വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 6/8 പേ. 15-20
  • അത്‌ കാഠ്‌മണ്ഡുവിൽ തുടങ്ങി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അത്‌ കാഠ്‌മണ്ഡുവിൽ തുടങ്ങി
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എഞ്ചിനീയറിംഗിൽനിന്ന്‌ മനഃശാസ്‌ത്രത്തിലേക്ക്‌
  • സോവിയറ്റ്‌ യൂണിയനിലെ പഠനം
  • ഹിന്ദു, മെതോഡിസ്റ്റ്‌ ആരാധന
  • സംശയങ്ങളാൽ കുഴങ്ങുന്നു
  • സന്ദേഹവാദവും അനന്തരം ബോദ്ധ്യവും
  • മനഃശാസ്‌ത്രജ്ഞനിൽ നിന്ന്‌ ബസ്‌ഡ്രൈവറിലേക്ക്‌!
  • ന്യൂയോർക്കിൽ ഒരു പുതിയ വെല്ലുവിളി
  • അൽപ്പത്തിൽ സന്തുഷ്ടർ
  • “അവരുടെ സ്‌നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു”
    ഉണരുക!—2017
  • ആവേശകരമായ ഒരു പ്രതികരണം!
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • അമ്മമാർ വെല്ലുവിളികൾ തരണം ചെയ്യുന്നു
    ഉണരുക!—2005
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1994
കൂടുതൽ കാണുക
ഉണരുക!—1989
g89 6/8 പേ. 15-20

അത്‌ കാഠ്‌മണ്ഡുവിൽ തുടങ്ങി

ബിഷ്‌ണുവും താരാ ചിത്രകാറും പറഞ്ഞത്‌

“താരാ, നിനക്ക്‌ ഒരു നല്ല ഭർത്താവായിരിക്കുമെന്ന്‌ ഞങ്ങൾ കരുതുന്ന ഒരു പുരുഷനെ കാണുന്നതിന്‌ നീ വരാൻ ഞാൻ ആഗ്രഹിക്കുന്നു!” നേപ്പാളിലെ കാഠ്‌മണ്ഡുവിലുള്ള ഒരു ആശുപത്രിയിൽ വെച്ച്‌ എന്റെ പിതാവ്‌ ആ വാർത്ത പൊട്ടിച്ചത്‌ അപ്രകാരമായിരുന്നു. എനിക്ക്‌ 28 വയസ്‌ പ്രായമുണ്ടായിരുന്നു, അവിടെ ഒരു ഡോക്ടറായി ജോലിചെയ്യുകയുമായിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും മാതാപിതാക്കളുടെ അംഗീകാരത്തോടെ നാലാഴ്‌ചക്കുശേഷം ഞങ്ങൾ വിവാഹിതരായി!

ആ പുരുഷന്റെ പേര്‌ ബിഷ്‌ണു ചിത്രകാർ എന്നായിരുന്നു. അദ്ദേഹത്തിന്‌ 34 വയസ്‌ പ്രായമുണ്ടായിരുന്നു, കൃഷിശാസ്‌ത്ര എഞ്ചിനീയറിംഗ്‌ സാങ്കേതികവിദ്യയിൽ ഉന്നതയോഗ്യത പ്രാപിച്ചുമിരുന്നു. മുൻ വർഷങ്ങളിൽ ഞാൻ അദ്ദേഹത്തെ കാഠ്‌മണ്ഡുവിലെ തെരുവിൽവെച്ച്‌ സാന്ദർഭികമായി കണ്ടിട്ടുണ്ട്‌, എന്നാൽ നേരത്തേ ഞാൻ ഒരിക്കലും അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെട്ടിട്ടില്ല. ഇത്‌ പാശ്ചാത്യ കാതുകൾക്ക്‌ വിചിത്രമായിരുന്നേക്കാം, എന്നാൽ എന്റെ സ്വദേശമായ നേപ്പാളിൽ നൂററാണ്ടുകളായി വിവാഹങ്ങൾ മാതാപിതാക്കൾ ക്രമീകരിക്കുന്ന രീതിയാണുള്ളത്‌—വിവാഹമോചനനിരക്ക്‌ വളരെ കുറവുമാണ്‌. ഞാൻ അൽപ്പംകൂടി വിവരിക്കട്ടെ.

നേപ്പാളിൽ ഒരു സ്‌ത്രീ വിവാഹിതയാകുമ്പോൾ അവൾ തന്റെ ഭർത്താവിന്റെ മാതാപിതാക്കളോടുകൂടെ വസിക്കാൻ പോകുന്നു. പുത്രൻ മാറിത്താമസിക്കയാണെങ്കിൽ അത്‌ അവജ്ഞയോടെ വീക്ഷിക്കപ്പെടുന്നു. അയാൾ വീട്ടിൽ താമസിക്കുന്നതിനും കുടുംബക്രമീകരണങ്ങളെ പിൻതാങ്ങുന്നതിനും പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ട്‌ ഒരു ഭാവി മരുമകൾ തങ്ങളുടെ പുത്രനോടും തങ്ങളോടും എത്രമാത്രം യോജിക്കുമെന്ന്‌ ശ്രദ്ധാപൂർവം സൂക്ഷ്‌മപരിശോധന നടത്തപ്പെടുന്നു. ഈ വിധത്തിൽ ഒരു ഭർത്താവിനേയും ഭാര്യയേയും തിരഞ്ഞെടുക്കുന്നതിന്‌ വർഷങ്ങളിലെ അനുഭവപരിചയം പ്രായോഗികമാക്കുന്നു.

എന്തായാലും, ഞാൻ അവിടെ സോവിയററ്‌ യൂണിയനിലെ മോസ്‌കോ മെഡിക്കൽ ഇൻസ്‌ററിററ്യൂട്ടിൽ നിന്ന്‌ പരിശീലനം നേടിയ ഒരു യോഗ്യതയുള്ള ഡോക്ടറായിരുന്നു, എന്നെ ഐക്യനാടുകളിലേക്ക്‌ കൊണ്ടുപോകാനിരുന്ന ഒരു പുരുഷനെ വിവാഹം കഴിക്കുകയും ചെയ്‌തു. എന്നാൽ ഞാൻ അത്‌ പിന്നീട്‌ വിശദീകരിക്കാം. ആദ്യമായി ബിഷ്‌ണു കഥയിൽ അദ്ദേഹത്തിന്റെ ഭാഗം പൂരിപ്പിക്കട്ടെ.

എഞ്ചിനീയറിംഗിൽനിന്ന്‌ മനഃശാസ്‌ത്രത്തിലേക്ക്‌

ബിഷ്‌ണു: മുമ്പ്‌ 1960-കളുടെ പ്രാരംഭത്തിൽ ഞാൻ എന്റെ സ്വദേശമായ നേപ്പാളിൽ അന്തർദ്ദേശീയ വികസനത്തിനായുള്ള ഐക്യനാടുകളുടെ ഏജൻസിയോടൊത്ത്‌ ജോലിചെയ്‌തുകൊണ്ടിരുന്നപ്പോൾ ഒരു ദൈവമുണ്ടോ എന്നതുസംബന്ധിച്ചോ ഏതു മതമായിരിക്കും സത്യം എന്നതുസംബന്ധിച്ചോ എനിക്ക്‌ അൽപ്പംപോലും ചിന്തയില്ലായിരുന്നു. എനിക്ക്‌ ഒരു ഹിന്ദു-ബുദ്ധമത മിശ്രപശ്ചാത്തലമാണുണ്ടായിരുന്നത്‌. അവിടെ ആകെ ആവശ്യമുണ്ടായിരുന്നത്‌ ക്ഷേത്രങ്ങളിൽ പതിവായി പോകുകയെന്നതുമാത്രമായിരുന്നു. അമേരിക്കക്കാരോടൊത്തു ജോലിനോക്കിയതിന്റെ ഫലമായി എന്റെ വിദ്യാഭ്യാസം വിപുലപ്പെടുത്തുന്നതിനുവേണ്ടി ഐക്യനാടുകളിൽ എത്തുന്നതിനേക്കുറിച്ച്‌ ഞാൻ സ്വപ്‌നം കണ്ടിരുന്നു. 1965-ൽ കാൻസാസിൽ നിന്നുള്ള ഒരു കൃഷിശാസ്‌ത്ര എഞ്ചിനീയർ സ്‌നേഹിതൻ ഐക്യനാടുകളിലേക്ക്‌ വരുന്നതിന്‌ എന്നെ സ്‌പോൺസർ ചെയ്‌തപ്പോൾ ആ സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെട്ടു.

ഞാൻ 1965 മുതൽ 1969 വരെ ഹാവായ്‌ യൂണിവേഴ്‌സിററിയിലും പിന്നീട്‌ ഓറിഗോൺ സ്‌റേറററ്‌ യൂണിവേഴ്‌സിററിയിലും കൃഷിശാസ്‌ത്ര എഞ്ചിനീയറിംഗ്‌ പഠിച്ചു. അവിടെയായിരുന്നപ്പോൾ എന്നെ ഒരു ഡോർമറററിയിലെ വിദ്യാർത്ഥി പ്രബോധകനായി തിരഞ്ഞെടുത്തു. ഇത്‌ എനിക്ക്‌ ആളുകളോടും അവരുടെ പ്രശ്‌നങ്ങളോടും ഒത്ത്‌ പ്രവർത്തിക്കുന്നതിന്‌ അവസരം നൽകി. അപ്പോൾ ഞാൻ കനാലുകളേക്കാളും കൃഷികാര്യങ്ങളേക്കാളും എനിക്ക്‌ ആളുകളിലാണ്‌ താൽപ്പര്യമെന്ന്‌ തിരിച്ചറിയാനിടയായി. അതുകൊണ്ട്‌ ഞാൻ ഏകദേശം അഞ്ചുവർഷത്തെ എന്റെ പഠനത്തിനുശേഷം എഞ്ചിനീയറിംഗ്‌ വിടുകയും മനഃശാസ്‌ത്രത്തിലേക്ക്‌ മാറുകയും ചെയ്‌തു. തക്കസമയത്ത്‌ ഞാൻ വിചിതാ സ്‌റേറററ്‌ യൂണിവേഴ്‌സിററിയിൽനിന്ന്‌ ക്ലിനിക്കൽ മനഃശാസ്‌ത്രത്തിൽ മാസ്‌ററർ ഡിഗ്രി നേടി.

ഞാൻ 1971-ൽ ഒരു ഹ്രസ്വ സന്ദർശനത്തിനായി നേപ്പാളിൽ എന്റെ ഭവനത്തിലേക്ക്‌ പോയി. എന്റെ അമ്മ എന്നോട്‌ അവർ ഒരു നല്ല കുടുംബത്തിൽനിന്നുള്ള ഒരു നല്ല പെൺകുട്ടിയെ അറിയും എന്നു പറഞ്ഞപ്പോൾ എനിക്കുണ്ടായ അതിശയം സങ്കൽപ്പിക്കുക. ഞാൻ അവളെ വിവാഹം ചെയ്യുന്നതിന്‌ താൽപ്പര്യപ്പെടുമോ? ഞാൻ ചിന്തിച്ചു, ‘കൊള്ളാം ഐക്യനാടുകളിലെ എന്റെ പഠനം ഒരു വർഷത്തിനകം പൂർത്തീകരിച്ചുകഴിയുമ്പോൾ.’ സംഭവിച്ചതുപോലെ, നാലാഴ്‌ചക്കകം ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്ക്‌ പരമ്പരാഗതമായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു നേപ്പാളീസ്‌ വിവാഹ ചടങ്ങുണ്ട്‌. ഞങ്ങൾ ഇരുവരും ചിത്രകാർ ജാതിയിൽപെട്ടവരായിരുന്നതിനാൽ ഞങ്ങളുടെ അനേകം ബന്ധുക്കളും സന്നിഹിതരായിരുന്നു.

ഞങ്ങൾക്ക്‌ എങ്ങനെ ഞങ്ങളുടെ മാതാപിതാക്കളുടെ തിരഞ്ഞെടുപ്പിലും പരസ്‌പരം ഇത്ര ദുർബലമായ അറിവിൻമേലും കെട്ടുപണിചെയ്‌തുകൊണ്ട്‌ ഒരു വിജയപ്രദമായ വിവാഹം നയിക്കാൻ പ്രതീക്ഷിക്കാൻ കഴിയുമെന്ന്‌ നിങ്ങൾ അതിശയിച്ചേക്കാം. ഞങ്ങൾ അവരുടെ വിവേചനയിൽ ആശ്രയിക്കുന്നു എന്നതാണ്‌ ഉത്തരം—അതു ശരിയാണെന്ന്‌ കാലം തെളിയിക്കുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌ ഡേററിംഗും കോർട്ടിംഗും പോലുള്ള പാശ്ചാത്യ മാർഗ്ഗം പിൻതുടരുന്നതിനുപകരം ഞങ്ങളുടെ ഗുണങ്ങളും മൂല്യങ്ങളും സ്വഭാവവും ഞങ്ങളുടെ മാതാപിതാക്കൾ പൊരുത്തപ്പെടുത്തിനോക്കുന്ന ഞങ്ങളുടെ പാരമ്പര്യരീതി ഞങ്ങൾ പിൻപററി.

ഞങ്ങളുടെ വിവാഹശേഷം താര നേപ്പാളിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലിചെയ്യുന്നതിൽ തുടർന്നു. എന്നിരുന്നാലും അവൾ ആത്മീയമായി സന്തുഷ്ടയല്ലായിരുന്നു. അവൾ ഒരു ഹിന്ദുവായി വളർത്തപ്പെട്ടു, ഒരു തീവ്രമായ മത മനഃസാക്ഷിയുമുണ്ടായിരുന്നു. അവൾക്ക്‌ മതം സംബന്ധിച്ച്‌ അനേകം സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവൾക്ക്‌ അതു സംബന്ധിച്ച്‌ നമ്മോടു പറയാൻ കഴിയും.

സോവിയറ്റ്‌ യൂണിയനിലെ പഠനം

താര: ആദ്യമായി ഞാൻ എപ്രകാരം സോവിയററ്‌ യൂണിയനിൽ എത്തിയെന്നു വിശദീകരിക്കാം. എനിക്ക്‌ മോസ്‌ക്കോയിൽ വൈദ്യശാസ്‌ത്രം പഠിക്കുന്നതിനുള്ള സോവിയററ്‌ ഗവൺമെൻറ്‌ സ്‌കോളർഷിപ്പ്‌ ലഭിച്ചു. അപ്പോൾ ആദ്യത്തെ പ്രശ്‌നം ഉണ്ടായി. എനിക്ക്‌ റഷ്യൻഭാഷ പഠിക്കണമായിരുന്നു. സാധാരണയായി വിദ്യാർത്ഥികളെ ഒരു വർഷത്തെ ഭാഷാപഠനത്തിനുവേണ്ടി റഷ്യയിലേക്കയക്കുന്നു. എന്നാൽ ഒരു ഭരണപരമായ വിളംബം നിമിത്തം ഞാൻ ആറു മാസം വൈകിയാണ്‌ മോസ്‌ക്കോയിൽ എത്തിയത്‌. അതുകൊണ്ട്‌ റഷ്യൻഭാഷ പഠിക്കുന്നതിന്‌ എനിക്ക്‌ ആറുമാസം മാത്രമേ അവശേഷിച്ചിരുന്നുള്ളു! പിന്നീട്‌ ഞാൻ ആറു മാസത്തെ പരിശീലനത്തിനുവേണ്ടി നേരേ മെഡിക്കൽ സ്‌കൂളിലേക്ക്‌ പോയി.

ഞാൻ സോവിയററ്‌ യൂണിയനേക്കുറിച്ച്‌ എങ്ങനെ വിചാരിക്കുന്നുവെന്ന്‌ പലപ്പോഴും എന്നോടു ചോദിച്ചിട്ടുണ്ട്‌. തീർച്ചയായും ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആപേക്ഷികമാണ്‌, അപ്പോൾ എന്റെ പരാമർശനത്തിന്‌ ആസ്‌പദം ഇപ്പോഴും വികസ്വര രാജ്യമായ നേപ്പാളാണ്‌. അതുകൊണ്ട്‌ ഞാൻ വൃത്തിയുള്ള നഗരങ്ങളിലും, പ്രത്യേകിച്ച്‌ മോസ്‌ക്കോയിലെ വളരെ നല്ല വാഹന ക്രമീകരണങ്ങളിലും, അത്യന്തം മതിപ്പുള്ളവളായിരുന്നു. ആളുകളെ സംബന്ധിച്ചടത്തോളം, എവിടെയുമുള്ള ആളുകളേപ്പോലെ അവർക്കും മതിയായ ആഹാരത്തിന്റെയും വസ്‌ത്രത്തിന്റെയും തങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിനുവേണ്ടി ജോലിയുടേയും ഒരേ അടിസ്ഥാന ആവശ്യങ്ങൾ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ അവർ വളരെയധികം കഷ്ടതയനുഭവിച്ചതിനാൽ അവർ സമാധാനത്തിന്റെ ആവശ്യം സംബന്ധിച്ച്‌ ബോധവാൻമാരാണ്‌.

ഒരു മെഡിക്കൽവിദ്യാർത്ഥിനിയെന്ന നിലയിൽ, ഡോക്ടർമാരും പ്രൊഫസർമാരും വലിയ ശമ്പളം ലഭിക്കുന്നവരല്ലെങ്കിലും തങ്ങളുടെ ജോലിയെ അവർ സ്‌നേഹിച്ചിരുന്നുവെന്ന്‌ ഞാൻ കണ്ടെത്തി. യഥാർത്ഥത്തിൽ ഒരു സ്‌കോളർഷിപ്പ്‌ വിദ്യാർത്ഥിനിയെന്ന നിലയിൽ എനിക്ക്‌ എന്റെ സഹ റഷ്യൻ വിദ്യാർത്ഥികളേക്കാൾ വളരെയധികം പണം (പ്രതിമാസം 90 റൂബിൾ) ലഭിച്ചിരുന്നു. അനേകം ഡോക്ടർമാരും ശസ്‌ത്രക്രിയാവിദഗ്‌ദ്ധരും ആശുപത്രിയിലെ ചില ഡിപ്പാർട്ടുമെൻറ്‌ മേധാവികളും സ്‌ത്രീകളായിരുന്നു.

ഹിന്ദു, മെതോഡിസ്റ്റ്‌ ആരാധന

മോസ്‌ക്കോയിലെ എന്റെ പഠനം പൂർത്തിയാക്കിയശേഷം ഞാൻ നേപ്പാളിലേക്ക്‌ തിരികെ പോയി, നിങ്ങൾക്കറിയാവുന്നതുപോലെ വിവാഹിതയുമായി. ഏതാനും മാസങ്ങൾ കഴിഞ്ഞ്‌ ഞാൻ ഐക്യനാടുകളിൽ ബിഷ്‌ണുവിന്റെ അടുത്ത്‌ എത്തിച്ചേർന്നു. നേപ്പാളിലെ എന്റെ ജീവിതത്തിന്റെ ഏതാനും വശങ്ങൾ നഷ്ടമാവാൻ തുടങ്ങി. ഒരു ഹിന്ദുവെന്ന നിലയിൽ ഞാൻ കാഠ്‌മണ്ഡുവിലെ ക്ഷേത്രങ്ങൾ സന്ദർശിക്കുക പതിവായിരുന്നു. എന്റെ മതം ഉപദേശങ്ങൾക്ക്‌ ഏറെ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ലെങ്കിലും എനിക്ക്‌ ആത്മീയതയുടെ ബാഹ്യമായ പ്രകടനങ്ങൾ നഷ്ടപ്പെട്ടു. എനിക്ക്‌ ഒരു “ക്തേത്രം” ആവശ്യമായിരുന്നു.

ഞങ്ങൾക്ക്‌ എഴുത്തുകൾ ലഭിച്ചിരുന്ന കാൻസാസ്‌ വിൻഫീൽഡിലെ പോസ്‌ററാഫീസിൽനിന്നുള്ള റോഡിന്റെ എതിർവശത്ത്‌ ഒരു മെതോഡിസ്‌ററ്‌ പള്ളിയുണ്ടായിരുന്നു. അതുകൊണ്ട്‌ ഒരു ദിവസം ബിഷ്‌ണു പാസ്‌റററുമായി സംസാരത്തിലേർപ്പെടുകയും അതിനേതുടർന്ന്‌ ഞങ്ങൾ ആ പള്ളിയിൽ ഹാജരാകാൻ തുടങ്ങുകയും ചെയ്‌തു.

പാസ്‌റററും അദ്ദേഹത്തിന്റെ അസിസ്‌ററൻറും ഞാൻ ഒരു ഹിന്ദുവായിരുന്നുവെന്നും വീട്ടിൽ വിഗ്രഹങ്ങൾ ഉണ്ടായിരുന്നെന്നും അറിഞ്ഞിരുന്നു; എന്നിട്ടും അവർക്ക്‌ അതു സംബന്ധിച്ച്‌ ഒരു എതിർപ്പുമുണ്ടായിരുന്നില്ല. എന്റെ അവിടത്തെ നാലു വർഷം ആത്മീയമായി എന്നെ തൃപ്‌തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്ന്‌ ഞാൻ പറയേണ്ടിയിരിക്കുന്നു. ഞങ്ങൾ ബൈബിൾ സംബന്ധിച്ച്‌ വളരെ അജ്ഞരായിരുന്നു.

സംശയങ്ങളാൽ കുഴങ്ങുന്നു

ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ വളരെയധികം ദുരിതം കണ്ടിട്ടുണ്ട്‌. ദൃഷ്ടാന്തത്തിന്‌ ഒരു സന്ദർഭത്തിൽ കാഠ്‌മണ്ഡുവിൽ ഒരു സ്‌ത്രീക്ക്‌ യോജിക്കാത്ത രക്തപ്പകർച്ച നൽകിയതുകൊണ്ട്‌ അവർക്ക്‌ ആഘാതമേൽക്കുന്നതു ഞാൻ കണ്ടു. ലാബറട്ടറി പ്രവർത്തനം എല്ലായ്‌പോഴും മനഃസാക്ഷിബോധത്തോടെയല്ല; മരണകരമായ അപകടങ്ങൾ സംഭവിക്കതന്നേ ചെയ്യുന്നു.

ഹിന്ദുമതത്തിനും മെതോഡിസ്‌ററ്‌ മതത്തിനും ഉത്തരം പറയാൻ കഴിയാത്ത സംശയങ്ങളാൽ ഞാൻ കുഴങ്ങിയിരുന്നു. ദൃഷ്ടാന്തത്തിന്‌ നാം എന്തുകൊണ്ട്‌ മരിക്കണം? ലോകത്ത്‌ ഇത്രയധികം ദുരിതമുള്ളതെന്തുകൊണ്ട്‌? മാനുഷ ദുരിതത്തിന്‌ ആരാണ്‌ ഉത്തരവാദി? ‘എനിക്ക്‌ എങ്ങനെ ഉത്തരം ലഭിക്കും,’ എന്ന്‌ ഞാൻ എന്നോടുതന്നെ ചോദിച്ചു.

ഒരു ദിവസം യഹോവയുടെ സാക്ഷികൾ ഞങ്ങളെ സമീപിച്ചു. ഞങ്ങൾ മെതോഡിസ്‌ററ്‌ പള്ളിയിൽ ഹാജരായിട്ടുണ്ടെന്ന്‌ ഞാൻ അവരോട്‌ പറഞ്ഞു. എന്നാൽ സാക്ഷികൾ ഞങ്ങളോട്‌ ബൈബിൾ മനസ്സിലാക്കാൻ ഇഷ്ടമാണോ എന്ന്‌ ചോദിച്ചപ്പോൾ ആ സംഗതി ബിഷ്‌ണുവിന്‌ ഇഷ്ടമായി, ഞാനും അതിനോട്‌ യോജിച്ചു. പെട്ടെന്ന്‌ എന്റെ സംശയങ്ങൾക്ക്‌ ബൈബിൾപരവും യുക്തിപൂർവകവുമായ ഉത്തരങ്ങൾ നൽകപ്പെട്ടു. ഇപ്പോൾ ഞാൻ മററുള്ള എന്തിനേക്കാളും മനസ്സിലാക്കാൻ ആഗ്രഹിച്ച പുസ്‌തകം ബൈബിളായിരുന്നു. ലോകത്തെ സകല ദുരിതങ്ങൾക്കും സ്‌നേഹത്തിന്റെ ദൈവത്തിന്‌ ഉത്തരവാദിയായിരിക്കാൻ കഴിയുകയില്ലെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. യഥാർത്ഥത്തിൽ സാത്താന്റെ സ്വാധീനത്തിന്റേയും മനുഷ്യന്റെതന്നേ തന്നിഷ്ടത്തിന്റേയും ഒരു സമ്മിശ്രഫലമാണ്‌ ദുരിതത്തിലേക്കും മരണത്തിലേക്കും നയിക്കുന്നതെന്ന്‌ ഞാൻ ബൈബിളിൽനിന്ന്‌ കണ്ടു.—ആവർത്തനം 32:4, 5: 1 യോഹന്നാൻ 5:19; വെളിപ്പാട്‌ 12:9-12.

കൂടാതെ ഹിന്ദുദൈവങ്ങളെ തമ്മിൽ തമ്മിൽ തിരിച്ചറിയുന്നതിന്‌ അവരുടെ പേരുകൾ പ്രധാനമാണെങ്കിൽ, സത്യദൈവമായ യഹോവയെ ലോകത്തു സ്ഥിതിചെയ്യുന്ന സകല വ്യാജദൈവങ്ങളിൽനിന്നും തിരിച്ചറിയുന്നതിന്‌ അവന്റെ നാമം എത്രയധികം പ്രധാനമാണെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. (സങ്കീർത്തനം 83:18) സമാധാനത്തിന്റേയും യോജിപ്പിന്റേയും ഒരു പുതിയലോകത്തിന്റെ പ്രതീക്ഷയാൽ ഞാൻ പുളകിതയായിത്തീർന്നു. (വെളിപ്പാട്‌ 21:3, 4) എന്നാൽ ഞാൻ ആത്മീയമായി തൃപ്‌തിനേടിക്കൊണ്ടിരിക്കെ ബിഷ്‌ണു ഉത്തരങ്ങൾ എളുപ്പത്തിൽ സ്വീകരിച്ചിരുന്നില്ല.

സന്ദേഹവാദവും അനന്തരം ബോദ്ധ്യവും

ബിഷ്‌ണു: താര ബൈബിൾസത്യം അംഗീകരിച്ചുകൊണ്ടിരുന്നപ്പോൾ സത്യത്തിന്റെ ഒരു സംഹിതമാത്രമേ ഉണ്ടായിരിക്കാൻ കഴിയൂ എന്ന ആശയത്തെ ഞാൻ എതിർക്കുകയായിരുന്നു. അതുകൊണ്ട്‌ ഞാൻ സാക്ഷികളുമായി ബൈബിൾ പഠിച്ചത്‌ തെററു കണ്ടുപിടിക്കാനായിരുന്നു. എന്നിരുന്നാലും സാക്ഷികൾ ക്ഷമാപൂർവം ബൈബിളിൽനിന്ന്‌ എനിക്ക്‌ എല്ലാ ഉത്തരങ്ങളും നൽകി. സാവധാനത്തിൽ എനിക്ക്‌ ബോധ്യംവന്നു.

ഒടുവിൽ, ഞങ്ങൾ വെർജീനിയായിലെ ആർലിംഗ്‌ടനിലേക്ക്‌ മാറിപ്പാർത്തു. 1979 ഡിസംബറിൽ ഞങ്ങൾ സമർപ്പിത സാക്ഷികളെന്ന നിലയിൽ സ്‌നാപനമേററു. ഞങ്ങളുടെ ജീവിതത്തെ യഹോവയുടെ സ്‌തുതിക്കായി കൂടുതൽ ഉപയോഗിക്കണമെന്ന്‌ ഞങ്ങൾ ഇപ്പോൾ തീരുമാനിച്ചു. അതുകൊണ്ട്‌ ഏതൊരു സമയത്തും ഞങ്ങളിലൊരാൾ ഒരു മുഴുസമയജോലി ചെയ്യുകയും മറെറയാൾ സത്യം പ്രസംഗിച്ചും പഠിപ്പിച്ചുംകൊണ്ട്‌ കൂടുതൽ സമയം ചെലവഴിക്കുകയും വേണമെന്ന്‌ ഞങ്ങൾ തീരുമാനിച്ചു. കുറേ കാലത്തേക്ക്‌ വിയററ്‌നാമീസ്‌ അഭയാർത്ഥികൾക്കായുള്ള ഒരു മനോരോഗ ചികിൽസാകേന്ദ്രത്തിൽ ഞാൻ മുഴുസമയം ജോലി ചെയ്‌തു.

മനഃശാസ്‌ത്രജ്ഞനിൽ നിന്ന്‌ ബസ്‌ഡ്രൈവറിലേക്ക്‌!

ഞങ്ങൾ 1980 നവംബറിൽ വെർജീനിയായിലെ വിഞ്ചെസ്‌റററിലേക്കു മാറി. അവിടെ പൊതുജനാരോഗ്യവകുപ്പിൽ താരക്ക്‌ ഒരു ക്ലിനിഷ്യനായി ജോലികിട്ടി. ഇപ്പോൾ എനിക്ക്‌ ജോലി കണ്ടെത്തേണ്ടതായി വന്നു. ഒൻപതു മാസം എന്റെ തൊഴിലനുസരിച്ചുള്ള ഒരു ജോലി എനിക്കു നേടാൻ കഴിഞ്ഞില്ല. അങ്ങനെ താര ജോലിചെയ്‌തുകൊണ്ടിരുന്നു. എന്നാൽ എനിക്ക്‌ ജോലിയില്ലായിരുന്നു. എനിക്ക്‌ ഒരു അംശകാലജോലിമാത്രം മതിയായിരുന്നു, അപ്പോൾ എനിക്ക്‌ ശുശ്രൂഷയിൽ കൂടുതലായി ഏർപ്പെടാൻകഴിയുമായിരുന്നു.

അത്‌ എനിക്ക്‌ ഒരു പരീക്ഷാസമയമായിരുന്നു. എനിക്ക്‌ നിരുത്സാഹം തോന്നി. ഞാൻ മുഴുസമയജോലി ചെയ്യേണ്ടിവരുമെന്ന്‌ ഞാൻ ചിന്തിച്ചുതുടങ്ങി. എന്നാൽ എനിക്ക്‌ സഹിക്കാവുന്നതിലധികം ഞാൻ പരീക്ഷിക്കപ്പെട്ടില്ല. ഒടുവിൽ ഒരു മയക്കുമരുന്നുപുനരധിവാസകേന്ദ്രത്തിൽ എനിക്ക്‌ ഒരു അംശകാലജോലി കിട്ടി—മയക്കുമരുന്നുപയോഗിക്കുന്നവരെയും ലഹരിപ്രശ്‌നമുള്ളവരെയും ഉപദേശിക്കുക. അത്‌ എനിക്ക്‌ പററിയതായിരുന്നു. എനിക്ക്‌ എന്റെ സ്വന്തം പരിപാടി പിന്തുടരാമായിരുന്നു. അങ്ങനെയിരിക്കെ സാഹചര്യത്തിനു മാററമുണ്ടായി. എനിക്ക്‌ തെരഞ്ഞെടുക്കേണ്ടിവന്നു—ഒന്നുകിൽ മുഴുസമയജോലി അല്ലെങ്കിൽ ജോലിയേ ഇല്ല. അങ്ങനെ ഒരിക്കൽകൂടി എനിക്ക്‌ ജോലിയില്ലാതായി. ഈ പ്രാവശ്യം ഞാൻ തൊഴിൽരഹിതർക്കുള്ള പ്രയോജനങ്ങൾ കൈപ്പററി. അത്‌ എന്റെ അഭിമാനത്തിന്‌ ഒരു അടിയായിരുന്നു. എന്നാൽ ഞങ്ങളെ ഒരു അത്ഭുതപ്പെടുത്തുന്ന വെല്ലുവിളി അഭിമുഖീകരിച്ചു.

ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാല്‌ ജൂലൈ 22ലെ എവേക്ക്‌ മാസിക തൊഴിൽരാഹിത്യത്തെക്കുറിച്ച്‌ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്‌തു. വീട്ടിനുപുറത്തെ ജോലിസാദ്ധ്യതകളുടെ ലിസ്‌ററിൽ ഞങ്ങൾ താഴോട്ടുനോക്കവേ എനിക്കിഷ്ടമുള്ള ഒന്നു താര ചൂണ്ടിക്കാട്ടി—സ്‌കൂൾബസ്സ്‌ഡ്രൈവർ! പ്രവർത്തനപ്പട്ടികയേസംബന്ധിച്ചടത്തോളം ഇത്‌ ഏററം യോജിച്ച ഒരു ജോലിയായിരുന്നു.

മനഃശാസ്‌ത്രജ്ഞനിൽനിന്ന്‌ ഡ്രൈവറിലേക്കുള്ളത്‌ ഒരു മാററംതന്നെയായിരുന്നു. എന്നാൽ എനിക്ക്‌ ഡ്രൈവിംഗ്‌ ഇഷ്ടമായിരുന്നു. എന്റെ അഭിമാനത്തെ ഞാൻ വിഴുങ്ങണമായിരുന്നുവെങ്കിലും. ഞാൻ സ്‌കൂളധികാരികളെ സമീപിച്ചു. അവർ എനിക്ക്‌ ജോലി വാഗ്‌ദാനംചെയ്‌തു—അനന്തരം ഏററം മത്സരികളായ ചില കുട്ടികളോടെ ഏററം പ്രയാസമുള്ള ഒരു റൂട്ട്‌ എനിക്കു തന്നു.

ഒരു ബസ്സിൽ ശാന്തമായി ഇരിക്കുകയില്ലാഞ്ഞ റൗഡികളായ കുട്ടികളുടെ ഒരു ചെറിയ കൂട്ടമുണ്ടായിരുന്നു. ഞാൻ ഡ്രൈവുചെയ്യുമ്പോൾ ശല്യമുണ്ടാകാതിരിക്കുന്നത്‌ അവർക്ക്‌ സുരക്ഷിതത്വമായിരിക്കുമെന്ന്‌ ഞാൻ ബസ്സ്‌ നിർത്തിയിട്ട്‌ അവരോടു വിശദീകരിച്ചു. ശല്യമുണ്ടായാൽ ക്രമംപാലിക്കുന്നതുവരെ ഞാൻ ബസ്സ്‌ നിർത്തുമെന്നും പറഞ്ഞു. ഒന്നുരണ്ടു പ്രാവശ്യം നിർത്തിയപ്പോൾ മത്സരികൾ ശാന്തരായിരിക്കുന്ന കാര്യം ഭൂരിപക്ഷംപേർ ഉറപ്പുവരുത്തി.

എന്നിരുന്നാലും, എന്റെ അത്യന്തം വിലപ്പെട്ട അനുഭവങ്ങൾ ശുശ്രൂഷയിലേതായിരുന്നു. കൂടുതൽ ക്രമമായ അടിസ്ഥാനത്തിൽ ഞാൻ പ്രസംഗിച്ചുകൊണ്ടിരുന്നു. വിഞ്ചെസ്‌ററർ വെസ്‌ററ്‌ സഭയിലെ ഒരു നല്ല പയനിയർശുശ്രൂഷകനും മൂപ്പനുമായ ലാൻസിംഗ്‌ ആൻഡേഴ്‌സനിൽനിന്ന്‌ പരിശീലനവും നേടുന്നുണ്ടായിരുന്നു. പിന്നീട്‌ ഞങ്ങളുടെ ജീവിതത്തിന്‌ മാററംവരുത്തിയ ചില അനുഭവങ്ങൾ താരക്കുണ്ടായി.

ന്യൂയോർക്കിൽ ഒരു പുതിയ വെല്ലുവിളി

താര: 1984-ലും 1985-ലും യഹോവയുടെ സാക്ഷികളുടെ ബ്രൂക്ക്‌ളിൻ ന്യൂയോർക്കിലെ ലോക ഹെഡ്‌ക്വാർട്ടേഴ്‌സിൽ ഒരു സന്ദർശക ഫിസിഷ്യനായി മൂന്നു പ്രാവശ്യം സേവിക്കാനുള്ള അവസരം എനിക്കു ലഭിച്ചു. ലോകത്തെല്ലായിടത്തുംനിന്നുള്ള 2,700 സാക്ഷികളുടെ ഒരു സമൂഹമാണത്‌. അവർ അവിടെ ഭക്ഷണംകഴിക്കുകയും ഉറങ്ങുകയും ജോലിചെയ്യുകയും ചെയ്യുന്നു—ശമ്പളമില്ലാതെ ചെലവുകൾ മാത്രം ചെറുതായി വഹിക്കപ്പെടുന്നു! അവരെല്ലാം സർവലോകത്തിലും ദൈവരാജ്യഗവൺമെൻറിന്റെ “സുവാർത്ത” പ്രസംഗിക്കുന്നതിന്‌ അർപ്പിതരായിരിക്കുന്ന സ്വമേധയാശുശ്രൂഷകരാണ്‌. (മർക്കോസ്‌ 13:10) അവരിൽ അനേകർ അനേകം ഭാഷകളിൽ ബൈബിളുകളും ബൈബിൾസാഹിത്യവും ഉൽപ്പാദിപ്പിക്കുന്നതിന്‌ വിപുലമായ അച്ചടിശാലയിൽ പ്രവർത്തിക്കുന്നു. മററു ചിലർ ഓഫീസ്‌ജോലിയിലും ഭരണനിർവഹണത്തിലും ഭവനനടത്തിപ്പിലും ഏർപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ ബ്രൂക്ക്‌ളിൻ ഹൈററ്‌സിലെ ഈ ചെറിയ “പട്ടണ”ത്തിന്‌ അതിന്റെ സ്വന്തം മെഡിക്കൽ സ്‌ററാഫ്‌ ആവശ്യമാണ്‌.

അത്തരമൊരു ക്രിസ്‌തീയ സമൂഹത്തിൽ ജോലി ചെയ്യുന്നതിന്റെ അവസരത്തിൽ ഞാൻ പുളകിതയായി. ശരീരത്തിലും മനസ്സിലും ശുദ്ധരായിരിക്കുന്നവരും എന്റെ വിശ്വാസംതന്നെയുള്ളവരുമായ ആളുകളോടുകൂടെ ജോലിചെയ്യുന്നത്‌ വളരെ സംതൃപ്‌തികരമായിരുന്നു. അങ്ങനെയിരിക്കെ, വലിയ വിസ്‌മയം വന്നെത്തി. വാച്ച്‌ററവർ സൊസൈററി ലോകഹെഡ്‌ക്വാർട്ടേഴ്‌സിൽ മുഴുസമയം സേവിക്കാൻ ഞങ്ങളെ ക്ഷണിച്ചു. അങ്ങനെ ഈ സമൂഹത്തിന്റെ ആവശ്യങ്ങൾ നോക്കുന്ന നാലു ഡോക്‌ടർമാരിൽ ഒരാളാണ്‌ ഞാനിപ്പോൾ—രണ്ടു പുരുഷൻമാരും രണ്ടു സ്‌ത്രീകളും. ഞങ്ങളുടെ രോഗികൾ കൊച്ചുകുട്ടികൾ മുതൽ ഇപ്പോഴും പ്രവർത്തിക്കുന്ന 90-ൽപരം വയസ്സുള്ളവർ വരെയുണ്ട്‌ (ദൃഷ്‌ടാന്തമായി ഞങ്ങളുടെ ഡോക്‌ടർമാരിലൊരാൾക്ക്‌ നാലു കുട്ടികളുണ്ട്‌)! ബിഷ്‌ണു എന്തു ചെയ്യുന്നു?

അൽപ്പത്തിൽ സന്തുഷ്ടർ

ബിഷ്‌ണു: ചില ഗൃഹകാര്യങ്ങളുടെ മേൽനോട്ടംവഹിച്ചുകൊണ്ട്‌ ഇപ്പോൾ ഞാൻ ഈ സമൂഹത്തിൽ ഒരു ഹോം ഓവർസിയറായി പ്രവർത്തിക്കുകയാണ്‌. ഇവിടെ ഞാൻ മദ്യാസക്തിയോ മയക്കുമരുന്നാസക്തിയോ കൈകാര്യംചെയ്യുന്നില്ല. എല്ലാവരും ബൈബിൾതത്വങ്ങളനുസരിക്കുകയും ബാധകമാക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള തത്വങ്ങളാണ്‌ മിക്കപ്പോഴും ഇന്ന്‌ പ്രയുക്ത മനഃശാസ്‌ത്രം എന്നു വിളിക്കപ്പെടുന്നത്‌ എന്നതു കൗതുകകരമാണ്‌.

ഞങ്ങൾക്കു മേലാൽ സ്വന്തം വീടോ ശമ്പളമോ ഇല്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ ഞങ്ങൾ അൽപ്പംകൊണ്ടു തൃപ്‌തിപ്പെടാൻ പഠിച്ചിരിക്കുന്നു. ഞങ്ങൾ സത്യദൈവവും അഖിലാണ്ഡത്തിന്റെ പരമാധികാരകർത്താവുമായ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തിയിരിക്കുന്നു. ഞങ്ങൾ അതു കണ്ടെത്തുന്നതിന്‌ നേപ്പാളിലെ കാഠ്‌മണ്ഡുവിൽനിന്നുള്ള ദൂരമെല്ലാം സഞ്ചരിച്ചു വന്നെത്തി! (g88 6/8)

[15-ാം പേജിലെ ചിത്രങ്ങൾ/ഭൂപടം]

ഞങ്ങൾ ജനിച്ച കാഠ്‌മണ്ഡു നഗരവും നേപ്പാളിലെ താഴ്‌വരയും

[ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)

നേപ്പാൾ

കാഠ്‌മണ്ഡു

ചൈനാ

ഇൻഡ്യാ

[16-ാം പേജിലെ ചിത്രം]

നേപ്പാളിലെ ഞങ്ങളുടെ വിവാഹത്തിനുശേഷം താമസിയാതെ

[17-ാം പേജിലെ ചിത്രം]

താര സോവ്യററ്‌ യൂണിയനിൽ മെഡിസിനു പഠിച്ചു

[കടപ്പാട്‌]

USSR Mission to the UN

[18-ാം പേജിലെ ചിത്രം]

താര (ഇടത്ത്‌) തന്റെ അമ്മായിയമ്മയുടെ അടുക്കളയിൽ ഒരു ഭക്ഷണം തയ്യാറാക്കാൻ സഹായിക്കുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക