ലോകത്തെ വീക്ഷിക്കൽ
“ഏററവുമധികം അറിയപ്പെടുന്ന മതമാസിക”
ഫിന്നിഷ് ജനതക്ക് ഏററവുമധികം അറിയാവുന്ന മതമാസിക തിട്ടപ്പെടുത്തുന്നതിനുള്ള ഒരു ശ്രമത്തിൽ ഫിൻലണ്ടിലെ ലൂഥറൻ സഭയുടെ മുഖ്യ വർത്തമാനപ്പത്രമായ കോട്ടിമാ ഒരു സർവ്വേ നടത്തി. ആ സർവേയുടെ ഫലം “വീക്ഷാഗോപുരമാണ് ഏററവുമധികം അറിയപ്പെടുന്ന മത മാസിക” എന്ന ശീർഷകത്തിൽ മുൻ പേജിൽ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തിൽ വിശേഷവൽക്കരിച്ചിരുന്നു. മററു മത മാസികകളോടുള്ള താരതമ്യത്തിൽ വീക്ഷാഗോപുരത്തിന്റെ വിജയത്തേക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് അതേ ലക്കത്തിലെ മുഖപ്രസംഗം ഇങ്ങനെ വിശദീകരിച്ചു: “[വീക്താഗോപുരം] ഏററവുമധികം അറിയപ്പെടുന്നതിന്റെ കാരണം അതിന്റെ വിതരണക്കാരുടെ ഭാഗത്തെ വിശ്വസ്തവും അക്ഷീണവുമായ പ്രവർത്തനമാണ്; തെരുക്കോണുകളിൽ മഴയായാലും വെയിലായാലും തങ്ങളുടെ സ്ഥാനത്തു നിൽക്കുന്ന മാസികാവിൽപ്പനക്കാരെ എല്ലാവരും തിരിച്ചറിയുന്നു.”
സ്പെയിസിന്റെ ഫലം
ഒരു സോവ്യററ് ബഹിരാകാശ യാത്രികനായ റോമനെങ്കോ മീർ എന്ന സ്പേസ് സ്റേറഷനിൽ 326 ദിവസം ചെലവഴിച്ചു. സ്പെയിസിൽ ചെലവഴിച്ച റെക്കോഡ് സമയവും ഭാരമില്ലായ്മയിലെ ദീർഘിച്ച വാസവും അയാളുടെ ശരീരത്തെ എങ്ങനെ ബാധിച്ചു? ഫ്രഞ്ച് മാസികയായ എൽ എക്സ്പ്രസ് പറയുന്നതനുസരിച്ച് റോമനെങ്കോയിക്ക് ഒന്നോ രണ്ടോ ഇഞ്ച് നീളം കൂടി. അയാളുടെ മാംസപേശികൾ ദുർബലമായി. അയാളുടെ അസ്ഥികൾക്ക് കട്ടികൂടി. അയാളുടെ രക്തവ്യാപ്തം 25 ശതമാനം കുറഞ്ഞു. അയാൾ ഒരു സൈക്കിളിന്റെയും ട്രെഡ്മില്ലിന്റെയും ഉപയോഗത്താൽ ആരോഗ്യവാനായി നിൽക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ കാൽവണ്ണയിലെ മാംസപേശികൾ ചുക്കിച്ചുളുങ്ങി. ഭാവി ബഹിരാകാശയാത്രികർക്ക് “മുടിവെട്ട് ഒഴിവാക്കുന്നതിന് കഷണ്ടിയും വലിയ ഭുജങ്ങളും—ആറെണ്ണം മെച്ചമായിരിക്കും—വണ്ണംകുറഞ്ഞ കാലുകളും അല്ലെങ്കിൽ സമനില പാലിക്കുന്നതിന് പിടിമുറുക്കമുള്ള ഒരൊററ കാലും ഉണ്ടായിരിക്കണ”മെന്ന് റോമനെങ്കോ തമാശയായി നിർദ്ദേശിച്ചു.
ഒരു തണുത്ത വിജയം
ദക്ഷിണ ഇംഗ്ലണ്ടിൽ വിൽററ് ഷയറിൽ ജലദോഷം സംബന്ധിച്ച മെഡിക്കൽറിസേർച്ചിനു സ്ഥാപിച്ച അവരുടെ ദേശീയ ഇൻസ്ററിററ്യൂട്ട് അടച്ചുപൂട്ടാൻ ബ്രിട്ടീഷ് അധികാരികൾ തീരുമാനിച്ചിരിക്കുന്നു. 40 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട ഇൻസ്ററിററ്യൂട്ട് സാധാരണ ജലദോഷത്തോടു പോരാടാനുള്ള ഒരു കാര്യക്ഷമമായ മാർഗ്ഗം കണ്ടെത്തുന്നതിന് അതിന്റെ ഗവേഷണങ്ങൾ വിനിയോഗിച്ചിരുന്നു. എന്നിരുന്നാലും, “ഫലം കിട്ടാഞ്ഞതുകൊണ്ട് അവർ [അധികാരികൾ] ഇൻസ്ററിററ്യൂട്ടിന്റെ വാർഷിക ഗ്രാൻറായ 5,00,000 ഡോളർ മറെറവിടെയെങ്കിലും മെച്ചമായി ചെലവഴിക്കാൻ കഴിയുമെന്ന് പരിഗണിക്കുന്നു”വെന്ന് ഫ്രഞ്ച് വർത്തമാനപ്പത്രമായ ലി മോണ്ടേ കുറിക്കൊള്ളുന്നു. ഇൻസ്ററിററ്യൂട്ടിന്റെ ഡയറക്ടർ ഡേവിഡ് ടയറൽ പറയുന്നതനുസരിച്ച് ഒരു ജലദോഷത്തിനോ തണുപ്പിനോ ചികിൽസിക്കുന്നതിന് “ചൂടുവെള്ളത്തിലെ ഒരു കുളി”യാണ് ഇപ്പോഴും ഏററവും നല്ല മാർഗ്ഗം.
മര്യാദയുള്ള പോലീസ്
ഗവൺമെൻറിന്റെ ഏജൻസികളെ സംബന്ധിച്ച അതിന്റെ ഒരു സർവേ പുറത്തിറക്കിയ ശേഷം ജാപ്പനീസ് നാഷനൽ പോലീസ് ഏജൻസി “പൊതു പ്രതിഛായാമെച്ചപ്പെടുത്തൽ പ്രസ്ഥാനം” ആരംഭിച്ചു. റിപ്പോർട്ട് പറയുന്നതനുസരിച്ച് പോലീസ് ഏററവും മോശമായ ധാരണകൾ നൽകി. അത്തരം ധാരണകൾ ക്രിമിനൽ പരിശോധനകളിലെ പൗരസഹകരണത്തെ തടസ്സപ്പെടുത്തിയേക്കാമെന്നു ഭയപ്പെട്ടുകൊണ്ട് പോലീസിന്റെ പൊതു പ്രതിഛായയെ മെച്ചപ്പെടുത്താൻ ഏജൻസിയുടെ വൈസ് കമ്മീഷണർ ജനറൽ പോലീസിനോടു പറഞ്ഞു. ഒരു ചീഫ് ഓഫ് പോലീസ് ഒരു എയർലൈൻ കമ്പനിയിൽനിന്ന് സഹായം തേടി. “ആളുകളുമായി ഇടപെടുന്നതിന്റെ ആദ്യ പാഠങ്ങൾ” പോലീസിനെ പഠിപ്പിക്കാൻ എയർലൈൻ മര്യാദാപൂർവകമായ പ്രവർത്തനത്തിന്റെ രണ്ടു സ്പെഷ്യലിസ്ററുകളെ അയച്ചു. തങ്ങളുടെ “ഇടപാടുകാ”രോടു മര്യാദപൂർവം ഇടപെടാൻ പോലീസ് സ്റേറഷനിലെ മുഴു ജോലിക്കാരും ഇപ്പോൾ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു.
ഗമ്മും ഡ്രൈവിംഗും
ച്യൂയിംഗ് ഗം ഉറക്കംതൂങ്ങുന്ന ഡ്രൈവർമാർക്ക് കാപ്പിയേക്കാളും തണുത്ത തൂവാലകളെക്കാളും അല്ലെങ്കിൽ പാട്ടിനെക്കാളും ഉത്തേജകമായിരിക്കാം എന്ന് ഒരു ജാപ്പനീസ് വർത്തമാനപ്പത്രമായ ആശി ഈവനിംഗ് ന്യൂസ് റിപ്പോർട്ടുചെയ്യുന്നു. ഗവേഷകർ 30-കളിലും 40-കളിലുമുള്ള നല്ല ഡ്രൈവർമാരിൽ പരീക്ഷണങ്ങൾ നടത്തുകയും ച്യൂയിംഗ് ഗം ഉറക്കംതൂങ്ങുന്ന ഡ്രൈവർമാരുടെ മസ്തിഷ്കപ്രവർത്തനം സാധാരണയിൽ 50 ശതമാനം ഉയർത്തിയെന്നും പത്തു മിനിററു കഴിഞ്ഞ് പ്രവർത്തനം നിദ്രാനിരക്കിനു മീതെ 25 ശതമാനത്തിൽ നിന്നുവെന്നും കണ്ടെത്തുകയും ചെയ്തു. മറിച്ച്, കാപ്പി അവരുടെ മസ്തിഷ്കപ്രവർത്തന സ്പന്ദനങ്ങളെ നിദ്രാനിലക്കുമീതെ വെറും 40 ശതമാനത്തിലേക്ക് ഉയർത്തി, പത്തു മിനിററിനുള്ളിൽ സകല ഫലങ്ങളും തേഞ്ഞുമാഞ്ഞുപോകുകയും ചെയ്തു. തണുത്ത തൂവാലകളും പാട്ടും സാധാരണയായി നൈമിഷികമായ ഫലങ്ങളേ ഉളവാക്കിയുള്ളു. എന്നിരുന്നാലും, “കാർ നിർത്തുക, എൻജിൻ നിർത്തുക, അൽപ്പം വിശ്രമിക്കുക എന്നിവയാണ് വഴിയിൽ ഉറക്കംതൂങ്ങുന്നതൊഴിവാക്കാൻ ഡ്രൈവർമാർക്കുവേണ്ടിയുള്ള ഏററം നല്ല ബുദ്ധിയുപദേശം” എന്ന് ഗവേഷകർ പറയുന്നതായി റിപ്പോർട്ടു പറയുന്നു.
ഒരിക്കലും പ്രായം കടന്നുപോകുന്നില്ല
ഒരു വിദേശഭാഷ പഠിക്കുന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ വ്യത്യസ്ത മാക്സ് പ്ലാൻക് ഇൻസ്ററിററ്യൂട്ടുകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ പ്രായം കൂടുന്നതോടെ പഠനപ്രാപ്തി കുറയുന്നുവെന്ന വിശ്വാസത്തെ ചോദ്യംചെയ്യുന്നു. ലണ്ടൻ റൈറസ് പറയുന്നതനുസരിച്ച് “ഒരു വിദേശ ഭാഷയിൽ പ്രാവീണ്യംനേടാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്ക് കുട്ടികളെക്കാൾ പ്രയാസമനുഭവപ്പെടുന്നുവെന്നുള്ളതിന് ശാസ്ത്രീയതെളിവില്ല” എന്ന് പ്രൊഫസ്സർ വൂൾഫ്ഗാംഗ് ക്ലൈൻ പറയുന്നു. നല്ല ആക്സൻറ് വശമാക്കുന്നത് കൂടുതൽ പ്രശ്നമാണെന്ന് മുതിർന്നവർ പൊതുവേ കണ്ടെത്തുന്നുവെങ്കിലും കൂടുതൽ വ്യാപകമായ പദസമ്പത്ത് ആർജ്ജിക്കുന്നതിനുള്ള പ്രാപ്തിയിൽ അവർ കുട്ടികളെക്കാൾ സമർത്ഥരാണ്. യഥാർത്ഥത്തിൽ, വിദ്യാഭ്യാസ ഗവേഷണസ്ഥാപനത്തിലെ പ്രൊഫസ്സർ പോൾ ബാൾട്ടസ് പറയുന്നതനുസരിച്ച്, “പ്രായക്കൂടുതലുള്ള അനേകർക്ക് പഠനത്തിനും ചിന്തക്കും ഉപയോഗിക്കാൻ കഴിയുന്ന ഗണ്യമായ ഓർമ്മയുണ്ട്.” “പ്രായക്കൂടുതലുള്ളവരുടെ ബുദ്ധിശക്തിയുടെ സാങ്കൽപ്പിക നഷ്ടം അവരുടെ സാദ്ധ്യതനിമിത്തമല്ല, പിന്നെയോ അവരുടെ ജീവിതരീതി നിമിത്തമാണ്” എന്ന് മറെറാരു ഗവേഷകൻ പ്രസ്താവിച്ചതായി ദി റൈറസ് കുറിക്കൊണ്ടു. “പലപ്പോഴും അവർക്കുള്ള മസ്തിഷ്കപ്രാപ്തി അവർ കേവലം ഉപയോഗിച്ചില്ല.”
ചെലവേറിയ പാഴ്വസ്തു
ഐക്യനാടുകളിൽ, സ്റേറാക്ക്ബ്രോക്കർമാരും കമ്പനികളും നേരിട്ടു മെയിൽചെയ്യുന്നവരും ഏതാണ്ട് 3,000 കോടി പ്രമാണങ്ങൾ ഉളവാക്കുന്നതിനും വിതരണംചെയ്യുന്നതിനും ഓരോ വർഷവും 10,000 കോടി ഡോളറിലധികം ചെലവഴിക്കുന്നു. അവക്കെല്ലാം എന്തു സംഭവിക്കുന്നു? ഫാറങ്ങൾ അച്ചടിക്കുന്നതിന് ആവശ്യമായ ഓരോ ഡോളറിനും “സംസാധനത്തിനും വിതരണത്തിനും സൂക്ഷിപ്പിനും ഒടുവിൽ നശിപ്പിക്കുന്നതിനും കൂടുതലായി 20 മുതൽ 80 വരെ ഡോളർ ചെലവഴിക്കപ്പെടുന്നു” എന്ന് ലണ്ടനിലെ ദി റൈറസ് റിപ്പോർട്ടുചെയ്യുന്നു.
കോളർ ഞെരുക്കം
വെള്ളക്കോളർ ജോലിക്കാരെ കുറേക്കൂടെ ശരിയായി “റൈറററ് കോളർ” ജോലിക്കാർ എന്നു വിളിക്കാമെന്ന് കോർനൽ യൂണിവേഴ്സിററിയിലെ ഒരു അടുത്ത കാലത്തെ പഠനം വെളിപ്പെടുത്തി. 94 വെള്ളക്കോളർ ജോലിക്കാരുടെ ഒരു സാമ്പിൾ പരിശോധിച്ചതിൽ “അവരുടെ 67 ശതമാനം വളരെ ഇറുകിയ കോളർ ധരിച്ചിരുന്നതായി ഗവേഷകർ കണ്ടെത്തി”യെന്ന് പ്രിവൻഷൻ മാസിക റിപ്പോർട്ടുചെയ്യുന്നു. കൂട്ടത്തിന് ഒരു കാഴ്ചാ പരിശോധന നടത്തിയപ്പോൾ പ്രകാശമാററങ്ങൾക്കനുസൃതമായി സത്വരക്രമീകരണങ്ങൾ വരുത്താനുള്ള അവരുടെ റെററിനാകളുടെ പ്രാപ്തിക്കു തകരാറുണ്ടാകുന്നതായി കണ്ടെത്തപ്പെട്ടു.” ഇറുകിയ കോളറുകൾ തലയിലേക്കുള്ള രക്തപ്രവാഹത്തെ നിയന്ത്രിക്കുന്നതുകൊണ്ട് ഘ്രാണത്തിന്റെയും കേൾവിയുടെയും രസനയുടെയും സംവേദനങ്ങളും വ്യക്തമായ ചിന്താപ്രാപ്തിപോലും തകരാറിലാകുന്നതായി ഗവേഷകർ സംശയിക്കുന്നു.
പുതിയ ന്യൂക്ലിയർ ഭയം
വാണിജ്യപരമായ ന്യൂക്ലിയർ വസ്തുക്കളുടെ രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിക്കുമ്പോൾ, അവ കയററിയയക്കപ്പെടുമ്പോൾ ഭീകരപ്രവർത്തകർ അവ തട്ടിയെടുത്തേക്കുമെന്നുള്ള ഒരു പുതിയ ഭയം ഉണ്ടായിട്ടുണ്ട്. “പ്ലൂട്ടോണിയത്തിന്റെ വർദ്ധിച്ച വ്യാപാര ഉപയോഗം നിമിത്തം പ്ലൂട്ടോണിയം മോഷ്ടിക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങളുടെ അവസരങ്ങൾ കാര്യമായി വർദ്ധിക്കും” എന്ന് യു. എസ് ഡിഫൻസ് ഡിപ്പാർട്ട്മെൻറ് റിപ്പോർട്ടു പറയുന്നു. ന്യൂക്ലിയർ ആയുധങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന പ്രധാന വസ്തു പ്ലൂട്ടോണിയമാണ്. അത് ന്യൂക്ലിയർ പവർപ്ലാൻറ് പ്രവർത്തനത്തിന്റെ ഒരു ഉപോൽപ്പന്നം കൂടെയാണ്. അത് മററ് റീയാക്ടറുകൾക്ക് ഇന്ധനമായി കയററി അയക്കുന്നുണ്ട്. “ഒരു സ്ഫോടനോപകരണം നിർമ്മിക്കുന്നതിനോ” “ഒരു റേഡിയോളജിക്കൽ അപകടം വരുത്തിക്കൂട്ടുന്നതിനോ” ഭീകരപ്രവർത്തകർ പ്ലൂട്ടോണിയം മോഷ്ടിക്കുമെന്ന് ഗവൺമെൻറ് ഭയപ്പെടുന്നു.
കപടസംസാരം
“ഈ ലോകത്തിൽ മരണവും നികുതികളുമല്ലാതെ മറെറാന്നും സുനിശ്ചിതമല്ല” എന്ന് 1789-ൽ യു. എസ്. ഭരണതന്ത്രജ്ഞനായ ബഞ്ചമിൻ ഫ്രാങ്ക്ളിൻ എഴുതി. അദ്ദേഹം “നിഷേധാത്മകമായ രോഗശുശ്രൂഷാപരിണതഫലവും വരുമാന വർദ്ധനവുമല്ലാതെ മറെറാന്നും സുനിശ്ചിതമല്ല” എന്ന് ഇന്ന് എഴുതുമായിരുന്നുവെന്ന് ഇംഗ്ലീഷ് പ്രൊഫസ്സർ വില്യം ലുട്സ് പറയുന്നു. പ്രശ്നം കപടസംസാരത്തിന്റേതാണ്, “ഇരുവാക്കിനും ഉദ്യോഗസ്ഥഭാഷ ഉൾപ്പെടെ എല്ലാത്തരം വഞ്ചനാത്മക ഭാഷക്കുമുള്ള അക്കദമികപദമാണ് ഡബിൾസ്പീക്ക് (ഇരു സംസാരം) എന്ന് പരേഡ് മാസിക പറയുന്നു. വിവരം ഒളിച്ചുവെക്കാനുള്ള ഒരു ശ്രമത്തിൽ ചില ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ അത് വശമാക്കിയിരിക്കുന്നതായി തോന്നുന്നു. നുണപറയുന്നതിനു പകരം ഒരുവൻ “വഴിതെററിക്കുകയോ” “വിവരം മറച്ചുവെക്കുകയോ” ചെയ്യുന്നു. ഒരു പെൻസിൽ “കൊണ്ടുനടക്കാവുന്നതും കൈയിൽപിടിക്കുന്നതുമായ ഒരു ആലേഖനോപകരണം” എന്നും ഒരു വെടിയുണ്ടദ്വാരം “ത്വക്കിൻപരിസരത്ത് ബാണപ്രേരിതമായി ഉണ്ടായ ഒരു പൊത്ത്” എന്നും തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു. ദരിദ്രർ “സാമ്പത്തിക നേട്ടം കുറഞ്ഞവർ” ആണ്. പേടിച്ച ഒരാൾ “തത്വശാസ്ത്രപരമായി തെററിപ്പോയവൻ” ആണ്. ഇരുസംസാരം ചികിൽസാരംഗത്തും പ്രബലപ്പെട്ടിട്ടുണ്ട്. അവിടെ മരണം “സമാപ്തിയുടെ കഥ”യും തെററായ നടപടി “ചികിൽസാപരമായ അപസാഹസവും” ആയിത്തീരുന്നു. (g88 6/8)