വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 9/8 പേ. 4-6
  • ന്യൂക്ലിയർ പ്രതിസന്ധി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ന്യൂക്ലിയർ പ്രതിസന്ധി
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നീക്കംചെയ്യലിനുള്ള ആഹ്വാനം
  • ഒരു വിലക്കെന്ന നിലയിൽ ബോംബ്‌
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
    ഉണരുക!—1999
  • ആണവയുദ്ധത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?
    മറ്റു വിഷയങ്ങൾ
  • ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—1989
g89 9/8 പേ. 4-6

ന്യൂക്ലിയർ പ്രതിസന്ധി

ന്യൂമെക്‌സിക്കോ മരുഭൂമിയിൽ പ്രഭാതത്തിനുമുമ്പ്‌ വണ്ണംകുറഞ്ഞ്‌ ഉയർന്നുനിന്ന ഒരു ഗോപുരത്തിനു മുകളിൽ ഗാജിററ്‌ (സംവിധാനം) എന്ന്‌ ആളുകൾ വിളിച്ച ഒരു കനത്ത ലോഹഗോളം തൂങ്ങിക്കിടന്നു. അഞ്ചര മൈൽ അകലെയുള്ള സങ്കേതങ്ങളിൽ ഊർജ്ജശാസ്‌ത്രജ്ഞൻമാരും രസതന്ത്രജ്ഞൻമാരും കണക്കുവിദഗ്‌ദ്ധരും പടയാളികളും തങ്ങളുടെ വാച്ചുകളിൽ നോക്കിക്കൊണ്ട്‌ ഞെളിപിരികൊള്ളുകയും സംവിധാനം യഥാർത്ഥത്തിൽ പ്രവർത്തിക്കുമോയെന്ന്‌ സംശയിക്കുകയും ചെയ്‌തു.

അതു പ്രവർത്തിച്ചു. രാവിലെ 5:30-ന്‌ 15 മിനിററു മുമ്പ്‌ സംവിധാനം സ്‌ഫോടനംചെയ്‌തു, ഒരു സെക്കണ്ടിന്റെ ഒരു ദശലക്ഷത്തിലൊന്നു സമയംകൊണ്ട്‌ അതിലെ ന്യൂക്ലിയർ ഊർജ്ജം പുറത്തുവിട്ടു. അത്‌ മറെറാരു ഗ്രഹത്തിൽനിന്നു കാണാൻ കഴിയുമായിരുന്ന ഒരു അഗ്നിഗോളത്തെ പായിക്കുകയും 200 മൈൽ അകലെ കേൾക്കാൻ കഴിഞ്ഞ ഒരു സ്‌ഫോടനം ഉളവാക്കുകയും ചെയ്‌തു. സംവിധാനത്തിന്റെ സ്‌ഫോടനത്തിൽനിന്നുളവായ ചൂട്‌—കേന്ദ്രത്തിൽ സൂര്യന്റെ കേന്ദ്രത്തെക്കാൾ കൂടുതലായിരുന്ന ചൂട്‌—മരുഭൂമിയിലെ മണലിനെ റേഡിയോ ആക്‌ററിവതയുള്ള ഗോമേദകനിറത്തിലുള്ള ഗ്ലാസിന്റെ അര മൈൽ വരുന്ന വളയമായി ഉരുക്കിച്ചേർത്തു. അന്ന്‌ സൂര്യൻ രണ്ടു പ്രാവശ്യം ഉദിച്ചെന്ന്‌ ചിലർ ആണയിട്ടു.

ഇരുപത്തൊന്നു ദിവസം കഴിഞ്ഞ്‌ 1945 ആഗസ്‌ററ്‌ 6-ാം തീയതി രണ്ടാമത്തെ അണുബോംബ്‌ ജാപ്പനീസ്‌ നഗരമായ ഹിരോഷിമായെ തരിപ്പണമാക്കുകയും ഒടുവിൽ കണക്കാക്കപ്പെട്ടപ്രകാരം 1,48,000 പേരുടെ മരണത്തിനിടയാക്കുകയും ചെയ്‌തു. ന്യൂക്ലിയർയുഗത്തിനു തുടക്കമിട്ടിരുന്നു.

അത്‌ 43 വർഷം മുമ്പായിരുന്നു. അതിനുശേഷം 4,000ത്തിൽപരം ഇരട്ടി ശക്തമായ ആയുധങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ലോകത്തിലെ യുദ്ധശീർഷകങ്ങളുടെയെല്ലാം മൊത്തം ശക്തി 20,000 കോടി ടൺ ററിഎൻററിക്കു സമമാണെന്ന്‌ കണക്കാക്കപ്പെടുന്നു—ഹിരോഷിമാ ബോംബിന്റെ മാരകശക്തിയുടെ ഒരു ദശലക്ഷത്തിലധികം ഇരട്ടി!

നീക്കംചെയ്യലിനുള്ള ആഹ്വാനം

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നിലെ ഒരു ലോകാരോഗ്യസംഘടനാപഠനമനുസരിച്ച്‌ പൂർണ്ണ തോതിലുള്ള ഒരു ന്യൂക്ലിയർ യുദ്ധം നൂറു കോടി ആളുകളെ പൊടുന്നനേ കൊല്ലും. സ്‌ഫോടനവും തീയും വികിരണവും നിമിത്തം രണ്ടാമതൊരു നൂറു കോടി പിന്നീട്‌ മരിക്കും. അടുത്ത കാലത്തെ പഠനങ്ങൾ ഇതിലും അശുഭസൂചകമാണ്‌. അപ്പോൾ ന്യൂക്ലിയർ ആയുധങ്ങളുടെ പൂർണ്ണമായ നീക്കംചെയ്യലിന്‌ ഒരു മുറവിളി ഉയർന്നിട്ടുള്ളത്‌ മനസ്സിലാക്കാവുന്നതുതന്നെയാണ്‌.

എന്നിരുന്നാലും, അവയുടെ നീക്കത്തിനുവേണ്ടിയുള്ള എല്ലാ ആഹ്വാനങ്ങളും മനുഷ്യത്വപരമായ കാരണങ്ങളാലല്ല. യഥാർത്ഥ യുദ്ധത്തിൽ ന്യൂക്ലിയർ ആയുധങ്ങൾക്ക്‌ കേവലം മൂല്യമില്ലെന്ന്‌ ചിലർ വാദിക്കുന്നു. അവയുടെ ഭയങ്കര വിനാശകശക്തി നിമിത്തം അങ്ങേയററത്തെ പ്രകോപനത്തിനു മാത്രമേ അവയുടെ ഉപയോഗത്തെ എന്നെങ്കിലും നീതീകരിക്കാൻ കഴിയൂ. അതുകൊണ്ട്‌ ഐക്യനാടുകൾ കൊറിയയിലൊ വിയററ്‌നാമിലോ അവ ഉപയോഗിച്ചില്ല. ബ്രിട്ടീഷുകാർ ഫാൽക്ക്‌ലാൻഡിൽ അവ ഉപയോഗിച്ചില്ല. സോവ്യററുകൾ അഫ്‌ഗാനിസ്‌ററാനിലും അവ ഉപയോഗിച്ചില്ല. മുൻ യു.എസ്‌. ഡിഫൻസ്‌ സെക്രട്ടറിയായ റോബർട്ട്‌ മക്ക്‌നമാരാ പറയുന്നു: “ന്യൂക്ലിയർ ആയുധങ്ങൾ യാതൊരു സൈനികോദ്ദേശ്യത്തിനും ഉതകുന്നില്ല. അവ തികച്ചും ഉപയോഗരഹിതമാണ്‌—അവ ഉപയോഗിക്കുന്നതിൽനിന്ന്‌ ഒരുവനെ പിന്തിരിപ്പിക്കാൻമാത്രം കൊള്ളാം.”

അതുപോലെതന്നെ, മററു രാഷ്‌ട്രങ്ങളെ ഭീഷണിപ്പെടുത്തുന്നതിനോ സ്വാധീനിക്കുന്നതിനോ ഉള്ള ഒരു നയതന്ത്രപരമായ വടിയെന്ന നിലയിൽ അത്‌ വളരെ ഉപയോഗക്ഷമമല്ല. അതിശക്തികൾ പരസ്‌പരം ആഘാതവിധേയരാണ്‌. ന്യൂക്ലിയറേതര ശക്തികളെ സംബന്ധിച്ചാണെങ്കിൽ ന്യൂക്ലിയർ തിരിച്ചടിയുടെ ഭയലേശമെന്യേ അവ അതിശക്തികളെ ചെറുത്തുനിൽക്കാൻ മിക്കപ്പോഴും ധൈര്യമാർജ്ജിക്കുന്നു.

ഒടുവിൽ, ചെലവു നോക്കണം. ബുള്ളററൻ ഓഫ്‌ ദി അറേറമിക്ക്‌ സയൻറിസ്‌ററൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്‌ 1945-85 വരെയുള്ള വർഷങ്ങളിൽ ഐക്യനാടുകൾതന്നെ ഏതാണ്ട്‌ 60,000 യുദ്ധശീർഷകങ്ങൾ ഉൽപ്പാദിപ്പിച്ചു.a ചെലവോ? ഏതാണ്ട്‌ 12,30,00,00,00,000 രൂപാ—ഒരിക്കലും ഉപയോഗിക്കേണ്ടിവരില്ലെന്ന്‌ അവർ പ്രതീക്ഷിക്കുന്ന ഒന്നിനുവേണ്ടി ഒട്ടേറെ പണം.

ഒരു വിലക്കെന്ന നിലയിൽ ബോംബ്‌

പിന്തിരിപ്പിക്കലിന്റെ സങ്കൽപ്പനം ഒരുപക്ഷേ പോരാട്ടത്തിന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ്‌. എന്നാൽ ന്യൂക്ലിയർ യുഗത്തിൽ പിന്തിരിപ്പിക്കലിന്‌ പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്‌. ന്യൂക്ലിയർ ആക്രമണത്തെക്കുറിച്ചു ചിന്തിക്കുന്ന ഏതു രാഷ്‌ട്രത്തിനും സത്വരവും വിനാശകവുമായ ന്യൂക്ലിയർ തിരിച്ചടിക്ക്‌ ഉറപ്പുകൊടുക്കപ്പെടുന്നു.

യു.എസ്‌. സ്‌ട്രാററീജിക്ക്‌ എയർ കമാൻഡിന്റെ കമാൻഡറായ ജനറൽ ബി.എസ്‌. ഡേവിസ്‌ ഇങ്ങനെ പറയുന്നു: “ന്യൂക്ലിയർ ആയുധങ്ങൾ ലോകത്തെ . . . ഭദ്രതയേറിയ ഒരു സ്ഥലമാക്കിത്തീർത്തിരിക്കുന്നുവെന്നത്‌ ബോദ്ധ്യംവരുന്ന ഒരു സംഗതിയാണ്‌. അവ യാതൊരു പ്രകാരത്തിലും യുദ്ധം അവസാനിപ്പിച്ചിട്ടില്ല; ഉൾപ്പെട്ടിരിക്കുന്ന രാഷ്‌ട്രങ്ങൾക്ക്‌ യാതൊരു പ്രകാരത്തിലും ചെറുതല്ലാത്ത പോരാട്ടങ്ങളിൽ ഓരോ വർഷവും ആയിരങ്ങൾ തുടർന്നു മരിക്കുന്നുണ്ട്‌. എന്നാൽ അങ്ങനെയുള്ള പോരാട്ടങ്ങളിലെ അതിശക്തികളുടെ ഉൾപ്പെടൽ ന്യൂക്ലിയറോ സാധാരണമോ ആയ ഒരു വൻ അഗ്നിപ്രളയത്തിലേക്കുള്ള വ്യാപനത്തിന്റെ സാദ്ധ്യതനിമിത്തം നേരിട്ടുള്ള ഏററുമുട്ടൽ ഒഴിവാക്കുന്നതിന്‌ ശ്രദ്ധാപൂർവം കണക്കുകൂട്ടപ്പെടുന്നു.”

നിറതോക്കുകളോടുകൂടിയ ഏതു ഭവനത്തിലും അബദ്ധവശാൽ ആർക്കെങ്കിലും വെടിയേൽക്കുന്നതിന്റെ അപകടം എല്ലായ്‌പ്പോഴുമുണ്ട്‌. ന്യൂക്ലിയർ ആയുധങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു ലോകത്തിലും ഇതേ തത്വം സത്യമാണ്‌. അങ്ങനെ പിൻവരുന്ന സാഹചര്യങ്ങളിൽ ന്യൂക്ലിയർയുദ്ധം പൊട്ടിപ്പുറപ്പെടാൻ കഴിയും:

(1) ഒരു രാജ്യം ഒരു ന്യൂക്ലിയർ ആക്രമണത്തിൻ കീഴിലാണെന്ന്‌ വിചാരിക്കാനിടയാക്കുന്ന ഒരു കമ്പ്യൂട്ടർപിശകോ ഒരു യന്ത്രത്തകരാറോ. പ്രതികരണം ഒരു ന്യൂക്ലിയർ പ്രത്യാക്രമണമായിരിക്കാം.

(2) ന്യൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഇപ്പോഴത്തെ ന്യൂക്ലിയർ ശക്തികളെക്കാൾ നിയന്ത്രണം കുറവുള്ള ഒരു തീവ്രവാദശക്തി അഥവാ ഭീകര ശക്തി അവ സമ്പാദിച്ചേക്കാം.

(3) പേർഷ്യൻ ഗൾഫ്‌പോലെ അതിശക്തികളുടെ താൽപ്പര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഒരു പ്രദേശത്തെ ഒരു ചെറിയ യുദ്ധത്തിന്റെ വ്യാപനം.

അങ്ങനെയുള്ള അപകടങ്ങളുണ്ടെങ്കിലും രാഷ്‌ട്രങ്ങൾ ഇത്രത്തോളം പിന്തിരിപ്പിക്കലിലൂടെയുള്ള സുരക്ഷിതത്വത്തിന്റെ ഒരു നയം പിന്തുടർന്നിരിക്കുന്നു. എന്നിരുന്നാലും, ന്യൂക്ലിയർ ആയുധങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു ലോകത്തിൽ ആളുകൾക്കു സുരക്ഷിതത്വം തോന്നുന്നില്ല. ശാക്തികസന്തുലനം യഥാർത്ഥത്തിൽ ഭീതിയുടെ ഒരു സന്തുലനമാണ്‌, ലോകത്തിലെ ശതകോടികൾ അനിച്ഛാപൂർവം ഒപ്പിട്ടിരിക്കുന്ന ഒരു ആത്മഹത്യാകരാർ. ന്യൂക്ലിയർ ആയുധങ്ങൾ ഡമോക്ലിസിന്റെ വാൾപോലെയാണെങ്കിൽ അതിനെ നിയന്ത്രിച്ചുനിർത്തുന്ന മുടിയിഴയാണ്‌ പിന്തിരിപ്പിക്കൽശക്തി. എന്നാൽ പിന്തിരിപ്പിക്കൽശക്തി പരാജയപ്പെടുന്നുവെങ്കിലോ? ഉത്തരം ചിന്തിക്കാൻ കഴിയാത്തവിധം ഭയാനകമാണ്‌. (g88 8/22)

[അടിക്കുറിപ്പുകൾ]

a ന്യൂക്ലിയർവസ്‌തുക്കൾ ജീർണ്ണിക്കുന്നതുകൊണ്ട്‌ പഴക്കംകൂടുന്ന ആയുധങ്ങൾക്കു പകരം പുതിയതു സ്ഥാപിക്കേണ്ടതുണ്ട്‌.

[6-ാം പേജിലെ ചതുരം]

ഒരു-മെഗാടൺ ബോംബിന്റെ ശക്തി

താപീയ വികിരണം (വെളിച്ചവും ചൂടും): ഒരു ന്യൂക്ലിയർസ്‌ഫോടനം—ഒരു ഒരു-മെഗാടൺ സ്‌ഫോടനത്തിൽ സ്‌ഫോടനസ്ഥാനത്തുനിന്ന്‌ പകൽ 13 മൈൽ വരെയും രാത്രിയിൽ 53 മൈൽ വരെയും അകലത്തിലുള്ള—ആളുകളെ അന്ധരാക്കുന്ന അഥവാ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ ഒരു തീവ്രമായ ഉജ്ജ്വലനം സൃഷ്ടിക്കുന്നു.

പൂജ്യം സ്ഥലത്ത്‌ (സ്‌ഫോടനംചെയ്യുന്ന ബോംബിന്റെ നേരെ കീഴിലുള്ള സ്ഥാനം) അല്ലെങ്കിൽ അതിനടുത്ത്‌ അഗ്നിഗോളത്തിന്റെ ശക്തമായ ചൂട്‌ മനുഷ്യരെ ബാഷ്‌പീകരിക്കുന്നു. കുറേകൂടെ അകലെ ആളുകൾ തുറന്ന തൊലിയിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഡിഗ്രിയിലുള്ള പൊള്ളൽ അനുഭവിക്കുന്നു. തുണിക്കു തീ പിടിക്കുന്നു. പരവതാനികളും ഗൃഹോപകരണങ്ങളും ജ്വലിക്കുന്നു. ചില അവസ്ഥകളിൽ അത്യന്തം ചൂടുപിടിച്ച ഒരു അഗ്നിക്കൊടുങ്കാററ്‌ വികാസംപ്രാപിക്കുകയും ആളുകളെ തീച്ചൂളയിലാഴ്‌ത്തുകയും ചെയ്യുന്നു.

വായൂസ്‌ഫോടനം: ന്യൂക്ലിയർസ്‌ഫോടനം ചുഴലിക്കാററിന്റെ ശക്തിയുള്ള കാററുകൾ ഉളവാക്കുന്നു. പൂജ്യംനിലത്ത്‌ നാശം സമ്പൂർണ്ണമാണ്‌. കുറേകൂടെ അകലെ കെട്ടിടങ്ങളിലെ ആളുകൾ താഴെ വീഴുന്ന തട്ടുകളും അല്ലെങ്കിൽ ചുവരുകളും നിമിത്തം അരഞ്ഞുപോകുന്നു: പറന്നുപോകുന്ന ശൂന്യശിഷ്‌ടങ്ങളും ഗൃഹോപകരണങ്ങളും നിമിത്തം മററു ചിലർക്ക്‌ പരിക്കേൽക്കുന്നു അഥവാ അവർ കൊല്ലപ്പെടുന്നു. ഇനിയും പൊടിഞ്ഞ കുമ്മായക്കൂട്ടിന്റെയോ ഇഷ്‌ടികകളുടെയോ പൊടിയാൽ ചിലർക്കു ശ്വാസംമുട്ടുന്നു. കാററിന്റെ അതിമർദ്ദം കർണ്ണപുടത്തിൽ വിള്ളലുണ്ടാക്കുകയോ ശ്വാസകോശങ്ങളിൽ രക്തവാർച്ച ഉളവാക്കുകയോ ചെയ്യുന്നു.

വികിരണം: ന്യൂട്രോണുകളുടെയും ഗാമാ രശ്‌മികളുടെയും ഒരു തീവ്രമായ ബഹിർപ്രകടനം ഉണ്ടാകുന്നു. മിതമായ തോതിലുള്ള വിധേയത ഓക്കാനം ഛർദ്ദി ക്ഷീണം എന്നീ ലക്ഷണങ്ങളോടുകൂടിയ രോഗം വരുത്തിക്കൂട്ടുന്നു. രക്തകോശങ്ങളുടെ തകരാറ്‌ രോഗബാധ സംബന്ധിച്ച പ്രതിരോധശക്തി കുറക്കുകയും മുറിവുകളുടെ സൗഖ്യത്തെ താമസിപ്പിക്കുകയുംചെയ്യുന്നു. വികിരണത്തോടുള്ള ഉയർന്ന വിധേയത്വം ഞരമ്പുവലികളും വിറയലും പ്രവർത്തനമാന്ദ്യവും അലസതയും ഉളവാക്കുന്നു. ഒന്നു മുതൽ 48 വരെ മണിക്കൂറുകൾക്കകം മരണം നേരിടുന്നു.

വികിരണബാധയേൽക്കാത്ത അതിജീവകർ കാൻസറിനു വശംവദരാണ്‌. അവർ തങ്ങളുടെ സന്താനങ്ങൾക്കു പാരമ്പര്യന്യൂനതകൾ കൈമാറാനും കൂടുതൽ സാദ്ധ്യതയുണ്ട്‌. അവയിൽ കുറഞ്ഞ സന്താനപുഷ്ടി ഗർഭമലസൽ, വിരൂപശിശുക്കൾ അല്ലെങ്കിൽ ചാപിള്ളകൾ ശരീരസംബന്ധമായ അസ്‌പഷ്ട ദൗർബല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അവലംബം: ഐക്യരാഷ്‌ട്രങ്ങൾ അച്ചടിച്ച ന്യൂക്ലിയർ ആയുധങ്ങൾ സംബന്ധിച്ച സമഗ്രപഠനം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക