പുകയിലയും വൈദികരും
നൂററിപ്പതിനഞ്ചിൽപരം വർഷം മുമ്പു മെഡിക്കൽ ഡോക്ടറായ ജോൺ കവൻ പുകയിലയുടെ ഉപയോഗം ശുദ്ധിക്കും നിർമ്മലതക്കും നല്ല ആരോഗ്യത്തിനും വിരുദ്ധം The Use of Tobacco vs. Purity, Chastity and Sound Health എന്ന പേരിൽ ഒരു പുസ്തകം എഴുതി. സമീപവർഷങ്ങളിൽ പുകയിലയുടെ ഹാനികരമായ ഫലങ്ങളെക്കുറിച്ചു പഠിച്ചിരിക്കുന്നതിന്റെ വീക്ഷണത്തിൽ, വൈദികർ അതുപയോഗിക്കുന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ദീർഘവീക്ഷണത്തോടുകൂടിയതും ഇന്നു ദൈവത്തെ സേവിക്കാൻ ശ്രമിക്കുന്ന ഏതൊരുവനും പ്രസക്തവുമാണ്. പുകയിലയുപയോഗത്തിന്റെ ധാർമ്മികഫലത്തെക്കുറിച്ചു പ്രതിപാദിക്കുന്ന 4-ാം അദ്ധ്യായത്തിൽ ഡോ. കവൻ ഇങ്ങനെ പ്രസ്താവിച്ചു:
“പുകയിലയുടെ ഉപയോഗം ശാരീരികമായി തെററാണെങ്കിൽ—അതു വ്യക്തമായി പ്രകടമാക്കപ്പെട്ടിട്ടുണ്ട്—അത് അവശ്യം ധാർമ്മികമായി തെററായിരിക്കണം; എന്തെന്നാൽ ‘ശരീരത്തെ ദുഷിപ്പിക്കുന്ന അല്ലെങ്കിൽ പ്രകോപിപ്പിക്കുന്ന എന്തും അങ്ങനെ നാഡീവ്യവസ്ഥയെയും അതിലൂടെ തലച്ചോറിനെയും അങ്ങനെ മനസ്സിനെയും ദുഷിപ്പിക്കുന്നു’ എന്നത് ഒരു ശരീരശാസ്ത്രപരമായ നിയമമാണ്. ഒരു മമനുഷ്യന്റെ മനസ്സ്—അയാളുടെ ചിന്തകളും ആശയപ്രകടനങ്ങളും അയാളുടെ പ്രവൃത്തികളും— അയാൾ തന്റെ ശാരീരികപ്രകൃതിയെ വിനിയോഗിക്കുകയോ ദുർവിനിയോഗംചെയ്യുകയോ ചെയ്യുന്ന വിധത്താൽ സ്വാധീനിക്കപ്പെടുന്നു. പുകയില അതിന്റെ പേരിൽത്തന്നെയും ബന്ധങ്ങളിലും ചീത്തയാണ്—അതു ചെയ്യുന്ന ഉപദ്രവം കണക്കിലെടുക്കാത്തപ്പോൾ—ശുദ്ധവും നിർമ്മലവും നീതിയുക്തവും ധാർമ്മികവുമായ വിചാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും മനസ്സിൽ ഉത്ഭവിക്കാനോ വളരാനോ എങ്ങനെ കഴിയും? ക്രിസ്തു ശുദ്ധിയും നിർമ്മലതയും സ്നേഹവും ദയാലുത്വവും പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ടു ഭൂമിയിലെ തന്റെ മാതൃകായോഗ്യമായ ജീവിതം നയിക്കവേ പുകവലിക്കുകയോ പൊടിവലിക്കുകയോ മുറുക്കുകയോ ചെയ്യുമെന്നു സങ്കൽപ്പിക്കാമെങ്കിൽ സങ്കല്പിക്കുക. ആ ആശയംതന്നെ ദൈവനിന്ദാപരമെന്നു ധ്വനിക്കുന്നില്ലേ? എന്നിട്ടും ശുശ്രൂഷകർ—അവിടുത്തെ നിയമങ്ങളെയും ഉപദേശങ്ങളെയും അനുസരിക്കുന്നവരും പ്രസംഗിക്കുന്നവരും വ്യാഖ്യാനിക്കുന്നവരും—മലിനവും വിഷമയവുമായ കളകൊണ്ടു തങ്ങളുടെ ശരീരങ്ങളെ അശുദ്ധമാക്കുകയും തങ്ങളുടെ ദേഹികളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നില്ലേ? അങ്ങനെയുള്ള പുരുഷൻമാർക്കോ അവരുടെ അനുഗാമികൾക്കോ ക്രിസ്തുതുല്യമായ ജീവിതം—ഉയർന്ന ധാർമ്മികജീവിതം—നയിക്കാൻ കഴിയുമോ? ഇല്ലെന്നു ഞാൻ വിചാരിക്കുന്നു.
“നിങ്ങൾക്കു സാധിക്കുമെങ്കിൽ, ഹൃദയവിശുദ്ധിയോടുള്ള ബന്ധത്തിൽ ഒരു അതിഭക്ഷകനെക്കുറിച്ച്, ഒരു വീഞ്ഞുകുടിയനെക്കുറിച്ച്, അല്ലെങ്കിൽ പുകയില ഉപയോഗിക്കുന്ന ഒരാളെക്കുറിച്ചു ചിന്തിക്കാൻ ശ്രമിക്കുക. ഈ ആശയബന്ധത്തിൽ അസ്വാഭാവികമായി, അരോചകമായി, വെറുപ്പിക്കുന്നതായി ചിലതുണ്ട്. ശാരീരികതൃഷ്ണകളും ബാഹ്യബോധേന്ദ്രിയങ്ങളും ദുഷിക്കുന്നതുപോലെ, ആന്തരികമനുഷ്യൻ, ധാർമ്മികപ്രകൃതം, ദുഷിക്കുന്നു. ശുദ്ധമായ ആത്മാവ് ഒരു മലിനമായ ഭവനത്തിൽ വസിക്കുകയില്ല, വസിക്കാൻ കഴികയില്ല. ഭൗതികവും ആത്മീയവുമായ കാര്യങ്ങൾ തമ്മിൽ ഒരു സ്വാഭാവിക സംബന്ധമുണ്ട്, തന്നിമിത്തം ഒന്നിന്റെ ഗുണങ്ങൾ മറേറതിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. മതം അവകാശപ്പെടുന്ന ഒരാളും പുകയിലയുടെ അടിമയും . . . സകല നിഷ്കപടതയോടും ആത്മാർത്ഥതയോടുംകൂടെ പുകയിലയുപയോഗം ധാർമ്മികമായി തെററായ, ഹാനികരമായ, ഒരു ശീലമാണെന്ന് അയാൾ സമ്മതിച്ചേക്കാം; എന്നിരുന്നാലും, ഈ നടപടി തുടരുന്നതിനു മതിവരാത്ത ആശകളോടെ അയാളെ പ്രേരിപ്പിക്കുന്ന, കൃത്രിമമായി ഉളവാക്കപ്പെടുന്ന, അയാളുടെ അവയവങ്ങളുടെ ഒരു നിയമം, ഉള്ളിലെ ഒരു പ്രചോദനം, അയാൾ കണ്ടെത്തിയേക്കാം, ഈ കൃത്രിമമായ നിയമം അയാളുടെ സ്വാഭാവികന്യായബോധവും മനഃസാക്ഷിയും കൂടിച്ചേരുന്നതിനെക്കാൾ ശക്തമായിരുന്നേക്കാം. പുകയിലയുപയോഗം നമ്മുടെ ശരീരഘടനയിൽ നട്ടിരിക്കുന്ന ദൈവനിയമങ്ങളിലൊന്നിന്റെ വ്യക്തമായ ലംഘനമല്ലയോ? ദൈവനിയമങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ നിഷേധം ഒരു ലംഘനവും പാപവുമല്ലയോ? ഒരു മനുഷ്യൻ ദൈവനിയമങ്ങളിലൊന്നിന്റെ ലംഘനത്തിൽ പതിവായി ജീവിക്കുന്നുവെങ്കിൽ മററു നിയമങ്ങളുടെ ലംഘനത്തിലേക്കുള്ള ഒരു മാററം എളുപ്പവും സ്വാഭാവികവുമായിരിക്കയില്ലേ? ഒടുവിലായി, ഏതെങ്കിലും മനുഷ്യനു തന്റെ സ്വന്തം നടത്തയിൽ, തന്റെ അസ്തിത്വത്തിന്റെ നിയമങ്ങളുടെ നിരന്തര ലംഘനത്തിന്റെ ഒരു ജീവിതം തന്റെ സഹജീവികൾക്കു ശുപാർശചെയ്യുന്ന ഒരു ധർമ്മോപദേഷ്ടാവായി എങ്ങനെ നിലകൊള്ളാൻ കഴിയും?”