വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 38
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • കഷ്ടതയിലായിരിക്കുന്ന, പശ്ചാത്തപിക്കുന്ന ഒരാളുടെ പ്രാർഥന

        • ‘ആകെ കഷ്ടതയിലായിരിക്കുന്നു, നിരാശയോടെ തല കുമ്പിട്ട്‌ ഇരിക്കുന്നു’ (6)

        • തനിക്കായി കാത്തിരിക്കുന്നവരുടെ അപേക്ഷ യഹോവ കേൾക്കുന്നു (15)

        • “എന്റെ പാപം എന്നെ വിഷമിപ്പിച്ചിരുന്നു” (18)

സങ്കീർത്തനം 38:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓർമ ഉണർത്താൻ.”

സങ്കീർത്തനം 38:1

ഒത്തുവാക്യങ്ങള്‍

  • +യിര 10:24

സങ്കീർത്തനം 38:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:4

സങ്കീർത്തനം 38:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:2; 41:4; 51:8

സങ്കീർത്തനം 38:4

ഒത്തുവാക്യങ്ങള്‍

  • +എസ്ര 9:6; സങ്ക 40:12

സങ്കീർത്തനം 38:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ അര ചുട്ടുപൊള്ളുന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 38:3

സങ്കീർത്തനം 38:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അലറുന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    8/22/1994, പേ. 25

സങ്കീർത്തനം 38:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 6:7

സങ്കീർത്തനം 38:12

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:7; സങ്ക 62:4

സങ്കീർത്തനം 38:13

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:11
  • +സങ്ക 39:2, 9

സങ്കീർത്തനം 38:15

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:12; സങ്ക 123:2
  • +സങ്ക 138:3

സങ്കീർത്തനം 38:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 77:2

സങ്കീർത്തനം 38:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 32:5
  • +സങ്ക 51:3

സങ്കീർത്തനം 38:19

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ജീവനുള്ളവരും.”

  • *

    മറ്റൊരു സാധ്യത “എന്നാൽ ഒരു കാരണവുമില്ലാതെ ധാരാളം പേർ എന്റെ ശത്രുക്കളായിരിക്കുന്നു.”

സങ്കീർത്തനം 38:21

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:11; 35:22

സങ്കീർത്തനം 38:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1; 62:2; യശ 12:2

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 38:1യിര 10:24
സങ്കീ. 38:2സങ്ക 32:4
സങ്കീ. 38:3സങ്ക 6:2; 41:4; 51:8
സങ്കീ. 38:4എസ്ര 9:6; സങ്ക 40:12
സങ്കീ. 38:7സങ്ക 38:3
സങ്കീ. 38:10സങ്ക 6:7
സങ്കീ. 38:122ശമു 16:7; സങ്ക 62:4
സങ്കീ. 38:132ശമു 16:11
സങ്കീ. 38:13സങ്ക 39:2, 9
സങ്കീ. 38:152ശമു 16:12; സങ്ക 123:2
സങ്കീ. 38:15സങ്ക 138:3
സങ്കീ. 38:17സങ്ക 77:2
സങ്കീ. 38:18സങ്ക 32:5
സങ്കീ. 38:18സങ്ക 51:3
സങ്കീ. 38:21സങ്ക 22:11; 35:22
സങ്കീ. 38:22സങ്ക 27:1; 62:2; യശ 12:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 38:1-22

സങ്കീർത്തനം

ഒരു ഓർമിപ്പിക്കലായി* ദാവീദ്‌ രചിച്ച ശ്രുതിമധുരമായ ഗാനം.

38 യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശാസിക്കരുതേ;

അങ്ങയുടെ ക്രോധത്തിൽ എന്നെ തിരുത്തരുതേ.+

 2 കാരണം, അങ്ങയുടെ അമ്പുകൾ എന്റെ ഉള്ളിലേക്കു തുളച്ചിറങ്ങിയിരിക്കുന്നു;

അങ്ങയുടെ കൈക്കീഴിൽ ഞാൻ ഞെരിഞ്ഞമരുന്നു.+

 3 അങ്ങയുടെ ഉഗ്രകോപം നിമിത്തം ഞാൻ അടിമുടി രോഗബാധിതനായിരിക്കുന്നു.

എന്റെ പാപം നിമിത്തം എന്റെ അസ്ഥികൾക്കുള്ളിൽ ഒരു സ്വസ്ഥതയുമില്ല.+

 4 കാരണം, എന്റെ തെറ്റുകൾ എന്റെ തലയ്‌ക്കു മീതെ കുമിഞ്ഞുകൂടിയിരിക്കുന്നു;+

അത്‌ എനിക്കു താങ്ങാനാകാത്ത കനത്ത ഭാരമാണ്‌.

 5 എന്റെ വിഡ്‌ഢിത്തം കാരണം

എന്റെ വ്രണങ്ങൾ പഴുത്ത്‌ നാറുന്നു.

 6 ആകെ കഷ്ടതയിലായിരിക്കുന്ന ഞാൻ നിരാശയോടെ തല കുമ്പിട്ട്‌ ഇരിക്കുന്നു;

ദിവസം മുഴുവൻ ഞാൻ സങ്കടപ്പെട്ട്‌ അങ്ങുമിങ്ങും നടക്കുന്നു.

 7 എന്റെ ഉള്ളു കത്തുന്നു;*

ഞാൻ അടിമുടി രോഗബാധിതനാണ്‌.+

 8 ഞാൻ ആകെ മരവിച്ചിരിക്കുന്നു; ഞാൻ പാടേ തകർന്നുപോയി;

ഹൃദയവേദനയാൽ ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.*

 9 യഹോവേ, എന്റെ ആഗ്രഹങ്ങളെല്ലാം തിരുമുമ്പിലുണ്ടല്ലോ;

എന്റെ നെടുവീർപ്പ്‌ അങ്ങയിൽനിന്ന്‌ മറഞ്ഞിരിക്കുന്നില്ല.

10 എന്റെ നെഞ്ചിടിക്കുന്നു; എനിക്കു ശക്തിയില്ലാതായി;

എന്റെ കണ്ണിന്റെ പ്രകാശം മങ്ങിയിരിക്കുന്നു.+

11 എന്റെ രോഗം നിമിത്തം എന്റെ സ്‌നേഹിതരും കൂട്ടാളികളും എന്നെ ഒഴിവാക്കുന്നു;

എന്റെ അടുത്ത പരിചയക്കാർ എന്നോട്‌ അകലം പാലിക്കുന്നു.

12 എന്റെ ജീവനെടുക്കാൻ നോക്കുന്നവർ എനിക്കായി കെണി വെക്കുന്നു;

എന്നെ ദ്രോഹിക്കാൻ നോക്കുന്നവർ നാശത്തെപ്പറ്റി സംസാരിക്കുന്നു;+

അവർ ദിവസം മുഴുവൻ അടക്കം പറയുന്നതു വഞ്ചനയാണ്‌.

13 ഞാൻ പക്ഷേ, ബധിരനെപ്പോലെ ശ്രദ്ധിക്കാതിരിക്കുന്നു;+

മൂകനെപ്പോലെ വായ്‌ തുറക്കാതിരിക്കുന്നു.+

14 ഞാൻ കേൾവിശക്തിയില്ലാത്തവനെപ്പോലെയായിരിക്കുന്നു;

എന്റെ നാവിന്‌ എതിർവാദം പറയാൻ ഒന്നുമില്ല.

15 യഹോവേ, ഞാൻ അങ്ങയ്‌ക്കായി കാത്തിരുന്നു;+

എന്റെ ദൈവമായ യഹോവേ, അങ്ങ്‌ എനിക്ക്‌ ഉത്തരമേകി.+

16 ഞാൻ പറഞ്ഞു: “അവർ എന്റെ അവസ്ഥ കണ്ട്‌ സന്തോഷിക്കരുതേ;

എന്റെ കാൽ വഴുതിയാൽ അവർ എന്നോട്‌ അഹങ്കാരം കാണിക്കരുതേ.”

17 ഞാൻ കുഴഞ്ഞുവീഴാറായിരുന്നു;

വേദന എന്നെ വിട്ടുമാറിയതേ ഇല്ല.+

18 ഞാൻ എന്റെ തെറ്റ്‌ ഏറ്റുപറഞ്ഞു;+

എന്റെ പാപം എന്നെ വിഷമിപ്പിച്ചിരുന്നു.+

19 എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്‌;*

കാരണമില്ലാതെ എന്നെ വെറുക്കുന്നവർ അനവധിയായിരിക്കുന്നു.

20 നന്മയ്‌ക്കു പകരം തിന്മയാണ്‌ അവർ എന്നോടു ചെയ്‌തത്‌;

നന്മ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ അവർ എന്നെ എതിർത്തു.

21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ.

ദൈവമേ, എന്നിൽനിന്ന്‌ അകന്നുനിൽക്കരുതേ.+

22 എന്റെ രക്ഷയായ യഹോവേ,

എന്നെ സഹായിക്കാൻ വേഗം വരേണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക