വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 6/22 പേ. 17-19
  • മോഷണം—എന്തുകൊണ്ടു പാടില്ല?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോഷണം—എന്തുകൊണ്ടു പാടില്ല?
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവർ മോഷ്ടിക്കുന്നതിന്റെ കാരണം
  • വേദനയെ മറയ്‌ക്കുന്നതോ?
  • സമപ്രായക്കാരും അവരുടെ സമ്മർദവും
  • ദൈവത്തിന്റെ വീക്ഷണഗതി സമ്പാദിക്കൽ
  • പ്രലോഭനത്തോടു പോരാടൽ
  • ദാരിദ്ര്യം മോഷണത്തിനുള്ള ന്യായീകരണമോ?
    ഉണരുക!—1997
  • മോഷണം പെരുകുന്നത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1993
  • കട്ടെടുക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2005
  • കടകളിൽനിന്നു കട്ടെടുക്കൽ വില ഒടുക്കുന്നത്‌ ആരെല്ലാം?
    ഉണരുക!—2005
കൂടുതൽ കാണുക
ഉണരുക!—1995
g95 6/22 പേ. 17-19

യുവജനങ്ങൾ ചോദിക്കുന്നു. . .

മോഷണം—എന്തുകൊണ്ടു പാടില്ല?

“പതിനാറു വയസ്സുള്ള എനിക്ക്‌ വളരെ വലിയ ഒരു പ്രശ്‌നമുണ്ട്‌. അടുത്തയിടെയായി ഞാൻ വളരെയധികം മോഷണം നടത്തുന്നു. ഞാൻ തെരുവുകടകളിലേക്കുചെന്ന്‌ ഏഴു ജോഡി കമ്മൽ മോഷ്ടിച്ചു, അത്രതന്നെ. എന്റെ പ്രശ്‌നത്തെക്കുറിച്ച്‌ ആരോടെങ്കിലും പറയാൻ എനിക്കു ഭയമാണ്‌. ദയവായി എന്നെ സഹായിക്കൂ!”

വളരെ അസ്വസ്ഥയായ ഒരു കൗമാരപ്രായക്കാരി ഒരു മാസികയിലെ ഉപദേശ പംക്തിക്ക്‌ എഴുതിയതാണ്‌ ഇത്‌. ഒരു എഴുത്തുകാരൻ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “ആയിരം കോടി രൂപ വിലവരുന്ന ഉപഭോക്തൃ വസ്‌തുക്കൾ . . . [ഐക്യനാടുകളിൽ] വർഷംതോറും ചില്ലറ വ്യാപാരശാലകളിൽനിന്നു മോഷ്ടിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ കളവുകൊണ്ടുപോകപ്പെടുകയോ അല്ലെങ്കിൽ അപഹരിക്കപ്പെടുകയോ ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. പീടികമോഷണവുമായി ബന്ധപ്പെട്ട എല്ലാ അറസ്റ്റുകളുടെയും ഏതാണ്ടു പകുതിക്കു കാരണം കൗമാരപ്രായക്കാരാണ്‌.”

അടുത്തയിടെ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പനുസരിച്ച്‌ ഹൈസ്‌കൂൾ (സെക്കണ്ടറി സ്‌കൂൾ) വിദ്യാർഥികളുടെ മൂന്നിലൊന്നിലധികം പീടികമോഷണം നടത്തുന്നുണ്ടെന്ന്‌ സമ്മതിച്ചുപറയുന്നു. ഗവേഷകരായ ജെയ്‌ൻ നോർമനും മൈറൻ ഹാരിസും നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പനുസരിച്ച്‌ “മിക്കവാറും എല്ലാ [യുവജനങ്ങളും] ഒരു സമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത്‌ പണം കൊടുക്കാതെ എന്തെങ്കിലും എടുത്തതായി സമ്മതിക്കുന്നു.”

അവർ മോഷ്ടിക്കുന്നതിന്റെ കാരണം

ആരുടെയെങ്കിലും ഏതെങ്കിലും സാധനം അനുവാദം കൂടാതെ മനഃപൂർവം എടുക്കുന്നവനാണു മോഷ്ടാവ്‌. വ്യക്തിപരമായ ആവശ്യംകൊണ്ടാണെന്നു പറഞ്ഞു മോഷണത്തെ ചിലപ്പോൾ നീതീകരിക്കുന്നതായി തോന്നിയേക്കാം. ദരിദ്രനായ ഒരു യുവാവ്‌ ഇപ്രകാരം അനുസ്‌മരിക്കുന്നു: “ഞാൻ പ്രയാസകരമായ ഒരു സാഹചര്യത്തിലായിരുന്നു. ഒരു [ഫാസ്റ്റ്‌-ഫുഡ്‌ റെസ്റ്ററൻറിന്റെ] പുറകിലേക്കു ചെന്ന്‌ ഞാൻ വാതിൽ തൊഴിച്ചു തുറന്ന്‌ കുറച്ചു കോഴിയിറച്ചി എടുത്തു. അത്രേയുള്ളൂ. വിശക്കുന്നുണ്ടായിരുന്നതുകൊണ്ടു മാത്രമാണു ഞാനങ്ങനെ ചെയ്‌തത്‌.”

ഒരു ബൈബിൾ സദൃശവാക്യം ഇപ്രകാരം പറയുന്നു: “കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല.” എങ്കിലും മോഷണം ധാർമികമായി തെറ്റാണ്‌. വിശപ്പുള്ള കള്ളൻപോലും കടുത്തശിക്ഷ അനുഭവിച്ചുകൊണ്ട്‌ “മടക്കിക്കൊടു”ക്കേണ്ടതുണ്ടായിരുന്നുവെന്ന്‌ അതിനടുത്ത ബൈബിൾ വാക്യം പ്രകടമാക്കി.—സദൃശവാക്യങ്ങൾ 6:30, 31.

എന്നാൽ, അവിശ്വസനീയമെന്നു പറയട്ടെ, ന്യായമായ എന്തെങ്കിലും ആവശ്യമുണ്ടായിട്ടു മോഷണം നടത്തുന്നതു കൗമാരപ്രായക്കാരായ മോഷ്ടാക്കളുടെ ഒരു ന്യൂനപക്ഷം മാത്രമേയുള്ളൂ. യുവതിയായ മേരി ജെയ്‌ൻ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “അതേ, ഞാൻ പീടികമോഷണം നടത്തി. അത്‌ യഥാർഥത്തിൽ വിചിത്രമായിരുന്നു, എന്തുകൊണ്ടെന്നാൽ ഞാനത്‌ എന്തിനാണു ചെയ്‌തതെന്ന്‌ എനിക്കറിയില്ല. എല്ലാറ്റിനും ആവശ്യമായ പണം മാതാപിതാക്കൾ എനിക്കു തരുന്നുണ്ട്‌. എനിക്കൊന്നിന്റെയും ആവശ്യമില്ലായിരുന്നു.”a സെവന്റീൻ മാസിക സമാനമായി ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “ദേശീയ കുറ്റകൃത്യ പ്രതിരോധ കൗൺസിൽ നടത്തിയ ഒരു സർവേയിൽ കുറ്റക്കാർ നൽകിയ ഏറ്റവും സാധാരണമായ കാരണം എന്തെങ്കിലും സൗജന്യമായി കിട്ടാൻ തങ്ങൾ ആഗ്രഹിച്ചിരുന്നു എന്നുള്ളതായിരുന്നു.” ചില യുവജനങ്ങളാണെങ്കിൽ കടകൾ ‘വളരെയധികം വില ചുമത്തുന്നു’ എന്നു വാദിച്ചുകൊണ്ട്‌ തങ്ങളുടെ മോഷണപ്രവൃത്തിയെ നീതീകരിക്കുകപോലും ചെയ്‌തു!

പല യുവജനങ്ങൾക്കും മോഷണം കേവലം വിരസത ലഘൂകരിക്കാനുള്ള ഒരു മാർഗം മാത്രമാണ്‌. “അതു സ്‌കൂൾ കഴിഞ്ഞ്‌ വെറുതേ ചെയ്യാനുള്ളതായിരുന്നു,” ജെരെമി എന്നു പേരുള്ള ഒരു മുൻ മോഷ്ടാവ്‌ വിശദീകരിച്ചു. മോഷണം ഉയർന്ന സാഹസികതയുള്ള ഒരുതരം കായികവിനോദമായിരിക്കുന്നതായും തോന്നുന്നു; മോഷ്ടിച്ചെടുത്ത ഒരു ബ്ലൗസ്‌ പേഴ്‌സിലേക്കു തിരുകുമ്പോഴോ ഒരു കോംപാക്‌റ്റ്‌ ഡിസ്‌ക്‌ ആരുംകാണാതെ സഞ്ചിയിൽ ഒതുക്കുമ്പോഴോ ഉണ്ടാകുന്ന അഡ്രീനലിൻ ഹോർമോണിന്റെ ഇരച്ചുകയറ്റം ചിലർ ഇഷ്ടപ്പെടുന്നതായി കാണുന്നു.

വേദനയെ മറയ്‌ക്കുന്നതോ?

തീർച്ചയായും, വിരസതയോടു പോരാടുന്നതിന്‌ ഒരു ജയിൽ ശിക്ഷയെ അഭിമുഖീകരിക്കുന്നതിനെക്കാളേറെ സുരക്ഷിതമായ മാർഗങ്ങളുണ്ട്‌. അപ്പോൾപ്പിന്നെ, അത്തരം ഹരംതേടലിനു പിന്നിൽ അൽപ്പം വിനോദത്തിനുവേണ്ടിയുള്ള ആഗ്രഹത്തെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നില്ലേ? ഉണ്ടെന്ന്‌ പല വിദഗ്‌ധരും വിശ്വസിക്കുന്നു. ലേഡീസ്‌ ഹോം ജേണൽ നിരീക്ഷിച്ചതനുസരിച്ച്‌ ചില യുവജനങ്ങൾ “വളർച്ചയുടെ സമ്മർദങ്ങളെ തരണം ചെയ്യുന്നതു വിഷമകരമായി കണ്ടെത്തുന്നു. മാതാപിതാക്കളുമായുള്ള ഒരു വഴക്കോ ഒരു സൗഹൃദത്തിന്റെ തകർച്ചയോ പരീക്ഷയിൽ താഴ്‌ന്ന മാർക്കു ലഭിക്കുന്നതോ അവർക്കു തങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ പറ്റില്ലെന്നു തോന്നാൻ ഇടയാക്കുന്നു; നിയമങ്ങൾ ലംഘിക്കുന്നത്‌ അവർക്ക്‌ ഒരു അധികാര ബോധം തിരികെ നൽകുന്നു.”

അതേ, ഒരു മോഷ്ടാവിന്റെ ധീരഭാവത്തിനു പിന്നിൽ വളരെയധികം ദുഃഖവും വേദനയും ഉണ്ടായിരിക്കാം. ബൈബിൾ പറയുന്നതുപോലെ, “ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം.” (സദൃശവാക്യങ്ങൾ 14:13) ആവർത്തിച്ചുള്ള പീടികമോഷണം വിഷാദത്തിന്റെ ഒരു അടയാളമാണെന്നു തെളിവു സൂചിപ്പിക്കുന്നു. ചില യുവ മോഷ്ടാക്കൾക്ക്‌ ബാലജന ദുഷ്‌പെരുമാറ്റത്തിന്റെ ചരിത്രമുള്ളതായിപ്പോലും കണ്ടെത്തിയിരിക്കുന്നു. വേദനയുടെ കാരണമെന്തായാലും മോഷണം പ്രദാനംചെയ്യുന്ന ഹരം, കുറഞ്ഞത്‌ കുറേ നേരത്തേക്കെങ്കിലും, ആ വേദനയെ ഇല്ലാതാക്കുന്നതായി തോന്നിയേക്കാം.b ഉദാഹരണത്തിന്‌, കാറുകൾ മോഷ്ടിച്ചു വന്യമായ ഉല്ലാസത്തിനുവേണ്ടി സവാരി നടത്തുന്ന ഒരു അമേരിക്കൻ യുവാവിന്റെ കാര്യമെടുക്കുക. അയാൾ ഇങ്ങനെ പറയുന്നു: “രസം തോന്നുന്നു, നിങ്ങൾക്ക്‌ പേടിയും ആവേശവും പോലുള്ള തോന്നലുണ്ടാകുന്നു.”

സമപ്രായക്കാരും അവരുടെ സമ്മർദവും

“മോശമായ സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:33, NW) ഈ സത്യം വ്യാപകമായി അംഗീകരിക്കപ്പെടുന്നു. എഴുത്തുകാരിയായ ഡെനിസ്‌ വി. ലാങ്‌ ഇപ്രകാരം നിരീക്ഷിച്ചു: “ഒരു യുവാവോ യുവതിയോ തനിയെ കുഴപ്പത്തിൽചെന്നു ചാടുന്നതു വിരളമാണ്‌.” പലപ്പോഴും, എന്തെങ്കിലും മോഷ്ടിക്കാനാവുമോ എന്ന്‌ സമപ്രായക്കാർ പരസ്‌പരം വെല്ലുവിളിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, അനേകം യുവജനങ്ങളും സമ്മർദത്തിനു വഴങ്ങിക്കൊടുക്കുന്നു.

“ജൂണിയർ ഹൈസ്‌കൂളിലെ ഒരു സംഘം പെൺകുട്ടികളുടെ കൂട്ടത്തിൽ ഞാൻ അകപ്പെട്ടു,” കാത്തി പറയുന്നു. മോഷ്ടാക്കൾക്കുവേണ്ടി മാത്രമുള്ള ആ ക്ലബ്ബിൽ അംഗത്വം ലഭിക്കണമെങ്കിലോ? വിലപിടിപ്പുള്ള ഒരു സ്വെറ്റർ മോഷ്ടിക്കണം. “ഞാൻ ആ ക്ലബ്ബിലായിരിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌ ഞാനൊരു കടയിൽച്ചെന്ന്‌ ഒരു സ്വെറ്റർ മോഷ്ടിച്ചു,” അവൾ സമ്മതിക്കുന്നു.

ദൈവത്തിന്റെ വീക്ഷണഗതി സമ്പാദിക്കൽ

നിങ്ങളുടെ കൊക്കിലൊതുങ്ങാത്ത സാധനങ്ങൾ സ്വന്തമാക്കുന്നതിന്‌, ഉയർന്ന അപകടസാധ്യതയുള്ള ഹരങ്ങൾ ആസ്വദിക്കുന്നതിന്‌, അല്ലെങ്കിൽ സമപ്രായക്കാരാൽ അംഗീകരിക്കപ്പെടുന്നതിന്‌ ഉള്ള ആഗ്രഹമാണ്‌ മോഷണം ആകർഷകമായി തോന്നാൻ ഇടയാക്കുന്നത്‌. എന്നിരുന്നാലും, ബൈബിളിലെ പത്തു കൽപ്പനകളിൽ ഒരെണ്ണം “മോഷ്ടിക്കരുതു” എന്നാണ്‌. (പുറപ്പാടു 20:15) ‘കള്ളന്മാർ ദൈവരാജ്യം അവകാശമാക്കുകയില്ല’ എന്ന്‌ അപ്പോസ്‌തലനായ പൗലോസ്‌ എഴുതി. (1 കൊരിന്ത്യർ 6:10) ക്രിസ്‌ത്യാനികളായി വളർത്തപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക്‌ ദൈവത്തിന്റെ വീക്ഷണഗതി പ്രത്യേക പ്രാധാന്യമുള്ളതായിരിക്കണം. നീതിയുടെ വേഷം ധരിച്ചിട്ട്‌ രഹസ്യജീവിതത്തിൽ ഒരു കള്ളനായി തുടരുന്നത്‌ എത്ര കപടമായിരിക്കും! അപ്പോസ്‌തലനായ പൗലോസ്‌ അതിങ്ങനെ എഴുതി: “അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?”—റോമർ 2:21.

അറസ്റ്റു ചെയ്യപ്പെടുന്നതിനുള്ള ലജ്ജാകരമായ സാധ്യതതന്നെ മോഷണക്കുറ്റം ഒഴിവാക്കാനുള്ള മതിയായ കാരണമാണ്‌. പിടികൂടപ്പെട്ടപ്പോൾ ഒരു യുവ മോഷ്ടാവ്‌ ഇപ്രകാരം പറഞ്ഞു: “ഞാൻ മരിക്കാനാഗ്രഹിച്ചു.” യഹോവ ‘കവർച്ച വെറുക്കുന്നു’ എന്ന്‌ അറിയുന്നതാണ്‌ മോഷ്ടിക്കാനുള്ള പ്രേരണക്ക്‌—അല്ലെങ്കിൽ സമ്മർദത്തിന്‌—വശംവദരാകുന്നത്‌ ഒഴിവാക്കാനുള്ള ഏറ്റവും ശക്തമായ കാരണം. (യെശയ്യാവു 61:8) ഒരുവന്‌ കടയുടെ അധികാരികളിൽനിന്നോ പൊലീസിൽനിന്നോ മാതാപിതാക്കളിൽനിന്നോ മോഷണം മറച്ചുവെക്കാൻ കഴിയുമെങ്കിലും അയാൾക്ക്‌ അത്‌ യഹോവയിൽനിന്നു മറച്ചുവെക്കാനാവില്ല. സത്യം വെളിപ്പെടുമെന്നുള്ളതു സുനിശ്ചിതമാണ്‌.—യെശയ്യാവു 29:15.

പാപം ഒരു മനുഷ്യനെ കാഠിന്യവാനാക്കുന്നുവെന്നും ഓർമിക്കുക. (എബ്രായർ 3:13) നിസ്സാരമായ മോഷണങ്ങൾ കൂടുതൽ ധിക്കാരപരവും സാഹസികവുമായ പ്രവർത്തനങ്ങളായിത്തീരാൻ പ്രവണത കാട്ടുന്നു. ഉദാഹരണത്തിന്‌, യുവാവായ റോജർ തന്റെ കുറ്റകൃത്യ ജീവിതരീതി ആരംഭിച്ചത്‌ അമ്മയുടെ പേഴ്‌സിൽനിന്നും പണം മോഷ്ടിച്ചുകൊണ്ടാണ്‌. ക്രമേണ അവൻ പ്രായമുള്ള സ്‌ത്രീകളെ തള്ളി താഴെയിട്ടിട്ട്‌ അവരുടെ പേഴ്‌സ്‌ മോഷ്ടിച്ചുകൊണ്ടു പോകാൻ തുടങ്ങി!

പ്രലോഭനത്തോടു പോരാടൽ

രഹസ്യത്തിൽ മോഷണം നടത്താൻ തുടങ്ങിയ ഒരുവന്‌ അതിൽനിന്നു വിട്ടുപോരുക എളുപ്പമല്ലായിരിക്കാം. “അത്‌ ഒരു തരത്തിലുള്ള ആസക്തി ആയിരുന്നു,” എന്ന്‌ ഒരു യുവാവു സമ്മതിച്ചുപറഞ്ഞു. തന്റെ വഴികൾക്കു മാറ്റം വരുത്താൻ ഒരു യുവാവിനെ അല്ലെങ്കിൽ യുവതിയെ എന്തിനു സഹായിക്കാൻ കഴിയും?

ദൈവത്തോടു നിങ്ങളുടെ പാപം ഏറ്റുപറയുക. തങ്ങളുടെ തെറ്റുകൾ സംബന്ധിച്ച്‌ അനുതപിക്കുകയും അവനോട്‌ പാപങ്ങൾ തുറന്ന്‌ ഏറ്റുപറയുകയും ചെയ്യുന്നവരോട്‌ ദൈവം “ധാരാളം ക്ഷമിക്കും.”—യെശയ്യാവു 55:7.

സഹായം തേടുക. ഈ മാസികയുടെ മിക്ക വായനക്കാർക്കും തങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ ക്രിസ്‌തീയ സഭ പരിചയമുണ്ട്‌. അത്തരക്കാർക്ക്‌ തങ്ങളുടെ പ്രദേശത്തുള്ള ക്രിസ്‌തീയ മേൽവിചാരകൻമാരെ സമീപിക്കാനും ആത്മീയ സഹായവും തിരുത്തലും ആവശ്യപ്പെടാനും കഴിയും. (യാക്കോബ്‌ 5:14, 15) നല്ല ധാർമികതത്ത്വങ്ങളുള്ള മാതാപിതാക്കൾക്കും സഹായത്തിന്റെയും പിന്തുണയുടെയും ഒരു ഉറവിടമായിരിക്കാൻ കഴിയും. ഈ ദുഃസ്വഭാവത്തിനു പിന്നിൽ ദുഃഖമോ വേദനയോ അല്ലെങ്കിൽ കേവലം വിരസതയോ ആണെങ്കിൽ അനുകമ്പയുള്ള ഒരു ശ്രോതാവിനോട്‌ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു വളരെ സഹായകമായിരിക്കാം.—സദൃശവാക്യങ്ങൾ 12:25.

പകരം നൽകുക. മോശൈക ന്യായപ്രമാണത്തിൻകീഴിൽ, മോഷ്ടാക്കൾ മോഷ്ടിച്ചെടുത്ത സാധനങ്ങൾ പലിശയോടെ തിരികെ നൽകേണ്ടതുണ്ടായിരുന്നു. (ലേവ്യപുസ്‌തകം 6:4, 5) സമാനമായി ചെയ്യുന്നത്‌ ഒരുവന്റെ മനഃസാക്ഷി ശുദ്ധമാക്കാൻ മാത്രമല്ല, മോഷണം മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട്‌ ബോധ്യമാകുന്നതിനും ഒരുവനെ സഹായിക്കുന്നു. ഒരു വ്യക്തി “അപഹരിച്ചതു മടക്കിക്കൊടുക്കയും . . . . ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്‌താൽ അവൻ മരിക്കാതെ ജീവിക്കും,” എന്ന്‌ ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.—യെഹെസ്‌കേൽ 33:15.

അസൂയയുടെയും അത്യാഗ്രഹത്തിന്റെയും വികാരങ്ങളെ അടിച്ചമർത്തുക. “കൂട്ടുകാരന്റെ . . . യാതൊന്നിനെയും മോഹിക്കരുതു,” എന്നതാണ്‌ പത്തു കൽപ്പനകളുടെ അവസാനത്തെ കൽപ്പന. (പുറപ്പാടു 20:17) നിങ്ങൾക്കു യഥാർഥ ആവശ്യമുള്ള—അല്ലെങ്കിൽ ആഗ്രഹമുള്ള—എന്തെങ്കിലും, അതു വഹിക്കാൻ പറ്റാത്തതാണെങ്കിൽ അതു വാങ്ങാനായി പണം സ്വരുക്കൂട്ടാനുള്ള ഒരു മാർഗം ഒരുപക്ഷേ നിങ്ങൾക്ക്‌ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം. അപ്പോസ്‌തലനായ പൗലോസ്‌ ഇപ്രകാരം ഉപദേശിച്ചു: “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു കൈകൊണ്ടു നല്ലതു പ്രവർത്തിച്ചു അദ്ധ്വാനിക്കയത്രേ വേണ്ടതു.”—എഫെസ്യർ 4:28.

നിങ്ങളുടെ കൂട്ടുകാരെ സൂക്ഷിക്കുക. എഴുത്തുകാരനായ ഡെനിസ്‌ ലാങ്‌ ഇപ്രകാരം ഓർപ്പിക്കുന്നു: “എന്തെങ്കിലും തെറ്റു ചെയ്യുകയോ കുറ്റകൃത്യം നടത്തുകയോ ചെയ്യുന്ന ഒരു സുഹൃത്തിനോടോ ഒരു സംഘം സുഹൃത്തുക്കളോടോ ഒപ്പമാണു നിങ്ങളെങ്കിൽ ആ സ്ഥലത്തു കേവലം അവരോടൊപ്പം ആയിരിക്കുന്നതുകൊണ്ടുതന്നെ നിങ്ങളും കുറ്റക്കാരനായി കണക്കാക്കപ്പെടും.” നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യാൻ നിങ്ങളുടെ സമപ്രായക്കാർ നിർദേശിക്കുന്നെങ്കിൽ ഇല്ല എന്നു പറയാനുള്ള ധൈര്യമുണ്ടായിരിക്കുക.—സദൃശവാക്യങ്ങൾ 1:10-19.

മോഷണം മറ്റുള്ളവരിലേൽപ്പിക്കുന്ന ദ്രോഹം പരിഗണിക്കുക. ഒരു മോഷ്ടാവ്‌ അവനെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. എന്നാൽ യേശു ഇപ്രകാരം നമ്മെ ഉപദേശിക്കുന്നു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) മറ്റുള്ളവരെക്കുറിച്ച്‌ കരുതാൻ ഒരുവൻ പഠിക്കുമ്പോൾ മറ്റുള്ളവർക്ക്‌ ഉപദ്രവം ഏൽപ്പിക്കുന്ന എന്തെങ്കിലും ചെയ്യാൻ അയാൾക്കു ചായ്‌വു കുറവായിരിക്കും.

നിങ്ങൾക്കുണ്ടാകുന്ന പരിണതഫലങ്ങളെക്കുറിച്ചു ചിന്തിക്കുക. (ഗലാത്യർ 6:7) നിങ്ങൾക്കു വാങ്ങിക്കാൻ കഴിയാത്ത തിളക്കമാർന്ന ഒരു ആഭരണമോ ഉപകരണമോ സ്വന്തമാക്കുന്നത്‌ എത്ര നന്നായിരിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം പിടികൂടപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്‌ എത്ര ലജ്ജാവഹമായിരിക്കും എന്നതിനെക്കുറിച്ചു ചിന്തിക്കുക; മാതാപിതാക്കളുടെമേലും ദൈവത്തിന്റെമേലും നിങ്ങൾ വരുത്തിവെക്കുന്ന നിന്ദയെക്കുറിച്ചു ചിന്തിക്കുക! പ്രതീക്ഷയ്‌ക്കു വിരുദ്ധമായി മോഷണം അത്ര നല്ല ഒരു ആശയമല്ലെന്ന തീരുമാനത്തിൽ നിങ്ങൾ എത്തിച്ചേരും.

[അടിക്കുറിപ്പുകൾ]

a ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

b മോഷ്ടിക്കാനുള്ള ഒരു അതിവ്യഗ്രതയാൽ വിശേഷവത്‌കരിക്കപ്പെടുന്ന ഒരു മാനസിക ക്രമക്കേടായ ക്ലെപ്‌റ്റോമേനിയായെക്കുറിച്ചല്ല ഞങ്ങൾ സംസാരിക്കുന്നത്‌. ക്ലെപ്‌റ്റോമേനിയാ അപൂർവമാണെന്നും അറിയപ്പെടുന്ന പീടികമോഷ്ടാക്കളുടെ 5 ശതമാനത്തിൽ കുറവിനെ മാത്രമേ അതു ബാധിക്കുന്നുള്ളുവെന്നും ഡോക്ടർമാർ പറയുന്നു. ഈ ക്രമക്കേടിന്‌ മിക്കപ്പോഴും ഔഷധചികിത്സ ഉപയോഗിക്കുന്നു.

[18-ാം പേജിലെ ചിത്രം]

പീടികമോഷ്ടാക്കൾ പലപ്പോഴും പിടിക്കപ്പെടുന്നതിന്റെ നാണക്കേട്‌ അനുഭവിക്കുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക