അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ നവംബർ: രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണം തുടരും. രാജ്യവാർത്ത നമ്പർ 35-ന്റെ ശേഖരം തീർന്നുകഴിയുമ്പോൾ പരിജ്ഞാനം പുസ്തകം 20.00 രൂപയ്ക്ക് സമർപ്പിക്കാവുന്നതാണ്. ഡിസംബർ: പിൻവരുന്ന മൂന്നു പുസ്തകങ്ങളിലേതെങ്കിലും 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാം: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, (ചെറുതിന് 25.00 രൂപ), എന്റെ ബൈബിൾ കഥാ പുസ്തകം, (ചെറുതിന് 30.00 രൂപ), അല്ലെങ്കിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, ജൂലൈ മാസത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക നിരക്കു പുസ്തകങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്നവയിലേതെങ്കിലും 2.50 രൂപയ്ക്കു സമർപ്പിക്കാവുന്നതാണ്. ജനുവരി: അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിട്ടുള്ള പഴയ 192 പേജ് പുസ്തകങ്ങളിൽ ഏതെങ്കിലും. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകം അല്ലെങ്കിൽ കുടുംബസന്തുഷ്ടി പുസ്തകം 20.00 രൂപയ്ക്കു സമർപ്പിക്കാം. ഫെബ്രുവരി: 25.00 രൂപ സംഭാവനയ്ക്ക് (വലുതിന് 45.00 രൂപ) നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്തകം, അല്ലെങ്കിൽ അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും പഴയ 192 പേജ് പുസ്തകം. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകം അല്ലെങ്കിൽ കുടുംബസന്തുഷ്ടി പുസ്തകം 20.00 രൂപയ്ക്കു സമർപ്പിക്കാം.
◼ നവംബർ 16-ന് ഈ പ്രത്യേക പ്രസ്ഥാനകാലം പൂർത്തിയായതിനുശേഷം രാജ്യവാർത്ത നമ്പർ 35-ന്റെ പ്രതികൾ ബാക്കിയുള്ള സഭകൾക്ക്, മറ്റു ലഘുലേഖകൾ ഉപയോഗിക്കുന്ന അതേ രീതിയിൽത്തന്നെ അവ വീടുതോറുമോ മറ്റേതെങ്കിലും വിധത്തിലോ സമർപ്പിക്കാൻ പ്രസാധകരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഉചിതമെങ്കിൽ, പ്രസാധകർക്ക് ഓരോന്നുവീതം ആളില്ലാഭവനങ്ങളിൽ ഇടാവുന്നതാണ്. പക്ഷേ, വഴിയാത്രക്കാർക്കു കാണാനാകാത്ത വിധത്തിലാണ് ഇട്ടിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഈ സുപ്രധാന സന്ദേശത്തിന്റെ ശേഷിക്കുന്ന പ്രതികൾ മുഴുവനും വിതരണം ചെയ്യാൻ ശ്രമിക്കണം.
◼ 1998 ജനുവരിമുതൽ, സർക്കിട്ട് മേൽവിചാരകന്മാർ അവരുടെ സന്ദർശനവേളയിൽ “രക്ഷ കൈവരുത്താനുള്ള യഹോവയുടെ ശക്തിയിൽ ആശ്രയിക്കുക” എന്ന പരസ്യപ്രസംഗം നടത്തുന്നതായിരിക്കും. “യഹോവാഭയത്തിൽ നടക്കുന്ന സഭകൾ—നല്ല നടത്ത പാലിക്കുന്നു” എന്നതായിരിക്കും സമാപന സേവനപ്രസംഗം. വ്യാഴാഴ്ച (അല്ലെങ്കിൽ വെള്ളിയാഴ്ച) നടത്തുന്ന അവരുടെ ആദ്യത്തെ സേവനപ്രസംഗത്തിന്റെ വിഷയം, “സൗരഭ്യമാർന്ന ദൈവിക പരിജ്ഞാനം ‘എല്ലായിടത്തും’ പ്രസിദ്ധമാക്കൽ” എന്നതായിരിക്കും.