വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt ഓബദ്യ 1-21
  • ഓബദ്യ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഓബദ്യ
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഓബദ്യ

ഓബദ്യ

1 ഓബദ്യക്ക്‌* ഉണ്ടായ ദിവ്യദർശനം:

പരമാധികാരിയായ യഹോവ ഏദോമിനെക്കുറിച്ച്‌ പറയുന്നത്‌:+

“യഹോവയിൽനിന്ന്‌ ഞങ്ങൾ ഒരു വാർത്ത കേട്ടിരിക്കുന്നു.

ജനതകൾക്കിടയിലേക്ക്‌ ഒരു സന്ദേശവാഹകനെ അയച്ചിരിക്കുന്നു:

‘എഴുന്നേൽക്കൂ, അവൾക്കെതിരെ നമുക്കു യുദ്ധത്തിന്‌ ഒരുങ്ങാം.’”+

 2 “ഇതാ! ഞാൻ നിന്നെ ജനതകൾക്കിടയിൽ നിസ്സാരയാക്കിയിരിക്കുന്നു;

നീ അത്യന്തം നിന്ദിതയായിരിക്കുന്നു.+

 3 നിന്റെ ഹൃദയത്തിലെ ധാർഷ്ട്യം നിന്നെ വഞ്ചിച്ചിരിക്കുന്നു.+

വൻപാറയിലെ സങ്കേതങ്ങളിൽ വസിക്കുന്നവളേ,

ഉന്നതങ്ങളിൽ താമസിക്കുന്നവളേ,

‘ആർക്ക്‌ എന്നെ താഴെ ഭൂമിയിലേക്ക്‌ ഇറക്കാനാകും’ എന്നു ഹൃദയത്തിൽ പറയുന്നവളേ,

 4 നീ കഴുകനെപ്പോലെ ഉയരങ്ങളിൽ പാർപ്പുറപ്പിച്ചാലും*

നക്ഷത്രങ്ങൾക്കിടയിൽ കൂടു കൂട്ടിയാലും

അവിടെനിന്ന്‌ ഞാൻ നിന്നെ താഴെ ഇറക്കും” എന്ന്‌ യഹോവ പ്രഖ്യാപിക്കുന്നു.

 5 “(നിന്റെ നാശം എത്ര വലുതായിരിക്കും!)*

കള്ളന്മാർ നിന്റെ നേരെ വന്നാൽ, രാത്രിയിൽ കവർച്ചക്കാർ വന്നാൽ,

തങ്ങൾക്കു വേണ്ടതു മാത്രമല്ലേ അവർ മോഷ്ടിക്കൂ?

ഇനി, മുന്തിരിപ്പഴം ശേഖരിക്കുന്നവരാണു നിന്റെ അടുത്ത്‌ വരുന്നതെങ്കിലോ?

കാലാ പെറുക്കാനായി* അവർ എന്തെങ്കിലും ബാക്കി വെക്കില്ലേ?+

 6 എന്നാൽ, ഏശാവിനെ അവർ എങ്ങനെ തേടിപ്പിടിച്ചിരിക്കുന്നു!

അവന്റെ മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങൾ അവർ അരിച്ചുപെറുക്കി കൊള്ളയടിച്ചിരിക്കുന്നു!

 7 അവർ നിന്നെ ഓടിച്ച്‌ അതിർത്തിയിലെത്തിച്ചിരിക്കുന്നു.

നിന്നോടു സഖ്യം* ചെയ്‌തവരൊക്കെയും നിന്നെ വഞ്ചിച്ചിരിക്കുന്നു.

നിന്നോടു സമാധാനത്തിലായിരുന്നവർ നിന്നെ പരാജയപ്പെടുത്തിയിരിക്കുന്നു.

നിന്നോടുകൂടെ അപ്പം തിന്നുന്നവർ നിന്റെ കാൽക്കീഴെ കുടുക്കുവല വിരിക്കും;

പക്ഷേ നീ അതു തിരിച്ചറിയില്ല.

 8 അന്നു ഞാൻ ഏദോമിൽനിന്ന്‌ ജ്ഞാനികളെ ഇല്ലായ്‌മ ചെയ്യും;

ഏശാവിന്റെ മലനാട്ടിൽനിന്ന്‌ വകതിരിവ്‌ തുടച്ചുനീക്കും”+ എന്ന്‌ യഹോവ പറയുന്നു.

 9 “തേമാനേ,+ നിന്റെ യോദ്ധാക്കൾ ഭയചകിതരാകും.+

കാരണം, ഏശാവിന്റെ മലനാട്ടിലുള്ളവർ ഒന്നൊഴിയാതെ സംഹരിക്കപ്പെടും.+

10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്‌ത അക്രമം കാരണം+

ലജ്ജ നിന്നെ മൂടും;+

നീ എന്നെന്നേക്കുമായി നശിച്ചുപോകും.+

11 അന്യദേശക്കാർ അവന്റെ സൈന്യത്തെ ബന്ദികളാക്കി കൊണ്ടുപോയ ദിവസം+

നീ വെറും കാഴ്‌ചക്കാരിയായി നോക്കിനിന്നു;

വിദേശികൾ അവന്റെ കവാടത്തിൽ കടന്ന്‌ യരുശലേമിനുവേണ്ടി നറുക്കിട്ടപ്പോൾ,+

നീയും അവരിൽ ഒരാളെപ്പോലെ പെരുമാറി.

12 നിന്റെ സഹോദരന്റെ ആപത്‌ദിനത്തിൽ, നീ അവന്റെ അവസ്ഥ കണ്ട്‌ രസിക്കരുതായിരുന്നു.+

യഹൂദയിലെ ജനങ്ങളുടെ നാശദിവസത്തിൽ അവരെച്ചൊല്ലി നീ ആഹ്ലാദിക്കരുതായിരുന്നു.+

അവരുടെ കഷ്ടദിവസത്തിൽ നീ അത്രയ്‌ക്കു ഗർവത്തോടെ സംസാരിക്കരുതായിരുന്നു.

13 എന്റെ ജനത്തിന്റെ ദുരന്തദിവസത്തിൽ നീ അവരുടെ കവാടത്തിന്‌ അകത്ത്‌ വരരുതായിരുന്നു.+

അവന്റെ ദുരന്തദിവസത്തിൽ നീ അവന്റെ ആപത്തു കണ്ട്‌ രസിക്കരുതായിരുന്നു.

അവന്റെ ദുരന്തദിവസത്തിൽ അവന്റെ സമ്പത്തിനു മേൽ നീ കൈവയ്‌ക്കരുതായിരുന്നു.+

14 അവന്റെ ആളുകളിൽ രക്ഷപ്പെട്ട്‌ ഓടുന്നവരെ സംഹരിക്കേണ്ടതിനു നീ കവലകളിൽ നിൽക്കരുതായിരുന്നു.+

അവനു ശേഷിച്ചവരെ കഷ്ടദിവസത്തിൽ നീ അവരുടെ ശത്രുക്കൾക്കു കൈമാറരുതായിരുന്നു.+

15 കാരണം, എല്ലാ ജനതകൾക്കും എതിരെയുള്ള യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നു.+

നീ അവനോടു ചെയ്‌തതുപോലെതന്നെ നിന്നോടും ചെയ്യും.+

മറ്റുള്ളവരോടുള്ള നിന്റെ പെരുമാറ്റം നിന്റെ തലമേൽത്തന്നെ തിരിച്ചെത്തും.

16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ച്‌ വീഞ്ഞു കുടിച്ചതുപോലെ

ജനതകൾ എന്റെ കോപം എന്നും കുടിച്ചുകൊണ്ടിരിക്കും.+

അവർ നിശ്ചയമായും എന്റെ കോപം കുടിച്ചിറക്കും.

അപ്പോൾ, അവർ ഒരിക്കലും അസ്‌തിത്വത്തിൽ ഇല്ലാതിരുന്നതുപോലെയാകും.

17 എന്നാൽ രക്ഷപ്പെടുന്നവർ സീയോൻ പർവതത്തിലുണ്ടായിരിക്കും.+

അവിടം വിശുദ്ധമായിരിക്കും.+

യാക്കോബുഗൃഹം അവരുടെ വസ്‌തുവകകൾ കൈവശമാക്കും.+

18 യാക്കോബുഗൃഹം തീയും

യോസേഫുഗൃഹം തീജ്വാലയും ആയിത്തീരും;

പക്ഷേ, ഏശാവുഗൃഹം കച്ചിപോലെയായിരിക്കും.

അവർ ഏശാവുഗൃഹത്തെ കത്തിച്ച്‌ ചാമ്പലാക്കും.

അവരിൽ ആരും രക്ഷപ്പെടുകയില്ല.+

യഹോവയല്ലോ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌.

19 അവർ നെഗെബും ഏശാവിന്റെ മലനാടും,+

ഷെഫേലയും ഫെലിസ്‌ത്യദേശവും കൈവശമാക്കും.+

എഫ്രയീമിന്റെ നിലവും ശമര്യയുടെ നിലവും അവർ കൈവശമാക്കും.+

ബന്യാമീൻ ഗിലെയാദ്‌ കൈവശമാക്കും.

20 സാരെഫാത്ത്‌ വരെയുള്ള കനാന്യരുടെ ദേശം,

ഈ കോട്ടയിൽനിന്ന്‌* ബന്ദികളായി+ പിടിച്ചുകൊണ്ടുപോയ ഇസ്രായേൽ ജനത്തിന്റേതാകും.+

യരുശലേമിൽനിന്ന്‌ ബന്ദികളായി പിടിച്ചുകൊണ്ടുപോയവരിൽ സെഫാരദിലുണ്ടായിരുന്നവർ നെഗെബിലെ നഗരങ്ങൾ കൈവശമാക്കും.+

21 ഏശാവിന്റെ മലനാടിനെ വിധിക്കാനായി+

രക്ഷകർ സീയോൻ പർവതത്തിലേക്കു കയറിച്ചെല്ലും;

രാജാധികാരം യഹോവയുടേതാകും.”+

അർഥം: “യഹോവയുടെ ദാസൻ.”

മറ്റൊരു സാധ്യത “ഉയർന്ന്‌ പറന്നാലും.”

മറ്റൊരു സാധ്യത “അവർ എത്രത്തോളം നശിപ്പിക്കും?”

പദാവലി കാണുക.

അഥവാ “ഉടമ്പടി.”

അഥവാ “പ്രതിരോധമതിലിന്‌ ഉള്ളിൽനിന്ന്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക