വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 10/8 പേ. 29-30
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒടുവിലത്തെ എയഡസവിവരം
  • ഉപദ്രവകരമായ വീഡിയോകൾ
  • അതിർകടന്ന ആകർഷണം
  • ഒരു ഹൈഡ്രജൻ ബോംബ നഷ്ടപ്പെട്ടു
  • പുരാതന എണ്ണ
  • കൊള്ളക്കാരനോ “പുണ്യവാളനോ”?
  • സൈക്കിളുകൾ വാഴുന്നിടം
  • നിർത്താൻതക്കവണ്ണം മൂല്യവത്ത
  • സാക്ഷികളിൽനിന്നു പഠിക്കുന്നു
  • സോവ്യററ കുററകൃത്യങ്ങൾ
  • പുതിയ രക്തപ്പകർച്ചാഭയം
  • റെറാറണ്ടോയിലെ പുതിയ സകൈഡോം
  • വനങ്ങളെ രക്ഷിക്കൽ
  • ആർക്കാണ്‌ അപകട സാദ്ധ്യതയുള്ളത്‌?
    ഉണരുക!—1987
  • എയ്‌ഡ്‌സ്‌ ഒഴിവാക്കുന്ന വിധം
    ഉണരുക!—1989
  • എയ്‌ഡ്‌സ്‌ ഇത്ര വ്യാപകമായി പരന്നിരിക്കുന്നതെന്തുകൊണ്ട്‌?
    ഉണരുക!—1989
  • എയ്‌ഡ്‌സ്‌ വാഹികൾ എത്രയധികം പേർക്കു മരിക്കാൻ കഴിയും?
    ഉണരുക!—1989
കൂടുതൽ കാണുക
ഉണരുക!—1990
g90 10/8 പേ. 29-30

ലോകത്തെ വീക്ഷിക്കൽ

ഒടുവിലത്തെ എയഡസവിവരം

“നിലവാരപ്പെട്ട എയ്‌ഡ്‌സ്‌ പരിശോധനകളാൽ കണ്ടുപിടിക്കപ്പെടാതെ, ആളുകൾ മൂന്നു വർഷത്തോളം എയ്‌ഡ്‌സ്‌ വൈറസ്‌ വഹിച്ചേക്കാമെന്ന്‌ പുതിയ ഗവേഷണം തെളിയിക്കുന്നു”വെന്ന്‌ ന്യൂയോർക്ക റൈറംസ പറയുന്നു. രോഗാണുപ്രസരമുണ്ടായ ആളുകൾ അന്നുമുതൽ ആറു മാസത്തിനകം എയ്‌ഡ്‌സ്‌പ്രതിദ്രവൃങ്ങൾ ഉല്‌പാദിപ്പിക്കുന്നുവെന്ന്‌ അടുത്ത കാലം വരെ ഗവേഷകർ വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, എയ്‌ഡ്‌സ്‌ വൈറസ്‌ ബാധിച്ചതായി അറിയപ്പെടുന്ന സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാരിൽ നടത്തപ്പെട്ട ഒരു പഠനം ആ കൂട്ടത്തിൽപെട്ടവരുടെ നാലിലൊന്ന്‌ “എയ്‌ഡ്‌സ്‌ പരിശോധനകൾ കണ്ടുപിടിക്കുന്ന പ്രതിദ്രവ്യങ്ങൾ” “ദീർഘകാലങ്ങളിൽ” “ഉല്‌പാദിപ്പിച്ചില്ലെ”ന്ന്‌ പ്രകടമാക്കി. രോഗനിയന്ത്രണത്തിനായുള്ള അററ്‌ലാൻറായിലെ ഫെഡറൽ കേന്ദ്രത്തിലെ ഡോ. ഹാരോൾഡ്‌ ജഫേ പറയുന്നതനുസരിച്ച്‌ വ്യക്തികൾ മററുള്ളവരിലേക്ക്‌ “അറിയാതെ വൈറസ്‌ പരത്തിയേക്കാ”മെന്നും രാഷ്‌ട്രത്തിലെ രക്തസപ്ലൈയുടെ അപകടം വർദ്ധിപ്പിച്ചേക്കാമെന്നുമാണ്‌ ഇതിന്റെ അർത്ഥം.

ഉപദ്രവകരമായ വീഡിയോകൾ

അമേരിക്കയിലെ മോഷൻ പിക്‌ചർ അസോസിയേഷൻ മിക്ക ഫിലിമുകളെയും തരംതിരിക്കുന്നുണ്ടെങ്കിലും തരംതിരിക്കാത്ത ധാരാളം വീഡിയോകൾ ഐക്യനാടുകളിൽ വ്യാപിച്ചിട്ടുണ്ട്‌. കുട്ടികൾ ലൈംഗികത നിറഞ്ഞതോ അക്രമംനിറഞ്ഞതോ ആയ ഒരു റേറപ്പ്‌ വാടകക്കെടുക്കുന്നതിൽനിന്നോ വാങ്ങുന്നതിൽനിന്നോ തടയാൻ നിയമം അനേകം വീഡിയോ സ്‌റേറാറുകളോട്‌ ആവശ്യപ്പെടുന്നില്ല എന്ന്‌ ന്യൂയോർക്ക്‌ ഡെയലി ന്യൂസ പ്രസ്‌താവിക്കുന്നു. ഒരു പ്രാമാണികൻ പറയുന്നതനുസരിച്ച്‌ അനേകം വീഡിയോകളിൽ സാധാരണയായി അശ്ലീലമെന്നു തരംതിരിക്കപ്പെടാവുന്ന ലൈംഗികവും അക്രമാസക്തവുമായ രംഗങ്ങളുണ്ടെങ്കിലും അവ തരംതിരിക്കപ്പെടുന്നില്ല, എന്തുകൊണ്ടെന്നാൽ തരംതിരിക്കൽ തിയേറററുകളിലേക്കുള്ള ചലച്ചിത്രങ്ങൾക്കേ ബാധകമാകുന്നുള്ളു. ഒരു പുതിയ ഫിലിമിന്റെ തരംതിരിക്കപ്പെട്ടതും അല്ലാത്തതുമായി രണ്ടു ഭാഷ്യങ്ങൾ പുറത്തിറങ്ങുമ്പോൾ തരംതിരിക്കപ്പെടാത്ത ഭാഷ്യത്തിനാണ്‌ 75 ശതമാനം വില്‌പന കിട്ടുന്നത്‌ എന്ന്‌ കണ്ടെത്തപ്പെട്ടിരിക്കുന്നു.

അതിർകടന്ന ആകർഷണം

പ്രത്യക്ഷത്തിൽ ഒരു പെൺകൊക്ക്‌ അവളുടെ പരിശീലനത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതിരിക്കുന്നു. ഈ കൊക്കിനെ കൃത്രിമമായി കുഷിറോ ജാപ്പനീസ്‌ ക്രെയ്‌ൻ നാച്വറൽ പാർക്കിലാണ്‌ വിരിച്ചെടുത്തത്‌. ഇപ്പോൾ രണ്ടു വയസ്സുള്ള അവൾ മനുഷ്യരുമായി വളരെയധികം സമയം ചെലവഴിച്ചതുകൊണ്ട്‌ ഒരു ഇണയെ ആകർഷിക്കാനുള്ള ശരിയായ വിധം അവൾക്കറിയാൻ പാടില്ലാതെവന്നേക്കാമെന്ന്‌ പാർക്കിന്റെ മുഖ്യ സൂക്ഷിപ്പുകാരൻ വ്യാകുലപ്പെടുന്നു. കൊക്കുകളുടെ കാര്യത്തിൽ ഇതിൽ ഒരു പ്രത്യേകതരം “ഡാൻസാ”ണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. ചുറുചുറുക്കുള്ള പാർക്ക്‌ സൂക്ഷിപ്പുകാരൻ ഈ കൊക്കിനെ ചുവടുകൾ വെക്കാൻ പഠിപ്പിച്ചു. എന്നിരുന്നാലും, സാധാരണയായി കൊക്കുകൾ ഒരു ഇണയോടു മാത്രം കൃത്യമായി വിശ്വസ്‌തതപുലർത്തുന്നതിനാൽ കുഷിറോ കൊക്ക്‌ അവളുടെ പരിശീലകനെ കാണുമ്പോഴൊക്കെ അവളുടെ പ്രേമാഭ്യർത്ഥനയുടെ നൃത്തം തുടങ്ങുന്നു! (g89 9⁄8)

ഒരു ഹൈഡ്രജൻ ബോംബ നഷ്ടപ്പെട്ടു

ജപ്പാനിലെ ഓക്കിനാവാ തീരത്തുനിന്ന്‌ അകന്ന്‌ പസഫിക്ക്‌ സമുദ്രത്തിൽ ഒരു ഹൈഡ്രജൻബോംബ്‌ നഷ്ടപ്പെട്ടുവെന്ന്‌ സംഭവത്തിനുശേഷം 24 വർഷം കഴിഞ്ഞ്‌ ഒരു യു.എസ്‌. ഉദ്യോഗസ്ഥൻ സമ്മതിച്ചിരിക്കുന്നു. ബോംബ്‌ വഹിച്ചിരുന്ന ഒരു ജററ്‌ വിമാനം യാദൃച്ഛികമായി ഒരു യു.എസ്‌. വിമാനവാഹിനിക്കപ്പലിന്റെ ഡക്കിൽനിന്ന്‌ ഉരുണ്ടുനീങ്ങി. പൈലററ്‌ കൊല്ലപ്പെട്ടു. 16,000 അടി ആഴമുള്ള വെള്ളത്തിൽ വിമാനം മുങ്ങി. ഈ വാർത്ത അനേകം ജപ്പാൻകാരെ കുപിതരാക്കി. ന്യൂസവീക്കമാസിക പറയുന്നതനുസരിച്ച്‌ “കുറഞ്ഞപക്ഷം ഒൻപതു ന്യൂക്ലിയർ റീയാക്‌റററുകളും 48 ന്യൂക്ലിയർ യുദ്ധശീർഷകങ്ങളും അററ്‌ലാൻറിക്ക്‌, പസഫിക്ക്‌ സമുദ്രങ്ങളിൽ മുങ്ങിപ്പോയിട്ടുണ്ട്‌” എന്ന്‌ പരിസ്ഥിതിസംഘമായ ഗ്രീൻപീസ്‌ അവകാശപ്പെടുന്നു. “അവിടത്തെ മർദ്ദവും ക്ഷയിക്കലും ഒടുവിൽ അവയുടെ റേഡിയോ ആക്‌ററിവതയെ പുറത്തുവിട്ടേക്കാം.”

പുരാതന എണ്ണ

ഇസ്രായേലിലെ ചാവുകടലിനടുത്തുള്ള ഗുഹകളിൽ ഖനനം നടത്തുന്ന പുരാവസ്‌തുശാസ്‌ത്രജ്ഞൻമാർ ഏതാണ്ട്‌ 2,000വർഷം പഴക്കമുള്ളതും ഇപ്പോഴും ദ്രാവകരൂപത്തിലിരിക്കുന്നതുമായ എണ്ണ ഉൾക്കൊള്ളുന്ന ഒരു ജഗ്ഗ്‌ കണ്ടെത്തിയിരിക്കുന്നു. ഇപ്പോൾ വേരററുപോയിരിക്കുന്ന ഒരു തരം പേഴ്‌സമൻചെടിയിൽനിന്നാണ്‌ ഈ എണ്ണ നിർമ്മിച്ചിരിക്കുന്നതെന്ന്‌ അവർ വിശ്വസിക്കുന്നു. ക്രിസ്‌തുവിന്റെ കാലത്ത്‌ പേഴ്‌സിമൻ എണ്ണക്ക്‌ യഹൂദ്യയിൽ അത്യന്തം വിലകല്‌പിച്ചിരുന്നു. യഥാർത്ഥത്തിൽ, ക്രി.വ. 70ൽ യരുലേമിലേക്കു മുന്നേറിക്കൊണ്ടിരുന്ന റോമൻ സൈന്യങ്ങളുടെ കൈകളിൽ എത്തുപെടാതിരിക്കാൻ തങ്ങളുടെ പേഴ്‌സിമൻതോട്ടങ്ങളെ യഹൂദൻമാർ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന്‌ റോമൻ ചരിത്രകാരൻമാർ എഴുതി. എന്നിരുന്നാലും അവരുടെ ശ്രമം പരാജയപ്പെട്ടു. റിപ്പോർട്ടനുസരിച്ച്‌ റോമൻപടയാളികൾ യരുശലേമിനെ നശിപ്പിച്ചശേഷം റോമിലേക്കു മടങ്ങിപ്പോയപ്പോൾ അവർ ജയഘോഷത്തോടെ പേഴ്‌സിമൻ ചെടികൾ വീശിക്കൊണ്ടിരുന്നു.

കൊള്ളക്കാരനോ “പുണ്യവാളനോ”?

മെക്‌സിക്കോ കൂലിയാക്കനിൽ 80 വർഷംമുമ്പ്‌ തൂക്കിക്കൊന്ന ഒരു കൊള്ളക്കാരൻ വടക്കുപടിഞ്ഞാറൻ മെക്‌സിക്കോയിലെ ജനങ്ങൾക്ക്‌ ഫലത്തിൽ ഒരു “പുണ്യവാളൻ” ആയിത്തീർന്നിരിക്കുന്നു. കാറുകളിലെ ബംബർ സ്‌ററിക്കറുകൾ അയാളെ പുകഴ്‌ത്തുന്നു, ബിസിനസ്സുകൾക്ക്‌ അയാളുടെ പേരിടുന്നു, ഒരു ജനരഞ്‌ജകമായ ഗാനം അയാളെ ദൈവത്തിന്റെ അടുത്ത സ്ഥാനത്തു പ്രതിഷ്‌ഠിക്കുന്നു. ജീസസ്‌ മാർവഡി എന്നു പേരുള്ള ഈ കൊള്ളക്കാരൻ പാവങ്ങളുടെ ഒരു ഉപകാരിയും അധികാരികളെ കബളിപ്പിക്കുന്നവനുമായി ആദരിക്കപ്പെടുന്നു. അയാളുടെ ബഹുമാനാർത്ഥം കുലിയാക്കനിൽ നിർമ്മിച്ചിരിക്കുന്ന ഒരു ക്ഷേത്രത്തിലേക്ക്‌ ആളുകൾ തടിച്ചുകൂടുകയും വിവിധ “അത്ഭുതങ്ങൾ”ക്കായി അയാൾക്കു നന്ദികൊടുക്കാൻ സമ്മാനങ്ങൾ കാഴ്‌ചവെക്കുകയും ചെയ്യുന്നു—കാണാതെപോയ കന്നുകാലികളെ കണ്ടുകിട്ടിയതിനും കൂടുതൽ മീൻകിട്ടിയതിനും രോഗം സൗഖ്യമായതിനും മററും. കുപ്രസിദ്ധരായ മയക്കുമരുന്നു കള്ളക്കടത്തുകാരും തങ്ങളയയ്‌ക്കുന്ന മയക്കുമരുന്നുകൾ സുരക്ഷിതമായി ഐക്യനാടുകളിലെത്തുമ്പോൾ മാൽവെർഡിക്കു നന്ദികൊടുക്കുന്നതായി പറയപ്പെടുന്നുവെന്ന്‌ ദി ന്യൂയോർക്ക റൈറംസിലെ റിപ്പോർട്ട്‌ പ്രസ്‌താവിക്കുന്നു. (g89 8⁄22)

സൈക്കിളുകൾ വാഴുന്നിടം

ഒററ വർഷംകൊണ്ട്‌ ചൈനാ 4 കോടി 10 ലക്ഷം സൈക്കിളുകൾ ഉല്‌പാദിപ്പിച്ചുവെന്ന്‌ ഏഷ്യാവീക്കമാസിക റിപ്പോർട്ടുചെയ്യുന്നു. അതിന്റെ അർത്ഥം ഉല്‌പാദിപ്പിക്കപെട്ട ഓരോ കാറിനും 3,400 സൈക്കിളുകൾ വീതം നിർമ്മിക്കപ്പെട്ടുവെന്നാണ്‌. ഇതിൽനിന്നു വ്യത്യസ്‌തമായി ഐക്യനാടുകൾ നിർമ്മിച്ച ഓരോ 100 കാറിനും 82 സൈക്കിളാണ്‌ നിർമ്മിക്കപ്പെട്ടത്‌. ആ സൈക്കിളുകൾ “ഏറെയും ഒരു യുവാവിന്റെ ആഹ്ലാദത്തിമർപ്പിന്റെ ഒന്നോ രണ്ടോ സീസണിൽ മാത്രം നിൽക്കാൻ നിർമ്മിക്കപ്പെട്ട പുറംമോടിയുള്ള റെറൻ-സ്‌പീഡ്‌യന്ത്രങ്ങളാണ്‌” എന്ന്‌ മാസിക പ്രസ്‌താവിക്കുന്നു. സൈക്കിളുകൾ വളരെ പ്രായോഗികമാണെന്ന്‌ ചൈനാക്കാർ കണ്ടെത്തുന്നു. ഏഷ്യാവീക്ക പറയുന്നപ്രകാരം “സൈക്ലിംഗിന്‌ നടപ്പിന്റെ മൂന്നിലൊന്ന്‌ ഊർജ്ജമേ ആവശ്യമായിരിക്കുന്നുള്ളു. ഒരു ചെറിയ കാർ ഒരു സൈക്കിളോടിക്കുന്ന മനുഷ്യൻ ഉപയോഗിക്കുന്നതിന്റെ 50 ഇരട്ടി ഊർജ്ജം ഉപയോഗിക്കുന്നു.” (g89 7⁄8)

നിർത്താൻതക്കവണ്ണം മൂല്യവത്ത

കാൻസർ റിസേർച്ചിൽ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ടനുസരിച്ച്‌ പുകവലിക്കുന്ന സ്‌ത്രീകളുടെ ശ്വാസകോശകാൻസറിന്റെ അപകടസാദ്ധ്യത 1,000ത്തിൽപരം ശതമാനമായി കുതിക്കുന്നു! എന്നിരുന്നാലും, പുകവലി ശീലം നിർത്തുന്നതിനാൽ സ്‌ത്രീകൾ അപകടസാദ്ധ്യത നാടകീയമായി കുറക്കുന്നുവെന്ന്‌ ഗവേഷണം പ്രകടമാക്കുന്നു. എത്രത്തോളം? താരതമ്യേന ഹ്രസ്വമായ ഒരു കാലത്തിനുള്ളിൽ അപകടസാദ്ധ്യത 10ഓ 15ഓ വർഷം പുകവലിച്ചിട്ടില്ലാത്തവരുടെ തോതിനോടടുത്തു കുറയുന്നുവെന്ന്‌ റിപ്പോർട്ടു സൂചിപ്പിക്കുന്നു. (g89 7⁄22)

സാക്ഷികളിൽനിന്നു പഠിക്കുന്നു

അമേരിക്കൻ ഗവൺമെൻറ്‌ 1990 എപ്രിൽ 1 മുതൽ ഒരു പുതിയ സെൻസസ്‌ എടുക്കാൻ ഏർപ്പാടുചെയ്‌തു. “പത്തുവർഷംമുമ്പ്‌ ഏററവും ഒടുവിലത്തെ ദേശീയസെൻസസ്‌ എടുത്തപ്പോൾ ആളുകളെ എണ്ണുന്നതിന്‌ ഗൂഢസംഘങ്ങൾ ഭീഷണിയുയർത്തിയില്ലെ”ന്ന്‌ കാലിഫോർണിയാ സാൻറാ ആനായിലെ ദി ഓറഞ്ച കൗണ്ടി രജിസററർ പ്രസ്‌താവിക്കുന്നു. “കാലം മാറിപ്പോയിരിക്കുന്നു.” ഇപ്പോൾ കൂടുതൽ അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന്‌ സെൻസസ്‌ എടുക്കുന്നവരെ ഉപദേശിക്കാൻ അവർ ഒരു ഗൂഢസംഘ വിദഗ്‌ദ്ധനെ ജോലിക്കെടുത്തിരിക്കുന്നു. കൂടാതെ പേപ്പർ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “അങ്ങനെയുള്ള പ്രദേശങ്ങളിൽ പോസ്‌ററൽജോലിക്കാരും യഹോവയുടെ സാക്ഷികളും തങ്ങളുടെ കൃത്യങ്ങൾ എങ്ങനെ നിർവഹിക്കുന്നുവെന്ന്‌ സെൻസസ്‌ ഉദ്യോഗസ്ഥൻമാർ പരിശോധിക്കുകയാണ്‌.”

സോവ്യററ കുററകൃത്യങ്ങൾ

സോവ്യററ്‌ യൂണിയനിൽ കുററകൃത്യം പെരുകിയിരിക്കുന്നു. 1989ലെ ആദ്യ ചതുർത്ഥാംശത്തിലേക്കുള്ള ഗവൺമെൻറിന്റെ സാമ്പത്തികറിപ്പോർട്ടനുസരിച്ച്‌ കഴിഞ്ഞ വർഷത്തെ ഇതേ കാലഘട്ടത്തോടുള്ള താരതമ്യത്തിൽ കുററകൃത്യം മൊത്തത്തിൽ 31 ശതമാനം വർദ്ധിച്ചു. ഗുരുതരമായ കുററകൃത്യങ്ങൾ 40 ശതമാനം ഉയർന്നു, മോഷണവും കവർച്ചയും 69 ശതമാനം ഉയർന്നു. യുവാക്കളുടെ കുററകൃത്യവും ഉയർന്നു, യുവതികളുടേത്‌ 44 ശതമാനമാണ്‌ വർദ്ധിച്ചത്‌. അനേകം കുററവാളികൾ ഇപ്പോൾ മോഷ്ടിച്ച ആയുധങ്ങൾ ധരിച്ചിരിക്കുന്നതുകൊണ്ടും ഭവനഭേദനത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആളുകൾ വീട്ടിലുണ്ടോ ഇല്ലയോ എന്നു ശ്രദ്ധിക്കാത്തതിലും ചില നഗരങ്ങളിൽ ഭയം വർദ്ധിക്കുകയാണ്‌. “നിയമനിർമ്മാണം ഇന്നത്തെ യാഥാർത്ഥ്യങ്ങൾക്കു പിന്നിലാണ്‌” എന്ന്‌ പ്രവദയിലെ ഒരു ലേഖനം പറയുന്നു. “അധോലോകം ഇപ്പോഴത്തെ അവസ്ഥകളോടും നിയമങ്ങളോടും പൊരുത്തപ്പെടുകയാണ്‌, നിയമപാലക ഏജൻസികളെക്കാൾ വളരെ വേഗത്തിൽ പുനഃസംഘടിതരാകുകയും ചെയ്യുന്നു.”

പുതിയ രക്തപ്പകർച്ചാഭയം

“സാധാരണയായി ദക്ഷിണഅമേരിക്കയിലും മദ്ധ്യഅമേരിക്കയിലും കാണപ്പെടുന്ന ഒരു പരാദം—അവിടെ അത്‌ ഹൃദ്രോഗത്തിന്റെ മുഖ്യ കാരണമാണ്‌—ഐക്യനാടുകളിൽ രക്തതപ്പകർച്ചകൾക്കുശേഷം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു”വെന്ന്‌ ദി ന്യൂയോർക്ക റൈറംസ റിപ്പോർട്ടുചെയ്യുന്നു. “ഈ രോഗാണുപ്രസരം, ചാഗസ്‌രോഗം, മൂന്നു വർഷത്തിൽ രണ്ടു രോഗികളിൽ രോഗനിർണ്ണയംചെയ്യപ്പെട്ടിരിക്കുന്നു, അവരിൽ ഒരാൾ മരിച്ചു. എന്നിരുന്നാലും, ഈ രോഗം അമേരിക്കൻ ഭിഷഗ്വരൻമാർക്ക്‌ അപരിചിതമാകയാൽ കൂടുതൽ കേസുകൾ കണ്ടുപിടിക്കപ്പെടാതെ പോയിരിക്കാമെന്ന്‌ കരുതപ്പെടുന്നു, രക്തപ്പകർച്ചകളാൽ അത്‌ പരന്നേക്കാമെന്ന്‌ അവർക്ക്‌ അറിവില്ല. ഈ രോഗത്തിന്‌ ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കപ്പെട്ടിട്ടില്ല, അതിന്റെ ഗുരുതരമായ ദശയിൽ അത്‌ ലസികാപർവത്തെയും കരളിനെയും പ്ലീഹയെയും ബാധിക്കുന്നു. അതിന്റെ പഴകിയ രൂപത്തിൽ അത്‌ ഹൃദയത്തിനും ഉദരത്തിനും കേടുവരുത്തുന്നു, മാരകവുമായിത്തീർന്നേക്കാം. എന്നിട്ടും, ഈ പരാദത്തെ വെച്ചുപുലർത്തുന്ന അനേകർ തങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടെന്നറിയുന്നില്ല. കാരണം ലക്ഷണങ്ങൾ ലഘുവായതിനാൽ ഗൗനിക്കപ്പെടാതിരുന്നേക്കാം, അല്ലെങ്കിൽ വർഷങ്ങൾക്കു ശേഷമായിരിക്കാം പരാദം തകരാറുണ്ടാക്കുന്നത്‌. (g89 9⁄22)

റെറാറണ്ടോയിലെ പുതിയ സകൈഡോം

“വമ്പിച്ച ഒരു എൻജിനിയറിംഗ്‌ അത്ഭുതം!” എന്നാണ്‌ അടുത്ത കാലത്ത്‌ കാനഡായിലെ റെറാറണ്ടോയിൽ തുറന്ന 50 കോടി ഡോളറിന്റെ പുതിയ എയർകണ്ടീഷൻഡ്‌ സ്‌റേറഡിയത്തിന്‌ ഉപയോഗിക്കപ്പെടുന്ന വർണ്ണന. അതിന്റെ പേർ സ്‌കൈഡോം. കായികവിനോദങ്ങൾക്കും സംഗീതക്കച്ചേരികൾക്കും കൺവെൻഷനുകൾക്കും അതിൽ 60,000 പേർക്ക്‌ ഇരിപ്പിടങ്ങളുണ്ട്‌. കളിസ്ഥലത്തിനു മീതെ 310 അടി ഉയരത്തിൽ മടക്കാവുന്ന നാലുഭാഗങ്ങളോടുകൂടി നിൽക്കുന്ന മേൽപ്പുര ആധുനികസാങ്കേതികവിദ്യയുടെ ഏററവുമൊടുവിലത്തെ അത്ഭുതമാണ്‌. മേൽപ്പുരയുടെ ഏററവും വലിയ ഭാഗത്തിന്‌ 1906 ടൺ ഭാരമുണ്ട്‌. എന്നാലും ഈ വലിയ മേൽക്കൂരക്ക്‌ 20 മിനിററുകൊണ്ട്‌ ഏതാണ്ട്‌ എട്ട്‌ ഏക്കർവരുന്ന ഒരു പ്രദേശത്തിനുമീതെ നിവരാനോ മടങ്ങാനോ കഴിയും. സ്‌കൈഡോമിന്‌ ലോകത്തിലെ ഏററവും വലിയ വീഡിയോ ഡിസ്‌പ്ലേ സ്‌കോർബോർഡ്‌ ഉണ്ടെന്നുള്ള പ്രശംസയുമുണ്ട്‌, അത്‌ 35 അടി ഉയരവും 115 അടി നീളവുമുള്ള ഒരു റെറലിവിഷൻ സ്‌ക്രീനാണ്‌. ഇതിന്റെ പണിയിൽ ഏതാണ്ട്‌ 5,000 ജോലിക്കാരാണ്‌ ഉൾപ്പെട്ടിരുന്നത്‌, 32 മാസംകൊണ്ടു പൂർത്തിയാകുകയുംചെയ്‌തു. സ്‌കൈഡോം ലോകത്തിലെ ഏററവും ഉയരം കൂടിയ കെട്ടിടമായ സി.എൻ. ററവറിന്റെ അടുത്താണ്‌ സ്ഥിതിചെയ്യുന്നത്‌. (g89 10⁄8)

വനങ്ങളെ രക്ഷിക്കൽ

തങ്ങളുടെ വാർത്താലേഖനത്തിന്റെ അച്ചടിക്ക്‌ പുനഃചക്രണം നടത്തിയ കടലാസ്‌ ഉപയോഗിച്ച ആദ്യമാസത്തിൽ അത്തരം 20 ടൺ കടലാസ്‌ ഉപയോഗിക്കപ്പെട്ടുവെന്ന്‌ ബർക്കലിയിലെ ദി യൂണിവേഴ്‌സിററി ഓഫ്‌ കാലിഫോർണിയാ റിപ്പോർട്ടുചെയ്യുന്നു. ഓരോ ടണ്ണും 17 മരങ്ങളെ രക്ഷിക്കുന്നുവെന്നും ഓരോ മാസവും മൊത്തം 340 മരങ്ങൾ വരുമെന്നും അവർ അവകാശപ്പെടുന്നു. പുനഃചക്രണം ചെയ്‌ത കടലാസിന്റെ ഉപയോഗം വായുവിന്റെയും വെള്ളത്തിന്റെയും കുറഞ്ഞ മലിനീകരണമേ വരുത്തുന്നുള്ളു, ഓരോ മാസവും 60 ഘനവാര നിറക്കൽ സ്ഥലം ലാഭിക്കുകയും ചെയ്യുന്നു. (g89 9⁄8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക