വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 4/8 പേ. 22-23
  • അതു സാദ്ധ്യമായിരുന്നതെങ്ങനെ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അതു സാദ്ധ്യമായിരുന്നതെങ്ങനെ?
  • ഉണരുക!—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഒരു ആധുനികകാല പാരമ്പര്യം
  • ഭീകരമായ മത കോടതി വിചാരണ
    ഉണരുക!—1987
  • “പാഷണ്ഡി”യുടെ വിചാരണയും വധനിർവഹണവും
    ഉണരുക!—1997
  • മെക്‌സിക്കോയിലെ മതവിചാരണ—അത്‌ അരങ്ങേറിയത്‌ എങ്ങനെ?
    ഉണരുക!—1994
  • “അധർമ്മമനുഷ്യ”നെതിരായ ദൈവത്തിന്റെ ന്യായവിധി
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
ഉണരുക!—1987
g87 4/8 പേ. 22-23

അതു സാദ്ധ്യമായിരുന്നതെങ്ങനെ?

ക്രിസ്‌തുവിന്റെ സ്‌നേഹ സന്ദേശം പ്രസംഗിക്കുന്നതിനു സമർപ്പിക്കപ്പെടണമെന്നു ഉദ്ദേശിക്കപ്പെട്ടിരുന്ന രണ്ടു പ്രസംഗ സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിരുന്ന ഡൊമിനിക്കൻ, ഫ്രാൻസിസ്‌ക്കൻ സന്യാസികളാലായിരുന്നു മനുഷ്യസമുദായത്തിനു എതിരെയുള്ള ഏറ്റവും നീചമായ പാതകങ്ങളിൽ ചിലവ—20-ാം നൂറ്റാണ്ടിലെ തടങ്കൽ പാളയങ്ങളിൽ മാത്രം സമാനതയുള്ളവ—ചെയ്യപ്പെട്ടത്‌ എന്നതാണ്‌ ചരിത്രത്തിലെ വിരോധാഭാസങ്ങളിലൊന്ന്‌.

“ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും പീഡിപ്പിക്കപ്പെടും” എന്ന നിശ്വസ്‌ത പ്രസ്‌താവനകൾക്ക്‌ സമ്മതം പ്രഖ്യാപിക്കുന്ന ഒരു സഭയ്‌ക്ക്‌ അതു തന്നേ ഒരു പീഡകനായിത്തീരാൻ എങ്ങനെ കഴിയുമെന്നത്‌ മനസ്സിലാക്കാൻ പ്രയാസമാണ്‌. (2 തിമൊഥെയോസ്‌ 3:12, പരിഷ്‌ക്കരിച്ച പ്രമാണഭാഷാന്തരം, കത്തോലിക്കാ പതിപ്പ്‌) അതു സാദ്ധ്യമായിരുന്നത്‌ എങ്ങനെ?

ഒന്നാമത്‌, കത്തോലിക്കാ ഉപദേശം അതു സാദ്ധ്യമാക്കിത്തീർത്തു. അതു എപ്രകാരം? കത്തോലിക്കാ “പുണ്യവാളനാ”യ അഗസ്‌റ്റിന്റെ വിഖ്യാത പ്രസ്‌താവനയിൽ അതു സമാഹരിക്കാം: “സാലസ്‌ എക്‌സ്‌ട്രാ എക്ലിസിയം നോൺ എസ്‌റ്റ്‌” (സഭയ്‌ക്കു പുറത്തു രക്ഷയില്ല). അടുത്ത കാലത്തു പോൾ ജോൺസനാലുള്ള ക്രിസ്‌ത്യാനിത്വത്തിന്റെ ഒരു ചരിത്രത്തിൽ അഗസ്‌റ്റിനെ സംബന്ധിച്ച്‌ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “അദ്ദേഹം പീഡനത്തെ അംഗീകരിച്ചതു മാത്രമല്ല, അതിന്റെ സൈദ്ധാന്തികനായിത്തീർന്നു; അദ്ദേഹത്തിന്റെ എല്ലാ പ്രതിരോധങ്ങളും, പിന്നീട്‌ മതകോടതിവിചാരണയുടെ മുഴു പ്രതിരോധങ്ങളിലും കുടികൊണ്ടിരുന്നു.”

പതിമൂന്നാം നൂറ്റാണ്ടിൽ ദൂതഡോക്ടർ എന്നു വിളിക്കപ്പെട്ടിരുന്ന “സെൻറ്‌” തോമസ്‌ അക്വിനാസ്‌ വിപരീതോപദേശത്തിനു മരണശിക്ഷ നൽകുന്നതിനെ പിന്താങ്ങിയിരുന്നു. കത്തോലിക്കാ സർവ്വവിജ്ഞാനകോശം ഇപ്രകാരം പ്രസ്‌താവിച്ചുകൊണ്ട്‌ ഇതിനെ വിശദീകരിച്ചു: “ദൈവ ശാസ്‌ത്രജ്ഞൻമാരും ജൂറിമാരും വിപരീതോപദേശത്തിനും ഉയർന്ന രാജ്യദ്രോഹത്തിനും തമ്മിലുള്ള സാമ്യത്തെ ഒരളവുവരെ തങ്ങളുടെ മനോഭാവത്തിനു അടിസ്ഥാനമാക്കി. അതേ കൃതി ഇപ്രകാരം സമ്മതിക്കുന്നു: അതുകൊണ്ട്‌, മുൻവിശ്വാസത്യാഗികൾക്കെതിരെ ശാരീരിക ബലം പ്രയോഗിക്കുന്നതിനുള്ള അവകാശം ഉണ്ടെന്നുള്ളതിനു സംശയം ഉണ്ടായിരിക്കാൻ കഴിയുകയില്ല.”

പാഷണ്ഡികളെ ദണ്ഡിപ്പിക്കയും ദഹിപ്പിക്കയും ചെയ്യുന്നതിനുള്ള സഭയുടെ “അവകാശം,” യഥാർത്ഥത്തിൽ നരകവും ശുദ്ധീകരണസ്ഥലവും സംബന്ധിച്ചുള്ള തിരുവെഴുത്തു വിരുദ്ധ ഉപദേശങ്ങളുടെ ഒരു ഭയാനകമായ അനുസിദ്ധാന്തമാണ്‌. ദൈവം ഒരു പീഡകനെന്നു നിന്ദാപൂർവ്വം അവകാശപ്പെടുന്ന ഈ സഭ അവന്റെ നാമത്തിൽ ദണ്ഡനം അഴിച്ചുവിട്ടു.—യിരെമ്യാവ്‌ 7:31; റോമർ 6:23 താരതമ്യപ്പെടുത്തുക.

മതകോടതി വിചാരണ സാദ്ധ്യമാക്കിത്തീർത്തതിന്റെ മറ്റൊരു കാരണം രാഷ്‌ട്രീയത്തിലുള്ള സഭയുടെ ആഴമായ ഉൾപ്പെടലായിരുന്നു. മദ്ധ്യയുഗ യൂറോപ്പ്‌, യഥാർത്ഥത്തിൽ, സഭയും സംസ്ഥാനവും തമ്മിൽ മിക്കപ്പോഴും പരസ്‌പരം പോരാടിക്കൊണ്ടിരിക്കെ തന്നെ, പുരോഹിതനെയോ പ്രഭുവിനേയോ വിമർശിക്കാൻ തുനിയുന്ന ഏതൊരു വ്യക്തിക്കുമെതിരെ തങ്ങളുടെ ശക്തികളെ ഏകോപിപ്പിച്ചിരുന്ന ഏകകക്ഷിമേധാവിത്വമുള്ളതായിരുന്നു. ഈ വ്യഭിചാരപരമായ ബന്ധത്തിൽ നിന്ന്‌ മതകോടതി വിചാരണ ജൻമംകൊണ്ടു. ഫ്രഞ്ച്‌ എൻസൈക്ലോപീഡിയ യൂണിവേഴ്‌സലിസിൽ നാം ഇങ്ങനെ വായിക്കുന്നു: “മതകോടതിക്കു സിവിൽ അധികാരങ്ങളുമായി പങ്കുചേരൽ ഇല്ലായിരുന്നെങ്കിൽ അതിന്റെ പ്രവർത്തനം നിർവ്വഹിക്കാൻ ഒരിക്കലും കഴിയുകയില്ലായിരുന്നു. അവ അവയ്‌ക്കു വിഭവങ്ങൾ നൽകുകയും വധശിക്ഷ നടപ്പിലാക്കുകയും ചെയ്‌തിരുന്നു.”

പ്രൊട്ടസ്‌റ്റൻറുകാർ കുറ്റവിമുക്തരായിരുന്നുവെന്ന്‌ പറയാനല്ല ഇത്‌. മുൻവിധിയില്ലാത്ത ചരിത്ര രേഖകൾ, അവർ പലപ്പോഴും കത്തോലിക്കരെപ്പോലെതന്നെ അസഹിഷ്‌ണുക്കളായിരുന്നു എന്നു കാണിക്കുന്നു. അവരും മിക്കപ്പോഴും ലൗകിക അധികാരികളുടെ സഹായത്തോടെ ക്രിസ്‌തുവിന്റെ നാമത്തിൽ ഭയങ്കര ക്രൂരകൃത്യങ്ങൾ ചെയ്‌തിരുന്നു, വിഘടിച്ചു നിന്നവരെ ദണ്ഡനസ്‌തംഭത്തിൽ ദഹിപ്പിക്കപോലും ചെയ്‌തിരുന്നു. പ്രൊട്ടസ്‌റ്റൻറു ക്രൂരകൃത്യങ്ങളും അതേ കാരണങ്ങളാൽതന്നെ സാദ്ധ്യമായിരുന്നു. പ്രൊട്ടസ്‌റ്റൻറു മതങ്ങളും അതിന്റെ ദൈവശാസ്‌ത്രത്തിൽ ദൈവം നിത്യ ദണ്ഡനം ഏൽപ്പിക്കുന്നു എന്ന തിരുവെഴുത്തു വിരുദ്ധോപദേശം ഉൾപ്പെടുത്തുന്ന ഒരു മത വ്യവസ്ഥയുടെ ഭാഗമാണ്‌. കൂടാതെ അവ നൂറ്റാണ്ടുകളിലെല്ലാം ലൗകിക അധികാരങ്ങളോട്‌ ഒരു അശുദ്ധ ആത്മീയ ബന്ധം നിലനിർത്തിയിരുന്നു.

ഒരു ആധുനികകാല പാരമ്പര്യം

മതകോടതി വിചാരണ വീണ്ടും ഉണ്ടാകുമോ? നിസ്സംശയമായും ഇല്ല, ഇന്നത്തെ ലൗകികാധിഷ്‌ഠിത സമൂഹത്തിൽ. എന്നിരുന്നാലും, ദി ന്യൂ എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ ഈ രസകരമായ അഭിപ്രായം പ്രകടിപ്പിച്ചു: ക്രിസ്‌തീയ അസഹിഷ്‌ണതയുടെയും അതു വികസിപ്പിച്ചെടുത്ത രീതികളുടെയും (ദൃഷ്ടാന്തം: മതകോടതിവിചാരണ അഥവാ മസ്‌തിഷ്‌ക പ്രക്ഷാളനം) പാരമ്പര്യം ആധുനിക രാഷ്‌ട്രീയ വിപ്ലവങ്ങളുടെ ആശയ സംഹിതയുടെയും സാങ്കേതികതയുടെയും അസഹിഷ്‌ണതയിൽ വ്യാപരിക്കുന്നു.”

ഉവ്വ്‌, “[വിശ്വാസത്യാഗിയായ] ക്രിസ്‌തീയ അസഹിഷ്‌ണതയുടെയും അതു വികസിപ്പിച്ചെടുത്ത രീതികളുടെയും പാരമ്പര്യം” ആധുനികകാല ലൗകിക അസഹിഷ്‌ണതയിൽ കാണാൻ കഴിയും. ചില രാജ്യങ്ങളിൽ മതകോടതി വിചാരണയെ ഓർമ്മിപ്പിക്കുന്ന രീതികൾ കത്തോലിക്കാസഭയുടെ പ്രതിനിധികൾക്കെതിരെ രാഷ്‌ട്രീയ ശക്തികൾ ഉപയോഗിച്ചിരിക്കുന്നു. ഇതു വരാനിരിക്കുന്നതിന്റെ ഒരു പൂർവ്വാനുഭവമാണ്‌.

അത്തരം ലൗകിക മതങ്ങൾ ആത്മീയ “വ്യഭിചാര”ത്തിലേർപ്പെട്ട “ഭൂമിയിലെ രാജാക്കൻമാർ” അഥവാ ലോകഭരണാധിപൻമാർ “വേശ്യ”യായ “മഹാബാബിലോണിനാൽ” പ്രതിനിധീകരിക്കുന്ന മുഴു വ്യാജമതലോക സാമ്രാജ്യത്തിനുമെതിരെ തിരിയുമെന്നു ബൈബിൾ കാണിക്കുന്നു. (വെളിപ്പാട്‌ 17:1-6) അവർ തങ്ങളുടെ രാഷ്‌ട്രീയ കാര്യങ്ങളിൽ അവളുടെ അനാവശ്യമായ ഇടപെടലിൽ മുഷിയും. ദൈവം അത്തരം മത നിഷിദ്ധ രാഷ്‌ട്രീയ ഘടകങ്ങളെ ഈ പാപിഷ്‌ഠമായ മതവ്യവസ്ഥയുടെ ന്യായവിധി നിർവ്വഹണത്തിനു ഉപയോഗിക്കും. അവർ അവളുടെ വസ്‌ത്രം ഉരിയുകയും നഗ്നയാക്കയും ചെയ്യും; പിന്നീട്‌ അവർ അവളുടെ മാംസം തിന്നുകയും അവശിഷ്ടം തീയിലിട്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാട്‌ 17:12, 16-18, യെരൂശലേം ബൈബിൾ) മതയുദ്ധങ്ങൾ, കുരിശുയുദ്ധങ്ങൾ, മതകോടതിവിചാരണകൾ എന്നിവയിലൂടെ അവൾ ചീന്തിയിട്ടുള്ള രക്തത്തിനു അപ്രകാരം പ്രതികാരം കൊടുക്കപ്പെടും.—വെളിപ്പാട്‌ 18:24; 19:2.

അതുകൊണ്ട്‌, ഇത്രയധികം നിരപരാധികളുടെ രക്തം ചീന്തിയിട്ടുള്ള മതവ്യവസ്ഥയുടെ ഒരു ഭാഗമായിരിക്കുന്നതിൽ ലജ്ജിതരായിരിക്കുന്ന ആത്മാർത്ഥതയുള്ള എല്ലാ കത്തോലിക്കരും പ്രൊട്ടസ്‌റ്റൻറുകാരും ദൈവത്തിന്റെ ഈ ക്ഷണത്തിനു അനുസരിച്ചു പ്രവർത്തിക്കാൻ കടപ്പെട്ടിരിക്കുന്നു: “എന്റെ ജനമേ, അവളുടെ പാപങ്ങളിൽ പങ്കുപറ്റാതെയും അവളുടെ ബാധകളിൽ ഓഹരി ലഭിക്കാതെയും ഇരിപ്പാൻ അവളെ വിട്ടു പോരുവിൻ.”—വെളിപ്പാട്‌. 18:4 (g86 4/22)

[23-ാം പേജിലെ ആകർഷകവാക്യം]

പാഷണ്ഡികളെ ദണ്ഡിപ്പിക്കയും ദഹിപ്പിക്കയും ചെയ്യുന്നതിനുള്ള സഭയുടെ “അവകാശം,” യഥാർത്ഥത്തിൽ നരകവും ശുദ്ധീകരണസ്ഥലവും സംബന്ധിച്ചുള്ള തിരുവെഴുത്തു വിരുദ്ധ ഉപദേശങ്ങളുടെ ഒരു ഭയാനകമായ അനന്തരഫലമാണ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക