മുന്തിരിച്ചക്ക്
ഇസ്രായേലിൽ മുന്തിരിയുടെ വിളവെടുത്തിരുന്നത് ആഗസ്റ്റിലോ സെപ്റ്റംബറിലോ ആണ്. മുന്തിരിയുടെ ഇനവും അതാതു പ്രദേശത്തെ കാലാവസ്ഥയും ആണ് ഇതിനെ സ്വാധീനിച്ചിരുന്ന ഘടകങ്ങൾ. സാധാരണയായി, വിളവെടുക്കുന്ന മുന്തിരി ചുണ്ണാമ്പുകൽപ്പാറയിൽ വെട്ടിയുണ്ടാക്കിയ കുഴികളിൽ ഇടും. എന്നിട്ട് പുരുഷന്മാർ കാലുകൊണ്ട് അതിൽ അമർത്തിച്ചവിട്ടും. ഇത്തരം സന്ദർഭങ്ങളിൽ പാട്ടു പാടുന്നതും പതിവായിരുന്നു.—യശ 16:10; യിര 25:30; 48:33.
1. പുതുതായി വിളവെടുത്ത മുന്തിരി
2. മുന്തിരിച്ചക്ക്
3. മുന്തിരിച്ചാറ് ഊറിവരാനുള്ള പാത്തി
4. മുന്തിരിച്ചാറ് ഒഴുകിവീഴുന്ന താഴത്തെ തൊട്ടി
5. വീഞ്ഞു സൂക്ഷിക്കുന്ന കളിമൺഭരണികൾ
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: