വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • bm ഭാഗം 24 പേ. 27-28
  • പൗലോസ്‌ സഭകൾക്ക്‌ ലേഖനങ്ങൾ എഴുതുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പൗലോസ്‌ സഭകൾക്ക്‌ ലേഖനങ്ങൾ എഴുതുന്നു
  • ബൈബിൾ നൽകുന്ന സന്ദേശം
  • സമാനമായ വിവരം
  • വിശ്വാസം, സദാചാരം, സ്‌നേഹം എന്നിവയെ സംബന്ധിക്കുന്ന ഉപദേശങ്ങൾ
    ബൈബിൾ നൽകുന്ന സന്ദേശം
  • തിമൊഥെയൊസ്‌—“വിശ്വാസത്തിൽ ഒരു യഥാർഥ പുത്രൻ”
    വീക്ഷാഗോപുരം—1999
  • പൗലോസ്‌ റോമിൽ
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • സകല പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ഒരുവൻ
    ഏകസത്യദൈവത്തെ ആരാധിക്കുക
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന സന്ദേശം
bm ഭാഗം 24 പേ. 27-28
വീട്ടുതടങ്കലിലായിരിക്കുമ്പോൾ പൗലോസ്‌ ഒരു ലേഖനം എഴുതിക്കുന്നു

ഭാഗം 24

പൗലോസ്‌ സഭകൾക്ക്‌ ലേഖനങ്ങൾ എഴുതുന്നു

പൗലോസിന്റെ ലേഖനങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ബലപ്പെടുത്തുന്നു

യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്നതിൽ ക്രിസ്‌തീയ സഭ ഒരു മുഖ്യ പങ്ക്‌ വഹിക്കുമായിരുന്നു. പക്ഷേ സഭ സ്ഥാപിതമായി അധികം കഴിയുംമുമ്പ്‌ അതിലെ അംഗങ്ങൾക്ക്‌ എതിരാളികളിൽനിന്ന്‌ ഉപദ്രവങ്ങൾ ഉണ്ടാകാൻതുടങ്ങി. ഇതുകൂടാതെ ക്രിസ്‌ത്യാനികളുടെ വിശ്വാസത്തെ അപകടപ്പെടുത്താൻപോന്ന ചില പ്രശ്‌നങ്ങൾ സഭയ്‌ക്കുള്ളിൽത്തന്നെ ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളിൽ ക്രിസ്‌ത്യാനികൾ ദൈവത്തോടുള്ള വിശ്വസ്‌തത കാത്തുസൂക്ഷിക്കുമായിരുന്നോ? ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഭാഗമായ 21 ലേഖനങ്ങൾ അവർക്ക്‌ ആവശ്യമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും നൽകി.

അതിൽ റോമർമുതൽ എബ്രായർവരെയുള്ള 14 ലേഖനങ്ങൾ എഴുതിയത്‌ അപ്പൊസ്‌തലനായ പൗലോസാണ്‌. ലേഖനങ്ങളിൽ ചിലത്‌ വ്യക്തികൾക്കും മറ്റുചിലത്‌ സഭകൾക്കും എഴുതിയതായിരുന്നു. ഈ വ്യക്തികളുടെ അല്ലെങ്കിൽ സഭകളുടെ പേരിലാണ്‌ ലേഖനങ്ങൾ അറിയപ്പെടുന്നത്‌. പൗലോസ്‌ തന്റെ ലേഖനങ്ങളിൽ പരാമർശിച്ച ചില വിഷയങ്ങൾ നമുക്കു നോക്കാം.

ധാർമികതയും പെരുമാറ്റവും. വ്യഭിചാരവും പരസംഗവും ഗൗരവസ്വഭാവമുള്ള മറ്റ്‌ പാപങ്ങളും ചെയ്യുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല.” (ഗലാത്യർ 5:19-21; 1 കൊരിന്ത്യർ 6:9-11) ദൈവത്തിന്റെ ആരാധകർ ഏതു ദേശക്കാരായാലും ഐക്യത്തിൽ വർത്തിക്കണം. (റോമർ 2:11; എഫെസ്യർ 4:1-6) അവർ സഹായം ആവശ്യമുള്ള സഹവിശ്വാസികളെ സന്തോഷത്തോടെ പിന്തുണയ്‌ക്കണം. (2 കൊരിന്ത്യർ 9:7) ‘ഇടവിടാതെ പ്രാർഥിക്കാൻ” പൗലോസ്‌ ക്രിസ്‌ത്യാനികളോടു പറഞ്ഞു. അതെ, പ്രാർഥനയിൽ ഹൃദയം യഹോവയ്‌ക്കു മുമ്പാകെ പകരാൻ അവൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലോനിക്യർ 5:17; 2 തെസ്സലോനിക്യർ 3:1; ഫിലിപ്പിയർ 4:6, 7) വിശ്വാസത്തോടുകൂടിയ പ്രാർഥനകൾക്കു മാത്രമേ ദൈവം ചെവിചായ്‌ക്കൂ.—എബ്രായർ 11:6.

സന്തുഷ്ട കുടുംബം കെട്ടിപ്പടുക്കാൻ എങ്ങനെ സാധിക്കും? ഭർത്താവ്‌ ഭാര്യയെ സ്വന്തം ശരീരത്തെയെന്നപ്പോലെ സ്‌നേഹിക്കണം. ഭാര്യയ്‌ക്ക്‌ ഭർത്താവിനോട്‌ ആഴമായ ബഹുമാനമുണ്ടായിരിക്കണം. മക്കൾ മാതാപിതാക്കളെ അനുസരിക്കണം; അത്‌ ദൈവത്തെ പ്രസാദിപ്പിക്കും. മാതാപിതാക്കൾ ദൈവിക തത്ത്വങ്ങൾക്ക്‌ അനുസൃതമായി മക്കൾക്ക്‌ മാർഗനിർദേശം നൽകുകയും സ്‌നേഹപൂർവം അവരെ പരിശീലിപ്പിക്കുകയും വേണം.—എഫെസ്യർ 5:22–6:4; കൊലോസ്സ്യർ 3:18-21.

പൗലോസ്‌ ലേഖനങ്ങൾ എഴുതിയ ഇടങ്ങൾ സൂചിപ്പിക്കുന്ന മാപ്പ്‌

ദൈവത്തിന്റെ ഉദ്ദേശ്യം. മോശെയിലൂടെ നൽകപ്പെട്ട ന്യായപ്രമാണം ക്രിസ്‌തുവിന്റെ ആഗമനംവരെയും ഇസ്രായേല്യരെ സംരക്ഷിക്കുകയും വഴിനടത്തുകയും ചെയ്‌തു. (ഗലാത്യർ 3:24) എന്നിരുന്നാലും ദൈവത്തെ ആരാധിക്കുന്നതിന്‌ ക്രിസ്‌ത്യാനികൾ ന്യായപ്രമാണം പിൻപറ്റേണ്ടതില്ല. ന്യായപ്രമാണത്തിന്റെ അർഥം, ദൈവത്തിന്റെ ഉദ്ദേശ്യം ക്രിസ്‌തുവിൽ എങ്ങനെ നിവൃത്തിയേറുന്നു എന്നിവയെക്കുറിച്ചൊക്കെ എബ്രായർക്കുള്ള (ക്രിസ്‌ത്യാനികളായിത്തീരുന്നതിനുമുമ്പ്‌ യഹൂദ മതം ആചരിച്ചിരുന്നവർ) ലേഖനത്തിൽ പൗലോസ്‌ വിശദീകരിക്കുന്നു. ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങൾക്കും പ്രാവചനിക അർഥമുണ്ടായിരുന്നുവെന്ന്‌ പൗലോസ്‌ വ്യക്തമാക്കി. ഉദാഹരണത്തിന്‌ മൃഗയാഗങ്ങൾ മുൻനിഴലാക്കിയത്‌ പാപമോചനം സാധ്യമാക്കുന്ന യേശുവിന്റെ ബലിമരണത്തെയാണ്‌. (എബ്രായർ 10:1-4) യേശുവിന്റെ മരണത്തോടെ, ന്യായപ്രമാണ ഉടമ്പടി ദൈവം റദ്ദാക്കി. മേലാൽ അത്‌ ആവശ്യമില്ലായിരുന്നു.—കൊലോസ്സ്യർ 2:13-17; എബ്രായർ 8:13.

പൗലോസിന്റെ ലേഖനം വായിക്കുന്നത്‌ കേൾക്കുന്ന ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌തീയ സഭ

സഭയുടെ സംഘാടനം. സഭയിൽ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ സന്നദ്ധരാകുന്ന പുരുഷന്മാർക്ക്‌ ഉയർന്ന ധാർമിക മൂല്യങ്ങളും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന ആത്മീയ യോഗ്യതകളും ഉണ്ടായിരിക്കണം. (1 തിമൊഥെയൊസ്‌ 3:1-10, 12, 13; തീത്തൊസ്‌ 1:5-9) യഹോവയാംദൈവത്തിന്റെ ആരാധകർ ക്രമമായി ഒരുമിച്ചു കൂടിവരുകയും പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. (എബ്രായർ 10:24, 25) ആരാധനയ്‌ക്കുള്ള അത്തരം യോഗങ്ങൾ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്നതും പ്രബോധനാത്മകവും ആയിരിക്കണം.—1 കൊരിന്ത്യർ 14:26, 31.

തിമൊഥെയൊസിനുള്ള രണ്ടാം ലേഖനം എഴുതുന്ന സമയത്ത്‌ പൗലോസ്‌ ന്യായവിധി കാത്ത്‌ റോമിൽ തടവിൽ കഴിയുകയായിരുന്നു. അവനെ ചെന്നുകാണാൻ ചുരുക്കം ചിലരേ ധൈര്യപ്പെട്ടുള്ളൂ. തനിക്ക്‌ ഇനി അധികകാലമില്ലെന്ന്‌ പൗലോസിന്‌ അറിയാമായിരുന്നു. “ഞാൻ നല്ല പോർ പൊരുതി; ഓട്ടം തികച്ചിരിക്കുന്നു; എന്റെ വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കുകയും ചെയ്‌തിരിക്കുന്നു” എന്ന്‌ അവൻ പറഞ്ഞു. (2 തിമൊഥെയൊസ്‌ 4:7) സാധ്യതയനുസരിച്ച്‌ അധികം താമസിയാതെ വിശ്വാസത്തിന്റെ പേരിൽ അവൻ വധിക്കപ്പെട്ടു. എങ്കിലും അവൻ എഴുതിയ ലേഖനങ്ങൾ ഇന്നും സത്യാരാധകർക്ക്‌ ഒരു മാർഗദീപമായി വർത്തിക്കുന്നു.

—റോമർ, 1 കൊരിന്ത്യർ, 2 കൊരിന്ത്യർ, ഗലാത്യർ, എഫേസ്യർ, ഫിലിപ്പിയർ, കൊലോസ്യർ, 1 തെസ്സലോനിക്യർ, 2 തെസ്സലോനിക്യർ, 1 തിമൊഥെയൊസ്‌, 2 തിമൊഥെയൊസ്‌, തീത്തൊസ്‌, ഫിലെമോൻ, എബ്രായർ എന്നിവയെ ആധാരമാക്കിയുള്ളത്‌.

  • ധാർമികതയെയും പെരുമാറ്റത്തെയും കുറിച്ച്‌ പൗലോസ്‌ എന്ത്‌ ബുദ്ധിയുപദേശങ്ങൾ നൽകുന്നു?

  • ദൈവത്തിന്റെ ഉദ്ദേശ്യം ക്രിസ്‌തുവിൽ നിവൃത്തിയേറുന്നതിനെക്കുറിച്ച്‌ പൗലോസ്‌ എന്തു പറഞ്ഞു?

  • സഭയുടെ സംഘാടനത്തിനുള്ള എന്തു നിർദേശങ്ങളാണ്‌ പൗലോസ്‌ നൽകിയത്‌?

വാഗ്‌ദത്ത സന്തതി ആരാണ്‌?

ആദാമും ഹവ്വായും പാപംചെയ്‌തതിനെ തുടർന്ന്‌ ദൈവം പാമ്പിനോടു പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പത്തി 3:15) ആലങ്കാരികാർഥത്തിലുള്ള ഒരു പ്രസ്‌താവനയാണിത്‌. ആ ‘പഴയ പാമ്പ്‌’ പിശാചാണെന്ന്‌ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (വെളിപാട്‌ 12:9) ദൈവം വാഗ്‌ദാനം ചെയ്‌ത സന്തതി അഥവാ വിമോചകൻ ആരാണെന്നുള്ളത്‌ ഒരു രഹസ്യമായിരുന്നു. നൂറ്റാണ്ടുകളിലൂടെ, പടിപടിയായിട്ടാണ്‌ ദൈവം ആ രഹസ്യത്തിന്റെ ചുരുളഴിച്ചത്‌. അത്‌ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

ആദാമും ഹവ്വായും പാപംചെയ്‌ത്‌ ഏതാണ്ട്‌ 2,000 വർഷം കഴിഞ്ഞപ്പോൾ, അബ്രാഹാമിന്റെ വംശപരമ്പരയിലായിരിക്കും വാഗ്‌ദത്ത സന്തതി വരുന്നതെന്ന്‌ യഹോവ സൂചിപ്പിച്ചു. (ഉല്‌പത്തി 22:17, 18) ഈ “സന്തതി”യുടെ പ്രാഥമിക ഘടകം മിശിഹാ അഥവാ യേശുക്രിസ്‌തുവാണെന്ന്‌ നൂറ്റാണ്ടുകൾക്കുശേഷം പൗലോസ്‌ അപ്പൊസ്‌തലൻ വെളിപ്പെടുത്തി. (ഗലാത്യർ 3:16) യേശു വധിക്കപ്പെട്ടപ്പോൾ ഉല്‌പത്തി 3:15-ൽ പറയപ്പെട്ടിരിക്കുന്നതുപോലെ ആലങ്കാരികാർഥത്തിൽ അവന്റെ ‘കുതികാലിനു’ പരിക്കേറ്റു. എന്നാൽ ദൈവം ഒരു ആത്മസ്വരൂപിയായി യേശുവിനെ ഉയിർപ്പിച്ചു. അങ്ങനെ അവൻ “ആത്മാവിൽ ജീവിപ്പിക്ക”പ്പെട്ടു.—1 പത്രോസ്‌ 3:18.

“സന്തതി”യുടെ ഉപഭാഗമായി 1,44,000 മനുഷ്യർ അടങ്ങുന്ന ഒരു കൂട്ടം ഉണ്ടായിരിക്കണമെന്നതും ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. (ഗലാത്യർ 3:29; വെളിപാട്‌ 14:1) സ്വർഗീയ രാജ്യത്തിൽ ക്രിസ്‌തുവിനോടൊപ്പം ഭരിക്കുന്നതിന്‌ അവരും ആത്മികജീവനിലേക്ക്‌ ഉയിർപ്പിക്കപ്പെടുമായിരുന്നു.—റോമർ 8:16, 17.

സ്വർഗത്തിൽ വാഴുന്ന ശക്തനായ രാജാവെന്നനിലയിൽ യേശുക്രിസ്‌തു പിശാചിന്റെ സന്തതിയെ, അതായത്‌ ദുഷ്ടമനുഷ്യരെയും സാത്താനോടൊപ്പം ചേർന്ന ദുഷ്ടദൂതന്മാരെയും താമസിയാതെ ഉന്മൂലനംചെയ്യും. (യോഹന്നാൻ 8:44; എഫെസ്യർ 6:12) അനുസരണശീലമുള്ള മനുഷ്യർ യേശുവിന്റെ ഭരണത്തിൻകീഴിൽ യഥാർഥ സമാധാനവും സന്തോഷവും അനുഭവിക്കും. ഒടുവിൽ യേശുക്രിസ്‌തു സർപ്പത്തിന്റെ “തല തകർക്കും” അതായത്‌, പിശാചിനെ എന്നന്നേക്കുമായി നശിപ്പിച്ചുകളയും.—എബ്രായർ 2:14.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക