യോവേൽ
1 പെഥൂവേലിന്റെ മകനായ യോവേലിന്* യഹോവ നൽകിയ സന്ദേശം:
നിങ്ങളുടെ കാലത്തോ നിങ്ങളുടെ പൂർവികരുടെ കാലത്തോ
ഇങ്ങനെയൊന്നു സംഭവിച്ചിട്ടുണ്ടോ?+
3 ഇതു നിങ്ങളുടെ മക്കളോടു പറയുക.
നിങ്ങളുടെ മക്കൾ അവരുടെ മക്കളോടും
അവർ അടുത്ത തലമുറയോടും പറയട്ടെ.
4 ആർത്തിപൂണ്ട വെട്ടുക്കിളികൾ ബാക്കി വെച്ചതു കൂട്ടമായി വന്ന വെട്ടുക്കിളികൾ തിന്നു;+
കൂട്ടമായി വന്ന വെട്ടുക്കിളികൾ ബാക്കി വെച്ചതു ചിറകു വരാത്ത വെട്ടുക്കിളികൾ തിന്നു;
ചിറകു വരാത്ത വെട്ടുക്കിളികൾ ബാക്കി വെച്ചതു കൊതിമൂത്ത വെട്ടുക്കിളികൾ തിന്നു.+
5 മുഴുക്കുടിയന്മാരേ,+ എഴുന്നേറ്റ് കരയുക!
വീഞ്ഞുകുടിയന്മാരേ, അലമുറയിട്ട് കരയുക!
മധുരമുള്ള വീഞ്ഞു നിങ്ങളുടെ വായിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നല്ലോ.+
6 ഇതാ, ശക്തരായ ഒരു ജനത എന്റെ ദേശത്തേക്കു വന്നിരിക്കുന്നു, എണ്ണാൻ കഴിയാത്തത്ര വലിയ ഒരു ജനത!+
അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകൾ!+ അതിന്റെ താടിയെല്ലുകൾ സിംഹത്തിന്റെ താടിയെല്ലുകൾ!
7 അത് എന്റെ മുന്തിരിവള്ളികൾ നശിപ്പിച്ചു, എന്റെ അത്തി മരത്തെ ഒരു കുറ്റി മാത്രമാക്കി.
അത് അവയുടെ തൊലിയുരിഞ്ഞ് അവയെ വലിച്ചെറിഞ്ഞു,
അവയുടെ കൊമ്പുകൾ വെളുപ്പിച്ചു.
8 ചെറുപ്രായത്തിൽത്തന്നെ മണവാളനെ* നഷ്ടപ്പെട്ടിട്ട്
വിലാപവസ്ത്രം ധരിച്ച് വിലപിക്കുന്ന കന്യകയെപ്പോലെ* വിലപിക്കുക.
9 യഹോവയുടെ ഭവനത്തിൽ ധാന്യയാഗവും+ പാനീയയാഗവും+ നിന്നുപോയിരിക്കുന്നു;
യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർ വിലപിക്കുന്നു.
10 വയലുകൾ നശിച്ചുപോയി, നിലം ദുഃഖിച്ചുകരയുന്നു;+
ധാന്യമെല്ലാം നശിച്ചുപോയി, പുതുവീഞ്ഞു വറ്റിപ്പോയി, എണ്ണ തീർന്നുപോയി.+
11 മുന്തിരിത്തോട്ടത്തിലെ പണിക്കാർ പൊട്ടിക്കരയുന്നു,
ഗോതമ്പിനെയും ബാർളിയെയും ഓർത്ത് കർഷകർ ദുഃഖിക്കുന്നു.
വയലിലെ വിളവെല്ലാം നശിച്ചുപോയല്ലോ.
12 മുന്തിരിവള്ളി കരിഞ്ഞുപോയി;
അത്തിമരം ഉണങ്ങിപ്പോയി.
മാതളനാരകവും ഈന്തപ്പനയും ആപ്പിൾമരവും
തോട്ടത്തിലെ എല്ലാ മരങ്ങളും ഉണങ്ങിപ്പോയി.+
ജനത്തിന്റെ ആഹ്ലാദം ലജ്ജയ്ക്കു വഴിമാറിയിരിക്കുന്നു.
13 പുരോഹിതന്മാരേ, വിലാപവസ്ത്രം ധരിച്ച്* വിലപിക്കുക;*
യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, പൊട്ടിക്കരയുക.
എന്റെ ദൈവത്തിന്റെ ശുശ്രൂഷകരേ,+ വന്ന് വിലാപവസ്ത്രം ധരിച്ച് രാത്രി കഴിച്ചുകൂട്ടുക.
നിങ്ങളുടെ ദൈവത്തിന്റെ ഭവനത്തിൽ ധാന്യയാഗവും+ പാനീയയാഗവും+ നിറുത്തലാക്കിയല്ലോ.
14 ഒരു ഉപവാസം പ്രഖ്യാപിക്കുക,* പവിത്രമായ ഒരു സമ്മേളനം വിളിച്ചുകൂട്ടുക;+
മൂപ്പന്മാരെയും എല്ലാ ദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ഭവനത്തിൽ+ വിളിച്ചുചേർക്കുക;
അവർ വന്ന് സഹായത്തിനായി യഹോവയോടു കരഞ്ഞപേക്ഷിക്കട്ടെ.
15 അയ്യോ! ആ ദിവസം വരുന്നു!
യഹോവയുടെ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+
അതു സർവശക്തനിൽനിന്നുള്ള വിനാശംപോലെ വരും.
16 നമ്മുടെ കൺമുന്നിൽനിന്ന് ഭക്ഷണം എടുത്തുകൊണ്ടുപോയി;
നമ്മുടെ ദൈവത്തിന്റെ ഭവനത്തിൽനിന്ന് സന്തോഷവും ആനന്ദവും ഇല്ലാതാക്കി.
17 അവരുടെ കോരികകൾക്കു കീഴെ വിത്തുകൾ* ചീത്തയായിപ്പോയി.
സംഭരണശാലകൾ കാലിയായിക്കിടക്കുന്നു.
ധാന്യമില്ലാത്തതുകൊണ്ട് ധാന്യപ്പുരകൾ പൊളിച്ചുകളഞ്ഞിരിക്കുന്നു.
18 വളർത്തുമൃഗങ്ങൾപോലും ഞരങ്ങുന്നു!
മേച്ചിൽപ്പുറമില്ലാത്തതുകൊണ്ട് കന്നുകാലിക്കൂട്ടങ്ങൾ അലഞ്ഞുതിരിയുന്നു.
ആട്ടിൻപറ്റങ്ങൾ ശിക്ഷ അനുഭവിക്കുന്നു.
19 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും;+
വിജനഭൂമിയിലെ* മേച്ചിൽപ്പുറങ്ങളെ തീ വിഴുങ്ങിയിരിക്കുന്നല്ലോ;
ദേശത്തെ മരങ്ങളെയെല്ലാം ഒരു ജ്വാല ദഹിപ്പിച്ചിരിക്കുന്നു.
20 അരുവികൾ വറ്റിപ്പോയതിനാലും
വിജനഭൂമിയിലെ പുൽമേടുകൾ തീക്കിരയായതിനാലും
വന്യമൃഗങ്ങൾപോലും അങ്ങയ്ക്കായി കാത്തിരിക്കുന്നു.”
2 “സീയോനിൽ കൊമ്പു വിളിക്കുക!+
എന്റെ വിശുദ്ധപർവതത്തിൽ പോർവിളി മുഴക്കുക.
2 അത് ഇരുട്ടിന്റെയും മൂടലിന്റെയും ദിവസമായിരിക്കും;+
മേഘങ്ങളുടെയും കനത്ത മൂടലിന്റെയും ദിവസം!+
അതു പർവതങ്ങളിൽ പരക്കുന്ന പ്രഭാതവെളിച്ചംപോലെയായിരിക്കും.
ആൾപ്പെരുപ്പവും ശക്തിയും ഉള്ള ഒരു ജനമുണ്ട്;+
അതുപോലൊന്ന് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല;
തലമുറകൾ എത്ര കഴിഞ്ഞാലും
അതുപോലൊന്ന് ഇനി ഉണ്ടാകുകയുമില്ല.
അതിന്റെ മുന്നിലുള്ള ദേശം ഏദെൻ തോട്ടംപോലെ;+
എന്നാൽ അതിനു പിന്നിൽ ശൂന്യമായ ഒരു മരുഭൂമി.*
അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ഒന്നിനുമാകില്ല.
5 മലമുകളിൽ കുതിച്ചുചാടുന്ന അവരുടെ ശബ്ദം രഥങ്ങളുടെ ശബ്ദംപോലെ;+
വയ്ക്കോൽ ആളിക്കത്തുമ്പോഴുള്ള കിരുകിര ശബ്ദംപോലെ.
യുദ്ധത്തിന് അണിനിരന്ന കരുത്തരായ ഒരു ജനത്തെപ്പോലെയാണ് അവർ.+
6 അവർ നിമിത്തം ജനങ്ങൾ ഭയപ്പെടും.
പേടികൊണ്ട് എല്ലാവരുടെയും മുഖം ചുവക്കും.
7 അവർ യോദ്ധാക്കളെപ്പോലെ പാഞ്ഞടുക്കുന്നു;
പടയാളികളെപ്പോലെ മതിലിൽ കയറുന്നു.
അവർ നിര തെറ്റാതെ നടക്കുന്നു;
അവർ അവരുടെ വഴിയിലൂടെതന്നെ പോകുന്നു.
8 അവർ പരസ്പരം തിക്കിഞെരുക്കുന്നില്ല;
ഓരോരുത്തരും അവരവരുടെ വഴിയിൽത്തന്നെ മുന്നേറുന്നു.
ആയുധങ്ങൾ ചിലരെ വീഴിച്ചാലും
മറ്റുള്ളവർ അണി തെറ്റാതെ നീങ്ങുന്നു.
9 നഗരത്തിലേക്ക് അവർ പാഞ്ഞുകയറുന്നു, മതിലിനു മുകളിലൂടെ ഓടുന്നു.
അവർ വീടുകളിലേക്കു കയറുന്നു, കള്ളന്മാരെപ്പോലെ ജനലിലൂടെ അകത്ത് കടക്കുന്നു.
10 അവരുടെ മുന്നിൽ ഭൂമി വിറയ്ക്കുന്നു, ആകാശം കുലുങ്ങുന്നു.
സൂര്യനും ചന്ദ്രനും ഇരുണ്ടുപോയി;+
നക്ഷത്രങ്ങളുടെ പ്രകാശം ഇല്ലാതായി.
11 യഹോവ തന്റെ സൈന്യത്തിനു+ മുന്നിൽ നിന്ന് ശബ്ദം ഉയർത്തുന്നു;
ദൈവത്തിന്റെ സൈന്യം വളരെ വലുതാണല്ലോ.+
തന്റെ വാക്കു നിറവേറ്റുന്നവൻ വീരനാണ്;
യഹോവയുടെ ദിവസം ഭയങ്കരവും ഭയാനകവും ആണ്.+
സഹിച്ചുനിൽക്കാൻ ആർക്കു കഴിയും?”+
12 യഹോവ പ്രഖ്യാപിക്കുന്നു: “അതുകൊണ്ട് ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടെ തിരികെ വരൂ;+
ഉപവാസത്തോടും+ വിലാപത്തോടും കരച്ചിലോടും കൂടെ എന്റെ അടുത്തേക്കു വരൂ.
13 നിങ്ങളുടെ വസ്ത്രങ്ങളല്ല,+ ഹൃദയങ്ങളാണു കീറേണ്ടത്;+
നിങ്ങളുടെ ദൈവമായ യഹോവയിലേക്കു മടങ്ങിവരുക.
ദൈവം അനുകമ്പയുള്ളവൻ,* കരുണാമയൻ, പെട്ടെന്നു കോപിക്കാത്തവൻ,+ അചഞ്ചലസ്നേഹം നിറഞ്ഞവൻ.+
ദുരന്തത്തെക്കുറിച്ച് ദൈവം പുനരാലോചിക്കും.*
14 ദൈവം ഇതെക്കുറിച്ച് പുനരാലോചിച്ച്* മനസ്സു മാറ്റുമോ+ എന്നും
നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാനായി എന്തെങ്കിലും ബാക്കി വെച്ച്
നിങ്ങളെ അനുഗ്രഹിക്കുമോ എന്നും ആർക്ക് അറിയാം?
15 സീയോനിൽ കൊമ്പു വിളിക്കുക!
ഒരു ഉപവാസം പ്രഖ്യാപിക്കുക,* പവിത്രമായ ഒരു സമ്മേളനം വിളിച്ചുകൂട്ടുക.+
16 ജനത്തെ കൂട്ടിവരുത്തുക, സഭയെ വിശുദ്ധീകരിക്കുക.+
പ്രായമുള്ളവരെ* വിളിച്ചുചേർക്കുക, കുട്ടികളെയും മുല കുടിക്കുന്ന കുഞ്ഞുങ്ങളെയും കൊണ്ടുവരുക.+
മണവാളൻ ഉള്ളറയിൽനിന്നും മണവാട്ടി മണിയറയിൽനിന്നും പുറത്ത് വരട്ടെ.
17 മണ്ഡപത്തിനും യാഗപീഠത്തിനും+ നടുവിൽനിന്ന്
യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാർ ഇങ്ങനെ വിലപിക്കട്ടെ:
‘യഹോവേ, അങ്ങയുടെ ജനത്തോടു കനിവ് തോന്നേണമേ;
ജനതകൾ അങ്ങയുടെ അവകാശത്തെ ഭരിക്കാനും
അവരെ പരിഹാസപാത്രമാക്കാനും അനുവദിക്കരുതേ.
“അവരുടെ ദൈവം എവിടെപ്പോയി”+ എന്നു ജനങ്ങൾ ചോദിക്കാൻ സമ്മതിക്കരുതേ.’
18 അപ്പോൾ യഹോവ തന്റെ ദേശത്തിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കും;
തന്റെ ജനത്തോടു കരുണ കാണിക്കും.+
19 യഹോവ തന്റെ ജനത്തോട് ഇങ്ങനെ പറയും:
‘ഞാൻ ഇതാ, നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും തരുന്നു,
നിങ്ങൾക്കു തൃപ്തിയാകുവോളം തരുന്നു.+
ജനതകൾ നിങ്ങളെ പരിഹസിക്കാൻ ഇനി ഞാൻ സമ്മതിക്കില്ല.+
20 ഞാൻ വടക്കുള്ളവനെ ദൂരേക്ക് ഓടിക്കും;
അവനെ വിജനമായ, വരണ്ട പാഴ്നിലങ്ങളിലേക്കു തുരത്തും.
അവന്റെ മുൻപടയെ* കിഴക്കേ കടലിനു* നേരെയും
പിൻപടയെ പടിഞ്ഞാറേ കടലിനു* നേരെയും അയയ്ക്കും.
അവനിൽനിന്ന് ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും;
അവന്റെ നാറ്റം മുകളിലേക്ക് ഉയരും.+
ദൈവം മഹത്തായ കാര്യങ്ങൾ ചെയ്യും.’
21 ദേശമേ, പേടിക്കേണ്ടാ. ആനന്ദിച്ചാഹ്ലാദിക്കുക!
യഹോവ മഹത്തായ കാര്യങ്ങൾ ചെയ്യുമല്ലോ.
22 വയലിലെ മൃഗങ്ങളേ, പേടിക്കേണ്ടാ;
വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങളിൽ വീണ്ടും പച്ചപ്പു നിറയും;+
മരങ്ങൾ കായ്ക്കും;+
അത്തി മരവും മുന്തിരിവള്ളിയും നല്ല വിളവ് തരും.+
23 സീയോൻപുത്രന്മാരേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;+
ശരത്കാലത്ത് ദൈവം നിങ്ങൾക്ക് ആവശ്യത്തിനു മഴ തരും;
നിങ്ങളുടെ മേൽ മഴ കോരിച്ചൊരിയും;
മുമ്പെന്നപോലെ ശരത്കാലത്തും വസന്തകാലത്തും ദൈവം നിങ്ങൾക്കു മഴ തരും.+
25 കൂട്ടമായി വന്ന വെട്ടുക്കിളികളും ചിറകു വരാത്ത വെട്ടുക്കിളികളും
കൊതിമൂത്ത വെട്ടുക്കിളികളും ആർത്തിപൂണ്ട വെട്ടുക്കിളികളും തിന്നുമുടിച്ച വർഷങ്ങൾക്ക്,
എന്റെ ആ വലിയ സൈന്യത്തെ നിങ്ങൾക്കിടയിലേക്ക് അയച്ച വർഷങ്ങൾക്ക്, ഞാൻ നഷ്ടപരിഹാരം തരും.+
26 നിങ്ങൾ തിന്ന് തൃപ്തരാകും;+
നിങ്ങൾക്കുവേണ്ടി അത്ഭുതങ്ങൾ ചെയ്ത നിങ്ങളുടെ ദൈവമായ യഹോവയുടെ പേര് നിങ്ങൾ സ്തുതിക്കും.+
ഇനി ഒരിക്കലും എന്റെ ജനത്തിന് അപമാനം സഹിക്കേണ്ടിവരില്ല.+
27 ഞാൻ ഇസ്രായേലിനു നടുവിലുണ്ടെന്നും+
നിങ്ങളുടെ ദൈവമായ യഹോവയാണു ഞാനെന്നും+ നിങ്ങൾ അറിയേണ്ടിവരും—ഞാനല്ലാതെ മറ്റൊരു ദൈവമില്ല!
ഇനി ഒരിക്കലും എന്റെ ജനത്തിന് അപമാനം സഹിക്കേണ്ടിവരില്ല.
28 അതിനു ശേഷം ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും;+
നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും,
നിങ്ങൾക്കിടയിലെ പ്രായമായവർ സ്വപ്നങ്ങളും
ചെറുപ്പക്കാർ ദിവ്യദർശനങ്ങളും കാണും.+
29 അന്ന് എന്റെ ദാസീദാസന്മാരുടെ മേൽപോലും
ഞാൻ എന്റെ ആത്മാവിനെ പകരും.
31 യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്+
സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+
32 യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+
യഹോവ പറഞ്ഞതുപോലെതന്നെ, രക്ഷപ്പെടുന്ന എല്ലാവരും സീയോൻ പർവതത്തിലും യരുശലേമിലും ഉണ്ടായിരിക്കും.+
യഹോവ വിളിക്കുന്ന അതിജീവകരെല്ലാം അവിടെയുണ്ടായിരിക്കും.”
3 “ആ നാളുകളിൽ,
ഞാൻ യഹൂദയുടെയും യരുശലേമിന്റെയും ബന്ദികളെ തിരികെ കൊണ്ടുവരുന്ന സമയത്ത്,+
2 എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;
അവരെ ഞാൻ യഹോശാഫാത്ത്* താഴ്വരയിലേക്കു കൊണ്ടുവരും.
എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി
ഞാൻ അവരെ അവിടെവെച്ച് ന്യായം വിധിക്കും.+
അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;
അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്തു.+
3 അവർ എന്റെ ജനത്തെ നറുക്കിട്ട് വിഭാഗിച്ചു.+
വേശ്യയുടെ കൂലിയായി അവർ ആൺകുട്ടികളെയും
വീഞ്ഞിന്റെ വിലയായി പെൺകുട്ടികളെയും കൊടുത്തു.
4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,
നിങ്ങൾക്ക് എന്നോട് എന്തു കാര്യം?
നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ?
പ്രതികാരം ചെയ്യുകയാണെങ്കിൽ,
ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+
5 നിങ്ങൾ എന്റെ സ്വർണവും വെള്ളിയും എടുത്തു;+
എന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നിങ്ങളുടെ ദേവാലയത്തിലേക്കു കൊണ്ടുപോയി.
6 യഹൂദയിലെയും യരുശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റു;+
അങ്ങനെ, അവരെ അവരുടെ പ്രദേശത്തുനിന്ന് ദൂരെ അകറ്റി.
7 നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ ഇതാ, അവരെ തിരികെ കൊണ്ടുവരുന്നു!+
ഞാൻ നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.
8 ഞാൻ നിങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും യഹൂദയിലുള്ളവർക്കു വിൽക്കും;+
അവർ അവരെ ദൂരെയുള്ള ഒരു ജനതയ്ക്ക്, ശേബയിലുള്ളവർക്ക്, വിൽക്കും.
യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
9 ജനതകളോട് ഇങ്ങനെ പ്രഖ്യാപിക്കുക:+
‘യുദ്ധത്തിന് ഒരുങ്ങുക!* വീരയോദ്ധാക്കളെ ഉണർത്തുക!
പടയാളികളെല്ലാം അടുത്തുവരട്ടെ, അവർ മുന്നേറട്ടെ!+
10 നിങ്ങളുടെ കലപ്പകൾ* വാളുകളായും അരിവാളുകൾ കുന്തങ്ങളായും അടിച്ചുതീർക്കുക.
“ഞാൻ കരുത്തനാണ്” എന്നു ദുർബലൻ പറയട്ടെ.
11 ചുറ്റുമുള്ള ജനതകളേ, ഒരുമിച്ചുകൂടൂ! വന്ന് സഹായിക്കൂ!’”+
യഹോവേ, അങ്ങയുടെ ശക്തരെ* അവിടേക്ക് അയയ്ക്കേണമേ.
12 “ജനതകൾ എഴുന്നേറ്റ് യഹോശാഫാത്ത് താഴ്വരയിലേക്കു വരട്ടെ;
ചുറ്റുമുള്ള എല്ലാ ജനതകളെയും ന്യായം വിധിക്കാൻ ഞാൻ അവിടെ ഇരിക്കും.+
13 അരിവാൾ വീശുക, വിളവെടുപ്പിനു സമയമായി.
വന്ന് മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞിരിക്കുന്നു.+
സംഭരണികൾ* നിറഞ്ഞുകവിയുന്നു; അവരുടെ ദുഷ്ടത അത്ര വലുതാണല്ലോ.
14 യഹോവയുടെ ദിവസം വിധിയുടെ താഴ്വരയുടെ അടുത്ത് എത്തിയിരിക്കുന്നതിനാൽ+
അവിടെ ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു;
15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും;
നക്ഷത്രങ്ങളുടെ പ്രകാശം ഇല്ലാതാകും.
16 യഹോവ സീയോനിൽനിന്ന് ഗർജിക്കും;
യരുശലേമിൽനിന്ന് ശബ്ദം ഉയർത്തും.
ആകാശവും ഭൂമിയും വിറയ്ക്കും;
എന്നാൽ തന്റെ ജനത്തിന് യഹോവ ഒരു സുരക്ഷിതസ്ഥാനമായിരിക്കും;+
ഇസ്രായേൽ ജനത്തിന് ഒരു കോട്ടയായിരിക്കും.
17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും;
ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+
18 അന്നു പർവതങ്ങളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റുവീഴും,+
മലകളിൽ പാൽ ഒഴുകും,
യഹൂദയിലെ എല്ലാ അരുവികളിലൂടെയും വെള്ളം ഒഴുകും.
19 എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്തതുകൊണ്ടും+
ആ ദേശത്ത് നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+
ഏദോം വിജനമായ ഒരു പാഴ്ഭൂമിയാകും;+
ഈജിപ്ത് വിജനമാകും.+
20 എന്നാൽ യഹൂദയിൽ എപ്പോഴും ആൾപ്പാർപ്പുണ്ടാകും;
എത്ര തലമുറകൾ കഴിഞ്ഞാലും യരുശലേമിൽ ജനവാസമുണ്ടായിരിക്കും.+
21 ഞാൻ നിഷ്കളങ്കമായി കരുതാതിരുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്കളങ്കമായി കരുതും;+
യഹോവ സീയോനിൽ വസിക്കും.”+
അർഥം: “യഹോവയാണു ദൈവം.”
പദാവലി കാണുക.
അഥവാ “ഭൂവാസികളേ.”
അഥവാ “ഭർത്താവിനെ.”
അഥവാ “ചെറുപ്പക്കാരിയെപ്പോലെ.”
അക്ഷ. “അര കെട്ടി.”
അഥവാ “നെഞ്ചത്ത് അടിക്കുക.”
അക്ഷ. “വിശുദ്ധീകരിക്കുക.”
മറ്റൊരു സാധ്യത “ഉണക്കിയ അത്തിപ്പഴങ്ങൾ.”
പദാവലി കാണുക.
അഥവാ “ഭൂവാസികളെല്ലാം.”
അഥവാ “വിജനഭൂമി.” പദാവലി കാണുക.
അഥവാ “കൃപയുള്ളവൻ.”
അഥവാ “ഖേദിക്കും.”
അഥവാ “ഖേദിച്ച്.”
അക്ഷ. “വിശുദ്ധീകരിക്കുക.”
അഥവാ “മൂപ്പന്മാരെ.”
അക്ഷ. “മുഖത്തെ.”
അതായത്, ചാവുകടൽ.
അതായത്, മെഡിറ്ററേനിയൻ കടൽ.
അർഥം: “യഹോവയാണു ന്യായാധിപൻ.”
അക്ഷ. “യുദ്ധം വിശുദ്ധീകരിക്കുക!”
അക്ഷ. “കലപ്പകളുടെ നാക്കുകൾ.”
അഥവാ “പടയാളികളെ.”
പദാവലി കാണുക.
അഥവാ “മുന്തിരിച്ചക്കുകൾ.”
അഥവാ “വിദേശികൾ.”
ഒരുതരം അക്കേഷ്യ മരം.
അഥവാ “നീർച്ചാലിനെ.”
അഥവാ “രക്തച്ചൊരിച്ചിലിനെ.”