെടുന്നു, അവൾ യിസ്രായേല്യനായ സൽമോന്റെ ഭാര്യയും യേശുക്രിസ്തുവിന്റെ ഒരു പൂർവ്വികയും ആയിത്തീരുമളവിൽത്തന്നെ.—യോശുവ 6:16-26; മത്തായി 1:5.
17. ഈ അത്ഭുതങ്ങൾ എന്തിനെ മുൻനിഴലാക്കുന്നു?
17 “അതുകൊണ്ട് യഹോവ യോശുവയോടു കൂടെയുണ്ടെന്ന് തെളിഞ്ഞു, അവന്റെ കീർത്തി മുഴുഭൂമിയിലും വ്യാപിക്കയും ചെയ്തു.” അതുപോലെതന്നെ, മഹാബാബിലോൻ നശിപ്പിക്കപ്പെടുകയും “മഹോപദ്രവ”ത്തിന്റെ പൊട്ടിപ്പുറപ്പെടലിങ്കൽ അവളുടെ ധനവും പ്രതാപവും ഉരിഞ്ഞുമാററപ്പെടുകയും ചെയ്യുമളവിൽ യഹോവയുടെ മഹത്വമേറിയ നാമം സംസ്ഥാപിക്കപ്പെടും.—യോശുവ 6:27; വെളിപ്പാട് 17:16; 18:9, 10, 15; മത്തായി 24:21, 22ന്ന.
ഒരു വിശ്വാസത്യാഗി പരാജയപ്പെടുന്നു
18. (എ) ‘ജനത്തിന്റെ ഹൃദയം ഉരുകാൻ തുടങ്ങി’യതെന്തുകൊണ്ട്? (ബി) യോശുവ ആ പ്രതിസന്ധിയോട് പ്രതികരിച്ചതെങ്ങനെ?
18 യെരീഹൊയിലെ പ്രസിദ്ധമായ വിജയത്തിനുശേഷം ഉടനെ അമ്പരപ്പിക്കുന്ന ഒരു കാര്യം സംഭവിച്ചു. അടുത്തുകിടന്ന ആയ് പട്ടണം കീഴടക്കാൻ യോശുവ അയച്ച സൈന്യം പൂർണ്ണമായി പരാജയമടഞ്ഞു! “തൽഫലമായി ജനത്തിന്റെ ഹൃദയം ഉരുകാൻ തുടങ്ങുകയും വെള്ളംപോലെ ആയിത്തീരുകയും ചെയ്തു. സംഭ്രാന്തനായ യോശുവ കരഞ്ഞു പ്രാർത്ഥിച്ചു: “പരമാധീശ കർത്താവായ യഹോവേ, . . . നിന്റെ മഹാനാമത്തിനുവേണ്ടി നീ എന്തു ചെയ്യും?”—യോശുവ 7:2-9.
19, 20. (എ) യഹോവ ആഖാന്റെ ഭോഷത്വം ഒഴിവാക്കിയതെങ്ങനെ, യോശുവക്ക് എന്ത് ഉറപ്പ് നൽകിക്കൊണ്ട്? (ബി) ആധുനിക നാളിൽ എന്തു സമാന്തരം കാണാൻ കഴിയും?
19 യിസ്രായേലിൽ “അപമാനകരമായ ഒരു ഭോഷത്തം” നടന്നിരിക്കുന്നുവെന്ന് യഹോവ അപ്പോൾ യോശുവക്ക് വെളിപ്പെടുത്തിക്കൊടുത്തു. യഹൂദാഗോത്രത്തിലെ ആഖാൻ തെററുകാരനായി തിരിച്ചറിയിക്കപ്പെട്ടു. യെരീഹൊയിലെ കൊള്ളമുതലിൽനിന്ന് അവൻ ഭംഗിയുള്ള” ഒരു ബാബിലോണിയൻ മേലങ്കിയും സ്വർണ്ണവും വെള്ളിയും മോഷ്ടിച്ചെടുത്തിരുന്നു. യഹോവ ആഖാന്റെമേൽ ‘ഭ്രഷ്ടു വരുത്തു’കയും അവനും അവന്റെ കുടുംബവും കല്ലെറിഞ്ഞുകൊല്ലപ്പെടുകയും ചെയ്തു. തുടർന്ന് അവരെയും അവരുടെ വസ്തുവകകളെയും തീയിൽ ദഹിപ്പിച്ചുകളഞ്ഞു. യഹോവയുടെ വിധി നിർവ്വഹണത്തിന്റെ ഒരു നിലനിൽക്കുന്ന സാക്ഷ്യമെന്ന നിലയിൽ ആഖാന്റെമേൽ ഒരു വലിയ കൽക്കൂമ്പാരം തന്നെ കൂട്ടപ്പെട്ടു, ആ സ്ഥാനം “അഖോർ താഴ്വര” എന്ന് വിളിക്കപ്പെടാനും ഇടയായി, ആ പേരിന്റെ അർത്ഥം “സമുദായ ഭ്രഷ്ട്; കുഴപ്പം” എന്നാണ്. വീണ്ടും യഹോവ യോശുവയോട് ഇപ്രകാരം പറഞ്ഞു: ഭയപ്പെടുകയോ ഭ്രമിക്കുകയോ അരുത്.” യോശുവ വീണ്ടും ഒരിക്കലും യുദ്ധത്തിൽ പരാജയമടഞ്ഞില്ല എന്നതിൽ യഹോവയുടെ നാമം മഹത്വീകരിക്കപ്പെട്ടു.—യോശുവ 7:10-8:1.
20 ആഖാന്റെ പാപത്തിന് ആധുനികനാളിൽ ഒരു സമാന്തരത്വം ഉണ്ടോ? ഉണ്ട്. ദിവ്യാധിപത്യക്രമം അവഗണിക്കുകയും തങ്ങളുടെ സ്വാർത്ഥഗതി പിന്തുടരുകയും ചെയ്യുന്ന “കൊടിയ ചെന്നായ്ക്കളെ” സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പുനൽകി. അത്തരം അത്യാഗ്രഹികൾ 1919 മുതൽ കാലാകാലങ്ങളിൽ ദൈവജനങ്ങളുടെയിടയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈയിടെയുണ്ടായ ഒരു ദൃഷ്ടാന്തം പറഞ്ഞാൽ 1970-കളുടെ മദ്ധ്യത്തിൽ ചില പ്രമുഖ മൂപ്പൻമാർ അതൃപ്തരായിത്തീർന്നു. യേശുവിന്റെ അപ്പോസ്തലൻമാരുടെ മാതൃക പിൻപററി രാജ്യസന്ദേശം ഘോഷിച്ചുകൊണ്ട് വീടുതോറും സാക്ഷീകരിക്കുന്നത് അവരുടെ “അന്തസ്സിന്” ചേരാത്തതായിരുന്നു. (പ്രവൃത്തികൾ 5:42; 20:20, 21, 29, 30) ബാബിലോന്യ ഉപദേശങ്ങളിലേക്ക് പിന്തിരിയുന്നത് അവർക്ക് നല്ലതായിതോന്നി. അവർ തന്ത്രപൂർവ്വം “അന്ത്യനാളുകൾ” സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കാനും യഹോവയുടെ സാക്ഷികളുടെ വേല മന്ദഗതിയിലാക്കാനും ശ്രമിച്ചു. (2 പത്രോസ് 3:3, 4) ഒടുവിൽ അവരെ പുറത്താക്കേണ്ടതായി വന്നു.—2 യോഹന്നാൻ 10, 11; ഫിലിപ്പിയർ 1:15-17; എബ്രായർ 6:4-8 താരതമ്യപ്പെടുത്തുക.
21. (എ) 1970-കളുടെ ഒടുവിൽ മന്ദതയുണ്ടാകാൻ ഒരു കാരണം എന്തായിരുന്നുവെന്ന് തോന്നുന്നു? (ബി) അന്നു മുതൽ വേല ‘ത്വരിത മാക്കുന്ന’തിൽ എന്തു സഹായിച്ചിരിക്കാം?
21 നമ്മുടെ വീടുതോറുമുള്ള ശുശ്രൂഷയുടെ തിരുവെഴുത്തുപരമായ അടിസ്ഥാനവും അതിന്റെ പ്രാധാന്യവും സ്പഷ്ടമായി പ്രകടമാക്കിക്കൊണ്ട് 1979 ജൂലൈ 15-ലെ വാച്ച്ററവർ പുറത്തുവന്നു. വിശ്വസ്തരായ സാക്ഷികൾ 1980-കളിലേക്ക് സോത്സാഹം മുന്നേറി! ഏതാനും വിശ്വാസത്യാഗികളുടെ സാന്നിദ്ധ്യം 1970-കളുടെ ഒടുവിലത്തെ പകുതിയിൽ യഹോവയുടെ വേല മന്ദഗതിയിലാകാൻ ഇടയാക്കിയതായി തോന്നുന്നു—അപ്പോൾ യഹോവയുടെ സജ്ജീവ സാക്ഷികളുടെ നിരയിൽ ശരാശരി വാർഷീക വർദ്ധനവ് ഒരു ശതമാനത്തിലും കുറഞ്ഞു. എന്നിരുന്നാലും കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വാർഷീക വർദ്ധനവ് ശരാശരി 6 ശതമാനത്തിലും അധികം ആയിട്ടുണ്ട്. രാജ്യ പ്രസാധകർ 1975-ലെ 21,79,256-നോട് താരതമ്യപ്പെടുത്തുമ്പോൾ 1985-ൽ 30,24,131 എന്ന ഒരു ലോകവ്യാപക അത്യുച്ചത്തിൽ എത്തിയിരിക്കുന്നു. യഹോവ അവന്റെ വേല ‘ത്വരിത’മാക്കിക്കൊണ്ടിരിക്കുന്നു!—യെശയ്യാവ് 54:2, 3; 60:22.
22. നാം യോശുവയുടെ പുസ്തകത്തിലേക്ക് തുടർന്ന് ശ്രദ്ധിക്കുമളവിൽ യഹോവയുടെ നാമം സംബന്ധിച്ച് എന്തു വിലമതിക്കണം?
22 സത്യത്തിൽ, യഹോവയുടെ നാമം മുഴുഭൂമിയിലും മഹത്വമേറിയതായിത്തീർന്നിരിക്കുന്നു! എന്നാൽ നാം ഇപ്പോൾ കാണാൻ പോകുന്നതുപോലെ അവൻ യോശുവയുടെ പുസ്തകത്തിലൂടെ അതിലുമധികം നമ്മോടു ‘സംസാരിക്കുന്നു.’—യെശയ്യാവ് 42:8, 9. (w86 12/15)
യോശുവയുടെ പുസ്തകത്തിൽ—
◻ നാം ഇന്നത്തെ ലോകത്തെ സംബന്ധിച്ച് ഏതു മാതൃക കാണുന്നു?
◻ രാഹാബിനെ സംബന്ധിച്ച വിവരണത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
◻ നമ്മുടെ വർദ്ധിച്ച പ്രവർത്തനത്തോട് സമാന്തരമുള്ള എന്ത് നാം കണ്ടെത്തുന്നു?
◻ യെരീഹൊയുടെ വീഴ്ചയാൽ മുൻനിഴലാക്കപ്പെട്ടതെന്ത്?
◻ ആഖാന്റെ പാപം കൈകാര്യം ചെയ്യുന്നതിനാൽ എന്തു സൂചിപ്പിക്കപ്പെട്ടു?