വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • kr അധ്യാ. 20 പേ. 209-219
  • ദുരിതാശ്വാസശുശ്രൂഷ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദുരിതാശ്വാസശുശ്രൂഷ
  • ദൈവരാജ്യം ഭരിക്കുന്നു!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദുരിതാശ്വാസപ്രവർത്തനം എങ്ങനെയാണു ‘വിശുദ്ധസേവനമാകുന്നത്‌?’
  • ദുരിതാശ്വാസപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ
  • ദുരിതാശ്വാസശുശ്രൂഷ—അതിന്റെ നിലനിൽക്കുന്ന പ്രയോജനങ്ങൾ
  • നിങ്ങൾക്കും പങ്കെടുക്കണമെന്നുണ്ടോ?
  • ഒരു പ്രകൃതിദുരന്തത്തിനു ശേഷം എങ്ങനെ സഹായം കൊടുക്കാം?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • 2023-ലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ—“ഞങ്ങൾ യഹോവയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞു”
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
  • 2021-ലെ ദുരിതാശ്വാസപ്രവർത്തനം—നമ്മുടെ സഹോദരങ്ങൾക്ക്‌ സഹായം എത്തിച്ചുകൊടുക്കുന്നു
    നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
കൂടുതൽ കാണുക
ദൈവരാജ്യം ഭരിക്കുന്നു!
kr അധ്യാ. 20 പേ. 209-219

അധ്യായം 20

ദുരിതാശ്വാസശുശ്രൂഷ

മുഖ്യവിഷയം

ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ പ്രകടമാകുന്ന ക്രിസ്‌തീയസ്‌നേഹം

1, 2. (എ) യഹൂദ്യയിലെ ക്രിസ്‌ത്യാനികൾ നേരിട്ട സാഹചര്യം എന്തായിരുന്നു? (ബി) അന്ത്യോക്യയിലെ ക്രിസ്‌ത്യാനികൾ യഹൂദ്യയിലുള്ളവരോടു സ്‌നേഹം കാണിച്ചത്‌ എങ്ങനെ?

ഏതാണ്ട്‌ എ.ഡി. 46-നോട്‌ അടുത്ത സമയം. യഹൂദ്യ ക്ഷാമത്തിന്റെ പിടിയിലാണ്‌. അവിടെ ആകെ അവശേഷിക്കുന്ന കുറച്ച്‌ ധാന്യത്തിനോ തീ പിടിച്ച വിലയും. അത്രയും പണം കൊടുത്ത്‌ അതു വാങ്ങാനുള്ള ശേഷി അവിടത്തെ ജൂതക്രിസ്‌ത്യാനികൾക്കില്ലതാനും. ആവശ്യത്തിനു ഭക്ഷണമില്ല. വൈകാതെ എല്ലാവരും മുഴുപ്പട്ടിണിയിലാകും. എന്നാൽ യഹോവയുടെ കരങ്ങളേകുന്ന സംരക്ഷണം അവർ അനുഭവിച്ചറിയാൻപോകുകയായിരുന്നു. അതും ക്രിസ്‌തുവിന്റെ ശിഷ്യന്മാരിൽ ആരും ഇതേവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത രീതിയിൽ. അവിടെ എന്തു സംഭവിച്ചു? നമുക്കു നോക്കാം.

2 യരുശലേമിലെയും യഹൂദ്യയിലെയും ജൂതക്രിസ്‌ത്യാനികളുടെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞ സിറിയയിലെ അന്ത്യോക്യയിലുള്ള ക്രിസ്‌ത്യാനികൾ തങ്ങളുടെ സഹവിശ്വാസികൾക്കുവേണ്ടി പണം ശേഖരിച്ചു. അവിടെയുള്ള ജൂതക്രിസ്‌ത്യാനികളും ജനതകളിൽപ്പെട്ട ക്രിസ്‌ത്യാനികളും അതിൽ പങ്കുചേർന്നു. യരുശലേം സഭയിലെ മൂപ്പന്മാരുടെ കൈയിൽ ആ ദുരിതാശ്വാസധനം എത്തിക്കാൻ അവർ തങ്ങളുടെ ഇടയിൽനിന്ന്‌ ഉത്തരവാദിത്വസ്ഥാനങ്ങളിലുള്ള രണ്ടു പുരുഷന്മാരെ, ബർന്നബാസിനെയും ശൗലിനെയും, തിരഞ്ഞെടുത്തു. (പ്രവൃത്തികൾ 11:27-30; 12:25 വായിക്കുക.) യഹൂദ്യയിലുള്ളവർക്കു ശരിക്കും സഹായം വേണ്ടിയിരുന്ന ഒരു സമയമായിരുന്നു അത്‌. അന്ത്യോക്യയിലെ തങ്ങളുടെ സഹോദരങ്ങൾ കാണിച്ച ആ സ്‌നേഹം അവരെ എത്രമാത്രം സ്‌പർശിച്ചുകാണുമെന്ന്‌ ഓർത്തുനോക്കൂ!

3. (എ) അന്ത്യോക്യയിലെ ക്രിസ്‌ത്യാനികൾ വെച്ച മാതൃക ഇക്കാലത്തും ദൈവജനം അനുകരിക്കുന്നത്‌ എങ്ങനെ? ഒരു ഉദാഹരണം നൽകുക. (“ആധുനികകാലത്ത്‌ നമ്മൾ വിപുലമായ തോതിൽ നടത്തിയ ആദ്യത്തെ ദുരിതാശ്വാസപ്രവർത്തനം” എന്ന ചതുരവും കാണുക.) (ബി) ഈ അധ്യായത്തിൽ ഏതെല്ലാം ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിക്കും?

3 രേഖകളനുസരിച്ച്‌, ലോകത്തിന്റെ മറ്റൊരു കോണിൽ താമസിക്കുന്ന ക്രിസ്‌ത്യാനികൾക്കു സഹക്രിസ്‌ത്യാനികൾ ദുരിതാശ്വാസം എത്തിച്ചുകൊടുത്തതിന്റെ ആദ്യത്തെ ഉദാഹരണമാണ്‌ ഒന്നാം നൂറ്റാണ്ടിലെ ആ സംഭവം. ഇന്നു നമ്മൾ അന്ത്യോക്യയിലെ ആ സഹോദരങ്ങൾ വെച്ച മാതൃക അനുകരിക്കുന്നു. മറ്റൊരു ദേശത്തുള്ള സഹാരാധകർ ദുരന്തത്തിന്‌ ഇരയായതായോ പരിശോധനകൾ നേരിടുന്നതായോ വിവരം കിട്ടുമ്പോൾ നമ്മൾ പെട്ടെന്ന്‌ അവരുടെ തുണയ്‌ക്കെത്തുന്നു.a നമ്മുടെ ശുശ്രൂഷയുടെ മറ്റു വശങ്ങളുമായി ദുരിതാശ്വാസപ്രവർത്തനങ്ങൾ എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ദുരിതാശ്വാസശുശ്രൂഷയോടു ബന്ധപ്പെട്ട മൂന്നു ചോദ്യങ്ങൾ നമ്മൾ ചർച്ച ചെയ്യും. ദുരിതാശ്വാസപ്രവർത്തനങ്ങളെ നമ്മൾ ശുശ്രൂഷയുടെ ഭാഗമായി കാണുന്നത്‌ എന്തുകൊണ്ട്‌? അത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം എന്താണ്‌? ദുരിതാശ്വാസശുശ്രൂഷ നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

ദുരിതാശ്വാസപ്രവർത്തനം എങ്ങനെയാണു ‘വിശുദ്ധസേവനമാകുന്നത്‌?’

4. ക്രിസ്‌തീയശുശ്രൂഷയെക്കുറിച്ച്‌ പൗലോസ്‌ കൊരിന്തിലുള്ളവരോട്‌ എന്താണു പറഞ്ഞത്‌?

4 ക്രിസ്‌ത്യാനികളുടെ ശുശ്രൂഷയുടെ രണ്ടു വശങ്ങളെക്കുറിച്ച്‌ കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്തിൽ പൗലോസ്‌ വിശദീകരിച്ചു. പൗലോസിന്റെ ആ കത്ത്‌ അഭിഷിക്തക്രിസ്‌ത്യാനികളെ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും ഇന്ന്‌ ആ വാക്കുകൾ ക്രിസ്‌തുവിന്റെ ‘വേറെ ആടുകൾക്കും’ ബാധകമാണ്‌. (യോഹ. 10:16) നമ്മുടെ ശുശ്രൂഷയുടെ ഒരു ഭാഗം “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ”യാണ്‌. പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനമാണ്‌ അത്‌. (2 കൊരി. 5:18-20; 1 തിമൊ. 2:3-6) രണ്ടാമത്തെ ഭാഗമോ? സഹാരാധകർക്കുവേണ്ടി നമ്മൾ ചെയ്യുന്ന ഒരു ശുശ്രൂഷ അതിൽപ്പെടുന്നു. “ദുരിതാശ്വാസശുശ്രൂഷ” എന്ന ആ ശുശ്രൂഷയെക്കുറിച്ച്‌ പൗലോസ്‌ പ്രത്യേകം പറയുകയുണ്ടായി. (2 കൊരി. 8:4) “അനുരഞ്‌ജനത്തിന്റെ ശുശ്രൂഷ,” “ദുരിതാശ്വാസശുശ്രൂഷ” എന്നീ രണ്ടു പദപ്രയോഗങ്ങളിലെയും “ശുശ്രൂഷ” എന്ന വാക്കു വന്നിരിക്കുന്നതു ഡിയാക്കോണിയ എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപത്തിൽനിന്നാണ്‌. ഇക്കാര്യം ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5. പൗലോസ്‌ ദുരിതാശ്വാസപ്രവർത്തനത്തെ ശുശ്രൂഷ എന്നു വിളിച്ചതിന്റെ പ്രാധാന്യം എന്താണ്‌?

5 ആ രണ്ടു പ്രവർത്തനങ്ങളെയും കുറിക്കാൻ ഒരേ ഗ്രീക്കുവാക്ക്‌ ഉപയോഗിച്ചതിലൂടെ, ക്രിസ്‌തീയസഭയിൽ നിർവഹിക്കപ്പെടുന്ന ശുശ്രൂഷയുടെ മറ്റു രൂപങ്ങളോടൊപ്പം ദുരിതാശ്വാസപ്രവർത്തനത്തെയും പൗലോസ്‌ ഉൾപ്പെടുത്തുകയായിരുന്നു. മുമ്പ്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞിരുന്നു: “ശുശ്രൂഷകൾ പലവിധമുണ്ട്‌. എന്നാൽ കർത്താവ്‌ ഒന്നുതന്നെയാണ്‌. പ്രവർത്തനങ്ങൾ പലവിധമുണ്ട്‌. . . . എന്നാൽ ഇവയെല്ലാം ഒരേ ആത്മാവിന്റെ പ്രവർത്തനങ്ങളാണ്‌.” (1 കൊരി. 12:4-6, 11) സഭയിൽ നിർവഹിക്കപ്പെടുന്ന വിവിധശുശ്രൂഷകളെ പൗലോസ്‌ ‘വിശുദ്ധസേവനത്തോടു’ ബന്ധപ്പെടുത്തിയും സംസാരിക്കുകയുണ്ടായി.b (റോമ. 12:1, 6-8) തന്റെ സമയത്തിന്റെ ഒരു ഭാഗം “വിശുദ്ധർക്കു ശുശ്രൂഷചെയ്യാൻ” വിട്ടകൊടുക്കേണ്ടതാണെന്നു പൗലോസിനു തോന്നിയതിൽ അതിശയിക്കാനില്ല.—റോമ. 15:25, 26, അടിക്കുറിപ്പ്‌.

6. (എ) ദുരിതാശ്വാസപ്രവർത്തനം നമ്മുടെ ആരാധനയുടെ ഭാഗമായിരിക്കുന്നത്‌ എങ്ങനെ? (ബി) ലോകമെങ്ങും നമ്മൾ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കുക. (“ദുരന്തം ആഞ്ഞടിക്കുമ്പോൾ!” എന്ന ചതുരം കാണുക.)

6 ദുരിതാശ്വാസപ്രവർത്തനം തങ്ങളുടെ ശുശ്രൂഷയുടെയും തങ്ങൾ യഹോവയ്‌ക്കു നൽകുന്ന ആരാധനയുടെയും ഭാഗമായിരിക്കുന്നത്‌ എങ്ങനെയെന്നു കാണാൻ പൗലോസ്‌ കൊരിന്തിലുള്ളവരെ സഹായിച്ചു. അദ്ദേഹത്തിന്റെ ന്യായവാദം ശ്രദ്ധിക്കുക: ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന ക്രിസ്‌ത്യാനികൾ അങ്ങനെ ചെയ്യുന്നത്‌ അവർ ‘ക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്‌ക്കു കീഴ്‌പെട്ടിരിക്കുന്നതുകൊണ്ടാണെന്ന്‌’ പൗലോസ്‌ പറഞ്ഞു. (2 കൊരി. 9:13) അതെ, ക്രിസ്‌തുവിന്റെ ഉപദേശങ്ങൾ അനുസരിക്കാനുള്ള ആഗ്രഹമാണു സഹവിശ്വാസികളെ സഹായിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്‌. തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി അവർ ചെയ്യുന്ന ദയാപ്രവൃത്തികൾ ശരിക്കും ‘ദൈവം (അവരോട്‌) അളവറ്റ അനർഹദയ കാണിച്ചതിന്റെ’ തെളിവാണെന്നും പൗലോസ്‌ പറഞ്ഞു. (2 കൊരി. 9:14; 1 പത്രോ. 4:10) അതുകൊണ്ടാണ്‌, സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കു നമ്മൾ ചെയ്‌തുകൊടുക്കുന്ന ദുരിതാശ്വാസപ്രവർത്തനം ഉൾപ്പെടെയുള്ള സേവനങ്ങളെക്കുറിച്ച്‌ 1975 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞത്‌: “ദൈവമായ യഹോവയും പുത്രനായ യേശുക്രിസ്‌തുവും ഇത്തരത്തിലുള്ള സേവനത്തിനു നല്ല പ്രാധാന്യം നൽകുന്നുണ്ടെന്ന കാര്യത്തിൽ നമുക്ക്‌ ഒട്ടും സംശയം വേണ്ടാ.” അതെ, ദുരിതാശ്വാസപ്രവർത്തനം വിശുദ്ധസേവനത്തിന്റെ പ്രാധാന്യമേറിയ ഒരു വശമാണ്‌. —റോമ. 12:1, 7; 2 കൊരി. 8:7; എബ്രാ. 13:16.

ദുരിതാശ്വാസപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ

7, 8. നമ്മുടെ ദുരിതാശ്വാസശുശ്രൂഷയുടെ ഒന്നാമത്തെ ലക്ഷ്യം എന്താണ്‌? വിശദീകരിക്കുക.

7 നമ്മുടെ ദുരിതാശ്വാസശുശ്രൂഷയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്‌? കൊരിന്തിലുള്ളവർക്ക്‌ എഴുതിയ രണ്ടാമത്തെ കത്തിൽ പൗലോസ്‌ ആ ചോദ്യത്തിന്റെ ഉത്തരം വിശദീകരിച്ചു. (2 കൊരിന്ത്യർ 9:11-15 വായിക്കുക.) ‘പൊതുജനസേവനമായി . . . ചെയ്യുന്ന ഈ ശുശ്രൂഷയിലൂടെ’ അതായത്‌ ദുരിതാശ്വാസപ്രവർത്തനത്തിലൂടെ കൈവരിക്കാനാകുന്ന മൂന്നു ലക്ഷ്യങ്ങൾ ഈ വാക്യങ്ങളിൽ പൗലോസ്‌ എടുത്തുപറയുന്നുണ്ട്‌. അവ ഏതൊക്കെയാണ്‌? ഓരോന്നായി നമുക്കു നോക്കാം.

8 ഒന്നാമതായി, നമ്മുടെ ദുരിതാശ്വാസശുശ്രൂഷ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. കഴിഞ്ഞ ഖണ്ഡികയിൽ പരാമർശിച്ച അഞ്ചു വാക്യങ്ങളിൽ പൗലോസ്‌ എത്ര കൂടെക്കൂടെ ദൈവമായ യഹോവയിലേക്കു സഹോദരങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു! “ആളുകൾ ദൈവത്തിനു നന്ദി പറയും” എന്നും ‘അനേകമാളുകൾ ദൈവത്തോടു നന്ദി പറയാൻ അവസരമൊരുങ്ങും’ എന്നും അപ്പോസ്‌തലൻ അവരോടു പറയുന്നു. (11, 12 വാക്യങ്ങൾ) ദുരിതാശ്വാസപ്രവർത്തനങ്ങൾ, ‘ദൈവത്തെ മഹത്ത്വപ്പെടുത്താൻ’ ക്രിസ്‌ത്യാനികളെ പ്രചോദിപ്പിക്കുന്നെന്നും “ദൈവം . . . അളവറ്റ അനർഹദയ കാണിച്ചതുകൊണ്ട്‌” ദൈവത്തെ സ്‌തുതിക്കാൻ അവരെ പ്രേരിപ്പിക്കുന്നെന്നും പൗലോസ്‌ പറയുന്നു. (13, 14 വാക്യങ്ങൾ) ദുരിതാശ്വാസശുശ്രൂഷയെക്കുറിച്ചുള്ള ചർച്ച പൗലോസ്‌ ഉപസംഹരിക്കുന്നതോ, “ദൈവത്തിനു നന്ദി” പറഞ്ഞുകൊണ്ടും.—15-ാം വാക്യം; 1 പത്രോ. 4:11.

9. ദുരിതാശ്വാസപ്രവർത്തനങ്ങൾ ആളുകളെ എങ്ങനെ സ്വാധീനിച്ചേക്കാം? ഒരു ഉദാഹരണം നൽകുക.

9 പൗലോസിനെപ്പോലെ ഇന്നത്തെ ദൈവദാസരും ദുരിതാശ്വാസപ്രവർത്തനങ്ങളെ കാണുന്നത്‌ യഹോവയെ മഹത്ത്വപ്പെടുത്താനും ദൈവത്തിന്റെ പഠിപ്പിക്കലിന്‌ ഒരു ‘അലങ്കാരമാകാനും’ ഉള്ള അവസരങ്ങളായാണ്‌. (1 കൊരി. 10:31; തീത്തോ. 2:10) വാസ്‌തവത്തിൽ, യഹോവയെക്കുറിച്ചും യഹോവയുടെ സാക്ഷികളെക്കുറിച്ചും ചിലർക്കുള്ള തെറ്റായ ധാരണകൾ മാറ്റിയെടുക്കുന്നതിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു പലപ്പോഴും വലിയൊരു പങ്കുണ്ട്‌. ഒരു ഉദാഹരണം നോക്കാം: ഒരു കൊടുങ്കാറ്റു നാശം വിതച്ച പ്രദേശത്ത്‌ താമസിച്ചിരുന്ന ഒരു സ്‌ത്രീ വാതിൽക്കൽ, “യഹോവയുടെ സാക്ഷികൾക്കു സ്വാഗതമില്ല” എന്നൊരു ബോർഡ്‌ തൂക്കിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചില ദുരിതാശ്വാസപ്രവർത്തകർ എതിർവശത്തുള്ള ഒരു വീടിന്റെ കേടുപാടുകൾ തീർക്കുന്നത്‌ അവരുടെ ശ്രദ്ധയിൽപ്പെട്ടു. സൗഹൃദമനോഭാവത്തോടെ ജോലികൾ ചെയ്‌തുകൊണ്ടിരുന്ന അവരെ ദിവസങ്ങളോളം ശ്രദ്ധിച്ച ആ സ്‌ത്രീ, അവർ ആരാണെന്ന്‌ അറിയാൻ ഒടുവിൽ അവിടേക്കു ചെന്നു. ആ സന്നദ്ധസേവകർ യഹോവയുടെ സാക്ഷികളാണെന്നു മനസ്സിലായപ്പോൾ വലിയ മതിപ്പോടെ അവർ പറഞ്ഞു: “നിങ്ങളെ ഞാൻ തെറ്റിദ്ധരിച്ചുപോയി.” പിന്നെ എന്തുണ്ടായി? വാതിലിൽ തൂക്കിയിരുന്ന ആ ബോർഡ്‌ അവർ എടുത്തുമാറ്റി.

10, 11. (എ) ദുരിതാശ്വാസപ്രവർത്തനത്തിന്റെ രണ്ടാമത്തെ ലക്ഷ്യം നേടാൻ നമുക്കു കഴിയുന്നുണ്ടെന്ന്‌ ഏതെല്ലാം ഉദാഹരണങ്ങൾ തെളിയിക്കുന്നു? (ബി) ദുരിതാശ്വാസപ്രവർത്തകരെ ഏതു പ്രസിദ്ധീകരണം സഹായിക്കുന്നു? (“ദുരിതാശ്വാസപ്രവർത്തകർക്ക്‌ ഒരു ഉപകരണംകൂടി” എന്ന ചതുരം കാണുക.)

10 രണ്ടാമതായി, നമ്മൾ സഹവിശ്വാസികളുടെ ‘ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നു.’ (2 കൊരി. 9:12എ) നമ്മുടെ സഹോദരീസഹോദരന്മാർക്ക്‌ അടിയന്തിരസഹായം എത്തിക്കാനും ദുരിതങ്ങളിൽ അവർക്കു കൈത്താങ്ങേകാനും നമ്മൾ ഉത്സാഹത്തോടെ പ്രവർത്തിക്കാറുണ്ട്‌. എന്താണ്‌ അതിനു കാരണം? ക്രിസ്‌തീയസഭയിലെ അംഗങ്ങളെല്ലാം ഒരു ‘ശരീരത്തിന്റെ’ ഭാഗമാണ്‌. അതുകൊണ്ടുതന്നെ “ഒരു അവയവം കഷ്ടപ്പെടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടപ്പെടുന്നു.” (1 കൊരി. 12:20, 26) ഒരു അറിയിപ്പു കിട്ടിയാൽ ഉടൻതന്നെ നമ്മുടെ അനേകം സഹോദരീസഹോദരന്മാർ ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം മാറ്റിവെച്ച്‌, വേണ്ട ഉപകരണങ്ങളുമായി ദുരന്തബാധിതപ്രദേശങ്ങളിലെ സഹവിശ്വാസികളെ സഹായിക്കാൻ കുതിച്ചെത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല. സഹോദരസ്‌നേഹവും അനുകമ്പയും ആണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്‌. (യാക്കോ. 2:15, 16) 2011-ൽ ജപ്പാനിലുണ്ടായ സുനാമിയെത്തുടർന്ന്‌ എന്തു സംഭവിച്ചെന്നു നോക്കുക. അവിടത്തെ രാജ്യഹാളുകൾ പുനർനിർമിക്കാനായി “യോഗ്യതയുള്ള ഏതാനും ചില സഹോദരങ്ങൾ” തയ്യാറാകുമോ എന്ന്‌ അറിയാൻ ഐക്യനാടുകളിലെ ബ്രാഞ്ചോഫീസ്‌ അവിടെയുള്ള മേഖലാ നിർമാണ കമ്മിറ്റികൾക്ക്‌ ഒരു കത്ത്‌ അയച്ചു. എന്തായിരുന്നു പ്രതികരണം? ആഴ്‌ചകൾക്കുള്ളിൽ 600-ഓളം സന്നദ്ധസേവകർ അപേക്ഷ സമർപ്പിച്ചു. ജപ്പാനിലേക്കു സ്വന്തം ചെലവിൽ യാത്ര ചെയ്യാനും അവർ തയ്യാറായിരുന്നു. “ആ പ്രതികരണം ഞങ്ങളെ അമ്പരപ്പിച്ചുകളഞ്ഞു” എന്നാണ്‌ ഐക്യനാടുകളിലെ ബ്രാഞ്ചോഫീസ്‌ അതിനെക്കുറിച്ച്‌ പറഞ്ഞത്‌. ജപ്പാനിലെ ഒരു സഹോദരൻ, ദുരിതാശ്വാസപ്രവർത്തനത്തിനായി വിദേശത്തുനിന്ന്‌ എത്തിയ ഒരു വ്യക്തിയോടു തങ്ങളെ സഹായിക്കാൻ വന്നതിന്റെ കാരണം തിരക്കി. അപ്പോൾ അദ്ദേഹം പറഞ്ഞത്‌ ഇതാണ്‌: “ജപ്പാനിലെ സഹോദരങ്ങൾ ‘ഞങ്ങളുടെ ശരീരത്തിന്റെ’ ഭാഗമാണ്‌. അവരുടെ വേദനയും വിഷമങ്ങളും ഞങ്ങൾക്കും അനുഭവപ്പെടുന്നുണ്ട്‌.” ചിലപ്പോഴൊക്കെ സഹവിശ്വാസികളെ സഹായിക്കാൻ ദുരിതാശ്വാസപ്രവർത്തകർ സ്വന്തം ജീവൻപോലും പണയപ്പെടുത്തിയിട്ടുണ്ട്‌.c ആത്മത്യാഗപരമായ സ്‌നേഹത്തിന്റെ എത്ര വ്യക്തമായ തെളിവ്‌!—1 യോഹ. 3:16.

സ്വിറ്റ്‌സർലൻഡിൽ, സഹോദരങ്ങൾക്കുവേണ്ടി ദുരിതാശ്വാസസാമഗ്രികൾ ക്രമീകരിച്ചുവെക്കുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾ, 1946-ലെ ചിത്രം

സ്വിറ്റ്‌സർലൻഡ്‌, 1946

ആധുനികകാലത്ത്‌ നമ്മൾ വിപുലമായ തോതിൽ നടത്തിയ ആദ്യത്തെ ദുരിതാശ്വാസപ്രവർത്തനം

യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട്‌ ഏതാനും മാസങ്ങളായതേ ഉള്ളൂ. “മധ്യയൂറോപ്പിലെ സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കു വേണ്ട സാധനസാമഗ്രികൾ” എത്തിച്ചുകൊടുക്കാനുള്ള ഒരു ബൃഹത്‌പദ്ധതിക്കു തുടക്കമിടുന്നതായി അന്നു നോർ സഹോദരൻ പ്രഖ്യാപിച്ചു. 1945 സെപ്‌റ്റംബറിലായിരുന്നു അത്‌.

ആ പ്രഖ്യാപനം വന്ന്‌ ആഴ്‌ചകൾക്കുള്ളിൽ കാനഡയിലെയും ഐക്യനാടുകളിലെയും മറ്റു നാടുകളിലെയും സാക്ഷികൾ ഭക്ഷണം ശേഖരിക്കാനും വസ്‌ത്രങ്ങൾ തരംതിരിച്ച്‌ സഞ്ചികളിലാക്കാനും തുടങ്ങി. 1946 ജനുവരി മുതൽ അവർ സഹവിശ്വാസികൾക്കു സാധനങ്ങൾ അയച്ചുകൊടുത്തുതുടങ്ങി. ഇറ്റലി, ഇംഗ്ലണ്ട്‌, ഓസ്‌ട്രിയ, ഗ്രീസ്‌, ചെക്കോസ്ലൊവാക്യ, ചൈന, ജർമനി, ഡെന്മാർക്ക്‌, നെതർലൻഡ്‌സ്‌, നോർവേ, പോളണ്ട്‌, ഫിൻലൻഡ്‌, ഫിലിപ്പീൻസ്‌, ഫ്രാൻസ്‌, ബൾഗേറിയ, ബെൽജിയം, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്കെല്ലാം അവർ സാധനങ്ങൾ കയറ്റിയയച്ചു.

എന്നാൽ അത്‌ അവിടംകൊണ്ട്‌ തീർന്നില്ല. രണ്ടര വർഷത്തോളം അവർ വീണ്ടുംവീണ്ടും ദുരിതാശ്വാസസാമഗ്രികൾ അയച്ചുകൊടുത്തുകൊണ്ടിരുന്നു. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന നാടുകളിലെ സഹോദരീസഹോദരന്മാർക്കായി ഏതാണ്ട്‌ 85,000 സഹോദരീസഹോദരന്മാർ ഏകദേശം 3,00,000 കിലോഗ്രാം ഭക്ഷ്യവസ്‌തുക്കളും 4,50,000 കിലോഗ്രാം വസ്‌ത്രങ്ങളും 1,24,000 ജോടിയിലധികം പാദരക്ഷകളും ആണ്‌ അയച്ചുകൊടുത്തത്‌. 1948 ആഗസ്റ്റ്‌ ആയപ്പോഴേക്കും ഈ വലിയ ദുരിതാശ്വാസപരിപാടി അവസാനിപ്പിച്ചു. 1949-ലെ ഒരു വീക്ഷാഗോപുരം അതിനെപ്പറ്റി പറഞ്ഞത്‌, “ഇതു പരസ്‌പരസ്‌നേഹത്തിന്റെ വലിയൊരു തെളിവാണ്‌” എന്നായിരുന്നു. അത്‌ ഇങ്ങനെയും പറഞ്ഞു: “കർത്താവിനുള്ള ഒരു ബഹുമതിയായിട്ടാണു സഹോദരങ്ങൾ ഇതു ചെയ്‌തതെന്നു ഞങ്ങൾക്ക്‌ അറിയാം. ഇങ്ങനെയൊരു സഹായം കൊടുത്താൽ അതു ചിലരെ സത്യാരാധനയിൽ തുടരാൻ സഹായിക്കുമെന്ന്‌ അവർ മനസ്സിലാക്കി. അതുകൊണ്ടുതന്നെ തങ്ങളുടെ സഹോദരങ്ങളെ ഈ രീതിയിൽ സഹായിക്കാനാകുന്നത്‌ ഒരു വലിയ പദവിയായി അവർ കണ്ടു.” അവരുടെ ഈ ദുരിതാശ്വാസപ്രവർത്തനം യഹോവയെ മഹത്ത്വപ്പെടുത്താനും സഹാരാധകർക്കു സഹായം എത്തിക്കാനും ലോകമെങ്ങുമുള്ള സഹോദരങ്ങളുടെ ഐക്യം ബലപ്പെടുത്താനും ഉപകരിച്ചു.

11 യഹോവയുടെ സാക്ഷികളല്ലാത്തവരും നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച്‌ നല്ല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്‌. 2013-ൽ യു.എസ്‌.എ.-യിലെ അർക്കൻസാസ്‌ സംസ്ഥാനത്ത്‌ ഒരു ദുരന്തം ആഞ്ഞടിച്ചപ്പോൾ യഹോവയുടെ സാക്ഷികളായ സന്നദ്ധപ്രവർത്തകർ താമസംവിനാ അവിടെ ഓടിയെത്തിയതിനെക്കുറിച്ച്‌ ഒരു പത്രത്തിൽ വന്ന വാർത്ത അതിന്‌ ഉദാഹരണമാണ്‌. അതു പറഞ്ഞു: “യഹോവയുടെ സാക്ഷികളുടെ സംഘടനാക്രമീകരണം മികച്ചതായതുകൊണ്ട്‌ അവരുടെ സന്നദ്ധസേവകരെ അവർക്കു ഭംഗിയായി ഏകോപിപ്പിക്കാനാകുന്നു.” അതെ, പൗലോസ്‌ അപ്പോസ്‌തലൻ പറഞ്ഞതുപോലെ സഹായം വേണ്ടിവരുന്ന സഹോദരങ്ങളുടെ ‘ആവശ്യങ്ങൾ നന്നായി നിറവേറ്റുന്നവരാണു’ നമ്മൾ.

12-14. (എ) നമ്മുടെ ദുരിതാശ്വാസപ്രവർത്തനം അതിന്റെ മൂന്നാമത്തെ ലക്ഷ്യം നേടുന്നതു വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) നമ്മുടെ ആത്മീയപ്രവർത്തനങ്ങൾ മുടങ്ങാൻ അനുവദിക്കരുതാത്തതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ചില അഭിപ്രായങ്ങൾ ഏതെല്ലാം?

12 മൂന്നാമതായി, ദുരന്തബാധിതരെ ആത്മീയദിനചര്യ വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇത്‌ ഇത്ര പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ദുരിതാശ്വാസസഹായം ലഭിക്കുന്നവർക്കു ‘ദൈവത്തോടു നന്ദി പറയാൻ’ പ്രേരണ തോന്നും എന്നു പൗലോസ്‌ പറഞ്ഞു. (2 കൊരി. 9:12ബി) അങ്ങനെയെങ്കിൽ, ദുരന്തബാധിതർക്ക്‌ യഹോവയോടു നന്ദി കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം ഏതാണ്‌? കഴിയുന്നത്ര പെട്ടെന്നു തങ്ങളുടെ ആത്മീയദിനചര്യ വീണ്ടെടുക്കുക എന്നതാണ്‌ അതിനുള്ള വഴി. (ഫിലി. 1:10) 1945-ലെ ഒരു വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “സംഭാവനകൾ ശേഖരിക്കുന്ന ക്രമീകരണത്തെ പൗലോസ്‌ അംഗീകരിക്കാൻ ഒരു കാരണമുണ്ട്‌. സഹായം ആവശ്യമുള്ള ക്രിസ്‌തീയസഹോദരങ്ങൾക്കു വേണ്ട സഹായം എത്തിക്കാൻ അത്‌ ഉപകരിച്ചു. അതുകൊണ്ടുള്ള പ്രയോജനമോ? അവർക്കു കുറച്ചുകൂടെ സ്വതന്ത്രമായും ഉത്സാഹത്തോടെയും യഹോവ ഏൽപ്പിച്ച പ്രസംഗപ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിയുമായിരുന്നു.” ഇന്നു നമ്മുടെ ലക്ഷ്യവും അതുതന്നെയാണ്‌. നമ്മുടെ സഹോദരങ്ങൾക്കു വീണ്ടും പ്രസംഗപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞാൽ അതു ദുഃഖാർത്തരായിരിക്കുന്ന അവരുടെ അയൽക്കാരെ മാത്രമല്ല അവരെത്തന്നെയും ബലപ്പെടുത്തും.—2 കൊരിന്ത്യർ 1:3, 4 വായിക്കുക.

13 ദുരിതാശ്വാസസഹായം ലഭിച്ചിട്ട്‌ ശുശ്രൂഷ പുനരാരംഭിക്കുകയും അതിലൂടെ കരുത്താർജിക്കുകയും ചെയ്‌ത ചിലരുടെ അഭിപ്രായങ്ങൾ നമുക്കു നോക്കാം. ഒരു സഹോദരൻ പറഞ്ഞു: “വയൽസേവനത്തിനു പോകാൻ പറ്റിയതു ഞങ്ങളുടെ കുടുംബത്തിന്‌ ഒരു അനുഗ്രഹമായിരുന്നു. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങളുടെ ഉത്‌കണ്‌ഠകൾ തെല്ലൊന്നു മറക്കാൻ ഞങ്ങൾക്കായി.” ഒരു സഹോദരി പറയുന്നത്‌ ഇതാണ്‌: “ആത്മീയപ്രവർത്തനങ്ങളിൽ മുഴുകിയപ്പോൾ, എനിക്കു ചുറ്റും നാശനഷ്ടങ്ങൾ വിതച്ച ആ വിപത്തിൽനിന്ന്‌ എന്റെ ശ്രദ്ധ തിരിഞ്ഞു. എനിക്കു സുരക്ഷിതത്വം തോന്നി.” മറ്റൊരു സഹോദരി പറഞ്ഞു: “പല കാര്യങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിലല്ലായിരുന്നു. പക്ഷേ ശുശ്രൂഷ ഞങ്ങൾക്കു ലക്ഷ്യബോധം നൽകി. പുതിയഭൂമിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയെപ്പറ്റി മറ്റുള്ളവരോടു പറഞ്ഞത്‌ എല്ലാം പുതിയതാകുമെന്നുള്ള ഞങ്ങളുടെ ബോധ്യം ശക്തമാക്കി.”

14 ദുരന്തത്തിന്‌ ഇരയാകുന്ന നമ്മുടെ സഹോദരങ്ങൾ എത്രയും പെട്ടെന്നു പുനരാരംഭിക്കേണ്ട ഒരു ആത്മീയപ്രവർത്തനമാണു യോഗങ്ങളിൽ പങ്കെടുക്കുകയെന്നത്‌. ഒരു സുനാമി ആഞ്ഞടിച്ചപ്പോൾ കിയോക്കോ സഹോദരിക്കുണ്ടായ അനുഭവം നോക്കാം. അന്ന്‌ 60-നോടടുത്ത്‌ പ്രായമുണ്ടായിരുന്ന സഹോദരിക്കു താൻ ധരിച്ചിരുന്ന വസ്‌ത്രവും ചെരിപ്പുകളും ഒഴികെ മറ്റെല്ലാം ആ ദുരന്തത്തിൽ നഷ്ടമായി. ഇനി എങ്ങനെ ജീവിക്കും എന്നതിനെക്കുറിച്ച്‌ സഹോദരിക്ക്‌ ഒരു എത്തും പിടിയും ഇല്ലായിരുന്നു. അപ്പോഴാണു സഹോദരിയോട്‌ ഒരു മൂപ്പൻ, പതിവായുള്ള ക്രിസ്‌തീയയോഗങ്ങൾ തന്റെ കാറിൽവെച്ച്‌ നടത്താമെന്നു പറയുന്നത്‌. കിയോക്കോ സഹോദരി പറയുന്നു: “ഒരു മൂപ്പനും അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും ഞാനും ആ കാറിൽ ഇരുന്നു. വളരെ ലളിതമായിരുന്നു ആ യോഗം. പക്ഷേ അത്ഭുതമെന്നു പറയട്ടെ, സുനാമിയെക്കുറിച്ചുള്ള ഓർമകൾ എന്റെ മനസ്സിൽനിന്ന്‌ മാഞ്ഞുപോയി. എന്റെ മനസ്സ്‌ ശാന്തമായതായി എനിക്ക്‌ അനുഭവപ്പെട്ടു. ക്രിസ്‌തീയസഹവാസത്തിന്റെ ശക്തി എന്താണെന്ന്‌ എനിക്ക്‌ അന്നു മനസ്സിലായി.” ഒരു ദുരന്തത്തിനു ശേഷം താൻ പങ്കെടുത്ത യോഗങ്ങളെക്കുറിച്ച്‌ ഒരു സഹോദരി പറഞ്ഞത്‌, “അത്‌ എന്റെ ജീവനാഡിയായിരുന്നു” എന്നാണ്‌.—റോമ. 1:11, 12; 12:12.

ദുരിതാശ്വാസശുശ്രൂഷ—അതിന്റെ നിലനിൽക്കുന്ന പ്രയോജനങ്ങൾ

15, 16. (എ) ദുരിതാശ്വാസപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിലൂടെ കൊരിന്തിലും മറ്റ്‌ ഇടങ്ങളിലുമുള്ള ക്രിസ്‌ത്യാനികൾക്ക്‌ എന്തു പ്രയോജനം ലഭിക്കുമായിരുന്നു? (ബി) ദുരിതാശ്വാസപ്രവർത്തനങ്ങൾ ഇന്നു നമുക്ക്‌ എങ്ങനെയാണു പ്രയോജനപ്പെടുന്നത്‌?

15 ദുരിതാശ്വാസശുശ്രൂഷയെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ, ആ പ്രവർത്തനത്തിൽ പങ്കെടുക്കുന്നതിലൂടെ കൊരിന്തിലുള്ളവർക്കും മറ്റു ക്രിസ്‌ത്യാനികൾക്കും ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും പൗലോസ്‌ വിശദീകരിച്ചു. പൗലോസ്‌ പറഞ്ഞു: “ദൈവം നിങ്ങളോട്‌ അളവറ്റ അനർഹദയ കാണിച്ചതുകൊണ്ട്‌ അവർ (അതായത്‌, സഹായം ലഭിച്ച യരുശലേമിലെ ജൂതക്രിസ്‌ത്യാനികൾ) നിങ്ങളെ സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ അവർ നിങ്ങൾക്കുവേണ്ടി ഉള്ളുരുകി പ്രാർഥിക്കുന്നു.” (2 കൊരി. 9:14) അതെ, കൊരിന്തിലുള്ളവർ കാണിച്ച ഉദാരത, ജനതകളിൽപ്പെട്ടവർ ഉൾപ്പെടെ കൊരിന്തിലുള്ള സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ യരുശലേമിലെ ജൂതക്രിസ്‌ത്യാനികളെ പ്രേരിപ്പിക്കുമായിരുന്നു. അത്‌ അവർക്കു കൊരിന്തിലുള്ളവരോടുള്ള സ്‌നേഹത്തിന്റെ ആഴം കൂട്ടുകയും ചെയ്യുമായിരുന്നു.

16 ദുരിതാശ്വാസപ്രവർത്തനത്തിന്റെ പ്രയോജനങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ ആ വാക്കുകൾക്കു നമ്മുടെ നാളിലുള്ള പ്രസക്തിയെപ്പറ്റി 1945 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ സമർപ്പിതജനത്തിലെ ഒരു കൂട്ടം അവരുടെ ഇടയിലെ മറ്റൊരു കൂട്ടത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സംഭാവനകൾ നൽകുമ്പോൾ അത്‌ അവരുടെ ഒരുമയെ എത്രമാത്രം ബലപ്പെടുത്തുന്നെന്നോ!” ഇന്നു ദുരിതാശ്വാസപ്രവർത്തകർ ആ വാക്കുകളുടെ സത്യത അനുഭവിച്ചറിയുന്നു. പ്രളയക്കെടുതികളിൽ സഹായവുമായി എത്തിയ ഒരു മൂപ്പൻ പറയുന്നു: “ആ ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുത്തപ്പോൾ എനിക്കു സഹോദരങ്ങളോട്‌ എന്നത്തെക്കാളും അടുപ്പം തോന്നി.” സഹായം ലഭിച്ച മറ്റൊരു സഹോദരി നന്ദിയോടെ ഇങ്ങനെ ഓർക്കുന്നു: “ഇന്ന്‌, ഭൂമിയിലെ പറുദീസയോടു തുലനം ചെയ്യാവുന്ന ഒന്നുണ്ട്‌, അതു നമ്മുടെ സഹോദരസമൂഹമാണ്‌.”—സുഭാഷിതങ്ങൾ 17:17 വായിക്കുക.

17. (എ) യശയ്യ 41:13-ലെ വാക്കുകൾ ദുരിതാശ്വാസപ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയാണ്‌? (ബി) ദുരിതാശ്വാസപ്രവർത്തനങ്ങൾ എങ്ങനെയാണ്‌ യഹോവയെ മഹത്ത്വപ്പെടുത്തുന്നതെന്നും നമ്മുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതെന്നും തെളിയിക്കുന്ന ചില ഉദാഹരണങ്ങൾ നൽകുക. (“ദുരിതാശ്വാസവുമായി ഓടിയെത്തുന്ന സന്നദ്ധസേവകർ” എന്ന ചതുരവും കാണുക.)

17 ദുരന്തബാധിതപ്രദേശത്ത്‌ ദുരിതാശ്വാസപ്രവർത്തകർ എത്തുമ്പോൾ അവിടെയുള്ള സഹോദരങ്ങൾ യഹോവ തന്നിരിക്കുന്ന ഉറപ്പ്‌ എത്ര സത്യമാണെന്ന്‌ അനുഭവിച്ചറിയുന്നു. യഹോവ പറയുന്നു: “‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യശ. 41:13) ദുരന്തത്തെ അതിജീവിച്ച ഒരു സഹോദരി പറയുന്നു: “നാശനഷ്ടങ്ങൾ കണ്ട്‌ ഞാൻ ആകെ ആശയറ്റ അവസ്ഥയിലായി. പക്ഷേ യഹോവ എനിക്കു കൈ നീട്ടിത്തന്നു. സഹോദരങ്ങൾ ചെയ്‌തുതന്ന സഹായം വർണിക്കാൻ എനിക്കു വാക്കുകളില്ല.” ദുരന്തം കെടുതികൾ വിതച്ച ഒരു പ്രദേശത്തെ രണ്ടു മൂപ്പന്മാർ തങ്ങളുടെ സഭകളെ പ്രതിനിധീകരിച്ച്‌ ഇങ്ങനെ എഴുതി: “ആ ഭൂകമ്പം ഞങ്ങളെയെല്ലാം വലിയ വേദനയിലാഴ്‌ത്തി, പക്ഷേ നമ്മുടെ സഹോദരങ്ങളിലൂടെ യഹോവ തരുന്ന സഹായം എന്താണെന്നു ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച്‌ ഇതുവരെ ഞങ്ങൾക്കു കേട്ടറിവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഞങ്ങൾ അതു സ്വന്തകണ്ണാൽ കണ്ടിരിക്കുന്നു.”

യഹോവയുടെ സംഘടനയുടെ നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന പീറ്റർ ജോൺസൺ

അത്‌ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു

ദുരിതാശ്വാസപ്രവർത്തനങ്ങൾ ചെറുപ്പക്കാരെ എങ്ങനെ സ്വാധീനിച്ചേക്കാം? 18 വയസ്സുള്ളപ്പോൾ ആദ്യമായി അത്തരം ഒരു പ്രവർത്തനത്തിൽ പങ്കെടുത്ത പീറ്റർ ജോൺസൺ സഹോദരന്റെ കാര്യമെടുക്കുക. അദ്ദേഹം പറയുന്നു: “സഹോദരങ്ങൾ കാണിച്ച നന്ദിയും കൊടുക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയാനായതും എന്നെ ആഴമായി സ്‌പർശിച്ചു. കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ എന്റെ ജീവിതം ഉപയോഗിക്കണമെന്നുള്ള ആഗ്രഹം അതോടെ കൂടുതൽ ശക്തമായി.” തുടർന്ന്‌ പീറ്റർ സഹോദരൻ മുൻനിരസേവനം തുടങ്ങി. ബഥേലിൽ സേവിച്ച അദ്ദേഹം പിന്നീടു മേഖലാ നിർമാണ കമ്മിറ്റിയിൽ സേവിക്കാൻ തുടങ്ങി. സഹോദരൻ പറയുന്നു: “അന്ന്‌ 1974-ൽ ആദ്യമായി ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുത്തത്‌ എന്റെ ജീവിതംതന്നെ മാറ്റിമറിച്ചു.” നിങ്ങൾ ചെറുപ്പമാണോ? നിങ്ങൾക്കും പീറ്റർ സഹോദരനെപ്പോലെയാകണമെന്നുണ്ടോ? ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്‌ യഹോവയുടെ സേവനത്തിലായിരിക്കുന്ന നിങ്ങളുടെ ജീവിതവും ഒരുപക്ഷേ മാറ്റിമറിച്ചേക്കാം!

നിങ്ങൾക്കും പങ്കെടുക്കണമെന്നുണ്ടോ?

18. ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? (“അത്‌ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു” എന്ന ചതുരവും കാണുക.)

18 ദുരിതാശ്വാസപ്രവർത്തനം നൽകുന്ന സന്തോഷം നിങ്ങൾക്കും രുചിച്ചറിയണമെന്നുണ്ടോ? എങ്കിൽ, രാജ്യഹാൾ നിർമാണപ്രവർത്തനത്തിൽ പങ്കെടുക്കുന്നവരിൽനിന്നാണു മിക്കപ്പോഴും ദുരിതാശ്വാസപ്രവർത്തകരെ തിരഞ്ഞെടുക്കുന്നതെന്നു മനസ്സിൽപ്പിടിക്കുക. അതിലേക്ക്‌ ഒരു അപേക്ഷാഫാറം പൂരിപ്പിച്ചുനൽകാൻ ആഗ്രഹിക്കുന്നെന്ന കാര്യം നിങ്ങളുടെ മൂപ്പന്മാരോടു പറയാനാകും. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നല്ല അനുഭവപരിചയമുള്ള ഒരു മൂപ്പൻ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ദുരിതാശ്വാസ കമ്മിറ്റിയിൽനിന്ന്‌ ഔദ്യോഗികമായി ക്ഷണം കിട്ടിയതിനു ശേഷം മാത്രമേ നിങ്ങൾ ദുരന്തബാധിതപ്രദേശത്തേക്കു ചെല്ലാവൂ.” ദുരിതാശ്വാസപ്രവർത്തനം ക്രമീകൃതമായ വിധത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ അതു സഹായിക്കും.

19. ദുരിതാശ്വാസപ്രവർത്തകരുടെ പ്രവർത്തനങ്ങൾ, നമ്മൾ ക്രിസ്‌തുശിഷ്യരാണെന്നു തെളിയിക്കുന്നത്‌ എങ്ങനെ?

19 “തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം” എന്ന യേശുവിന്റെ കല്‌പന അനുസരിക്കാനുള്ള സവിശേഷമായൊരു മാർഗമാണു ദുരിതാശ്വാസപ്രവർത്തനം എന്നതിനു സംശയമില്ല. നമ്മൾ ശരിക്കും ക്രിസ്‌തുശിഷ്യരാണെന്ന്‌ അത്തരം സ്‌നേഹം തെളിയിക്കുന്നു. (യോഹ. 13:34, 35) ദൈവരാജ്യത്തെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുന്നവർക്കു വേണ്ട സഹായം എത്തിച്ചുകൊടുത്തുകൊണ്ട്‌ യഹോവയെ മഹത്ത്വപ്പെടുത്തുന്ന ധാരാളം സന്നദ്ധസേവകർ നമുക്കുണ്ട്‌. മനസ്സൊരുക്കത്തോടെയുള്ള അവരുടെ പ്രവർത്തനങ്ങൾ നമുക്ക്‌ ഇന്ന്‌ എത്ര വലിയൊരു അനുഗ്രഹമാണ്‌!

a നമ്മുടെ സഹവിശ്വാസികൾക്കു ദുരിതാശ്വാസം എത്തിക്കുന്നതിനെക്കുറിച്ചാണ്‌ ഈ അധ്യായം. എന്നാൽ പലപ്പോഴും നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾകൊണ്ട്‌ സാക്ഷികളല്ലാത്തവർക്കും പ്രയോജനം ലഭിക്കാറുണ്ട്‌.—ഗലാ. 6:10.

b ‘ശുശ്രൂഷാദാസന്മാരെ’ക്കുറിച്ച്‌ വിവരിച്ചപ്പോൾ ഡിയാക്കോണോസ്‌ (ശുശ്രൂഷകൻ) എന്ന വാക്കിന്റെ ബഹുവചനരൂപമാണു പൗലോസ്‌ ഉപയോഗിച്ചത്‌.—1 തിമൊ. 3:12.

c 1994 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-27 പേജുകളിലെ “നമ്മുടെ വിശ്വാസ കുടുംബത്തിൽപ്പെട്ട ബോസ്‌നിയക്കാരെ സഹായിക്കൽ” എന്ന ലേഖനം കാണുക.

ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥമാണ്‌?

  • ദുരിതാശ്വാസപ്രവർത്തനങ്ങൾ യഹോവയ്‌ക്കുള്ള വിശുദ്ധസേവനത്തിന്റെ ഭാഗമായിരിക്കുന്നത്‌ എങ്ങനെ?

  • നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ മൂന്നു പ്രധാനലക്ഷ്യങ്ങൾ ഏതെല്ലാം?

  • ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഫലമായി ലഭിക്കുന്ന, നിലനിൽക്കുന്ന പ്രയോജനങ്ങൾ ഏതെല്ലാം?

  • യോഹന്നാൻ 13:34-ലെ യേശുവിന്റെ കല്‌പനയുമായി ദുരിതാശ്വാസപ്രവർത്തനത്തിനുള്ള ബന്ധം എന്താണ്‌?

ദുരിതാശ്വാസവുമായി ഓടിയെത്തുന്ന സന്നദ്ധസേവകർ

മധ്യ ആഫ്രിക്ക, പടിഞ്ഞാറൻ ആഫ്രിക്ക

1994-ൽ ഏതാണ്ട്‌ 8,00,000 ആളുകളാണു റുവാണ്ടയിൽ വംശഹത്യക്ക്‌ ഇരയായത്‌. ചിലപ്പോൾ സംഖ്യ അതിലും അധികമായിരിക്കാം. ആ കൂട്ടക്കൊലയെത്തുടർന്ന്‌ മധ്യ ആഫ്രിക്കയിലെ മറ്റു പല ദേശങ്ങളിലേക്കും പ്രശ്‌നം വ്യാപിച്ചു. അവിടത്തെ അഭയാർഥിക്യാമ്പുകൾ നിറഞ്ഞുകവിഞ്ഞു. ക്ലേശം അനുഭവിക്കുന്ന തങ്ങളുടെ സഹാരാധകരെ സഹായിക്കാൻ ബെൽജിയം, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികൾ വസ്‌ത്രം, മരുന്ന്‌, കൂടാരങ്ങൾ, ഭക്ഷണം, മറ്റ്‌ അവശ്യസാമഗ്രികൾ എന്നിവ വിമാനമാർഗം അയച്ചുകൊടുത്തു. ഏതാണ്ട്‌ 300 ടൺ വരുന്ന സാധനങ്ങൾ ആഴ്‌ചകൾക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേർന്നു.

ആഫ്രിക്കയിൽ ആഭ്യന്തരയുദ്ധം, ക്ഷാമം, രോഗങ്ങൾ എന്നിവയാൽ വലയുന്ന സഹോദരങ്ങൾക്കു സഹായവുമായി ഫ്രാൻസിൽനിന്ന്‌ ഒരു സംഘം എത്തി. സാക്ഷികളായ പത്തു ഡോക്‌ടർമാരും നഴ്‌സുമാരും അടങ്ങിയ ആ സംഘം കഴിഞ്ഞ രണ്ടു വർഷക്കാലം മാത്രം ഏതാണ്ട്‌ 10,000-ത്തിലധികം ആളുകൾക്കു വൈദ്യസഹായം നൽകി. അവരുടെ പ്രവർത്തനം യഹോവയെയും യഹോവയുടെ സംഘടനയെയും എത്ര മഹത്ത്വപ്പെടുത്തുന്നു! ആ നഴ്‌സുമാരിൽ ഒരാൾ പറയുന്നു: “നമ്മുടെ സഹോദരീസഹോദരന്മാരെ സഹായിക്കാൻ ഞങ്ങൾ ഒരു സ്ഥലത്ത്‌ എത്തുമ്പോൾ ആളുകൾ ആദരവോടെ ഇങ്ങനെ പറയുന്നതു ഞങ്ങൾ കേട്ടിട്ടുണ്ട്‌: ‘ഇവർ യഹോവയുടെ സാക്ഷികളാണ്‌. ഇവർ ഇവരുടെ സഹോദരങ്ങളെ സഹായിക്കാൻ വന്നതാണ്‌.’” നഴ്‌സിൽനിന്ന്‌ വേണ്ട സഹായം ലഭിച്ച ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “എന്റെ സഹോദരീ, നന്ദി. യഹോവേ, നന്ദി.”

ചിലപ്പോഴൊക്കെ വലിയ അപകടങ്ങൾ നടക്കുമ്പോഴും ദുരിതാശ്വാസം എത്തിക്കേണ്ടിവന്നേക്കാം. 2012-ൽ നൈജീരിയയിലുണ്ടായ ഒരു റോഡപകടത്തിൽ 13 സാക്ഷികളാണു കൊല്ലപ്പെട്ടത്‌. എല്ലാവരും ഒരു സഭയിലെ അംഗങ്ങൾ! മറ്റ്‌ 54 പേർക്ക്‌ ആ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റു. ദുരന്തത്തിന്‌ ഇരയായവർക്ക്‌ 24 മണിക്കൂറും വ്യക്തിപരമായ ശ്രദ്ധ കിട്ടാൻ വേണ്ട ക്രമീകരണങ്ങൾ ദുരിതാശ്വാസ കമ്മിറ്റി ചെയ്‌തു. പരിക്കേറ്റ സഹോദരീസഹോദരന്മാർക്കു കിട്ടുന്ന സഹായപ്രവാഹം കണ്ട്‌ ആ ആശുപത്രിയിൽ കിടന്നിരുന്ന ഒരു സ്‌ത്രീ തന്റെ വൈദികനെ ഫോണിൽ വിളിച്ചു. അവർ പറഞ്ഞു: “നമ്മുടെ സഭയിൽനിന്ന്‌ ആരും ഇതുവരെ എന്നെ കാണാൻ വന്നില്ല. സ്‌നേഹം എന്താണെന്നു കാണണമെങ്കിൽ ആശുപത്രിയിലേക്കു വന്ന്‌ യഹോവയുടെ സാക്ഷികളെ നോക്ക്‌.”

ചെറിയൊരു സഭയായിരുന്നു അത്‌. അവിടത്തെ സഹോദരങ്ങൾക്കുണ്ടായ നഷ്ടം വളരെ വലുതായിരുന്നെങ്കിലും സഹാരാധകരിൽനിന്ന്‌ ലഭിച്ച സ്‌നേഹം അവർക്കു വലിയൊരു ആശ്വാസമായിരുന്നു. ദുരന്തത്തിന്‌ ഇരയായ സഹോദരങ്ങളെ ദുരിതാശ്വാസപ്രവർത്തകർ സ്‌നേഹപൂർവം പരിപാലിക്കുന്നതു കണ്ടത്‌, ആ സഭയിലെ പല സഹോദരങ്ങളെയും മറ്റൊരു വിധത്തിലും സ്വാധീനിച്ചു. അവർ ശുശ്രൂഷ കൂടുതൽ ഊർജിതമാക്കി. അപകടത്തിനു മുമ്പ്‌ ആ സഭയിൽ 35 പ്രചാരകരാണുണ്ടായിരുന്നത്‌. ഒരു വർഷത്തിനുള്ളിൽ അത്‌ 60 ആയി ഉയർന്നു.

ഓസ്‌ട്രേലിയ

2013-ൽ ക്വീൻസ്‌ലാൻഡിന്റെ തീരപ്രദേശത്ത്‌ ചിലയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. 70 സാക്ഷികൾ ഭവനരഹിതരായി. വെള്ളം കയറിയ വീട്ടിൽനിന്ന്‌ മകളെയും കൂട്ടി ഇറങ്ങേണ്ടിവന്ന മാർക്കും റോണ്ടയും എത്തിച്ചേർന്നത്‌ ഒരു ദുരിതാശ്വാസകേന്ദ്രത്തിലാണ്‌. അവിടം ആളുകളെക്കൊണ്ട്‌ തിങ്ങിനിറഞ്ഞിരുന്നു. “അവിടെ കയറി നിൽക്കാമെന്നല്ലാതെ മറ്റൊന്നിനും സ്ഥലമുണ്ടായിരുന്നില്ല” എന്നു റോണ്ട പറയുന്നു. ഇടയ്‌ക്കിടെ അവിടെ ഹെലിക്കോപ്‌റ്ററുകൾ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു. അവയുടെ കാതടപ്പിക്കുന്ന ശബ്ദംകൂടെയായപ്പോൾ അവിടത്തെ അന്തരീക്ഷം കുറച്ചുകൂടെ ഭയാനകമായി. ആധിയോടെ റോണ്ട ഭർത്താവിനോടു ചോദിച്ചു: “നമ്മൾ ഇനി എന്തു ചെയ്യും?” സഹായത്തിനായി മാർക്ക്‌ യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. റോണ്ട പറയുന്നു: “30 മിനിട്ടു കഴിഞ്ഞുകാണും, അവിടെ ഒരു കാർ വന്നു നിന്നു. അതിൽനിന്ന്‌ മൂന്നു സഹോദരന്മാർ പുറത്ത്‌ ഇറങ്ങി. അവർ ഞങ്ങളോടു പറഞ്ഞു: ‘ഞങ്ങൾ നിങ്ങളെ ഇവിടെനിന്ന്‌ കൂട്ടിക്കൊണ്ട്‌ പോകുകയാണ്‌. നിങ്ങൾക്ക്‌ ഒരു സഹോദരന്റെ വീട്ടിൽ താമസം ശരിയാക്കിയിട്ടുണ്ട്‌.’” റോണ്ട തുടരുന്നു: “യഹോവയുടെ സംഘടനയുടെ സ്‌നേഹവും കരുതലും അനുഭവിച്ചറിഞ്ഞ ആ നിമിഷം ഞങ്ങളുടെ ഉള്ളിൽ തോന്നിയ വികാരങ്ങൾ വിവരിക്കുക പ്രയാസമാണ്‌.”

സഹോദരങ്ങളെ സഹായിക്കാൻ ആ പ്രദേശത്തേക്ക്‌ 250 സന്നദ്ധസേവകരാണു പാഞ്ഞെത്തിയത്‌. പ്രായമുള്ള ഒരു സഹോദരൻ പറയുന്നു: “എവിടെനിന്ന്‌ എന്ന്‌ അറിയില്ല, അവിടെ പെട്ടെന്ന്‌ ഒരു കൂട്ടം സാക്ഷികൾ പ്രത്യക്ഷപ്പെട്ടു. ആകെ താറുമാറായിക്കിടന്ന എന്റെ വീടു വൃത്തിയാക്കാൻ അവർ ഉറുമ്പുകളെപ്പോലെ അധ്വാനിച്ചു. ഞങ്ങളുടെ തുണയ്‌ക്കെത്തിയ അവരെ ഞാനും ഭാര്യയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല.”

ബ്രസീൽ

2008-ൽ ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സാന്റ കാറ്ററിന സംസ്ഥാനത്ത്‌ 80,000 പേർ ഭവനരഹിതരായി. “മണ്ണും ചെളിയും മരങ്ങളും ചേർന്ന ഒരു സുനാമിപോലെയാണ്‌ അതു വന്നത്‌” എന്നാണ്‌ ഒരു പ്രദേശവാസി പറഞ്ഞത്‌. ചില സഹോദരങ്ങൾ ഒരു സമ്മേളനഹാളിൽ അഭയം തേടി. ആ ഹാളിന്റെ പരിപാലകനായ മാർസ്യൂ പറയുന്നു: “രക്ഷപ്പെട്ടുവന്ന അവർക്ക്‌, അപ്പോൾ ധരിച്ചിരുന്ന വസ്‌ത്രങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അതാകട്ടെ, നിറയെ ചെളിയും.” ഒരു സഹോദരി പറയുന്നു: “ഞങ്ങളുടെ വീടു തകർന്നു. നിമിഷങ്ങൾകൊണ്ട്‌ അത്‌ ഇല്ലാതാകുന്നതു കണ്ടപ്പോൾ വലിയ വേദന തോന്നിയെങ്കിലും സഹോദരീസഹോദരന്മാർ ഞങ്ങളെ ആശ്വസിപ്പിച്ചു. അതു ഞാൻ ഒരിക്കലും മറക്കില്ല. എത്ര പേരാണെന്നോ ഞങ്ങളെ അവരുടെ സ്‌നേഹം അറിയിച്ചത്‌. ആത്മീയകാര്യങ്ങളെ വിലയുള്ളതായി കാണേണ്ടതിന്റെ പ്രാധാന്യം ആ അനുഭവത്തിൽനിന്ന്‌ ഞാൻ പഠിച്ചു.”

ബ്രസീലിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുവേണ്ടി സംഭാവനയായി കിട്ടിയ സാമഗ്രികൾ ക്രമീകരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന യഹോവയുടെ സാക്ഷികൾ

ദുരിതാശ്വാസകേന്ദ്രമാക്കി മാറ്റിയ ബ്രസീലിലെ സാന്റ കാറ്ററിനയിലുള്ള സമ്മേളനഹാൾ. നിറയെ ദുരിതാശ്വാസസാമഗ്രികൾ വെച്ചിരിക്കുന്നു (2009-ലെ ചിത്രം)

റിയോ ഡി ജനൈറോ നഗരത്തിന്‌ അടുത്തുള്ള മലഞ്ചെരിവുകളിലെ ചില ജനവാസമേഖലകൾ മണ്ണിടിച്ചിലിൽ അപ്പാടെ നശിച്ചുപോയിട്ടുണ്ട്‌. ഇടയ്‌ക്കിടെ ഉണ്ടാകുന്ന അത്തരം പ്രകൃതിദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ സഹോദരങ്ങൾ സ്ഥിരമായി ഒരു ദുരിതാശ്വാസ കമ്മിറ്റി രൂപീകരിച്ചു. മണ്ണിടിച്ചിൽ ഭീഷണിയുണ്ടാകുമ്പോൾ, മുന്നറിയിപ്പു കൊടുക്കാൻ നിയമിതരായ സഹോദരങ്ങൾ (അവർ ദുരന്തബാധിതപ്രദേശത്ത്‌ താമസിക്കുന്നവരായിരിക്കും.) ആ കമ്മിറ്റിയെ വിവരം അറിയിക്കും. പെട്ടെന്നുതന്നെ സന്നദ്ധസേവകർ, “യഹോവയുടെ സാക്ഷികൾ—ജീവകാരുണ്യപ്രവർത്തനം” എന്ന്‌ എഴുതിയ ട്രക്കുകളിൽ സ്ഥലത്ത്‌ എത്തും. രക്ഷാദൗത്യത്തിന്‌ എത്തുന്ന സംഘങ്ങൾ സർവസജ്ജമായിരിക്കും. അതിലെ ഓരോ അംഗവും ചെയ്യേണ്ട കാര്യങ്ങൾ അവർക്കു മുൻകൂട്ടി നിശ്ചയിച്ചുകൊടുത്തിട്ടുമുണ്ടാകും. യഹോവയുടെ സാക്ഷികളാണെന്നു വ്യക്തമായി തിരിച്ചറിയിക്കുന്ന വസ്‌ത്രവും അവർ ധരിക്കും. അവരും ആശുപത്രി ഏകോപനസമിതിയിലെ സഹോദരന്മാരും ചേർന്ന്‌ പരിക്കു പറ്റിയ സഹോദരീസഹോദരന്മാർക്കു വേണ്ട ശുശ്രൂഷ നൽകും. ദുരിതാശ്വാസപ്രവർത്തകർ ഭക്ഷണം, വെള്ളം, മരുന്ന്‌, വസ്‌ത്രം, ശുചീകരണസാമഗ്രികൾ എന്നിവ എത്തിക്കും. വീടുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാറ്റുന്നതു ദുഷ്‌കരമായ ഒരു ജോലിയാണ്‌. അടുത്തിടെ ഉണ്ടായ ഒരു മണ്ണിടിച്ചിലിനെ തുടർന്ന്‌ 60 സന്നദ്ധസേവകർ ഒറ്റ വീട്ടിൽനിന്ന്‌ നീക്കിയതു നാലു ട്രക്കു നിറയെ മണ്ണും ചെളിയും ആയിരുന്നു.

ദുരന്തം നേരിടാനുള്ള മുൻകരുതൽ

ദുരന്തങ്ങൾ മുന്നിൽ കണ്ട്‌ തയ്യാറെടുപ്പുകൾ നടത്താനും അവയെ നേരിടാനും എന്തെല്ലാം ചെയ്യണമെന്നുള്ള മാർഗനിർദേശങ്ങൾ സഭാമൂപ്പന്മാർക്കും സഞ്ചാര മേൽവിചാരകന്മാർക്കും നൽകാൻ ലോകമെമ്പാടുമുള്ള ബ്രാഞ്ചുകൾക്കു ഭരണസംഘം നിർദേശം നൽകിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ദുരന്തം ആഞ്ഞടിക്കുന്നതിനു മുമ്പുതന്നെ തങ്ങളുടെ കൈയിൽ സഭയിലെ ഓരോ അംഗത്തെയും ബന്ധപ്പെടാനുള്ള വിവരങ്ങൾ ലഭ്യമാണെന്ന്‌ മൂപ്പന്മാർ ഉറപ്പുവരുത്തണം. അതു പുതുക്കി സൂക്ഷിക്കുകയും വേണം.

ദുരന്തം ആഞ്ഞടിക്കുമ്പോൾ!

  1. സഭയിലെ ഒരു കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കുന്ന ഒരു ക്രിസ്‌തീയമൂപ്പൻ

    ഓരോ സഭയിലെയും മൂപ്പന്മാർ എല്ലാ പ്രചാരകരെയും ബന്ധപ്പെടുന്നു

  2. മൂപ്പന്മാർ, മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകനെ വിവരം ധരിപ്പിക്കുന്നു

  3. സഭാ ഏകോപകന്മാരും സഞ്ചാരമേൽവിചാരകന്മാരും ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളും ബ്രാഞ്ചോഫീസും ചേർന്ന ആശയവിനിമയശൃംഖല

    ഏകോപകന്മാർ, സഞ്ചാര മേൽവിചാരകന്മാരെയും ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരന്മാരെയും വിവരം ധരിപ്പിക്കുന്നു. അവരാകട്ടെ ബ്രാഞ്ചോഫീസിനെ വിവരം അറിയിക്കുന്നു

  4. ഭക്ഷണവും വെള്ളവും

    എത്രയും പെട്ടെന്ന്‌ ഭക്ഷണം, വെള്ളം, താമസസൗകര്യം, വൈദ്യസഹായം എന്നിവ എത്തിക്കാനുള്ള ക്രമീകരണം ചെയ്യുന്നു. ഒപ്പം വൈകാരികവും ആത്മീയവും ആയ പിന്തുണയും അവർക്കു ലഭ്യമാക്കുന്നു

  5. ദുരന്തബാധിതപ്രദേശത്തെ ആവശ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട്‌ അവലോകനം ചെയ്യുന്നു

    ദുരന്തബാധിതപ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ചും, അവിടത്തെ ആവശ്യങ്ങളെക്കുറിച്ചും ഉള്ള ഒരു റിപ്പോർട്ട്‌, ഭരണസംഘത്തിന്റെ കോ-ഓർഡിനേറ്റേഴ്‌സ്‌ കമ്മിറ്റിക്കു ബ്രാഞ്ചോഫീസ്‌ അയച്ചുകൊടുക്കുന്നു

  6. ദുരിതാശ്വാസസാമഗ്രികൾ വിതരണം ചെയ്യുന്നു

    ദുരിതാശ്വാസ കമ്മിറ്റി ദുരിതാശ്വാസപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു, സാധാരണജീവിതത്തിലേക്കു മടങ്ങിവരാൻ സഹോദരീസഹോദരന്മാരെ സഹായിക്കുന്നു

  7. ഒരു വിമാനം പറക്കുന്നു

    കോ-ഓർഡിനേറ്റേഴ്‌സ്‌ കമ്മിറ്റി ആവശ്യങ്ങൾ വിലയിരുത്തുന്നു. ആവശ്യമെങ്കിൽ, സഹായം നൽകാൻ മറ്റു രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധസേവകർക്ക്‌ അനുമതി നൽകുന്നു

ദുരിതാശ്വാസപ്രവർത്തകർക്ക്‌ ഒരു ഉപകരണംകൂടി

യഹോവയുടെ സാക്ഷികളും ദുരിതാശ്വാസപ്രവർത്തനങ്ങളും (ഇംഗ്ലീഷ്‌) എന്ന ലഘുപത്രികയുടെ പുറംതാൾ

ജൂൺ 2013-ൽ യഹോവയുടെ സാക്ഷികളും ദുരിതാശ്വാസപ്രവർത്തനങ്ങളും (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക പുറത്തിറങ്ങി. ഐക്യനാടുകളിൽ ദുരന്തങ്ങൾ ഉൾപ്പെടെയുള്ള അടിയന്തിരസാഹചര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന ഗവൺമെന്റ്‌ ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കിയ ഒരു പ്രസിദ്ധീകരണമായിരുന്നു അത്‌. 1940-കളുടെ മധ്യകാലം മുതൽ നമ്മൾ നടത്തിപ്പോന്നിട്ടുള്ള ചില ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച്‌ അതിൽ വിശദീകരിച്ചിട്ടുണ്ട്‌. ഗോളവ്യാപകമായി നമ്മൾ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളുടെ വ്യാപ്‌തി വ്യക്തമാക്കുന്ന ഒരു ഭൂപടവും അതിലുണ്ട്‌. അത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു മൂപ്പൻ പറയുന്നു: “ദുരന്തങ്ങൾ ഉണ്ടാകുന്നതിനു വളരെ മുമ്പേതന്നെ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലെ പ്രധാനപ്പെട്ട ചില ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കാൻ ദുരിതാശ്വാസ കമ്മിറ്റിയിലെ സഹോദരങ്ങൾ ഈ ലഘുപത്രിക ഉപയോഗിക്കുന്നു. നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച്‌ അത്തരം ഉദ്യോഗസ്ഥർക്കു നേരത്തേതന്നെ പരിചയമുണ്ടെങ്കിൽ നമുക്ക്‌ ഒരു പ്രയോജനമുണ്ട്‌. ഒരു ദുരന്തം ഉണ്ടാകുമ്പോൾ അത്തരം പ്രദേശങ്ങളിലേക്കു കടന്നുചെല്ലാനുള്ള അനുമതി അവരിൽനിന്ന്‌ കിട്ടാൻ അപ്പോൾ കൂടുതൽ എളുപ്പമായിരിക്കും.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക