വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 6/1 പേ. 27-29
  • ‘യഹോവ വീടുപണിയാത്തപക്ഷം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘യഹോവ വീടുപണിയാത്തപക്ഷം
  • വീക്ഷാഗോപുരം—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഭവനനിർമ്മാണം
  • വിജയകരമായ കുടുംബനിർമ്മാണം
  • തൊഴിൽവേളയിലെ പരിശീലനം
  • കുടുംബ യോജിപ്പിന ലക്ഷ്യം വെക്കുക
  • ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ
    2001 വീക്ഷാഗോപുരം
  • കുടുംബ പരിപാലനത്തിന്റെ ഉത്തരവാദിത്വം വഹിക്കൽ
    വീക്ഷാഗോപുരം—1998
  • ക്രിസ്‌തീയകുടുംബം കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നു
    വീക്ഷാഗോപുരം—1993
  • ദൈവ സേവനത്തിൽ ഏകീകൃതരായ വലിയ കുടുംബങ്ങൾ
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 6/1 പേ. 27-29

‘യഹോവ വീടുപണിയാത്തപക്ഷം

നിങ്ങൾ എവിടെ ജീവിച്ചാലും ചില സ്ഥലങ്ങൾ നിങ്ങൾക്ക്‌ ഭവനമായിരിക്കും. വസതികളുടെ സ്‌റൈറലുകളും നിർമ്മാണരീതിയും വളരെ വ്യത്യസ്‌തമായിരിക്കും. ചെളിയും കമ്പുകളും കൊണ്ടുണ്ടാക്കിയ കുടിലുകൾ, മരക്കുററികൾകൊണ്ടു നിർമ്മിച്ച കുടിലുകൾ, മുൻകൂട്ടിയുണ്ടാക്കിയ കോൺക്രീററുകൊണ്ടുള്ള വീടുകൾ—പട്ടിക നീണ്ടു പോകുന്നതായി തോന്നുന്നു. മററുള്ളവർക്ക്‌ നല്ല വീടുകളിൽ തോന്നുന്നതുപോലെയുള്ള സുഖം, കേവലം ഒരു പുൽക്കുടിലിൽ ലഭിക്കുന്നതായി ചിലർ വിചാരിക്കുന്നു. ഇത്‌ ഇപ്രകാരമായിരിക്കുന്നതെന്തുകൊണ്ടാണ്‌?

ആശ്വാസമുണ്ടായിരിക്കുന്നത്‌, സംതൃപ്‌തിയുണ്ടായിരിക്കുന്നത്‌, മുഖ്യമായും ഒരുവന്റെ സഹവാസത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. (സദൃശവാക്യങ്ങൾ 18:24) ലോകത്തിനു നൽകാനുള്ള എല്ലാവിധ തിളക്കവും മോടിയും ഉണ്ടെങ്കിലും ഭവനമാണ്‌ ഒരുവൻ നൈസർഗ്ഗികമായി സമാധാനത്തിനും ആശ്വാസത്തിനുംവേണ്ടി പോകാൻ ആഗ്രഹിക്കുന്നിടം. എന്നിരുന്നാലും, ആധുനിക നാളിലെ ഭവനജീവിതത്തെ സംബന്ധിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി വിധിക്കുകയാണെങ്കിൽ ഒരുവൻ എല്ലായ്‌പ്പോഴും ഭവനത്തിൽ സമാധാനവും ആശ്വാസവും കണ്ടെത്തുമെന്നതിന്‌ യാതൊരു ഉറപ്പുമില്ല. ഒരു വലിയ അളവിൽ നിങ്ങളുടെ കൂടെ താമസിക്കുന്നവർക്ക്‌—നിങ്ങളുടെ കുടുംബത്തിന്‌—നിങ്ങളുടെ സമാധാനത്തിൽ പങ്കുചേരുന്നതിനൊ അല്ലെങ്കിൽ അതിനെ നശിപ്പിക്കുന്നതിനൊ കഴിയും. അപ്പോൾ, സന്തുഷ്ടവും സമാധാനവുമുള്ള ഒരു ഭവനം കെട്ടിപ്പടുക്കുന്നതിന്റെ രഹസ്യമെന്താണ്‌?

ഭവനനിർമ്മാണം

“യഹോവ തന്നെ വീടു പണിയുന്നില്ലെങ്കിൽ അതിന്റെ നിർമ്മാതാക്കൾ അതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്‌തതിന്‌ യാതൊരു പ്രയോജനവുമില്ല,” എന്ന്‌ സങ്കീർത്തനം 127-ന്റെ ആദ്യ വാക്യം പറയുന്നു. സത്യദൈവമായ യഹോവയുടെ ആരാധനക്കുവേണ്ടി കെട്ടിടങ്ങൾ പണിയുന്നതിൽ പങ്കെടുക്കുന്നവർ ഇത്‌ സത്യമെന്ന്‌ കണ്ടെത്തുന്നു. വിദഗ്‌ദ്ധരായ വേലക്കാർ നല്ല രാജ്യഹോളിന്റെ പെട്ടെന്നുള്ള നിർമ്മാണത്തിനുവേണ്ടി തങ്ങളുടെ സമയവും പ്രയത്‌നവും സ്വമേധയാ അർപ്പിക്കുന്നെങ്കിലും യഹോവയുടെ അനുഗ്രഹമാണ്‌ വിജയത്തിന്‌ ഉറപ്പുനൽകുന്നത്‌. കാഴ്‌ചക്കാർക്കുപോലും എന്തോ അസാധാരണമായത്‌ നടന്നുകൊണ്ടിരിക്കുന്നു എന്ന്‌ മിക്കപ്പോഴും കാണാൻ കഴിയുന്നു. ദൃഷ്ടാന്തത്തിന്‌, ഇംഗ്ലണ്ടിലെ കോൾച്ചെസ്‌റററിലെ അത്തരത്തിലുള്ള ഒരു പദ്ധതിയെക്കുറിച്ച്‌ റിപ്പോർട്ടുചെയ്‌ത ഒരു മാസിക, “യഹോവ മേൽക്കൂര ഉയർത്തുന്നു” എന്ന ശീർഷകം ഉപയോഗിച്ചു.

എന്നിരുന്നാലും, അക്ഷരീയമായ കെട്ടിടനിർമ്മാണപദ്ധതികളല്ലാത്ത മററ്‌ ഉദ്യമങ്ങളുടെ വിജയവും യഹോവയുടെ അനുഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു. സങ്കീർത്തനം 127-ന്റെ മൂന്നാം വാക്യത്തിലെ ശലോമോന്റെ വാക്കുകൾ പരിഗണിക്കുക: “നോക്കൂ! പുത്രൻമാർ യഹോവയിൽനിന്നുള്ള ഒരു അവകാശമാകുന്നു; ഉദരഫലം ഒരു പ്രതിഫലമാകുന്നു.” കുടുംബങ്ങളുടെ കാര്യത്തിലും യഹോവ അതി വിശിഷ്ടനായ ഒരു നിർമ്മാതാവാണ്‌, മാതാപിതാക്കൾക്ക്‌ അവന്റെ കൂട്ടുവേലക്കാരായിരിക്കുന്നതിനുള്ള അഥവാ സഹപ്രവർത്തകരായിരിക്കുന്നതിനുള്ള അത്ഭുതകരമായ പദവിയുണ്ട്‌.a (എബ്രായർ 11:10) ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ എങ്ങനെ ഈ പങ്കാളിത്തപദവിയിൽ നിന്ന്‌ പ്രയോജനമനുഭവിക്കാനും വിജയപൂർവം സ്രഷ്ടാവായ യഹോവയാം ദൈവത്തിന്‌ മഹത്വം കൈവരുത്തുന്ന സന്തുഷ്ടവും സമാധാനപൂർണ്ണവുമായ ഒരു കുടുംബത്തെ കെട്ടിപ്പടുക്കാനും കഴിയും?

വിജയകരമായ കുടുംബനിർമ്മാണം

വിജയകരമായ നിർമ്മാണത്തിന്റെ ഒരു അവശ്യഘടകം ഒരു നല്ല നിർമ്മാണ പ്ലാൻ അഥവാ ബ്ലൂപ്രിൻറ്‌ ആണ്‌. ദൈവത്തിന്റെ യുവ സ്‌തുതിപാഠകരെ കെട്ടുപണി ചെയ്യുന്നതിന്‌ അവന്റെ നിശ്വസ്‌തവചനമായ ബൈബിളിനേക്കാൾ മെച്ചമായ യാതൊരു ബ്ലൂപ്രിൻറും ഇല്ല. (2 തിമൊഥെയോസ്‌ 3:16, 17) “ഒരു കുട്ടിയെ അവന്‌ വേണ്ടതായ വഴിയിൽ പരിശീലിപ്പിക്കുക; അവൻ വൃദ്ധനായാൽപ്പോലും അതിൽനിന്നു വിട്ടുമാറുകയില്ല” എന്ന്‌ ശലോമോൻ എഴുതി. (സദൃശവാക്യങ്ങൾ 22:6) “അവന്‌ വേണ്ടതായ വഴി” യഹോവയുടെ വഴിയാണ്‌, മാതാപിതാക്കൾ അത്‌ പിൻപററുമ്പോൾ അവർ തങ്ങളുടെ കുട്ടികൾക്ക്‌ ദൈവത്തിന്റെ വിശ്വസ്‌തദാസൻമാരായി വളരാനുള്ള സാധ്യത പ്രദാനംചെയ്യുന്നു.

ഒരു നല്ല കെട്ടിടത്തിന്‌ നല്ല നിർമ്മാണവസ്‌തുക്കൾ ആവശ്യമാണ്‌. യൂറോപ്പ്‌ സന്ദർശിച്ച ഒരു ആഫ്രിക്കക്കാരന്‌ അയാൾ കണ്ട ചില കെട്ടിടങ്ങൾ നൂറുകണക്കിന്‌ വർഷങ്ങൾ പഴക്കമുള്ളവയാണെന്ന്‌ വിശ്വസിക്കാൻ പ്രയാസമാണെന്ന്‌ കണ്ടെത്തി. ഈ കെട്ടിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഈടുററ വസ്‌തുക്കൾ കാണുന്നത്‌ അയാൾക്ക്‌ ഒരു വെളിപ്പാടായിരുന്നു. നേരേമറിച്ച്‌ കെട്ടിടനിർമ്മാതാക്കൾ വസ്‌തുക്കൾക്ക്‌ പിശുക്കു കാണിക്കുമ്പോൾ ഫലങ്ങൾ മിക്കപ്പോഴും വിപൽക്കരമെന്ന്‌, മരണകരമെന്നുപോലും തെളിയുന്നു. ഇത്‌ കുട്ടികളെ വളർത്തുന്നതിലും സത്യമായിരിക്കാൻ കഴിയും.

ഗർഭധാരണവേളയിൽ കുട്ടികൾക്ക്‌ പാപം മൂലമുള്ള അപൂർണ്ണതയുടെ ഒരു ജനിതകപൈതൃകം ലഭിക്കുന്നു. (സങ്കീർത്തനം 51:5) മററു വാക്കുകളിൽ, അവർ ആരംഭംമുതൽതന്നെ വൈകല്യമുള്ളവരായിരിക്കുന്നു. ക്രിസ്‌തീയ മാതാപിതാക്കൻമാർ നിലനിൽക്കുന്ന ദൈവികഗുണങ്ങൾ തങ്ങളുടെ കുട്ടികളിൽ കെട്ടിപ്പടുക്കുന്നതിന്‌ കഠിനശ്രമം ചെയ്‌തുകൊണ്ട്‌ ഇതിന്‌ എതിരെ പ്രവർത്തിക്കണം. (1 കൊരിന്ത്യർ 3:10-15) ഇതു ചെയ്യുന്നില്ലെങ്കിൽ മാതാപിതാക്കൾ തങ്ങളുടെ പുത്രൻമാർക്കും പുത്രിമാർക്കും ഏററവും നല്ല ആഹാരവും വസ്‌ത്രവും പാർപ്പിടവും പ്രദാനം ചെയ്യുന്നതുപോലുള്ള മററ്‌ മണ്ഡലങ്ങളിൽ എത്ര കഠിനമായി പ്രവർത്തിച്ചാലും തങ്ങളുടെ നിർമ്മാണ യത്‌നങ്ങൾ പ്രയോജനരഹിതമായിരിക്കും.

അതുകൊണ്ടാണ്‌ മാതാപിതാക്കൾക്ക്‌, പ്രത്യേകിച്ച്‌ പിതാവിന്‌, ഇപ്രകാരം ദിവ്യബുദ്ധിയുപദേശം കൊടുക്കപ്പെട്ടിരിക്കുന്നത്‌: “അവരെ [കുട്ടികളെ] യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും വളർത്തിക്കൊണ്ടു വരിക.” (എഫേസ്യർ 6:4) യഹോവയുടെ ഈ ശിക്ഷണത്തിലും മാനസികക്രമവൽക്കരണത്തിലും ഏററവും നല്ല ബ്ലൂപ്രിൻറുകളും നിർമ്മാണ വസ്‌തുക്കളും ഉൾപ്പെടുന്നു. അവയുടെ ഉപയോഗം മുഴുകുടുംബത്തിന്റെയും നിത്യമായ പ്രയോജനത്തിൽ കലാശിക്കും.

തൊഴിൽവേളയിലെ പരിശീലനം

ഏററവും മെച്ചമായി ചെയ്യപ്പെട്ട ആസൂത്രണങ്ങൾ ഉണ്ടെങ്കിലും ഏതു നിർമ്മാണസമയത്തും എപ്പോഴും അവിചാരിതമായ വിഷമഘട്ടങ്ങൾ ഉണ്ട്‌. സമാനമായി മാതാപിതാക്കൾ കുടുംബാംഗങ്ങളുടെ ദൈനംദിന ജീവിതത്തിൽ അപ്രതീക്ഷിതമായ പ്രശ്‌നങ്ങൾ പ്രതീക്ഷിക്കാൻ പഠിക്കുകയും അവയെ കൈകാര്യം ചെയ്യുന്നതിന്‌ തയ്യാറായിരിക്കുകയുംവേണം. ഇത്‌ എപ്രകാരം ചെയ്യാൻ കഴിയും?

മാതാപിതാക്കൾ രണ്ടുപേരും തമ്മിലുള്ള നല്ല ആശയവിനിയമം ജീവൽപ്രധാനമാണ്‌. കുട്ടികളുടെ പുരോഗതിയെക്കുറിച്ച്‌ മാതാവും പിതാവും പ്രാർത്ഥനാപൂർവം ചർച്ചചെയ്യുമ്പോൾ പ്രശംസാർഹമായ ചില വശങ്ങളും കൂടുതൽ “നിർമ്മാണം” ആവശ്യമായ മററുള്ളവയും കണ്ടെത്തും. ഒരിക്കൽ അത്തരം ബലഹീനതകൾ തിരിച്ചറിഞ്ഞാൽ മാതാപിതാക്കൾ അവ കൈകാര്യം ചെയ്യുന്നതിനുള്ള ഉചിതമായ പടികൾ എടുക്കുന്നതിന്‌ അവർക്ക്‌ ഒരുമിച്ച്‌ പ്രവർത്തിക്കാൻ കഴിയും.

എന്നാൽ നിങ്ങൾക്ക്‌ ഒരു വലിയ കുടുംബമായിരിക്കാം ഉള്ളത്‌, നിങ്ങൾ ഇപ്രകാരം അതിശയിച്ചേക്കാം: ‘ഞങ്ങളുടെ അനേകം കുട്ടികളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കനുസരണമായി ഞങ്ങളുടെ യത്‌നങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?’ നിങ്ങളുടെ കുട്ടികൾക്ക്‌ പരസ്‌പരം സഹായിക്കാൻ കഴിയത്തക്കവണ്ണം എന്തുകൊണ്ട്‌ ജോലിചെയ്‌തുകൊണ്ടുള്ള പരിശീലനം കൊടുത്തുകൂടാ? പരിശീലിക്കുന്നവർ വൈദഗ്‌ദ്ധ്യം സമ്പാദിക്കുന്നതിനുവേണ്ടി പ്രധാനശിൽപ്പിയുടെ കീഴിൽ വർഷങ്ങളോളം സേവിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ കുടുംബാദ്ധ്യയനത്തിൽ നിങ്ങൾക്ക്‌ നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികളോട്‌ ചില കാര്യങ്ങൾ ഇളയവർക്ക്‌ വിശദീകരിച്ചുകൊടുക്കാൻ ആവശ്യപ്പെടുന്ന കാര്യം പരീക്ഷിക്കാൻകഴിയും. സത്യസന്ധത, സ്‌നേഹിതരെ തിരഞ്ഞെടുക്കൽ, സ്‌കൂളിൽ ചീത്ത സ്വാധീനങ്ങളെ ചെറുത്തുനിൽക്കൽ മുതലായവ മൂത്തവരും ഇളയവരുമായ കുട്ടികൾക്ക്‌ വളരെ നന്നായി ബന്ധപ്പെടാൻ കഴിയുന്ന വിഷയങ്ങളാണ്‌. മൂത്ത കുട്ടികൾക്ക്‌ അത്തരം യഥാതഥജീവിത പദ്ധതികൾ നിയമിച്ചുകൊടുക്കുന്നതിനാൽ നിങ്ങൾക്ക്‌ അവരുടെ ഗ്രഹണശക്തിയും ഇളയവർ അറിയേണ്ട കാര്യങ്ങൾ അവരെ പഠപ്പിക്കുമ്പോൾ പഠിപ്പിക്കൽപ്രാപ്‌തിയും വികസിപ്പിക്കുന്നതിന്‌ പരിശീലിപ്പിക്കാൻ സഹായിക്കുന്നതിനു കഴിയും. (എബ്രായർ 5:14) ഇതിന്‌ കുട്ടികളുടെയിടയിൽ ഒരു യഥാർത്ഥ സൗഹൃദം വളർത്തിയെടുക്കുക എന്ന കൂടുതലായ ഒരു പ്രയോജനവുമുണ്ട്‌.

ഒരു പക്ഷേ നിങ്ങളുടേത്‌ ഒരു കുട്ടി മാത്രമുള്ള ചെറിയകുടുംബമായിരിക്കാം. അപ്പോൾ നിങ്ങളുടെ കുട്ടിയെ അറിയുകയും ഗ്രഹിക്കുകയും ചെയ്യുന്നതിന്‌ നിങ്ങൾക്ക്‌ ധാരാളം അവസരങ്ങൾ ഉണ്ട്‌. എന്നിരുന്നാലും നിങ്ങളുടെ കുട്ടിയെ വളരെയധികമായ ശ്രദ്ധയുടെ കേന്ദ്രമാക്കിക്കൊണ്ട്‌ അവനെ ദുഷിപ്പിക്കുന്ന അപകടത്തെസംബന്ധിച്ച്‌ ബോധമുള്ളവരായിരിക്കുക. നിങ്ങൾ മൂവർ ഉണ്ട്‌, ഇല്ലേ? അതുകൊണ്ട്‌ കാര്യങ്ങൾ ഒരുമിച്ചുചെയ്യുക. ഇത്‌ മററുള്ളവരുമായി ആശയവിനിയമം ചെയ്യുന്നതിനും അവന്റെ ശ്രദ്ധ പുറത്തേക്ക്‌ തിരിയുന്നതിനും അങ്ങനെ തന്നിൽതന്നെ കേന്ദ്രീകരിക്കുന്നതിൽനിന്ന്‌ അവനെ തടയുന്നതിനും അവനെ പഠിപ്പിക്കും.

കുടുംബ യോജിപ്പിന ലക്ഷ്യം വെക്കുക

ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിൽ തീർച്ചയായും ഒരു ബൈബിളദ്ധ്യയനം നടത്തുകയും ബുദ്ധിയുപദേശവും ശിക്ഷണവും കൊടുക്കുകയും ചെയ്യുന്നതിനേക്കാൾ വളരെയധികം ഉണ്ട്‌. ശലോമോൻ പറഞ്ഞു: “ഒരു മമനുഷ്യന്റെ കാര്യത്തിൽ അയാൾ തിന്നുകയും തീർച്ചയായും കുടിക്കുകയും ചെയ്യുകയും തന്റെ ദേഹി തന്റെ കഠിനവേലനിമിത്തമുള്ള നൻമ കാണാനിടയാക്കുകയും ചെയ്യുന്നതിനേക്കാൾ മെച്ചമായി യാതൊന്നുമില്ല.” (സഭാപ്രസംഗി 2:24) നിങ്ങളുടെ കുടുംബം ആഹാരം രുചികരമായി തയ്യാറാക്കുമ്പോൾ അത്‌ ആസ്വദിക്കുന്നു എന്നതിനു സംശയമില്ല. നിങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതിന്‌ ക്രമീകരണം ചെയ്യുന്നുവോ? ഇത്‌ വ്യത്യസ്‌ത കുടുംബാംഗങ്ങൾ ജോലിസ്ഥലത്തൊ സ്‌കൂളിലൊ മററു വ്യാപാരങ്ങളിലൊ അകലെയായിരിക്കുമ്പോൾ എപ്പോഴും സാധ്യമല്ലായിരിക്കാം. എന്നിരുന്നാലും സാധാരണയായി, ഒരു കുടുംബമെന്നനിലയിൽ ഒരു ദിവസം കുറഞ്ഞപക്ഷം ഒരു നേരത്തെ ഭക്ഷണം ഒരുമിച്ചുകഴിക്കാൻ കഴിയും. കുടുംബമേശയിൽ ഒരു സുഖദായകമായ അന്തരീക്ഷത്തിന്‌ സംഭാവന ചെയ്യാൻ എന്തിനു കഴിയും?

ഒരു സഹോദരൻ സന്നിഹിതരായിരിക്കുന്ന എല്ലാവരും ചർച്ചചെയ്യുന്നതിനുള്ള ഒരു ബൈബിൾചോദ്യം ഉന്നയിക്കുന്നതിന്‌ ആ സന്ദർഭത്തെ ഉപയോഗിക്കുന്നു. തീർച്ചയായും അയാൾ ഉത്തരം അറിയാൻപാടില്ലാതിരുന്നേക്കാവുന്നവരെ ബുദ്ധമുട്ടിപ്പിക്കുന്നത്‌ ഒഴിവാക്കുന്നു. മററു ചിലർ വയൽസേവന അനുഭവങ്ങൾ വിവരിക്കുന്നു. ആത്മീയ കാര്യങ്ങൾക്ക്‌ ശ്രദ്ധകൊടുക്കുന്നതിനാൽ ഭക്ഷണവേളകൾ മുഴു കുടുംബത്തെയും കെട്ടുപണിചെയ്യുന്ന സന്ദർഭങ്ങളായിത്തീരുന്നു. (റോമർ 14:19 കാണുക.) ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഭക്ഷണവേളകളിൽ അധികം സംസാരിക്കുന്ന രീതിയില്ലെന്നുള്ളത്‌ സത്യംതന്നെ. എന്നിരുന്നാലും ഒരു സന്തുഷ്ടമായ അന്തരീക്ഷം നിലനിർത്തുന്നതിന്‌ ഒരു ബോധപൂർവകമായ യത്‌നം ചെയ്യുന്നത്‌ സുപ്രധാനമാണ്‌. സദൃശവാക്യങ്ങൾ 15:17 ഇപ്രകാരം പറയുന്നു: “സ്‌നേഹമുള്ളടത്തെ സസ്യഭോജനം വിദ്വേഷംസഹിതം കൊഴുപ്പിച്ച കാളയേക്കാൾ മെച്ചമാണ്‌.”

ക്രിസ്‌തീയ കുടുംബജീവിതത്തിൽ വിശ്രമത്തിനും ഗതിവേഗത്തിന്റെ ഒരു മാററത്തിനും അവയുടേതായ സ്ഥാനമുണ്ട്‌. ജ്ഞാനികളായ മാതാപിതാക്കൾ അത്തരം സന്ദർഭങ്ങൾ ഒരു ശക്തമായ ദിവ്യാധിപത്യ കുടുംബഘടകം കെട്ടുപണി ചെയ്യാൻ ഉപയോഗിക്കുന്നു. എങ്ങനെ?

ചെറുപ്പക്കാരെ തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ പിന്തുടരുന്നതിന്‌ അനുവദിച്ചുവിടുന്നത്‌ എളുപ്പമാണെങ്കിലും ഇതിൽ അപകടമുണ്ട്‌. ദൃഷ്ടാന്തത്തിന്‌, ജീവനൊ അവയവങ്ങൾക്കൊ ഭീഷണിയുള്ള കളികളിൽ തീവ്രമായി ഇടപെടുന്നതിന്‌ ചെറുപ്പക്കാരെ അനുവദിക്കുന്നത്‌ എത്ര ബുദ്ധിശൂന്യമായിരിക്കാൻ കഴിയും! (1 തിമൊഥെയോസ്‌ 4:8) സാധ്യമാകുന്നിടത്തോളം കുടുംബാംഗങ്ങളെല്ലാവരും ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുക. പിതാവിന്‌ അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും ചോദിക്കാവുന്നതും ഓരോരുത്തർക്കും തയ്യാറാകുന്നതിനുവേണ്ടി എന്തെങ്കിലും നിയമിക്കാവുന്നതുമാണ്‌.

ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾക്ക്‌ നിങ്ങളുടെ സ്‌നേഹം വിപുലപ്പെടുത്തുകയും നിങ്ങളുടെ കുടുംബ സന്തോഷങ്ങളിൽ പങ്കുപററാൻ സഭയിലെ മററ്‌ അംഗങ്ങളെ ക്ഷണിക്കുകയും ചെയ്യാൻ കഴിയുമോ? സഭയിലെ പ്രായമുള്ള അംഗങ്ങൾ മിക്കപ്പോഴും കുടുംബ ആത്മാവിൽ പങ്കെടുക്കുന്നത്‌ ആസ്വദിക്കുന്നു, വിശേഷിച്ച്‌ അവരുടെ സ്വന്തം കുടുംബാംഗങ്ങൾ അടുത്തില്ലാതിരിക്കുകയൊ അല്ലെങ്കിൽ അവർ ക്രിസ്‌തീയ തത്വങ്ങൾക്കനുസരിച്ച്‌ ജീവിക്കാതിരിക്കുകയൊ ചെയ്യുമ്പോൾ. (യാക്കോബ്‌ 1:27) പല സഭകളിലും മാതാപിതാക്കളിൽ ഒരാൾമാത്രമുള്ള കുടുംബങ്ങൾ ഉണ്ട്‌. അത്തരം കുടുംബങ്ങളിലെ അംഗങ്ങൾക്ക്‌ ദിവ്യാധിപത്യ ശിരസ്ഥാനത്തോടുള്ള ഉചിതമായ പരിഗണനയോടും ക്രിസ്‌തീയ മാനദണ്ഡത്തോടുള്ള ആദരവോടുംകൂടെ മൂപ്പൻമാർക്കും മററുള്ളവർക്കും ആത്മീയമായ അഭയം പ്രദാനംചെയ്യാൻ കഴിയും. (യെശയ്യാവ്‌ 32:1) മുതിർന്ന പക്വതയുള്ള ഒരു ക്രിസ്‌ത്യാനി കാണിച്ച സ്‌നേഹപൂർവകമായ താൽപ്പര്യംനിമിത്തം അനേകം “പിതൃരഹിത കുട്ടികൾ” സമനിലയുള്ള കുടുംബത്തലവൻമാർ എന്ന നിലയിൽ ശോഭിക്കാനിടയായിട്ടുണ്ട്‌.—സങ്കീർത്തനം 82:3.

ഒരു ക്രിസ്‌തീയ ഭവനം കെട്ടിപ്പടുക്കുന്നത്‌ കഠിനജോലിയാണ്‌. എന്നാൽ യഹോവയുടെ സഹായത്തോടെ നിങ്ങൾ യഥാർത്ഥമായി, “പുത്രൻമാർ യഹോവയിൽനിന്നുള്ള ഒരു അവകാശമാണ്‌; ഉദരഫലം ഒരു പ്രതിഫലമാണ്‌” എന്ന്‌ വിലമതിക്കാനിടയാകും. (സങ്കീർത്തനം 127:1, 3) അവർക്ക്‌ ക്രിസ്‌തീയ മാതാപിതാക്കൾക്കുമാത്രമല്ല, തങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിനും മഹത്വത്തിന്റെ ഒരു ഉറവായിരിക്കാൻ കഴിയും. (w89 10⁄1)

[അടിക്കുറിപ്പ്‌]

a യഥാർത്ഥത്തിൽ “നിർമ്മാതാക്കൾ” എന്നതിനും (വാക്യം 1) “പുത്രൻമാർ” (വാക്യം 3) എന്നതിനും ഉള്ള എബ്രായ പദങ്ങൾ “പണിയുക” എന്ന മൂല അർത്ഥത്തിൽ നിന്ന്‌ വരുന്നു എന്ന്‌ വിചാരിക്കപ്പെടുന്നു. കൂടാതെ, എബ്രായയിൽ “ഭവനം” എന്ന പദത്തിന്‌ ഒരു “താമസസ്ഥല”ത്തെ അല്ലെങ്കിൽ ഒരു “കുടുംബ”ത്തെ പരാമർശിക്കാൻ കഴിയും. (2 ശമൂവേൽ 7:11, 16; മീഖാ 1:5) അപ്രകാരം ഒരു ഭവനത്തിന്റെ നിർമ്മാണം ഒരു കുടുംബം ഉളവാക്കുന്നതിനോട്‌ ബന്ധപ്പെട്ടിരിക്കുന്നു. രണ്ടു പ്രവർത്തനത്തിലും യഹോവയുടെ അനുഗ്രഹം അത്യാവശ്യമാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക