വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 2/22 പേ. 26-27
  • എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌
  • ഉണരുക!—1996
  • സമാനമായ വിവരം
  • സ്‌നേഹിക്കുന്നെന്ന്‌ അവരോടു പറയണം
    യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
  • “ഞാൻ വിശ്വാസം കാത്തുസൂക്ഷിച്ചു”
    വീക്ഷാഗോപുരം—1994
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—1996
ഉണരുക!—1996
g96 2/22 പേ. 26-27

എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌

ആരാണു നിങ്ങളുടെ സുഹൃത്തുക്കൾ? അവർ നിങ്ങളുടെപ്രായക്കാർ മാത്രമാണോ? തന്നെക്കാൾ ഏഴു ദശവർഷം പ്രായമേറിയസുഹൃത്തിനെക്കുറിച്ചുള്ള ഒരു ബാലികയുടെ വിവരണം വായിക്കുക.

ഏകദേശം ഒമ്പതു വർഷങ്ങൾക്കു മുമ്പ്‌, എനിക്ക്‌ ആറു വയസ്സു മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ കുടുംബം സ്‌കോട്ട്‌ലണ്ടിലുള്ള അബർദീനിലേക്കു താമസം മാറ്റി. ഒരു പുതിയ സ്‌കൂളിൽ പോയിത്തുടങ്ങേണ്ടതുകൊണ്ടും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കേണ്ടതുകൊണ്ടും ഈ കാലഘട്ടം എനിക്കു ഭയവിഹ്വലമായ ഒന്നായിരുന്നു. എന്നാൽ എന്റെ പുതിയ സാഹചര്യവുമായി മെല്ലെ ഇണങ്ങാൻ ഇടയാക്കിയ ഒന്നുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ മുമ്പൊരിക്കൽ പരിചയപ്പെട്ടിട്ടുള്ള പ്രായംചെന്ന ഒരു സ്‌ത്രീ താമസിച്ചിരുന്നതു ഞങ്ങളുടെ വീടിനടുത്തായിരുന്നു. ഞാനവരെ നന്നായി പരിചയപ്പെടുകയും പെട്ടെന്നുതന്നെ അവർ എത്ര താത്‌പര്യജനകയാണൈന്നു കണ്ടതിൽ അത്ഭുതപ്പെടുകയും ചെയ്‌തു. ഹൃദയത്തിൽ അവർ ചെറുപ്പമായിരുന്നു. അവർ മോടിയായി വസ്‌ത്രധാരണം ചെയ്‌തിരുന്നു.

ഞങ്ങൾ ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. അതുകൊണ്ട്‌ ലുയി ആന്റിയുടെ വീട്ടിൽ നിന്നും ഏകദേശം ഒരു മൈൽ അകലെയുള്ള ഒരു വീട്ടിലേക്കു ഞങ്ങൾ സ്ഥിരമായി താമസം മാറ്റി. ഞാൻ ബഹുമാനപൂർവം “ആന്റി” എന്നൊരു സ്‌നേഹദ്യോതക പദപ്രയോഗമാണ്‌ ഉപയോഗിച്ചിരുന്നത്‌. ഞാനും എന്റെ സഹോദരനും അവരെ സ്ഥിരമായി സന്ദർശിക്കാൻ തുടങ്ങിയിരുന്നതുകൊണ്ട്‌, ഞങ്ങൾ താമസം മാറ്റേണ്ടിവന്നപ്പോൾ എനിക്കു വളരെ വിഷമമായിരുന്നു.

എങ്കിലും ഞാൻ പഠിച്ചുകൊണ്ടിരുന്ന സ്‌കൂൾ ലുയി ആന്റിയുടെ വീടിനടുത്തായിരുന്നു. അതുകൊണ്ട്‌ എല്ലാ വെള്ളിയാഴ്‌ചയും, ക്ലാസു വിട്ടതിനു ശേഷം സ്‌കൂളിലുള്ള എന്റെ സായാഹ്‌ന സ്‌കോട്ടിഷ്‌ നൃത്തപരിശീലനത്തിനു മുമ്പ്‌ ഞാൻ ലഘുഭക്ഷണത്തിനായി ആന്റിയുടെ വീട്ടിൽ പോകുമായിരുന്നു. ഇതെന്റെ ദിനചര്യയായി മാറി. കൂട്ടത്തിൽ ഞാൻ എന്റെ കഥാപുസ്‌തകങ്ങളിലൊന്നു കൊണ്ടുപോകുമായിരുന്നു. ഞാൻ വെള്ളരിക്കാ സാൻഡ്‌വിച്ചു തിന്നുകയും ഒരു ഗ്ലാസു തണുത്ത പാൽ കുടിക്കുകയും ചെയ്യുന്നതിനിടക്ക്‌ അവർ അതെന്നെ വായിച്ചു കേൾപ്പിക്കുമായിരുന്നു.

വൈകിട്ട്‌ മൂന്നരയുടെ മണിയടിക്കുന്നതുവരെ വെള്ളിയാഴ്‌ചകൾ ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നാറുള്ളതു ഞാനോർക്കുന്നു. എനിക്ക്‌ ലുയി ആന്റിയുടെ അടുക്കലേക്കു പായാനുള്ള അടയാളമായി കരുതിയിരുന്ന ആ മണിയടിക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. പ്രായംചെന്ന ആളുകൾക്ക്‌ ഇത്രയും താത്‌പര്യജനകരും രസികരും ആയിരിക്കാൻ കഴിയുമെന്ന്‌ ആദ്യമായി ഈ സമയത്താണു ഞാൻ മനസ്സിലാക്കിയത്‌. വാസ്‌തവത്തിൽ ഞാനവരെ പ്രായംചെന്ന ഒരാളായി വീക്ഷിച്ചിരുന്നില്ല. എന്റെ മനസ്സിൽ അവർ തീർത്തും ചെറുപ്പമായിരുന്നു. അവർക്കു ഡ്രൈവിങ്‌ അറിയാമായിരുന്നു. കൂടാതെ സുഗന്ധപൂരിതമായ ഒരു വീടും പൂന്തോട്ടവും അവർ കാത്തുസൂക്ഷിച്ചിരുന്നു—ഒരു കുട്ടിക്ക്‌ ഇതിൽപ്പരമായി എന്തു വേണം?

മൂന്നു വർഷങ്ങൾ കടന്നുപോയി, ഞാൻ പ്രൈമറി സ്‌കൂളിന്റെ അവസാനവർഷത്തിലായിരുന്നു. ഇപ്പോഴാണു ലുയി ആന്റിക്കു തന്റെ പൂന്തോട്ടം കൂടുതൽ പണിയുണ്ടാക്കുന്നതായും, കുറച്ചുകൂടെ പ്രായോഗികമായ തിരഞ്ഞെടുപ്പ്‌ ഒരു ഫ്‌ളാറ്റാണെന്നും തോന്നിയത്‌. ആ സമയത്തു വാർധക്യം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ധാരണ എനിക്ക്‌ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ഫ്‌ളാറ്റ്‌ പട്ടണത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നത്‌ എന്നെ ആകെ വിഷമിപ്പിച്ചു. വെള്ളിയാഴ്‌ചകൾ ഒരിക്കലുമെനിക്കു മുമ്പത്തെപ്പോലെ ആകർഷണീയമായിരുന്നില്ല.

1990-ൽ, സെക്കൻഡറി സ്‌കൂളിലേക്കുള്ള എന്റെ മാറ്റം തീർച്ചയായി. അത്രയും വലിയൊരു സ്‌കൂളിൽ ഞാനെന്തു ചെയ്യും? ഞാനെങ്ങനെ പിടിച്ചുനിൽക്കും? ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നതു മറ്റൊരിടത്തായതിനാൽ എന്റെ സുഹൃത്തുക്കളെ വിട്ടു ഞാൻ മറ്റൊരു സ്‌കൂളിലേക്കു പോകണമായിരുന്നു. എന്നാൽ ലുയി ആന്റി അവിടെയുമുണ്ടായിരുന്നു. കാരണം അവർ മാറിത്താമസിച്ചിരുന്ന ഫ്‌ളാറ്റ്‌ എന്റെ സെക്കൻഡറി സ്‌കൂളിനു തൊട്ടടുത്തായിരുന്നു! ഉച്ചഭക്ഷണത്തിന്റെ സമയത്ത്‌ എന്റെ സാൻഡ്‌വിച്ചു കഴിക്കാൻ എനിക്കവരുടെ ഫ്‌ളാറ്റിലേക്കു വരാമോയെന്നു ഞാൻ അവരോടു ചോദിച്ചു. അങ്ങനെ വീണ്ടും മറ്റൊരു വിലയേറിയ ദിനചര്യ സ്ഥാപിക്കപ്പെട്ടു.

ഒരു കുട്ടിയും മുതിർന്നൊരാളും തമ്മിലുള്ള ബന്ധം എന്നതിൽ നിന്നും ഞങ്ങളുടേതു പരസ്‌പരസൗഹൃദം ആസ്വദിക്കുന്ന ഒന്നായി മാറിയത്‌ അപ്പോഴാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇതു പല വിധങ്ങളിലും പ്രകടമായിരുന്നു, എന്നാൽ എടുത്തു പറയാവുന്ന വിധങ്ങളിലൊന്ന്‌, ഞങ്ങളൊന്നിച്ച്‌ ഉത്‌കൃഷ്ടസാഹിത്യഗ്രന്ഥങ്ങൾ—എന്റെ കഥാപുസ്‌തകങ്ങൾക്കു പകരം ജേൻ, ഏർ, വില്ലെറ്റ്‌, പ്രൈഡ്‌ ആന്റ്‌ പ്രെജുഡിസ്‌, വിമെൻ ഇൻ വൈറ്റ്‌—വായിച്ചു തുടങ്ങിയപ്പോഴായിരുന്നു. എന്റെ അഭിരുചി പക്വത പ്രാപിച്ചിരുന്നു.

ആളുകളോടുള്ള സ്‌നേഹം ഒരു നൈപുണ്യവും കലയുമാണെന്നു ലുയി ആന്റി എന്നെ പഠിപ്പിച്ചു. അവരില്ലായിരുന്നെങ്കിൽ ഏറെ പ്രായമായതിനു ശേഷമല്ലാതെ ഞാൻ അതൊരിക്കലും ഗ്രഹിക്കയില്ലായിരുന്നു. അവരെന്നെ ശ്രദ്ധിക്കുവാൻ പഠിപ്പിച്ചു. പലയാളുകളും, പ്രായമായവരായാലും, യുവാക്കളായാലും, ഏറെ തിരക്കേറിയ ഈ ലോകത്തിൽ അതൊരിക്കലും പഠിക്കാറില്ല. ഞാൻ സോഫായിൽ കയറിയിരിക്കുമ്പോൾ അവരുടെ ജീവിതകഥകളും, അനുഭവങ്ങളും അവരെന്നെ പറഞ്ഞുകേൾപ്പിക്കുമായിരുന്നു. ഈ സ്‌ത്രീയുടെ അങ്ങേയറ്റം രസകരമായ അറിവിൽ എനിക്കു മതിപ്പു തോന്നുന്നു.

ലുയി ആന്റി പലതും ഉപേക്ഷിച്ചു—വിവാഹം, കുട്ടികൾ, ഒരു തൊഴിൽ—ദണ്ഡിപ്പിക്കുന്ന രോഗങ്ങളുമായി കഴിഞ്ഞിരുന്ന തന്റെ മാതാപിതാക്കളെയും, പേരമ്മയെയും പരിപാലിക്കുന്നതിനു വേണ്ടി. ഇത്‌ അവരുടെ ഇളയ സഹോദരനു മുഴുസമയ ശുശ്രൂഷയിൽ തുടരുന്നതിനു സാധ്യമാക്കിത്തീർത്തു.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ലുയി ആന്റിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്‌. വാർധക്യകാലം കൊണ്ടുവരുന്ന മോഹഭംഗവും ഞെരുക്കവും വേദനയും എനിക്കു കാണാൻ കഴിയുന്നു. അടുത്തകാലത്ത്‌ 84-ാം വയസ്സിൽ, അവർക്കു ഡ്രൈവിങ്‌ ഉപേക്ഷിക്കേണ്ടി വന്നു. ഇത്‌ അവരെ വളരെയധികം പീഡിപ്പിക്കുന്നു. വളരെ ചുറുചുറുക്കുള്ളൊരു ജീവിതമായിരുന്നു അവരുടേത്‌. ഇപ്പോൾ വീട്ടിൽ ഒതുങ്ങിക്കൂടുന്നതു വളരെ നിരാശാജനകമാണ്‌. ആളുകൾക്കു താനൊരു ബുദ്ധിമുട്ടാണെന്ന തോന്നലുമായി അവർക്കു പോരാടേണ്ടതുണ്ടായിരുന്നു. ഞങ്ങൾ അവരെ സ്‌നേഹിക്കുന്നുവെന്നും അവർക്കുവേണ്ടി എന്തും ചെയ്യുമെന്നും എത്രതന്നെ പറഞ്ഞാലും ശരി, അവർക്കിപ്പോഴും താൻ കുറ്റക്കാരിയാണെന്ന തോന്നലാണ്‌.

അവർക്കു തനിയെ കുളിക്കാനും വസ്‌ത്രം ധരിക്കാനും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുവെന്നത്‌ ഇപ്പോൾ സംഗതിയെ കൂടുതൽ വഷളാക്കുന്നു. മറ്റുള്ളവർക്കുവേണ്ടി അവർ ഇതെല്ലാം ചെയ്‌തിട്ടുണ്ടെങ്കിലും അത്തരത്തിലുള്ള സഹായം സ്വയം ആവശ്യമായി വരുന്ന നിലയിലാണെന്നു തോന്നുന്നത്‌ ഇപ്പോൾ ഒരു പരിശോധനയാണ്‌. ആളുകൾക്കു സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്തപ്പോൾപോലും അവർ നമ്മുടെ ആദരവ്‌ അർഹിക്കുന്നു എന്ന്‌ ഇതെന്നെ പഠിപ്പിക്കുന്നു.

എന്തായാലും, മറ്റെല്ലാറ്റിനുംമീതെ വാർധക്യം പ്രാപിക്കുക എന്നാൽ എന്താണെന്നു മനസ്സിലാക്കാൻ ഈ അനുഭവം എന്നെ സഹായിച്ചു. ലുയി ആന്റിക്ക്‌ ഇനിമേൽ ചെയ്യാൻ സാധിക്കാത്ത ഓരോ കാര്യവും എന്നെ കരയിക്കുന്നു. എല്ലാറ്റിലുമുപരി, ഞാനവരെ നിരാശയിലോ, ദുഷ്‌കരമായ വേദനയിലോ കാണുമ്പോൾ എനിക്കു വീണ്ടും വീണ്ടും കരയണമെന്നു തോന്നും. അവരുടെ ജ്ഞാനമെല്ലാം എന്നെക്കാൾ പ്രായം കുറഞ്ഞ ഒരു കുട്ടിയാൽ ആസ്വദിക്കപ്പെടാതെയും വിലമതിക്കപ്പെടാതെയും പോകുമല്ലോ എന്നതാണ്‌ എന്റെ ദുഃഖം.

ഞാൻ അവർക്കു വേണ്ടതു ചെയ്‌തുകൊടുക്കുന്നുണ്ടോ എന്ന്‌ ഞാൻ ചിലപ്പോൾ സംശയിക്കാറുണ്ട്‌. ഞാൻ അവരെ സ്‌നേഹിക്കുന്നത്രയും അവർ എന്നെ സ്‌നേഹിക്കുന്നുണ്ടോ? എന്നാൽ ഞാൻ ഉച്ചഭക്ഷണത്തിനു പോകുന്ന സമയത്ത്‌ അവരെ ഒന്നു കെട്ടിപ്പിടിക്കുമ്പോൾ എല്ലാ സംശയങ്ങളും പമ്പകടക്കുന്നു.

ഇതുപോലൊരു സുഹൃത്തുള്ളതിൽ എനിക്ക്‌ അഭിമാനം തോന്നുന്നു. അവർ എന്നെ വളരെയധികം നല്ല ഗുണങ്ങൾ പഠിപ്പിച്ചിട്ടുണ്ട്‌—എല്ലാറ്റിലുമുപരിയായി, അവർ എന്നെ സ്‌നേഹത്തെക്കുറിച്ചു പഠിപ്പിച്ചിട്ടുണ്ട്‌. എന്റെ അതേ പ്രായത്തിലുള്ള ഒരു നൂറു സുഹൃത്തുക്കൾക്കു പകരമായി പോലും ഞാൻ അവരുമായുള്ള സൗഹൃദം കൈമാറ്റം ചെയ്യുകയില്ല. ഉടനെതന്നെ ഞാൻ സ്‌കൂൾ വിടുകയും, ഉച്ചഭക്ഷണത്തിനു വേണ്ടി അവരുടെ ഫ്‌ളാറ്റിലേക്കു പോകാതാകുകയും ചെയ്യുമെങ്കിലും, എന്റെ പ്രിയസുഹൃത്തിനെ സ്‌നേഹിക്കുന്നതോ സന്ദർശിക്കുന്നതോ സഹായിക്കുന്നതോ ഞാനൊരിക്കലും നിറുത്തുകയില്ല. നിങ്ങളെക്കാൾ മുമ്പേ മറ്റുള്ളവരെക്കുറിച്ചു ചിന്തിക്കുന്നതു ജീവിതത്തെ സഫലവും സന്തുഷ്ടവുമാക്കുമെന്ന്‌ അവരെന്നെ പഠിപ്പിച്ചിട്ടുണ്ട്‌.—സംഭാവന ചെയ്യപ്പെട്ടത്‌.

[26-ാം പേജിലെ ചിത്രം]

ലുയി ആന്റിയുമൊത്ത്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക