പിടിച്ചുനിന്ന വിശുദ്ധ ഇല
മൂന്ന് നൂറ്റാണ്ടുകളിൽ പുകയില യൂറോപ്യൻമാർക്ക് ഔഷധമായിരുന്നു. ഡോക്ടർമാർ ഉച്ഛ്വാസദുർഗന്ധം മുതൽ ആണിരോഗം വരെയുള്ള രോഗങ്ങളക്ക് ഈ ഔഷധി നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം തുടങ്ങിയത് 1492-ൽ ആയിരുന്നു, അന്ന് പുകയില കാണുന്ന ആദ്യ യൂറോപ്യൻമാരായിരുന്ന കൊളംബസും സഹനാവികരും വെസ്റ്റിൻഡീസ് ദ്വീപുവാസികൾ ഗോത്രചടങ്ങുകളിൽ പരുക്കൻ ചുരുട്ടുകൾ വലിക്കുന്നതു കാണുകയുണ്ടായി.
കൊളംബസിനു ദീർഘനാൾ മുമ്പുതന്നെ അമേരിക്കാകളിലെ മിക്കവാറുമെല്ലാ ആദിവാസികളും പുകയിലയെ വിശുദ്ധമായി കരുതിയിരുന്നു. ആദ്യകാലങ്ങളിൽ പുകവലി മന്ത്രവാദവൈദ്യൻമാരുടെയും പുരോഹിതൻമാരുടെയും അവകാശവും ധർമ്മവുമായിരുന്നു. അവർ പവിത്രമായ ഗോത്ര കർമ്മങ്ങളിൽ ദർശനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന് അതിന്റെ മയക്കുമരുന്നു ഫലം ഉപയോഗിച്ചു. “പുകയില അവരുടെ മതാനുഷ്ഠാനങ്ങളിൽ മാത്രമല്ല, അവരുടെ സൗഖ്യമാക്കൽ നടപടികളിലും അവരുടെ ദൈവങ്ങളോട് അടുത്തു ബന്ധപ്പെട്ടിരുന്നു, ഇതെല്ലാം ഏതെങ്കിലുമൊരു വിധത്തിൽ അവരുടെ മതത്തോടുള്ള ബന്ധത്തിലായിരുന്നു.” എന്നാൽ പുകയിലയുടെ ഔഷധപരമായ ഉപയോഗമാണ് സ്പാനീഷ് പര്യവേഷകരുടെയും പോർട്ടുഗീസ് പര്യവേഷകരുടെയും ദൃഷ്ടിയില പെട്ടതെങ്കിൽ, അതിന്റെ ഉല്ലാസത്തിനുവേണ്ടിയുള്ള ഉപയോഗം പെട്ടെന്നുതന്നെ പിന്തുടർന്നു.
“ഞാൻ മറ്റൊരു സിഗറ്ററ് വലിക്കും⁄പിന്നെ സർ വാൾട്ടർ റാലിയെ ശപിക്കും” എന്ന് ബീറ്റിൽസ് ജോൺ ലന്നനും പോൾ മക്കാർണിയും പാടി. ഇംഗ്ലീഷുകാരുടെ ഇടയിൽ വിനോദാത്മക പൈപ്പിന്റെ ഏറ്റവും വലിയ പ്രചാരകനായിരുന്ന സർ വാൾട്ടർ അയർലണ്ടിലെ തന്റെ എസ്റ്റേറ്റിൽ പുകയിലകൃഷി നടത്തി. ഫാഷ്യൻ പ്രിയമുള്ള സമുദായത്തിന്റെ ഇടയിൽ ഈ ശീലം പ്രചരിപ്പിക്കുന്നതിന് അയാൾ പരമാവധി യത്നിച്ചു. അയാളുടെ ശേഷം, അയാൾ പുകയില വ്യവസായിയെയും ‘സിഗറ്ററ് ശതക’ത്തിലെ പരസ്യക്കാനെയും ഓർമ്മിപ്പിക്കുന്നു.
എന്നാൽ സർ വാൾട്ടറിന്റെ മന്ത്രശക്തിയല്ല, യൂറോപ്പിലെ മുപ്പതുവർഷയുദ്ധമായിരുന്നു 17-ാം നൂറ്റാണ്ടിനെ “പൈപ്പിന്റെ മഹത്തായ യുഗമാക്കിത്തീർത്തത്” എന്ന് ജറോം ഈ. ബ്രൂക്ക്സ് പറയുന്നു. “മുഖ്യമായി യുദ്ധ ഏജൻസിയിലൂടെ പുകവലി ഭൂഖണ്ഡത്തിലുടനീളവും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിക്കുകയും ചെയ്തു” എന്ന് അദ്ദേഹം വിശ്വസിക്കുന്നു. സമാനമായ ഒരു വികാസം സിഗറ്ററ് യുഗത്തിന് തുടക്കമിടാനിരുന്നു.