കുറുക്കന്മാരുടെ മാളവും പക്ഷികളുടെ കൂടും
കുറുക്കന്മാർക്കു മാളങ്ങളും പക്ഷികൾക്കു കൂടുകളും ഉണ്ടെന്നും അതേസമയം തനിക്കു സ്ഥിരമായി താമസിക്കാൻ ഒരു വീടില്ലെന്നും യേശു പറഞ്ഞു. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഇനത്തിൽപ്പെട്ട കുറുക്കന്മാർ (വൽപിസ് വൽപിസ്) മധ്യപൂർവദേശത്ത് മാത്രമല്ല ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ സ്ഥലങ്ങളിലും കാണപ്പെടുന്നു. സമീപകാലത്ത് അവയെ ഓസ്ട്രേലിയയിലേക്കും കൊണ്ടുവന്നിട്ടുണ്ട്. പ്രകൃതിജന്യമായ പാറയിടുക്കുകളിലും മറ്റു ജീവികൾ ഉപേക്ഷിച്ചുപോയ മാളങ്ങളിലും താമസിക്കാറുള്ള കുറുക്കന്മാർ ചിലപ്പോഴൊക്കെ മറ്റു ജീവികളെ തുരത്തിയോടിച്ചിട്ട് അവയുടെ മാളങ്ങൾ കൈവശപ്പെടുത്താറുമുണ്ട്. ഇതൊന്നുമല്ലെങ്കിൽ അവ നിലത്ത് മാളമുണ്ടാക്കി അതിൽ താമസമാക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്ന ചെറ്റിസ് വാർബ്ലർ (ചെറ്റിയ ചെറ്റി) എന്ന ഇലക്കുരുവി, വർഷത്തിലെ പല മാസങ്ങളിലായി ഇസ്രായേലിൽ കാണപ്പെടുന്ന ഏതാണ്ട് 470 തരം പക്ഷികളിൽ ഒന്നാണ്. ഇനങ്ങളിലെ വൈവിധ്യംപോലെതന്നെ അവയുടെ കൂടുകളും നാനാതരമാണ്. ചുള്ളിക്കമ്പ്, ഇലകൾ, കടൽസസ്യങ്ങൾ, നാരുകൾ, വൈക്കോൽ, പായൽ, തൂവലുകൾ എന്നിവ ഉപയോഗിച്ച് മരങ്ങളിലും മരപ്പൊത്തുകളിലും പാറക്കെട്ടുകളിലും ഒക്കെ അവ കൂടു കെട്ടാറുണ്ട്. മെഡിറ്ററേനിയൻ കടലിന്റെ തെക്കുകിഴക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ രാജ്യം താരതമ്യേന ചെറുതെങ്കിലും അതു തണുപ്പേറിയ പർവതശിഖരങ്ങളും കൊടും ചൂടുള്ള താഴ്വാരങ്ങളും, ഉണങ്ങിവരണ്ട മരുഭൂമികളും സമുദ്രതീരത്തെ സമഭൂമികളും അടങ്ങിയ വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ്. ഈ ആവാസവ്യവസ്ഥ വളരെ ആകർഷകമായതുകൊണ്ട് വിവിധതരം പക്ഷികൾ ഇസ്രായേലിൽ സ്ഥിരതാമസക്കാരായുണ്ട്; ഇവിടം തേടിയെത്തുന്ന ദേശാടനപ്പക്ഷികൾ വേറെയും!
കടപ്പാട്:
Dorit Bar-Zakay/Moment Open/Getty Images; © DEA/L ANDENA/age fotostock
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: