വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt 1 കൊരിന്ത്യർ 1:1-16:24
  • 1 കൊരിന്ത്യർ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 കൊരിന്ത്യർ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 കൊരിന്ത്യർ

കൊരിന്തിലുള്ളവർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

1 ദൈവേഷ്ടത്താൽ ക്രിസ്‌തുയേശുവിന്റെ അപ്പോസ്‌തലനായി വിളിക്കപ്പെട്ട പൗലോസും+ നമ്മുടെ സഹോദരനായ സോസ്ഥനേസും 2 ക്രിസ്‌തുയേശുവിന്റെ ശിഷ്യരായി വിശുദ്ധീകരിക്കപ്പെട്ട്‌+ വിശുദ്ധരായി വിളിക്കപ്പെട്ട കൊരിന്തിലുള്ള+ ദൈവസഭയ്‌ക്കും ക്രിസ്‌തുവിന്റെ പേര്‌ വിളിച്ചപേക്ഷിക്കുന്ന മറ്റെല്ലാ ദേശക്കാർക്കും—യേശുക്രിസ്‌തു അവരുടെയും നമ്മുടെയും കർത്താവാണല്ലോ+—എഴുതുന്നത്‌:

3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക്‌ അനർഹദയയും സമാധാനവും ലഭിക്കട്ടെ.

4 ക്രിസ്‌തുയേശുവിൽ നിങ്ങൾക്കു ലഭിച്ച അനർഹദയ ഓർത്ത്‌ ഞാൻ എപ്പോഴും എന്റെ ദൈവത്തിനു നന്ദി പറയുന്നു. 5 കാരണം എല്ലാ കാര്യങ്ങളിലും, അതായത്‌ ദൈവവചനം ഘോഷിക്കുന്ന കാര്യത്തിലും പരിജ്ഞാനത്തിന്റെ കാര്യത്തിലും,+ നിങ്ങൾ യേശുക്രിസ്‌തുവിൽ സമ്പന്നരാണ്‌. 6 ക്രിസ്‌തുവിനെക്കുറിച്ച്‌ കേട്ട കാര്യങ്ങൾ+ നിങ്ങളിൽ നന്നായി വേരൂന്നിയിരിക്കുന്നതുകൊണ്ട്‌ 7 നമ്മുടെ കർത്താവായ യേശുക്രിസ്‌തു വെളിപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിങ്ങൾക്ക്‌ ഒരു അനുഗ്രഹത്തിനും കുറവില്ല. 8 അന്ത്യത്തോളം ഉറച്ചുനിൽക്കാനും ദൈവം നിങ്ങളെ സഹായിക്കും. അപ്പോൾ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ ദിവസത്തിൽ+ നിങ്ങളെക്കുറിച്ച്‌ ഒരു കുറ്റവും പറയാനുണ്ടാകില്ല. 9 തന്റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്‌തുവിനോടുള്ള കൂട്ടായ്‌മയിലേക്കു* നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്‌തൻ.+

10 സഹോദരങ്ങളേ, നിങ്ങൾ എല്ലാവരും യോജിപ്പോടെ സംസാരിക്കണമെന്നും നിങ്ങൾക്കിടയിൽ ചേരിതിരിവൊന്നും ഉണ്ടാകരുതെന്നും+ നിങ്ങൾ ഒരേ മനസ്സോടെയും ഒരേ ചിന്തയോടെയും തികഞ്ഞ ഐക്യത്തിൽ കഴിയണമെന്നും+ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുന്നു. 11 എന്റെ സഹോദരന്മാരേ, നിങ്ങൾക്കിടയിൽ ചില അഭിപ്രായഭിന്നതകളുള്ളതായി ക്ലോവയുടെ വീട്ടുകാരിൽ ചിലർ എന്നെ അറിയിച്ചു. 12 “ഞാൻ പൗലോസിന്റെ പക്ഷത്താണ്‌,” “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌,” “ഞാൻ കേഫയുടെ* പക്ഷത്താണ്‌,” “ഞാൻ ക്രിസ്‌തുവിന്റെ പക്ഷത്താണ്‌” എന്നൊക്കെയാണല്ലോ നിങ്ങളെല്ലാം പറയുന്നത്‌; അതാണു ഞാൻ ഉദ്ദേശിച്ചത്‌. 13 ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നെന്നോ! പൗലോസിനെയാണോ നിങ്ങൾക്കുവേണ്ടി സ്‌തംഭത്തിലേറ്റി കൊന്നത്‌? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ സ്‌നാനമേറ്റത്‌? 14 ക്രിസ്‌പൊസിനെയും+ ഗായൊസിനെയും+ അല്ലാതെ നിങ്ങളിൽ ആരെയും ഞാൻ സ്‌നാനപ്പെടുത്തിയിട്ടില്ലല്ലോ എന്ന്‌ ഓർത്ത്‌ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 15 കാരണം എന്റെ നാമത്തിൽ സ്‌നാനമേറ്റെന്നു നിങ്ങൾ ആരും പറയില്ലല്ലോ. 16 സ്‌തെഫനാസിന്റെ വീട്ടുകാരെയും ഞാൻ സ്‌നാനപ്പെടുത്തിയിട്ടുണ്ട്‌.+ മറ്റാരെയെങ്കിലും സ്‌നാനപ്പെടുത്തിയതായി ഞാൻ ഓർക്കുന്നില്ല. 17 സ്‌നാനപ്പെടുത്താനല്ല, സന്തോഷവാർത്ത അറിയിക്കാനാണു ക്രിസ്‌തു എന്നെ അയച്ചത്‌.+ ക്രിസ്‌തുവിന്റെ ദണ്ഡനസ്‌തംഭം* വെറുതേയായിപ്പോകാതിരിക്കാൻ ഞാൻ വലിയ പണ്ഡിതനെപ്പോലെയല്ല* പ്രസംഗിച്ചത്‌.

18 ദണ്ഡനസ്‌തംഭത്തെക്കുറിച്ചുള്ള* സന്ദേശം നശിച്ചുപോകുന്നവർക്കു വിഡ്‌ഢിത്തമായി തോന്നും.+ പക്ഷേ രക്ഷ ലഭിക്കുന്ന നമ്മൾ അതിനെ ദൈവശക്തിയുടെ തെളിവായി കാണുന്നു.+ 19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും. ബുദ്ധിമാന്മാരുടെ ബുദ്ധി ഞാൻ തള്ളിക്കളയും” എന്നാണല്ലോ എഴുതിയിരിക്കുന്നത്‌.+ 20 ജ്ഞാനി എവിടെ? ശാസ്‌ത്രി* എവിടെ? ഈ വ്യവസ്ഥിതിയുടെ* താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം വിഡ്‌ഢിത്തമാക്കിയില്ലേ? 21 ലോകത്തിന്‌ അതിന്റെ ജ്ഞാനംകൊണ്ട്‌+ ദൈവത്തെ അറിയാൻ കഴിഞ്ഞില്ല.+ എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്ന ഈ വിഡ്‌ഢിത്തത്തിലൂടെ,+ വിശ്വസിക്കുന്നവരെ രക്ഷിക്കാൻ ദൈവം തീരുമാനിച്ചു. ഇങ്ങനെ ദൈവത്തിന്റെ ജ്ഞാനം വെളിപ്പെട്ടു.

22 ജൂതന്മാർ അടയാളം ചോദിക്കുന്നു;+ ഗ്രീക്കുകാർ ജ്ഞാനം അന്വേഷിക്കുന്നു. 23 എന്നാൽ സ്‌തംഭത്തിലേറ്റി കൊന്ന ക്രിസ്‌തുവിനെക്കുറിച്ചാണു ഞങ്ങൾ പ്രസംഗിക്കുന്നത്‌. അതു കേട്ട്‌ ജൂതന്മാർ ഇടറിവീഴുന്നു. ജനതകൾക്കാകട്ടെ അത്‌ ഒരു വിഡ്‌ഢിത്തമായും തോന്നുന്നു.+ 24 എങ്കിലും വിളിക്കപ്പെട്ടവരായ ജൂതന്മാർക്കും ഗ്രീക്കുകാർക്കും ക്രിസ്‌തു ദൈവശക്തിയും ദൈവജ്ഞാനവും ആണ്‌.+ 25 ദൈവത്തിന്റെ വിഡ്‌ഢിത്തംപോലും മനുഷ്യരുടെ ജ്ഞാനത്തെക്കാൾ വലിയ ജ്ഞാനമാണ്‌. ദൈവത്തിന്റെ ബലഹീനത മനുഷ്യരുടെ ശക്തിയെക്കാൾ ബലമുള്ളതുമാണ്‌.+

26 സഹോദരങ്ങളേ, നിങ്ങളുടെ കാര്യംതന്നെ ഒന്നു ചിന്തിച്ചുനോക്കുക: മാനുഷികമായി നോക്കിയാൽ, വിളിക്കപ്പെട്ടവരായ നിങ്ങളിൽ അധികം ജ്ഞാനികളില്ല.+ ശക്തരായവർ അധികമില്ല. അധികം കുലീനന്മാരുമില്ല.*+ 27 ബുദ്ധിമാന്മാരെ ലജ്ജിപ്പിക്കാൻ ലോകം വിഡ്‌ഢികളെന്നു കരുതുന്നവരെയാണു ദൈവം തിരഞ്ഞെടുത്തത്‌. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിലെ ദുർബലമായവയെ തിരഞ്ഞെടുത്തു.+ 28 ഉള്ളവയെ ഇല്ലാതാക്കാൻവേണ്ടി ദൈവം, ലോകത്തിന്റെ കണ്ണിൽ ഒന്നുമല്ലാത്തവയെ, ലോകം നിസ്സാരവും നികൃഷ്ടവും ആയി കാണുന്നവയെ, തിരഞ്ഞെടുത്തു.+ 29 ദൈവത്തിന്റെ മുന്നിൽ ആരും വീമ്പു പറയാതിരിക്കാനാണു ദൈവം അങ്ങനെ ചെയ്‌തത്‌. 30 ദൈവം കാരണമാണു നിങ്ങൾ ക്രിസ്‌തുയേശുവുമായി യോജിപ്പിലായിരിക്കുന്നത്‌. ക്രിസ്‌തു നമുക്കു ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും+ വിശുദ്ധീകരണവും+ മോചനവിലയാലുള്ള* വിടുതലും ആയിത്തീർന്നു.+ 31 എഴുതപ്പെട്ടിരിക്കുന്നതുപോലെ, “വീമ്പിളക്കുന്നവൻ യഹോവയിൽ* വീമ്പിളക്കട്ടെ!” എന്നു വരാനാണ്‌ ഇതു സംഭവിച്ചത്‌.+

2 അതുകൊണ്ട്‌ സഹോദരങ്ങളേ, ഞാൻ ദൈവത്തിന്റെ പാവനരഹസ്യം+ അറിയിക്കാൻ നിങ്ങളുടെ അടുത്ത്‌ വന്നപ്പോൾ വാക്‌ചാതുര്യമുള്ളവനെന്നു+ കാണിക്കാനോ വലിയ ബുദ്ധിമാനെന്നു വരുത്താനോ ശ്രമിച്ചില്ല. 2 സ്‌തംഭത്തിലേറ്റി വധിച്ച യേശുക്രിസ്‌തുവിനെക്കുറിച്ചല്ലാതെ+ മറ്റൊന്നിനെക്കുറിച്ചും അറിയാത്ത ഒരാളായി നിങ്ങൾക്കിടയിൽ കഴിയാമെന്നു ഞാൻ തീരുമാനിച്ചു. 3 ഭയന്നുവിറച്ച്‌ ദുർബലനായാണു ഞാൻ നിങ്ങളുടെ അടുത്ത്‌ വന്നത്‌. 4 ഞാൻ സംസാരിച്ചതും പ്രസംഗിച്ചതും ജ്ഞാനത്തിന്റെ വശീകരണവാക്കുകൾ ഉപയോഗിച്ചല്ല. ദൈവാത്മാവിന്റെ ശക്തിയാണ്‌ എന്റെ വാക്കുകളിൽ തെളിഞ്ഞുനിന്നത്‌.+ 5 നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിയാണ്‌ എന്നു വരാൻവേണ്ടിയാണു ഞാൻ അങ്ങനെ ചെയ്‌തത്‌.

6 നമ്മൾ ഇപ്പോൾ ജ്ഞാനം സംസാരിക്കുന്നതു പക്വതയുള്ളവർക്കിടയിലാണ്‌.+ അത്‌ ഈ വ്യവസ്ഥിതിയുടെയോ ഈ വ്യവസ്ഥിതിയുടെ* നശിക്കാനിരിക്കുന്ന ഭരണാധികാരികളുടെയോ ജ്ഞാനമല്ല,+ 7 മറിച്ച്‌ പാവനരഹസ്യത്തിലെ ദൈവജ്ഞാനം,+ മറഞ്ഞിരിക്കുന്ന ദൈവജ്ഞാനം, ആണ്‌. അതു നമ്മുടെ മഹത്ത്വത്തിനായി യുഗങ്ങൾക്കു* മുമ്പേ ദൈവം മുൻകൂട്ടി നിശ്ചയിച്ചതാണ്‌. 8 ഈ ജ്ഞാനം ഈ വ്യവസ്ഥിതിയുടെ* ഭരണാധികാരികളിൽ ആരും അറിഞ്ഞില്ല.+ അവർ അത്‌ അറിഞ്ഞിരുന്നെങ്കിൽ മഹിമാധനനായ കർത്താവിനെ കൊന്നുകളയില്ലായിരുന്നു.* 9 “തന്നെ സ്‌നേഹിക്കുന്നവർക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനുഷ്യമനസ്സിനു വിഭാവനചെയ്യാൻപോലും കഴിഞ്ഞിട്ടില്ല” എന്ന്‌ എഴുതിയിട്ടുണ്ടല്ലോ.+ 10 എന്നാൽ നമുക്കു ദൈവം തന്റെ ആത്മാവിലൂടെ അവ വെളിപ്പെടുത്തിത്തന്നിരിക്കുന്നു.+ ആത്മാവ്‌+ എല്ലാ കാര്യങ്ങളും, എന്തിന്‌, ഗഹനമായ ദൈവകാര്യങ്ങൾപോലും+ അന്വേഷിച്ചറിയുന്നു.

11 മനുഷ്യന്റെ ചിന്തകൾ അയാളുടെ ഉള്ളിലുള്ള ആത്മാവിനല്ലാതെ* വേറെ ആർക്കാണ്‌ അറിയാവുന്നത്‌? അങ്ങനെതന്നെ, ദൈവത്തിന്റെ ചിന്തകളും ദൈവാത്മാവിനല്ലാതെ ആർക്കും അറിയില്ല. 12 നമുക്കു കിട്ടിയിരിക്കുന്നതു ലോകത്തിന്റെ ആത്മാവല്ല ദൈവത്തിൽനിന്നുള്ള ആത്മാവാണ്‌.+ അങ്ങനെ, ദൈവം നമുക്കു കനിഞ്ഞുതന്നിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്കു കഴിയുന്നു. 13 മനുഷ്യജ്ഞാനത്തിൽനിന്ന്‌ പഠിച്ച വാക്കുകൾ ഉപയോഗിച്ചല്ല,+ ദൈവാത്മാവ്‌ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ചാണു+ ഞങ്ങൾ ഇക്കാര്യങ്ങൾ സംസാരിക്കുന്നത്‌. അങ്ങനെ, ഞങ്ങൾ ആത്മീയകാര്യങ്ങൾ ആത്മീയവാക്കുകൾകൊണ്ട്‌ വിശദീകരിക്കുന്നു.

14 ജഡികമനുഷ്യൻ* ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല. അവ അയാൾക്കു വിഡ്‌ഢിത്തമായി തോന്നുന്നു. അവ ആത്മീയമായി വിലയിരുത്തേണ്ടതുകൊണ്ട്‌ അയാൾക്ക്‌ അവ മനസ്സിലാക്കാൻ സാധിക്കുന്നില്ല. 15 എന്നാൽ ആത്മീയമനുഷ്യൻ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നു.+ മറ്റുള്ളവർക്ക്‌ അയാളെ ശരിയായി വിലയിരുത്താൻ കഴിയുന്നുമില്ല. 16 “യഹോവയ്‌ക്ക്‌* ഉപദേശം കൊടുക്കാൻമാത്രം ആ മനസ്സ്‌ അറിഞ്ഞ ആരാണുള്ളത്‌?”+ നമുക്കു പക്ഷേ ക്രിസ്‌തുവിന്റെ മനസ്സുണ്ട്‌.+

3 അതുകൊണ്ട്‌ സഹോദരങ്ങളേ, ആത്മീയമനുഷ്യരോട്‌+ എന്നപോലെ നിങ്ങളോടു സംസാരിക്കാൻ എനിക്കു കഴിഞ്ഞില്ല. ജഡികമനുഷ്യരോട്‌* എന്നപോലെ, ക്രിസ്‌തുവിൽ ശിശുക്കളായവരോട്‌+ എന്നപോലെ, ആണ്‌ ഞാൻ സംസാരിച്ചത്‌. 2 കട്ടിയായ ആഹാരമല്ല, പാലാണു ഞാൻ നിങ്ങൾക്കു തന്നത്‌. കാരണം, കട്ടിയായതു കഴിക്കാനുള്ള ശേഷി നിങ്ങൾക്കില്ലായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.+ 3 നിങ്ങൾ ഇപ്പോഴും ജഡികന്മാരാണ്‌.+ നിങ്ങൾക്കിടയിൽ അസൂയയും കലഹവും ഉള്ളിടത്തോളം നിങ്ങൾ ജഡികന്മാരും+ മറ്റ്‌ ആളുകളെപ്പോലെ നടക്കുന്നവരും അല്ലേ? 4 “ഞാൻ പൗലോസിന്റെ പക്ഷത്താണ്‌” എന്ന്‌ ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്‌” എന്നു വേറൊരാളും പറയുമ്പോൾ നിങ്ങൾ വെറും മാനുഷികമായ രീതിയിലല്ലേ പെരുമാറുന്നത്‌?

5 ആരാണ്‌ അപ്പൊല്ലോസ്‌? അല്ല, ആരാണു പൗലോസ്‌? നിങ്ങൾ വിശ്വാസികളാകാൻ കാരണമായിത്തീർന്ന ശുശ്രൂഷകന്മാർ+ മാത്രം. കർത്താവാണു ഞങ്ങളെ ഇരുവരെയും ഇത്‌ ഏൽപ്പിച്ചത്‌. 6 ഞാൻ നട്ടു,+ അപ്പൊല്ലോസ്‌ നനച്ചു.+ എന്നാൽ ദൈവമാണു വളർത്തിയത്‌. 7 അതുകൊണ്ട്‌ നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളർത്തുന്ന ദൈവത്തിനാണു ബഹുമതി കിട്ടേണ്ടത്‌.+ 8 നടുന്നവനും നനയ്‌ക്കുന്നവനും ഒരുമയോടെ* പണിയെടുക്കുന്നു. ഇരുവർക്കും അവനവൻ ചെയ്യുന്ന പണിക്കനുസരിച്ച്‌ പ്രതിഫലവും കിട്ടും.+ 9 ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്‌. നിങ്ങൾ ദൈവം കൃഷി ചെയ്യുന്ന വയലും ദൈവത്തിന്റെ കെട്ടിടവും ആണ്‌.+

10 ദൈവം എന്നോട്‌ അനർഹദയ കാണിച്ചതുകൊണ്ട്‌ ഒരു വിദഗ്‌ധശില്‌പിയെപ്പോലെ ഞാൻ അടിസ്ഥാനമിട്ടു.+ പക്ഷേ മുകളിലേക്കു പണിയുന്നതു മറ്റൊരാളാണ്‌. എന്നാൽ എങ്ങനെ പണിയുന്നെന്ന്‌ ഓരോരുത്തരും ശ്രദ്ധിക്കണം. 11 കാരണം ഇപ്പോൾ ഇട്ടിരിക്കുന്ന യേശുക്രിസ്‌തു എന്ന അടിസ്ഥാനമല്ലാതെ+ മറ്റൊന്ന്‌ ഇടാൻ ആർക്കും കഴിയില്ല. 12 ആ അടിസ്ഥാനത്തിനു മുകളിൽ ആരെങ്കിലും സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, തടി, ഉണങ്ങിയ പുല്ല്‌, വയ്‌ക്കോൽ എന്നിവകൊണ്ട്‌ പണിയുന്നെന്നിരിക്കട്ടെ. 13 ന്യായവിധിദിവസത്തിൽ ഓരോരുത്തരുടെയും പണി വെളിച്ചത്താകും. തീ അതു വെളിപ്പെടുത്തും.+ ഓരോരുത്തരുടെയും പണി എങ്ങനെയുള്ളതാണെന്നു തീ തെളിയിക്കും. 14 ഒരാൾ പണിതതു നിലനിൽക്കുന്നെങ്കിൽ അയാൾക്കു പ്രതിഫലം കിട്ടും. 15 എന്നാൽ ഒരാളുടെ പണി കത്തിപ്പോകുന്നെങ്കിൽ അയാൾക്കു നഷ്ടം സഹിക്കേണ്ടിവരും. എങ്കിലും അയാൾ രക്ഷപ്പെടും. തീയിലൂടെ എന്നപോലെയായിരിക്കും എന്നു മാത്രം.

16 നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും+ ദൈവത്തിന്റെ ആത്മാവ്‌ നിങ്ങളിൽ വസിക്കുന്നുണ്ടെന്നും നിങ്ങൾക്ക്‌ അറിയില്ലേ?+ 17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. കാരണം ദൈവത്തിന്റെ ആലയം വിശുദ്ധമാണ്‌. ആ ആലയം നിങ്ങൾതന്നെയാണ്‌.+

18 ആരും തന്നെത്തന്നെ വഞ്ചിക്കാതിരിക്കട്ടെ. താൻ ഈ വ്യവസ്ഥിതിയിലെ* ജ്ഞാനിയാണെന്ന്‌ ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അയാൾ വിഡ്‌ഢിയായിത്തീരട്ടെ. അപ്പോൾ അയാൾ യഥാർഥത്തിൽ ജ്ഞാനിയായിത്തീരും. 19 കാരണം ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്‌ഢിത്തമാണ്‌. “ദൈവം ജ്ഞാനികളെ അവരുടെതന്നെ ഉപായങ്ങളിൽ കുടുക്കുന്നു”+ എന്നും 20 “ജ്ഞാനികളുടെ ചിന്തകൾ കഴമ്പില്ലാത്തതാണെന്ന്‌ യഹോവയ്‌ക്ക്‌* അറിയാം”+ എന്നും എഴുതിയിട്ടുണ്ടല്ലോ. 21 അതുകൊണ്ട്‌ ആരും മനുഷ്യരെക്കുറിച്ച്‌ വീമ്പിളക്കാതിരിക്കട്ടെ. എല്ലാം നിങ്ങൾക്കുള്ളതാണല്ലോ. 22 പൗലോസോ അപ്പൊല്ലോസോ കേഫയോ*+ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരുവാനുള്ളതോ എന്നുവേണ്ട, എല്ലാം നിങ്ങൾക്കുള്ളതാണ്‌. 23 നിങ്ങളോ ക്രിസ്‌തുവിനുള്ളവർ,+ ക്രിസ്‌തു ദൈവത്തിനുള്ളവൻ.

4 ക്രിസ്‌തുവിന്റെ വേലക്കാരും* ദൈവത്തിന്റെ പാവനരഹസ്യങ്ങളുടെ+ കാര്യസ്ഥന്മാരും ആയിട്ടാണ്‌ എല്ലാവരും ഞങ്ങളെ കാണേണ്ടത്‌. 2 കാര്യസ്ഥന്മാരിൽനിന്ന്‌ സാധാരണ പ്രതീക്ഷിക്കുന്നതു വിശ്വസ്‌തതയാണ്‌. 3 നിങ്ങളോ മനുഷ്യരുടെ ഒരു കോടതിയോ എന്നെ വിചാരണ ചെയ്‌താൽ ഞാൻ അതു കാര്യമാക്കില്ല. ശരിക്കും പറഞ്ഞാൽ, ഞാൻപോലും എന്നെ വിചാരണ ചെയ്യുന്നില്ല. 4 കാരണം ഞാൻ എന്തെങ്കിലും തെറ്റു ചെയ്‌തതായി എനിക്കു തോന്നുന്നില്ല. എന്നാൽ അതുകൊണ്ട്‌ ഞാൻ നീതിമാനാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യുന്നത്‌ യഹോവയാണ്‌.*+ 5 അതുകൊണ്ട്‌ നിശ്ചയിച്ചിരിക്കുന്ന സമയമാകുന്നതുവരെ, അതായത്‌ കർത്താവ്‌ വരുന്നതുവരെ, വിധിക്കരുത്‌.+ ദൈവം ഇരുട്ടിന്റെ രഹസ്യങ്ങൾ വെളിച്ചത്താക്കി ഹൃദയത്തിലെ ചിന്തകൾ പരസ്യമാക്കും. അപ്പോൾ, അർഹിക്കുന്ന പ്രശംസ ഓരോരുത്തർക്കും ദൈവത്തിൽനിന്ന്‌ കിട്ടും.+

6 സഹോദരങ്ങളേ, ഇക്കാര്യങ്ങളെല്ലാം എന്നെയും അപ്പൊല്ലോസിനെയും+ വെച്ച്‌ ഞാൻ പറഞ്ഞതു നിങ്ങളുടെ നന്മയ്‌ക്കുവേണ്ടിയാണ്‌. “എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകരുത്‌” എന്നു പറയുന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കാനും നിങ്ങൾ അഹങ്കരിച്ചിട്ട്‌+ ഒരാളെ എതിർക്കുകയോ മറ്റൊരാളെ അനുകൂലിക്കുകയോ ചെയ്യാതിരിക്കാനും ആണ്‌ ഞാൻ ഇതെല്ലാം പറഞ്ഞത്‌. 7 നിനക്കു മറ്റുള്ളവരെക്കാൾ എന്താണു പ്രത്യേകത? ലഭിച്ചതല്ലാതെ നിനക്ക്‌ എന്തെങ്കിലും സ്വന്തമായിട്ടുണ്ടോ?+ ലഭിച്ചതാണെങ്കിൽ പിന്നെ ലഭിച്ചതല്ല എന്നപോലെ നീ അഹങ്കരിക്കുന്നത്‌ എന്തിനാണ്‌?

8 നിങ്ങൾ എല്ലാം തികഞ്ഞവരായെന്നാണോ? നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞെന്നോ? ഞങ്ങളെ കൂടാതെ നിങ്ങൾ രാജാക്കന്മാരായി ഭരണവും തുടങ്ങിയോ?+ നിങ്ങൾ ഭരിക്കാൻ തുടങ്ങിയെങ്കിൽ എത്ര നന്നായിരുന്നു! അപ്പോൾ ഞങ്ങൾക്കും നിങ്ങളുടെകൂടെ ഭരിക്കാമായിരുന്നല്ലോ.+ 9 ഞങ്ങൾ ലോകത്തിനും ദൂതന്മാർക്കും മനുഷ്യർക്കും വേദിയിലെ ഒരു ദൃശ്യവിരുന്നായിരിക്കുന്നു.+ മരണത്തിനു വിധിക്കപ്പെട്ടവരായി+ പ്രദർശനത്തിന്റെ ഏറ്റവും ഒടുവിൽ രംഗത്ത്‌ വരാനിരിക്കുന്നവരെപ്പോലെ അപ്പോസ്‌തലന്മാരായ ഞങ്ങളെ ദൈവം നിറുത്തിയിരിക്കുകയാണെന്ന്‌ എനിക്കു തോന്നുന്നു. 10 ക്രിസ്‌തു നിമിത്തം ഞങ്ങൾ വിഡ്‌ഢികൾ;+ എന്നാൽ നിങ്ങൾ ക്രിസ്‌തുവിൽ വിവേകികൾ. ഞങ്ങൾ ദുർബലർ; നിങ്ങളോ ബലവാന്മാർ. നിങ്ങൾ ആദരണീയർ; എന്നാൽ ഞങ്ങൾ അപമാനിതർ. 11 ഈ സമയംവരെ ഞങ്ങൾ വിശന്നും+ ദാഹിച്ചും+ ആണ്‌ കഴിഞ്ഞിട്ടുള്ളത്‌. പലപ്പോഴും അടി കൊണ്ടു.+ ഉടുക്കാൻ വസ്‌ത്രമോ കിടക്കാൻ കിടപ്പാടമോ ഇല്ലായിരുന്നു. 12 സ്വന്തകൈകൊണ്ട്‌ അധ്വാനിച്ചാണു ഞങ്ങൾ ജീവിച്ചത്‌.+ ഞങ്ങളെ അപമാനിക്കുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു.+ ഞങ്ങളെ ഉപദ്രവിക്കുമ്പോൾ ഞങ്ങൾ ക്ഷമയോടെ അതെല്ലാം സഹിക്കുന്നു.+ 13 ഞങ്ങളെക്കുറിച്ച്‌ അപവാദം പറയുമ്പോൾ ഞങ്ങൾ സൗമ്യമായി മറുപടി പറയുന്നു.*+ ഇന്നുവരെ ഞങ്ങൾ ലോകത്തിന്റെ എച്ചിലും* എല്ലാത്തിന്റെയും ഉച്ഛിഷ്ടവും ആണ്‌.

14 നിങ്ങളെ നാണംകെടുത്താനല്ല, എന്റെ പ്രിയമക്കളെപ്പോലെ ഗുണദോഷിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ എഴുതുന്നത്‌. 15 ക്രിസ്‌തുവിൽ നിങ്ങൾക്ക്‌ 10,000 രക്ഷാകർത്താക്കളുണ്ടായിരിക്കാം.* പക്ഷേ പിതാക്കന്മാർ അധികമില്ല. നിങ്ങളെ അറിയിച്ച സന്തോഷവാർത്തയിലൂടെ ക്രിസ്‌തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായല്ലോ.+ 16 അതുകൊണ്ട്‌ എന്നെ അനുകരിക്കാൻ ഞാൻ നിങ്ങളോട്‌ അപേക്ഷിക്കുന്നു.+ 17 അതിനുവേണ്ടിയാണ്‌ ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നത്‌. തിമൊഥെയൊസ്‌ എനിക്കു കർത്താവിൽ വിശ്വസ്‌തനായ പ്രിയമകനാണ്‌. ക്രിസ്‌തുയേശുവിന്റെ സേവനത്തിൽ ഞാൻ പിൻപറ്റുന്ന രീതികൾ* തിമൊഥെയൊസ്‌ നിങ്ങളെ ഓർമിപ്പിക്കും.+ ഞാൻ എല്ലായിടത്തും എല്ലാ സഭകൾക്കും പഠിപ്പിച്ചുകൊടുക്കുന്ന രീതികൾ തിമൊഥെയൊസ്‌ അതേപടി നിങ്ങൾക്കും പറഞ്ഞുതരും.

18 ഞാൻ നിങ്ങളുടെ അടുത്ത്‌ വരില്ലെന്ന മട്ടിൽ ചിലർ അഹങ്കരിക്കുന്നുണ്ട്‌. 19 എന്നാൽ യഹോവയുടെ* ഇഷ്ടമെങ്കിൽ ഞാൻ വൈകാതെതന്നെ നിങ്ങളുടെ അടുത്ത്‌ വരും. അഹങ്കാരികളുടെ വാക്കുകൾ കേൾക്കാനല്ല, അവർ ദൈവശക്തിയുള്ളവരാണോ എന്നു കണ്ടറിയാനാണു ഞാൻ വരുന്നത്‌. 20 ദൈവരാജ്യം വാക്കുകളിലൂടെയല്ല, ദൈവശക്തിയിലൂടെയാണല്ലോ പ്രകടമാകുന്നത്‌. 21 നിങ്ങൾക്ക്‌ ഏതാണ്‌ ഇഷ്ടം? ഞാൻ ഒരു വടിയുമായി വരുന്നതാണോ,+ അതോ സ്‌നേഹത്തോടും സൗമ്യതയോടും കൂടെ വരുന്നതാണോ?

5 നിങ്ങൾക്കിടയിൽ ലൈംഗിക അധാർമികതയുണ്ടെന്ന്‌*+ എനിക്കു വിവരം കിട്ടി. അതും ജനതകളുടെ ഇടയിൽപ്പോലുമില്ലാത്ത തരം പാപം. ഒരാൾ അപ്പന്റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുന്നു!+ 2 എന്നിട്ടും നിങ്ങൾ അഭിമാനിക്കുകയാണോ? നിങ്ങൾ ദുഃഖിക്കുകയും+ അതു ചെയ്‌തയാളെ നിങ്ങളുടെ ഇടയിൽനിന്ന്‌ നീക്കിക്കളയുകയും അല്ലേ വേണ്ടത്‌?+ 3 ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട്‌* അവിടെയുണ്ട്‌. ഞാൻ അവിടെയുണ്ടായിരുന്നാൽ എന്നപോലെതന്നെ ഈ പ്രവൃത്തി ചെയ്‌തയാളെ വിധിച്ചുകഴിഞ്ഞു. 4 നിങ്ങൾ നമ്മുടെ കർത്താവായ യേശുവിന്റെ പേരിൽ ഒന്നിച്ചുകൂടുമ്പോൾ, നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയാൽ മനസ്സുകൊണ്ട്‌* ഞാനും അവിടെയുണ്ടെന്നു മനസ്സിലാക്കി 5 ആ മനുഷ്യനെ സാത്താന്‌ ഏൽപ്പിച്ചുകൊടുക്കുക.+ അങ്ങനെ ആ ദുഷിച്ച* സ്വാധീനം നീങ്ങി കർത്താവിന്റെ ദിവസത്തിൽ+ സഭയുടെ ആത്മാവ്‌ പരിരക്ഷിക്കപ്പെടട്ടെ.

6 നിങ്ങളുടെ ആത്മപ്രശംസ നല്ലതല്ല. പുളിച്ച അൽപ്പം മാവ്‌, മാവിനെ മുഴുവൻ പുളിപ്പിക്കുന്നു എന്നു നിങ്ങൾക്ക്‌ അറിയില്ലേ?+ 7 നിങ്ങൾ ഇപ്പോഴായിരിക്കുന്നതുപോലെ, എന്നും പുളിപ്പില്ലാത്ത പുതിയ മാവായിരിക്കാൻ പുളിപ്പുള്ള പഴയ മാവ്‌ നീക്കിക്കളയുക. കാരണം നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു+ ബലി അർപ്പിക്കപ്പെട്ടല്ലോ.+ 8 അതുകൊണ്ട്‌ നമ്മൾ ഉത്സവം ആചരിക്കേണ്ടതു+ പഴയ, പുളിച്ച മാവുകൊണ്ടല്ല, ദുഷിപ്പിന്റെയും വഷളത്തത്തിന്റെയും പുളിച്ച മാവുകൊണ്ടുമല്ല. ആത്മാർഥതയുടെയും സത്യത്തിന്റെയും പുളിപ്പില്ലാത്ത* അപ്പംകൊണ്ട്‌ നമുക്ക്‌ ഉത്സവം ആചരിക്കാം.

9 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ട്‌ ഉപേക്ഷിക്കണമെന്നു* ഞാൻ മുമ്പ്‌ എന്റെ കത്തിൽ നിങ്ങൾക്ക്‌ എഴുതിയിരുന്നല്ലോ. 10 ഈ ലോകത്തിലെ,+ അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയോ അത്യാഗ്രഹികളെയോ പിടിച്ചുപറിക്കാരെയോ* വിഗ്രഹാരാധകരെയോ ഒന്നുമല്ല ഞാൻ ഉദ്ദേശിച്ചത്‌. അങ്ങനെയെങ്കിൽ നിങ്ങൾ ഈ ലോകം വിട്ട്‌ പോകേണ്ടിവന്നേനേ.+ 11 എന്നാൽ സഹോദരൻ എന്നു നമ്മൾ വിളിക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യുന്നയാളോ അത്യാഗ്രഹിയോ+ വിഗ്രഹാരാധകനോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളുമായുള്ള കൂട്ടുകെട്ട്‌ ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നത്‌. അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല. 12 പുറത്തുള്ളവരെ വിധിക്കാൻ എനിക്ക്‌ എന്തു കാര്യം? നിങ്ങൾ വിധിക്കേണ്ടത്‌ അകത്തുള്ളവരെയല്ലേ? 13 പുറത്തുള്ളവരെ വിധിക്കുന്നതു ദൈവമാണല്ലോ.+ “ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്ന്‌ നീക്കിക്കളയുക.”+

6 നിങ്ങളിൽ ഒരാൾക്കു മറ്റൊരാൾക്കെതിരെ പരാതിയുള്ളപ്പോൾ+ അതു പരിഹരിക്കാൻ വിശുദ്ധരുടെ അടുത്ത്‌ ചെല്ലുന്നതിനു പകരം കോടതിയിൽ നീതികെട്ട മനുഷ്യരുടെ അടുത്ത്‌ പോകാൻ മുതിരുന്നോ? 2 വിശുദ്ധർ ലോകത്തെ വിധിക്കും+ എന്നു നിങ്ങൾക്ക്‌ അറിയില്ലേ? ഈ ലോകത്തെത്തന്നെ വിധിക്കാനുള്ള നിങ്ങൾ, നിസ്സാരകാര്യങ്ങൾക്കു തീർപ്പു കല്‌പിക്കാൻ കഴിവില്ലാത്തവരാണെന്നോ? 3 നമ്മൾ ദൂതന്മാരെപ്പോലും വിധിക്കും+ എന്നു നിങ്ങൾക്ക്‌ അറിയില്ലേ? അങ്ങനെയെങ്കിൽ ഈ ജീവിതത്തിലെ കാര്യങ്ങൾക്കു തീർപ്പു കല്‌പിക്കാൻ നമുക്കു പറ്റില്ലേ? 4 ഈ ജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ+ സഭ ഒട്ടും മാനിക്കാത്തവരെയാണോ നിങ്ങൾ വിധികർത്താക്കളാക്കുന്നത്‌? 5 നിങ്ങൾക്കു നാണം തോന്നാനാണു ഞാൻ ഇതു നിങ്ങളോടു പറയുന്നത്‌. സഹോദരന്മാർ തമ്മിലുള്ള ഒരു കാര്യത്തിനു തീർപ്പു കല്‌പിക്കാൻ മാത്രം ജ്ഞാനമുള്ള ആരും നിങ്ങളുടെ ഇടയിലില്ലാഞ്ഞിട്ടാണോ 6 നിങ്ങൾ അതുമായി കോടതിയിൽ പോകുന്നത്‌, അതും അവിശ്വാസികളുടെ അടുത്ത്‌?

7 നിങ്ങളുടെ ഇടയിൽ ഒരു കേസ്‌ ഉണ്ടാകുന്നു എന്നതുതന്നെ വലിയൊരു പോരായ്‌മയാണ്‌. അതിലും നല്ലത്‌ അന്യായം സഹിക്കുന്നതല്ലേ?+ വഞ്ചിക്കപ്പെടുമ്പോഴും എന്തുകൊണ്ട്‌ അതു സഹിച്ചുകൂടാ? 8 പകരം, നിങ്ങൾ അന്യായവും വഞ്ചനയും കാണിക്കുന്നു, അതും സ്വന്തം സഹോദരങ്ങളോട്‌!

9 അന്യായം കാണിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞുകൂടേ?+ വഞ്ചിക്കപ്പെടരുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യുന്നവർ,+ വിഗ്രഹാരാധകർ,+ വ്യഭിചാരികൾ,+ സ്വവർഗരതിക്കു വഴങ്ങിക്കൊടുക്കുന്നവർ,+ സ്വവർഗരതിക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്രഹികൾ,+ കുടിയന്മാർ,+ അധിക്ഷേപിക്കുന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവരാജ്യം അവകാശമാക്കില്ല.+ 11 നിങ്ങളിൽ ചിലർ അത്തരക്കാരായിരുന്നു. പക്ഷേ നിങ്ങളെ കഴുകി വെടിപ്പാക്കിയിരിക്കുന്നു.+ നിങ്ങളെ വിശുദ്ധീകരിച്ചിരിക്കുന്നു.+ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു.+

12 എല്ലാം എനിക്ക്‌ അനുവദനീയമാണ്‌; എന്നാൽ എല്ലാം പ്രയോജനമുള്ളതല്ല.+ എല്ലാം എനിക്ക്‌ അനുവദനീയം; എന്നാൽ എന്നെ നിയന്ത്രിക്കാൻ ഞാൻ ഒന്നിനെയും അനുവദിക്കില്ല. 13 ഭക്ഷണം വയറിനും വയറു ഭക്ഷണത്തിനും വേണ്ടിയാണ്‌. എന്നാൽ ദൈവം അവ രണ്ടും ഇല്ലാതാക്കും.+ ശരീരം ലൈംഗിക അധാർമികതയ്‌ക്കുവേണ്ടിയുള്ളതല്ല,* കർത്താവിനുവേണ്ടിയുള്ളതാണ്‌;+ കർത്താവ്‌ ശരീരത്തിനുവേണ്ടിയുള്ളതും. 14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ ഉയിർപ്പിച്ചതുപോലെ+ നമ്മളെയും മരണത്തിൽനിന്ന്‌ ഉയിർപ്പിക്കും.+

15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്‌തുവിന്റെ അവയവങ്ങളാണെന്ന്‌ അറിഞ്ഞുകൂടേ?+ അങ്ങനെയിരിക്കെ ഞാൻ ക്രിസ്‌തുവിന്റെ അവയവങ്ങൾ എടുത്ത്‌ വേശ്യയോടു ചേർക്കുന്നതു ശരിയാണോ? ഒരിക്കലുമല്ല! 16 ഒരാൾ വേശ്യയോടു പറ്റിച്ചേരുമ്പോൾ അയാളും അവളും ഒരു ശരീരമായിത്തീരുന്നെന്നു നിങ്ങൾക്ക്‌ അറിയില്ലേ? “രണ്ടു പേരും ഒരു ശരീരമായിത്തീരും”+ എന്നാണല്ലോ ദൈവം പറയുന്നത്‌. 17 എന്നാൽ ഒരാൾ കർത്താവിനോടു പറ്റിച്ചേരുമ്പോൾ അയാളും കർത്താവും ഒരേ ചിന്തയുള്ളവരായിത്തീരുന്നു.*+ 18 അധാർമികപ്രവൃത്തികളിൽനിന്ന്‌* ഓടിയകലൂ!+ ഒരു മനുഷ്യൻ ചെയ്യുന്ന മറ്റെല്ലാ പാപവും ശരീരത്തിനു പുറത്താണ്‌. എന്നാൽ അധാർമികപ്രവൃത്തികൾ ചെയ്യുന്നയാൾ സ്വന്തശരീരത്തിന്‌ എതിരെ പാപം ചെയ്യുന്നു.+ 19 ദൈവത്തിൽനിന്ന്‌ ദാനമായി ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതും ആയ പരിശുദ്ധാത്മാവിന്റെ* ആലയമാണു+ നിങ്ങളുടെ ശരീരമെന്ന്‌ അറിഞ്ഞുകൂടേ?+ നിങ്ങൾ നിങ്ങളുടെ സ്വന്തമല്ലെന്നും ഓർക്കണം.+ 20 കാരണം നിങ്ങളെ വില കൊടുത്ത്‌ വാങ്ങിയതാണ്‌.+ അതുകൊണ്ട്‌ നിങ്ങൾ ശരീരംകൊണ്ട്‌+ ദൈവത്തെ മഹത്ത്വപ്പെടുത്തുക.+

7 ഇനി, നിങ്ങൾ എഴുതിച്ചോദിച്ച കാര്യങ്ങളെക്കുറിച്ച്‌ പറയാം: സ്‌ത്രീയെ തൊടാതിരിക്കുന്നതാണു* പുരുഷനു നല്ലത്‌. 2 എന്നാൽ ലൈംഗിക അധാർമികത* സർവസാധാരണമായിരിക്കുന്ന സ്ഥിതിക്ക്‌ ഓരോ പുരുഷനും സ്വന്തം ഭാര്യയും,+ ഓരോ സ്‌ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ.+ 3 ഭർത്താവ്‌ ഭാര്യക്കു കടപ്പെട്ടിരിക്കുന്നതു കൊടുക്കട്ടെ. അതുപോലെതന്നെ ഭാര്യയും ചെയ്യട്ടെ.+ 4 ഭാര്യയുടെ ശരീരത്തിന്മേൽ ഭാര്യക്കല്ല, ഭർത്താവിനാണ്‌ അധികാരമുള്ളത്‌. അതുപോലെ, ഭർത്താവിന്റെ ശരീരത്തിന്മേൽ ഭർത്താവിനല്ല, ഭാര്യക്കാണ്‌ അധികാരമുള്ളത്‌. 5 പ്രാർഥനയ്‌ക്കുവേണ്ടി പരസ്‌പരസമ്മതത്തോടെ നിശ്ചിതസമയത്തേക്കല്ലാതെ ഭാര്യാഭർത്താക്കന്മാർ പരസ്‌പരം അതു നിഷേധിക്കരുത്‌. അതിനു ശേഷം വീണ്ടും ഒന്നിച്ചുചേരണം. അങ്ങനെയാകുമ്പോൾ നിങ്ങളുടെ ആത്മനിയന്ത്രണത്തിന്റെ കുറവ്‌ മുതലെടുത്ത്‌ സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാൻ ഇടവരില്ല. 6 ഇതൊരു കല്‌പനയല്ല, ആനുകൂല്യമാണ്‌. 7 എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ! എന്നാൽ ഓരോരുത്തർക്കുമുള്ള ദൈവദത്തമായ കഴിവ്‌*+ വ്യത്യസ്‌തമാണ്‌. ഒരാൾക്ക്‌ ഒരു കഴിവാണെങ്കിൽ* മറ്റൊരാൾക്കു മറ്റൊന്ന്‌.

8 ഇനി, അവിവാഹിതരോടും വിധവമാരോടും ഞാൻ പറയുന്നു: അവർ എന്നെപ്പോലെതന്നെ കഴിയുന്നതാണു നല്ലത്‌.+ 9 എന്നാൽ ആത്മനിയന്ത്രണമില്ലെങ്കിൽ അവർ വിവാഹം കഴിക്കട്ടെ. വികാരംകൊണ്ട്‌ എരിയുന്നതിനെക്കാൾ വിവാഹം കഴിക്കുന്നതാണു നല്ലത്‌.+

10 വിവാഹിതർക്കും ഞാൻ നിർദേശങ്ങൾ നൽകുന്നു. ഞാനല്ല, കർത്താവുതന്നെയാണു നിർദേശിക്കുന്നത്‌: ഭാര്യ ഭർത്താവിൽനിന്ന്‌ വേർപിരിയരുത്‌.*+ 11 ഇനി, വേർപിരിയുകയാണെങ്കിൽ ആ സ്‌ത്രീ വിവാഹം കഴിക്കാതെ ജീവിക്കണം. അല്ലെങ്കിൽ ഭർത്താവുമായി രമ്യതയിലാകണം. ഭർത്താവും ഭാര്യയെ ഉപേക്ഷിക്കരുത്‌.*+

12 മറ്റുള്ളവരോടു കർത്താവല്ല, ഞാൻതന്നെ പറയുന്നു:+ ഒരു സഹോദരന്റെ ഭാര്യ അവിശ്വാസിയാണെങ്കിലും ഭർത്താവിന്റെകൂടെ താമസിക്കാൻ സമ്മതമാണെങ്കിൽ അദ്ദേഹം ഭാര്യയെ ഉപേക്ഷിക്കരുത്‌. 13 ഒരു സ്‌ത്രീയുടെ ഭർത്താവ്‌ അവിശ്വാസിയാണെങ്കിലും ഭാര്യയുടെകൂടെ താമസിക്കാൻ അദ്ദേഹത്തിനു സമ്മതമാണെങ്കിൽ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിക്കരുത്‌. 14 കാരണം അവിശ്വാസിയായ ഭർത്താവ്‌ തന്റെ ഭാര്യയിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. അവിശ്വാസിയായ ഭാര്യയും വിശ്വാസിയായ ഭർത്താവിലൂടെ വിശുദ്ധീകരിക്കപ്പെടുന്നു. അപ്പോൾ നിങ്ങളുടെ മക്കളും വിശുദ്ധരായിരിക്കും. അല്ലെങ്കിൽ അവർ അശുദ്ധരാണെന്നു വരും. 15 ഇനി, അവിശ്വാസി വേർപിരിയാൻ തീരുമാനിക്കുന്നെങ്കിൽ വേർപിരിഞ്ഞുകൊള്ളട്ടെ. അത്തരം സാഹചര്യങ്ങളിൽ, വിശ്വാസിയായ സഹോദരനോ സഹോദരിക്കോ ആ വ്യക്തിയോടു കടപ്പാടൊന്നുമില്ല. സമാധാനത്തോടെ ജീവിക്കാനാണല്ലോ+ ദൈവം നിങ്ങളെ വിളിച്ചത്‌. 16 ഭാര്യയേ, നീ നിന്റെ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ലെന്ന്‌ ആരു കണ്ടു?+ ഭർത്താവേ, നീ നിന്റെ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ലെന്ന്‌ ആരു കണ്ടു?

17 ഓരോരുത്തരും യഹോവ* നിയമിച്ചുതന്ന വഴിയിൽ, അതായത്‌ ദൈവം വിളിച്ചപ്പോൾ നിങ്ങൾ എങ്ങനെയായിരുന്നോ അതുപോലെതന്നെ, നടക്കട്ടെ.+ അതുകൊണ്ട്‌ ഞാൻ എല്ലാ സഭകൾക്കും കൊടുക്കുന്ന നിർദേശം ഇതാണ്‌: 18 ദൈവം വിളിച്ച സമയത്ത്‌ ഒരാൾ പരിച്ഛേദനയേറ്റിട്ടുണ്ടായിരുന്നോ?*+ എങ്കിൽ അയാൾ അങ്ങനെതന്നെ കഴിയട്ടെ. ഒരാൾ അഗ്രചർമിയായിരുന്നപ്പോഴാണോ ദൈവം വിളിച്ചത്‌? എങ്കിൽ അയാൾ പരിച്ഛേദനയേൽക്കേണ്ട ആവശ്യമില്ല.+ 19 പരിച്ഛേദനയോ അഗ്രചർമമോ അല്ല,+ ദൈവകല്‌പനകൾ പാലിക്കുന്നതാണു പ്രധാനം.+ 20 ദൈവം വിളിച്ച സമയത്ത്‌ എങ്ങനെയായിരുന്നോ അങ്ങനെതന്നെ ഓരോരുത്തരും കഴിയട്ടെ.+ 21 ഒരു അടിമയായിരിക്കുമ്പോഴാണോ നിന്നെ വിളിച്ചത്‌? അത്‌ ഓർത്ത്‌ വിഷമിക്കേണ്ടാ.+ എന്നാൽ സ്വതന്ത്രനാകാൻ അവസരം കിട്ടിയാൽ അതു പ്രയോജനപ്പെടുത്തിക്കൊള്ളുക. 22 അടിമയായിരിക്കുമ്പോൾ കർത്താവിൽ വിളിക്കപ്പെട്ടയാൾ കർത്താവിനുള്ളവനും സ്വതന്ത്രനാക്കപ്പെട്ടവനും ആണ്‌.+ അതുപോലെതന്നെ, സ്വതന്ത്രനായിരിക്കുമ്പോൾ വിളിക്കപ്പെട്ടയാൾ ക്രിസ്‌തുവിന്റെ അടിമയാണ്‌. 23 നിങ്ങളെ വില കൊടുത്ത്‌ വാങ്ങിയതാണ്‌.+ അതുകൊണ്ട്‌ നിങ്ങൾ മനുഷ്യർക്ക്‌ അടിമകളാകുന്നതു മതിയാക്കുക. 24 സഹോദരങ്ങളേ, ദൈവം വിളിച്ച സമയത്ത്‌ എങ്ങനെയായിരുന്നോ അങ്ങനെതന്നെ ഓരോരുത്തരും ദൈവമുമ്പാകെ കഴിയട്ടെ.

25 ഇനി, അവിവാഹിതരെക്കുറിച്ച്‌:* അവരെപ്പറ്റി എനിക്കു കർത്താവിൽനിന്ന്‌ കല്‌പനയൊന്നുമില്ല. എങ്കിലും കർത്താവിന്റെ കാരുണ്യംകൊണ്ട്‌ വിശ്വസ്‌തനായിരിക്കുന്നയാൾ എന്ന നിലയിൽ ഞാൻ എന്റെ അഭിപ്രായം പറയാം.+ 26 നിലവിലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുക്കുമ്പോൾ, ഒരാൾ അയാളുടെ ഇപ്പോഴത്തെ അവസ്ഥയിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന്‌ എനിക്കു തോന്നുന്നു. 27 നിങ്ങൾക്കൊരു ഭാര്യയുണ്ടോ? എങ്കിൽ മോചനത്തെക്കുറിച്ച്‌ ചിന്തിക്കേണ്ടാ.+ നിങ്ങൾ ഭാര്യ നഷ്ടപ്പെട്ടയാളാണോ?* ഒരു ഭാര്യയെ അന്വേഷിക്കേണ്ടാ. 28 എന്നാൽ, നിങ്ങൾ വിവാഹം കഴിച്ചാലും അതു പാപമല്ല. അതുപോലെ, അവിവാഹിതനായ ഒരാൾ വിവാഹം കഴിച്ചാൽ അതും പാപമാകുന്നില്ല. പക്ഷേ വിവാഹം കഴിക്കുന്നവർക്കു ജഡത്തിൽ* കഷ്ടപ്പാടുകൾ ഉണ്ടാകും. അതു നിങ്ങൾക്ക്‌ ഉണ്ടാകരുതെന്നു കരുതിയാണു ഞാൻ ഇതെല്ലാം പറയുന്നത്‌.

29 സഹോദരങ്ങളേ, ഒരു കാര്യം ഞാൻ പറയാം: ഇനി വളരെ കുറച്ച്‌ സമയമേ ബാക്കിയുള്ളൂ.+ അതുകൊണ്ട്‌ ഇനിമുതൽ ഭാര്യയുള്ളവർ ഇല്ലാത്തവരെപ്പോലെയും 30 കരയുന്നവർ കരയാത്തവരെപ്പോലെയും ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും വാങ്ങുന്നവർ അതു കൈവശമില്ലാത്തവരെപ്പോലെയും 31 ലോകത്തെ ഉപയോഗിക്കുന്നവർ അതിനെ മുഴുവനായി ഉപയോഗിക്കാത്തവരെപ്പോലെയും കഴിയട്ടെ. കാരണം ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌. 32 നിങ്ങൾക്ക്‌ ഉത്‌കണ്‌ഠകളില്ലാതിരിക്കണം എന്നാണ്‌ എന്റെ ആഗ്രഹം. അവിവാഹിതനായ പുരുഷൻ, എങ്ങനെ കർത്താവിന്റെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട്‌ അയാളുടെ മനസ്സു നിറയെ കർത്താവിന്റെ കാര്യങ്ങളാണ്‌. 33 എന്നാൽ വിവാഹം കഴിച്ചയാൾ, എങ്ങനെ ഭാര്യയുടെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട്‌ അയാളുടെ മനസ്സു നിറയെ ലൗകികകാര്യങ്ങളാണ്‌.+ 34 അയാളുടെ മനസ്സ്‌ ഏകാഗ്രമല്ല. അവിവാഹിതയുടെയും കന്യകയുടെയും മനസ്സു നിറയെ കർത്താവിന്റെ കാര്യങ്ങളാണ്‌.+ അങ്ങനെ അവളുടെ ശരീരവും മനസ്സും* വിശുദ്ധമായിത്തീരുന്നു. വിവാഹിതയോ എങ്ങനെ ഭർത്താവിന്റെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട്‌ അവളുടെ മനസ്സു നിറയെ ലൗകികകാര്യങ്ങളാണ്‌. 35 ഞാൻ ഇതു പറയുന്നതു നിങ്ങൾക്കു കടിഞ്ഞാണിടാനല്ല,* പകരം നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്‌. ഉചിതമായ രീതിയിൽ ജീവിതം നയിക്കാനും എപ്പോഴും ഏകാഗ്രതയോടെ കർത്താവിനെ സേവിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്നതിനാണ്‌.

36 അവിവാഹിതനായി കഴിയുന്നതു ശരിയല്ലെന്നു* നവയൗവനം പിന്നിട്ട ഒരാൾക്കു തോന്നുന്നെങ്കിൽ, അയാൾ ഇഷ്ടംപോലെ ചെയ്യട്ടെ. അയാൾ പാപം ചെയ്യുന്നില്ല. അങ്ങനെയുള്ളവർ വിവാഹം കഴിക്കട്ടെ.+ 37 എന്നാൽ അങ്ങനെയൊരു ആവശ്യം തോന്നാത്ത ഒരാൾ ആത്മസംയമനം പാലിക്കാൻ കഴിയുമെന്നു തോന്നിയിട്ട്‌ അവിവാഹിതനായി കഴിയാൻ ഹൃദയത്തിൽ തീരുമാനിച്ചുറയ്‌ക്കുന്നെങ്കിൽ അതു നല്ലതാണ്‌.+ 38 അതുപോലെതന്നെ, വിവാഹം കഴിക്കുന്നെങ്കിൽ അതും നല്ലതാണ്‌. എന്നാൽ വിവാഹം കഴിക്കാതിരിക്കുന്നെങ്കിൽ അതാണു കുറച്ചുകൂടെ നല്ലത്‌.+

39 ഭർത്താവ്‌ ജീവിച്ചിരിക്കുന്ന കാലത്തോളം ഭാര്യ ബന്ധിക്കപ്പെട്ടിരിക്കുന്നു.+ എന്നാൽ ഭർത്താവ്‌ മരിച്ചുപോയാൽ* തനിക്ക്‌ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ ആ സ്‌ത്രീക്കു സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, കർത്താവിൽ മാത്രമേ ആകാവൂ.+ 40 എന്നാൽ ആ സ്‌ത്രീ അങ്ങനെതന്നെ കഴിഞ്ഞാൽ കൂടുതൽ സന്തോഷവതിയായിരിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. എനിക്കും ദൈവാത്മാവുണ്ടെന്നാണ്‌ എന്റെ വിശ്വാസം.

8 ഇനി, വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണത്തിന്റെ കാര്യം:+ ഇക്കാര്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിവുണ്ടെന്നതു ശരിയാണ്‌.+ അറിവ്‌ ഒരാളെ അഹങ്കാരിയാക്കുന്നു; എന്നാൽ സ്‌നേഹം ബലപ്പെടുത്തുന്നു.+ 2 ഒരു കാര്യത്തെക്കുറിച്ച്‌ അറിവുണ്ടെന്നു വിചാരിക്കുന്നയാൾ അതിനെക്കുറിച്ച്‌ അറിയേണ്ട രീതിയിൽ അറിഞ്ഞിട്ടില്ല എന്നതാണു വാസ്‌തവം. 3 എന്നാൽ ഒരാൾ ദൈവത്തെ സ്‌നേഹിക്കുന്നെങ്കിൽ ദൈവം അയാളെ അറിയുന്നു.

4 വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചതു കഴിക്കുന്നതിനെപ്പറ്റി പറയുകയാണെങ്കിൽ, വിഗ്രഹങ്ങൾ ഒന്നുമല്ലെന്നും+ ഏകദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നമുക്ക്‌ അറിയാം.+ 5 ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു വിളിക്കപ്പെടുന്നവർ ഉണ്ടായിരിക്കാം.+ ഇങ്ങനെ അനേകം “ദൈവങ്ങളും” അനേകം “കർത്താക്കന്മാരും” ഉണ്ടെങ്കിലും 6 പിതാവായ+ ഏകദൈവമേ നമുക്കുള്ളൂ.+ എല്ലാം ആ ദൈവത്തിൽനിന്ന്‌ ഉണ്ടായതാണ്‌. നമ്മൾ ദൈവത്തിനുള്ളവരുമാണ്‌.+ യേശുക്രിസ്‌തു എന്ന ഏകകർത്താവേ നമുക്കുള്ളൂ. എല്ലാം യേശുവിലൂടെ ഉണ്ടായി.+ നമ്മൾ ജീവിക്കുന്നതും യേശു മുഖാന്തരമാണ്‌.

7 എന്നാൽ എല്ലാവർക്കും ഈ അറിവില്ല.+ മുമ്പ്‌ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന ചിലർക്ക്‌, വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണം കഴിക്കുമ്പോൾ, ‘ഇതു വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചതാണല്ലോ’+ എന്ന ചിന്തയുണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട്‌ മലിനമാകുന്നു.+ 8 വാസ്‌തവത്തിൽ, ഭക്ഷണം നമ്മളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്നില്ല.+ കഴിക്കാതിരുന്നാൽ നഷ്ടമില്ല. കഴിക്കുന്നതുകൊണ്ട്‌ നേട്ടവുമില്ല.+ 9 പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം, ദുർബലരായവർ ഇടറിവീഴാൻ ഒരുവിധത്തിലും കാരണമാകരുത്‌.+ 10 അറിവുള്ള നീ ക്ഷേത്രത്തിൽ ഭക്ഷണത്തിനിരിക്കുന്നതു ദുർബലമായ മനസ്സാക്ഷിയുള്ള ഒരാൾ കണ്ടാൽ, വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചതു കഴിക്കാൻ അയാളുടെ മനസ്സാക്ഷി ധൈര്യപ്പെടില്ലേ? 11 അങ്ങനെ, ക്രിസ്‌തു ആർക്കുവേണ്ടി മരിച്ചോ+ ആ ദുർബലനായ സഹോദരൻ നിന്റെ അറിവ്‌ കാരണം നശിച്ചുപോകുന്നു. 12 ഇങ്ങനെ നിങ്ങൾ നിങ്ങളുടെ സഹോദരങ്ങൾക്കെതിരെ പാപം ചെയ്‌ത്‌, ദുർബലമായ അവരുടെ മനസ്സാക്ഷിയെ+ മുറിപ്പെടുത്തുമ്പോൾ നിങ്ങൾ ക്രിസ്‌തുവിന്‌ എതിരെയാണു പാപം ചെയ്യുന്നത്‌. 13 അതുകൊണ്ട്‌ ഞാൻ മാംസം കഴിക്കുന്നത്‌ എന്റെ സഹോദരനെ അസ്വസ്ഥനാക്കുന്നെങ്കിൽ ഞാൻ ഇനി ഒരിക്കലും അതു കഴിക്കില്ല. എന്റെ സഹോദരൻ അസ്വസ്ഥനാകാൻ ഞാൻ ഇടയാക്കരുതല്ലോ.+

9 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പോസ്‌തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലേ?+ കർത്താവിലുള്ള എന്റെ പ്രയത്‌നത്തിന്റെ ഫലമല്ലേ നിങ്ങൾ? 2 മറ്റുള്ളവർക്കു ഞാൻ ഒരു അപ്പോസ്‌തലനല്ലെങ്കിലും നിങ്ങൾക്കു ഞാൻ അപ്പോസ്‌തലനാണ്‌. കർത്താവിലെ എന്റെ അപ്പോസ്‌തലപദവിക്കു തെളിവ്‌ നൽകുന്ന മുദ്രയാണല്ലോ നിങ്ങൾ.

3 എന്നെ വിചാരണ ചെയ്യുന്നവരോടുള്ള എന്റെ പ്രതിവാദം ഇതാണ്‌: 4 തിന്നാനും കുടിക്കാനും ഞങ്ങൾക്ക്‌ അവകാശമില്ലേ?* 5 മറ്റ്‌ അപ്പോസ്‌തലന്മാരും കർത്താവിന്റെ സഹോദരന്മാരും+ കേഫയും*+ ചെയ്യുന്നതുപോലെ, വിശ്വാസിയായ ഭാര്യയെയും+ കൂട്ടി യാത്ര ചെയ്യാൻ ഞങ്ങൾക്കും അവകാശമില്ലേ? 6 അല്ല, തൊഴിൽ ചെയ്യാതെ ജീവിക്കാനുള്ള അവകാശം എനിക്കും ബർന്നബാസിനും+ മാത്രമില്ലെന്നോ? 7 സ്വന്തം ചെലവിൽ സേവനം ചെയ്യുന്ന പടയാളിയുണ്ടോ? മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട്‌ അവിടെ ഉണ്ടാകുന്നതു കഴിക്കാത്തവരുണ്ടോ?+ ആട്ടിൻകൂട്ടത്തെ മേയ്‌ച്ചിട്ട്‌ അതിന്റെ പാൽ കുടിക്കാത്തവരുണ്ടോ?

8 മാനുഷികമായ ഒരു കാഴ്‌ചപ്പാടനുസരിച്ചാണോ ഞാൻ ഇതു പറയുന്നത്‌? ഇതുതന്നെയല്ലേ നിയമവും* പറയുന്നത്‌? 9 “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ്‌ മൂടിക്കെട്ടരുത്‌”+ എന്നു മോശയുടെ നിയമത്തിൽ എഴുതിയിട്ടുണ്ടല്ലോ. കാളകളെക്കുറിച്ചുള്ള ചിന്തകൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്‌? 10 വാസ്‌തവത്തിൽ, നമ്മളെക്കുറിച്ചുള്ള ചിന്തകൊണ്ടല്ലേ? അതെ, നമ്മളെക്കുറിച്ചുള്ള ചിന്തകൊണ്ടുതന്നെ. ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുന്നത്‌ അതിൽനിന്നൊരു പങ്കു കിട്ടുമെന്ന പ്രതീക്ഷയോടെയാണല്ലോ.

11 ഞങ്ങൾ നിങ്ങളിൽ ആത്മീയകാര്യങ്ങൾ വിതച്ചിട്ട്‌ ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഭൗതികസഹായം നിങ്ങളിൽനിന്ന്‌ കൊയ്‌തെടുക്കുന്നെങ്കിൽ അതിൽ തെറ്റുണ്ടോ?+ 12 മറ്റുള്ളവർക്ക്‌ അതിനുള്ള അവകാശമുണ്ടെങ്കിൽ, ഞങ്ങൾക്ക്‌ എത്രയധികം! എങ്കിലും ഞങ്ങൾ ഈ അവകാശം* ഉപയോഗപ്പെടുത്തിയിട്ടില്ല.+ ക്രിസ്‌തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്‌ക്ക്‌ ഒരു തടസ്സവും വരുത്തേണ്ടാ എന്നു കരുതി ഞങ്ങൾ എല്ലാം സഹിക്കുകയാണ്‌.+ 13 ദേവാലയത്തിലെ ജോലികൾ* ചെയ്യുന്നവർ ദേവാലയത്തിൽനിന്ന്‌ കിട്ടുന്നതു കഴിക്കുന്നെന്നും യാഗപീഠത്തിൽ പതിവായി ശുശ്രൂഷ ചെയ്യുന്നവർക്കു യാഗപീഠത്തിൽ അർപ്പിക്കുന്നതിൽനിന്ന്‌ പങ്കു കിട്ടുന്നെന്നും നിങ്ങൾക്ക്‌ അറിയില്ലേ?+ 14 അങ്ങനെതന്നെ, സന്തോഷവാർത്ത പ്രസംഗിക്കുന്നവരും സന്തോഷവാർത്തകൊണ്ട്‌ ജീവിക്കണമെന്നു കർത്താവ്‌ കല്‌പിച്ചിരിക്കുന്നു.+

15 എന്നാൽ ഈ അവകാശങ്ങളിൽ ഒന്നുപോലും ഞാൻ ഉപയോഗപ്പെടുത്തിയിട്ടില്ല.+ ഇവ എനിക്കു കിട്ടണമെന്നു കരുതിയുമല്ല ഞാൻ ഇതൊക്കെ എഴുതുന്നത്‌. അഭിമാനിക്കാനുള്ള ഈ കാരണം ഇല്ലാതാകുന്നതിനെക്കാൾ നല്ലതു ഞാൻ മരിക്കുന്നതാണ്‌!+ 16 ഞാൻ സന്തോഷവാർത്ത അറിയിക്കുന്നെങ്കിൽ അതിൽ അത്ര അഭിമാനിക്കാനൊന്നുമില്ല. കാരണം, ഞാൻ അതിനു ബാധ്യസ്ഥനാണ്‌. എന്നാൽ ഞാൻ സന്തോഷവാർത്ത അറിയിക്കുന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടം!+ 17 മനസ്സോടെയാണു ഞാൻ അതു ചെയ്യുന്നതെങ്കിൽ എനിക്കു പ്രതിഫലം കിട്ടും. ഇനി, ഞാൻ അതു ചെയ്യുന്നതു മനസ്സോടെയല്ലെങ്കിൽപ്പോലും, അതു ചെയ്യാൻ ഒരു കാര്യസ്ഥനായി എന്നെ നിയോഗിച്ചിട്ടുള്ളതുകൊണ്ട്‌ ഞാൻ അതു ചെയ്‌തേ മതിയാകൂ.+ 18 അങ്ങനെയെങ്കിൽ, എനിക്കുള്ള പ്രതിഫലം എന്താണ്‌? ഞാൻ സൗജന്യമായി സന്തോഷവാർത്ത അറിയിക്കുന്നു എന്നതാണ്‌ എന്റെ പ്രതിഫലം. സന്തോഷവാർത്ത അറിയിക്കുന്നതുമായി ബന്ധപ്പെട്ട്‌ എനിക്കുള്ള അവകാശങ്ങൾ* ഞാൻ ദുരുപയോഗം ചെയ്യുന്നില്ലെന്ന്‌ എനിക്ക്‌ അപ്പോൾ പറയാനാകും.

19 ഞാൻ എല്ലാവരിൽനിന്നും സ്വതന്ത്രനാണെങ്കിലും ഞാൻ എന്നെ എല്ലാവർക്കും അടിമയാക്കിയിരിക്കുന്നു. അങ്ങനെ, കഴിയുന്നത്ര ആളുകളെ നേടിയെടുക്കാനാണു ഞാൻ നോക്കുന്നത്‌. 20 ജൂതന്മാരെ നേടാൻവേണ്ടി ജൂതന്മാർക്കു ഞാൻ ജൂതനെപ്പോലെയായി.+ ഞാൻ നിയമത്തിനു കീഴിലല്ലെങ്കിലും നിയമത്തിൻകീഴിലുള്ളവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമത്തിൻകീഴിലുള്ളവനെപ്പോലെയായി.+ 21 നിയമമില്ലാത്തവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമമില്ലാത്തവനെപ്പോലെയായി. എന്നുവെച്ച്‌ ഞാൻ ദൈവം നൽകിയ നിയമത്തിൽനിന്ന്‌ സ്വതന്ത്രനാണെന്നല്ല. ഞാൻ ക്രിസ്‌തുവിന്റെ നിയമത്തിനു+ വിധേയനാണ്‌. 22 ദുർബലരായവരെ നേടാൻവേണ്ടി ദുർബലർക്കു ഞാൻ ദുർബലനായി.+ എങ്ങനെയെങ്കിലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീർന്നു. 23 എന്നാൽ ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നതു സന്തോഷവാർത്തയ്‌ക്കുവേണ്ടിയാണ്‌, അതു മറ്റുള്ളവരെ അറിയിക്കാൻവേണ്ടി.+

24 ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുമെങ്കിലും ഒരാൾക്കേ സമ്മാനം കിട്ടുകയുള്ളൂ എന്നു നിങ്ങൾക്ക്‌ അറിയില്ലേ? അതുകൊണ്ട്‌ സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.+ 25 ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം* എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു. നശിച്ചുപോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ്‌ അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌,+ നമ്മളോ നശിച്ചുപോകാത്തതിനുവേണ്ടിയും.+ 26 അതുകൊണ്ട്‌ ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്‌.+ വായുവിൽ വെറുതേ ഇടിക്കുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്‌. 27 എങ്കിലും ഞാൻ എന്റെ ശരീരത്തെ, ഇടിച്ചിടിച്ച്‌*+ ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു. മറ്റുള്ളവരോടു പ്രസംഗിച്ചിട്ട്‌ ഒടുവിൽ ഞാൻതന്നെ ഏതെങ്കിലും വിധത്തിൽ അയോഗ്യനായിപ്പോകരുതല്ലോ.*

10 സഹോദരങ്ങളേ, നിങ്ങൾ ഇത്‌ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+ 2 അവരെല്ലാം മേഘംകൊണ്ടും കടൽകൊണ്ടും സ്‌നാനമേറ്റ്‌ മോശയോടു ചേർന്നു. 3 എല്ലാവരും ഒരേ ആത്മീയാഹാരം കഴിച്ചു.+ 4 ഒരേ ആത്മീയപാനീയം കുടിച്ചു.+ അവരുടെകൂടെ പോന്ന ആത്മീയപാറയിൽനിന്നാണ്‌ അവർ കുടിച്ചിരുന്നത്‌. ആ പാറ ക്രിസ്‌തുവായിരുന്നു.+ 5 എങ്കിലും അവരിൽ മിക്കവരിലും ദൈവം പ്രസാദിച്ചില്ല. അതുകൊണ്ട്‌ വിജനഭൂമിയിൽവെച്ച്‌* അവരെ കൊന്നുകളഞ്ഞു.+

6 അവരെപ്പോലെ മോശമായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ ഇതെല്ലാം നമുക്ക്‌ ഒരു പാഠമാണ്‌.*+ 7 അവരിൽ ചിലരെപ്പോലെ വിഗ്രഹാരാധകരാകരുത്‌. “ജനം ഇരുന്ന്‌ തിന്നുകുടിച്ചു. പിന്നെ, എഴുന്നേറ്റ്‌ ആഘോഷിക്കാൻ തുടങ്ങി”+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ. 8 അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ* ചെയ്യരുത്‌. അധാർമികപ്രവൃത്തി* കാരണം ഒറ്റ ദിവസംകൊണ്ട്‌ അവരിൽ 23,000 പേരാണു മരിച്ചുവീണത്‌.+ 9 അവരിൽ ചിലർ ചെയ്‌തതുപോലെ നമ്മൾ യഹോവയെ* പരീക്ഷിക്കരുത്‌.+ ദൈവത്തെ പരീക്ഷിച്ചവരെ സർപ്പങ്ങൾ കൊന്നുകളഞ്ഞല്ലോ.+ 10 അവരിൽ ചിലർ ചെയ്‌തതുപോലെ നമ്മൾ പിറുപിറുക്കുകയുമരുത്‌.+ സംഹാരകൻ അവരെ കൊന്നുകളഞ്ഞല്ലോ.+ 11 ഈ കാര്യങ്ങൾ അവർക്കു സംഭവിച്ചതു നമുക്കൊരു പാഠമാണ്‌. വ്യവസ്ഥിതികളുടെ അവസാനത്തിൽ വന്നെത്തിയിരിക്കുന്ന നമുക്ക്‌ ഒരു മുന്നറിയിപ്പായാണ്‌ അവ എഴുതിയിരിക്കുന്നത്‌.+

12 അതുകൊണ്ട്‌ നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കാൻ സൂക്ഷിച്ചുകൊള്ളട്ടെ.+ 13 പൊതുവേ ആളുകൾക്ക്‌ ഉണ്ടാകുന്ന പ്രലോഭനങ്ങൾ മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായിട്ടുള്ളൂ.+ ദൈവം വിശ്വസ്‌തനാണ്‌. നിങ്ങൾക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ദൈവം അനുവദിക്കില്ല.+ നിങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിയേണ്ടതിനു പ്രലോഭനത്തോടൊപ്പം ദൈവം പോംവഴിയും ഉണ്ടാക്കും.+

14 അതുകൊണ്ട്‌ പ്രിയപ്പെട്ടവരേ, വിഗ്രഹാരാധന വിട്ട്‌ ഓടുക.+ 15 വിവേകികളോട്‌ എന്നതുപോലെ ഞാൻ പറയുന്നു: ഞാൻ പറയുന്നത്‌ നിങ്ങൾതന്നെ ഒന്നു വിലയിരുത്തിനോക്കൂ. 16 നന്ദി പറഞ്ഞ്‌ പ്രാർഥിച്ചിട്ട്‌ പാനപാത്രത്തിൽനിന്ന്‌ കുടിക്കുമ്പോൾ നമ്മൾ ക്രിസ്‌തുവിന്റെ രക്തത്തിൽ പങ്കുചേരുകയല്ലേ?+ അപ്പം നുറുക്കിയിട്ട്‌ അതു കഴിക്കുമ്പോൾ നമ്മൾ ക്രിസ്‌തുവിന്റെ ശരീരത്തിൽ പങ്കുചേരുകയല്ലേ?+ 17 അപ്പം ഒന്നേ ഉള്ളൂ. നമ്മൾ പലരാണെങ്കിലും ആ ഒരേ അപ്പം കഴിക്കുന്നതിൽ പങ്കുചേരുന്നതുകൊണ്ട്‌ നമ്മൾ ഒരു ശരീരമാണ്‌.+

18 ജഡപ്രകാരമുള്ള* ഇസ്രായേലിനെ നോക്കുക: ബലിവസ്‌തുക്കൾ കഴിക്കുന്നവർ യാഗപീഠവുമായി പങ്കുചേരുകയല്ലേ?+ 19 ഞാൻ എന്താണു പറഞ്ഞുവരുന്നത്‌? വിഗ്രഹത്തിന്‌ അർപ്പിക്കുന്ന വസ്‌തുക്കൾക്കോ വിഗ്രഹത്തിനോ എന്തെങ്കിലും വിശേഷതയുണ്ടെന്നാണോ? 20 അല്ല. ജനതകൾ ബലി അർപ്പിക്കുന്നതു ദൈവത്തിനല്ല, ഭൂതങ്ങൾക്കാണ്‌+ എന്നാണു ഞാൻ പറയുന്നത്‌. നിങ്ങൾ ഭൂതങ്ങളുമായി പങ്കുചേർന്ന്‌ എന്തെങ്കിലും കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.+ 21 നിങ്ങൾക്ക്‌ ഒരേ സമയം യഹോവയുടെ* പാനപാത്രത്തിൽനിന്നും ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ കഴിയില്ല. നിങ്ങൾക്ക്‌ ഒരേ സമയം “യഹോവയുടെ* മേശ”യിൽനിന്നും+ ഭൂതങ്ങളുടെ മേശയിൽനിന്നും കഴിക്കാനും കഴിയില്ല. 22 ‘നമ്മൾ യഹോവയെ* രോഷംകൊള്ളിക്കുകയാണോ?’+ നമ്മൾ എന്താ ദൈവത്തെക്കാൾ ശക്തരാണോ?

23 എല്ലാം അനുവദനീയമാണ്‌; പക്ഷേ എല്ലാം പ്രയോജനമുള്ളതല്ല. എല്ലാം അനുവദനീയമാണ്‌; പക്ഷേ എല്ലാം ബലപ്പെടുത്തുന്നില്ല.+ 24 തനിക്ക്‌ എന്തു നേട്ടമുണ്ടെന്നല്ല, മറ്റുള്ളവർക്ക്‌ എന്തു നേട്ടമുണ്ടാകുമെന്നാണ്‌ ഓരോരുത്തരും നോക്കേണ്ടത്‌.+

25 ചന്തയിൽ വിൽക്കുന്ന ഏതു മാംസവും നിങ്ങളുടെ മനസ്സാക്ഷിയെ കരുതി ഒന്നും അന്വേഷിക്കാതെ കഴിച്ചുകൊള്ളുക. 26 കാരണം, “ഭൂമിയും അതിലുള്ള സകലവും യഹോവയുടേതാണ്‌.”*+ 27 അവിശ്വാസികളിൽ ആരെങ്കിലും നിങ്ങളെ ക്ഷണിച്ചിട്ട്‌ നിങ്ങൾ പോകാൻ തീരുമാനിക്കുന്നെന്നിരിക്കട്ടെ. നിങ്ങളുടെ മുന്നിൽ വിളമ്പുന്നത്‌ എന്തും നിങ്ങളുടെ മനസ്സാക്ഷിയെ കരുതി ഒന്നും അന്വേഷിക്കാതെ കഴിച്ചുകൊള്ളുക. 28 എന്നാൽ ആരെങ്കിലും നിങ്ങളോട്‌, “ഇതു വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചതാണ്‌” എന്നു പറയുന്നെങ്കിൽ അതു പറഞ്ഞയാളെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്‌.+ 29 ഞാൻ നിന്റെ മനസ്സാക്ഷിയെ അല്ല, മറ്റേ ആളിന്റെ മനസ്സാക്ഷിയെയാണ്‌ ഉദ്ദേശിച്ചത്‌. എന്റെ സ്വാതന്ത്ര്യത്തെ മറ്റൊരാളുടെ മനസ്സാക്ഷി എന്തിനു വിധിക്കണം?+ 30 നന്ദിയോടെ അതു കഴിക്കുന്ന ഞാൻ, നന്ദി പറഞ്ഞ്‌ പ്രാർഥിച്ച ഒന്നിന്റെ പേരിൽ വെറുതേ എന്തിന്‌ കുറ്റം വിധിക്കപ്പെടണം?+

31 അതുകൊണ്ട്‌ നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ്‌ എന്തു ചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.+ 32 നിങ്ങൾ കാരണം ജൂതന്മാരോ ഗ്രീക്കുകാരോ ദൈവത്തിന്റെ സഭയിൽപ്പെട്ടവരോ ഇടറിവീഴാൻ ഇടയാകരുത്‌.+ 33 ഞാനും അതാണു ചെയ്യുന്നത്‌. എനിക്ക്‌ എന്തു നേട്ടമുണ്ടെന്നല്ല,+ അവർക്ക്‌ എന്തു നേട്ടമുണ്ടാകുമെന്നു നോക്കി ഞാൻ എല്ലാവരെയും എല്ലാ കാര്യത്തിലും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. അങ്ങനെ അവരെ രക്ഷയിലേക്കു നയിക്കുകയാണ്‌ എന്റെ ലക്ഷ്യം.+

11 ഞാൻ ക്രിസ്‌തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങൾ എന്റെ അനുകാരികളാകുക.+

2 നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ കൈമാറിത്തന്ന പാരമ്പര്യങ്ങൾ അങ്ങനെതന്നെ പിൻപറ്റുന്നതുകൊണ്ടും ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. 3 എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്‌തു;+ സ്‌ത്രീയുടെ തല പുരുഷൻ;+ ക്രിസ്‌തുവിന്റെ തല ദൈവം.+ ഇതു നിങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 4 ഒരു പുരുഷൻ തല മൂടിക്കൊണ്ട്‌ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്നെങ്കിൽ അയാൾ തന്റെ തലയെ അപമാനിക്കുകയാണ്‌. 5 എന്നാൽ ഒരു സ്‌ത്രീ തല മൂടാതെ പ്രാർഥിക്കുകയോ പ്രവചിക്കുകയോ+ ചെയ്യുന്നെങ്കിൽ അവൾ തന്റെ തലയെ അപമാനിക്കുകയാണ്‌. തല മുണ്ഡനം ചെയ്‌തവൾക്കു തുല്യയാണ്‌ ആ സ്‌ത്രീ. 6 ശിരോവസ്‌ത്രം ധരിക്കാൻ കൂട്ടാക്കാത്ത സ്‌ത്രീ തന്റെ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തല മുണ്ഡനം ചെയ്യുന്നതോ നാണക്കേടാണെന്നു തോന്നുന്നെങ്കിൽ ആ സ്‌ത്രീ ശിരോവസ്‌ത്രം ധരിക്കട്ടെ.

7 പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും+ തേജസ്സും ആയതുകൊണ്ട്‌ തല മൂടേണ്ടതില്ല. എന്നാൽ സ്‌ത്രീ പുരുഷന്റെ തേജസ്സാണ്‌. 8 കാരണം പുരുഷൻ സ്‌ത്രീയിൽനിന്നല്ല, സ്‌ത്രീ പുരുഷനിൽനിന്നാണ്‌ ഉണ്ടായത്‌.+ 9 മാത്രമല്ല, പുരുഷനെ സ്‌ത്രീക്കുവേണ്ടിയല്ല, സ്‌ത്രീയെ പുരുഷനുവേണ്ടിയാണു സൃഷ്ടിച്ചത്‌.+ 10 ഈ കാരണംകൊണ്ടും ദൂതന്മാർ നിമിത്തവും സ്‌ത്രീയുടെ തലയിൽ കീഴ്‌പെടലിന്റെ ഒരു അടയാളം ഉണ്ടായിരിക്കട്ടെ.+

11 എന്നാൽ കർത്താവിന്റെ ക്രമീകരണത്തിൽ പുരുഷനെ കൂടാതെ സ്‌ത്രീയോ സ്‌ത്രീയെ കൂടാതെ പുരുഷനോ ഇല്ല. 12 സ്‌ത്രീ പുരുഷനിൽനിന്ന്‌ ഉണ്ടായതുപോലെ,+ പുരുഷൻ സ്‌ത്രീയിലൂടെ ഉണ്ടാകുന്നു. എന്നാൽ എല്ലാം ഉണ്ടാകുന്നതു ദൈവത്തിൽനിന്നാണ്‌.+ 13 നിങ്ങൾതന്നെ ഒന്നു വിലയിരുത്തുക: തല മൂടാതെ ഒരു സ്‌ത്രീ ദൈവത്തോടു പ്രാർഥിക്കുന്നത്‌ ഉചിതമാണോ? 14 നീണ്ട മുടി പുരുഷന്‌ അപമാനമാണെന്നും 15 എന്നാൽ സ്‌ത്രീക്ക്‌ അത്‌ അലങ്കാരമാണെന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലേ? സ്‌ത്രീക്കു തലമുടി നൽകിയിരിക്കുന്നതു ശിരോവസ്‌ത്രത്തിനു പകരമായിട്ടാണ്‌. 16 ഇനി, ആരെങ്കിലും ഇതിൽനിന്ന്‌ വ്യത്യസ്‌തമായ മറ്റൊന്നിനുവേണ്ടി വാദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതല്ലാതെ മറ്റൊരു കീഴ്‌വഴക്കം ഞങ്ങൾക്കോ ദൈവത്തിന്റെ സഭകൾക്കോ ഇല്ലെന്നു പറഞ്ഞുകൊള്ളട്ടെ.

17 ഞാൻ ഈ നിർദേശങ്ങളൊക്കെ തരുന്നെങ്കിലും നിങ്ങളെ അഭിനന്ദിക്കുന്നില്ല. കാരണം നിങ്ങൾ കൂടിവരുന്നതുകൊണ്ട്‌ ഗുണമല്ല, ദോഷമാണ്‌ ഉണ്ടാകുന്നത്‌. 18 ഒന്നാമതായി, നിങ്ങൾ സഭയിൽ കൂടിവരുമ്പോൾ നിങ്ങൾക്കിടയിൽ ചേരിതിരിവ്‌ ഉള്ളതായി ഞാൻ കേൾക്കുന്നു. ഞാൻ അതു കുറെയൊക്കെ വിശ്വസിക്കുകയും ചെയ്യുന്നു. 19 നിങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാകുമെന്ന കാര്യം തീർച്ചയാണ്‌.+ അങ്ങനെ, ദൈവാംഗീകാരമുള്ളത്‌ ആർക്കെല്ലാമാണെന്നു വെളിപ്പെടുമല്ലോ.

20 നിങ്ങൾ കൂടിവരുന്നതു ശരിക്കും കർത്താവിന്റെ അത്താഴം+ കഴിക്കാനല്ല. 21 കാരണം അത്താഴം നേരത്തേതന്നെ കഴിച്ചിട്ടാണു നിങ്ങളിൽ പലരും അതിനുവേണ്ടി വരുന്നത്‌. അതുകൊണ്ട്‌, ആ സമയത്ത്‌ ഒരാൾ വിശന്നും മറ്റൊരാൾ ലഹരിപിടിച്ചും ഇരിക്കുന്നു. 22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകളില്ലേ? അല്ല, നിങ്ങൾ ദൈവത്തിന്റെ സഭയെ നിന്ദിച്ച്‌ ഒന്നുമില്ലാത്ത പാവങ്ങളെ അവഹേളിക്കുകയാണോ? നിങ്ങളോടു ഞാൻ എന്തു പറയാനാണ്‌? ഇതിനു ഞാൻ നിങ്ങളെ അഭിനന്ദിക്കണോ? ഒരിക്കലും ഞാൻ അതു ചെയ്യില്ല.

23 കാരണം കർത്താവിൽനിന്ന്‌ എനിക്കു കിട്ടിയതും ഞാൻ നിങ്ങൾക്കു കൈമാറിയതും ഇതാണ്‌: കർത്താവായ യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത്‌ 24 നന്ദി പറഞ്ഞ്‌ പ്രാർഥിച്ച്‌ നുറുക്കിയിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരത്തിന്റെ പ്രതീകമാണ്‌.+ എന്റെ ഓർമയ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 25 അത്താഴം കഴിച്ചശേഷം പാനപാത്രം+ എടുത്തും യേശു അതുപോലെതന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീകമാണ്‌.+ ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓർമയ്‌ക്കായി ഇതു ചെയ്യുക.”+ 26 കർത്താവ്‌ വരുന്നതുവരെ, നിങ്ങൾ ഈ അപ്പം തിന്നുകയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെ കർത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുകയാണ്‌.

27 അതുകൊണ്ട്‌ യോഗ്യതയില്ലാത്ത ആരെങ്കിലും കർത്താവിന്റെ അപ്പം തിന്നുകയോ പാനപാത്രം കുടിക്കുകയോ ചെയ്‌താൽ കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച്‌ അയാൾ കുറ്റക്കാരനാകും. 28 ഓരോ മനുഷ്യനും അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുന്നതിനു മുമ്പ്‌ അതിനു യോഗ്യനാണോ എന്നു സ്വയം സൂക്ഷ്‌മമായി വിലയിരുത്തണം.+ 29 ശരീരത്തെ വിവേചിച്ചറിയാതെ തിന്നുകയും കുടിക്കുകയും ചെയ്യുന്നയാൾ തനിക്കുതന്നെ ശിക്ഷാവിധി വരുത്തിവെക്കുകയാണ്‌. 30 ഇതുകൊണ്ടാണു നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്‌. നല്ലൊരു സംഖ്യ ആളുകൾ മരിക്കുകയും* ചെയ്‌തിരിക്കുന്നു.+ 31 പക്ഷേ നമ്മൾതന്നെ നമ്മളെ വിവേചിച്ചറിയുന്നെങ്കിൽ ആരും നമ്മളെ വിധിക്കില്ല. 32 ഇനി, വിധിക്കുന്നെങ്കിൽത്തന്നെ അത്‌ യഹോവ* നമുക്കു ശിക്ഷണം തരുന്നതാണ്‌.+ അങ്ങനെയാകുമ്പോൾ നമ്മൾ ലോകത്തോടൊപ്പം ശിക്ഷാവിധിയിൽ അകപ്പെടില്ല.+ 33 അതുകൊണ്ട്‌ എന്റെ സഹോദരങ്ങളേ, നിങ്ങൾ ആ അത്താഴത്തിനായി കൂടിവരുമ്പോൾ മറ്റുള്ളവർക്കുവേണ്ടി കാത്തിരിക്കുക. 34 വിശക്കുന്നയാൾ വീട്ടിൽനിന്ന്‌ ആഹാരം കഴിച്ചുകൊള്ളണം. അങ്ങനെയാകുമ്പോൾ നിങ്ങൾ കൂടിവരുന്നതു ന്യായവിധിക്കുവേണ്ടിയാകില്ല.+ ബാക്കി കാര്യങ്ങൾ ഞാൻ അവിടെ വരുമ്പോൾ നേരെയാക്കാം.

12 സഹോദരങ്ങളേ, ആത്മീയമായ കഴിവുകളെക്കുറിച്ച്‌*+ നിങ്ങൾ അറിവില്ലാത്തവരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2 വിശ്വാസികളാകുന്നതിനു മുമ്പ്‌* നിങ്ങൾ വശീകരിക്കപ്പെട്ട്‌ ഊമവിഗ്രഹങ്ങളുടെ+ അടുത്തേക്കു വഴിതെറ്റിപ്പോയിരുന്നെന്നും അവർ നയിക്കുന്നിടത്തേക്കെല്ലാം നിങ്ങൾ പോകാറുണ്ടായിരുന്നെന്നും നിങ്ങൾക്ക്‌ അറിയാമല്ലോ. 3 എന്നാൽ ഇപ്പോൾ നിങ്ങൾ ഇതു മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു: ദൈവാത്മാവിനാൽ സംസാരിക്കുന്നവർ ആരും, “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയില്ല. പരിശുദ്ധാത്മാവിനാലല്ലാതെ ആർക്കും, “യേശു കർത്താവാണ്‌” എന്നു പറയാനും സാധ്യമല്ല.+

4 കഴിവുകൾ* പലവിധമുണ്ട്‌. എന്നാൽ ദൈവാത്മാവ്‌ ഒന്നുതന്നെയാണ്‌.+ 5 ശുശ്രൂഷകൾ പലവിധമുണ്ട്‌.+ എന്നാൽ കർത്താവ്‌ ഒന്നുതന്നെയാണ്‌. 6 പ്രവർത്തനങ്ങൾ പലവിധമുണ്ട്‌. എങ്കിലും അതെല്ലാം എല്ലാവരിലും നടത്തുന്നത്‌ ഒരേ ദൈവംതന്നെയാണ്‌.+ 7 ഓരോരുത്തരിലും ദൈവാത്മാവ്‌ വെളിപ്പെടുന്നത്‌ എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടിയാണ്‌.+ 8 ഒരാൾക്ക്‌ ആത്മാവിന്റെ പ്രവർത്തനത്താൽ ജ്ഞാനത്തോടെ സംസാരിക്കാനുള്ള കഴിവ്‌* കിട്ടുന്നു. മറ്റൊരാൾക്ക്‌ അതേ ആത്മാവിനാൽ അറിവോടെ സംസാരിക്കാനുള്ള കഴിവ്‌ കിട്ടുന്നു. 9 ഇനി, വേറൊരാൾക്ക്‌ അതേ ആത്മാവിനാൽ വിശ്വാസം.+ മറ്റൊരാൾക്ക്‌ അതേ ആത്മാവിനാൽ രോഗം മാറ്റാനുള്ള കഴിവ്‌.*+ 10 ഒരാൾക്ക്‌ അത്ഭുതപ്രവൃത്തികൾ.+ മറ്റൊരാൾക്കു പ്രവചനം. വേറൊരാൾക്ക്‌ അരുളപ്പാടുകൾ വിവേചിച്ചറിയാനുള്ള പ്രാപ്‌തി.+ ഇനിയൊരാൾക്കു പലവിധ ഭാഷകൾ.+ മറ്റൊരാൾക്കു ഭാഷകളുടെ വ്യാഖ്യാനം.+ 11 എന്നാൽ ഇവയെല്ലാം ഒരേ ആത്മാവിന്റെ പ്രവർത്തനങ്ങളാണ്‌. അത്‌ ആഗ്രഹിക്കുന്നതുപോലെ, ഓരോരുത്തർക്കും ഓരോ പ്രാപ്‌തി നൽകുന്നു.

12 ശരീരം ഒന്നാണെങ്കിലും അതിനു പല അവയവങ്ങളുണ്ട്‌.+ അവയവങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ചേർന്ന്‌ ഒരൊറ്റ ശരീരമായിരിക്കുന്നതുപോലെയാണു ക്രിസ്‌തുവും. 13 കാരണം ജൂതന്മാരെന്നോ ഗ്രീക്കുകാരെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ വ്യത്യാസമില്ലാതെ നമ്മളെല്ലാവരും ഒരേ ആത്മാവിനാൽ ഒരു ശരീരമാകാൻ സ്‌നാനമേറ്റവരാണ്‌; നമുക്കെല്ലാം ഒരേ ആത്മാവിനെയാണു കിട്ടിയത്‌.*

14 ശരീരം എന്നത്‌ ഒരൊറ്റ അവയവമല്ല, പല അവയവങ്ങൾ ചേർന്നതാണ്‌.+ 15 “ഞാൻ കൈ അല്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ ഭാഗമല്ല” എന്നു കാൽ പറഞ്ഞാൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 16 “ഞാൻ കണ്ണ്‌ അല്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറഞ്ഞാൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 17 മുഴുശരീരവും ഒരു കണ്ണാണെങ്കിൽ കേൾക്കുന്നത്‌ എങ്ങനെ? മുഴുശരീരവും ഒരു ചെവിയാണെങ്കിൽ എങ്ങനെ മണം അറിയാൻ പറ്റും? 18 എന്നാൽ ദൈവം തന്റെ ഇഷ്ടാനുസരണം ഓരോ അവയവത്തെയും ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നു.

19 അവയെല്ലാം ഒരേ അവയവമാണെങ്കിൽ അതു ശരീരമാകുന്നത്‌ എങ്ങനെയാണ്‌? 20 എന്നാൽ അവയവങ്ങൾ പലതാണെങ്കിലും ശരീരം ഒന്നുതന്നെ. 21 കണ്ണിനു കൈയോട്‌, “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാകില്ല. തലയ്‌ക്കു കാലിനോടും, “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാകില്ല. 22 വാസ്‌തവത്തിൽ, ദുർബലമെന്നു നമ്മൾ കരുതുന്ന അവയവങ്ങൾ ഒഴിച്ചുകൂടാനാവാത്തവയാണ്‌. 23 മാനം കുറഞ്ഞതെന്നു കരുതുന്ന അവയവങ്ങളെ നമ്മൾ ഏറെ മാനം അണിയിക്കുന്നു.+ അങ്ങനെ, അഴകു കുറഞ്ഞവയ്‌ക്ക്‌ അധികം അഴകു കൈവരുന്നു. 24 എന്നാൽ അഴകുള്ള അവയവങ്ങൾക്ക്‌ അലങ്കാരത്തിന്റെ ആവശ്യമില്ല. മാനം കുറവുള്ളതിനെ അധികം മാനം അണിയിച്ചാണു ദൈവം ശരീരത്തെ രൂപപ്പെടുത്തിയത്‌. 25 ശരീരത്തിൽ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങൾ അന്യോന്യം പരിഗണന കാണിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 26 ഒരു അവയവം കഷ്ടപ്പെടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടപ്പെടുന്നു.+ ഒരു അവയവത്തിനു ബഹുമാനം കിട്ടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം സന്തോഷിക്കുന്നു.+

27 നിങ്ങൾ ക്രിസ്‌തുവിന്റെ ശരീരവും+ നിങ്ങൾ ഓരോരുത്തരും അതിലെ ഓരോ അവയവവും ആണ്‌.+ 28 ദൈവം ഒന്നാമത്‌ അപ്പോസ്‌തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാമത്‌ അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യുന്നവർ,+ രോഗം മാറ്റാൻ കഴിവുള്ളവർ,*+ സഹായം ചെയ്യുന്നവർ, നേതൃത്വപാടവമുള്ളവർ,+ അന്യഭാഷകൾ സംസാരിക്കുന്നവർ+ എന്നിവരെയും സഭയിൽ അതാതു സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നു. 29 എല്ലാവരും അപ്പോസ്‌തലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും അധ്യാപകരാണോ? എല്ലാവരും അത്ഭുതങ്ങൾ ചെയ്യുന്നവരാണോ? 30 എല്ലാവർക്കും രോഗം മാറ്റാൻ കഴിവുണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുണ്ടോ?+ എല്ലാവരും വ്യാഖ്യാനിക്കുന്നവരാണോ?*+ 31 ശ്രേഷ്‌ഠമായ കഴിവുകൾക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.*+ എന്നാൽ അതിലും ശ്രേഷ്‌ഠമായ ഒരു മാർഗമുണ്ട്‌. അതു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.+

13 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ* ചിലമ്പുന്ന ഇലത്താളമോ ആണ്‌. 2 എനിക്കു പ്രവചിക്കാനുള്ള കഴിവോ* പാവനരഹസ്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പ്രാപ്‌തിയോ+ എല്ലാ തരം അറിവോ പർവതങ്ങളെപ്പോലും നീക്കാൻ തക്ക വിശ്വാസമോ ഒക്കെയുണ്ടെങ്കിലും സ്‌നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.*+ 3 എന്റെ സർവസമ്പത്തുംകൊണ്ട്‌ അന്നദാനം നടത്തിയാലും+ വീമ്പിളക്കാൻവേണ്ടി എന്റെ ശരീരം യാഗമായി നൽകിയാലും സ്‌നേഹമില്ലെങ്കിൽ+ എല്ലാം വെറുതേയാണ്‌.

4 സ്‌നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല;+ വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല;+ 5 മാന്യതയില്ലാതെ* പെരുമാറുന്നില്ല;+ സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല;+ പ്രകോപിതമാകുന്നില്ല;+ ദ്രോഹങ്ങളുടെ* കണക്കു സൂക്ഷിക്കുന്നില്ല.+ 6 അത്‌ അനീതിയിൽ സന്തോഷിക്കാതെ+ സത്യത്തിൽ സന്തോഷിക്കുന്നു. 7 അത്‌ എല്ലാം സഹിക്കുന്നു;+ എല്ലാം വിശ്വസിക്കുന്നു;+ എല്ലാം പ്രത്യാശിക്കുന്നു;+ എന്തു വന്നാലും പിടിച്ചുനിൽക്കുന്നു.+

8 സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല. എന്നാൽ പ്രവചിക്കാനുള്ള കഴിവ്‌* ഇല്ലാതാകും; അന്യഭാഷ സംസാരിക്കാനുള്ള അത്ഭുതപ്രാപ്‌തി നിലച്ചുപോകും; അറിവും നീങ്ങിപ്പോകും. 9 കാരണം നമ്മുടെ അറിവ്‌ അപൂർണമാണ്‌;+ അപൂർണമായാണു നമ്മൾ പ്രവചിക്കുന്നത്‌. 10 എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായതു നീങ്ങിപ്പോകും. 11 കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോലെ സംസാരിച്ചു, കുട്ടിയെപ്പോലെ ചിന്തിച്ചു, കുട്ടിയെപ്പോലെ കാര്യങ്ങൾ വിലയിരുത്തി. പക്ഷേ ഒരു പുരുഷനായതോടെ ഞാൻ കുട്ടികളുടെ രീതികൾ ഉപേക്ഷിച്ചു. 12 ഇപ്പോൾ നമ്മൾ ഒരു ലോഹക്കണ്ണാടിയിൽ അവ്യക്തമായി കാണുന്നു. പക്ഷേ അപ്പോൾ മുഖാമുഖം കാണും. ഇപ്പോൾ ഞാൻ കുറച്ച്‌ മാത്രം അറിയുന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും. 13 എന്നാൽ വിശ്വാസം, പ്രത്യാശ, സ്‌നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്‌ഠമായതു സ്‌നേഹമാണ്‌.+

14 സ്‌നേഹത്തെ വിടാതെ പിന്തുടരുക. എന്നാൽ ആത്മീയമായ കഴിവുകൾക്കുവേണ്ടി,* പ്രത്യേകിച്ച്‌ പ്രവചിക്കാനുള്ള+ കഴിവിനുവേണ്ടി,* പരിശ്രമിക്കുന്നതു നിറുത്തരുത്‌. 2 അന്യഭാഷയിൽ സംസാരിക്കുന്നയാൾ മനുഷ്യരോടല്ല, ദൈവത്തോടാണു സംസാരിക്കുന്നത്‌. ദൈവാത്മാവിനാൽ അയാൾ പാവനരഹസ്യങ്ങൾ+ സംസാരിക്കുന്നു. എന്നാൽ ആരും മനസ്സിലാക്കുന്നില്ല.+ 3 പക്ഷേ പ്രവചിക്കുന്നയാൾ തന്റെ വാക്കുകൾകൊണ്ട്‌ മറ്റുള്ളവരെ ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 4 അന്യഭാഷയിൽ സംസാരിക്കുന്നയാൾ തന്നെത്തന്നെ ബലപ്പെടുത്തുന്നു. എന്നാൽ പ്രവചിക്കുന്നയാൾ മുഴുസഭയെയും ബലപ്പെടുത്തുന്നു. 5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം. എന്നാൽ അതിനെക്കാൾ ഞാൻ ആഗ്രഹിക്കുന്നതു നിങ്ങൾ പ്രവചിക്കണമെന്നാണ്‌.+ അന്യഭാഷകളിൽ സംസാരിക്കുന്ന കാര്യങ്ങൾ സഭയെ ബലപ്പെടുത്താൻവേണ്ടി വ്യാഖ്യാനിച്ചുകൊടുക്കുന്നില്ലെങ്കിൽ,* അന്യഭാഷകളിൽ സംസാരിക്കുന്നയാളെക്കാൾ പ്രവചിക്കുന്നയാളാണു വലിയത്‌. 6 സഹോദരങ്ങളേ, വെളിപാടോ+ അറിവോ+ പ്രവചനമോ ഉപദേശമോ ഇല്ലാതെ ഞാൻ നിങ്ങളുടെ അടുത്ത്‌ വന്ന്‌ അന്യഭാഷകളിൽ സംസാരിച്ചാൽ നിങ്ങൾക്ക്‌ അതുകൊണ്ട്‌ എന്തു പ്രയോജനം?

7 കുഴൽവാദ്യം, കിന്നരം എന്നിങ്ങനെ ശബ്ദം പുറപ്പെടുവിക്കുന്ന നിർജീവവസ്‌തുക്കളുടെ കാര്യംതന്നെയെടുക്കാം. സ്വരവ്യത്യാസം ഇല്ലെങ്കിൽ അവയുടെ ഈണങ്ങൾ തിരിച്ചറിയാൻ പറ്റുമോ? 8 കാഹളധ്വനി വ്യക്തമല്ലെങ്കിൽ ആരെങ്കിലും യുദ്ധത്തിന്‌ ഒരുങ്ങുമോ? 9 അതുപോലെ അന്യഭാഷകൾ സംസാരിക്കുന്ന നിങ്ങളും, എളുപ്പം മനസ്സിലാകുന്ന വാക്കുകൾ ഉച്ചരിക്കുന്നില്ലെങ്കിൽ, നിങ്ങൾ സംസാരിക്കുന്നത്‌ എന്താണെന്ന്‌ എങ്ങനെ മനസ്സിലാകും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവരാണെന്നു വരും. 10 ലോകത്തിൽ പല തരം ഭാഷകളുണ്ട്‌. പക്ഷേ ഒന്നുപോലും അർഥമില്ലാത്തവയല്ല. 11 എന്നാൽ ഒരാൾ പറയുന്ന കാര്യങ്ങളുടെ അർഥം എനിക്കു മനസ്സിലാകുന്നില്ലെങ്കിൽ, ഞാൻ അയാൾക്കും അയാൾ എനിക്കും ഒരു വിദേശിയെപ്പോലെയായിരിക്കും. 12 അതുകൊണ്ട്‌, ദൈവാത്മാവിനാലുള്ള കഴിവുകൾക്കുവേണ്ടി* ആഗ്രഹിക്കുന്ന നിങ്ങൾ സഭയെ ബലപ്പെടുത്താൻ ഉപകരിക്കുന്ന കഴിവുകൾ+ സമൃദ്ധമായി നേടാൻ ശ്രമിക്കുക.

13 അന്യഭാഷ സംസാരിക്കുന്നയാൾ വ്യാഖ്യാനിക്കാനുള്ള* കഴിവിനുവേണ്ടി+ പ്രാർഥിക്കട്ടെ. 14 ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ, ദൈവാത്മാവിനാൽ എനിക്കു കിട്ടിയ കഴിവാണു* പ്രാർഥിക്കുന്നത്‌. എന്റെ മനസ്സിനു പക്ഷേ അതിലൊരു പങ്കുമില്ല. 15 അപ്പോൾ ഞാൻ എന്താണു ചെയ്യേണ്ടത്‌? ആത്മാവിനാലുള്ള കഴിവ്‌* ഉപയോഗിച്ച്‌ ഞാൻ പ്രാർഥിക്കും; എന്റെ മനസ്സുകൊണ്ടും ഞാൻ പ്രാർഥിക്കും. ആത്മാവിനാലുള്ള കഴിവ്‌ ഉപയോഗിച്ച്‌ ഞാൻ സ്‌തുതി പാടും; എന്റെ മനസ്സുകൊണ്ടും ഞാൻ സ്‌തുതി പാടും. 16 അല്ലാത്തപക്ഷം ആത്മാവിനാലുള്ള കഴിവ്‌ ഉപയോഗിച്ച്‌ നീ സ്‌തുതിക്കുമ്പോൾ നിങ്ങൾക്കിടയിലെ ഒരു സാധാരണക്കാരൻ എങ്ങനെ “ആമേൻ” പറയും? നീ ദൈവത്തിനു നന്ദി പറയുകയാണെന്ന്‌ അയാൾക്കു മനസ്സിലാകുന്നില്ലല്ലോ. 17 ശരിയാണ്‌, നീ നന്നായി നന്ദി പറയുന്നുണ്ടാകാം. പക്ഷേ അതു മറ്റേയാളെ ബലപ്പെടുത്തുന്നില്ല. 18 നിങ്ങളെക്കാളെല്ലാം കൂടുതൽ അന്യഭാഷകളിൽ സംസാരിക്കാൻ എനിക്കു പറ്റുന്നതുകൊണ്ട്‌ ഞാൻ ദൈവത്തിനു നന്ദി പറയുന്നു. 19 എന്നാൽ സഭയിൽ അന്യഭാഷയിൽ+ പതിനായിരം വാക്കു പറയുന്നതിനെക്കാൾ, മറ്റുള്ളവരെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തിൽ, മനസ്സിലാകുന്ന* അഞ്ചു വാക്കു പറയാനാണ്‌ എനിക്ക്‌ ഇഷ്ടം.

20 സഹോദരങ്ങളേ, കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ നിങ്ങൾ കുട്ടികളായിരിക്കരുത്‌.+ പക്ഷേ തിന്മ സംബന്ധിച്ച്‌ നിങ്ങൾ കുട്ടികളായിരിക്കണം.+ കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ മുതിർന്നവരായിരിക്കുക.+ 21 നിയമത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “‘വിദേശികളുടെ ഭാഷയിലും അപരിചിതരുടെ അധരങ്ങൾകൊണ്ടും ഞാൻ ഈ ജനത്തോടു സംസാരിക്കും. എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധിക്കില്ല’ എന്ന്‌ യഹോവ* പറയുന്നു.”+ 22 അതുകൊണ്ട്‌ അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ്‌.+ എന്നാൽ പ്രവചനം അവിശ്വാസികൾക്കുവേണ്ടിയല്ല, വിശ്വാസികൾക്കുവേണ്ടിയാണ്‌. 23 സഭ മുഴുവനും ഒരുമിച്ചുകൂടിയിരിക്കുമ്പോൾ എല്ലാവരും അന്യഭാഷകളിൽ സംസാരിച്ചാൽ അകത്തേക്കു വരുന്ന സാധാരണക്കാരോ അവിശ്വാസികളോ അതു കണ്ടിട്ട്‌ നിങ്ങൾക്കു ഭ്രാന്താണ്‌ എന്നു പറയില്ലേ? 24 എന്നാൽ നിങ്ങൾ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഒരു അവിശ്വാസിയോ സാധാരണക്കാരനോ അകത്ത്‌ വരുന്നതെങ്കിൽ എല്ലാവരും പറയുന്നതു കേട്ട്‌ അയാൾക്കു തിരുത്തൽ ലഭിക്കുകയും അയാൾ ആത്മപരിശോധന നടത്താൻ ഇടയാകുകയും ചെയ്യും. 25 അങ്ങനെ തന്റെ ഹൃദയരഹസ്യങ്ങൾ പുറത്തുവരുമ്പോൾ അയാൾ കമിഴ്‌ന്നുവീണ്‌, “ദൈവം തീർച്ചയായും നിങ്ങളുടെ ഇടയിലുണ്ട്‌”+ എന്നു പറഞ്ഞ്‌ ദൈവത്തെ ആരാധിക്കും.

26 സഹോദരങ്ങളേ, അതുകൊണ്ട്‌ എന്തു ചെയ്യണം? നിങ്ങൾ കൂടിവരുമ്പോൾ ഒരാൾക്കു സങ്കീർത്തനവും വേറൊരാൾക്ക്‌ ഉപദേശവും മറ്റൊരാൾക്കു വെളിപാടും ഇനിയൊരാൾക്ക്‌ അന്യഭാഷയും മറ്റൊരാൾക്കു വ്യാഖ്യാനവും+ ഉണ്ടായിരിക്കാം; എല്ലാം ബലപ്പെടുത്താൻ ഉപകരിക്കട്ടെ. 27 ഇനി, അന്യഭാഷയിൽ സംസാരിക്കണമെന്നുണ്ടെങ്കിൽ രണ്ടു പേർക്കോ കൂടിപ്പോയാൽ മൂന്നു പേർക്കോ സംസാരിക്കാം. അവർ ഓരോരുത്തരായി സംസാരിക്കട്ടെ; ഒരാൾ അതു വ്യാഖ്യാനിക്കുകയും* വേണം.+ 28 എന്നാൽ വ്യാഖ്യാനിക്കാൻ* ആളില്ലെങ്കിൽ അവർ ഓരോരുത്തരും സഭയിൽ മിണ്ടാതിരുന്ന്‌ തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ. 29 രണ്ടോ മൂന്നോ പ്രവാചകന്മാർ+ സംസാരിക്കുകയും മറ്റുള്ളവർ അർഥം വിവേചിച്ചെടുക്കുകയും ചെയ്യട്ടെ. 30 അവിടെ ഇരിക്കുന്ന ആർക്കെങ്കിലും ഒരു വെളിപാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ സംസാരം നിറുത്തട്ടെ. 31 കാരണം നിങ്ങൾക്ക്‌ എല്ലാവർക്കും പ്രവചിക്കാനുള്ള അവസരമുണ്ട്‌. എന്നാൽ എല്ലാവരും പഠിക്കുകയും പ്രോത്സാഹനം നേടുകയും ചെയ്യണമെങ്കിൽ+ ഒരു സമയത്ത്‌ ഒരാൾ മാത്രമേ പ്രവചിക്കാവൂ. 32 പ്രവചിക്കാൻ ദൈവാത്മാവിനാൽ ലഭിക്കുന്ന കഴിവുകൾ* പ്രവാചകന്മാർ നിയന്ത്രിച്ച്‌ ഉപയോഗിക്കണം. 33 ദൈവം സമാധാനത്തിന്റെ ദൈവമാണ്‌, കുഴഞ്ഞുമറിഞ്ഞ അവസ്ഥയുടെ ദൈവമല്ല.+

വിശുദ്ധരുടെ എല്ലാ സഭകളിലെയുംപോലെ 34 സ്‌ത്രീകൾ സഭകളിൽ മിണ്ടാതിരിക്കട്ടെ. കാരണം സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല.+ പകരം അവർ കീഴ്‌പെട്ടിരിക്കട്ടെ.+ നിയമവും അതുതന്നെയാണല്ലോ പറയുന്നത്‌. 35 എന്തെങ്കിലും പഠിക്കണമെന്നുണ്ടെങ്കിൽ അവർ വീട്ടിൽവെച്ച്‌ ഭർത്താവിനോടു ചോദിക്കട്ടെ. സ്‌ത്രീ സഭയിൽ സംസാരിക്കുന്നതു മാനക്കേടാണ്‌.

36 ദൈവത്തിന്റെ വചനം നിങ്ങളിൽനിന്നാണോ ഉത്ഭവിച്ചത്‌? അതോ, അതു നിങ്ങൾക്കു മാത്രമേ കിട്ടിയിട്ടുള്ളോ?*

37 താൻ പ്രവാചകനാണെന്നോ ദൈവാത്മാവിനാലുള്ള കഴിവ്‌* കിട്ടിയ ആളാണെന്നോ ഒരാൾ വിചാരിക്കുന്നെങ്കിൽ ഞാൻ നിങ്ങൾക്ക്‌ എഴുതുന്ന കാര്യങ്ങൾ കർത്താവിന്റെ കല്‌പനയാണെന്ന്‌ അയാൾ അംഗീകരിക്കണം. 38 ആരെങ്കിലും അത്‌ അവഗണിച്ചാൽ അയാളെയും അവഗണിക്കും.* 39 അതുകൊണ്ട്‌ എന്റെ സഹോദരങ്ങളേ, പ്രവചിക്കാൻവേണ്ടി+ പരിശ്രമിക്കുക. എന്നുവെച്ച്‌ അന്യഭാഷകളിൽ+ സംസാരിക്കുന്നതു വിലക്കരുത്‌. 40 എല്ലാം മാന്യമായും ചിട്ടയോടെയും* നടക്കട്ടെ.+

15 സഹോദരങ്ങളേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും ആയ സന്തോഷവാർത്തയെപ്പറ്റി ഞാൻ ഇപ്പോൾ നിങ്ങളെ ഓർമിപ്പിക്കുന്നു.+ നിങ്ങൾ അതിനുവേണ്ടി ഉറച്ച നിലപാട്‌ എടുത്തവരാണല്ലോ. 2 എന്നിൽനിന്ന്‌ കേട്ട ഈ സന്തോഷവാർത്തയിൽ നിങ്ങൾ ഉറച്ചുനിന്നാൽ നിങ്ങൾക്ക്‌ അതിലൂടെ രക്ഷ കിട്ടും. അല്ലാത്തപക്ഷം നിങ്ങൾ വിശ്വാസികളായതു വെറുതേയായിപ്പോകും.

3 എനിക്കു കിട്ടിയ, ഞാൻ നിങ്ങൾക്കു കൈമാറിത്തന്ന, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ഇതാണ്‌: തിരുവെഴുത്തുകളനുസരിച്ച്‌ ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച്‌+ 4 അടക്കപ്പെട്ട്‌+ തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നതുപോലെ+ മൂന്നാം ദിവസം+ ഉയിർത്തെഴുന്നേറ്റു.+ 5 ക്രിസ്‌തു കേഫയ്‌ക്കും*+ പിന്നെ പന്ത്രണ്ടു പേർക്കും* പ്രത്യക്ഷനായി.+ 6 അതിനു ശേഷം ഒരു അവസരത്തിൽ 500-ലധികം സഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി.+ അവരിൽ ചിലർ മരിച്ചുപോയെങ്കിലും* മിക്കവരും ഇന്നും നമ്മളോടൊപ്പമുണ്ട്‌. 7 പിന്നീട്‌ ക്രിസ്‌തു യാക്കോബിനും+ പിന്നെ എല്ലാ അപ്പോസ്‌തലന്മാർക്കും പ്രത്യക്ഷനായി.+ 8 ഏറ്റവും ഒടുവിൽ, മാസം തികയാതെ പിറന്നവനെപ്പോലുള്ള എനിക്കും പ്രത്യക്ഷനായി.+

9 കാരണം ഞാൻ അപ്പോസ്‌തലന്മാരിൽ ഏറ്റവും ചെറിയവനാണ്‌. ദൈവത്തിന്റെ സഭയെ ഉപദ്രവിച്ച ഞാൻ+ അപ്പോസ്‌തലൻ എന്നു വിളിക്കപ്പെടാൻപോലും യോഗ്യനല്ല. 10 ഞാൻ ഞാനായിരിക്കുന്നതു ദൈവത്തിന്റെ അനർഹദയ കാരണമാണ്‌. എന്നോടുള്ള ദൈവത്തിന്റെ അനർഹദയ വെറുതേയായിപ്പോയില്ല. കാരണം ഞാൻ അവരെക്കാളെല്ലാം അധികം അധ്വാനിച്ചു. എന്നാൽ അത്‌ എന്റെ മിടുക്കുകൊണ്ടല്ല, ദൈവം എന്നോട്‌ അനർഹദയ കാണിച്ചതുകൊണ്ടാണ്‌. 11 ഞാനായാലും അവരായാലും ഞങ്ങൾ എല്ലാവരും പ്രസംഗിക്കുന്നത്‌ ഇതാണ്‌. നിങ്ങൾ വിശ്വസിക്കുന്നതും ഇതുതന്നെ.

12 മരിച്ചവരുടെ ഇടയിൽനിന്ന്‌ ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടു+ എന്നു പ്രസംഗിക്കുന്ന സ്ഥിതിക്ക്‌, മരിച്ചവരുടെ പുനരുത്ഥാനമില്ല എന്നു നിങ്ങളിൽ ചിലർ പറഞ്ഞാൽ അത്‌ എങ്ങനെ ശരിയാകും? 13 മരിച്ചവരുടെ പുനരുത്ഥാനമില്ലെങ്കിൽ ക്രിസ്‌തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. 14 ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വെറുതേയാണ്‌, നിങ്ങളുടെ വിശ്വാസവും വെറുതേയാണ്‌. 15 മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ ദൈവം ക്രിസ്‌തുവിനെ ഉയിർപ്പിച്ചിട്ടില്ല. അപ്പോൾ, ദൈവം ക്രിസ്‌തുവിനെ ഉയിർപ്പിച്ചു+ എന്നു പറഞ്ഞ ഞങ്ങൾ ദൈവത്തിന്‌ എതിരെ സാക്ഷി പറഞ്ഞ കള്ളസാക്ഷികളാണെന്നു വരും.+ 16 മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ ക്രിസ്‌തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. 17 ഇനി, ക്രിസ്‌തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസംകൊണ്ട്‌ ഒരു പ്രയോജനവുമില്ല. നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപത്തിൽത്തന്നെ കഴിയുകയാണ്‌.+ 18 ക്രിസ്‌തുവിനോടു യോജിപ്പിലായിരുന്ന മരിച്ചവരും* നശിച്ചുപോയി എന്നാകും.+ 19 ഈ ജീവിതത്തിനുവേണ്ടി മാത്രമാണു നമ്മൾ ക്രിസ്‌തുവിൽ പ്രത്യാശ വെച്ചിരിക്കുന്നതെങ്കിൽ നമ്മുടെ സ്ഥിതി മറ്റെല്ലാവരുടേതിനെക്കാളും ദയനീയമാണ്‌!

20 എന്നാൽ ക്രിസ്‌തു മരിച്ചവരിൽനിന്നുള്ള* ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+ 21 ഒരു മനുഷ്യനിലൂടെ മരണം വന്നതുപോലെ+ മരിച്ചവരുടെ പുനരുത്ഥാനവും ഒരു മനുഷ്യനിലൂടെയാണ്‌ വരുന്നത്‌.+ 22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ+ ക്രിസ്‌തുവിൽ എല്ലാവർക്കും ജീവൻ കിട്ടും.+ 23 എന്നാൽ എല്ലാവരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും: ആദ്യഫലം ക്രിസ്‌തു;+ പിന്നീട്‌, ക്രിസ്‌തുവിനുള്ളവർ ക്രിസ്‌തുവിന്റെ സാന്നിധ്യകാലത്ത്‌.+ 24 പിന്നെ, ക്രിസ്‌തു എല്ലാ ഗവൺമെന്റുകളെയും അധികാരങ്ങളെയും ശക്തികളെയും നീക്കിക്കളഞ്ഞിട്ട്‌+ രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ അവസാനം. 25 ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്‌തുവിന്റെ കാൽക്കീഴിലാക്കുന്നതുവരെ+ ക്രിസ്‌തു രാജാവായി ഭരിക്കേണ്ടതാണല്ലോ. 26 അവസാനത്തെ ശത്രുവായി മരണത്തെയും നീക്കം ചെയ്യും.+ 27 ദൈവം, “എല്ലാം അവന്റെ കാൽക്കീഴാക്കി” എന്നുണ്ടല്ലോ.+ എന്നാൽ, ‘എല്ലാം കീഴാക്കിക്കൊടുത്തു’+ എന്നു പറയുമ്പോൾ, എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തി അതിൽ ഉൾപ്പെടുന്നില്ല എന്നതു വ്യക്തമാണ്‌.+ 28 എന്നാൽ എല്ലാം പുത്രനു കീഴാക്കിക്കൊടുത്തുകഴിയുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്‌,+ എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തിക്കു+ പുത്രനും കീഴ്‌പെട്ടിരിക്കും.

29 പുനരുത്ഥാനമില്ലെങ്കിൽ, മരണത്തിലേക്കു നയിക്കുന്ന* സ്‌നാനം ഏൽക്കുന്നവർ എന്തു ചെയ്യും?+ മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ അവർ അത്തരമൊരു സ്‌നാനം ഏൽക്കുന്നത്‌ എന്തിനാണ്‌? 30 നമ്മൾ ഓരോ നിമിഷവും* ആപത്തു മുന്നിൽ കണ്ട്‌ ജീവിക്കുന്നതും എന്തിനാണ്‌?+ 31 സഹോദരങ്ങളേ, ദിവസവും ഞാൻ മരണത്തെ മുഖാമുഖം കാണുന്നു. നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിൽ നിങ്ങളെപ്രതി ഞാൻ അഭിമാനിക്കുന്നു എന്ന കാര്യംപോലെതന്നെ സത്യമാണ്‌ ഇതും. 32 എഫെസൊസിൽവെച്ച്‌ മറ്റു മനുഷ്യരെപ്പോലെയാണു ഞാനും വന്യമൃഗങ്ങളുമായി മല്ലിട്ടതെങ്കിൽ+ അതുകൊണ്ട്‌* എനിക്ക്‌ എന്തു പ്രയോജനം? മരിച്ചവർ ഉയിർപ്പിക്കപ്പെടില്ലെങ്കിൽ, “നമുക്കു തിന്നുകുടിച്ച്‌ ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ.”+ 33 വഴിതെറ്റിക്കപ്പെടരുത്‌. ചീത്ത കൂട്ടുകെട്ടു നല്ല ശീലങ്ങളെ* നശിപ്പിക്കുന്നു.+ 34 നീതി പ്രവർത്തിച്ചുകൊണ്ട്‌ സുബോധത്തിലേക്കു വരുക. പാപത്തിൽ നടക്കരുത്‌. ചിലർക്കു ദൈവത്തെക്കുറിച്ച്‌ അറിവില്ല. നിങ്ങൾക്കു നാണക്കേടു തോന്നാനാണു ഞാൻ ഇതൊക്കെ പറയുന്നത്‌.

35 പക്ഷേ ചിലർ ഇങ്ങനെ ചോദിച്ചേക്കാം: “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടാനാണ്‌? അവർ ഏതുതരം ശരീരത്തോടെയായിരിക്കും വരുക?”+ 36 ബുദ്ധിയില്ലാത്ത മനുഷ്യാ, നീ വിതയ്‌ക്കുന്നത്‌ ആദ്യം അഴുകിയാലല്ലേ* അതു മുളയ്‌ക്കൂ.* 37 നീ വിതയ്‌ക്കുന്നതു മുളച്ചുവരാനിരിക്കുന്ന ചെടിയല്ലല്ലോ,* ഗോതമ്പിന്റെയോ മറ്റ്‌ ഏതെങ്കിലുമൊരു ധാന്യത്തിന്റെയോ വെറും മണിയല്ലേ? 38 എന്നാൽ ദൈവം തനിക്ക്‌ ഇഷ്ടമുള്ളതുപോലെ അതിന്‌ ഒരു ശരീരം കൊടുക്കുന്നു; ഓരോ ധാന്യത്തിനും അതതിന്റെ ശരീരം. 39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം വേറെ; ആടുമാടുകളുടെ മാംസം വേറെ; പക്ഷികളുടെ മാംസം വേറെ; മത്സ്യത്തിന്റെ മാംസവും വേറെ. 40 സ്വർഗീയശരീരങ്ങളും+ ഭൗമികശരീരങ്ങളും+ ഉണ്ട്‌. സ്വർഗീയശരീരങ്ങളുടെ ശോഭ വേറെ; ഭൗമികശരീരങ്ങളുടെ ശോഭ വേറെ. 41 സൂര്യന്റെ ശോഭ വേറെ; ചന്ദ്രന്റെ ശോഭ വേറെ;+ നക്ഷത്രങ്ങളുടെ ശോഭയും വേറെ. ഒരു നക്ഷത്രത്തിന്റെ ശോഭയിൽനിന്ന്‌ വ്യത്യസ്‌തമാണല്ലോ മറ്റൊരു നക്ഷത്രത്തിന്റെ ശോഭ.

42 മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെ. ജീർണിച്ചുപോകുന്നതു വിതയ്‌ക്കപ്പെടുന്നു; എന്നാൽ ജീർണിക്കാത്തത്‌ ഉയിർപ്പിക്കപ്പെടുന്നു.+ 43 അപമാനത്തിൽ വിതയ്‌ക്കപ്പെടുന്നു; തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു.+ ബലഹീനതയിൽ വിതയ്‌ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.+ 44 ഭൗതികശരീരം വിതയ്‌ക്കപ്പെടുന്നു. ആത്മീയശരീരം ഉയിർപ്പിക്കപ്പെടുന്നു. ഭൗതികശരീരമുണ്ടെങ്കിൽ ആത്മീയശരീരവുമുണ്ട്‌. 45 “ആദ്യമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായിത്തീർന്നു”+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ. എന്നാൽ അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.*+ 46 ആദ്യത്തേത്‌ ആത്മീയമായതല്ല, ഭൗതികമായതാണ്‌. ആത്മീയമായത്‌ അതിനു ശേഷമാണു വരുന്നത്‌. 47 ആദ്യമനുഷ്യൻ ഭൂമിയിൽനിന്നുള്ളവൻ, പൊടികൊണ്ട്‌ നിർമിക്കപ്പെട്ടവൻ.+ രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.+ 48 പൊടികൊണ്ട്‌ നിർമിക്കപ്പെട്ടവനെപ്പോലെയാണു പൊടികൊണ്ടുള്ള എല്ലാവരും. സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണു സ്വർഗീയരായ എല്ലാവരും.+ 49 നമ്മൾ പൊടികൊണ്ടുള്ളവന്റെ പ്രതിരൂപം ധരിച്ചതുപോലെ+ സ്വർഗീയനായവന്റെ പ്രതിരൂപവും ധരിക്കും.+

50 സഹോദരങ്ങളേ, ഞാൻ ഒരു കാര്യം പറയാം: മാംസത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ല; നശ്വരമായതിന്‌ അനശ്വരമായതിനെ അവകാശമാക്കാനും കഴിയില്ല. 51 ഇതാ, ഞാൻ ഒരു പാവനരഹസ്യം നിങ്ങളെ അറിയിക്കുന്നു: നമ്മൾ എല്ലാവരും മരണത്തിൽ നിദ്രകൊള്ളുകയില്ല; പക്ഷേ, നമ്മളെല്ലാം രൂപാന്തരപ്പെടും;+ 52 അന്ത്യകാഹളം മുഴങ്ങുമ്പോൾ, കണ്ണു ചിമ്മുന്ന വേഗത്തിൽ നിമിഷനേരംകൊണ്ട്‌ അതു സംഭവിക്കും. കാഹളനാദം മുഴങ്ങും;+ മരിച്ചവർ അനശ്വരമായ ശരീരത്തോടെ ഉയിർപ്പിക്കപ്പെടുകയും നമ്മൾ രൂപാന്തരപ്പെടുകയും ചെയ്യും. 53 ഈ നശ്വരമായത്‌ അനശ്വരതയെയും+ മർത്യമായത്‌ അമർത്യതയെയും ധരിക്കും.+ 54 ഈ നശ്വരമായത്‌ അനശ്വരതയെയും മർത്യമായത്‌ അമർത്യതയെയും ധരിക്കുമ്പോൾ, “മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളഞ്ഞിരിക്കുന്നു” എന്ന്‌ എഴുതിയിരിക്കുന്നതു+ നിറവേറും. 55 “മരണമേ, നിന്റെ വിജയം എവിടെ? മരണമേ, നിന്റെ വിഷമുള്ള്‌ എവിടെ?”+ 56 മരണത്തിന്‌ ഇടയാക്കുന്ന വിഷമുള്ളു പാപമാണ്‌.+ പാപത്തിന്റെ ശക്തിയോ നിയമവും.*+ 57 പക്ഷേ ദൈവം നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിലൂടെ നമുക്കു വിജയം തരുന്നതുകൊണ്ട്‌ ദൈവത്തിനു നന്ദി!+

58 അതുകൊണ്ട്‌ എന്റെ പ്രിയസഹോദരങ്ങളേ, ഇളകിപ്പോകാതെ ഉറച്ചുനിൽക്കുക.+ കർത്താവിന്റെ സേവനത്തിൽ നിങ്ങൾ അധ്വാനിക്കുന്നതു വെറുതേയല്ല+ എന്ന്‌ ഓർത്ത്‌ കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുക.+

16 വിശുദ്ധർക്കുവേണ്ടിയുള്ള ധനശേഖരണത്തിന്റെ+ കാര്യത്തിൽ ഗലാത്യയിലെ സഭകളോടു ഞാൻ പറഞ്ഞതുപോലെതന്നെ നിങ്ങളും ചെയ്യുക. 2 നിങ്ങൾ എല്ലാവരും ഓരോ ആഴ്‌ചയുടെയും ആദ്യദിവസംതന്നെ ഓരോരുത്തർക്കും പറ്റുന്നതുപോലെ ഒരു തുക നീക്കിവെക്കണം. അങ്ങനെയാകുമ്പോൾ ഞാൻ വന്നുകഴിഞ്ഞ്‌ ധനശേഖരണം നടത്തേണ്ടിവരില്ല. 3 ഞാൻ അവിടെ വന്നശേഷം, നിങ്ങൾക്കു സമ്മതരെന്ന്‌ എഴുതി അറിയിക്കുന്ന പുരുഷന്മാരെ,+ നിങ്ങൾ ഉദാരമായി നൽകുന്ന സംഭാവനയുമായി യരുശലേമിലേക്ക്‌ അയയ്‌ക്കാം. 4 ഇനി, ഞാനും അവരോടൊപ്പം പോകേണ്ടതുണ്ടെങ്കിൽ അങ്ങനെയുമാകാം.

5 പക്ഷേ എനിക്കു മാസിഡോണിയയിലേക്കു+ പോകേണ്ടതുണ്ട്‌. അവിടെ പോയിട്ട്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ വരും. 6 ഞാൻ ചിലപ്പോൾ കുറച്ച്‌ കാലം നിങ്ങളുടെകൂടെ താമസിക്കും, ഒരുപക്ഷേ മഞ്ഞുകാലം കഴിയുന്നതുവരെ. അവിടെനിന്ന്‌ ഞാൻ യാത്ര തിരിക്കുമ്പോൾ നിങ്ങൾ കുറച്ച്‌ ദൂരം എന്റെകൂടെ വരുമല്ലോ. 7 എന്തായാലും, ഇപ്പോൾ അവിടേക്കു പോകുന്ന വഴിക്കു തിടുക്കത്തിൽ നിങ്ങളെ കണ്ടിട്ടു പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. യഹോവ* അനുവദിക്കുന്നെങ്കിൽ കുറച്ച്‌ കാലം നിങ്ങളുടെകൂടെ താമസിക്കണമെന്നാണ്‌+ എന്റെ ആഗ്രഹം. 8 എന്നാൽ പെന്തിക്കോസ്‌തുവരെ ഞാൻ എഫെസൊസിൽത്തന്നെ+ കഴിയും. 9 കാരണം പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു.+ എന്നാൽ എതിരാളികളും ധാരാളമുണ്ട്‌.

10 തിമൊഥെയൊസ്‌+ വന്നാൽ പരിഭ്രമമൊന്നും കൂടാതെ നിങ്ങളോടൊപ്പം കഴിയാൻ വേണ്ടതെല്ലാം ചെയ്‌തുകൊടുക്കണം. കാരണം എന്നെപ്പോലെതന്നെ യഹോവയുടെ* ജോലി ചെയ്യുന്ന ആളാണല്ലോ തിമൊഥെയൊസ്‌.+ 11 അതുകൊണ്ട്‌ ആരും തിമൊഥെയൊസിനെ വിലകുറച്ച്‌ കാണരുത്‌. സമാധാനത്തോടെ എന്റെ അടുത്തേക്കു യാത്രയാക്കണം. ഞാനും സഹോദരങ്ങളും തിമൊഥെയൊസിന്റെ വരവും കാത്തിരിക്കുന്നുണ്ടാകും.

12 മറ്റു സഹോദരന്മാരുടെകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ നമ്മുടെ സഹോദരനായ അപ്പൊല്ലോസിനെ+ ഞാൻ കുറെ നിർബന്ധിച്ചതാണ്‌. പക്ഷേ ഇപ്പോഴല്ല, മറ്റൊരു അവസരത്തിൽ വരാമെന്നാണ്‌ അപ്പൊല്ലോസ്‌ വിചാരിക്കുന്നത്‌.

13 ഉണർന്നിരിക്കുക.+ വിശ്വാസത്തിൽ ഉറച്ചുനിൽക്കുക.+ പുരുഷത്വം കാണിക്കുക.*+ കരുത്തു നേടുക.+ 14 ചെയ്യുന്നതെല്ലാം സ്‌നേഹത്തോടെ ചെയ്യുക.+

15 സഹോദരങ്ങളേ, ഞാൻ നിങ്ങളോട്‌ അഭ്യർഥിക്കുകയാണ്‌: സ്‌തെഫനാസിന്റെ വീട്ടുകാർ അഖായയിലെ ആദ്യഫലമാണെന്നും വിശുദ്ധരുടെ ശുശ്രൂഷയ്‌ക്കുവേണ്ടി അവർ തങ്ങളെത്തന്നെ ഉഴിഞ്ഞുവെച്ചെന്നും നിങ്ങൾക്ക്‌ അറിയാമല്ലോ. 16 അങ്ങനെയുള്ളവർക്കും നിങ്ങളോടു സഹകരിച്ച്‌ കഠിനാധ്വാനം ചെയ്യുന്ന എല്ലാവർക്കും നിങ്ങൾ കീഴ്‌പെട്ടിരിക്കണം.+ 17 സ്‌തെഫനാസും+ ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതിൽ ഞാൻ സന്തോഷിക്കുന്നു. കാരണം നിങ്ങളില്ലാത്തതിന്റെ കുറവ്‌ നികത്തിയത്‌ അവരാണ്‌. 18 അവർ എന്റെയും നിങ്ങളുടെയും മനസ്സിന്‌ ഉന്മേഷം പകർന്നല്ലോ. അതുകൊണ്ട്‌ ഇങ്ങനെയുള്ളവരെ ആദരിക്കുക.

19 ഏഷ്യയിലെ സഭകൾ നിങ്ങളെ സ്‌നേഹാന്വേഷണം അറിയിക്കുന്നു. അക്വിലയും പ്രിസ്‌കയും അവരുടെ വീട്ടിലുള്ള സഭയും+ കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അന്വേഷണം അറിയിക്കുന്നു. 20 എല്ലാ സഹോദരങ്ങളും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. വിശുദ്ധചുംബനത്താൽ അന്യോന്യം അഭിവാദനം ചെയ്യുക.

21 പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പടയിൽ എന്റെ അഭിവാദനം രേഖപ്പെടുത്തുന്നു.

22 കർത്താവിനെ സ്‌നേഹിക്കാത്ത ഏതൊരാളും ശപിക്കപ്പെട്ടവൻ. ഞങ്ങളുടെ കർത്താവേ, വരേണമേ! 23 കർത്താവായ യേശുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ. 24 എന്റെ സ്‌നേഹം ക്രിസ്‌തുയേശുവിനോടു യോജിപ്പിലുള്ള നിങ്ങളുടെയെല്ലാംകൂടെയുണ്ടായിരിക്കട്ടെ!

അഥവാ “യേശുക്രിസ്‌തുവിന്റെ പങ്കാളികളാകാൻ.”

പത്രോസ്‌ എന്നും വിളിച്ചിരുന്നു.

പദാവലി കാണുക.

അഥവാ “വലിയ വാക്‌സാമർഥ്യത്തോടെയല്ല.”

പദാവലി കാണുക.

അതായത്‌, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുള്ളയാൾ.

അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.

അഥവാ “പ്രമുഖകുടുംബങ്ങളിൽനിന്നുള്ളവരും അധികമില്ല.”

പദാവലി കാണുക.

അനു. എ5 കാണുക.

അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.

അഥവാ “വ്യവസ്ഥിതികൾക്ക്‌.”

അഥവാ “ഈ യുഗത്തിന്റെ.” പദാവലി കാണുക.

അഥവാ “സ്‌തംഭത്തിലേറ്റി വധിക്കില്ലായിരുന്നു.”

അഥവാ “ഉള്ളിലുള്ള മനുഷ്യനല്ലാതെ.”

പദാവലിയിൽ “ജഡം” കാണുക.

അനു. എ5 കാണുക.

പദാവലിയിൽ “ജഡം” കാണുക.

അഥവാ “ഒരേ ലക്ഷ്യത്തിൽ.”

അഥവാ “ഈ യുഗത്തിലെ.” പദാവലി കാണുക.

അനു. എ5 കാണുക.

പത്രോസ്‌ എന്നും വിളിച്ചിരുന്നു.

അഥവാ “ക്രിസ്‌തുവിനു കീഴിലുള്ളവരും.”

അനു. എ5 കാണുക.

അക്ഷ. “ഞങ്ങൾ യാചിക്കുന്നു.”

അഥവാ “ചവറും.”

അഥവാ “ഗുരുക്കന്മാരുണ്ടായിരിക്കാം.”

അക്ഷ. “എന്റെ വഴികൾ.”

അനു. എ5 കാണുക.

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അക്ഷ. “ആത്മാവിൽ.”

അക്ഷ. “ആത്മാവിൽ.”

അഥവാ “ജഡിക.”

പദാവലി കാണുക.

ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

അഥവാ “അധാർമികപ്രവൃത്തികൾ ചെയ്യുന്നവരുമായി ഇടപഴകുന്നതു നിറുത്തണമെന്ന്‌.”

പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

അഥവാ “അന്യായമായി കൈക്കലാക്കുന്നവരെയോ.”

പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

അഥവാ “അസഭ്യം പറയുന്നയാളോ.”

അഥവാ “അന്യായമായി കൈക്കലാക്കുന്നവനോ.”

അഥവാ “അയാളുമായി ഇടപഴകുന്നതു നിറുത്തണമെന്നാണ്‌.”

അഥവാ “വഴിതെറ്റിക്കപ്പെടരുത്‌.”

ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

അഥവാ “പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ.”

അഥവാ “അസഭ്യം പറയുന്നവർ.”

അഥവാ “അന്യായമായി കൈക്കലാക്കുന്നവർ.”

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.

അഥവാ “ആത്മാവിൽ ഒന്നായിത്തീരുന്നു.”

ലൈംഗിക അധാർമികതയെ കുറിക്കുന്നു. ഗ്രീക്കിൽ പോർണിയ. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.

അതായത്‌, സ്‌ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നത്‌.

ഗ്രീക്കിലെ പോർണിയയുടെ ബഹുവചനരൂപം. പദാവലി കാണുക.

അഥവാ “വരം.”

അഥവാ “വരമാണെങ്കിൽ.”

അഥവാ “ഭാര്യ ഭർത്താവിനെ പിരിഞ്ഞ്‌ ജീവിക്കരുത്‌.”

അഥവാ “ഭർത്താവും ഭാര്യയെ പിരിഞ്ഞ്‌ ജീവിക്കരുത്‌.”

അനു. എ5 കാണുക.

പദാവലി കാണുക.

അക്ഷ. “കന്യകമാരെക്കുറിച്ച്‌.” ഇതിന്റെ ഗ്രീക്കുപദത്തിനു സ്‌ത്രീയെയും പുരുഷനെയും കുറിക്കാനാകും.

അതായത്‌, വിവാഹമോചനത്താലോ മരണത്താലോ.

പദാവലി കാണുക.

അഥവാ “ആത്മാവും.”

അക്ഷ. “നിങ്ങൾക്കു കുടുക്കിടാനല്ല.”

അഥവാ “തന്റെ കന്യകാത്വത്തോടു താൻ ഉചിതമായല്ല പെരുമാറുന്നതെന്ന്‌.”

അക്ഷ. “ഉറങ്ങിയാൽ.”

അക്ഷ. “അധികാരമില്ലേ?”

പത്രോസ്‌ എന്നും വിളിച്ചിരുന്നു.

പദാവലി കാണുക.

അക്ഷ. “അധികാരം.”

അഥവാ “വിശുദ്ധകർമങ്ങൾ.”

അഥവാ “അധികാരം.”

അഥവാ “കായികതാരങ്ങളെല്ലാം.”

അഥവാ “ശിക്ഷിച്ച്‌; കർശനമായ ശിക്ഷണത്തിലൂടെ.”

അഥവാ “എനിക്കുതന്നെ ഏതെങ്കിലും വിധത്തിൽ അംഗീകാരം നഷ്ടപ്പെടരുതല്ലോ.”

പദാവലി കാണുക.

അഥവാ “ഒരു മാതൃകയാണ്‌.”

പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.

അനു. എ5 കാണുക.

പദാവലിയിൽ “ജഡം” കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അനു. എ5 കാണുക.

അക്ഷ. “ഉറങ്ങുകയും.” സാധ്യതയനുസരിച്ച്‌, ഇത്‌ ആത്മീയമരണമാണ്‌.

അനു. എ5 കാണുക.

അഥവാ “വരങ്ങളെക്കുറിച്ച്‌.”

അക്ഷ. “ജനതകളിൽപ്പെട്ടവരായിരുന്നപ്പോൾ.”

അഥവാ “വരങ്ങൾ.”

അഥവാ “ജ്ഞാനത്തിന്റെ സന്ദേശം.”

അഥവാ “രോഗശാന്തിവരം.”

അക്ഷ. “നമ്മളെല്ലാം ഒരേ ആത്മാവിനെയാണു കുടിച്ചത്‌.”

അഥവാ “രോഗശാന്തിവരമുള്ളവർ.”

അഥവാ “പരിഭാഷകരാണോ?”

അഥവാ “ഉത്സാഹത്തോടെ തേടിക്കൊണ്ടിരിക്കുക.”

ഒരു വാദ്യോപകരണം.

അഥവാ “പ്രവചനവരമോ.”

അഥവാ “എന്നെ ഒന്നിനും കൊള്ളില്ല.”

അഥവാ “പരുഷമായി.”

അഥവാ “അന്യായങ്ങളുടെ.”

അഥവാ “പ്രവചനവരം.”

അഥവാ “സൂക്ഷ്‌മമായി.”

അഥവാ “ആത്മീയവരങ്ങൾക്കുവേണ്ടി.”

അഥവാ “പ്രവചനവരത്തിനുവേണ്ടി.”

അഥവാ “പരിഭാഷപ്പെടുത്തുന്നില്ലെങ്കിൽ.”

അഥവാ “വരങ്ങൾക്കുവേണ്ടി.”

അഥവാ “പരിഭാഷപ്പെടുത്താനുള്ള.”

അഥവാ “വരമാണ്‌.”

അഥവാ “വരം.”

അഥവാ “മനസ്സുകൊണ്ട്‌.”

അനു. എ5 കാണുക.

അഥവാ “പരിഭാഷപ്പെടുത്തുകയും.”

അഥവാ “പരിഭാഷപ്പെടുത്താൻ.”

അഥവാ “വരങ്ങൾ.”

അഥവാ “അതു നിങ്ങൾവരെ മാത്രമേ എത്തിയിട്ടുള്ളോ?”

അഥവാ “വരം.”

മറ്റൊരു സാധ്യത “ആരെങ്കിലും അജ്ഞനാണെങ്കിൽ അയാൾ തുടർന്നും അജ്ഞനായി കഴിയും.”

അഥവാ “ക്രമീകൃതമായും.”

പത്രോസ്‌ എന്നും വിളിച്ചിരുന്നു.

അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.

അക്ഷ. “ഉറങ്ങിയെങ്കിലും.”

അക്ഷ. “ഉറങ്ങിയവരും.”

അക്ഷ. “ഉറങ്ങിയവരിൽനിന്നുള്ള.”

അഥവാ “മരിച്ചവരാകാനുള്ള.”

അഥവാ “എപ്പോഴും.”

മറ്റൊരു സാധ്യത “മാനുഷികമായി നോക്കിയാൽ, എഫെസൊസിൽവെച്ച്‌ ഞാൻ വന്യമൃഗങ്ങളുമായി മല്ലിട്ടതുകൊണ്ട്‌.”

അഥവാ “നല്ല ധാർമികമൂല്യങ്ങളെ.”

അക്ഷ. “ചത്താലല്ലേ.”

അക്ഷ. “ജീവിക്കൂ.”

അക്ഷ. “ശരീരമല്ലല്ലോ.”

അഥവാ “ആത്മവ്യക്തിയായി.”

അഥവാ “പാപത്തിനു ശക്തി പകരുന്നതോ നിയമവും.”

അനു. എ5 കാണുക.

അനു. എ5 കാണുക.

അഥവാ “ധീരരായിരിക്കുക.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക