ലോകത്തെ വീക്ഷിക്കൽ
കത്തോലിക്കാ ധാർമിക ദൈവശാസ്ത്രവും ഇററലിയിലെ യുവതികളും
തങ്ങളുടെ ലൈംഗിക ധാർമികതയുടെ കാര്യം വരുമ്പോൾ ഇററലിയിലെ യുവതികൾ, കത്തോലിക്കരാണെങ്കിലും അല്ലെങ്കിലും, പാപ്പായെ തീരെ ഗൗനിക്കാറില്ല. ലാ റേപ്പൂബ്ലിക്ക എന്ന ഇററാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളനുസരിച്ച്, ഇൻറർവ്യൂവിനു വിധേയരായ 15-നും 24-നും ഇടയിൽ പ്രായം വരുന്ന യുവസ്ത്രീകളിൽ ഏതാണ്ട് 90.8 ശതമാനത്തോളം പേർ, “ഗർഭനിരോധനോപാധികൾ ഉപയോഗിക്കാൻ സ്ത്രീകൾ അനുവദിക്കപ്പെടണമെന്നു” വിശ്വസിച്ചു. അതേസമയം 66.7 ശതമാനം പേർ “‘ഒരു അനാവശ്യ ഗർഭം’ അലസിപ്പിക്കാനുള്ള അവകാശത്തിനു വേണ്ടി” വാദിച്ചു. കൂടുതലായി, 80.2 ശതമാനം പേർ “സ്വവർഗഭോഗികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തേണ്ടതാണെന്നും ആദരിക്കപ്പെടേണ്ടതാണെന്നും” വിശ്വസിച്ചു.
നവജാതശിശുവിന്റെ തലമുടിയിൽ വിഷപദാർഥങ്ങൾ
പുകവലിക്കുന്നവർ വലിച്ചുതള്ളുന്ന പുക, പുകവലിക്കാത്ത ഗർഭിണികൾ ശ്വസിക്കുമ്പോൾ അത് അവരുടെ ഭ്രൂണങ്ങളിൽ എത്തുന്നതായി ഇപ്പോൾ തെളിവുണ്ടെന്നു കാനഡയിലുള്ള ടൊറൊന്റോയിലെ ദ ഗ്ലോബ് ആൻറ് മെയിൽ പറയുന്നു. ടൊറൊന്റോയിലുള്ള ഹോസ്പിററൽ ഫോർ സിക്ക് ചിൽഡ്രൻ എന്ന ആശുപത്രിയിലെ ഒരു ഫാർമക്കോളജിസ്ററായ ഡോ. ഗിഡിയൻ കോറെൻ നേതൃത്വം വഹിച്ച ഒരു ഗവേഷണസംഘത്തിന്റെ പുതിയ കണ്ടെത്തലുകൾ, നവജാതശിശുവിൽ നിന്നെടുത്ത മുടിയുടെ സാമ്പിളുകളിൽ നിക്കോട്ടിനും അതിന്റെ ഉപോത്പന്നമായ കോട്ടിനിനും അടങ്ങിയിരിക്കുന്നതായി സൂചിപ്പിക്കുന്നു. പുകവലിക്കാത്ത അമ്മമാർ വീട്ടിൽവെച്ചോ ജോലിസ്ഥലത്തുവെച്ചോ മററുള്ളവർ വലിച്ചുതള്ളുന്ന പുക ദിവസവും കുറഞ്ഞതു രണ്ടു മണിക്കൂർ ശ്വസിച്ചിരുന്നു. ഡോ. കോറെൻ പറയുന്നതനുസരിച്ച്, മററുള്ളവർ വലിച്ചുതള്ളുന്ന പുക പതിവായി ശ്വസിക്കുന്നത് “ദിവസം രണ്ടുമുതൽ നാലുവരെ സിഗരററ് വലിക്കുന്നതു” പോലെയായിരിക്കാം. “പുകയിലധൂമം ശ്വസിച്ചാൽ, അതു കുട്ടിയുടെ പെരുമാററസംബന്ധവും ഗ്രഹണസംബന്ധവുമായ വളർച്ചയെ ബാധിച്ചേക്കാമെന്നു സൂചിപ്പിച്ച മുൻ പഠനങ്ങൾക്ക് ആക്കം വർധിപ്പിക്കുന്നതാണ്” ഈ പുതിയ ഗവേഷണമെന്ന് ദ ഗ്ലോബ് കൂട്ടിച്ചേർക്കുന്നു. “നാം ജീവിക്കുന്ന ഈ കാലത്ത്, ഏതു കാര്യത്തിനും കോടതി കയറുന്ന പ്രവണത കണക്കിലെടുക്കുമ്പോൾ 10-ഓ 20-ഓ വർഷങ്ങൾക്കുള്ളിൽ, പുകവലി നിമിത്തം തങ്ങൾക്കു മോശമായ ജനനം നൽകിയതിനു കുട്ടികൾ മാതാപിതാക്കൾക്കെതിരെ കേസു കൊടുക്കുകയില്ല എന്നു പറയാൻ എനിക്കു സാധിക്കുകയില്ല”! എന്നു ഡോ. കോറെൻ മുന്നറിയിപ്പു നൽകി.
പീടികമോഷണം അന്തർദേശീയമായിത്തീരുന്നു
ചിലിയിലെ സാൻറിയാഗോയിലുള്ള ഒരു ‘മോഷണസ്കൂളി’ൽനിന്നു “പാസാകുന്നവർ” കാനഡയിലെ മോൺട്രിയോളിലും ടൊറൊന്റോയിലും ചില യു.എസ്. നഗരങ്ങളിലും പ്രവർത്തനനിരതരാണെന്ന് ഒരു കനേഡിയൻ ദിനപത്രമായ ലാക്ററ്യൂവാലിററ റിപ്പോർട്ടു ചെയ്യുന്നു. ഈ “സ്കൂൾ” പോക്കററടിക്കുന്നതിനും കടകളിൽനിന്നു മോഷ്ടിക്കുന്നതിനുമുള്ള വിദ്യകൾ പഠിപ്പിക്കുകയും കാനഡയിലെ നിയമചട്ടവട്ടങ്ങൾ സംബന്ധിച്ചും പൊലീസ് മുറകൾ സംബന്ധിച്ചും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. “പാസാകുന്നവർ” സംഘങ്ങളായാണു പ്രവർത്തിക്കുന്നത്, വ്യാജമായ രേഖകൾ കൊണ്ടുനടക്കുന്ന അവർക്കു തങ്ങൾ മോഷ്ടിച്ച വസ്തുക്കൾ ഒളിപ്പിക്കാനായി പ്രത്യേക ലൈനിങ്ങുകൾ പിടിപ്പിച്ച വസ്ത്രങ്ങളും സമ്മാനങ്ങൾ പൊതിയുന്നതിനുള്ള പേപ്പറുകളുമുണ്ട്. മോൺട്രിയോൾ അർബൻ കമ്മ്യൂണിററി പൊലീസ് കുററവാളികളുടെ ഈ വലയത്തെ തേടിച്ചെല്ലുകയും 1991 മുതൽ മോഷ്ടിച്ചിട്ടുള്ള അനേകം തുണിത്തരങ്ങൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്തയിടെ ചിലിയിലേക്കു കപ്പലിൽ അയയ്ക്കാനിരുന്ന ഒരു കണ്ടയ്നർ നിറയെ തുണിത്തരങ്ങൾ കണ്ടെടുത്തുകൊണ്ട് അവർ തങ്ങളുടെ ഏററവും വലിയ പിടിച്ചെടുക്കൽ നടത്തി. പൊലീസുകാർക്കും കടയുടമകൾക്കും ഒരുപോലെ ഈ അന്തർദേശീയ പീടികമോഷണ വലയം വലിയ വെല്ലുവിളി ഉയർത്തുന്നു. അന്തർദേശീയ പൊലീസ് സഹകരണം ആർജിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ലാക്ററ്യൂവാലിററയിൽ ഉദ്ധരിക്കപ്പെട്ട ഒരു മോൺട്രിയോൾ ഡിററക്ററീവ് പറഞ്ഞു, കാരണം “അവരെ സംബന്ധിച്ചിടത്തോളം ഇത് മുൻഗണന അർഹിക്കുന്ന ഒരു സംഗതി അല്ല.”
ആഗോള അഭയാർഥി പ്രതിസന്ധി
1992-ൽ ദിവസവും 10,000 പേർ വീതം അഭയാർഥികളായിത്തീർന്നു. അഭയാർഥികൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര ഹൈക്കമ്മീഷണർ [യുഎൻഎച്ച്സിആർ] പുറത്തിറക്കിയ പുതിയ പുസ്തകമായ ലോകത്തിലെ അഭയാർഥികളുടെ അവസ്ഥ (ഇംഗ്ലീഷ്) അങ്ങനെ ഉറപ്പിച്ചു പറയുന്നു. 1992-ൽ ലോകമൊട്ടാകെ 1 കോടി 82 ലക്ഷം അഭയാർഥികളുണ്ടായിരുന്നു. ഇത് 20 വർഷം മുമ്പുണ്ടായിരുന്നതിന്റെ എട്ടിരട്ടിയാണ്. കൂടാതെ, 2 കോടി 40 ലക്ഷം പേർ തങ്ങളുടെ സ്വന്തരാജ്യങ്ങളിൽത്തന്നെ പല സ്ഥലങ്ങളിലായി പാർക്കേണ്ടിവന്നിട്ടുണ്ട്. മൊത്തം, ഭൂമിയിലെ 130 പേരിൽ ഒരാൾ അഭയാർഥിയാകാൻ നിർബന്ധിതനായിട്ടുണ്ട്. യുഎൻഎച്ച്സിആർ മാസികയായ അഭയാർഥികൾ (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “വാസ്തവത്തിൽ അഭയാർഥികളായവരുടെയും സാമ്പത്തിക നേട്ടത്തിനായി കുടിയേറിപ്പാർക്കുന്നവരുടെയും ശമനമില്ലാത്ത വർധനവ്, 3,500 വർഷം പഴക്കമുള്ള അഭയം നൽകൽ എന്ന പാരമ്പര്യത്തിന്റെമേൽ സാരമായ സമ്മർദം അടിച്ചേൽപ്പിച്ചിരിക്കുന്നു, ഇപ്പോൾ അഭയം നൽകുക ഏറെക്കുറെ അസാധ്യമാക്കിത്തീർത്തുകൊണ്ടുതന്നെ.”
നിങ്ങൾ ഉറക്കംതൂങ്ങിയാണോ?
നിങ്ങൾക്കു രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ? ഇതു കണ്ടുപിടിക്കുന്നതിനുള്ള മാർഗം ഒരു ഗവേഷകൻ പറയുന്നു: നന്നായി ഭക്ഷണം കഴിച്ചിട്ട് ഇളംചൂടുള്ള ഒരു മുറിയിൽ വിരസമായ ഒരു പ്രസംഗം കേൾക്കാൻ പോകുക. നിങ്ങൾക്കു നല്ല വിശ്രമം ലഭിച്ചിട്ടുണ്ടെങ്കിൽ വിരസതയും അസ്വസ്ഥതയും തോന്നിയേക്കാം, എന്നാൽ ഉറക്കം വരികയില്ല. ഇൻറർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച്, 10 കോടി അമേരിക്കക്കാർക്ക് വേണ്ടത്ര ഉറക്കം കിട്ടുന്നില്ലെന്നു വിദഗ്ധർ കണക്കുകൂട്ടുന്നു. മിക്കയാളുകൾക്കും രാത്രിയിൽ എട്ടു മണിക്കൂർമുതൽ എട്ടര മണിക്കൂർവരെ ഉറക്കം ആവശ്യമാണ്; 17 മുതൽ 25 വരെ പ്രായമുള്ളവർക്ക് അതിലും കൂടുതൽ ഉറക്കം ആവശ്യമാണ്. പല ആളുകളും യഥാർഥത്തിൽ തങ്ങൾക്ക് ആവശ്യമുള്ളതിലും കുറച്ച് ഉറങ്ങിക്കൊണ്ട് അതിനോടു പൊരുത്തപ്പെട്ടു പോകുന്നുണ്ടെങ്കിലും ഉറക്കം കിട്ടാത്തവർ പിശകുകൾ വരുത്തിക്കൂട്ടാനുള്ള സാധ്യത കൂടുതലാണ്. അവർ “ഉറക്കക്കട”വും വളർത്തിയെടുക്കുന്നു. ട്രിബ്യൂൺ ഇപ്രകാരം പ്രസ്താവിക്കുന്നു: “മാതാപിതാക്കൾ തങ്ങളുടെ കൗമാരപ്രായക്കാരുടെ ‘മടി’യെക്കുറിച്ചു വിലപിക്കുന്നു, കാരണം അവർ വാരാന്തങ്ങളിൽ ഉച്ചവരെ കിടന്നുറങ്ങുന്നു. എന്നാൽ ഈ യുവജനങ്ങളിൽ മിക്കവരും ആഴ്ച മുഴുവൻ നീണ്ടുനിന്ന തങ്ങളുടെ ഉറക്കക്കടം വീട്ടാൻ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.”
പുരോഹിതവർഗത്തിന്റെ ദ്രോഹം വെളിപ്പെടുന്നു
കാത്തലിക് ക്രിസ്ററ്യൻ ബ്രദേഴ്സ് ഉൾപ്പെടുന്ന കാനഡയിലെ ലൈംഗിക ദുരുപയോഗം സംബന്ധിച്ച അന്വേഷണങ്ങളിൽ ഏററവും വലുതിനു തീർപ്പു കൽപ്പിച്ചിരിക്കുന്നു. ഓൺടേറിയോയിലെ ആൽഫ്രഡിലുള്ള “സെൻറ് ജോസഫ്സ്” സ്കൂളിൽനിന്നും ഓൺടേറിയോയിലെ അക്സ്ബ്രിജിലുള്ള സെൻറ് ജോൺസ് സ്കൂളിൽനിന്നും “ദ്രോഹത്തിനിരയായവരിൽ 700-ലധികം പേർ മുന്നോട്ടു വന്നിരിക്കുന്നു” എന്ന് ദ ടൊറൊന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. “ക്രിസ്തീയ വിദ്യാലയങ്ങളിലെ 29 ബ്രദേഴ്സ് ഉൾപ്പെടെ 30 പുരുഷൻമാർക്കെതിരെ” പരാതികൾ ബോധിപ്പിച്ചിരുന്നു. “ജീവനോടിരിപ്പുണ്ടായിരുന്നെങ്കിൽ മറെറാരു 16 പേർക്ക് എതിരായും കൂടെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമായിരുന്നു” എന്ന് സ്ററാർ കൂട്ടിച്ചേർക്കുന്നു. “റോമൻ കത്തോലിക്കാ അവൈദിക ബ്രഹ്മചര്യക്രമത്തിലുള്ള കറുത്ത ളോഹകളണിഞ്ഞ അംഗങ്ങൾ തങ്ങളെ ബാല്യകാലത്ത് അടിച്ചതിന്റെയും ലൈംഗിക ആക്രമണങ്ങൾ” നടത്തിയതിന്റെയും അസ്വസ്ഥമാക്കുന്ന ഓർമകൾ ഇരകളായവർ ഇപ്പോഴും അനുഭവിക്കുന്നുണ്ട്, “ഈ ബ്രഹ്മചാരികളുടെ പക്കലായിരുന്നു ആ കുട്ടികളെ ഭരമേൽപ്പിച്ചിരുന്നത്.” പരസ്യമായ അന്വേഷണം നടത്താത്തപക്ഷം, ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരുഷൻമാർ എന്തുകൊണ്ട് ബാലൻമാരെ ലൈംഗിക ദ്രോഹത്തിനു വിധേയമാക്കുന്നുവെന്നു കാനഡക്കാർ ഒരിക്കലും മനസ്സിലാക്കുകയില്ല.
തെർമോമീററർ വിട്ടിലുകൾ
നിങ്ങൾ ആഫ്രിക്കയിലാണു താമസിക്കുന്നതെങ്കിൽ ഒരു തെർമോമീറററിന്റെ സഹായം കൂടാതെതന്നെ നിങ്ങൾക്ക് ഊഷ്മാവു കണ്ടുപിടിക്കാൻ കഴിയും എന്ന് ജന്തുജീവിതത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ശാസ്ത്രമാസിക പറയുന്നു. ഒരുതരം ആഫ്രിക്കൻ മരച്ചീവീട് (Oecanthus karschi) ആറു സെക്കൻറുകൊണ്ട് ചിലയ്ക്കുന്നതിന്റെ മൊത്തം എണ്ണത്തോട് 12 കൂട്ടുന്നതുവഴി ഊഷ്മാവ് സെൽഷ്യസ് ഡിഗ്രിയിൽ അളക്കാൻ കഴിയും. എന്നാൽ നിങ്ങൾ ദക്ഷിണാഫ്രിക്കൻ കേപ്പ് വർഗത്തിൽപ്പെട്ട ചീവീടിന്റെ (Oecanthus capensis) ചിലയ്ക്കലാണു കേൾക്കുന്നതെങ്കിൽ, മൂന്നു സെക്കൻറുകൊണ്ട് അതു ചിലയ്ക്കുന്നതിന്റെ മൊത്തം എണ്ണത്തോട് 11 കൂട്ടിക്കൊണ്ട് നിങ്ങൾക്ക് അതു കണ്ടുപിടിക്കാനാകും. രണ്ടുതരം വർഗത്തിൽപ്പെട്ട ഈ മരച്ചീവീടുകളുടെ ചിലയ്ക്കൽ എണ്ണാൻ കഴിയുംവിധം മന്ദമായാണ്. ഒരു ഉച്ചഭാഷിണിയിലൂടെ എന്നപോലെ അവയുടെ ചിലപ്പ് ഉച്ചത്തിൽ കേൾപ്പിക്കാൻ കഴിയുംവിധമാണ് ഈ ചീവീടുകൾ ഇലകളുടെ മുകളിൽ ഇരിക്കുന്നത്. രാത്രിതാപനില താഴുന്നതനുസരിച്ച്, അതിന്റെ ചിലപ്പിന്റെ എണ്ണവും കുറയുന്നു. ആഫ്രിക്കൻ വന്യജീവികൾ (ഇംഗ്ലീഷ്) എന്ന പത്രിക ഇപ്രകാരം വിശദീകരിക്കുന്നു: “ചീവീടുകൾ ‘ശീതരക്തജീവികളാണ്,’ അതുകൊണ്ട് അവയുടെ ജൈവഘടനയെ അന്തരീക്ഷോഷ്മാവ് സ്വാധീനിക്കുന്നു. അവയുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശത്തെയും ഇതു ബാധിക്കുന്നു, അവ പാടുന്നതിന്റെ തോത് ഉൾപ്പെടെ.”
അൾട്രാവയലററ് കുഴപ്പങ്ങൾ
നിങ്ങളുടെ അവധിക്കാലങ്ങൾ വെയിലത്തു കിടന്നാസ്വദിച്ച് ചെലവഴിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? എങ്കിൽ, ജാഗ്രത പുലർത്തുക! മിതമായ അളവിൽ അൾട്രാവയലററ് (യുവി) കിരണങ്ങൾ പ്രയോജനപ്രദമാണെങ്കിലും അത് അധികമേററാൽ ചർമാർബുദം, നേത്രരോഗങ്ങൾ, അകാലികമായി തൊലി ചുളുങ്ങൽ, തൊലിയിൽ കാൻസർ മുഴകൾ, രോഗത്തെ ചെറുത്തുനിൽക്കാനുള്ള ശരീരത്തിന്റെ കഴിവുകുറവ് തുടങ്ങിയവ ഉണ്ടായേക്കാം. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച്, ഓസോൺ പാളിയുടെ കട്ടി കുറയുന്നതുകൊണ്ട് യുവിയുടെ അളവു കൂടിവരികയാണ്. ഇപ്പോൾ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഐക്യനാടുകൾ തുടങ്ങിയവ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും യുവി ആരോഗ്യപ്രശ്നങ്ങൾ വളരെ പെട്ടെന്നും വളരെ വേഗത്തിലും ഉണ്ടാകുന്നു. ചൂടുള്ള കാലാവസ്ഥകളിൽ നിങ്ങൾക്കു സ്വയം എങ്ങനെ സംരക്ഷിക്കാൻ കഴിയും? സംരക്ഷണം നൽകുന്ന വസ്ത്രങ്ങളും യുവി ആഗിരണം ചെയ്യുന്ന സൺഗ്ലാസ്സുകളും ധരിക്കുക. യുവി റേഡിയേഷൻ ഏററവും തീവ്രമായിരിക്കുന്ന ഉച്ചസമയത്തു മുറിക്കുള്ളിൽ കഴിയുക.
മതപരമായ വൻ ബിസിനസ്
ഇററാലിയൻ സാമ്പത്തിക രംഗത്തു ലാഭമുണ്ടാക്കുന്ന വിഭാഗങ്ങളിലൊന്ന് “സഭയുടെ മറവിൽ നടത്തപ്പെടുന്ന” ബിസിനസ്സാണ്, ഒരുപക്ഷേ സാമ്പത്തികമാന്ദ്യത മറികടക്കാൻ സാധ്യതയുള്ളത് അതു മാത്രമാണ് എന്ന് ലാ റേപ്പൂബ്ലിക്കയുടെ സാമ്പത്തിക സപ്ലിമെൻറ് പറയുന്നു. വാസ്തവത്തിൽ മതോത്പന്നങ്ങളുടെ ആറാമത്തെ എക്സിബിഷന്റെ സമയത്ത് ഈ രംഗത്തു പ്രവർത്തിക്കുന്ന 1,400 കമ്പനികളുടെ ബിസിനസ് ലാഭം “400 കോടി ലീറ [240 ദശലക്ഷം യു.എസ്. ഡോളർ] ആണെന്നു കണക്കാക്കപ്പെട്ടു, മൊത്തവിൽപ്പനയിൽ 15 ശതമാനം വാർഷികവർധനവും ഉണ്ടായിരുന്നു.” കൂടുതലായി, മതപരമായ വിനോദസഞ്ചാരം 1993-ൽ 3 കോടി 50 ലക്ഷം തീർത്ഥാടകരെ ഇററലിയിലെ പല ആരാധനാസ്ഥലങ്ങളിലേക്ക് ആകർഷിച്ചു. അതു മേൽപ്പറഞ്ഞതിന്റെ ഏതാണ്ട് പത്തിരട്ടി ലാഭമുണ്ടാക്കിയിരുന്നു. “സഭയാൽ ‘അനുഗ്രഹിക്കപ്പെട്ട’ ബിസിനസ്സുകൾ തഴച്ചുവളരുകയാണ്. ഇററലിയിലെ കത്തോലിക്കാ പുരോഹിതാധിപത്യവും ബിഷപ്പുമാരുടെ കോൺഫറൻസും വിശുദ്ധ സിംഹാസനവും ഇക്കാര്യത്തിൽ കുറെക്കാലമായി സന്തുഷ്ടരായിരുന്നു,” ആ റിപ്പോർട്ടു പറയുന്നു. ഈ പ്രതിഭാസത്തെ കൈകാര്യം ചെയ്യുന്നതിനു വേണ്ടി സഭാപൗരോഹിത്യം കോൺഫറൻസുകൾ സംഘടിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും പോലും ചെയ്തിട്ടുണ്ട്—സഭയുടെ ഉന്നതരായ ഉദ്യോഗസ്ഥൻമാരാണ് ഇതു ചെയ്തിട്ടുള്ളത്.
ഓസ്ട്രേലിയയിലെ ഉയർന്ന ആത്മഹത്യാനിരക്ക്
ഓസ്ട്രേലിയയിലെ ആത്മഹത്യാനിരക്ക് ഞെട്ടിക്കുംവിധം ഉയർന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ട് പൊതു ആരോഗ്യസമിതി അതിന്റെ ദേശീയ പൊതു ആരോഗ്യനയത്തിൽ ഇപ്പോൾ ആത്മഹത്യ തടയലും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ ആത്മഹത്യകളുടെ എണ്ണം റോഡപകടങ്ങൾ നിമിത്തമുള്ള മരണങ്ങളെ കവച്ചുവെച്ചപ്പോൾ, എന്തെങ്കിലും അടിയന്തിരമായി ചെയ്തേ തീരൂ എന്ന് പൊതു ആരോഗ്യസമിതി മനസ്സിലാക്കി. സമിതിയിലെ ഒരു വക്താവ് ഇങ്ങനെ പറയുന്നതായി ഒരു ദിനപത്രമായ ദി ഓസ്ട്രേലിയൻ ഉദ്ധരിക്കുന്നു: “പൊതു ആരോഗ്യസമിതി ഇതുവരെയും ആത്മഹത്യ എന്ന വിഷയത്തെ കൈകാര്യം ചെയ്തിരുന്നില്ല. എന്നാൽ ആത്മഹത്യയ്ക്ക് മററു പൊതു ആരോഗ്യ അപകടങ്ങളുടെ സ്വഭാവവിശേഷതകളുണ്ട്. പൊതു ആരോഗ്യ താത്പര്യവും വിഭവങ്ങളും ശ്രദ്ധ അർഹിക്കുന്ന മററു പ്രശ്നങ്ങളെപ്പോലെതന്നെ ഇതും വലുതും വ്യാപകവുമാണ്.” ഇപ്പോഴത്തെ ആത്മഹത്യാനിരക്കുകൾ രോഗം നിമിത്തമല്ലാത്ത എല്ലാ മരണങ്ങളുടെയും 31 ശതമാനമാണ്, റോഡപകടങ്ങൾ നിമിത്തമുണ്ടാകുന്ന മരണനിരക്കിനെക്കാൾ അതു മൂന്നു ശതമാനം കൂടുതലുമാണ്.