വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 11/8 പേ. 3-4
  • പണത്തിന്റെ ആവശ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പണത്തിന്റെ ആവശ്യം
  • ഉണരുക!—1987
  • സമാനമായ വിവരം
  • എല്ലാ തിന്മകളുടെയും കാരണം പണമാണോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • പണമാണോ നിങ്ങൾക്ക്‌ എല്ലാം?
    ഉണരുക!—2015
  • എനിക്ക്‌ എന്റെ പണം എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും?
    ഉണരുക!—1990
  • പണം ബുദ്ധിപൂർവം കൈകാര്യം ചെയ്യുക
    ഉണരുക!—2009
കൂടുതൽ കാണുക
ഉണരുക!—1987
g87 11/8 പേ. 3-4

പണത്തിന്റെ ആവശ്യം

“പണം സകല ദുഷ്ടതക്കും ഹേതു ആകുന്നു.” ആരെങ്കിലും അങ്ങനെ പറയുന്നത്‌ നിങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ, അത്‌ “പണസ്‌നേഹം സകല ദുഷ്ടതക്കും ഹേതു ആകുന്നു” എന്ന പ്രസ്‌താവനയുടെ ഭാഗം മാത്രമാണ്‌.a

അതെ, ധനത്തിനുവേണ്ടിയുള്ള സ്വാർത്ഥ ദാഹത്തിൽനിന്ന്‌ വളരെയധികം ദുഷ്ടത ഉണ്ടായിട്ടുണ്ടെന്നുള്ളതു സത്യം തന്നെ. കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ധനസമ്പാദനത്തിനുവേണ്ടി ചെയ്യപ്പെടുന്നവയാണ്‌. എന്നാൽ പണം നിലവിലില്ലെങ്കിൽ നാം ഇന്ന്‌ ഏത്‌ അവസ്ഥയിലായിരിക്കുമായിരുന്നു?

തീർച്ചയായും പണം ഉപയോഗത്തിലില്ലാഞ്ഞ ഒരു കാലമുണ്ടായിരുന്നു. അത്‌ അവതരിപ്പിക്കപ്പെട്ടശേഷംപോലും അതിന്റെ ഉപയോഗം പരിമിതവും ക്രമരഹിതവുമായിരുന്നു. കാർഷിക കുടുംബങ്ങൾ അന്നു തികച്ചും സ്വതന്ത്രമായിരുന്നു. അവ സ്വന്തം ആവശ്യങ്ങൾ സാധിച്ചുപോന്നു. അവർ തങ്ങൾക്ക്‌ സ്വയം പ്രദാനം ചെയ്യാൻ കഴിയാഞ്ഞ ഏതു വസ്‌തുവിനും വേണ്ടി സ്വന്തം ചരക്കുകൾ മറ്റൊരാളുടേതുമായി നേരിട്ടു കൈമാറ്റം നടത്തുമായിരുന്നു. എന്നിരുന്നാലും, വിശേഷിച്ച്‌ ഒരു പ്രത്യേക വ്യാപാരത്തിലേർപ്പെട്ടിരുന്ന ആൾ അല്ലെങ്കിൽ ഒരു കൂലിപ്പണിക്കാരൻ ചില പ്രയാസങ്ങളെ അഭിമുഖീകരിച്ചിരുന്നു.

തന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാൻ ആളുകളെ കൂലിക്കു വിളിച്ച ഒരു വീട്ടുകാരന്റെ ദൃഷ്ടാന്തത്തിൽ യേശു അങ്ങനെയുള്ള വേലക്കാരെക്കുറിച്ചു പറഞ്ഞിരുന്നു. (മത്തായി 20:1-16) കൂലിക്കു നിർത്തപ്പെട്ട വേലക്കാർക്ക്‌ ഒരു നിശ്ചിത പണത്തുക കിട്ടി. ആ കാലത്തു പണത്തിന്റെ ഉപയോഗം സുസ്ഥാപിതമായിരുന്നുവെന്ന്‌ അതു വെളിപ്പെടുത്തുന്നു. എന്നാൽ നിങ്ങൾ അങ്ങനെയുള്ള ഒരു വേലക്കാരനാണെന്നും കൂലിയായി പണത്തിനു പകരം നിങ്ങൾക്കു കുറെ മുന്തിരിപ്പഴങ്ങൾ കിട്ടിയെന്നും സങ്കൽപ്പിക്കുക!

ഇപ്പോൾ, നിങ്ങൾക്ക്‌ മുന്തിരിപ്പഴങ്ങൾ ഇഷ്ടമായിരുന്നേക്കാം, എന്നാൽ നിങ്ങൾ സ്ഥിരമായി മുന്തിരിപ്പഴം മാത്രം ഉൾപ്പെടുന്ന ആഹാരക്രമം ആഗ്രഹിക്കുകയില്ല. നിങ്ങൾ മാംസവും സസ്യങ്ങളും ഉൾപ്പെടെ കഴമ്പേറിയ, വൈവിധ്യമാർന്ന വിഭവങ്ങൾ ആഗ്രഹിക്കും. നിങ്ങൾക്ക്‌ ചെരുപ്പിന്റെയും വസ്‌ത്രത്തിന്റെയും ഇന്ധനത്തിന്റെയും, അതുപോലെതന്നെ മറ്റു ചരക്കുകളുടെയും സേവനങ്ങളുടെയും ആവശ്യവുമുണ്ടായിരിക്കും. അതുകൊണ്ട്‌ നിങ്ങൾ അവ കൈമാറാൻ സന്നദ്ധതയുള്ള ആളുകളെ കണ്ടെത്തേണ്ടിവരും.

എന്നാൽ ആ ആളുകൾക്ക്‌ മുന്തിരിപ്പഴങ്ങൾ ഇഷ്ടമില്ലെങ്കിലോ? അല്ലെങ്കിൽ ആവശ്യമില്ലെങ്കിലോ? അപ്പോൾ നിങ്ങളുടെ മുന്തിരിപ്പഴങ്ങൾ എടുത്തുകൊണ്ട്‌ നിങ്ങൾക്കാവശ്യമുള്ള ഐറ്റങ്ങൾക്കായി കൈമാറ്റം ചെയ്യാൻ കഴിയുന്ന മറ്റെന്തെങ്കിലും നിങ്ങൾക്ക്‌ തരാൻ കഴിവുള്ള ഒരാളെ നിങ്ങൾ കണ്ടെത്തേണ്ടിവരും. മുഴു വ്യാപാര പ്രക്രിയക്കും എടുക്കുന്ന സമയം നിങ്ങൾ ആദ്യംതന്നെ മുന്തിരിപ്പഴങ്ങൾ സമ്പാദിക്കാൻ എടുത്തതിലധികമായിരുന്നേക്കാം!

ഉയർന്നുവരുന്ന മറ്റൊരു പ്രശ്‌നം കൈമാറ്റം നടത്തുന്ന ഇനങ്ങളുടെ മൂല്യം നിശ്ചയിക്കുന്നതാണ്‌. ഉദാഹരണത്തിന്‌, ഒരു കോഴിക്ക്‌ എത്ര മുന്തിരിപ്പഴങ്ങളുടെ മൂല്യമുണ്ട്‌? ഒരു ജോടി ചെരുപ്പുകൾക്ക്‌ എത്ര മുന്തിരിപ്പഴങ്ങൾ? വ്യാപാരം ചെയ്യുന്ന ഓരോ ഇനത്തിനും മറ്റ്‌ ഏതൊരു ഇനത്തിനും അനുരൂപമായ ഒരു വില ഉണ്ടായിരിക്കണം. “ദൃഷ്ടാന്തമായി, കമ്പോളത്തിൽ 1000 വ്യത്യസ്‌ത ചരക്കുകളും സേവനങ്ങളുമുണ്ടെങ്കിൽ, അവയുടെ ആപേക്ഷിക കമ്പോള മൂല്യം അളക്കുന്നതിന്‌ 1000 ഡോളർ വിലകൾ ലഭ്യമായിരിക്കുന്നതിനു പകരം 499500 വിനിമയ അനുപാതങ്ങൾ ആവശ്യമായിരിക്കു”മെന്ന്‌ പണവും ബാങ്കിംഗും യുണൈറ്റഡ്‌ സ്‌റ്റേറ്റസ്‌ സമ്പദ്‌ഘടനയും എന്ന പുസ്‌തകം പറയുന്നു.

അത്‌ ഓർത്തിരിക്കാൻ ഏറെയുണ്ടെന്നു മാത്രമല്ല, സാഹചര്യങ്ങൾ വ്യത്യാസപ്പെടുന്നതനുസരിച്ച്‌ പട്ടികക്ക്‌ നിരന്തര പുതുക്കൽ ആവശ്യമായും വരും. നിങ്ങൾക്ക്‌ കൈമാറ്റത്തിനുള്ള ഐറ്റം ഒരു പശു ആണെന്നിരിക്കട്ടെ. നിങ്ങൾ വാങ്ങാനാഗ്രഹിക്കുന്ന ഒരു കോടാലിയെക്കാൾ അതിനു വിലയുള്ളതുകൊണ്ട്‌ നിങ്ങൾ എങ്ങനെ ഇടപാടു തീർക്കും? നിങ്ങൾ വിവിധ ആളുകളിൽ നിന്ന്‌ പല ഐറ്റങ്ങൾ വാങ്ങുന്നതിന്‌ അതിന്റെ മൂല്യം ഉപയോഗിക്കാനാഗ്രഹിക്കുന്നുവെങ്കിൽ, പശുവിനെ ആർക്കാണ്‌ കിട്ടുക? അങ്ങനെയുള്ള സാഹചര്യങ്ങൾ ഏതെങ്കിലും വ്യാപാരം നടത്തുക എത്ര പ്രയാസമായിരിക്കും! തീർച്ചയായും, ചരക്കുകളുടെയോ സേവനങ്ങളുടെയോ വിനിമയത്തിന്‌ ഒരു പൊതുഘടകം ആവശ്യമാണ്‌. ഇവിടെ പണത്തിന്റെ ആവശ്യം നേരിടുന്നു.

തന്നിമിത്തം, പണം പിൻവരുന്ന അടിസ്ഥാന പ്രവർത്തനങ്ങൾക്ക്‌ പ്രയോജകീഭവിക്കുന്നു:

●അതു മറ്റുള്ളവരുടെ ചരക്കുകളോ സേവനങ്ങളോ നമുക്കു ലഭിക്കാൻ എളുപ്പമാക്കിത്തീർക്കുന്ന ഒരു വിനിമയ മാദ്ധ്യമാണ്‌.

●അതു മൂല്യത്തിന്റെ ഒരു അളവുകോലായി സേവിക്കുന്നു—ഒരു പ്രാമാണിക കണക്കു യൂണിറ്റായിത്തന്നെ. അതുപയോഗിച്ച്‌ സകല ചരക്കുകളുടെയും സേവനങ്ങളുടെയും വിലകൾ താരതമ്യപ്പെടുത്താനും പ്രസ്‌താവിക്കാനും കഴിയും.

●അത്‌ ഒരു മൂല്യ ശേഖരമായി ഉതകുന്നു, അതു മുഖേന നിങ്ങൾക്ക്‌ പിൽക്കാല ഉപയോഗത്തിനായി നിങ്ങളുടെ സമ്പാദ്യങ്ങൾ സഞ്ചയിക്കാനോ കൂട്ടിവെക്കാനോ കഴിയും.

പണത്തിന്റെ ഉല്‌പാദനം, ഉപഭോക്ത വസ്‌തുക്കളുടെ വലിയ നിരയോടുകൂടിയ വമ്പിച്ച വ്യാവസായിക തൊഴിലുകൾ സാദ്ധ്യമാക്കിയിരിക്കുന്നു. അതു മുഖേന ഏറ്റവും ഒടുവിലത്തേതും അത്യുത്തമവുമായ ചരക്കുകളും സേവനങ്ങളും നമുക്കു ലഭ്യമാണ്‌. അതു സാമ്പത്തിക വളർച്ചയുടെ ജീവരക്തമാണ്‌, വാണിജ്യപരമായ വ്യാപാരം ആശ്രയിച്ചുനിൽക്കുന്ന ഘടകംതന്നെ. അതു നിമിത്തം വിപുലമായ പ്രത്യേകവൽക്കരണം സാദ്ധ്യമാണ്‌.

“എന്നാൽ ഇത്ര ഉപകാരപ്രദവും അഭികാമ്യവുമായ ദാസനായ പണം ചില സമയങ്ങളിൽ അപമര്യാദയായി പെരുമാറുന്നു”വെന്ന്‌ പണവും ബാങ്കിംഗും സമ്പദ്‌ഘടനയും എന്ന പുസ്‌തകത്തിൽ ജോൺ എ. കോക്രാൻ എഴുതുന്നു. “പണത്തിന്‌ ഒരു വലിയ അനുഗ്രഹമോ ഒരു വലിയ ശാപമോ ആയിരിക്കാൻ കഴിയും.” ഒറ്റ രാത്രികൊണ്ട്‌ സമ്പത്തുണ്ടാക്കാനോ നഷ്ടപ്പെടുത്താനോ കഴിയുന്നതും വ്യാപാരത്തിന്‌ ഉയരാനോ തകരാനോ കഴിയുന്നതും ഗവൺമെൻറുകൾക്ക്‌ അഭിവൃദ്ധിപ്പെടാനോ കൃത്യവിലോപം വരുത്താനോ കഴിയുന്നതുമായ നമ്മുടെ ആധുനിക കാലങ്ങളിലെ സങ്കീർണ്ണമായ സമ്പദ്‌ഘടനയുടെ കാര്യത്തിൽ വിശേഷാൽ ഇതു സത്യമാണ്‌. പല സംഭവങ്ങളുടെയും കേന്ദ്രത്തിൽ ആ വലിയ പണശേഖരങ്ങൾ—ബാങ്കുകൾ—ആണുള്ളത്‌. അടുത്ത കാലത്ത്‌ ബാങ്കുകൾ മുമ്പുണ്ടായിട്ടില്ലാത്ത നിരക്കിൽ പൊട്ടിപ്പോകുന്നുണ്ട്‌. ഭയത്തിനു കാരണമുണ്ടോ? (g86 10/22)

[അടിക്കുറിപ്പുകൾ]

a ക്രി. വ. 61-നും 64-നും ഇടയ്‌ക്കു ഒരു സമയത്ത്‌ അപ്പോസ്‌തലനായ പൗലോസ്‌ മാസിഡോണിയായിൽവച്ച്‌ എഴുതിയ ഈ പ്രസ്‌താവന ബൈബിളിൽ 1 തിമൊഥെയോസ്‌ 6:10-ൽ കാണപ്പെടുന്നു, കിംഗ്‌ ജയിംസ്‌ വേർഷൻ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക