ചെറുതെങ്കിലും സുശക്തം
ജീവിതത്തിന്റെ ഉദ്ദേശ്യം തേടി കാനഡയിൽനിന്നുള്ള റോബർട്ട് എന്ന ചെറുപ്പക്കാരൻ യൂറോപ്പിലൂടെ സഞ്ചരിച്ചു. ഭാവി ആശയററതാണെന്ന് അദ്ദേഹത്തിനു തോന്നാൻ ചുററുപാടും കണ്ട അനേകം കാര്യങ്ങൾ ഇടയാക്കി.
സ്പെയിനിൽ സവില്ലായിലെ ഒരു ഹോട്ടലിൽ ഇരിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ റോബർട്ടിനു ലഭിക്കുകയുണ്ടായി. ആദ്യം റോബർട്ടിന് അതേപ്പററി സംശയം തോന്നി. “എന്നുവരികിലും, ഞാൻ അതു വായിച്ചു. എനിക്കതു വിവരിക്കാനാവുന്നില്ല, എന്നാൽ അതിൽ കഴമ്പുള്ളതായി എനിക്കു തോന്നി. എന്റെ യാത്രയിലുടനീളം അനേക വിധത്തിലുള്ള മാനുഷ ക്ലേശവും അധഃപതനവും ഞാൻ കണ്ടിരുന്നു. അവയ്ക്കൊന്നും മാററം വരുത്താൻ എനിക്കു കഴിവില്ലല്ലോ എന്നോർത്തു ഞാൻ ഭഗ്നാശനായി. ആ ലഘുലേഖ വായിച്ചശേഷം ‘ഈ “പുതിയ ലോകം” അസ്തിത്വത്തിൽ വരാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ എന്നു ഞാൻ ചിന്തിച്ചു. പിന്നെ ഞാൻ വിചാരിച്ചു, ‘ഒരുപക്ഷേ ഉണ്ടായിരിക്കാം’”
പുതുക്കപ്പെട്ട ആശയോടെ റോബർട്ട്, താൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ബൈബിളിനെക്കുറിച്ചറിയാൻ സഹായിക്കുന്നതിന് ആരെങ്കിലും തന്നെ സന്ദർശിക്കണമെന്നു പറഞ്ഞുകൊണ്ടു കാനഡയിലുള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസിലേക്ക് എഴുതി.
നേരിട്ടുള്ള സംസാരം സുശക്തമാണെന്നതിൽ സംശയമില്ല. എന്നിരുന്നാലും, അച്ചടിച്ച സന്ദേശത്തിന്റെ ശക്തിയെ ഒരിക്കലും താഴ്ത്തിമതിക്കരുത്. എത്രതന്നെ ചെറുതായിരുന്നോട്ടെ, ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾക്ക് അതിശക്തമായ ഹൃദയഹാരിത്വമുണ്ട്. അവ മനസ്സിനെയും ഹൃദയത്തെയും സ്പർശിച്ചുകൊണ്ട് ഭാവിക്കുവേണ്ടി ഉറച്ച പ്രത്യാശ പ്രദാനം ചെയ്യുന്നു.—എബ്രായർ 4:12.