വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 6/8 പേ. 6-8
  • ബോംബും മനുഷ്യന്റെ ഭാവിയും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബോംബും മനുഷ്യന്റെ ഭാവിയും
  • ഉണരുക!—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സുരക്ഷിതത്വത്തിനെതിരെയുള്ള മറ്റ്‌ ഭീഷണികൾ
  • മാനുഷ പരിഹാരങ്ങൾ
  • ദൈവത്തിന്റെ പരിഹാരം
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
    ഉണരുക!—1999
  • ന്യൂക്ലിയർ പ്രതിസന്ധി
    ഉണരുക!—1989
  • ആണവയുദ്ധത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1987
g87 6/8 പേ. 6-8

ബോംബും മനുഷ്യന്റെ ഭാവിയും

അണുയുഗത്തിലെ പിടിവിട്ട്‌ വഴുതി മാറുന്ന സുരക്ഷിതത്വത്തിനുവേണ്ടിയുള്ള അന്വേഷണം ആയിരക്കണക്കിന്‌ സമൂല നശീകരണ ആയുധങ്ങൾ കുന്നുകൂട്ടി വയ്‌ക്കാൻ ഇടയാക്കിയിരിക്കുന്നു.

പ്രകോപനമുണ്ടായാൽ യഥാർത്ഥത്തിൽ ഈ ആയുധങ്ങൾ ഉപയോഗിക്കാൻ തക്ക ഉള്ളുറപ്പ്‌ രാഷ്‌ട്രങ്ങൾക്കുണ്ട്‌ എന്ന്‌ അഭിജ്ഞരായ ആളുകൾ തിരിച്ചറിയുന്നു. വാസ്‌തവത്തിൽ അവ ഉപയോഗിക്കാനുള്ള മനസ്സൊരുക്കമാണ്‌ പരസ്‌പര ഭയത്തിന്റെ കാതൽ. ഐക്യനാടുകളുടെ തന്ത്രപ്രധാനമായ വ്യോമസേനാ മേധാവി ജനറൽ ബി. എൽ. ഡേവീസ്‌ അടുത്തകാലത്ത്‌ ഇപ്രകാരം എഴുതി “അന്തിമ വിശകലനത്തിൽ വിശ്വസനീയമായ ഒരു ഭീതി നിലനിർത്താനുള്ള നമ്മുടെ പ്രാപ്‌തി പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു ഘടകങ്ങളുടെ ഫലമാണ്‌. ഒന്നാമത്‌ ഏറ്റുമുട്ടലിന്റെ ഏതു നിലയിലും എതിരാളികൾ വച്ചിരിക്കുന്ന ലക്ഷ്യങ്ങൾ അവർക്ക്‌ നിഷേധിക്കാനുള്ള പ്രാപ്‌തി നമുക്കുണ്ടായിരിക്കണം—നമുക്ക്‌ അതുണ്ടെന്ന്‌ നമ്മോട്‌ ശത്രുത പുലർത്താനിടയുള്ളവർ അറിയുകയും ചെയ്യണം. രണ്ടാമത്‌ നമ്മുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി ഒരു രാഷ്‌ട്രമെന്നനിലയിൽ ആ പ്രാപ്‌തി ഉപയോഗിക്കാനുള്ള മനക്കരുത്ത്‌ നമുക്ക്‌ ഉണ്ടായിരിക്കണം—അതു നമുക്കുണ്ടെന്ന്‌ നമ്മുടെ ശത്രുക്കൾ തിരിച്ചറിയുകയും വേണം (ചെരിച്ചെഴുത്ത്‌ ഞങ്ങളുടേത്‌)—എയർഫോഴ്‌സ്‌ മാഗസിൻ, ജൂലൈ 1985.

കഴിഞ്ഞ 40 വർഷങ്ങളായി കോപത്തിൽ ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാൽ കഴിഞ്ഞകാലത്തെ ഈ സംയമനം ഭാവിയിൽ ഇതു ഉപയോഗിക്കപ്പെടുകയില്ല എന്നുള്ളതിന്‌ ഉറപ്പു നൽകുന്നില്ല. അടുത്തകാലത്തെ ഒരു ദേശീയ വോട്ടെടുപ്പ്‌ സൂചിപ്പിക്കുന്നത്‌ ഈ ആയുധ മത്സരം തുടരുകയാണെങ്കിൽ കാലക്രമത്തിൽ ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കപ്പെടും എന്ന്‌ അമേരിക്കയിലെ 68 ശതമാനം ആളുകളും വിശ്വസിക്കുന്നു എന്നാണ്‌.

അത്തരം ഉൽക്കണ്‌ഠ ലോകത്തിലാകമാനം അനുഭവപ്പെടുന്നു. സിയെറാ ലിയോണിലെ 18 വയസ്സുള്ള ഒരു വിദ്യാർത്ഥി എഴുതിയത്‌ പരിഗണിക്കുക: “ഒരു ന്യൂക്ലിയർ യുദ്ധം ഈ ഗ്രഹത്തിലെ ഓരോ മനുഷ്യനെയും ബാധിക്കും. . . . അതുകൊണ്ട്‌ വൻശക്തികളുടെ പ്രദേശത്തുനിന്ന്‌ വളരെ വിദൂരത്തിലാണെങ്കിലും ആഫ്രിക്കയിലെ ആളുകൾക്കും പരിഭ്രമം തോന്നേണ്ടതാണ്‌. . . . ആഗോള സമ്പൂർണ്ണ നാശത്തിന്റെ ഭീഷണിയെ മിക്കവാറും ആളുകൾ, ഗവേഷകർ “മനശാസ്‌ത്രപരമായ മൂടുപടമിടൽ” എന്നു വിളിക്കുന്ന ഒരു രീതിയിൽ നേരിടുന്നു. അതായത്‌ അവർ അതേപ്പറ്റി ചിന്തിക്കാൻ തന്നെ വിസമ്മതിക്കുന്നു. എന്നാൽ ആഗോള സമ്മർദ്ദം ഏറിവരുമ്പോൾ വൈകാരികമായ ഈ സർക്കസ്സ്‌ വേല നടത്തുന്നതും ഭീഷണിയെ വെറുതെ അവഗണിക്കുന്നതും കൂടുതൽ കൂടുതൽ പ്രയാസകരമായിത്തീരുന്നു.”

സുരക്ഷിതത്വത്തിനെതിരെയുള്ള മറ്റ്‌ ഭീഷണികൾ

എന്നാൽ വൻശക്തികൾ തമ്മിലുള്ള മനപൂർവ്വയുദ്ധത്തിന്റെ പ്രകടമായ ഭീഷണി കൂടാതെ മറ്റു വിധങ്ങളിലും മനുഷ്യവർഗ്ഗത്തിന്റെ സുരക്ഷിതത്വം അപകടത്തിലാണ്‌. കൂടുതൽ കൂടുതൽ രാജ്യങ്ങൾ ന്യൂക്ലിയർ ആയുധങ്ങൾ സമ്പാദിക്കും എന്നതാണ്‌ ഒരു അപകടം. ഇപ്പോൾ തന്നെ ന്യൂക്ലിയർ ആയുധങ്ങൾ കൈവശമുണ്ടെന്ന്‌ നമുക്ക്‌ വ്യക്തമായി അറിയാവുന്ന അഞ്ചു രാജ്യങ്ങൾ കൂടാതെ തങ്ങളുടെതായ ന്യൂക്ലിയർ ആയുധങ്ങൾ ഉള്ളതോ പെട്ടെന്നുതന്നെ അവ സ്വന്തമാക്കാവുന്നതോ ആയി ഏറ്റം കുറഞ്ഞത്‌ ആറ്‌ രാജ്യങ്ങളെങ്കിലും ഉണ്ട്‌. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇരുപതോ അതിലധികമോ രാഷ്‌ട്രങ്ങൾക്ക്‌ ബോംബുണ്ടായിരിക്കും എന്നാണ്‌ വിദഗ്‌ദ്ധർ വിശ്വസിക്കുന്നത്‌.

മറ്റൊരു അപകടം ഒരു ഭീകരപ്രവർത്തക സംഘടന ഇത്തരത്തിലൊരു ആയുധം സമ്പാദിച്ചേക്കാം എന്നതാണ്‌. ഒരു ഭീകരപ്രവർത്തകന്‌ ഒരു ആറ്റം ബോംബുകൊണ്ട്‌ എന്താണ്‌ ചെയ്യാൻ കഴിയുക എന്ന്‌ ചിന്തിക്കുക! ഒരു നഗരത്തെ മുഴുവൻ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട്‌ ഭീഷണിപ്പെടുത്താൻ കഴിയും!

എന്നാൽ എങ്ങനെയാണ്‌ അത്തരമാളുകൾക്ക്‌ ഒരു ന്യൂക്ലിയർ ബോംബ്‌ സമ്പാദിക്കാൻ കഴിയുക? രണ്ടിലേതെങ്കിലും ഒരു വിധത്തിൽ. അവർക്ക്‌ ഒരെണ്ണം മോഷ്ടിച്ചെടുക്കാൻ കഴിയും—അവർക്ക്‌50,000-ൽ ഒരെണ്ണം തെരഞ്ഞെടുക്കാൻ കഴിയും എന്ന്‌ ഓർമ്മിക്കുക. അവർക്ക്‌ വേണമെങ്കിൽ ഒരെണ്ണം നിർമ്മിക്കാനും കഴിയും. ആറ്റം ബോംബ്‌ നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ മേലാൽ ഒരു രഹസ്യമായിരിക്കുന്നില്ല. അതിന്‌ ആവശ്യമായ അടിസ്ഥാന ഘടകം, പ്ലൂട്ടോണിയം, ഇന്ന്‌ കൂടുതൽ കൂടുതൽ ലഭ്യമാണ്‌. വാസ്‌തവത്തിൽ, 2000-ാം ആണ്ടോടുകൂടി ഓരോ വർഷവും നാഗസാക്കിയിലുപയോഗിച്ച വലിപ്പത്തിലുള്ള 75,0000 ബോംബുകൾ നിർമ്മിക്കാനാവശ്യമായ പ്ലൂട്ടോണിയം സൈനീകേതര ന്യൂക്ലിയർ പരിപാടികളിലൂടെ ഉല്‌പാദിപ്പിക്കപ്പെടും!

സുരക്ഷിതത്വത്തിനെതിരായ ഇത്തരം ഭീഷണികൾക്കു പുറമേ അപകടത്തിന്റെയും കണക്കു തെറ്റലിന്റെയും സംവിധാനങ്ങളുടെ പരാജയത്തിന്റെയും സാദ്ധ്യതകളുംകൂടി ഉണ്ട്‌.

മാനുഷ പരിഹാരങ്ങൾ

ശാസ്‌ത്രജ്ഞൻമാരും പണ്ഡിതൻമാരും സൈന്യാധിപൻമാരും രാഷ്‌ട്രീയക്കാരും ഈ വിഷയം സംബന്ധിച്ച്‌ വിശദമായി എഴുതിയിട്ടുണ്ട്‌. അധികമധികമായി ന്യൂക്ലിയർ ആയുധ മത്സരത്തെ ചിലവേറിയതും പ്രയോജനരഹിതവും അങ്ങേയറ്റം അപകടകരവുമായി, അവർ കാണുന്നു. അവർ വിവിധ പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്‌. ചിലർ പൂർണ്ണമായ നിരായുധീകരണം ആവശ്യപ്പെടുന്നു. മറ്റു ചിലർ ആയുധ നിർമ്മാണം മരവിപ്പിക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ഇനിയും ചിലർ ‘താരയുദ്ധ’രീതിയിലുള്ള പ്രതിരോധം നിർദ്ദേശിക്കുന്നു. കഴിഞ്ഞ 1986 ജനുവരിയിൽ രണ്ടു വൻശക്തികളുടെയും തലവൻമാർ പ്രോത്സാഹജനകമായ ചില പ്രസ്‌താവനകൾ പുറപ്പെടുവിച്ചു. രണ്ടായിരാം ആണ്ടാകുമ്പോഴേക്കും ഭൂമിയിൽനിന്നും ന്യൂക്ലിയർ ആയുധങ്ങൾ നിർമാർജ്ജനം ചെയ്യാൻ മിഖായേൽ ഗോർബാചേവ്‌ പടിപടിയായ ഒരു പ്രക്രിയ നിർദ്ദേശിച്ചു. ആ നിർദ്ദേശം സംബന്ധിച്ച്‌ താൻ നന്ദിയുള്ളവനാണെന്ന്‌ റോണാൾഡ്‌ റെയ്‌ഗൻ പറഞ്ഞു. ഇതു സമാധാനത്തിനുവേണ്ടിയുള്ള ഗൗരവമായ ആസൂത്രണമോ വെറും പ്രചരണ തന്ത്രമോ? ഈ നിർദ്ദേശങ്ങൾക്കെല്ലാം പൊതുവായ ഒന്നുണ്ട്‌ അവയെല്ലാം ഏതെങ്കിലും ഒരു മാനുഷ പരിഹാരത്തിലേക്ക്‌ വിരൽ ചൂണ്ടുന്നു.

ഇത്‌ അടിസ്ഥാനപരമായ ഒരു ചോദ്യം ഉദിപ്പിക്കുന്നു: ന്യൂക്ലിയർ യുദ്ധത്തിൽ നിന്നുള്ള അപകടം വരുത്തിവച്ചത്‌ മനുഷ്യർതന്നെ ആയിരിക്കെ ആ അപകടത്തിൽനിന്നുള്ള മോചനം കൈവരുത്തുന്നതിന്‌ മനുഷ്യരിൽ ആശ്രയം വയ്‌ക്കുന്നത്‌ യാഥാർത്ഥ്യ ചിന്തയായിരിക്കുമോ? മരണത്തിന്റെയും നാശത്തിന്റെയും കംപ്യൂട്ടർ നിയന്ത്രിത ആയുധങ്ങൾ സ്വന്തമാക്കുന്നതിന്‌ മനുഷ്യൻ അത്യന്തം ഭീതിജനകമായ പ്രാപ്‌തിപ്രകടമാക്കിയിട്ടുണ്ട്‌. എന്നാൽ അവർക്ക്‌ തങ്ങളുടെ സ്വന്തം സ്വഭാവത്തെ അടക്കിഭരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഈ തലമുറ രണ്ട്‌ മൃഗീയ ലോക യുദ്ധങ്ങൾ കണ്ടിരിക്കുന്നു. അതിന്റെ വൈപുല്യവും അതു വരുത്തിയ നാശവും മനുഷ്യചരിത്രത്തിലെ മറ്റെല്ലാ മുൻയുദ്ധങ്ങളും നിസ്സാരമായി കാണപ്പെടാൻ ഇടയാക്കിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 40 വർഷങ്ങളിൽ ഏതാണ്ട്‌ 150 ചെറിയ യുദ്ധങ്ങൾ നടന്നിട്ടുണ്ട്‌. അവയിൽ 3 കോടി ആളുകൾ നശിക്കാനിടയായി.

ദൈവത്തിന്റെ പരിഹാരം

ബൈബിൾ ഇപ്രകാരം പറയുന്നത്‌ അതിശയമല്ല: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുത്‌, രക്ഷ കൈവരുത്താൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്‌. ഈ ന്യൂക്ലിയർ പ്രശ്‌നത്തിനു യഹോവ തന്റെതായ ഒരു പരിഹാരം ഉദ്ദേശിച്ചിട്ടുണ്ട്‌. മനുഷ്യരുടേതിൽനിന്നും വ്യത്യസ്‌തമായി അവന്റെ പരിഹാരം എന്നന്നേക്കും പൂർണ്ണമായി യുദ്ധം ഇല്ലായ്‌മ ചെയ്യുന്നതിനു ഇടയാക്കും—സങ്കീർത്തനം 46:9; 146:3.

പ്രശ്‌ന പരിഹാരം ദൈവരാജ്യത്തിൽ, എല്ലായിടത്തുമുള്ള സമാധാന സ്‌നേഹികൾക്ക്‌ നിലനിൽക്കുന്ന സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ലോക ഗവൺമെൻറിൽ, അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഒരു ന്യൂക്ലിയർ സർവ്വവിനാശത്തിന്റെ സാദ്ധ്യത എന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ട്‌ ആ രാജ്യം പെട്ടെന്നു തന്നെ അതിന്റെ അധികാരം ഭൂമിമേൽ പ്രയോഗിക്കുമെന്ന്‌ ഭൂമിയിലെ ഇരുനൂറിലേറെ രാജ്യങ്ങളിലായി 30 ലക്ഷം ആളുകൾ തിരിച്ചറിയുന്നു. ഈ ആളുകൾ യഹോവയുടെ സാക്ഷികളാണ്‌.

ആ രാജ്യത്തിന്റെ നീതിയുള്ള നിയമങ്ങളോടുള്ള അനുസരണത്തിൽ അവർ മീഖാ 4:3-ലെ പ്രവചനം നിവർത്തിക്കുന്നു. അതിപ്രകാരം പറയുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും തങ്ങളുടെ കുന്തങ്ങളെ കോതു കത്രികകളായും അടിച്ചു തീർക്കേണ്ടിവരും. രാഷ്‌ട്രം രാഷ്‌ട്രത്തിനെതിരെ വാളോങ്ങുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” ലോകത്തിലെ ശാസ്‌ത്രജ്ഞൻമാരിൽ നാലിലൊന്ന്‌ പ്രതിരോധത്തോട്‌ ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. അവരിൽ ആരും യഹോവയുടെ സാക്ഷികളല്ല. ഏതാണ്ട്‌ 7 കോടി ആളുകൾ സൈന്യത്തോട്‌ നേരിട്ട്‌ ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. അവരിൽ ഒരാൾപോലും യഹോവയുടെ ഒരു സാക്ഷിയല്ല.

ഈ ന്യൂക്ലിയർ വിഷമസന്ധിയുടെ വെറും നിഷ്‌ക്രിയരായ നിരീക്ഷകരായിരിക്കാതെ സാക്ഷികൾ ഈ സാഹചര്യത്തിന്‌ ദൈവം വരുത്താൻ പോകുന്ന പരിഹാരത്തെപ്പറ്റി സ്‌നേഹപൂർവ്വം ആളുകളെ പഠിപ്പിക്കുന്നു. വസ്‌തുതകൾ നിങ്ങളുടെ സ്വന്തം ബൈബിളിലുണ്ട്‌, ഈ കാര്യങ്ങൾ മനസ്സിലാക്കാൻ സഹായം ലഭിക്കുന്നതിന്‌ നിങ്ങളുടെ സമൂഹത്തിലുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. അവർ നിങ്ങളെ സഹായിക്കാൻ സന്തോഷമുള്ളവരായിരിക്കും. (g86 5/22)

[7-ാം പേജിലെ ആകർഷകവാക്യം]

പ്രശ്‌നത്തിന്റെ കാതൽ: വൻശക്തികൾ അന്യോന്യം ആഴമായി അവിശ്വസിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു

[8-ാം പേജിലെ ആകർഷകവാക്യം]

ഏതാണ്ട്‌ 7 കോടി ആളുകൾ നേരിട്ട്‌ സൈനീക പ്രവർത്തനത്തോട്‌ ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. അവരിൽ ഒരാൾ പോലും യഹോവയുടെ ഒരു സാക്ഷിയല്ല

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക