വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 2/8 പേ. 30-31
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പീഡനത്തെ ജയിച്ചടുക്കുന്നു
  • പ്രഹരങ്ങളെ മയപ്പെടുത്തൽ
  • അന്താരാഷട്ര പോക്കററടിക്കാർ
  • ചെലവേറിയ വിളംബങ്ങൾ
  • എയ്‌ഡ്‌സ്‌ സംരക്ഷണം?
  • അപ്രത്യക്ഷമാകുന്ന ഭീമകായൻ
  • എയ്‌ഡ്‌സിനെക്കാൾ വലിയ കൊലയാളി
  • യോഗ്യതയുള്ള വൈദികരുടെ കുറവ്‌
  • കൂടുതൽ അനായാസമായ ശിശുജനനം
  • ഒതുക്കമില്ലാത്ത മുടി
  • എയ്‌ഡ്‌സ്‌ ഇത്ര വ്യാപകമായി പരന്നിരിക്കുന്നതെന്തുകൊണ്ട്‌?
    ഉണരുക!—1989
  • ആർക്കാണ്‌ അപകട സാദ്ധ്യതയുള്ളത്‌?
    ഉണരുക!—1987
  • എയ്‌ഡ്‌സ്‌ വാഹികൾ എത്രയധികം പേർക്കു മരിക്കാൻ കഴിയും?
    ഉണരുക!—1989
  • എയ്‌ഡ്‌സ്‌ കൗമാരപ്രായക്കാർക്ക്‌ ഒരു പ്രതിസന്ധി
    ഉണരുക!—1992
കൂടുതൽ കാണുക
ഉണരുക!—1991
g91 2/8 പേ. 30-31

ലോകത്തെ വീക്ഷിക്കൽ

പീഡനത്തെ ജയിച്ചടുക്കുന്നു

ആഗസ്‌ററ്‌ 15, 1989-ലെ വാച്ച്‌ററവർ ലേഖനം ബറുണ്ടിയിലെ യഹോവയുടെ സാക്ഷികളുടെ പീഡനത്തെ തുറന്നുകാട്ടിയെങ്കിലും ആക്രമണങ്ങളും മർദ്ദനവും അവിരാമം തുടർന്നിരിക്കുന്നു. എന്നിരുന്നാലും, ബറുണ്ടിയിൽനിന്നുള്ള ഏററവും അടുത്ത കാലത്തെ റിപ്പോർട്ടുകൾ സഭകളുടെ ഒരു സർക്കിട്ടിലെ സജീവസാക്ഷികളുടെ എണ്ണത്തിൽ 8.9 ശതമാനത്തിന്റെ വർദ്ധനവു കാണിക്കുന്നു. മറെറാരു സർക്കിട്ടിൽ പീഡനം അത്യന്തം ഉഗ്രമായിരുന്നു, അവിടെ 4.2 ശതമാനം വർദ്ധനവുണ്ട്‌. ഈ സാക്ഷികൾ ഓരോ മാസവും തങ്ങളുടെ പരസ്യപ്രസംഗവേലയിൽ ശരാശരി 17 മുതൽ 18 വരെ മണിക്കൂർ ചെലവഴിക്കുന്നു. സാക്ഷികളോടുള്ള ദുഷ്‌പെരുമാററത്തെ പ്രതിഷേധിക്കുന്നതിന്‌ ലോകത്തിനു ചുററുമുള്ള സഹസാക്ഷികൾ ബറുണ്ടിഗവൺമെൻറിന്‌ എഴുത്തെഴുതുന്നതിൽ തുടർന്നിരിക്കുന്നു. (g89 12⁄22)

പ്രഹരങ്ങളെ മയപ്പെടുത്തൽ

ഹ്യൂഗോ ചുഴലിക്കൊടുങ്കാററ്‌ 1989 സെപ്‌ററംബർ 21നും 22നും വടക്കേ അമേരിക്കൻ തീരത്ത്‌ ആഞ്ഞടിച്ചപ്പോൾ മണിക്കൂറിൽ 135 മൈൽ വേഗത്തിലുള്ള കാററ്‌ കെട്ടിടങ്ങൾ തകർക്കുകയും കപ്പലുകളെ കളിപ്പാട്ടങ്ങൾ പോലെ ചുഴററിയെറിയുകയും ചെയ്‌തു. ചുററുപാടുമുള്ള പ്രദേശങ്ങളിലെ യഹോവയുടെ സാക്ഷികൾ കൊടുങ്കാററു കഠിനമായി പ്രഹരിച്ച സൗത്ത്‌ കരോളിനായിലെ ഷാൾസ്‌ററനിൽ തങ്ങളുടെ സഹോദരങ്ങൾക്ക്‌ സഹായമെത്തിക്കാൻ പെട്ടെന്ന്‌ ഒത്തുകൂടി. 23-ാം തീയതി വെളുപ്പിന്‌ 125 സ്വമേധാസേവകർ സഹസാക്ഷികളുടെ വീടുകളിൽനിന്നും രാജ്യഹാളുകളിൽനിന്നും നഷ്ടശിഷ്ടങ്ങളും മറിഞ്ഞുവീണ വൃക്ഷങ്ങളും എടുത്തുമാററിക്കൊണ്ട്‌ പ്രവർത്തിക്കുന്നുണ്ടായിരുന്നു. വെള്ളവും ജനറേറററുകളും പെട്രോളും വിതരണംചെയ്യപ്പെട്ടു. അടുത്ത ദിവസം ഷാൾസ്‌ററണിൽ 14 ട്രക്കുകൾ വരുകയും അവിടത്തെ അഞ്ച്‌ രാജ്യഹാളുകളിൽ സ്ഥലത്തെ സാക്ഷികൾക്കായി ഭക്ഷ്യവും നനവില്ലാത്ത ഐസും വെള്ളവും മററു വിഭവങ്ങളും സ്‌റേറാക്കുചെയ്യുകയും ചെയ്‌തു. ദിവസങ്ങൾക്കുള്ളിൽ സാക്ഷികളുടെ ഒരു കൂട്ടം ഈ സത്വരാവശ്യങ്ങൾ സാധിക്കുന്നതിന്‌ 10,000 ഡോളർ സംഭാവനചെയ്‌തു. (g89 12⁄22)

അന്താരാഷട്ര പോക്കററടിക്കാർ

ലണ്ടനിൽ വേനൽ വന്നെത്തുമ്പോൾ ഒപ്പം പോക്കററടിക്കാരും എത്തുന്നു. ലോകത്തിലെ അതിവിദഗ്‌ദ്ധ പോക്കററടിക്കാരെന്നറിയപ്പെടുന്ന നാലു ഡസൻ പേർ നഗരത്തിലേക്കു പറക്കുകയും രണ്ടിൽ കുറഞ്ഞ മാസംകൊണ്ട്‌ കണക്കാക്കപ്പെട്ട പ്രകാരം 1 കോടി പവൻ പണമായും സാധനങ്ങളായും മോഷ്‌ടിക്കുകയും ചെയ്യുന്നു എന്ന്‌ ദി സണ്ടേ റൈറംസ റിപ്പോർട്ടുചെയ്യുന്നു. തങ്ങളുടെ ജൻമദേശമായ ചിലിയുടെ പേരിൽ ലോസ ചിലിയനോസ എന്നു വിളിക്കപ്പെടുന്ന ഇവർ ആദ്യം സ്‌പെയിനിലെ മാഡ്രിഡിലേക്കോ ഇററലിയിലെ മിലാനിലേക്കോ സഞ്ചരിക്കുന്നു. അവിടെനിന്ന്‌ നിയമവിരുദ്ധമായി ഇംഗ്ലണ്ടിൽ പ്രവേശിക്കാൻ അവർ പാസ്‌പോർട്ടുകൾ മോഷ്‌ടിക്കുന്നു. ഓക്‌സ്‌ഫോഡ്‌ സ്‌ട്രീററ്‌ ഡിപ്പാർട്ട്‌മെൻറ്‌ സ്‌റേറാറുകളും ഭൂഗർഭ റെയിൽവേസ്‌റേറഷനുകളും വെസ്‌ററ്‌എൻഡ്‌ ഹോട്ടലുകളുടെ ലോബികളുമാണ്‌ മുഖ്യലക്ഷ്യങ്ങൾ. അവർ സാമൂഹ്യാവസരങ്ങളിൽ ജനക്കൂട്ടങ്ങളുമായും ററവർ ഓഫ്‌ ലണ്ടൻ, വെസ്‌ററ്‌മിനിസ്‌ററർ ആബി മുതലായ സുപ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളുമായും കൂടിക്കലരുകയും ചെയ്യുന്നു. അവർ അത്യന്തം വിദഗ്‌ദ്ധരും നിപുണരുമായതുകൊണ്ടും അനായാസം തങ്ങളുടെ ഇരകളുടെ ശ്രദ്ധപതറിക്കാൻ അവർക്കു കഴിയുന്നതുകൊണ്ടും ജനക്കൂട്ടമുള്ള സ്ഥലങ്ങളിൽ ധാരാളം പണം കൊണ്ടുനടക്കാതിരിക്കാൻ പോലീസ്‌ ബുദ്ധിയുപദേശിക്കുന്നു. “ലളിതമായ ചട്ടം നിങ്ങളുടെ വിലപിടിപ്പുള്ള വസ്‌തുക്കളുടെമേൽ എപ്പോഴും നോട്ടം വേണമെന്നുള്ളതാണ്‌” എന്ന്‌ ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി (g89 12⁄22)

ചെലവേറിയ വിളംബങ്ങൾ

യൂറോപ്പിലെ വിമാനസഞ്ചാര വിളംബങ്ങൾ, ജർമ്മൻ എയർസ്‌പേസ്‌ യൂസേർസ്‌ അസോസിയേഷനിൽനിന്നുള്ള ഒരു റിപ്പോർട്ടനുസരിച്ച്‌ എയർലൈനുകൾക്കും അവരുടെ യാത്രക്കാർക്കും വർഷംതോറും 400 കോടി ഡോളറിന്റെ വമ്പിച്ച നഷ്‌ടം വരുത്തുന്നതായി കണക്കാക്കപ്പെടുന്നു. പ്രശ്‌നങ്ങളുടെ കാരണം പറക്കൽസ്ഥലത്തിന്റെ മോശമായ ഉപയോഗമാണെന്ന്‌ റിപ്പോർട്ടു വാദിക്കുന്നു. യൂറോപ്പിൽ 44 എയർ ട്രാഫിക്ക്‌ കൺട്രോൾ കേന്ദ്രങ്ങളുണ്ട്‌. അതേസമയം ഐക്യനാടുകളിൽ 20 മാത്രമേ ഉള്ളു. മുഴു യൂറോപ്പിനുംവേണ്ടി ഒരൊററ സംയോജിത എയർ ട്രാഫിക്ക്‌ കൺട്രോൾ ഏർപ്പെടുത്തുന്നതിന്‌ 500 കോടി ഡോളർ മുതൽ 1,000 കോടി ഡോളർ വരെ ചെലവു വരും. എന്നാൽ അങ്ങനെയുള്ള ഒരു മുതൽമുടക്ക്‌ ഫലത്തിൽ ഇപ്പോഴത്തെ സകല വിമാനസഞ്ചാര നിയന്ത്രണവിളംബങ്ങളും നീക്കംചെയ്യും എന്ന്‌ ലണ്ടനിലെ ഫൈനാൽഷ്യൽ റൈറംസ്‌ പറയുന്നു. ഇപ്പോഴത്തെ സമന്വയത്തിന്റെ അഭാവം വിമാനങ്ങൾക്ക്‌ അപര്യാപ്‌തമായ പറക്കൽ ഉയരങ്ങളും മാർഗ്ഗങ്ങളും കൊടുക്കപ്പെടുന്നതിൽ കലാശിക്കുന്നു, യൂറോപ്യൻ പറക്കൽ ആവശ്യമായതിലും 10 ശതമാനം ദീർഘമാക്കുകയും ചെയ്യുന്നു. (g90 1⁄8)

എയ്‌ഡ്‌സ്‌ സംരക്ഷണം?

ആഫ്രിക്കയിലെ ഉഭയവർഗ്ഗഭോഗികളുടെയിൽ എയ്‌ഡ്‌സ്‌ സത്വരം വ്യാപിക്കുന്നതിന്റെ കാരണംസംബന്ധിച്ച്‌ ദീർഘനാളായി അന്ധാളിച്ചിരുന്ന ഗവേഷകർക്ക്‌ ഇപ്പോൾ ഭാഗികമായി ഉത്തരം കിട്ടിയിരിക്കാം. പരിച്‌ഛേദനയേൽക്കാത്ത ആഫ്രിക്കൻ പുരുഷൻമാർക്ക്‌ ലൈംഗികബന്ധത്തിൽനിന്ന്‌ മാരകമായ വൈറസ്‌ ബാധിക്കുന്നതിന്‌ പരിച്‌ഛേദനയേററ പുരുഷൻമാരെക്കാൾ അഞ്ചു മുതൽ എട്ടു വരെ മടങ്ങ്‌ സാദ്ധ്യതയുണ്ടെന്ന്‌ സയിൻസ്‌മാസിക റിപ്പോർട്ടുചെയ്യുന്നു. സയൻസ്‌ ഒരു സാദ്ധ്യതയുള്ള കാരണം നൽകുന്നു: “ലൈംഗികാവയവയഗ്രത്തിലെ തൊലി വൈറസിന്റെ അതിജീവനത്തിനും തുളച്ചുകടക്കലിനും കൂടുതൽ സമയമനുവദിക്കുന്ന, ചെറു ചൂടും നനവുമുള്ള ചുററുപാട്‌ പ്രദാനംചെയ്യുന്നു. വരണ്ട ചുററുപാടിൽ വൈറസിന്‌ വളരെ ചുരുങ്ങിയ ആയുസ്സേയുള്ളു.” സാംക്രമികരോഗവിദഗ്‌ദ്ധനായ തോമസ്‌ ക്വിൻ ഇങ്ങനെ നിഗമനംചെയ്യുന്നു: “പരിച്‌ഛേദനയെ ശുപാർശചെയ്യേണ്ടിയിരിക്കുന്നുവെന്ന്‌ ഈ കണ്ടുപിടുത്തം സൂചിപ്പിക്കുന്നു.” എന്നാൽ വേശ്യമാരും എയ്‌ഡ്‌സ്‌ പരത്തുന്നതിൽ തങ്ങളുടെ പങ്കു വഹിക്കുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ അവരുടെ 50 മുതൽ 80 വരെ ശതമാനത്തിന്‌ എയ്‌ഡ്‌സ്‌ ബാധിച്ചിട്ടുണ്ട്‌. (g89 12⁄22)

അപ്രത്യക്ഷമാകുന്ന ഭീമകായൻ

നീലത്തിമിംഗലത്തിന്റെ കഷ്ടകാലം കഴിഞ്ഞിട്ടില്ല. ശാസ്‌ത്രജ്ഞൻമാർ ആശിച്ചിരുന്നതിലും വളരെക്കുറഞ്ഞ എണ്ണം മാത്രമേ അവയുടേതായി ശേഷിച്ചിട്ടുള്ളു. 1966-ൽ നീലത്തിമിംഗലത്തിന്റെ സകല വേട്ടയും നിരോധിക്കപ്പെട്ടു. എന്നാൽ അത്‌ അററുപോകുന്നതിൽനിന്ന്‌ ഒരു തിരിച്ചുവരവു നടത്തുന്നില്ല. വാണിജ്യപരമായ തിമിംഗലവേട്ടയുടെ നാളുകൾക്കു മുമ്പ്‌ 2,25,000ത്തോളം തിമിംഗലങ്ങളുണ്ടായിരുന്നു. അവയിൽ 11,000 മുതൽ 14,000 വരെ എണ്ണം ശേഷിച്ചിട്ടുണ്ടെന്ന്‌ ശാസ്‌ത്രജ്ഞൻമാർ പ്രത്യാശിച്ചിരുന്നു. എന്നാൽ നേരിട്ടുള്ള എണ്ണമെടുക്കലിന്റെ പ്രാഥമികഫലങ്ങൾ ശേഷിച്ചിരിക്കുന്നവ 1,200ത്തിലോ 1,500ത്തിലോ കുറവാണെന്ന്‌ സൂചിപ്പിക്കുന്നു. 100 അടി നീളംവരെ വളരുന്നതും 150ഓളം ടൺ തൂക്കമുള്ളതുമായ ഭീമകായത്തിമിംഗലങ്ങൾ—30 ആനകളുടെ ഒരു കൂട്ടത്തോളം—ആയിരിക്കാം ഭൂമിയിൽ വസിച്ചിട്ടുള്ളതിലേക്കും ഏററവും വലിയ ജീവികൾ. അവ കുഞ്ഞുങ്ങളെ ഒരു വർഷത്തോളം മുലകുടിപ്പിക്കുന്നു. അവ വളർച്ച പ്രാപിക്കാൻ ആറു വർഷമെടുക്കുന്നു. പ്രസവം രണ്ടു വർഷത്തിലൊന്നു മാത്രമാണ്‌. അങ്ങനെ, അവ കുററിയററുപോകുന്നതിൽനിന്ന്‌ സാവധാനത്തിലാണ്‌ കരകയറുന്നത്‌. എന്നാൽ നിയമവിരുദ്ധമോഷ്‌ടാക്കളും അവയുടെ കുറഞ്ഞ എണ്ണത്തിന്റെ ഒരു കാരണമായിരിക്കാം. (g89 12⁄8)

എയ്‌ഡ്‌സിനെക്കാൾ വലിയ കൊലയാളി

കരൾരോഗത്തെക്കുറിച്ച്‌ 15 വർഷം പഠനംനടത്തിയ ശേഷം ആസ്‌ത്രേലിയായിലെ ഒരു വലിയ ആശുപത്രിയിലെ ക്ലിനിക്കൽ റിസേർച്ച്‌ ഡയറക്ടർ കരൾവീക്കം “എയ്‌ഡ്‌സിനെക്കാൾ വളരെ വലിയ ഒരു കൊലയാളി”യാണെന്ന്‌ മുന്നറിയിപ്പുനൽകി. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഓരോ വർഷവും രണ്ടു കോടിയാളുകൾ കരൾവീക്കംമൂലം മരിക്കുന്നുവെന്ന്‌ കണക്കാക്കപ്പെടുന്നു, എന്റെ അറിവിൽ എയ്‌ഡ്‌സ്‌ അത്രത്തോളം വിപുലമായിട്ടില്ല.” അദ്ദേഹം മാരകമായ ഹെപ്പാററയ്‌ററിസ്‌ സി വൈറസിനെക്കുറിച്ച്‌ ജനങ്ങളെ ജാഗരൂകരാക്കുന്നു. അതാണ്‌ കരളിനെ ആക്രമിക്കുന്നത്‌, അതിനെ കണ്ടുപിടിക്കാനുള്ള പരിശോധന ഇതുവരെയില്ല. ഓരോ വർഷവും ആസ്‌ത്രേലിയായിൽ മലിനമായ രക്തം കുത്തിവെച്ചതിൽനിന്ന്‌ പിടിപെട്ട ഹെപ്പാററയ്‌ററിസ്‌ മൂലം 10 മുതൽ 15 വരെ ആളുകൾ മരിക്കുന്നുവെന്ന്‌ ഗവേഷകർ വിശ്വസിക്കുന്നു. ആസ്‌ത്രേലിയായിലെ രക്തപ്പകർച്ചകളിൽ ഉപയോഗിക്കപ്പെടുന്ന 400 രക്തസഞ്ചികളിൽ ഒന്നു വീതം മാരകമായ ഹെപ്പാററയ്‌ററിസ്‌ സി മൂലം മലിനമായതാണെന്ന്‌ ഒരു സിഡ്‌നി പത്രമായ ദി ആസ്‌ത്രലിയൻ പറയുന്നു. (g90 1⁄8)

യോഗ്യതയുള്ള വൈദികരുടെ കുറവ്‌

“പ്രോട്ടസ്‌ററൻറ്‌, റോമൻ കത്തോലിക്കാ, യഹൂദ്യ, നേതാക്കൻമാർ തങ്ങളുടെ വൈദികരുടെ എണ്ണവും ഗുണവും നിലനിർത്തുന്നതിന്റെ വെല്ലുവിളിയെ തുടർച്ചയായി അഭിമുഖീകരിക്കുകയാണ്‌” എന്ന്‌ ദി ന്യൂയോർക്ക്‌ റൈറംസ്‌ റിപ്പോർട്ടുചെയ്യുന്നു. “സാഹചര്യത്തെ കുഴയ്‌ക്കുന്നതാണ്‌ സഭയുടെ ആവശ്യങ്ങളും വൈദികരാകാൻ മോഹിക്കുന്ന അനേകരുടെ പശ്ചാത്തലങ്ങളും ലക്ഷ്യങ്ങളും തമ്മിലുള്ളതായി അനേകം മതനേതാക്കൻമാർ കാണുന്ന അകൽച്ചയുടെ സാദ്ധ്യത.” ഇന്നത്തെ സെമ്മിനാരിവിദ്യാർത്ഥികൾ വെറും 25 വർഷം മുമ്പുണ്ടായിരുന്നവരിൽനിന്ന്‌ “വ്യക്തമായും വ്യത്യസ്‌തരാണ്‌” എന്ന്‌ പറയപ്പെടുന്നു. പ്രോട്ടസ്‌ററൻറ്‌ സെമിനാരികളിൽ പട്ടംകിട്ടാൻ ശ്രമിക്കുന്നവരിൽ വളരെ കൂടുതൽ ശതമാനവും വനിതകളാണ്‌. അപേക്ഷകരുടെ എണ്ണം കുറവായതിനാൽ ബൗദ്ധികമായ നിലവാരങ്ങൾ കുറച്ച്‌ പ്രാപ്‌തികുറഞ്ഞ വിദ്യാർത്ഥികൾക്കു പ്രവേശനംകൊടുക്കാനുള്ള സമ്മർദ്ദത്തിൻകീഴിലാണ്‌ സെമ്മിനാരികൾ. കത്തോലിക്കാ സഭാധികാരികൾ സെമ്മിനാരി വിദ്യാർത്ഥികളുടെ ലൈംഗികമനോഭാവങ്ങളെയും പൗരോഹിത്യം “സ്വവർഗ്ഗസംഭോഗികളുടെ അസാധാരണമായി ഉയർന്ന സംഖ്യയെ ആകർഷിക്കുന്നതിനെയും” കുറിച്ച്‌ ഉൽക്കണ്‌ഠപ്പെടുകയാണ്‌. റിപ്പോർട്ട്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇന്നത്തെ സെമ്മിനാരിവിദ്യാർത്ഥികളും അവരുടെ മുൻഗാമികളും തമ്മിലുള്ള ഒരു വ്യത്യാസം വിശ്വാസമോ വിഭാഗമോ ലിംഗമോ പ്രായമോ എന്തുതന്നെയായിരുന്നാലും സത്യമാണെന്നു തോന്നുന്നു: അവർക്ക്‌ സ്വന്തം മതപാരമ്പര്യം സംബന്ധിച്ച്‌ ബോധ്യം കുറവാണ്‌.”

കൂടുതൽ അനായാസമായ ശിശുജനനം

സ്‌ത്രീകൾ പ്രസവത്തിന്‌ കുത്തിയിരിക്കുന്നുവെങ്കിൽ അവർക്ക്‌ പ്രസവം ഏറെ എളുപ്പമായിരിക്കുമെന്ന്‌ ഇംഗ്ലണ്ടിലെ പ്രസവചികിൽസാവിദഗ്‌ദ്ധർ പറയുന്നു. പ്രസവിക്കുന്ന സ്‌ത്രീകൾ നേരെയിരിക്കുന്നത്‌ മിക്ക സ്‌ത്രീകളുടെ കാര്യത്തിലും ചെരിഞ്ഞുള്ള ഒരു നിലയെക്കാൾ മെച്ചമായി പ്രാവർത്തികമാകുമെന്ന്‌ 400 പ്രസവങ്ങളുടെ ഒരു പഠനം തെളിയിച്ചിരിക്കുന്നു. താങ്ങോടെയുള്ള ഒരു കുത്തിയിരുപ്പ്‌ കൂടുതൽ ശക്തവും ഫലപ്രദവുമായി തള്ളുന്നതിനും അങ്ങനെ പ്രസവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ദൈർഘ്യവും കൊടിലുകളുടെ ഉപയോഗവും ഗണ്യമായി കുറക്കുന്നതിനും ഇടനൽകുന്നുവെന്ന്‌ പഠനം കണ്ടെത്തി. ഇപ്പോൾ രണ്ടു താങ്ങുകൾ ഉപയോഗത്തിലുണ്ട്‌, ജനനകസേരകളും ജനനകുഷ്യനുകളും. പഠനത്തിന്റെ തലവനായിരുന്ന ഇംഗ്ലണ്ടിലെ ബക്കിംഗാംഷെയറിലുള്ള മിൽററൻ കെയ്‌നസ്‌ ജനറൽ ഹോസ്‌പിററലിലെ ഡോ. ജയ്‌സൺ ഗാർഡസി കുഷ്യന്റെ ഉപയോഗമാണ്‌ ശുപാർശചെയ്യുന്നത്‌, കാരണം അത്‌ നേരിട്ട്‌ കിടക്കയിൽ വെക്കാൻ കഴിയും. അത്‌ പെൽവിക്ക്‌ ബോണുകളുടെ വിസ്‌തൃതിയേറിയ തുറക്കലിന്‌ അനുവദിക്കുന്നതിനാൽ അനായാസകരമായ പ്രസവത്തിനിടയാക്കുന്നു. ഈ സജ്ജീകരണം ഉപയോഗിക്കുന്ന സ്‌ത്രീകളുടെ 95 ശതമാനവും പറയുന്നത്‌ തങ്ങളുടെ അടുത്ത പ്രസവത്തിന്‌ കുത്തിയിരിക്കുന്ന നില വീണ്ടുമുപയോഗിക്കുമെന്നാണ്‌. ബൈബിളിൽ പുറപ്പാട്‌ 1:16-ൽ പരാമർശിച്ചിരിക്കുന്ന നില ഇതാണെന്നുള്ളത്‌ കൗതുകകരമാണ്‌. (g89 12⁄8)

ഒതുക്കമില്ലാത്ത മുടി

ന്യൂയോർക്കിലും ലോസ്‌ ആൻജലിസിലും കേശാലങ്കാരത്തിൽ മറെറാരു ഭ്രമം ഉണ്ടായിട്ടുണ്ട്‌: വിവിധ രൂപമാതൃകകളിൽ പറെറ വെട്ടുക. ഡിസൈനുകളിൽ ന്യൂയോർക്ക്‌ നഗരത്തിന്റെ ക്ഷിതിജരേഖയും ഗോൾഡൻഗെയ്‌ററ്‌ പാലവും അന്തസ്സുള്ള കമ്പനിപ്പേരുകളും മററും ഉൾപ്പെടുന്നു. വാൾസ്‌ത്രീററ്‌ ജേണൽ പറയുന്നതനുസരിച്ച്‌, ഒരു പ്രമുഖനടന്‌ തന്റെ മുടിയിൽ മിന്നൽപിണരുകളുടെ ഒരു മാതൃകയുണ്ടായിരുന്നതുകൊണ്ട്‌ ഒരു ചലച്ചിത്രം ഈ സ്‌റൈറൽ പ്രചരിപ്പിക്കുന്നതിനു സഹായകമായി. ഈ കേശാലങ്കാരം സ്വീകരിച്ചതെന്തുകൊണ്ടെന്നു ചോദിച്ചപ്പോൾ “ഒരു മത്സരാത്മാവു പ്രകടമാക്കാൻ എന്തെങ്കിലും കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു”വെന്ന്‌ മൂവി ഡയറക്ടർ പറഞ്ഞതായി ജേണൽ ഉദ്ധരിക്കുന്നു. (g89 12⁄8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക