വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 3/15 പേ. 30
  • നിങ്ങൾ ഓർമ്മിക്കുന്നുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ ഓർമ്മിക്കുന്നുവോ?
  • വീക്ഷാഗോപുരം—1993
  • സമാനമായ വിവരം
  • “ദശാംശം മുഴുവൻ ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ”
    വീക്ഷാഗോപുരം—1993
  • ദശാംശത്തെക്കുറിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു”!
    വീക്ഷാഗോപുരം—1993
  • യഹോവയുടെ അനുഗ്രഹം സമ്പത്തുണ്ടാക്കുന്നു
    വീക്ഷാഗോപുരം—1993
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 3/15 പേ. 30

നിങ്ങൾ ഓർമ്മിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന കാര്യങ്ങൾ ഓർമ്മയിലേക്കു വരുത്തുന്നത്‌ രസകരമായി നിങ്ങൾ കണ്ടെത്തുമെന്നുള്ളതിനു യാതൊരു സംശയവുമില്ല:

◻ഒന്നാം നൂററാണ്ടിലെ പരിശുദ്ധാത്മാവിന്റെ വിവിധ പ്രവർത്തനങ്ങളാൽ ബോദ്ധ്യം വരുത്തുന്ന എന്തു തെളിവു നൽകപ്പെട്ടു? ഈ പ്രവർത്തനങ്ങൾ, 1,500 വർഷം പഴക്കമുള്ള ഇസ്രയേൽ സഭയെ തന്റെ പ്രത്യേകജനമായി ദൈവം മേലാൽ ഉപയോഗിക്കുന്നില്ലെന്നും തന്റെ അംഗീകാരം തന്റെ ഏകജാതനായ പുത്രനാൽ സ്ഥാപിക്കപ്പെട്ട പുതിയ ക്രിസ്‌തീയ സഭയുടെമേൽ ആണെന്നുമുള്ളതിനു ദൃശ്യമായ തെളിവു പ്രദാനം ചെയ്‌തു. (എബ്രായർ 2:2-4 താരതമ്യം ചെയ്യുക.)—w92 11/15, പേജ്‌ 5.

◻യഹോവയുടെ സാക്ഷികൾക്കുണ്ടാകുന്ന അതിശയകരമായ വർദ്ധനവിന്റെ കാരണം എന്താണ്‌? ഒന്നാമതായി, ഇത്‌ ദൈവാനുഗ്രഹം നിമിത്തമാണ്‌. ഇതു ദൈവത്തിന്റെ വേലയാണ്‌. യഹോവയുടെ സാക്ഷികൾ അവരുടെ സുവിശേഷിക്കൽ വേലയിൽ പഠിപ്പിക്കുന്നത്‌ ബൈബിളിനെ അടിസ്ഥാനമാക്കിയാണ്‌. അവരുടെ വിജയത്തിന്റെ മറെറാരു താക്കോൽ ക്രിസ്‌തീയ സഭയുടെ നിയമിത ശിരസെന്നനിലയിൽ ക്രിസ്‌തുയേശുവിനെ അവർ പൂർണ്ണമായി അംഗീകരിക്കുന്നു എന്നുള്ളതാണ്‌.—w92 12/1, പേജ്‌ 19.

◻ബത്ത്‌-ശേബയുമായുള്ള ദാവീദിന്റെ മഹാപാപം സംബന്ധിച്ച്‌ യഹോവ അദ്ദേഹത്തോടു കരുണ കാണിച്ചതെന്തുകൊണ്ട്‌? ഇതു പ്രധാനമായും ദൈവം ദാവീദുമായി ചെയ്‌തിരുന്ന രാജ്യ ഉടമ്പടി നിമിത്തമായിരുന്നു, എന്നാൽ കൂടുതലായി അതു ദാവീദിന്റെതന്നെ കാരുണ്യവും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ അനുതാപവും നിമിത്തമായിരുന്നു. (1 ശമൂവേൽ 24:4-7; 2 ശമൂവേൽ 7:12; 12:13; സങ്കീർത്തനം 51:1, 2, 17)—w93 3/15 10-ഉം 11-ഉം പേജുകൾ.

◻ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകൾ യേശുവിന്റെ മിശിഹാപദവിയെ പിന്താങ്ങുന്നതിന്‌ ഏതു മൂന്നുതരം തെളിവു നൽകുന്നു? യേശുവിന്റെ വംശാവലി തെളിവിന്റെ ആദ്യനിരയാണ്‌. (മത്തായി 1:1-16; ലൂക്കൊസ്‌ 3:23-38) മറെറാരു തെളിവ്‌ നിവൃത്തിയേറിയ പ്രവചനങ്ങളാണ്‌. ദാനീയേൽ 9:25-ൽ കണ്ടെത്തുന്നതുപോലെ യേശുവിനെ മിശിഹയായി തിരിച്ചറിയിക്കുന്ന പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ നൂറുകണക്കിനുണ്ട്‌. തെളിവിന്റെ മൂന്നാമത്തെ നിര ദൈവത്തിന്റെതന്നെ സാക്ഷ്യമാണ്‌; അവിടുന്ന്‌ മൂന്നു സന്ദർഭങ്ങളിൽ തന്റെ സ്വന്തം ശബ്ദത്തിലൂടെ ഇതു പ്രദാനം ചെയ്‌തു. (മത്തായി 17:5; ലൂക്കൊസ്‌ 3:21, 22; യോഹന്നാൻ 12:28)—wE92 10/1, 10-ഉം 12-ഉം പേജുകൾ.

◻മത്തായി 24:37-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും” എന്നു പറഞ്ഞപ്പോൾ യേശു എന്തർത്ഥമാക്കി? പ്രളയം വന്നു ദുഷിച്ച ലോകവ്യവസ്ഥിതിയെ അടിച്ചൊഴുക്കിക്കൊണ്ടു പോകുന്നതിനു മുമ്പു നോഹ പെട്ടകം പണിയുകയും പതിററാണ്ടുകളോളം ദുഷ്ടൻമാർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അതുപോലെതന്നെ, യേശുവിന്റെ അദൃശ്യസാന്നിദ്ധ്യം ഏതാനും പതിററാണ്ടുകളുടെ ഒരു കാലഘട്ടത്തേക്കു നീണ്ടുനിൽക്കുന്നു, അതും ഒരു വലിയ നാശത്തിൽ പാരമ്യത്തിൽ എത്തുന്നതിനുമുമ്പ്‌ അക്കാലത്ത്‌ ഒരു ആഗോളസാക്ഷ്യം നൽകപ്പെടുന്നു.—wE92 10/1, പേജ്‌ 16.

◻ഒരു നല്ല കുടുംബബൈബിളദ്ധ്യയനത്തിന്റെ ചില അവശ്യഘടകങ്ങൾ ഏവയാണ്‌? അദ്ധ്യയനത്തിനു സമയം വിലക്കു വാങ്ങേണ്ടതുണ്ട്‌. ടിവി-യോ മററു നേരമ്പോക്കുകളോ അതിനെ തിക്കി പുറത്താക്കാൻ നാം അനുവദിക്കരുത്‌. കുടുംബത്തിന്റെ പ്രത്യേക ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. തങ്ങൾ പഠിക്കുന്നതു കുട്ടികൾ ഗ്രഹിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ വീക്ഷണചോദ്യങ്ങൾ ചോദിക്കുക. (മത്തായി 17:25) അന്തരീക്ഷം പിരിമുറുക്കത്തിൽനിന്ന്‌ അയവുള്ളതായി നിലനിർത്തുക. ഉത്സാഹമുണ്ടായിരിക്കുകയും എല്ലാവരെയും അദ്ധ്യയനത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.—w93 1/15, പേജ്‌ 17.

◻രക്തഘടകങ്ങൾ ഭക്ഷണസാധനങ്ങളോടു ചേർത്തിരിക്കാൻ ഇടയുണ്ടോ എന്നതുസംബന്ധിച്ച്‌ ക്രിസ്‌ത്യാനികൾ എത്ര ചിന്തയുള്ളവരായിരിക്കണം? ക്രിസ്‌ത്യാനികൾ വെറും സാദ്ധ്യതയോ കേട്ടുകേൾവിയോ നിമിത്തം അസ്വസ്ഥരായിത്തീരാതെ സൂക്ഷിക്കണം, ലേബലുകൾ പരിശോധിക്കുന്നതിലോ കശാപ്പുകാരോട്‌ അന്വേഷണം നടത്തുന്നതിലോ പോലും ഔചിത്യം ആവശ്യമാണ്‌. എന്നിരുന്നാലും, രക്തം—ഭക്ഷണത്തിലോ വൈദ്യചികിത്സയിലോ ആയാലും—പ്രദേശത്തു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നറിഞ്ഞാൽ രക്തത്തിൽനിന്ന്‌ ഒഴിഞ്ഞിരിക്കാനുള്ള ദൈവത്തിന്റെ കല്‌പന അനുസരിക്കാൻ ക്രിസ്‌ത്യാനികൾ ശ്രദ്ധയുള്ളവരായിരിക്കണം. (പ്രവൃത്തികൾ 15:28, 29)—w93 1/15, 30-1 പേജുകൾ.

◻ഇസ്രയേലിൽ ഉപയോഗിച്ചിരുന്ന പഠിപ്പിക്കൽരീതികളുടെ ആത്മീയ ആഴം സദൃശവാക്യങ്ങളുടെ പുസ്‌തകം വിശേഷവൽക്കരിക്കുന്നതെങ്ങനെ? സദൃശവാക്യങ്ങളുടെ പുസ്‌തകം, “അനുഭവജ്ഞാനമില്ലാത്തവരെ” ജ്ഞാനവും ശിക്ഷണവും വിവേകവും ഉൾക്കാഴ്‌ചയും വിവേചനയും സാമർത്ഥ്യവും പരിജ്ഞാനവും ചിന്താപ്രാപ്‌തിയും പോലുള്ള ഉന്നത കാര്യങ്ങൾ പഠിപ്പിക്കുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശ്യമെന്ന്‌ പ്രകടമാക്കുന്നു—എല്ലാം “യഹോവാ ഭയത്തോടെ”. (സദൃശവാക്യങ്ങൾ 1:1-7; 2:1-14)—w93 2/1, പേജ്‌ 12.

◻ഇന്നു ചെറുപ്പക്കാർ വിദ്യാഭ്യാസം സംബന്ധിച്ച്‌ ഏതു സന്തുലിത വീക്ഷണം സ്വീകരിക്കണം? ക്രിസ്‌ത്യാനികൾ വിദ്യാഭ്യാസത്തെ ലക്ഷ്യപ്രാപ്‌തിക്കുള്ള ഒരു മാർഗ്ഗമായി കണക്കാക്കണം. ഈ അന്ത്യനാളുകളിൽ അവരുടെ ലക്ഷ്യം കഴിയുമെങ്കിൽ മുഴുസമയ ശുശ്രൂഷയിൽ ഏററവും അധികമായും ഏററവും ഫലകരമായും യഹോവയെ സേവിക്കുക എന്നതാണ്‌.—w93 2/1, പേജ്‌ 18.

◻യഹോവ ഇസ്രയേൽ ജനതയോടു ദശാംശം കൊടുക്കാൻ ആവശ്യപ്പെട്ടതെന്തുകൊണ്ട്‌? ഒന്നാമതായി, യഹോവയുടെ നൻമയോടുള്ള അവരുടെ വിലമതിപ്പ്‌ സ്‌പഷ്ടമായ ഒരു വിധത്തിൽ അവർക്കു പ്രകടമാക്കാൻ കഴിയേണ്ടതിന്‌. രണ്ടാമതായി, ന്യായപ്രമാണം പഠിപ്പിക്കുന്നതുൾപ്പെടെ ലേവ്യർക്ക്‌ അവരുടെ കടമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയേണ്ടതിന്‌ അവരുടെ ജീവസന്ധാരണത്തിനു സംഭാവനചെയ്യാൻ കഴിയേണ്ടതിന്‌. (2 ദിനവൃത്താന്തം 17:7-9 കാണുക.)—w93 3/1, പേജ്‌ 9.

◻ക്രിസ്‌ത്യാനികളോടു കൊണ്ടുവരാൻ ആവശ്യപ്പെട്ടിരിക്കുന്ന ദശാംശം എന്താണ്‌? (മലാഖി 3:10) ദശാംശം നമ്മുടേതായി നാം യഹോവക്കു കൊടുക്കുന്ന അല്ലെങ്കിൽ അവിടുത്തെ സേവനത്തിൽ ഉപയോഗിക്കുന്ന ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അവനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെയും നാം അവനുള്ളവരാണെന്നുള്ള നമ്മുടെ അംഗീകാരത്തിന്റെയും ഒരു അച്ചാരമാണ്‌.—w93 3/1, പേജ്‌ 15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക