വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bhs അധ്യാ. 15 പേ. 154-163
  • ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി
  • ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • ബൈബിൾ പഠിപ്പിക്കുന്നു-ൽ വായിക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി
  • നിങ്ങൾ എന്തു ചെയ്യും?
  • ദൈവം ആരുടെ ആരാധന സ്വീകരിക്കുന്നു?
    നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
  • നിങ്ങളുടെ മതം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നു
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • മതം
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • സത്യാരാധന എങ്ങനെ തിരിച്ചറിയാം?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
കൂടുതൽ കാണുക
ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
bhs അധ്യാ. 15 പേ. 154-163

അധ്യായം പതിനഞ്ച്‌

ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

1. ദൈവത്തെ ആരാധിക്കേണ്ട ശരിയായ വഴി പറഞ്ഞുതരേണ്ടത്‌ ആരാണ്‌?

മിക്ക മതങ്ങളും ദൈവത്തെക്കുറിച്ചുള്ള സത്യം പഠിപ്പിക്കുന്നെന്ന്‌ അവകാശപ്പെടുന്നു. പക്ഷേ അത്‌ എങ്ങനെ ശരിയാകും? കാരണം ദൈവം ആരാണ്‌, ദൈവത്തെ ആരാധിക്കേണ്ടത്‌ എങ്ങനെയാണ്‌ എന്നീ വിഷയങ്ങളിൽ വളരെ വ്യത്യസ്‌തമായ കാര്യങ്ങളാണ്‌ ഓരോ മതവും പഠിപ്പിക്കുന്നത്‌. ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി ഏതെന്നു നമ്മൾ എങ്ങനെ അറിയും? അതു പറഞ്ഞുതരാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ.

2. ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി നിങ്ങൾക്ക്‌ എങ്ങനെ പഠിക്കാം?

2 ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി പഠിക്കാൻ യഹോവ നമുക്കു ബൈബിൾ തന്നിരിക്കുന്നു. അതുകൊണ്ടു ബൈബിൾ പഠിക്കുക. താൻ പഠിപ്പിക്കുന്ന കാര്യങ്ങളിൽനിന്ന്‌ പ്രയോജനം നേടാൻ യഹോവ നിങ്ങളെ സഹായിക്കും. കാരണം ദൈവം നിങ്ങളെക്കുറിച്ച്‌ വളരെയേറെ ചിന്തയുള്ളവനാണ്‌.—യശയ്യ 48:17.

3. നമ്മൾ എന്തു ചെയ്യാനാണു ദൈവം ആഗ്രഹിക്കുന്നത്‌?

3 ദൈവം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നെന്നു ചിലയാളുകൾ പറയുന്നു. എന്നാൽ യേശു പഠിപ്പിച്ചത്‌ അതല്ല. യേശു പറഞ്ഞു: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.” അതുകൊണ്ട്‌ ആദ്യംതന്നെ ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു നമ്മൾ പഠിക്കണം. എന്നിട്ട്‌ അതനുസരിച്ച്‌ ജീവിക്കണം. ഗൗരവമുള്ള ഒരു കാര്യമാണ്‌ ഇത്‌. കാരണം ദൈവത്തെ അനുസരിക്കാത്തവരെ യേശു ‘നിയമലംഘകരോട്‌’ അഥവാ കുറ്റവാളികളോട്‌ ആണ്‌ താരതമ്യം ചെയ്‌തത്‌.—മത്തായി 7:21-23, അടിക്കുറിപ്പ്‌.

4. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനെക്കുറിച്ച്‌ യേശു എന്താണു പറഞ്ഞത്‌?

4 ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുമ്പോൾ നമുക്കു പല ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നു യേശു മുന്നറിയിപ്പു നൽകി. യേശു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ അകത്ത്‌ കടക്കുക. കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്‌; അനേകം ആളുകളും പോകുന്നത്‌ അതിലൂടെയാണ്‌. എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.” (മത്തായി 7:13, 14) ഇടുങ്ങിയ വഴി, അതായത്‌ ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി, നിത്യജീവനിലേക്കു നയിക്കുന്നു. അതേസമയം വിശാലമായ വഴി, അതായത്‌ ദൈവത്തെ ആരാധിക്കാൻ ആളുകൾ സ്വീകരിച്ചിരിക്കുന്ന തെറ്റായ വഴി, മരണത്തിലേക്കും നയിക്കുന്നു. എന്നാൽ ആരും നശിച്ചുപോകാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ തന്നെക്കുറിച്ച്‌ പഠിക്കാനുള്ള അവസരം യഹോവ എല്ലാവർക്കും കൊടുത്തിരിക്കുന്നു.—2 പത്രോസ്‌ 3:9.

ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

5. ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നവരെ നിങ്ങൾക്ക്‌ എങ്ങനെ തിരിച്ചറിയാം?

5 ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നവരെ നമുക്കു തിരിച്ചറിയാനാകുമെന്നു യേശു പറഞ്ഞു. അവർ വിശ്വസിക്കുന്നതും ചെയ്യുന്നതും ആയ കാര്യങ്ങൾ പരിശോധിക്കുന്നെങ്കിൽ അതു മനസ്സിലാക്കാം. യേശു പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരിച്ചറിയാം.” എന്നിട്ട്‌ യേശു ഇങ്ങനെയും പറഞ്ഞു: “നല്ല മരം നല്ല ഫലങ്ങൾ തരുന്നു.” (മത്തായി 7:16, 17) ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നവർ പൂർണരാണെന്നൊന്നും അതിന്‌ അർഥമില്ല. എന്നാൽ അവർ എപ്പോഴും ശരിയായതു ചെയ്യാൻ ശ്രമിക്കുന്നവരായിരിക്കും. അവരെ എങ്ങനെ തിരിച്ചറിയാമെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

6, 7. സത്യാരാധന ബൈബിളിനെ അടിസ്ഥാനമാക്കിയായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? യേശുവിന്റെ മാതൃക നമ്മളെ എന്തു പഠിപ്പിക്കുന്നു?

6 നമ്മുടെ ആരാധന ബൈബിളിനു ചേർച്ചയിലായിരിക്കണം. ബൈബിൾ പറയുന്നു: “തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി എഴുതിയതാണ്‌. അവ പഠിപ്പിക്കാനും ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും നീതിയിൽ ശിക്ഷണം നൽകാനും ഉപകരിക്കുന്നു. അതുവഴി, ദൈവഭക്തനായ ഒരു മനുഷ്യൻ ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്‌പ്രവൃത്തിയും ചെയ്യാൻ സജ്ജനായ, ഒരാളായിത്തീരുന്നു.” (2 തിമൊഥെയൊസ്‌ 3:16, 17) പൗലോസ്‌ അപ്പോസ്‌തലൻ ക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ എഴുതി: “ഞങ്ങളിൽനിന്ന്‌ കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത്‌ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്‌.” (1 തെസ്സലോനിക്യർ 2:13) സത്യാരാധന മനുഷ്യരുടെ ആശയങ്ങളെയും പാരമ്പര്യങ്ങളെയും മറ്റുമല്ല, ദൈവവചനമായ ബൈബിളിനെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും.

7 യേശു പഠിപ്പിച്ചതെല്ലാം ദൈവവചനത്തെ അടിസ്ഥാനമാക്കിയായിരുന്നു. (യോഹന്നാൻ 17:17 വായിക്കുക.) യേശു മിക്കപ്പോഴും തിരുവെഴുത്തുകൾ ഉദ്ധരിച്ചു. (മത്തായി 4:4, 7, 10) ദൈവത്തിന്റെ സത്യാരാധകർ യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ എല്ലാം ബൈബിളിനെ അടിസ്ഥാനമാക്കിയാണു പഠിപ്പിക്കുന്നത്‌.

8. യഹോവയെ ആരാധിക്കുന്നതിനെക്കുറിച്ച്‌ യേശു എന്തു പഠിപ്പിച്ചു?

8 നമ്മൾ ആരാധിക്കുന്നത്‌ യഹോവയെ മാത്രമായിരിക്കണം. സങ്കീർത്തനം 83:18 പറയുന്നു: “യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.” ശരിക്കുള്ള സത്യദൈവം ആരാണെന്ന്‌ ആളുകൾ അറിയാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട്‌ യേശു അവരെ ദൈവത്തിന്റെ പേര്‌ പഠിപ്പിച്ചു. (യോഹന്നാൻ 17:6 വായിക്കുക.) “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്‌; ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ” എന്നും യേശു പറഞ്ഞു. (മത്തായി 4:10) അതുകൊണ്ട്‌ ദൈവദാസരായ നമ്മൾ യേശുവിന്റെ മാതൃക അനുകരിക്കുന്നു. യഹോവയെ മാത്രം ആരാധിക്കുന്നു. ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുന്നു. ദൈവത്തിന്റെ പേരും ദൈവം നമുക്കുവേണ്ടി ചെയ്യാൻ പോകുന്ന കാര്യങ്ങളും മറ്റുള്ളവരെ പഠിപ്പിക്കുന്നു.

9, 10. നമ്മൾ പരസ്‌പരം സ്‌നേഹം കാണിക്കുന്നത്‌ എങ്ങനെ?

9 നമുക്ക്‌ ആളുകളോട്‌ ആത്മാർഥസ്‌നേഹം ഉണ്ടായിരിക്കണം. പരസ്‌പരം സ്‌നേഹിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (യോഹന്നാൻ 13:35 വായിക്കുക.) നമ്മൾ എവിടെനിന്നുള്ളവരായാലും നമ്മുടെ സംസ്‌കാരം ഏതായാലും നമ്മൾ പണക്കാരോ പാവപ്പെട്ടവരോ ആയാലും പരസ്‌പരം സ്‌നേഹിക്കണം. ആ സ്‌നേഹം സഹോദരീസഹോദരന്മാരെപ്പോലെ നമ്മളെ ഒരുമിപ്പിക്കണം. (കൊലോസ്യർ 3:14) അതുകൊണ്ട്‌ നമ്മൾ യുദ്ധം ചെയ്യുകയോ ആളുകളെ കൊല്ലുകയോ ഇല്ല. ബൈബിൾ പറയുന്നു: “ദൈവത്തിന്റെ മക്കൾ ആരാണെന്നും പിശാചിന്റെ മക്കൾ ആരാണെന്നും ഇങ്ങനെ വെളിപ്പെടുന്നു: നീതി പ്രവർത്തിക്കാത്തവരും സ്വന്തം സഹോദരനെ സ്‌നേഹിക്കാത്തവരും ദൈവത്തിൽനിന്നുള്ളവരല്ല.” അത്‌ ഇങ്ങനെയും പറയുന്നു: “പരസ്‌പരം സ്‌നേഹിക്കണം. ദുഷ്ടനിൽനിന്ന്‌ ജനിച്ച കയീനെപ്പോലെയാകരുതു നമ്മൾ. കയീൻ സ്വന്തം സഹോദരനെ കൊന്നു.”— 1 യോഹന്നാൻ 3:10-12; 4:20, 21.

10 പരസ്‌പരം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മൾ നമ്മുടെ സമയവും ഊർജവും വസ്‌തുവകകളും ഉപയോഗിക്കുന്നു. (എബ്രായർ 10:24, 25) നമ്മൾ “ആളുകൾക്കു നന്മ” ചെയ്യുന്നു.—ഗലാത്യർ 6:10.

11. ദൈവത്തിലേക്കുള്ള വഴിയായി നമ്മൾ യേശുവിനെ അംഗീകരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 യേശു ദൈവത്തിലേക്കുള്ള വഴിയായതുകൊണ്ട്‌ നമ്മൾ യേശുവിനെ അനുസരിക്കണം. ബൈബിൾ പറയുന്നു: “മറ്റൊരാളിലൂടെയും രക്ഷ ലഭിക്കില്ല; മനുഷ്യർക്കു രക്ഷ കിട്ടാനായി ദൈവം ആകാശത്തിൻകീഴിൽ വേറൊരു പേരും നൽകിയിട്ടില്ല.” (പ്രവൃത്തികൾ 4:12) യേശുവിന്റെ ജീവൻ അനുസരണമുള്ള മനുഷ്യർക്കുവേണ്ടി മോചനവിലയായി നൽകാൻ യഹോവ യേശുവിനെ അയച്ചതിനെക്കുറിച്ച്‌ ഈ പുസ്‌തകത്തിന്റെ അഞ്ചാം അധ്യായത്തിൽ നമ്മൾ പഠിച്ചു. (മത്തായി 20:28) ഭൂമിയെ ഭരിക്കാനുള്ള രാജാവായി യേശുവിനെ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ്‌ എന്നെന്നും ജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമ്മൾ യേശുവിനെ അനുസരിക്കണമെന്നു ബൈബിൾ പറയുന്നത്‌.—യോഹന്നാൻ 3:36 വായിക്കുക.

12. നമ്മൾ രാഷ്‌ട്രീയത്തിൽ ഉൾപ്പെടാത്തത്‌ എന്തുകൊണ്ട്‌?

12 നമ്മൾ രാഷ്‌ട്രീയത്തിൽ ഉൾപ്പെടരുത്‌. യേശു രാഷ്‌ട്രീയത്തിൽ ഉൾപ്പെട്ടില്ല. റോമൻ ഭരണാധികാരിയായ പീലാത്തൊസിനോടു യേശു തന്റെ വിചാരണസമയത്ത്‌ പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 18:36 വായിക്കുക.) യേശുവിനെപ്പോലെ നമ്മളും ദൈവത്തിന്റെ സ്വർഗീയരാജ്യത്തോടു വിശ്വസ്‌തരാണ്‌. അതുകൊണ്ട്‌ എവിടെ താമസിച്ചാലും നമ്മൾ രാഷ്‌ട്രീയത്തിൽ ഉൾപ്പെടില്ല. അതേസമയം “ഉന്നതാധികാരി”കളെ, അതായത്‌ ഗവൺമെന്റിനെ, അനുസരിക്കാൻ ബൈബിൾ കല്‌പിക്കുന്നു. (റോമർ 13:1) നമ്മൾ താമസിക്കുന്ന രാജ്യത്തെ നിയമങ്ങൾ നമ്മൾ അനുസരിക്കുന്നു. പക്ഷേ ഒരു നിയമം ദൈവത്തിന്റെ നിയമവുമായി ചേരാതെവരുമ്പോൾ നമ്മൾ അപ്പോസ്‌തലന്മാർ ചെയ്‌തതുപോലെ ചെയ്യും. അവർ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.”—പ്രവൃത്തികൾ 5:29; മർക്കോസ്‌ 12:17.

13. ദൈവരാജ്യത്തെക്കുറിച്ച്‌ നമ്മൾ എന്താണ്‌ ആളുകളോടു പറയുന്നത്‌?

13 ലോകത്തിലെ പ്രശ്‌നങ്ങൾക്കുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണെന്നു നമ്മൾ വിശ്വസിക്കുന്നു. ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ ലോകമെങ്ങും പ്രസംഗിക്കപ്പെടുമെന്നു യേശു പറഞ്ഞു. (മത്തായി 24:14 വായിക്കുക.) ദൈവരാജ്യം നമുക്കുവേണ്ടി ചെയ്യാൻപോകുന്നതൊന്നും ഒരു മനുഷ്യഗവൺമെന്റിനും ചെയ്യാൻ പറ്റില്ല. (സങ്കീർത്തനം 146:3) “അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു പറഞ്ഞപ്പോൾ ദൈവരാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണു യേശു നമ്മളെ പഠിപ്പിച്ചത്‌. (മത്തായി 6:10) ദൈവരാജ്യം എല്ലാ മനുഷ്യഗവൺമെന്റുകളെയും നശിപ്പിച്ചിട്ട്‌ “അതു മാത്രം എന്നും നിലനിൽക്കും” എന്നു ബൈബിൾ നമ്മളോടു പറയുന്നു.—ദാനിയേൽ 2:44.

14. ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നത്‌ ആരാണെന്നാണു നിങ്ങൾ വിശ്വസിക്കുന്നത്‌?

14 ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക്‌ ഒന്നു ചിന്തിച്ചുനോക്കൂ: ‘ബൈബിൾ പറയുന്നതുപോലെ പഠിപ്പിക്കുന്നത്‌ ആരാണ്‌? ദൈവത്തിന്റെ പേര്‌ മറ്റുള്ളവരെ അറിയിക്കുന്നത്‌ ആരാണ്‌? പരസ്‌പരം ആത്മാർഥസ്‌നേഹം കാണിക്കുന്നത്‌ ആരാണ്‌? നമ്മളെ രക്ഷിക്കാൻ ദൈവം യേശുവിനെ അയച്ചെന്നു വിശ്വസിക്കുന്നത്‌ ആരാണ്‌? രാഷ്‌ട്രീയത്തിൽ ഉൾപ്പെടാത്തത്‌ ആരാണ്‌? നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ എന്നു മറ്റുള്ളവരെ അറിയിക്കുന്നത്‌ ആരാണ്‌?’ യഹോവയുടെ സാക്ഷികൾ മാത്രം!—യശയ്യ 43:10-12.

നിങ്ങൾ എന്തു ചെയ്യും?

15. ദൈവം നമ്മുടെ ആരാധന സ്വീകരിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം?

15 ദൈവമുണ്ടെന്നു വിശ്വസിച്ചാൽ മാത്രം പോരാ. കാരണം ദൈവമുണ്ടെന്നു ഭൂതങ്ങൾപോലും വിശ്വസിക്കുന്നുണ്ട്‌. പക്ഷേ അവർ ദൈവത്തെ അനുസരിക്കുന്നില്ല. (യാക്കോബ്‌ 2:19) ദൈവം നമ്മുടെ ആരാധന സ്വീകരിക്കണമെങ്കിൽ നമ്മൾ ദൈവത്തെ വിശ്വസിക്കുന്നതോടൊപ്പം ദൈവം പറയുന്നതുപോലെ പ്രവർത്തിക്കുകയും വേണം.

16. നമ്മൾ വ്യാജമതം ഉപേക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

16 ദൈവം നമ്മുടെ ആരാധന സ്വീകരിക്കണമെങ്കിൽ നമ്മൾ വ്യാജമതം ഉപേക്ഷിച്ചേ പറ്റൂ. യശയ്യ പ്രവാചകൻ എഴുതി: “അവളുടെ മധ്യേനിന്ന്‌ പുറത്ത്‌ കടക്കുവിൻ; ശുദ്ധിയുള്ളവരായിരിക്കുവിൻ.” (യശയ്യ 52:11; 2 കൊരിന്ത്യർ 6:17) അതുകൊണ്ടാണ്‌ വ്യാജാരാധനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമ്മൾ പൂർണമായും ഒഴിവാക്കേണ്ടത്‌.

17, 18. എന്താണു “ബാബിലോൺ എന്ന മഹതി?” എത്രയും പെട്ടെന്ന്‌ അത്‌ ഉപേക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 എന്താണു വ്യാജമതം? ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നതിനു വിരുദ്ധമായി ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കുന്ന എല്ലാ മതങ്ങളും വ്യാജമതങ്ങളാണ്‌. എല്ലാ വ്യാജമതങ്ങളെയും ബൈബിൾ വിളിക്കുന്നത്‌ “ബാബിലോൺ എന്ന മഹതി” എന്നാണ്‌. (വെളിപാട്‌ 17:5) എന്തുകൊണ്ട്‌? നോഹയുടെ നാളിലെ പ്രളയത്തിനു ശേഷം ബാബിലോൺ നഗരത്തിൽ വ്യാജമായ പല മതോപദേശങ്ങളും തുടങ്ങി. ആ വ്യാജപഠിപ്പിക്കലുകൾ ഭൂമിയിലെങ്ങും വ്യാപിച്ചു. ഉദാഹരണത്തിന്‌ ബാബിലോണിൽ താമസിക്കുന്ന ആളുകൾ മൂന്നു ദൈവങ്ങളുടെ കൂട്ടങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. ഇന്നും അനേകമതങ്ങളും പഠിപ്പിക്കുന്നതു ദൈവം ഒരു ത്രിത്വമാണെന്നാണ്‌. പക്ഷേ സത്യദൈവം ഒന്നേ ഉള്ളൂ, അത്‌ യഹോവയാണെന്നും യേശു ദൈവത്തിന്റെ പുത്രനാണെന്നും ബൈബിൾ വളരെ വ്യക്തമായി പഠിപ്പിക്കുന്നു. (യോഹന്നാൻ 17:3) ഇനി ബാബിലോണിലെ ആളുകളുടെ മറ്റൊരു വിശ്വാസമായിരുന്നു, ഒരാൾ മരിക്കുമ്പോൾ ശരീരം മരിക്കുന്നെങ്കിലും അയാളിലെ ഒരു ഭാഗം തുടർന്നു ജീവിക്കുന്നെന്നും ആ ഭാഗത്തിനു നരകത്തിൽ യാതന അനുഭവിക്കാനാകുമെന്നും ഉള്ളത്‌. എന്നാൽ അതും സത്യമല്ല.—പിൻകുറിപ്പുകൾ 14, 17, 18 കാണുക.

18 എല്ലാ വ്യാജമതങ്ങളെയും ഉടൻതന്നെ നശിപ്പിക്കുമെന്ന്‌ ദൈവം മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. (വെളിപാട്‌ 18:8) എത്രയും പെട്ടെന്നു വ്യാജമതം വിട്ടുപോരേണ്ടത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്കു മനസ്സിലായോ? വൈകിപ്പോകുന്നതിനു മുമ്പേ നിങ്ങൾ ആ തീരുമാനമെടുക്കാൻ യഹോവ ആഗ്രഹിക്കുന്നു.—വെളിപാട്‌ 18:4.

യഹോവയുടെ സാക്ഷികളുടെ സന്തോഷമുള്ള സാർവദേശീയകൂട്ടത്തിലേക്ക്‌ ഒരാളെ സ്വാഗതം ചെയ്യുന്നു

ദൈവജനത്തോടൊപ്പം യഹോവയെ സേവിക്കുമ്പോൾ നിങ്ങൾ ഒരു ലോകവ്യാപക കുടുംബത്തിലെ അംഗമാകും

19. യഹോവയെ സേവിക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ യഹോവ നിങ്ങൾക്കായി കരുതുന്നത്‌ എങ്ങനെ?

19 വ്യാജമതം ഉപേക്ഷിച്ച്‌ യഹോവയെ സേവിക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ, നിങ്ങളുടെ ചില സ്‌നേഹിതർക്കോ കുടുംബാംഗങ്ങൾക്കോ അതിന്റെ കാരണം മനസ്സിലാകണമെന്നില്ല. അവർ ആ തീരുമാനത്തെ എതിർക്കുകയോ നിങ്ങളെ ഒറ്റപ്പെടുത്തുകയോ മറ്റുള്ളവരുടെ മുന്നിൽവെച്ച്‌ നിങ്ങളെ നാണംകെടുത്തുകയോ ഒക്കെ ചെയ്‌തേക്കാം. എന്നാൽ യഹോവ നിങ്ങളെ ഉപേക്ഷിക്കില്ല. പരസ്‌പരം സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകളുള്ള ഒരു ലോകവ്യാപകകുടുംബത്തിലെ അംഗമാകും നിങ്ങൾ. അതു മാത്രമല്ല ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയും നിങ്ങൾക്കു ലഭിക്കും. (മർക്കോസ്‌ 10:28-30) ഒരുപക്ഷേ യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ എതിർക്കുന്ന ചില സ്‌നേഹിതരോ കുടുംബാംഗങ്ങളോ ഭാവിയിൽ ബൈബിൾ പഠിക്കാനും ഇടയുണ്ട്‌.

20. ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 പെട്ടെന്നുതന്നെ ദൈവം ഭൂമിയിൽനിന്ന്‌ എല്ലാ ദുഷ്ടതയും നീക്കം ചെയ്യും. ദൈവത്തിന്റെ രാജ്യം ഭൂമിയെ ഭരിക്കും. (2 പത്രോസ്‌ 3:9, 13) എത്ര സന്തോഷമുള്ള നാളുകളായിരിക്കും അത്‌! യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ എല്ലാവരും അന്ന്‌ യഹോവയെ ആരാധിക്കും. അതുകൊണ്ട്‌ ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കാൻ ഇപ്പോൾത്തന്നെ തീരുമാനമെടുക്കുക. അത്‌ അത്ര പ്രധാനമാണ്‌.

ദൈവത്തെ ആരാധിക്കുന്നവർ

വ്യത്യസ്‌ത വംശത്തിലും പ്രായത്തിലും സാഹചര്യങ്ങളിലും ഉള്ളവർ സത്യാരാധനയുടെ വഴി പിന്തുടരുന്നു
  • ബൈബിളിനെ അടിസ്ഥാനമാക്കി കാര്യങ്ങൾ പഠിപ്പിക്കുന്നു

  • യഹോവയെ മാത്രം ആരാധിക്കുകയും യഹോവ എന്ന പേര്‌ മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുന്നു

  • പരസ്‌പരം സ്‌നേഹിക്കുന്നു

  • നമ്മളെ രക്ഷിക്കാൻ ദൈവം യേശുവിനെ അയച്ചെന്നു വിശ്വസിക്കുന്നു

  • രാഷ്‌ട്രീയത്തിൽ ഉൾപ്പെടുന്നില്ല

  • ദൈവരാജ്യത്തിനു മാത്രമേ ലോകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ എന്ന്‌ മറ്റുള്ളവരെ അറിയിക്കുന്നു

ചുരുക്കം

സത്യം 1: സത്യാരാധന തിരിച്ചറിയാനാകുന്ന വിധം

“ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.” —മത്തായി 7:14

ദൈവം എല്ലാ തരം ആരാധനയും സ്വീകരിക്കില്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

  • മത്തായി 7:21-23

    എല്ലാ മതങ്ങളെയും ദൈവം അംഗീകരിക്കില്ല. എല്ലാ മതങ്ങളും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നില്ല.

  • മത്തായി 7:13, 14

    സത്യാരാധന നിത്യജീവനിലേക്കു നയിക്കുന്നു; വ്യാജമതം നിത്യനാശത്തിലേക്കും.

  • മത്തായി 7:16, 17

    സത്യാരാധന ഏതെന്ന്‌ അതിന്റെ പ്രവർത്തനങ്ങളാൽ തിരിച്ചറിയാം. എല്ലാ മതങ്ങളെക്കുറിച്ചും നിങ്ങൾ പഠിക്കേണ്ടതില്ല; പകരം ബൈബിൾ പറയുന്നത്‌ എന്താണെന്നു പഠിക്കുക.

സത്യം 2: ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വഴി

  • 1 തെസ്സലോനിക്യർ 2:13; 2 തിമൊഥെയൊസ്‌ 3:16, 17

    ബൈബിളിലുള്ളതു മാത്രം വിശ്വസിക്കുക, പഠിപ്പിക്കുക.

  • മത്തായി 4:10; യോഹന്നാൻ 17:6

    യഹോവയെ ആരാധിക്കുക, ദൈവത്തിന്റെ പേര്‌ ഉപയോഗിക്കുക.

  • യോഹന്നാൻ 13:35

    പരസ്‌പരം യഥാർഥസ്‌നേഹം കാണിക്കുക.

  • യോഹന്നാൻ 3:36; പ്രവൃത്തികൾ 4:12

    യേശുവിനെ അനുസരിക്കുക. യേശുവിലൂടെയാണു ദൈവം നമ്മളെ രക്ഷിക്കുന്നത്‌.

  • യോഹന്നാൻ 18:36; പ്രവൃത്തികൾ 5:29

    രാഷ്‌ട്രീയകാര്യങ്ങളിൽ ഉൾപ്പെടരുത്‌.

  • മത്തായി 24:14; 6:10

    നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള ഒരേ ഒരു പരിഹാരം ദൈവരാജ്യമാണെന്നു മറ്റുള്ളവരെ പഠിപ്പിക്കുക.

സത്യം 3: നിങ്ങൾ വിശ്വസിക്കുന്നതിനു ചേർച്ചയിൽ പ്രവർത്തിക്കണം

നിങ്ങളുടെ ആരാധന ദൈവം സ്വീകരിക്കാൻ എന്തു ചെയ്യണം?

  • യാക്കോബ്‌ 2:19

    ദൈവത്തിൽ വിശ്വസിച്ചാൽ മാത്രം പോരാ. ബൈബിളിലൂടെ ദൈവം പറയുന്നതു പ്രവർത്തിക്കുകയും വേണം.

  • യശയ്യ 52:11; വെളിപാട്‌ 17:5

    വ്യാജമതം അതായത്‌ “ബാബിലോൺ എന്ന മഹതി” ദൈവം അംഗീകരിക്കാത്ത വിധത്തിൽ ദൈവത്തെ ആരാധിക്കാൻ പഠിപ്പിക്കുന്നു. വ്യാജമത പഠിപ്പിക്കലുകളിൽ ഉൾപ്പെടുന്നതാണ്‌ ത്രിത്വം, അമർത്യമായ ആത്മാവ്‌, അഗ്നിനരകം എന്നിവ.

  • വെളിപാട്‌ 18:4, 8

    യഹോവ പെട്ടെന്നുതന്നെ എല്ലാ വ്യാജമതങ്ങളെയും നശിപ്പിക്കും. വ്യാജാരാധനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമ്മൾ പൂർണമായി ഒഴിവാക്കണം.

  • മർക്കോസ്‌ 10:28-30

    നിങ്ങൾക്ക്‌ എതിർപ്പുകൾ ഉണ്ടായേക്കാം. എന്നാൽ യഹോവ നിങ്ങളെ ഉപേക്ഷിക്കില്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക