വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 6/8 പേ. 25-26
  • പഴയനിയമം കാലഹരണപ്പെട്ടതോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഴയനിയമം കാലഹരണപ്പെട്ടതോ?
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾചരിത്രം
  • ബൈബിൾകവിതയും പ്രവചനവും
  • പരസ്‌പര വിരുദ്ധമോ?
  • യഹോവയുടെ സാക്ഷികൾ പഴയ നിയമത്തിൽ വിശ്വസിക്കുന്നുണ്ടോ?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • “പഴയനിയമം” ഇന്നും പ്രസക്തമോ?
    2007 വീക്ഷാഗോപുരം
  • “പഴയനിയമ”മോ “എബ്രായ തിരുവെഴുത്തു”കളോ—ഏത്‌?
    വീക്ഷാഗോപുരം—1995
  • ബൈബിൾ ശരിക്കും എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1989
g89 6/8 പേ. 25-26

ബൈബിളിന്റെ വീക്ഷണം

പഴയനിയമം കാലഹരണപ്പെട്ടതോ?

◼ “പഴയനിയമം വിദ്വേഷവും പ്രതികാരവും, ‘കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും’ പ്രസംഗിക്കുന്നു. പുതിയ നിയമം അതിനെയെല്ലാം മാററിസ്ഥാപിച്ചു, അത്‌ സ്‌നേഹവും ക്ഷമയും പഠിപ്പിക്കുന്നു.”

◼ “പഴയനിയമം കേവലം ആധുനിക ക്രിസ്‌ത്യാനികൾക്കു പ്രസക്തമല്ല, അതുകൊണ്ട്‌ അത്‌ മേലാൽ വായിക്കേണ്ടയാവശ്യമില്ല!”

നിങ്ങൾതന്നേ എന്നെങ്കിലും മേൽപ്പറഞ്ഞ ആരോപണങ്ങൾ ആവർത്തിക്കുകയോ മററാരെങ്കിലും അങ്ങനെ ചെയ്യുന്നത്‌ കേൾക്കുകയോ ചെയ്‌തിട്ടുണ്ടോ? പഴയ നിയമം (എബ്രായ തിരുവെഴുത്തുകൾ) യഥാർത്ഥത്തിൽ പുതിയ നിയമത്താൽ (ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ) മാററിസ്ഥാപിക്കപ്പെട്ടതുകൊണ്ട്‌ അത്‌ മൃതം, കാലഹരണപ്പെട്ടത്‌, ആണോ? ബൈബിൾതന്നെ എന്തു പറയുന്നു?

കൗതുകകരമായി, പുരാതന ഇസ്രായേലുമായി ദൈവം ചെയ്‌ത ഒരു കരാറായ ന്യായപ്രമാണ ഉടമ്പടി പഴയതായി എന്നും തന്നിമിത്തം ക്രിസ്‌ത്യാനികൾക്കു ബാധകമല്ലെന്നും പുതിയ നിയമം സൂചിപ്പിക്കുകതന്നെ ചെയ്യുന്നു. (എഫേസ്യർ 2:15; എബ്രായർ 8:13) ന്യായപ്രമാണ ഉടമ്പടി പഴയ നിയമത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. എന്നാൽ പഴയ നിയമത്തിൽ ന്യായപ്രമാണ ഉടമ്പടിയെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു!

പഴയ നിയമത്തെ നിങ്ങൾക്കു പ്രധാനമാക്കാൻ അതിനു മൂന്നു ഘടകങ്ങളുണ്ട്‌. അവ എന്താണ്‌? (1) പ്രസക്തമായ ചരിത്രം, (2) കെട്ടുപണിചെയ്യുന്ന കവിത, (3) വിശ്വാസപ്രചോദകമായ പ്രവചനം. എല്ലാം ആധുനിക ക്രിസ്‌ത്യാനികൾക്ക്‌ വമ്പിച്ച മൂല്യമുള്ളവതന്നെ. ഇതിപ്രകാരമായിരിക്കുന്നതെങ്ങനെയെന്നു പരിചിന്തിക്കുക.

ബൈബിൾചരിത്രം

ഉൽപ്പത്തി മുതൽ എസ്ഥേർ വരെയുള്ള, പഴയ നിയമത്തിലെ ആദ്യത്തെ 17 പുസ്‌തകങ്ങൾ മമനുഷ്യന്റെ സൃഷ്ടിപ്പു മുതൽ ക്രി. മു. അഞ്ചാം നൂററാണ്ടു വരെയുള്ള മനുഷ്യനോടുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ ഒരു ചരിത്രരേഖ ഉൾക്കൊള്ളിക്കുന്നു. എന്നാൽ ഇത്‌ വെറും മൃതമായ ചരിത്രമല്ല! ക്രിസ്‌തീയ അപ്പോസ്‌തലനായ പൗലോസ്‌ എഴുതിയതുപോലെ: “ഇപ്പോൾ ഈ കാര്യങ്ങൾ [പഴയ നിയമത്തിൽ വർണ്ണിക്കപ്പെട്ടവ] ദൃഷ്ടാന്തങ്ങളായി അവർക്കു സംഭവിച്ചുകൊണ്ടിരുന്നു, അവ വ്യവസ്ഥിതിയുടെ അവസാനങ്ങൾ വന്നെത്തിയിരിക്കുന്ന നമുക്ക്‌ [ക്രിസ്‌ത്യാനികൾക്ക്‌] ഒരു മുന്നറിയിപ്പിനായി എഴുതപ്പെട്ടു.”—1 കൊരിന്ത്യർ 10:11.

നൂററാണ്ടുകൾ കടന്നുപോയിട്ടും ഈ ചരിത്രം ക്രിസ്‌ത്യാനികൾക്ക്‌ പ്രധാനമാണെന്ന്‌ പൗലോസ്‌ വീക്ഷിച്ചതെന്തുകൊണ്ട്‌? പല വർഷങ്ങൾകൊണ്ട്‌ മാനുഷപ്രകൃതിക്കു മാററമുണ്ടായിട്ടില്ലാത്തതുപോലെതന്നെ ദൈവത്തിനും മാററമുണ്ടായിട്ടില്ല എന്ന ലളിതകാരണത്താൽത്തന്നെ. (മലാഖി 3:6) ക്രിസ്‌തീയ ശിഷ്യനായ യാക്കോബ്‌ യഹോവയാം ദൈവത്തെ സംബന്ധിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവനിൽ നിഴൽമാററത്തിന്റെ ഒരു വ്യതിയാനമില്ല.” (യാക്കോബ്‌ 1:17) സൂര്യൻ പരത്തുന്ന നിഴൽ ഉച്ചസമയത്തെ ഏററവും ചെറുതുമുതൽ സൂര്യാസ്‌തമയസമയത്തെ ഏററവും വലുതുവരെ വ്യത്യാസപ്പെടുന്നു. എന്നാൽ യഹോവ വ്യത്യസ്‌തനാണ്‌; അവന്റെ വ്യക്തിത്വത്തിന്‌ മാററമുണ്ടാകാവുന്നതല്ല.

അങ്ങനെ, ഗോത്രപിതാക്കൻമാരോടും, ചെങ്കടലിങ്കലും മരുഭൂമിയിലും വെച്ച്‌ ഇസ്രയേലിനോടും, മററനേകം ജനങ്ങളോടുമുള്ള യഹോവയുടെ ഇടപെടലുകളിൽനിന്ന്‌ നമുക്ക്‌ വളരെയധികം പഠിക്കാൻ കഴിയും. ദൃഷ്ടാന്തമായി, ഇസ്രായേല്യർ വിഗ്രഹാരാധനയിലേർപ്പെടുകയോ ദുർവൃത്തിയിലേർപ്പെടുകയോ ചെയ്‌തപ്പോൾ ദൈവം മുഷിഞ്ഞതുപോലെ ക്രിസ്‌ത്യാനികൾ അത്തരം നടത്തയിലേർപ്പെടുമ്പോൾ അവൻ അപ്രീതിപ്പെടുന്നു. (1 കൊരിന്ത്യർ 10:1-12) ക്രിസ്‌ത്യാനികൾക്കു ബാധകമല്ലെങ്കിൽ പോലും ന്യായപ്രമാണ ഉടമ്പടി അതിലെ അന്തർല്ലീനതത്വങ്ങളിലൂടെ യഹോവയുടെ വ്യക്തിത്വത്തിലേക്കുള്ള വിലയേറിയ ഉൾക്കാഴ്‌ച നൽകുന്നു.

ബൈബിൾകവിതയും പ്രവചനവും

ഇയ്യോബു മുതൽ ശലോമോന്റെ ഗീതം വരെയുള്ള അടുത്ത അഞ്ചു പുസ്‌തകങ്ങൾ കാവ്യപുസ്‌തകങ്ങളാണ്‌. എന്നാൽ ഈ പുസ്‌തകങ്ങൾ നല്ല സാഹിത്യത്തെക്കാൾ ഉപരിയാണ്‌, എന്തുകൊണ്ടെന്നാൽ അവയുടെ ഉള്ളടക്കം ആത്മീയമായി ഉന്നമിപ്പിക്കുന്നതും മിക്കപ്പോഴും ചരിത്രസംഭവങ്ങളിൽ അധിഷ്‌ഠിതവുമാണ്‌. ആരുടെ വികാരങ്ങളാണ്‌ സങ്കീർത്തനങ്ങളാൽ ഉത്തേജിതമാകാത്തത്‌? സദൃശവാക്യങ്ങളുടെ പുസ്‌തകത്തിൽ സത്യസന്ധതയേയും അസൂയയെയും മാനുഷബന്ധങ്ങളിലെ മററു കാര്യങ്ങളെയും സംബന്ധിച്ചുള്ള പ്രായോഗിക ബുദ്ധിയുപദേശം ആർക്കാണു കാണാൻ കഴിയാത്തത്‌? (സദൃശവാക്യങ്ങൾ 11:1; 14: 30) നിസ്സംശയമായി, ഈ പുസ്‌തകങ്ങൾ ആദ്യം എഴുതപ്പെട്ടപ്പോഴത്തേതുപോലെ ഇന്നും പ്രയോജനകരമാണ്‌.

യെശയ്യാവു മുതൽ മലാഖിവരെയുള്ള, പഴയനിയമത്തിലെ ഒടുവിലത്തെ 17 പുസ്‌തകങ്ങൾ പ്രാവചനിക പുസ്‌തകങ്ങളാണ്‌. അവയിൽ പുരാതന എബ്രായ പ്രവാചകൻമാരുടെ പ്രഖ്യാപനങ്ങൾ അടങ്ങിയിരിക്കുന്നു, നൂററാണ്ടുകൾക്കു മുമ്പേ മശിഹായുടെ ഭൗമികവരവിനെ സംബന്ധിച്ച മനോജ്ഞവർണ്ണനകൾ നൽകുകയും ചെയ്യുന്നു. പുതിയ നിയമത്തിലെ സുവിശേഷ വിവരണങ്ങൾ ഡസൻകണക്കിനുള്ള ഈ പ്രവചനങ്ങളുടെ നിവൃത്തി സൂക്ഷ്‌മ വിശദാംശങ്ങളിൽപോലും കാണിച്ചുതരുന്നു. തീർച്ചയായും, ഈ പ്രവചനങ്ങളുടെ കൃത്യതയുടെ ഒരു പരിചിന്തനം മനുഷ്യവർഗ്ഗത്തെ രക്ഷിക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനായ യേശുക്രിസ്‌തുവിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്നു!

പരസ്‌പര വിരുദ്ധമോ?

എന്നാൽ പഴയ നിയമവും പുതിയ നിയമവും തമ്മിലുള്ള വ്യത്യാസത്തെ പൊരുത്തപ്പെടുത്താൻ കഴിയുമോ? നമുക്കു ദൃഷ്ടാന്തീകരിക്കാം: ഒരു പിതാവ്‌ തന്റെ രണ്ടു പുത്രൻമാർക്ക്‌ വ്യത്യസ്‌തമായി ശിക്ഷണം കൊടുത്തേക്കാം, എന്തുകൊണ്ടെന്നാൽ ഓരോ കുട്ടിക്കും വ്യതിരിക്തമായ വ്യക്തിത്വമാണുള്ളത്‌. അതുപോലെതന്നെ, ജനനവശാൽ തനിക്കു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ജനതയായ ഇസ്രായേലിനോടുള്ള പഴയനിയമത്തിലെ യഹോവയുടെ ബുദ്ധിയുപദേശത്തിന്റെ സ്വരം തെരഞ്ഞെടുപ്പിനാൽ തനിക്ക്‌ അർപ്പിതമായിരിക്കുന്ന ഒരു ജനസംഘമായിരിക്കുന്ന ക്രിസ്‌തീയസഭയോടായി പുതിയ നിയമത്തിൽ കാണപ്പെടുന്ന ബുദ്ധിയുപദേശത്തിന്റെ സ്വരത്തിൽനിന്നു വ്യത്യസ്‌തമായിരിക്കും.

അങ്ങനെ, ബൈബിളിന്റെ ഒരു സൂക്ഷ്‌മപരിശോധന ഈ രണ്ടു ഭാഗങ്ങൾ പരസ്‌പരവിരുദ്ധമല്ല പിന്നെയോ അവ പരസ്‌പരം പൂരിപ്പിക്കുകയാണ്‌ എന്നു പ്രകടമാക്കുന്നു. ‘ദൈവത്തിന്റെ മനുഷ്യൻ പൂർണ്ണ യോഗ്യൻ’ ആകുന്നതിന്‌ രണ്ടു ഭാഗങ്ങളും ആവശ്യമാണ്‌.—2 തിമൊഥെയോസ്‌ 3:16, 17.

ദൃഷ്ടാന്തമായി, പുതിയ നിയമം വ്യക്തിപരമായി പ്രതികാരം ചെയ്യുന്നതിനെ കുററം വിധിക്കുമ്പോൾ പഴയ നിയമം യഥാർത്ഥത്തിൽ അതനുവദിക്കുന്നുണ്ടോ? അശേഷമില്ല! രണ്ടും ഒരുവന്റെ ശത്രുവിനോടുള്ള സ്‌നേഹത്തിനു ശുപാർശചെയ്യുന്നു, പ്രതികാരം ദൈവം നടത്തേണ്ടതാണെന്ന്‌ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. (ആവർത്തനം 32:35, 41-ഉം സദൃശവാക്യങ്ങൾ 25:21, 22-ഉം റോമർ 12:17-21-നോട്‌ താരതമ്യപ്പെടുത്തുക.) യഥാർത്ഥത്തിൽ, പഴയ നിയമം ‘കണ്ണിനു പകരം കണ്ണ്‌’ എന്നും ‘പല്ലിനു പകരം പല്ല്‌’ എന്നും പറയുമ്പോൾ അത്‌ വ്യക്തിപരമായ പകരംവീട്ടലിനെക്കുറിച്ചു ചർച്ചചെയ്യുകയല്ല, പിന്നെയോ ഉചിതമായി അധികാരപ്പെടുത്തപ്പെട്ട ഒരു കോടതി ചുമത്തുന്ന ന്യായമായ പകരംകൊടുക്കലിനെപ്പററി ചർച്ചചെയ്യുകയാണ്‌.—പുറപ്പാട്‌ 21:1, 22-25.

അല്ല, പഴയനിയമം അപ്രയുക്തമോ പരസ്‌പരവിരുദ്ധമോ അല്ല. പഴയനിയമം ക്രിസ്‌ത്യാനികൾക്ക്‌ ഇന്ന്‌ പുതിയ നിയമത്തേപ്പോലെതന്നെ സജീവവും പ്രസക്തവുമാണ്‌. യേശുക്രിസ്‌തുവിന്റെ വാക്കുകൾ ഓർക്കുക: “മനുഷ്യൻ ജീവിക്കേണ്ടത്‌ അപ്പംകൊണ്ടു മാത്രമല്ല, പിന്നെയോ യഹോവയുടെ വായിലൂടെ വരുന്ന സകല അരുളപ്പാടും കൊണ്ടുമാണ്‌.” അതിൽ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ മാത്രമല്ല, എബ്രായ തിരുവെഴുത്തുകളും അടങ്ങിയിരിക്കുന്നു.—മത്തായി 4:4; ആവർത്തനം 8:3 താരതമ്യപ്പെടുത്തുക. (g88 6/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക