നഹൂം
1 നിനെവെക്കെതിരെയുള്ള പ്രഖ്യാപനം:+ എൽക്കോശ്യനായ നഹൂമിന്* ഉണ്ടായ ദിവ്യദർശനത്തിന്റെ പുസ്തകം:
2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;
യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+
യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.
ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.
3 യഹോവ പെട്ടെന്നു കോപിക്കാത്തവനും+ അതിശക്തനും ആണ്.+
എന്നാൽ അർഹിക്കുന്ന ശിക്ഷ യഹോവ കൊടുക്കാതിരിക്കില്ല.+
വിനാശകാരിയായ കാറ്റോടും പേമാരിയോടും കൂടെ ദൈവം വരുന്നു,
മേഘങ്ങൾ ദൈവത്തിന്റെ കാലിലെ പൊടി.+
4 ദൈവം കടലിനെ ശകാരിക്കുന്നു,+ അതിനെ ഉണക്കിക്കളയുന്നു;
ദൈവം നദികളെയെല്ലാം വറ്റിച്ചുകളയുന്നു.+
ബാശാനും കർമേലും ഉണങ്ങിപ്പോകുന്നു,+
ലബാനോനിലെ പൂക്കൾ കരിഞ്ഞുപോകുന്നു.
തിരുമുഖം നിമിത്തം ഭൂമിയിൽ കോളിളക്കം ഉണ്ടാകുന്നു;
ദേശവും അവിടെ താമസിക്കുന്നവരും വിറയ്ക്കുന്നു.+
6 ദൈവക്രോധത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആർക്കാകും?+
ദൈവകോപത്തിന്റെ ചൂട് ആർക്കു താങ്ങാനാകും?+
ദൈവം തീപോലെ ക്രോധം ചൊരിയും,
ദൈവം നിമിത്തം പാറകൾ തകർന്നുതരിപ്പണമാകും.
7 യഹോവ നല്ലവൻ,+ കഷ്ടതയുടെ ദിവസം ഒരു സുരക്ഷിതസ്ഥാനംതന്നെ.+
തന്നിൽ അഭയം തേടുന്നവരെക്കുറിച്ച് ദൈവം ചിന്തയുള്ളവനാണ്.*+
8 ആർത്തലച്ചുവരുന്ന ഒരു പ്രളയംകൊണ്ട് ദൈവം അവളുടെ* സ്ഥലം പൂർണമായും നശിപ്പിക്കും;
ദൈവത്തിന്റെ ശത്രുക്കളെ അന്ധകാരം പിന്തുടരും.
9 നിങ്ങൾ യഹോവയ്ക്കെതിരെ എന്തു പദ്ധതി ഉണ്ടാക്കും?
ദൈവം സകലവും നശിപ്പിക്കാൻപോകുന്നു.
രണ്ടാമത് ഒരിക്കൽക്കൂടി കഷ്ടത ഉണ്ടാകില്ല.+
10 കൂടിപ്പിണഞ്ഞുകിടക്കുന്ന മുള്ളുകൾപോലെയാണ് അവർ;
മദ്യം* കുടിച്ച് ലക്കുകെട്ടവരെപ്പോലെയാണ് അവർ;
എന്നാൽ വയ്ക്കോൽപോലെ അവർ എരിഞ്ഞടങ്ങും.
11 യഹോവയ്ക്കെതിരെ ദുഷ്ടപദ്ധതികൾ ഉണ്ടാക്കുകയും
ഒരു ഗുണവുമില്ലാത്ത ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവൻ നിന്നിൽനിന്ന് വരും.
12 യഹോവ പറയുന്നു:
“അവർ അതിശക്തരാണെങ്കിലും അനേകം പേരുണ്ടെങ്കിലും
അവരെ നശിപ്പിക്കും, അവർ ഇല്ലാതാകും.*
ഞാൻ നിന്നെ* കഷ്ടപ്പെടുത്തി; എന്നാൽ ഇനി ഞാൻ നിന്നെ കഷ്ടപ്പെടുത്തില്ല.
13 അവൻ നിന്റെ മേൽ വെച്ചിരിക്കുന്ന നുകം ഇനി ഞാൻ തകർത്തുകളയും;+
നിന്റെ ബന്ധനങ്ങൾ ഞാൻ പൊട്ടിച്ചുകളയും.
ഞാൻ നിന്റെ ദൈവങ്ങളുടെ ഭവനത്തിൽനിന്ന്,* വിഗ്രഹങ്ങളും ലോഹപ്രതിമകളും ഇല്ലാതാക്കും.
എനിക്കു നിന്നെ അറപ്പായതുകൊണ്ട് ഞാൻ നിനക്ക് ഒരു ശവക്കുഴി ഉണ്ടാക്കും.’
15 സന്തോഷവാർത്തയുമായി വരുകയും
സമാധാനം പ്രഖ്യാപിക്കുകയും ചെയ്യുന്നവന്റെ പാദങ്ങൾ+ അതാ, പർവതങ്ങളിൽ!
യഹൂദേ, നിന്റെ ഉത്സവങ്ങൾ കൊണ്ടാടുക,+ നേർച്ചകൾ നിറവേറ്റുക.
ഒരു ഗുണവുമില്ലാത്തവൻ ഇനി നിന്നിലൂടെ കടന്നുപോകില്ല.
അവൻ നശിച്ച് ഇല്ലാതാകും.”
2 ചിതറിക്കുന്നവൻ നിനക്കു* നേരെ വന്നിരിക്കുന്നു.+
കോട്ടകൾ കാക്കുക.
വഴികളിൽ കാവൽ ഏർപ്പെടുത്തുക.
നിന്റെ സർവശക്തിയും സംഭരിച്ച് തയ്യാറെടുക്കുക.*
2 യഹോവ യാക്കോബിന്റെ അഭിമാനം പുനഃസ്ഥാപിക്കും;
ഇസ്രായേലിന്റെ പ്രതാപം തിരികെ നൽകും.
വിനാശം വരുത്തുന്നവർ അവരെ നശിപ്പിച്ചു;+
അവർ അവരുടെ ചില്ലകൾ ഇല്ലാതാക്കി.
3 അവന്റെ വീരന്മാരുടെ പരിചകൾക്കു ചുവപ്പു നിറമാണ്,
അവന്റെ യോദ്ധാക്കൾ രക്തവർണത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നു.
അവൻ യുദ്ധത്തിന് ഒരുങ്ങുന്ന ദിവസം
അവന്റെ യുദ്ധരഥങ്ങളുടെ ഇരുമ്പുഭാഗങ്ങൾ തീപോലെ തിളങ്ങുന്നു;
പടയാളികൾ ജൂനിപ്പർ മരംകൊണ്ടുള്ള കുന്തങ്ങൾ ചുഴറ്റുന്നു.
4 യുദ്ധരഥങ്ങൾ തെരുവുകളിലൂടെ ചീറിപ്പായുന്നു.
അവ പൊതുസ്ഥലങ്ങളിലൂടെ* തലങ്ങും വിലങ്ങും പായുന്നു.
അവ തീപ്പന്തങ്ങൾപോലെ തിളങ്ങുന്നു, ഇടിമിന്നൽപോലെ മിന്നിപ്പായുന്നു.
5 അവൻ* ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടും.
മുന്നേറുമ്പോൾ അവർ ഇടറിവീഴും.
അവർ അവളുടെ മതിലിനു നേരെ പായുന്നു.
അവർ പ്രതിരോധം തീർക്കുന്നു.
7 കല്പന പുറപ്പെടുവിച്ചിരിക്കുന്നു:* അവളെ നഗ്നയാക്കിയിരിക്കുന്നു;
അവളെ പിടിച്ചുകൊണ്ടുപോയി; അവളുടെ ദാസിമാർ വിലപിക്കുന്നു;
മാറത്ത്* അടിച്ച് വിലപിക്കുന്ന അവരുടെ ശബ്ദം പ്രാവുകളുടെ ശബ്ദംപോലെ.
“നിൽക്കൂ! നിൽക്കൂ!”
പക്ഷേ ഒരാൾപ്പോലും തിരിഞ്ഞുനോക്കുന്നില്ല.+
9 സ്വർണവും വെള്ളിയും കൊള്ളയടിക്കുക!
അവളുടെ സമ്പത്തിനു കണക്കില്ല.
എല്ലാ തരം അമൂല്യവസ്തുക്കളും അവിടെ കൂട്ടിവെച്ചിട്ടുണ്ട്.
10 നഗരം ശൂന്യവും വിജനവും ആയി നശിച്ചുകിടക്കുന്നു!+
പേടികൊണ്ട് അവരുടെ ഹൃദയങ്ങൾ ഉരുകുന്നു, കാൽമുട്ടുകൾ കുഴഞ്ഞുപോകുന്നു, അരക്കെട്ടു വിറയ്ക്കുന്നു.
എല്ലാ മുഖങ്ങളും വിളറുന്നു.
11 യുവസിംഹങ്ങൾ* ഇരയെ തിന്നുന്ന ഗുഹ എവിടെ?+
ആരെയും പേടിക്കാതെ സിംഹം അതിന്റെ കുട്ടിയെയുംകൊണ്ട് പോകുന്ന മട എവിടെ?
12 കുഞ്ഞുങ്ങൾക്കു വേണ്ടത്ര മാംസം സിംഹം കടിച്ചുകീറിയിട്ടിരിക്കുന്നു,
സിംഹികൾക്കുവേണ്ടി ഇരയെ കൊന്നിട്ടിരിക്കുന്നു.*
അവൻ അവന്റെ ഗുഹകളിൽ ഇരകളെ നിറച്ചിരിക്കുന്നു,
കടിച്ചുകീറി കൊന്ന മൃഗങ്ങളെ മടയിൽ കൂട്ടിയിട്ടിരിക്കുന്നു.
13 സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു:
“ഇതാ, ഞാൻ നിനക്ക് എതിരാണ്.+
ഞാൻ അവളുടെ യുദ്ധരഥങ്ങളെ ചുട്ട് പുകയാക്കും,+
വാൾ നിന്റെ യുവസിംഹങ്ങളെ* വിഴുങ്ങും.
നിന്റെ ഇരയെ ഞാൻ ഭൂമിയിൽനിന്ന് ഇല്ലാതാക്കും.
നിന്റെ സന്ദേശവാഹകരുടെ ശബ്ദം ഇനി കേൾക്കില്ല.”+
3 രക്തച്ചൊരിച്ചിലിന്റെ നഗരത്തിനു ഹാ കഷ്ടം!
അവളിൽ നിറയെ വഞ്ചനയും പിടിച്ചുപറിയും ആണ്.
അവൾക്ക് ഒരിക്കലും ഇരയില്ലാതിരുന്നിട്ടില്ല.
2 ചാട്ടയ്ക്ക് അടിക്കുന്ന ശബ്ദവും ചക്രം ഉരുളുന്ന ശബ്ദവും അവിടെ കേൾക്കാം;
പായുന്ന കുതിരയും കുതിച്ചുപായുന്ന രഥവും ഉണ്ട്.
3 കുതിരപ്പുറത്ത് ഇരിക്കുന്ന പടയാളിയും തിളങ്ങുന്ന വാളും മിന്നുന്ന കുന്തവും
മൃതദേഹങ്ങളുടെ കൂട്ടവും ശവശരീരങ്ങളുടെ കൂമ്പാരവും!
ശവങ്ങൾക്ക് ഒരു കണക്കുമില്ല.
അവർ ശവശരീരങ്ങളിൽ തട്ടിവീഴുന്നു.
4 ഇതു സംഭവിച്ചത് ഈ വേശ്യ വേശ്യാവൃത്തിയിൽ മുഴുകിയതുകൊണ്ടാണ്;
അവൾ ആരെയും മോഹിപ്പിക്കുന്ന സുന്ദരിയാണ്, ആഭിചാരക്രിയകളിൽ* പ്രഗല്ഭയാണ്;
അവൾ വേശ്യാവൃത്തികൊണ്ട് രാജ്യങ്ങളെയും ആഭിചാരംകൊണ്ട് കുടുംബങ്ങളെയും കെണിയിലാക്കുന്നു.
5 സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു:
“ഇതാ, ഞാൻ നിനക്ക്* എതിരാണ്.+
ഞാൻ നിന്റെ ഉടുപ്പു നിന്റെ മുഖംവരെ പൊക്കും;
ഞാൻ ജനതകളെ നിന്റെ നഗ്നതയും
രാജ്യങ്ങളെ നിന്റെ അപമാനവും കാണിക്കും.
6 ഞാൻ നിന്റെ മേൽ ചെളി വാരിയെറിയും;
അങ്ങനെ എല്ലാവരും നിന്നെ അറയ്ക്കും.
ഞാൻ നിന്നെ ഒരു പരിഹാസപാത്രമാക്കും.+
അവളോട് ആരു സഹതാപം കാണിക്കും?’
നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ആരെ കൊണ്ടുവരും?
8 നൈൽ കനാലുകൾക്കരികെ+ ഉണ്ടായിരുന്ന നോ-അമ്മോനെക്കാൾ* നീ മെച്ചമാണോ?+
അവളുടെ ചുറ്റും വെള്ളമായിരുന്നു;
കടലായിരുന്നു അവളുടെ സമ്പത്തും മതിലും.
9 അവളുടെ അതിരില്ലാത്ത ശക്തിയുടെ ഉറവ് എത്യോപ്യയും ഈജിപ്തും ആയിരുന്നു.
പൂത്യരും+ ലിബിയക്കാരും ആയിരുന്നു അവളുടെ* സഹായികൾ.+
അവളുടെ കുട്ടികളെ ഓരോ തെരുക്കോണിലുംവെച്ച്* നിലത്തടിച്ച് ചിതറിച്ചു.
അവളുടെ പ്രധാനികൾക്കുവേണ്ടി അവർ നറുക്കിട്ടു;
അവളുടെ മഹാന്മാരെയെല്ലാം കാൽവിലങ്ങ് ഇട്ട് ബന്ധിച്ചു.
നീ ശത്രുവിൽനിന്ന് അഭയം തേടി അലയും.
12 ആദ്യഫലങ്ങൾ പഴുത്തുനിൽക്കുന്ന അത്തി മരങ്ങൾപോലെയാണു നിന്റെ കോട്ടകളെല്ലാം;
ഒന്നു കുലുക്കിയാൽ, വിഴുങ്ങാൻ നിൽക്കുന്നവരുടെ വായിലേക്ക് അവ വീഴും.
13 ഇതാ നിന്റെ സൈന്യം നിനക്ക് ഇടയിലെ സ്ത്രീകളെപ്പോലെ!
ശത്രുക്കൾക്കായി നിന്റെ ദേശത്തിന്റെ കവാടങ്ങൾ മലർക്കെ തുറന്നുകിടക്കും.
നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ കത്തിപ്പോകും.
14 ഉപരോധകാലത്തിനായി വെള്ളം ശേഖരിക്കുക!+
നിന്റെ കോട്ടകൾ ബലപ്പെടുത്തുക.
ചേറിൽ ഇറങ്ങി കളിമണ്ണു ചവിട്ടിക്കുഴയ്ക്കുക;
ഇഷ്ടിക ഉണ്ടാക്കാനുള്ള അച്ച് എടുക്കുക.
15 അവിടെയും തീ നിന്നെ ദഹിപ്പിക്കും.
വാൾ നിന്നെ വെട്ടിവീഴ്ത്തും.+
വെട്ടുക്കിളിക്കുഞ്ഞുങ്ങളെപ്പോലെ അതു നിന്നെ തിന്നൊടുക്കും.+
വെട്ടുക്കിളിക്കുഞ്ഞുങ്ങളെപ്പോലെ പെരുകുക;
അതെ, വെട്ടുക്കിളികളെപ്പോലെ പെരുകുക.
16 നീ നിന്റെ വ്യാപാരികളെ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അസംഖ്യമാക്കിയിരിക്കുന്നു.
വെട്ടുക്കിളിക്കുഞ്ഞുങ്ങൾ അവയുടെ തൊലി ഉരിഞ്ഞ് പറന്നുപോകുന്നു.
17 നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും
ഉദ്യോഗസ്ഥർ വെട്ടുക്കിളിക്കൂട്ടത്തെപ്പോലെയും ആണ്.
തണുപ്പുള്ള ദിവസം അവ കൽത്തൊഴുത്തിൽ തങ്ങുന്നു.
എന്നാൽ സൂര്യപ്രകാശം അടിക്കുമ്പോൾ അവ പറന്നുപോകുന്നു;
അവ എവിടെയാണെന്ന് ആർക്കും അറിയില്ല.
18 അസീറിയൻ രാജാവേ, നിന്റെ ഇടയന്മാർ ഉറക്കം തൂങ്ങുന്നു,
നിന്റെ പ്രധാനികൾ അവരുടെ വീടുകളിൽത്തന്നെ കഴിയുന്നു.
നിന്റെ പ്രജകൾ പർവതങ്ങളിൽ ചിതറിപ്പോയിരിക്കുന്നു.
അവരെ ആരും ഒരുമിച്ചുകൂട്ടുന്നില്ല.+
19 നിന്റെ ദുരിതത്തിൽനിന്ന് നിനക്കു കരകയറാനാകില്ല.
നിന്റെ മുറിവ് സുഖപ്പെടുത്താനാകില്ല.
നിന്നെക്കുറിച്ചുള്ള വാർത്ത കേൾക്കുന്നവരെല്ലാം കൈ കൊട്ടും;+
നിന്റെ കൊടുംക്രൂരതയ്ക്കിരയാകാത്ത ആരാണുള്ളത്?”+
അർഥം: “ആശ്വസിപ്പിക്കുന്നവൻ.”
അഥവാ “അഭയം തേടുന്നവർക്കുവേണ്ടി ദൈവം കരുതൽ കാണിക്കുന്നു.” അക്ഷ. “അഭയം തേടുന്നവരെ അറിയുന്നവനാണ് അവൻ.”
അതായത്, നിനെവെയുടെ.
അഥവാ “ഗോതമ്പുബിയർ.”
മറ്റൊരു സാധ്യത “അവൻ കടന്നുപോകും.”
അതായത്, യഹൂദയെ.
അതായത്, അസീറിയയെക്കുറിച്ച്.
അഥവാ “ക്ഷേത്രത്തിൽനിന്ന്.”
അതായത്, നിനെവെക്ക്.
അക്ഷ. “അര ശക്തിപ്പെടുത്തുക.”
അഥവാ “പൊതുചത്വരങ്ങളിലൂടെ.”
അസീറിയൻ രാജാവിനെയായിരിക്കാം പരാമർശിക്കുന്നത്.
അഥവാ “തകർന്നുവീഴും.”
അഥവാ “അതു തീരുമാനിച്ചിരിക്കുന്നു.”
അക്ഷ. “ഹൃദയത്തിൽ.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങൾ.”
അഥവാ “ശ്വാസംമുട്ടിച്ച് കൊന്നിട്ടിരിക്കുന്നു.”
അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹങ്ങളെ.”
പദാവലിയിൽ “ആഭിചാരം” കാണുക.
അതായത്, നിനെവെക്ക്.
അതായത്, തീബ്സിനെക്കാൾ.
അക്ഷ. “നിന്റെ.”
അക്ഷ. “എല്ലാ തെരുവുകളുടെയും തലയ്ക്കൽവെച്ച്.”