സംഭാഷണം ഒരു കല
തീററ, ഉറക്കം, ജോലി, ഇവ മമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. എന്നാൽ വളരെ ആവശ്യമുള്ള മറെറാന്നു കൂടിയുണ്ട്. എന്താണത്?
മമനുഷ്യന്റെ ഏററവും വിലയേറിയ ആവശ്യങ്ങളിലൊന്ന് ത്യജിക്കപ്പെട്ട് അഞ്ചു വർഷം ഏകാന്തതടവിൽ കഴിയേണ്ടിവന്ന ഒരു മമനുഷ്യന്റെ വാക്കുകൾ പരിചിന്തിക്കുക. “ഞാൻ സഖിത്വത്തിനു വേണ്ടി, ഒന്നു വർത്തമാനം പറയാൻ, എന്തെങ്കിലുമൊന്നു സംഭാഷിക്കാൻ ഒരാളെ കിട്ടാൻ വേണ്ടി അതിയായി അഭിലഷിച്ചു,” അദ്ദേഹം സമ്മതിക്കുന്നു. “ഏകാന്തതയോടു പോരാടാൻ എന്തെങ്കിലും ചെയ്തേ പററൂ എന്നു ഞാൻ മനസ്സിലാക്കാൻ തുടങ്ങി. എന്റെ ഏകാന്തതയിലും നിശബ്ദതയിലും എന്റെ മനസ്സു മോശമായി ബാധിക്കപ്പെടുമായിരുന്നു.”
അതേ, ആശയവിനിയമം നടത്തുകയെന്ന സഹജമായ ഒരാവശ്യം നമുക്കുണ്ട്. ആ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ സംഭാഷണം സഹായിക്കുന്നു. ഗവേഷകരായ ഡെന്നിസ് ആർ. സ്മിത്തും എൽ. കെയ്ത്ത് വില്യംസണും ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നമുക്കു നിർഭയം രഹസ്യങ്ങൾ തുറന്നുപറയാൻ കഴിയുന്ന, നമ്മുടെ ഏററവും വലിയ സന്തോഷങ്ങളും ഏററവും ആകുലപ്പെടുത്തുന്ന ഭയങ്ങളും തുറന്നുപറയാൻ കഴിയുന്ന, നമുക്കു സംസാരിക്കാൻ കഴിയുന്ന ആളുകൾ നമുക്കാവശ്യമാണ്.”
നമുക്കു സംസാരിക്കേണ്ട ആവശ്യമുണ്ട്!
സംസാരമെന്ന അത്ഭുതകരമായ വരം മനുഷ്യർക്കു ലഭിച്ചിരിക്കുന്നു. അതേ, സംഭാഷണം നടത്താൻ നമ്മെ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരു മനുഷ്യൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സംസർഗപ്രിയരായിരിക്കാനാണു ദൈവം നമ്മെ സൃഷ്ടിച്ചത്. സംസാരിക്കാൻ നിങ്ങൾക്ക് അവസരമില്ലെങ്കിൽ അഥവാ ആശയവിനിയമം നടത്താനുള്ള നിങ്ങളുടെ പ്രാപ്തിയെ ആരെങ്കിലും എടുത്തുകളയുകയാണെങ്കിൽ, അതൊരു ശിക്ഷ പോലെയാണ്. നിങ്ങൾ സംഭാഷണം നടത്തുമ്പോൾ വിലയേറിയ ഒരു സംഗതി സംഭവിക്കുന്നു. നിങ്ങളെക്കുറിച്ചുതന്നെ നിങ്ങൾക്ക ഒരു സുഖാനുഭൂതി തോന്നുന്നു, മററുള്ളവർ വിചാരിക്കുകയും അവർക്കു തോന്നുകയും ചെയ്യുന്ന കാര്യം അറിയുന്നതിൽനിന്ന നിങ്ങൾ പ്രയോജനം നേടുകയും ചെയ്യുന്നു.”
ഒരു സഞ്ചാരശുശ്രൂഷകന്റെ ഭാര്യയായ ഇലൻ ഇങ്ങനെ പറയുന്നു: “വാക്കുകൾ വികാരങ്ങളെ പ്രകടിപ്പിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ പങ്കാളി നമുക്ക് എത്ര വിലപ്പെട്ടവനാണെന്ന് അദ്ദേഹത്തിന് അല്ലെങ്കിൽ അവൾക്ക് അറിയാമെന്ന് നമുക്കു നിരൂപിക്കാനാവില്ല. അതു പറയേണ്ടതുണ്ട്; കാതുകൾ ആ വാക്കുകൾ കേൾക്കേണ്ടതുണ്ട്. നാം സംഭാഷിക്കേണ്ടതുണ്ട്.”
ഒരു ക്രിസ്തീയ മൂപ്പന്റെ മകനായ ഡേവിഡ് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറയുന്നു: “ചിലപ്പോൾ ഞാൻ നിരാശനാണ്, ഏതുതരം വികാരമാണ് അനുഭവപ്പെടുന്നതെന്ന് വാസ്തവത്തിൽ അറിയില്ല. മിണ്ടാതിരിക്കുക എന്നതാണ് എന്റെ ആദ്യത്തെ പ്രവണത, അപ്പോൾ സമ്മർദം ഉള്ളിൽ നുരഞ്ഞുപൊന്തും. ഞാൻ ആരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ അതു സമ്മർദം പുറത്തുവിടാനുള്ള ഒരു പഴുതുപോലെയാണെന്നു ഞാൻ കണ്ടെത്തുന്നു. ഞാൻ സംസാരിക്കുമ്പോൾ, എന്നെക്കുറിച്ചുതന്നെ ഞാൻ വാസ്തവത്തിൽ എന്തു വിചാരിക്കുന്നു എന്നു കണ്ടുപിടിക്കാനുള്ള ഒരവസരം എനിക്കു ലഭിക്കുന്നു, അതു കൈകാര്യം ചെയ്യാനും എനിക്കു കഴിയുന്നു.”
സംഭാഷണത്തിനു വിലങ്ങുതടികൾ
സംഭാഷണം ഒരാവശ്യത്തെ തൃപ്തിപ്പെടുത്തുന്നു, തീർച്ച. എന്നിരുന്നാലും, സംഭാഷണത്തിനു വിലങ്ങുതടികളുണ്ട്. വാസ്തവത്തിൽ, ചിലരെ സംബന്ധിച്ചിടത്തോളം, സംഭാഷണം ഒരു പെടാപ്പാടായിത്തീരുന്നു—ഒഴിവാക്കേണ്ട ഒരു പ്രവർത്തനം.
“എന്റെ ജീവിതത്തിൽ ഏറെക്കാലവും മററുള്ളവരുമായുള്ള സംഭാഷണം ഒഴിവാക്കുക എളുപ്പമാണെന്നു ഞാൻ കണ്ടെത്തി” എന്ന് ഗാരി പറയുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “എനിക്ക് ആത്മവിശ്വാസമില്ലെന്നതാണു കാരണം. ഞാൻ ആളുകളോടു സംസാരിക്കുമ്പോൾ വിഡ്ഢിത്തം പറയുന്നതുപോലെ തോന്നുമെന്നോ പറഞ്ഞ കാര്യം നിമിത്തം ഞാൻ തുച്ഛീകരിക്കപ്പെടുമെന്നോ ഉള്ള ഭയത്താൽ ഞാനിപ്പോഴും കഷ്ടപ്പെടുന്നു.”
തന്റെ പ്രശ്നം ലജ്ജയാണെന്ന് എലൻ പറയുന്നു. അവർ വിവരിക്കുന്നു: “അധികം സംഭാഷണങ്ങളൊന്നും നടത്താത്ത ഒരു കുടുംബത്തിലാണ് ഞാൻ വളർന്നുവന്നത്. എന്റെ പിതാവു വളരെയധികം ഭീഷണിപ്പെടുത്തുന്ന ഒരാളായിരുന്നു. അതുകൊണ്ട്, ഞാൻ വളർന്നപ്പോൾ സംസാരിക്കാൻ പററിയ എന്തെങ്കിലും ഉള്ളതായി എനിക്കു തോന്നിയില്ല.” അതേ, ലജ്ജയ്ക്ക് സംഭാഷണത്തിന്റെ ആസ്വാദനത്തിനു കാര്യമായ വിലങ്ങുതടികൾ സൃഷ്ടിക്കാൻ കഴിയും. എന്തിന്, നിശബ്ദതയുടെ മതിലുകൾക്കുള്ളിൽ അതിനു നിങ്ങളെ തളച്ചിടാൻപോലും കഴിയും!
താഴ്ന്ന സ്വാഭിമാനത്തോടു പോരാടുന്നതായി സമ്മതിക്കുന്ന ഒരു ക്രിസ്തീയ മൂപ്പനായ ജോൺ ഇങ്ങനെ പറയുന്നു: “അത് ഒരു പ്ലേഗ് പോലെയാണ്. നിങ്ങൾ ലജ്ജയ്ക്കു വഴങ്ങിക്കൊടുക്കുകയാണെങ്കിൽ, നിങ്ങൾ സ്വയം ഒററപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. മുറിയിൽ നൂറാളുകൾ ഉണ്ടെങ്കിൽപോലും നിങ്ങളൊന്നും പറയുകയില്ല. നിങ്ങൾക്കു വളരെയധികം നഷ്ടം സഹിക്കേണ്ടിവരും!”
നേരേമറിച്ച്, ദാനിയേൽ എന്നു പേരുള്ള ഒരു മൂപ്പനു പറയാനുള്ളത് ഇതാണ്: “സംസാരത്തിന്റെ കാര്യത്തിൽ എനിക്കൊരു പ്രശ്നവുമില്ല. ഞാൻ മനസ്സിലാക്കുന്നതിനു മുമ്പുതന്നെ ഞാൻ മററാരുടെയെങ്കിലും സംഭാഷണത്തെ മുറിച്ചുകടന്ന് സംഭാഷണം ഏറെറടുത്തുകഴിഞ്ഞിരിക്കും. എന്റെ ഭാര്യയുടെ മുഖഭാവം കാണുമ്പോൾ മാത്രമാണ് ഞാനതു തിരിച്ചറിയുന്നത്, അപ്പോൾ ഞാനിങ്ങനെ സ്വയം ചിന്തിക്കും, ‘ഓ, വേണ്ടായിരുന്നു, ഞാനതു വീണ്ടും ചെയ്തുപോയല്ലോ.’ സംഭാഷണത്തിന്റെ ശിഷ്ടഭാഗത്തിലുള്ള അവളുടെ സന്തോഷം നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം.”
ഇവയെയും സംഭാഷണത്തിന്റെ മററു തടസ്സങ്ങളെയും എങ്ങനെ തരണം ചെയ്യാം? ഈ കലയ്ക്ക് അനിവാര്യമായിരിക്കുന്നത് ഏതെല്ലാം ഗുണങ്ങളാണ്? അവ എങ്ങനെ ബാധകമാക്കാൻ കഴിയും?
‘എനിക്ക് എന്തു പറയാം?’
‘എനിക്ക് എന്തിനെക്കുറിച്ചു സംസാരിക്കാം?’ ‘എനിക്ക് ഒന്നുമറിയില്ല.’ ‘എനിക്കു പറയാനുള്ളതു കേൾക്കാൻ ആർക്കും മനസ്സില്ല.’ നിങ്ങൾക്ക് ഇങ്ങനെയൊക്കെ തോന്നിയേക്കാമെങ്കിൽപോലും അവ സത്യമായിരിക്കണമെന്നില്ല. നിങ്ങൾ മനസ്സിലാക്കുന്നതിനെക്കാൾ അധികം കാര്യങ്ങൾ നിങ്ങൾക്കറിയാം, അവയിൽ ചില വിവരങ്ങൾ മററുള്ളവർക്കു താത്പര്യമുള്ളതായിരിക്കാം. ഉദാഹരണത്തിന്, നിങ്ങൾ അടുത്ത കാലത്ത് എവിടേക്കെങ്കിലും യാത്രപോയിരിക്കാം. തങ്ങൾ താമസിക്കുന്ന സ്ഥലത്തോടുള്ള താരതമ്യത്തിൽ അവിടം എങ്ങനെയുണ്ടെന്ന് അറിയാൻ ആളുകൾ ആഗ്രഹിക്കും.
മാത്രമല്ല, വായനയിലൂടെ നാനാവിഷയങ്ങളിലുള്ള നിങ്ങളുടെ അറിവു മെച്ചപ്പെടുത്താൻ നിങ്ങൾക്കു കഴിയും, അങ്ങനെ ചെയ്യുകയും വേണം. ഓരോ ദിവസവും എന്തെങ്കിലും വായിക്കാൻ സമയമെടുക്കുന്നത് ഒരു നല്ല ശീലമാണ്. യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങളിൽ ബൈബിളിനെക്കുറിച്ചുള്ളതും അതുപോലെതന്നെ പൊതുതാത്പര്യമുള്ളതുമായ വിവരങ്ങൾ അടങ്ങുന്നു. നിങ്ങൾ എത്രത്തോളം വിവരങ്ങൾ നേടുന്നുവോ, അത്രയധികം നിങ്ങൾക്കു പങ്കുവയ്ക്കാൻ കഴിയും. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന ചെറുപുസ്തകത്തിലെ ദിനവാക്യം ഒരു നല്ല ഉദാഹരണമാണ്. ഓരോ ദിവസവും അത് ചിന്തിക്കുന്നതിനും സംഭാഷണത്തിൽ ഉപയോഗിക്കുന്നതിനും എന്തെങ്കിലും പ്രദാനം ചെയ്യുന്നു.
സംഭാഷണത്തിൽ ഏർപ്പെടുക എന്നതിന്റെ അർഥം സംസാരമെല്ലാം ഒരു വ്യക്തിതന്നെ നിർവഹിക്കണം എന്നല്ല. ഇരു കക്ഷികളും തങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കേണ്ടതുണ്ട്. സംസാരിക്കാൻ മറേറ വ്യക്തിയെ അനുവദിക്കുക. അദ്ദേഹം ശാന്തനാണെങ്കിൽ, നയപരമായ ചോദ്യങ്ങൾക്കൊണ്ട് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. പ്രായക്കൂടുതലുള്ള ഒരു വ്യക്തിയോടു നിങ്ങൾ സംസാരിക്കുകയാണെന്നു കരുതുക. കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ചു നിങ്ങൾക്ക് അദ്ദേഹത്തോടു ചോദിക്കാം. ചെറുപ്പമായിരുന്നപ്പോഴത്തെക്കാൾ ഇപ്പോൾ ലോകവും കുടുംബജീവിതവും എങ്ങനെ മാറിയിരിക്കുന്നു എന്നും നിങ്ങൾക്കു ചോദിക്കാം. അദ്ദേഹം പറയുന്നതു ശ്രദ്ധിച്ചിരിക്കുന്നതു നിങ്ങൾ ആസ്വദിക്കും നിങ്ങൾ കാര്യങ്ങൾ പഠിക്കുകയും ചെയ്യും.
ഒരു നല്ല ശ്രോതാവായിരിക്കുക
അവധാനപൂർവം ശ്രദ്ധിക്കുന്നതു സംഭാഷണത്തിലെ വിലയേറിയ ഒരു മുതൽക്കൂട്ടാണ്. മററുള്ളവരെ നാം ശ്രദ്ധിക്കുന്ന വിധത്തിന്, ഭാരങ്ങളേന്തുമ്പോൾ സഹായത്തിനായി കൈനീട്ടുന്നവരെ പിന്തുണയ്ക്കാൻ കഴിയും. ഒരു മനുഷ്യൻ തന്നെക്കുറിച്ചുതന്നെ കരുതിപ്പോന്നത് താൻ ‘ഒന്നിനും കൊള്ളാത്തവൻ’ ആണെന്നാണ്. വളരെ മനോവിഷമത്തിലായ അദ്ദേഹം സഹായത്തിനായി ഒരു സ്നേഹിതനു ഫോൺ ചെയ്തു. അത് അങ്ങേയററം അസൗകര്യപ്രദമായ ഒരു സമയത്തായിരുന്നെങ്കിലും ആ സ്നേഹിതൻ ദയാപൂർവം ശ്രദ്ധിച്ചു—രണ്ടു മണിക്കൂർ നേരം! തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി അയാൾ ആ സംഭാഷണത്തെ കരുതുന്നു. എന്താണ് സദ്ഫലം ഉളവാക്കിയത്? കേവലം “നല്ലൊരു കേൾവിക്കാരനായിരുന്നത്” എന്നു ശ്രദ്ധിച്ചുകേട്ട ആ സ്നേഹിതൻ സമ്മതിക്കുന്നു. “ജ്ഞാനമുള്ള എന്തെങ്കിലും വാക്കുകൾ പറഞ്ഞതായി ഞാൻ ഓർമിക്കുന്നില്ല. ഞാൻ ഉചിതമായ ചോദ്യങ്ങൾ തൊടുത്തുവിട്ടു, ‘എന്തുകൊണ്ടാണു നിങ്ങൾക്ക് അങ്ങനെ തോന്നുന്നത്?’ ‘എന്തുകൊണ്ടാണ് അതു നിങ്ങളെ വിഷമിപ്പിക്കുന്നത്?’ ‘എന്തു സഹായിച്ചേക്കാം?’ അദ്ദേഹം എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ, തന്റെ സ്വന്തം ചോദ്യങ്ങൾക്കു തന്നെയായിരുന്നു അദ്ദേഹം ഉത്തരം നൽകിയത്!”
തങ്ങളോടു സംസാരിക്കാൻ സമയം കണ്ടെത്തുന്ന മാതാപിതാക്കളെ കുട്ടികൾ വളരെയധികം വിലമതിക്കുന്നു. സ്കോട്ട് എന്നു പേരുള്ള ഒരു കുട്ടി ഇങ്ങനെയാണു പറയുന്നത്: “മാതാപിതാക്കൾ അടുത്തു വന്ന് നമ്മുടെ മനസ്സിൽ എന്താണ് ഉള്ളതെന്ന് അറിയാനാഗ്രഹിക്കുന്നതു നല്ലതാണ്. അടുത്തകാലത്തു ഡാഡി അങ്ങനെ ചെയ്തുകൊണ്ടാണിരിക്കുന്നത്, അതു സഹായകരമാണ്. കാരണം നമുക്കു സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്ത ചില സംഗതികളുണ്ട്.”
“കുട്ടികൾ നിങ്ങളോടു സംസാരിക്കുന്ന ഒരന്തരീക്ഷം നിങ്ങൾ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്,” ഒരു മനുഷ്യൻ നിർദേശിക്കുന്നു. തന്റെ നാലു കുട്ടികളിൽ ഓരോരുത്തരുമായി അദ്ദേഹം പതിവായി തനിച്ചു സമയം ചെലവഴിക്കുന്നു. കാരണം, നന്നായി പൊരുത്തപ്പെടുന്ന വ്യക്തിത്വങ്ങൾ യുവജനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു മാതാപിതാക്കൾ അവധാനപൂർവം അനുകമ്പയോടെ ശ്രദ്ധിക്കുന്നത് അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു. എന്താണ് അദ്ദേഹത്തിന്റെ ശുപാർശ? അവസരങ്ങൾ ഉയർന്നുവരികയും ഒരു കുട്ടി സംസാരിക്കാനാഗ്രഹിക്കുകയും ചെയ്യുമ്പോൾ കേൾക്കാൻ സന്നദ്ധനായിരിക്കുക. “നിങ്ങൾ എത്രമാത്രം ക്ഷീണിച്ചിരിക്കുകയോ അവശനായിരിക്കുകയോ ചെയ്താലും അവരെ വീർപ്പുമുട്ടിക്കരുത്! ശ്രദ്ധിച്ചു കേൾക്കുക,” അദ്ദേഹം പറയുന്നു.
ആത്മാർഥമായ താത്പര്യത്തിനു പ്രതികരണം ലഭിക്കുന്നു
സംഭാഷണം നടത്തുമ്പോൾ മനസ്സുതുറന്നു സംസാരിക്കുന്നതിനു പലർക്കും വൈകാരിക പിന്തുണ ആവശ്യമാണ്. ഒരു ചെറുപ്പക്കാരൻ ഇങ്ങനെ വിലപിച്ചു: ‘എനിക്ക് ആരോടെങ്കിലും സംസാരിക്കേണ്ടതുണ്ട്, എന്നാൽ ഞാൻ ആരുടെ അടുക്കലേക്കു പോകും? സംസാരിക്കുക എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. എന്നിൽ താത്പര്യമെടുക്കുന്ന ഒരാളെയാണ് എനിക്കാവശ്യം!’ യഥാർഥമായ, ആത്മാർഥമായ താത്പര്യത്തിന് ആശ്രയിക്കാവുന്നതും സുരക്ഷിതവുമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും, അങ്ങനെയൊരു സാഹചര്യത്തിൽ ഹൃദയംതുറന്ന് ഒരുവനോടു സംസാരിക്കുക ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും.
ഒരു മനുഷ്യൻ ഇങ്ങനെ വിവരിക്കുന്നു: “കുറെ വർഷങ്ങൾക്കു മുമ്പ്, കുടുംബസാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എനിക്കു വിഷമതകൾ ഉണ്ടായിരുന്നപ്പോൾ, ഒരു സ്നേഹിതനോടു സംഭാഷണം നടത്താൻ ഞാൻ ശ്രമിച്ചു. അദ്ദേഹം ആകപ്പാടെ പറഞ്ഞത് ഇതു മാത്രമായിരുന്നു: ‘സഹിച്ചുനിൽക്കുക, കാഠിന്യം ആർജിക്കുക, അപ്പോൾ എല്ലാം ശരിയാകും.’ സംഭാഷണമൊന്നും ഇല്ലായിരുന്നു, അതു സഹായപ്രദമായിരുന്നുമില്ല. വാസ്തവത്തിൽ അതെന്നെ പൂർവാവസ്ഥയിലേക്കു തിരികെ കൊണ്ടുപോകുക മാത്രമാണു ചെയ്തത്. എന്നാൽ അതിൽനിന്നു വ്യത്യസ്തമായി, യഹോവയുടെ സാക്ഷികളുടെ ഒരു മേൽവിചാരകനോടു ഞാൻ സംസാരിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ, മുഖഭാവം, ദയാപുരസ്സരമായ രീതി, എന്നിവയാൽ എനിക്കു മനസ്സിലായി, അദ്ദേഹം മനസ്സലിവുള്ളവനാണെന്ന്. തത്ഫലമായി, എന്റെ ഹൃദയം തുറക്കുകയും കൂടുതൽ സംഭാഷണം നടത്തുകയും ചെയ്തു. കാരണം, അദ്ദേഹത്തിന് ആത്മാർഥമായ താത്പര്യമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ സാഹചര്യത്തിൽ നിങ്ങളെ സഹായിക്കാൻ പററുന്ന സകലതും ഞങ്ങൾ ചെയ്യാൻ പോകുകയാണ്.’ അങ്ങനെയുള്ളവരോടു നമ്മൾ പ്രതികരിച്ചുപോകും!”
നമ്മിൽ ഇനിയും കൂടുതൽ പേർക്കു ഹൃദയം തുറന്നു മററുള്ളവരെ അർഥവത്തായ സംഭാഷണത്തിലേക്കു കൊണ്ടുവരാൻ കഴിയുമോ? സംസാരിക്കാൻ കഴിയാത്തവിധം വളരെ നാണിച്ച് ഒരുവൻ ഒരു കൂട്ടത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതു നാം കാണുമ്പോൾ, നമ്മുടെ സംഭാഷണത്തിൽ ആ വ്യക്തിയെയും ഉൾപ്പെടുത്താൻ നാം ശ്രമിക്കുന്നുവോ? നേരത്തെ പരാമർശിച്ച ജോൺ പറയുന്നു: “ആ വികാരം എനിക്കു മനസ്സിലാക്കാൻ കഴിയും, കാരണം ഞാൻ ആ സ്ഥാനത്ത് എന്നെത്തന്നെയാണു കാണുന്നത്, ഞാൻ അവന്റെ കൂടെ കൊടിയ വേദന അനുഭവിക്കുകയാണ്!” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നാം അവന്റെ അടുത്തുചെന്ന് അവനെ ഉൾപ്പെടുത്തുന്നത് എത്ര പ്രധാനമാണ്. പ്രസ്തുത വിഷയത്തെക്കുറിച്ചു നാം നിശബ്ദമായി പ്രാർഥിക്കുക പോലും ചെയ്തേക്കാം.”
ഒരു സ്നേഹിതനെക്കുറിച്ചു ഡാൻ പറയുന്നു: “സംഭാഷണം നടത്താനുള്ള പ്രാപ്തിയിൽ റോയിക്ക് അത്തരം ആത്മവിശ്വാസം ഇല്ലായിരുന്നു, അതുകൊണ്ട് ഒരു കൂട്ടമാളുകൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ ഏതാനും ചുവടുകൾ പിന്നിലായിരിക്കും നിൽക്കുക. അതുകൊണ്ട്, ഞാൻ അവനോട് ഒരു ചോദ്യം ചോദിക്കുമായിരുന്നു, ‘റോയി പറ, ഇന്നതിനെക്കുറിച്ച് നീ എന്താ പറഞ്ഞത്?’ അപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങും. തത്ഫലമായി, മററുള്ളവർ അറിയാതിരുന്ന അദ്ദേഹത്തിന്റെ ഒരു വശം അവർ കണ്ടു.” ഡാൻ പ്രോത്സാഹിപ്പിക്കുന്നു: “ഒരാളോടു സംസാരിക്കാനും മടികൂടാതെ അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കാനും പാടുള്ളപ്പോൾ തോററു പിൻമാറരുത്. സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരു നല്ല വ്യക്തി ഉള്ളിലുണ്ടെന്നു സ്വയം വിചാരിക്കുക. മടികൂടാതെ അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കാൻ ശ്രമിക്കുക, അവിരാമം പ്രവർത്തിച്ചുകൊണ്ട്.”
മററുള്ളവരിൽ സ്നേഹപുരസ്സരവും ആത്മാർഥവുമായ താത്പര്യം നട്ടുവളർത്തിക്കൊണ്ട് നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയും—ലജ്ജ എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടെങ്കിൽപോലും. സ്വയം ഒററപ്പെടുത്താനുള്ള പ്രവണതയെ തരണം ചെയ്യാൻ ഇതു തന്നെ സഹായിച്ചതായി ജോൺ കണ്ടെത്തി. “സ്നേഹം അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല,” അദ്ദേഹം വിശദീകരിക്കുന്നു. (1 കൊരിന്ത്യർ 13:5, NW) “സ്നേഹപുരസ്സരമായ കാര്യം ചെയ്യുന്നതിന്, നിങ്ങൾ മററുള്ളവരോടു സംസാരിക്കുകയും അവരെക്കുറിച്ചു ചോദിക്കുകയും വേണം. അപര്യാപ്തതകൾക്കു വഴങ്ങിക്കൊടുക്കുകയല്ല വേണ്ടത്. പ്രാർഥനാപൂർവം നിങ്ങളുടെ പ്രവണതകളെ നിങ്ങൾക്കു മറികടക്കാൻ കഴിയും.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “അതു ചെയ്യുന്നതിൽനിന്നും വളരെയധികം പ്രതിഫലം ലഭിക്കുന്നു. മററുള്ളവർ പ്രതികരിക്കുന്നതു കാണുകയും അവർ എങ്ങനെ ഉന്നതി നേടിയിരിക്കുന്നു എന്നു നിരീക്ഷിക്കുകയും ചെയ്യുമ്പോൾ നമ്മളും കെട്ടുപണി ചെയ്യപ്പെടുന്നു. അടുത്ത ഓരോ തവണയും മുന്നോട്ടു ചെല്ലാനുള്ള ഒരു ധൈര്യം അതു നമുക്കു തരണം.”
സമാനുഭാവം—സംഭാഷണത്തിന്റെ അടിത്തറ
മനുഷ്യസ്വഭാവവിശേഷതകളിൽ ഏററവുമധികം വിലമതിക്കപ്പെടുന്നതാണു സമാനുഭാവം. എന്നാൽ എന്താണു സമാനുഭാവം? പെൻസിൽവേനിയ സ്റേറററ് യൂണിവേഴ്സിററിയിലെ ഡോ. ബർനാർഡ് ഗർനീ പറയുന്നത് സമാനുഭാവം, ‘മറേറ വ്യക്തിയോടു യോജിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ വികാരങ്ങളെയും വീക്ഷണകോണത്തെയും മനസ്സിലാക്കാനുള്ള കഴിവ്’ എന്നാണ്. സംഭാഷണത്തിൽ സമാനുഭാവം എത്ര പ്രധാനമാണ്? “അതാണ് അടിത്തറ! മററു സകലതും കുടികൊള്ളുന്ന അടിസ്ഥാനം.”
എല്ലാ നല്ല ബന്ധങ്ങളുടെയും ജീവരേഖയാണു സംഭാഷണമെന്നു ഡോ. ഗർനീ വിശദീകരിക്കുന്നു. തീർച്ചയായും, അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണ്. അവ പരിഹരിച്ച് ബന്ധം നിലനിർത്തുന്നതിനു പ്രശ്നത്തെക്കുറിച്ചു സംസാരിക്കാൻ നാം ഒരുക്കമുള്ളവരായിരിക്കണം. അതു ചെയ്യാൻ മിക്കവരും വിസമ്മതിക്കുന്നു, കാരണം മറേറ വ്യക്തിയെ ന്യായീകരിക്കുന്നവനോ കോപാകുലനോ ആക്കാതെ സംസാരിക്കാൻ അവർക്കറിയില്ല. ഡോ. ഗർനീ പറയുന്നതനുസരിച്ച്, “മറേറ വ്യക്തിയുടെ അഭിപ്രായത്തെ വിലമതിക്കുകയും ആദരിക്കുകയും ചെയ്താൽ അത് അയാളുടെ അഭിപ്രായത്തോടു യോജിക്കുന്നതായി മിക്കയാളുകളും തെററിദ്ധരിക്കുന്നു. തത്ഫലമായി, അവർ വിയോജിക്കുമ്പോൾ അവർ വിലമതിപ്പും ആദരവും പ്രകടമാക്കുന്നില്ല. യോജിപ്പിനെയും വിലമതിപ്പിനെയും വേർതിരിച്ചുകാണാൻ സമാനുഭാവം നിങ്ങളെ സഹായിക്കുന്നു.”
മറേറ വ്യക്തിയുടെ സ്ഥാനത്തു നിങ്ങളെത്തന്നെ മാനസികമായി നിർത്തുമ്പോൾ അദ്ദേഹത്തെപോലെതന്നെ നിങ്ങൾക്കു തോന്നുകയും നിങ്ങൾ ചിന്തിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ, ധാരണയും വിലമതിപ്പും ആദരവും വളരുന്നതായി നിങ്ങൾ മനസ്സിലാക്കും, നിങ്ങൾ വിയോജിച്ചാൽപോലും.
നാലു കുട്ടികളുടെ മാതാവായ ജാനററിന്റെ കാര്യമെടുക്കുക. ഒരു സമയത്ത് അവൾക്കു നിരാശ തോന്നി, തന്നെക്കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു തോന്നി. ആരെയെങ്കിലും സഹായിക്കുന്നതിൽ സമാനുഭാവം എത്ര അനിവാര്യമാണെന്ന് അവൾ ഇപ്പോൾ മനസ്സിലാക്കുന്നു. അവൾ വിവരിക്കുന്നു: “സഹായകമായിരുന്ന പല കാര്യങ്ങൾ ഞാൻ ചെയ്തതിനെക്കുറിച്ച് ഭർത്താവ് എന്നോടു വിശദീകരിക്കുന്നതു ഞാനോർക്കുന്നു, എന്നാൽ എന്നെക്കൊണ്ട് യാതൊരു ഉപകാരവുമില്ലെന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. അദ്ദേഹം സ്നേഹപൂർവം ഞാൻ പറയുന്നതു കേട്ടു, ഞാൻ കരഞ്ഞുകൊണ്ടിരുന്നപ്പോൾപോലും, എന്നിട്ട് എന്റെ ആത്മവിശ്വാസം കെട്ടിപ്പടുത്തു. എന്നാൽ അദ്ദേഹം എന്റെ ചിന്തയെ തുച്ഛീകരിക്കുകയോ ‘ഓ, അതു മണ്ടത്തരമാണ്,’ എന്നോ മറേറാ പറയുകയോ ചെയ്തിരുന്നെങ്കിൽ ഞാൻ വളരെ നിശബ്ദയായി തനിച്ചു കഴിഞ്ഞുകൂടുമായിരുന്നു. മറിച്ച്, അന്നു വൈകുന്നേരം ഞങ്ങൾ അർഥവത്തായ നീണ്ട ഒരു സംഭാഷണത്തിൽ ഏർപ്പെട്ടു.”
‘നിങ്ങൾ കരുതലുള്ളവനാണെന്നു സമാനുഭാവം പ്രകടമാക്കുന്നു. അത് ആശയവിനിമയത്തെ ഊട്ടിവളർത്തുന്നു, അനേകമാളുകൾ ആഗ്രഹിക്കുന്നതും അവർക്ക് ആവശ്യവുമായ തിരിച്ചുള്ള ആശയവിനിയമം അതാണ്,’ ഡോ. ഗർനീ ഉപസംഹരിക്കുന്നു.
നിങ്ങൾക്കതു ചെയ്യാം!
നന്നായി സംഭാഷണം നടത്തുന്ന ഒരുവനായിരിക്കാൻ കഴിയും നിങ്ങൾക്ക്. സംഭാഷണമെന്ന കല വശപ്പെടുത്തുന്നതിനുള്ള ചില അടിസ്ഥാന കാര്യങ്ങൾ നാം പരിചിന്തിച്ചിരിക്കുന്നു, എന്നാൽ മററനേകം കാര്യങ്ങളുമുണ്ട്. അവയിൽ പെടുന്നവയാണ് സൗഹൃദം, നർമഭാവം, നയം, തുടങ്ങിയ കാര്യങ്ങൾ. ഇവ ചുരുക്കം ചില കാര്യങ്ങൾ മാത്രമാണ്. എന്നാൽ, പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയും വളരെ മനോഹരമായ ഒരു ചിത്രം സൃഷ്ടിക്കുന്നതിനു കാൻവാസിൽ തന്റെ ബ്രഷ് വിദഗ്ധമായി ചലിപ്പിക്കുന്ന ഒരു ചിത്രകാരനെപ്പോലെ, ആവശ്യമായ ഈ ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ നാമും പ്രയത്നിക്കണം.
ഉദാഹരണത്തിന്, ദാനിയേൽ നന്നായി സംഭാഷണം നടത്തുന്ന ഒരു വ്യക്തിയായിത്തീർന്നു. എങ്ങനെ? ഇടയ്ക്കു കയറി സംഭാഷണം ഏറെറടുക്കാനുള്ള തന്റെ പ്രവണതയെ നിയന്ത്രിച്ചുകൊണ്ട്. അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “ഒരു സംഭാഷണത്തിന്റെ മുഴു നിയന്ത്രണവും നേടാതിരിക്കാൻ ഞാൻ ബോധപൂർവകമായ ശ്രമം നടത്തേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതിന്റെ അർഥം എന്റെ നാവിനു കടിഞ്ഞാണിടുക എന്നതാണ്. ചില നുറുങ്ങുകൾ ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നതായി കണ്ടെത്തുമ്പോൾ, ഞാൻ മാനസികമായി ബ്രേക്കിടുന്നു! ഒരഭിപ്രായം സംഭാഷണത്തിന്റെ ഗതിയെ മാററുമെന്നോ സംഭാഷണം നടത്താനുള്ള ആരുടെയെങ്കിലും പ്രാപ്തിയെ എടുത്തുകളയുമെന്നോ ഞാൻ കരുതുന്നുവെങ്കിൽ ഞാനതു പറയാറില്ല!”
എന്താണ് ഇലനെ സഹായിച്ചത്? ബൈബിളിലെ സൂക്ഷ്മപരിജ്ഞാനം സമ്പാദിച്ചശേഷം, സംസാരിക്കാൻ വിലയേറിയതും ഈടുററതുമായ ഒന്നു തനിക്കുണ്ടെന്ന് അവൾ മനസ്സിലാക്കി. അവൾ പറയുന്നു: “എന്റെ സ്വന്തം കാര്യത്തിൽനിന്നു ശ്രദ്ധ തിരിച്ച് ആത്മീയ കാര്യങ്ങളെക്കുറിച്ചു ഞാൻ മററുള്ളവരോടു സംസാരിക്കുകയാണെങ്കിൽ അനായാസമായി സംഭാഷണം നടത്താൻ കഴിയുമെന്നു ഞാൻ മനസ്സിലാക്കുന്നു. നമുക്കു പതിവായി ലഭിക്കുന്ന ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ വായിക്കുന്നതും പ്രയോജനപ്രദമാണ്. അതുമായുള്ള എന്റെ പരിചയത്തെ ഞാൻ പുതുക്കുമ്പോൾ, പങ്കുവെക്കാനും കൂടുതൽ അനായാസം സംഭാഷണം നടത്താനും എനിക്ക് എന്തെങ്കിലുമുണ്ടായിരിക്കും.”
നിങ്ങളുടെ സംഭാഷണത്തിൽ ഈ അത്യാവശ്യ ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമിക്കുക. അപ്പോൾ, മററുള്ളവർക്കു നവോൻമേഷവും സന്തോഷവും കൈവരുത്താൻ നിങ്ങൾക്കും കഴിയും, തീർച്ചയായും മമനുഷ്യന്റെ ഒരാവശ്യത്തെ തൃപ്തിപ്പെടുത്തുന്ന ഒരു കല പഠിച്ചെടുത്തതിന്റെ സംതൃപ്തിയും നിങ്ങൾക്കു ലഭിക്കും.