വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 10/8 പേ. 26-27
  • കമനീയമായ കൊഫു പളുങ്ക്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കമനീയമായ കൊഫു പളുങ്ക്‌
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പളുങ്കുകൾ എന്താണ്‌?
  • ധാതുവിൽനിന്ന്‌ മഹദ്‌സൃഷ്ടിയിലേക്ക്‌
  • ധവളതുഷാരം—അതിന്റെ കലാനൈപുണ്യത്തിനു പിന്നിൽ ആര്‌?
    ഉണരുക!—1994
  • വ്യത്യസ്‌തമായ ഒരു നിധി വേട്ട
    ഉണരുക!—1993
  • ആന്തരിക സൗന്ദര്യം
    ഉണരുക!—1990
ഉണരുക!—1991
g91 10/8 പേ. 26-27

കമനീയമായ കൊഫു പളുങ്ക്‌

ജപ്പാനിലെ ഉണരുക! ലേഖകൻ

പളുങ്കാഭരണങ്ങളുടെയോ കൊത്തുപണികളുടെയോ ശോഭ നിങ്ങളെ എന്നെങ്കിലും ആകർഷിച്ചിട്ടുണ്ടോ? ഉണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്‌. പക്ഷേ നമ്മിൽ മിക്കവരെയുംപോലെ അവ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന്‌ നിങ്ങളറിയാൻ സാദ്ധ്യതയില്ല. ഇതു സംബന്ധിച്ചു കൂടുതൽ വിവരത്തിനായി ജപ്പാനിലെ പ്രശസ്‌തമായ ഫുജി പർവതത്തിന്‌ കിഴക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കൊഫു നഗരത്തിലേക്കു പോകാം. അത്‌ ലോകത്തിലെ ഏററവും വലിയ രത്‌നോല്‌പാദന കേന്ദ്രങ്ങളിലൊന്നാണ്‌.

ആദ്യമായി, നമുക്ക്‌ രത്‌നശില്‌പഗവേഷണ ഇൻസ്‌ററിററ്യൂട്ട്‌ സന്ദർശിക്കാം. അവിടത്തെ ജോലിക്കാർ പറയുന്നത്‌ കാലങ്ങൾക്കു മുമ്പ്‌ ജാപ്പനീസ്‌ യോദ്ധാക്കൾ തങ്ങളുടെ അമ്പുകൾക്കു മുനയായി പളുങ്കുപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്ന ഭൂഗർഭതെളിവുകൾ കണ്ടെത്തപ്പെട്ടിട്ടുണ്ടെന്നാണ്‌. ചില അമ്പിൻമുനകൾ ക്രിസ്‌തുവിന്റെ കാലത്തോളം പഴക്കമുള്ളവയായിരിക്കാം. മതവിഷയത്തിൽ പളുങ്കുകൾ വഹിച്ച പങ്കിനെക്കുറിച്ചും നാം പഠിക്കുന്നു. ഷിന്റോ മതം സൂര്യൻ, പർവതങ്ങൾ, വൃക്ഷങ്ങൾ, പാറകൾ എന്നിങ്ങനെ പ്രകൃതിയിൽ കാണപ്പെടുന്ന വസ്‌തുക്കളെ കേന്ദ്രീകരിച്ചാണിരിക്കുന്നത്‌. സാധാരണയിൽ കവിഞ്ഞതായിരുന്ന എന്തും ഒരു ആരാധനാവിഷയമായിരുന്നു. അതുകൊണ്ട്‌ അപൂർവങ്ങളായ പളുങ്കുകൾ ലഭിച്ചപ്പോൾ അവ പ്രാദേശികക്ഷേത്രങ്ങളിൽ കാത്തുസൂക്ഷിക്കപ്പെട്ടിരുന്നു.

ജപ്പാന്റെ ഫ്യൂഡൽ കാലഘട്ടത്തിൽ പളുങ്കുകൾ അപൂർവമായേ വാങ്ങുകയോ വിൽക്കുകയോ ചെയ്‌തിരുന്നുള്ളു. എന്നാൽ 1867ൽ മീജി ചക്രവർത്തി ഭരണമാരംഭിക്കുകയും അതിനെ തുടർന്ന്‌ താമസിയാതെ ഫ്യൂഡൽവ്യവസ്ഥക്ക്‌ അവസാനം വരുകയുംചെയ്‌തു. ഈ മാററം വന്നതോടെ ജനങ്ങൾ നിർലോപമായി പളുങ്കു ഖനനംചെയ്‌ത്‌ വിൽക്കാൻ തുടങ്ങി. അങ്ങനെ കൊഫുവിന്റെ പളുങ്കുവ്യവസായം ജൻമംകൊണ്ടു.

പളുങ്കുകൾ എന്താണ്‌?

യമനാഷി സർവകലാശാലയിലെ പ്രൊഫസ്സറായ കെൻറോ സ്യുനോഡാ ഇങ്ങനെ മറുപടി നൽകുന്നു: “‘ക്രിസ്‌ററൽ’ എന്ന പദത്തിന്‌ ആററങ്ങളുടെ ക്രമമായ, ആവർത്തിക്കുന്ന, ക്രമീകരണമുള്ള ഏതു ഖരപദാർത്ഥത്തെയും അർത്ഥമാക്കാൻ കഴിയും. വൈരങ്ങൾ, മഞ്ഞുകണങ്ങൾ, കൂടാതെ സാധാരണ കറിയുപ്പുപോലും ക്രിസ്‌ററലീയ ഘടനയുള്ളവയാണ്‌.”

പളുങ്കുകൾ എവിടെ നിന്ന്‌ ഉത്ഭവിച്ചു? പ്രൊഫസ്സർ സ്യുനോഡാ മറുപടി പറയുന്നു: “ക്വാർട്ട്‌സ്‌ ക്രിസ്‌ററലുകൾ ഭൂപടലത്തിൽ ഏററവും സമൃദ്ധമായി കാണപ്പെടുന്ന രണ്ട്‌ മൂലകങ്ങളായ സിലിക്കൺ, ഓക്‌സിജൻ എന്നിവയാൽ നിർമ്മിതമാണ്‌. ഭൂമിയുടെ സൃഷ്ടിപ്പിനുശേഷം ഭൂമി ഘനീഭവിക്കുകയും ഭാരം കുറവായ രാസപദാർത്ഥങ്ങൾ ഉപരിതലത്തേക്ക്‌ പൊങ്ങിവരുകയും ചെയ്‌തു. അവ ഘനീഭവിച്ചപ്പോൾ ഒരു നേർത്ത ശിലാപടലം രൂപപ്പെട്ടു. എന്നിരുന്നാലും, ഇടക്കിടെ ചൂടുള്ള ദ്രവശില ഭൗമാന്തർഭാഗത്തുനിന്ന്‌ ഈ ഭൂപടലത്തിലൂടെ പുറത്തേക്കു വരുമായിരുന്നു. അതിന്റെ ഫലമോ: ഒരു അഗ്നിപർവതംതന്നെ. ചില സമയങ്ങളിൽ ഭൂപടലത്തിന്‌ അടിയിൽ ഒരു കൂന ഉണ്ടാക്കാൻമാത്രം അളവിലേ ദ്രവശില തള്ളിവരുകയുള്ളു.” നൂററാണ്ടുകളായി, ചൂടുള്ള ദ്രവശിലയുടെ പൊങ്ങിവരവും സാവധാനമുള്ള ഘനീഭവിക്കലും ഉചിതമായ മൂലകങ്ങൾ, ഊഷ്‌മാവ്‌, മർദ്ദം എന്നിവയുടെ കൂടിച്ചേരലിനാൽ തെളിഞ്ഞ ക്വാർട്ട്‌സ്‌ ക്രിസ്‌ററലുകൾ രൂപംപ്രാപിക്കുന്നതിനു കാരണമായി.

പ്രൊഫസ്സർ തുടർന്ന്‌ ഇപ്രകാരം പറയുന്നു: “അവയുടെ ആകൃതിയോ വലിപ്പമോ എന്തുതന്നെയായാലും ഈ പളുങ്കുകൾക്ക്‌ എല്ലായ്‌പ്പോഴും ആറു വശങ്ങളുണ്ടായിരിക്കും. അവയുടെ മിനുസമുള്ള പരന്ന പ്രതലങ്ങൾ 60 ഡിഗ്രി കോണിൽ കൂട്ടിമുട്ടുകയും മുകളിൽ ഒരു ബിന്ദുവിൽ എത്തിച്ചേരുകയും ചെയ്യുന്നു. പക്ഷേ അവ, ഇതിലും വലിയ അളവിലുള്ള താപമർദ്ദങ്ങളിൻകീഴിൽ രൂപം പ്രാപിക്കുന്ന വജ്രത്തോളം കടുപ്പുമുള്ളവയല്ല. എങ്കിലും, കടുപ്പം അളക്കുന്ന മോസ്‌ സ്‌കെയിലിൽ അതിന്റെ കടുപ്പം ഏഴാണ്‌, ഇന്ദ്രനീലം പുഷ്യരാഗം എന്നിവയുടേത്‌ ഒൻപതും. അവക്ക്‌ വളരെ വലിപ്പമുള്ളതായിരിക്കാനും കഴിയും.”

ധാതുവിൽനിന്ന്‌ മഹദ്‌സൃഷ്ടിയിലേക്ക്‌

കൊഫുവിലെ വലിയ വർക്ക്‌ഷോപ്പുകളിലൊന്നിന്റെ ഉടമയായ മി. മോമോസ്‌ പളുങ്കുകൾ അവയുടെ അസംസ്‌കൃതരൂപത്തിൽനിന്ന്‌ മനോഹരങ്ങളായ രത്‌നങ്ങളാക്കപ്പെടുന്നുവെന്ന്‌ നമുക്ക്‌ കാണിച്ചുതരാൻ സദയം സമ്മതിച്ചിട്ടുണ്ട്‌. “പണ്ടുള്ള വർഷങ്ങളിൽ ഇവിടെ ഉപയോഗിച്ചിരുന്ന അധികപങ്ക്‌ പളുങ്കുകളും ജപ്പാനിൽ ഖനനംചെയ്യപ്പെട്ടവയായിരുന്നു” എന്ന്‌ മോമോസ്‌ പറയുന്നു. ഇപ്പോൾ, സാമ്പത്തികകാരണങ്ങളാൽ ജപ്പാനിൽ ഖനികളൊന്നും പ്രവർത്തനത്തിലില്ല. ഏതാണ്ട്‌ 480 ടൺ ക്രിസ്‌ററൽ പ്രതിവർഷം ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്‌, അധികവും ബ്രസീലിൽനിന്നാണ്‌. ആഫ്രിക്കാ, പശ്ചിമ ജർമ്മനി, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്ന്‌ കല്ലുകൾ വരുന്നുണ്ട്‌.”

ഒരു കാർബോറണ്ടം ബെയ്‌ള്‌ഡ്‌ ഉപയോഗിച്ച്‌ കല്ലുകൾ ചെത്തിയെടുക്കുന്നു, നാം റൊട്ടി കഷണിക്കുന്നതുപോലെ. എന്നിട്ട്‌ ഒരു ഫോർമാൻ ഓരോ രത്‌നവും മുറിച്ചെടുക്കേണ്ടതെവിടെയെന്ന്‌ കല്ലിൽ അടയാളപ്പെടുത്തുന്നു. മുറിക്കാനുള്ള സൗകര്യാർത്ഥം പണിക്കാരൻ രത്‌നങ്ങളെ ഒരു നീണ്ട വടിയിൽ പശചേർത്ത്‌ പിടിപ്പിക്കുന്നു. അതിനുശേഷം അയാൾ ഒരു കറങ്ങുന്ന മേശയിങ്കൽ ഇരുന്ന്‌ കൈകൊണ്ട്‌ അതിന്റെ മുഖങ്ങൾ വിദഗ്‌ദ്ധമായി തേച്ചുമിനുക്കുന്നു. അയാൾ അണ്ഡാകൃതിയിലോ പുഷ്യരാഗം പോലെയോ ഉള്ള വ്യത്യസ്‌ത തരങ്ങളിൽ അവ ചെത്തിയെടുക്കുന്നു. അടുത്തതായി ഈ കല്ലുകൾ ഒരു കറങ്ങുന്ന മേശമേൽ വെച്ച്‌ മിനുസപ്പെടുത്തുന്നു. അതോടെ ഓരോ കല്ലും ഒരു മഹദ്‌സൃഷ്ടിയായി മാററപ്പെട്ടിരിക്കുന്നു!

രത്‌നവ്യാപാരികൾ ഈ കല്ലുകളെ നല്ല എടുപ്പുതോന്നിക്കുന്ന പശ്ചാത്തലങ്ങളിൽ വെക്കുമ്പോൾ അവയുടെ മൂല്യവും മനോഹാരിതയും വർദ്ധിക്കുന്നു. നാം ഒരു രത്‌നവ്യാപാരിയെ സന്ദർശിക്കുകയാണെങ്കിൽ രത്‌നങ്ങളുടെ ഒരു വർണ്ണോജ്ജ്വലമായ പ്രദർശനം കാണാൻകഴിയും. പളുങ്കുകൊണ്ടു വൈവിദ്ധ്യമാർന്ന വസ്‌തുക്കൾ നിർമ്മിക്കാൻ കഴിയുമെന്ന്‌ കാണാം: സൂചിപ്പതക്കങ്ങൾ, കഫ്‌ ലിങ്കുകൾ, പേപ്പർ വെയ്‌ററുകൾ, റൈറപ്പിന്നുകൾ, കുണ്ഡലങ്ങൾ എന്നിവ. ചുവരിൽ ഫുജികൊടുമുടി, വർണ്ണപ്പക്ഷികൾ, പ്രശസ്‌തമായ ജാപ്പനീസ്‌ കാർപ്പ്‌ മത്സ്യം എന്നിവയുടെ മനംകവരുന്ന പ്രദർശനങ്ങളും കാണാം.

രത്‌നവ്യാപാരികൾ സ്വർണ്ണം, പ്ലാററിനം, വെള്ളി എന്നിവ ഉപയോഗിച്ച്‌ അനന്തമായ വിധങ്ങളിൽ രത്‌നങ്ങളുടെ ശോഭ അവതരിപ്പിക്കുന്നു. പളുങ്കുകളെ വജ്രങ്ങൾ പോലെയുള്ള അമൂല്യരത്‌നങ്ങളുമായി സംയോജിപ്പിക്കുന്നത്‌ അവയുടെ ശോഭയേയും മൂല്യത്തെയും വളരെയധികം വർദ്ധിപ്പിക്കുന്നു. എന്നാൽ പകിട്ടുകുറഞ്ഞ പശ്ചാത്തലങ്ങളിൽ ഉള്ള ചെറു ക്വാർട്ട്‌സ്‌ ക്രിസ്‌ററലുകൾ വാച്ച്‌, ടെലിവിഷൻ, റേഡിയോ എന്നിവയിലും മററ്‌ ഇലക്‌ട്രോണിക്ക്‌ ഉപകരണങ്ങളിലും ഓസിലേറററുകളായി ഇപ്പോൾ സേവിക്കുന്നു. അവക്ക്‌ ഭാവിയിൽ എന്തുപയോഗം കണ്ടെത്തുമെന്ന്‌ ആർക്കറിയാം. എന്നിരുന്നാലും, അതുവരെ, അവയുടെ തിളക്കമാർന്ന ശോഭ വിസ്‌മയത്തോടെ നോക്കിക്കാണുന്നതിൽ നാം സംതൃപ്‌തരാണ്‌. (g90 4⁄8)

[26-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Yamanashi Jewelry Museum

The Shakado Museum of Jomon Culture

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക